Connect with us

Culture

ഗതി കിട്ടാതെ ഗോകുലം; ആരോസിനോടും തോറ്റു

Published

on

ടി.കെ ഷറഫുദ്ദീന്‍

യുവനിരയുടെ പോരാട്ടവീര്യത്തിന് മുന്നില്‍ കളിമറന്ന് ഗോകുലം കേരള എഫ്.സി. ഐലീഗിലെ നിര്‍ണായക മത്സരത്തില്‍ ഏകപക്ഷീയമായ ഒരുഗോളിന് ഇന്ത്യന്‍ ആരോസാണ് കേരളത്തെ കീഴടക്കിയത്. മത്സരത്തിന്റെ 77മിനിറ്റില്‍ അഭിജിത്ത് സര്‍ക്കാര്‍ സന്ദര്‍ശകടീമിനായി ലക്ഷ്യംകണ്ടു. മലയാളിതാരം കെ.പി രാഹുലിന്റെ ഭാവനാപൂര്‍ണമായ നീക്കമാണ് ഗോളിന് വഴിയൊരുക്കിയത്. മത്സരത്തിനുടനീളം മികവ് പുലര്‍ത്തിയ രാഹുലിനെ നിറകൈയടിയോടെയാണ് കാണികള്‍ എതിരേറ്റത്.
വിരസമായ ആദ്യപകുതിയ്ക്ക് ശേഷം ആക്രമണത്തിന് മൂര്‍ച്ചകൂട്ടിയ കുട്ടികളുടെ സംഘം അര്‍ഹിച്ച ജയമാണ് കോര്‍പറേഷന്‍സ്റ്റേഡിയത്തില്‍ സ്വന്തമാക്കിയത്. നേരത്തെ ഹോമത്സരത്തില്‍ കേരളത്തിനോട് നേരിട്ട തോല്‍വിക്കുള്ള മധുരപ്രതികാരം കൂടിയായി ഈ ജയം. നിരവധി നാടകീയ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞതായിരുന്നു മത്സരം. ആതിഥേയ ടീമിന് മാത്രം പിന്തുണ നല്‍കുന്നതായിരുന്നു പതിവ് ഗ്യാലറി കാഴ്ചയെങ്കില്‍ ഇന്ത്യയുടെ കൗമാര ലോകകപ്പ് സംഘത്തിന് പ്രോത്സാഹനമായി നിരവധി പേരാണ് ഗ്യാലറിയിലുണ്ടായിരുന്നത്.

 

ഐലീഗില്‍ ഫോംകണ്ടെത്താതെ കിതക്കുന്ന ആതിഥേയര്‍ക്ക് ഇന്നലത്തെ തോല്‍വി കൂടിയായതോടെ ടൂര്‍ണമെന്റിലെ സാധ്യതകള്‍മങ്ങി. സ്വന്തംതട്ടകത്തില്‍ തുടര്‍ച്ചയായി തലതാഴ്ത്തി മടങ്ങുന്ന കേരളം എട്ട് കളിയില്‍ നിന്ന് ഒരുജയവും സമനിലയും ആറുതോല്‍വിയുമായി പോയന്റ് ടേബിളില്‍ എട്ടാം സ്ഥാനത്താണ്. അതേസമയം പത്ത്കളിയില്‍ മൂന്ന് ജയവും ഒരുസമനിലയും ആറ് തോല്‍വിയുമുള്ള ആരോസ് നിലമെച്ചപ്പെടുത്തി. ഐലീഗില്‍ ഏറ്റവും അവസാന സ്ഥാനത്തുള്ള ചര്‍ച്ചില്‍ ബ്രദേഴ്‌സുമായാണ് കേരളത്തിന്റെ അവസാന മത്സരം.

 

