Connect with us

kerala

കോഴിക്കോട് ട്രെയിന്‍ തട്ടി യുവാവിന് ദാരുണാന്ത്യം

കണ്ണൂര്‍ – കോഴിക്കോട് പാസഞ്ചര്‍ ട്രെയിന്‍ ഇടിച്ചാണ് അപകടം.

Published

on

കോഴിക്കോട് കൊയിലാണ്ടി നന്തിയില്‍ ട്രെയിന്‍ തട്ടി യുവാവിന് ദാരുണാന്ത്യം മരിച്ചു. നന്തി സ്വദേശി അര്‍ഷാദാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഏഴരയോടുകൂടിയാണ് സംഭവം. കണ്ണൂര്‍ – കോഴിക്കോട് പാസഞ്ചര്‍ ട്രെയിന്‍ ഇടിച്ചാണ് അപകടം.
മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മാനേജരെ മര്‍ദിച്ചെന്ന പരാതി; മുന്‍കൂര്‍ ജാമ്യം തേടി ഉണ്ണി മുകുന്ദന്‍

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് നടന്‍ ജാമ്യാപേക്ഷ നല്‍കിയത്.

Published

on

മാനേജരെ മര്‍ദിച്ചെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി നടന്‍ ഉണ്ണി മുകുന്ദന്‍. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് നടന്‍ ജാമ്യാപേക്ഷ നല്‍കിയത്. തനിക്കെതിരെ വന്നത് വ്യാജ പരാതിയാണെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

സിസടിവി ക്യാമറയുള്ളിടത്താണ് സംഭവം നടന്നതെന്നും വ്യക്തിപരമായ വൈരാഗ്യം തീര്‍ക്കുന്നതിനും നിയമവിരുദ്ധമായ നേട്ടങ്ങള്‍ക്കുമായാണ് ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നതെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. സുഹൃത്തിനെ പോലെയുണ്ടായിരുന്ന വ്യക്തി തന്നെകുറിച്ച് അപവാദം പറഞ്ഞത് ചോദിക്കുക മാത്രമാണ് ചെയ്തതെന്നും ഈ സമയം തങ്ങളുടെ പൊതു സുഹൃത്തായ വിഷ്ണു ഉണ്ണിത്താനും കൂടെയുണ്ടായിരുന്നുവെന്നും ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കി.

അതേസമയം ഉണ്ണി മുകുന്ദന്‍ മര്‍ദ്ദിച്ചെന്ന മാനേജരുടെ പരാതിയില്‍ കൊച്ചി ഇന്‍ഫോ പാര്‍ക്ക് പൊലീസ് കേസെടുത്തിരുന്നു. ഉണ്ണി മുകുന്ദന്‍ വധഭീഷണി മുഴക്കിയെന്നാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കരണത്തടിക്കുകയും തടഞ്ഞുവെക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നും എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രകോപനം റിവ്യൂ രേഖപ്പെടുത്തിയതിലെ വിരോധമെന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട്.

തുടര്‍ച്ചയായി സിനിമകള്‍ പരാജയപ്പെട്ടതിന്റെ അസഹിഷ്ണുതയാണ് ഉണ്ണി മുകുന്ദനെന്നാണ് മാനേജര്‍ വിപിന്‍ പ്രതികരിച്ചത്.

അതേസമയം പരാതിക്കാരനെ ശാരീരികമായി ഉപദ്രവിച്ചുവെന്ന ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്നും ഉണ്ണി മുകുന്ദന്‍ ഹര്‍ജിയില്‍ പറയുന്നു.

ഇതിനിടെ ഉണ്ണി മുകുന്ദനെതിരായ പരാതിയില്‍ മാനേജര്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം ശരിയല്ലെന്ന് പൊലീസ് പറഞ്ഞു. ഇന്‍ഫോപാര്‍ക്ക് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മര്‍ദിച്ചതായുള്ള ആരോപണം വ്യാജമാണെന്ന് കണ്ടെത്തിയത്. ഫ്ളാറ്റിലെ സിസിടിവി കേന്ദ്രീകരിച്ച നടത്തിയ അന്വേഷണത്തിലാണ് നിര്‍ണ്ണായക കണ്ടെത്തല്‍.

കാക്കനാട് ഡി.എല്‍.എഫ് ഫ്ളാറ്റിലെ പാര്‍ക്കിങ്ങില്‍ വച്ച് ഇരുവരും കാണുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. ഇരുവരും തമ്മില്‍ തര്‍ക്കിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ കൈയ്യേറ്റം ചെയ്യുന്നതായി സിസിടിവിയില്‍ ഇല്ല.

നടന്‍ ഉണ്ണി മുകുന്ദനെതിരെ പൊലീസ് കേസെടുത്തിരുന്നു. മാനേജര്‍ വിപിന്‍ കുമാര്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് നടപടി. വിപിന്‍ കുമാറിന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് കേസെടുത്തത്.

Continue Reading

kerala

ശക്തമായ മഴ; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Published

on

മഴ കനക്കുന്ന സാഹചര്യത്തില്‍ നാളെ കോഴിക്കോട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജില്ലയിലെ സ്‌കൂളുകള്‍ക്ക് അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ തുടങ്ങിയവയ്ക്കും നാളെ അവധി ബാധകമായിരിക്കും.

Continue Reading

kerala

‘ഐഐടികളിലും കേന്ദ്ര സര്‍വകലാശാലകളിലും ദലിത് ഒബിസി വിഭാഗങ്ങള്‍ മനപ്പൂര്‍വം അയോഗ്യരാക്കപ്പെടുന്നു’; രാഹുല്‍ ഗാന്ധി

സംവരണ തസ്തികകളില്‍ നിയമനം നടത്തുന്നില്ല
സംവരണ തസ്തികകളില്‍ നിയമനം നടത്തുന്നില്ല

Published

on

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ദല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയും യോഗ്യരായ എസ്.സി, എസ്.ടി, ഒ.ബി.സി ഉദ്യോഗാര്‍ത്ഥികളെ അയോഗ്യരാക്കുന്ന കേന്ദ്ര സര്‍വ്വകലാശാലകളുടെയും ഐഐടികളുടെയും സംവരണ വിരുദ്ധ നീക്കങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തു.

ചൊവ്വാഴ്ച എക്സില്‍ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ട്, അപേക്ഷകരെ അയോഗ്യരാക്കുന്നതിന് ‘അനുയോജ്യമല്ല (നോട്ട് ഫൗണ്ട് സ്യുടബിള്‍)’ എന്ന വിഭാഗം ഉപയോഗിക്കുന്നതിനെ രാഹുല്‍ ചോദ്യം ചെയ്തു. ‘നോട്ട് ഫൗണ്ട് സ്യൂട്ടബിള്‍ ആണ് ഇപ്പോള്‍ പുതിയ മനുവാദം. യോഗ്യതയുള്ള എസ്.സി/എസ്.ടി/ഒ.ബി.സി സ്ഥാനാര്‍ത്ഥികളെ വിദ്യാഭ്യാസത്തില്‍ നിന്നും, നേതൃത്വത്തില്‍ നിന്നും അകറ്റി നിര്‍ത്താന്‍ മനഃപൂര്‍വ്വം ‘അയോഗ്യരാക്കുന്നു’.

Continue Reading

Trending