Connect with us

Culture

അടല്‍ ഇന്നവേഷന്‍ മിഷന്‍ പൊതു വിദ്യാലയങ്ങളില്‍ മതിയെന്ന് കേരളം

Published

on

 

തിരുവനന്തപുരം: നവകേരളം കര്‍മപദ്ധതിക്കും ദേശീയ ജലപാത ഉള്‍പ്പെടെയുള്ള കേരളത്തിന്റെ പ്രധാന വികസന പദ്ധതികള്‍ക്കും കൂടുതല്‍ കേന്ദ്രസഹായം ലഭിക്കുന്നതുസംബന്ധിച്ച് നീതി ആയോഗുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തി. നീതി ആയോഗ് അംഗം ഡോ. വി.കെ സാരസ്വത്, കേരളത്തിന്റെ ചുമതലയുള്ള അഡൈ്വസര്‍ ഡോ. യോഗേശ്വരി, ഡയരക്ടര്‍ നീരജ് സിംഗാള്‍ എന്നിവരുമായാണ് മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും ചര്‍ച്ച നടത്തിയത്.
ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, വീട് എന്നിവക്ക് ഊന്നല്‍ നല്‍കി നടപ്പാക്കുന്ന നവകേരള കര്‍മ പദ്ധതിക്ക് സഹായം നല്‍കാന്‍ നീതി ആയോഗിന് താല്‍പ്പര്യമുണ്ടെന്ന് ഡോ. സാരസ്വത് അറിയിച്ചു. തൊഴിലുറപ്പ് പദ്ധതിയില്‍ കേരളത്തിന് കേന്ദ്രത്തില്‍ നിന്ന് 700 കോടി രൂപ കുടിശ്ശികയുണ്ടെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും ശ്രദ്ധയില്‍പ്പെടുത്തി. ആരോഗ്യ മേഖലയില്‍ ജീവിത ശൈലീജന്യമായ രോഗങ്ങള്‍ തടയുന്നതിനാണ് കേരളം മുന്‍ഗണന നല്‍കുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി അടുത്ത തലമുറ പ്രശ്‌നങ്ങളാണ് കേരളം ഇപ്പോള്‍ തന്നെ കൈകാര്യം ചെയ്യുന്നത്. അത് മനസിലാക്കി കേന്ദ്ര സര്‍ക്കാര്‍ ഉദാരമായ സമീപനം സ്വീകരിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു.
കോവളം മുതല്‍ കാസര്‍കോട് വരെ ദേശീയ ജലപാത നിര്‍മിക്കാന്‍ കേരളം തീരുമാനിച്ചിട്ടുണ്ട്. നിലവിലുള്ള ജലപാതകള്‍ മെച്ചപ്പെടുത്തിയാണ് പുതിയ ജലപാത നിര്‍മിക്കുന്നത്.ഇക്കാര്യത്തില്‍ കേന്ദ്ര സഹായം ലഭ്യമാക്കണമെന്ന കേരളത്തിന്റെ ആവശ്യം ന്യായമാണെന്നും അതിനാല്‍ കേന്ദ്രവുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും ഡോ. സാരസ്വത് അറിയിച്ചു. കേന്ദ്രത്തിന്റെ വ്യവസായ ഇടനാഴി പദ്ധതിയില്‍ പെടുത്തി കോയമ്പത്തൂരില്‍ നിന്ന് കൊച്ചിയിലേക്ക് വ്യവസായ ഇടനാഴി നിര്‍മിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഇപ്പോള്‍ ചെന്നൈ-ബംഗളൂരു ഇടനാഴിയാണ് കേന്ദ്രം അംഗീകരിച്ചിട്ടുള്ളത്.കൊച്ചി റിഫൈനറിയുടെ വികസനം പൂര്‍ത്തിയാകുന്നതു കണക്കിലെടുത്ത് കൊച്ചിയില്‍ പെട്രോ കെമിക്കല്‍ കേംപ്ലക്‌സ് സ്ഥാപിക്കാന്‍ കേരളം തീരുമാനിച്ചിട്ടുണ്ട്. കണ്ണൂരില്‍ അന്താരാഷ്ട്ര ആയുര്‍വേദ ഇന്‍സ്റ്റിറ്റിയൂട്ട് പദ്ധതി നടപ്പാക്കാന്‍ കേരളം തീരുമാനിച്ചത് പ്രധാനമന്ത്രിയുടെ ഉപദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ്. കൊച്ചിയിലടക്കം മൂന്ന് ഇലക്ട്രോണിക് ഹാര്‍ഡ്‌വെയര്‍ പാര്‍ക്കുകള്‍ നിര്‍മിക്കാന്‍ സംസ്ഥാനം ഉദ്ദേശിക്കുന്നുണ്ട്. അതിനും കേന്ദ്ര സഹായം ലഭ്യമാക്കണമെന്ന് കേരളം ആവശ്യപ്പെട്ടു.
അടല്‍ ഇന്നവേഷന്‍ മിഷന്റെ പദ്ധതികള്‍ സ്വകാര്യ സ്‌കൂളുകള്‍ക്ക് നല്‍കുന്നതിനെ മുഖ്യമന്ത്രി എതിര്‍ത്തു. അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ക്കല്ല, പൊതു വിദ്യാലയങ്ങള്‍ക്കാണ് സഹായവും പിന്തുണയും നല്‍കേണ്ടത്. കേരളം വിദ്യാഭ്യാസ രംഗത്ത് നേട്ടമുണ്ടാക്കിയത് സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലൂടെയാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. അതിനാല്‍ അടല്‍ ഇന്നവേഷന്‍ മിഷന്റെ കാര്യത്തില്‍ ആവശ്യമായ മാറ്റം വരുത്താന്‍ നീതി ആയോഗ് തയാറാവണം. കേരളത്തിന്റെ കാര്യത്തില്‍ മുഖ്യന്ത്രിയുടെ ആവശ്യം പരിഗണിക്കാമെന്ന് ഡോ. സാരസ്വത് അറിയിച്ചു.
ചീഫ് സെക്രട്ടറി നളിനി നെറ്റോ, പ്ലാനിങ് അഡീഷണല്‍ ചീഫ് സെക്രട്ടറി വി.എസ് സെന്തില്‍ എന്നിവരും കേരളത്തിന്റെ ആവശ്യങ്ങള്‍ വിശദീകരിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Art

ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

Published

on

ആരാധകരെ ആവേശത്തിലാഴ്ത്താൻ വേടൻ വീണ്ടുമെത്തുന്നു. ഇത്തവണ തെരുവിന്റെ മോൻ എന്ന ഗാനത്തിന്റെ മ്യൂസിക്ക് വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്. വേടന്റെ തന്നെ ഏറെ ജനപ്രിയമായ ‘കരയല്ലേ നെഞ്ചേ കരയല്ലേ, ഇന്നു വീണ മുറിവ് നാളെ അറിവല്ലേ…’ എന്ന ഗാനമാണ് സംവിധായകൻ ജാഫർ അലിയും സൈന മ്യൂസിക്ക് ഇന്റിയുടെ ബാനറിൽ ആഷിഖ് ബാവയും ചേർന്ന് ഇപ്പോൾ മ്യൂസിക് വീഡിയോയായി ഇറക്കിയിരിക്കുന്നത്.
വേടന്റെ മറ്റ് ഗാനങ്ങളെപ്പോലെത്തന്നെ ഏറെ ആരാധകരുള്ള ഗാനമാണ് ‘തെരുവിന്റെ മോൻ’. റാപ്പ് സംഗീതാസ്വാധകരുടെ പ്ലേലിസ്റ്റിൽ ഉള്ള ഗാനമാണിത്. അതിനാണ് ഇപ്പോൾ ദൃശ്യഭാഷ്യം വന്നിരിക്കുന്നത്. നേരത്തെ പുറത്തിറക്കിയ ഇതിന്റെ ടീസറിന് ഊഷ്മളമായ പ്രതികരണമായിരുന്നു ആരാധകരിൽ നിന്നും ലഭിച്ചത് എന്ന് അണിയറപ്രവർത്തകർ. ‘തെരുവിന്റെ മോന്റെ’ മ്യൂസിക്ക് പ്രൊഡ്യൂസർ ഋഷിയാണ്. വേടന്റേയും ഋഷിയുടേയും കൂടെ ഒരു നായയും പാട്ടിൽ കഥാപാത്രമായി വരുന്നുണ്ട്.
ഹൃധ്വിക്ക് ശശികുമാർ ആണ് ഛായാഗ്രഹണം. എഡിറ്റർ- കശ്യപ് ഭാസ്ക്കർ. മലയാളത്തിൽ ഈയിടെയായി ഉയർന്നു വരുന്ന സ്വതന്ത്ര സംഗീത മുന്നേറ്റത്തിന് പ്രധാന വേദി നൽകിവരുന്ന പ്ലാറ്റ്ഫോം ആണ് സൈന മ്യൂസിക് ഇൻഡി. അതിലൂടെയാണ് നേരത്തെ വേടന്റെ തന്നെ ‘ഉറങ്ങട്ടെ’ എന്ന ജനപ്രിയ ഗാനവും പുറത്തിറക്കിയിരുന്നത്.
Continue Reading