മൂന്നാം മിനിറ്റില്‍ ആരോസ് മുന്നേറ്റത്തോടെയാണ് മത്സരം ഉണര്‍ന്നത്. മലയാളിതാരം രാഹുലിന്റെ ക്രോസില്‍ അങ്ഗിത് സിങ് ഉതിര്‍ത്ത ഷോട്ട് ബാറിനെ തൊട്ടുരുമ്മി പുറത്തേക്ക് പോയത് ശ്വാസംഅടക്കിപിടിച്ചാണ് കാണികള്‍ വീക്ഷിച്ചത്. 11ാം മിനുട്ടില്‍ കേരള മിഡ്ഫീല്‍ഡര്‍ ഫ്രാന്‍സിസ് സേവ്യര്‍ എടുത്ത ഫ്രീകിക്ക് നൈജീരിയന്‍ താരം ഒഡാഫയുടെ ഹെഡ് അപകടകരമാംവിധം പുറത്തേക്ക് പോയി. പതിമൂന്നാം മിനുട്ടില്‍ ഇടത് വിംഗിലൂടെ രാഹുലിന്റെ അതിവേഗ മുന്നേറ്റം കേരള ഡിഫന്‍സില്‍ തട്ടിതകര്‍ന്നു. 15ാം മിനിറ്റില്‍ ബോറിസിംഗ് തംഗ്ജത്തിന്റെ പോസ്റ്റിലേക്കുള്ള ഷോട്ട് കേരള ഗോളി ബിലാല്‍ ഹുസൈന്‍ കൈപിടിയിലൊതുക്കി അപകടം ഒഴിവാക്കി. മധ്യനിരയില്‍ കാര്യമായ മുന്നേറ്റമില്ലാതായതോടെ മാച്ചിന്റെ 30മിനിറ്റില്‍ കേരളം ഫ്രാന്‍സിസിനെ പിന്‍വലിച്ച് അണ്ടര്‍ 22 താരം കൈതംവിക്കിയെ കളത്തിലിറക്കി.

ഗോള്‍ലക്ഷ്യമാക്കി രണ്ടാംപകുതിയില്‍ ഇരുടീമുകളും കളംനിറഞ്ഞതോടെ മത്സരത്തിന് വേഗംകൈവന്നു. വിങുകളിലൂടെയും മധ്യത്തിലൂടെയും ഒരുപോലെ മുന്നേറിയ ആരോസിനെ പിടിച്ചുകെട്ടാന്‍ കേരള പ്രതിരോധം ഏറെപണിപ്പെട്ടു. മധ്യനിരയും മുന്നേറ്റവും തമ്മില്‍ ഏകോപനമില്ലാത്തത് ആതിഥേയരുടെ പ്രകടനത്തെ വലിയ തോതില്‍ബാധിച്ചു. മികച്ച സ്‌ട്രൈക്കറുടെ അഭാവവും വെല്ലുവിളിയായി. മറുവശത്ത് ക്യാപ്റ്റന്‍ അമര്‍ജിത്ത് സിങും കെ.പി രാഹുലുമടങ്ങുന്ന മധ്യനിര അവസരങ്ങളൊരുക്കി കളംനിറഞ്ഞു. 52ാം മിനുട്ടില്‍ വലത് വിംഗില്‍ നിന്നും രാഹുല്‍ നല്‍കിയ ക്രോസ് സഞ്ചീവ് സ്റ്റാലിന്‍ തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ ഗോള്‍ പോസ്റ്റിലേക്ക് തിരിച്ചുവിട്ടെങ്കിലും ഭാഗ്യം കേരളത്തിനൊപ്പമായിരുന്നു. കളിയുടെ 77ാം മിനുട്ടില്‍ ആരോസ് കാത്തുനിന്ന ഗോള്‍ പിറന്നു. ഇടത് വിംഗില്‍ രാഹുല്‍ നല്‍കിയ ക്രോസ് മുന്നോട്ട് കയറിയ കേരള ഗോളിക്ക് കൈപ്പിടിയിലൊതുക്കാനായില്ല. ഓടിയെത്തിയ അഭിജിത് സര്‍ക്കാര്‍ പന്ത് പോസ്റ്റിന്റെ വലത് മൂലയിലേക്ക് തട്ടിയിടുകയായിരുന്നു. ഗോള്‍വഴങ്ങിയതോടെ ഗോകുലം എങ്ങനെയും ഗോള്‍കണ്ടെത്താനായി ആക്രമിച്ചുകളിച്ചെങ്കിലും സമയം വൈകിയിരുന്നു. ഒഡാഫയേയും മുഹമ്മദ് റാഷിദിനേയും പിന്‍വലിച്ച് മിഡ്ഫീല്‍ഡര്‍ മുഹമ്മദ് ഇര്‍ഷാദിനേയും ബഹറൈന്‍താരം മഹമൂദ് മെര്‍സയേയും കോച്ച് ബിനോ ജോര്‍ജ്ജ് അവസരം നല്‍കിയെങ്കിലും യാതൊന്നും സംഭവിച്ചില്ല. വിദേശതാരങ്ങളില്ലാതെയിറങ്ങിയ ആരോസിന്‌മേല്‍ നേടിയ മാനസികമുന്‍തൂക്കം ഫലപ്രദമായി വിനിയോഗിക്കാനും കേരള ടീമിന് കഴിഞ്ഞില്ല.

Film

ഭൂട്ടാന്‍ കാര്‍ കള്ളക്കടത്ത് കേസ്: നടന്‍ അമിത് ചക്കാലക്കലിന്റെ പിടിച്ചെടുത്ത ലാന്‍ഡ് ക്രൂയിസര്‍ കസ്റ്റംസ് വിട്ടു നല്‍കി

Published

on

കൊച്ചി: ഭൂട്ടാനില്‍ നിന്ന് ആഡംബര കാറുകള്‍ കടത്തുന്ന കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് പിടിച്ചെടുത്ത നടന്‍ അമിത് ചക്കാലക്കലിന്റെ ലാന്‍ഡ് ക്രൂയിസര്‍ വാഹനം തിരികെ വിട്ടു നല്‍കി. ‘ ഓപ്പറേഷന്‍ നുംഖോര്‍ ‘ പരിശോധനയുടെ ഭാഗമായി പിടിച്ചെടുത്ത മധ്യപ്രദേശ് രജിസ്‌ട്രേഷനിലുള്ള വാഹനമാണ് കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറുടെ ഉത്തരവിനെ തുടര്‍ന്ന് വിട്ടുനല്‍കിയത്. അമിത് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. ബോണ്ടില്‍ ഒപ്പുവെക്കുകയും 20 ശതമാനം ബാങ്ക് ഗ്യാരണ്ടി സമര്‍പ്പിക്കുകയും ചെയ്തതോടെയാണ് വാഹനം താല്‍ക്കാലികമായി വിട്ടു നല്‍കിയത്. എന്നാല്‍ വാഹനം ഉപയോഗിക്കരുത് കേരളത്തിന് പുറത്തേക്ക് കൊണ്ടുപോകാന്‍ പാടില്ല തുടങ്ങിയ കര്‍ശന വ്യവസ്ഥകള്‍ തുടരും.

ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് വാഹനങ്ങള്‍ കേരളത്തിലേക്ക് കടത്തിയതുമായി ബന്ധപ്പെട്ട കസ്റ്റംസ് റെയ്ഡിനിടെയാണ് അമിത്തിന്റെ വാഹനങ്ങളും ഗാരേജിലുള്ള മറ്റ് വാഹനങ്ങളും പിടിച്ചെടുത്തത്. അമിത് ചക്കാലക്കല്‍ ഒന്നിലധികം തവണ കസ്റ്റംസ് മുന്നില്‍ ഹാജരായി രേഖകള്‍ സമര്‍പ്പിച്ചിരുന്നു. ഗാരേജില്‍ നിന്നുള്ള വാഹനങ്ങള്‍ അറ്റകുറ്റപ്പണിക്കെത്തിച്ചതാണെന്ന് അമിത് വ്യക്തമാക്കി. വാഹനങ്ങളുടെ യഥാര്‍ത്ഥ ഉടമകളും നേരത്തെ കസ്റ്റംസ് ഉദ്യോഗസ്ഥരോട് ഹാജരായിരുന്നു. ഭൂട്ടാന്‍, നേപ്പാള്‍ റൂട്ടുകളിലൂടെ ലാന്‍ഡ് ക്രൂയിസര്‍, ഡിഫന്‍ഡര്‍ പോലുള്ള ആഡംബര കാറുകള്‍ വ്യാജ രേഖകളുടെ സഹായത്തോടെ ഇന്ത്യയില്‍ കടത്തുകയും പിന്നീട് താരങ്ങള്‍ക്കുള്‍പ്പെടെ വിലകുറച്ച് വില്‍ക്കുകയും ചെയ്ത ഒരു സിന്‍ഡിക്കേറ്റിന്റെ പ്രവര്‍ത്തനമാണ് അന്വേഷണത്തില്‍ പുറത്തുവന്നത്.

ഇന്ത്യന്‍ ആര്‍മി, യുഎസ് എംബസി, വിദേശകാര്യ മന്ത്രാലയം എന്നിവയുമായി ബന്ധപ്പെട്ടതാണെന്ന് തോന്നിക്കുന്ന വ്യാജ രേഖകളും, വ്യാജ ആര്‍ടിഒ രജിസ്‌ട്രേഷനുകളും ഉപയോഗിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഈ കേസിന്റെ ഭാഗമായി ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ തുടങ്ങിയ നടന്മാരുടെ വീടുകള്‍ ഉള്‍പ്പെടെ കേരളത്തിലെ 17 ഇടങ്ങളില്‍ കസ്റ്റംസ് കഴിഞ്ഞ സെപ്റ്റംബറില്‍ റെയ്ഡ് നടത്തിയിരുന്നു. വാഹന ഡീലര്‍മാരുടെ വീടുകളിലും പരിശോധന നടന്നു. വ്യാജ രേഖകള്‍ വഴി ഇറക്കുമതി ചെയ്ത വാഹനങ്ങളുമായി ബന്ധപ്പെട്ട ഇടപാടുകള്‍, സാമ്പത്തിക കള്ളപ്പണം എന്നിവയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിലവിലെ അന്വേഷണത്തിന്റെ കേന്ദ്രീകരണം. കസ്റ്റംസിനൊപ്പം ഇഡിയും കേസില്‍ അന്വേഷണം തുടരുകയാണ്.

Continue Reading

Film

‘പൊതുവേദിയില്‍ സംസാരിക്കാന്‍ കഴിയില്ല; തുറന്ന് പറഞ്ഞ് നടന്‍ വിനായകന്‍

ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് വിനായകന്‍ പ്രത്യക്ഷപ്പെടുന്നത്.

Published

on

ഡാന്‍സിലൂടെ സിനിമാ രംഗത്തെത്തിയ വിനായകന്‍ ഇന്ന് പാന്‍ഇന്ത്യന്‍ ശ്രദ്ധ നേടിയ നടനാണ്. മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തുന്ന കളങ്കാവല്‍ ആണ് റിലീസിനൊരുങ്ങുന്ന അദ്ദേഹത്തിന്റെ പുതിയ ചിത്രം. ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് വിനായകന്‍ പ്രത്യക്ഷപ്പെടുന്നത്. നായകവേഷം തന്നെയാണെന്ന് പറയപ്പെടുന്ന കഥാപാത്രത്തെ സംബന്ധിച്ച അന്തിമ മറുപടി ഡിസംബര്‍ 5ന് പ്രേക്ഷകര്‍ക്ക് ലഭിക്കും.

സിനിമകളില്‍ സജീവമായിരുന്നെങ്കിലും പൊതുവേദികളില്‍ വിനായകനെ അപൂര്‍വ്വം മാത്രമേ കാണാറുള്ളൂ. അതിന്റെ കാരണത്തെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം കളങ്കാവല്‍ പ്രമോഷന്‍ ഇന്റര്‍വ്യൂവില്‍ മറുപടി പറഞ്ഞു.’സിനിമയും അതിന്റെ ബിസിനസുമാണ് ഞാന്‍ പ്രധാനമായി ശ്രദ്ധിക്കുന്നത്. ജനങ്ങള്‍ക്ക് മുന്നില്‍ സംസാരിക്കാന്‍ അറിയില്ല. പൊതുവേദിയില്‍ സംസാരിക്കാന്‍ പറ്റുന്നില്ല’ അതിന്റെ പ്രശ്‌നങ്ങളും അനുഭവിച്ചിട്ടുണ്ട്. പൊതുവേദികളില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലെന്നല്ല, താല്‍പര്യമുണ്ട്’പക്ഷേ കഴിയുന്നില്ല. പിന്നെ പത്ത് പേരില്‍ രണ്ടുപേര്‍ എനിക്കു ചൊറിയും എന്റെ സ്വഭാവത്തിന് അനുസരിച്ച് ഞാന്‍ എന്തെങ്കിലുമൊക്കെ പറയാം, അതാണ് പിന്നെ പ്രശ്‌നമാകുന്നത്. അതിനേക്കാള്‍ നല്ലത് വീടിനുള്ളില്‍ ഇരിക്കുക തന്നെയാണ്, എന്നാണ് വിനായകന്‍ വ്യക്തമാക്കിയത്.

Continue Reading

Film

IFFIയില്‍ പ്രേക്ഷക പ്രശംസ നേടി ‘സര്‍ക്കീട്ട്’; ബാലതാരം ഓര്‍ഹാന്‍ക്ക് മികച്ച പ്രകടനത്തിന് സ്‌പെഷ്യല്‍ ജൂറി പരാമര്‍ശം

ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഈ ചിത്രത്തില്‍ അഭിനയിച്ച ബാലതാരം ഓര്‍ഹാന്‍, തന്റെ ജെഫ്‌റോണ്‍ എന്ന കഥാപാത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സ്‌പെഷ്യല്‍ ജൂറി പരാമര്‍ശം സ്വന്തമാക്കി

Published

on

ഗോവയില്‍ നടന്ന 56ാമത് ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ (IFFI) ആസിഫ് അലിയുടെയും സംവിധായകന്‍ താമറിന്റെയും ചിത്രം സര്‍ക്കീട്ട് വലിയ പ്രേക്ഷകനിരൂപക പ്രശംസ നേടി. ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഈ ചിത്രത്തില്‍ അഭിനയിച്ച ബാലതാരം ഓര്‍ഹാന്‍, തന്റെ ജെഫ്‌റോണ്‍ എന്ന കഥാപാത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സ്‌പെഷ്യല്‍ ജൂറി പരാമര്‍ശം സ്വന്തമാക്കി. മേളയിലെ അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ ഇടം നേടിയ മൂന്ന് ഇന്ത്യന്‍ ചിത്രങ്ങളില്‍ ഒന്നായിരുന്നു സര്‍ക്കീട്ട്.

പൂര്‍ണ്ണമായും ഗള്‍ഫ് രാജ്യങ്ങളിലായി ചിത്രീകരിച്ച ഈ ചിത്രം വിനായക അജിത് നിര്‍മ്മിച്ച അജിത് വിനായക ഫിലിംസിന്റെ ബാനറിലൂടെയാണ് പുറത്തിറങ്ങിയത്. സഹനിര്‍മ്മാണം ആക്ഷന്‍ ഫിലിംസും ഫ്‌ലോറിന്‍ ഡൊമിനിക്കും ചേര്‍ന്നായിരുന്നു. ഒരിക്കലും സംഭവിക്കില്ലെന്ന് ലോകം കരുതുന്നൊരു മനോഹര സൗഹൃദത്തിന്റെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. ആസിഫ് അലിയുടെ ആമിര്‍, ഓര്‍ഹാന്‍ അവതരിപ്പിച്ച ജെഫ്‌റോണ്‍ എന്നിവരുടെ കഥാപാത്രങ്ങളിലൂടെ പ്രവാസി ജീവിതത്തിന്റെ വ്യക്തിപരവും വൈകാരികവുമായ പോരാട്ടങ്ങളെ വളരെ യാഥാര്‍ത്ഥ്യത്തോടെ സംവിധായകന്‍ താമര്‍ പ്രേക്ഷകരിലേക്ക് എത്തിച്ചു. ദിവ്യപ്രഭ, ദീപക് പറമ്പോല്‍, രമ്യ സുരേഷ്, പ്രശാന്ത് അലക്‌സാണ്ടര്‍, സ്വാതിദാസ് പ്രഭു, ഗോപന്‍ അടാട്ട്, സിന്‍സ് ഷാന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത്.

സര്‍ക്കീട്ട് താമറിന്റെ രണ്ടാം ചിത്രം കൂടിയാണ്. ആദ്യ ചിത്രം ആയിരത്തൊന്നു നുണകള്‍ നിരൂപകരും പ്രേക്ഷകരും ഏറ്റെടുത്തിരുന്നു. സോണി ലിവില്‍ റിലീസ് ചെയ്ത ആ ചിത്രം ഐ.എഫ്.എഫ്.കെ യില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു. യുഎഇയിലെ ഷാര്‍ജ, റാസല്‍ ഖൈമ, ഫുജൈറ മുതലായ സ്ഥലങ്ങളിലായി ചിത്രീകരിച്ച സര്‍ക്കീട്ട് സാങ്കേതികമായി ശക്തമായ ചിത്രമാണെന്ന് സംഘത്തിന്റെ ക്രെഡിറ്റുകള്‍ വ്യക്തമാക്കുന്നു. ഛായാഗ്രഹണം-അയാസ് ഹസന്‍, സംഗീതം-ഗോവിന്ദ് വസന്ത, എഡിറ്റിംഗ്-സംഗീത് പ്രതാപ്, കല-അരവിന്ദ് വിശ്വനാഥന്‍, വസ്ത്രാലങ്കാരം-ഇര്‍ഷാദ് ചെറുകുന്ന്, മേക്കപ്പ്-സുധി സുരേന്ദ്രന്‍, സിങ്ക് സൗണ്ട്-വൈശാഖ് തുടങ്ങിയവരാണ് പ്രധാന വിഭാഗങ്ങള്‍ കൈകാര്യം ചെയ്തത്. പോസ്റ്റര്‍ ഡിസൈന്‍ ആനന്ദ് രാജേന്ദ്രന്‍, സ്റ്റില്‍സ് എസ്ബികെ ഷുഹൈബ് എന്നിവരാണ് നിര്‍വഹിച്ചത്. 2025 നവംബര്‍ 20ന് ഗോവയില്‍ ആരംഭിച്ച 56ാമത് ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവം നവംബര്‍ 28ന് സമാപിച്ചു.

Continue Reading

Trending