Film

ജനപ്രിയ താരങ്ങളുടെ പക്കാ ഫൺ എന്റെർറ്റൈനെർ; “ധീരൻ” വരുന്നു ഈ ജൂലൈയിൽ..

പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം.

Published

on

‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന “ധീരൻ” സിനിമയുടെ റിലീസ് അപ്ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജൂലൈയിൽ ചിത്രം പ്രദർശനത്തിനെത്തുമെന്ന അപ്ഡേറ്റ് പോസ്റ്ററാണ് പുറത്തിറങ്ങിയത്. പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം. ഇതിന് മുൻപ് ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകൾ സൂചിപ്പിക്കുന്നത് തീർത്തും പക്കാ ഫൺ എന്റെർറ്റൈനെർ തന്നെയാകും ‘ധീരൻ’ എന്നാണ്. ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാകുന്നു എന്ന സവിശേഷതയും ധീരനുണ്ട്. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്.

രാജേഷ് മാധവൻ നായകനാകുന്ന ധീരനിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. അശ്വതി മനോഹരനാണ് നായിക. ഇവരെ കൂടാതെ സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ സദൻ, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ധീരനിലെ മുഖ്യ താരങ്ങളാണ്.

അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർസ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ് റിലീസ്.

Continue Reading

Film

മാനേജറെ മര്‍ദിച്ചെന്ന കേസ്; നടന്‍ ഉണ്ണി മുകുന്ദൻ്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തീര്‍പ്പാക്കി

വിവാദങ്ങളിൽ പ്രതികരിക്കാൻ ഉണ്ണി മുകുന്ദൻ ഇന്ന് വൈകിട്ട് 4:30ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും

Published

on

കൊച്ചി: മാനേജറെ മർദിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി. എറണാകുളം അഡിഷണൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തീർപ്പാക്കിയത്. സ്റ്റേഷൻ ജാമ്യത്തിൽ വിടാവുന്ന കുറ്റങ്ങളാണ് എഫ്ഐആർ ൽ ഉള്ളതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
പരാതിക്കാരൻ ഉണ്ണി മുകുന്ദൻ്റെ മാനേജർ ആയിരുന്നുവെന്ന് പ്രോസിക്യൂഷൻ ഹാജരാക്കിയ കേസ് ഡയറിയിൽ പറയുന്നു. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് നടനെതിരെ ഉള്ളത് എന്ന് രേഖപ്പെടുത്തിയാണ് കോടതിയുടെ നടപടി. അതിനിടെ വിവാദങ്ങളിൽ പ്രതികരിക്കാൻ ഉണ്ണി മുകുന്ദൻ ഇന്ന് വൈകിട്ട് 4:30ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും.
അതേസമയം, സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപെട്ട് ഉണ്ണി മുകുന്ദൻ ഡിജിപിക്കും എഡിജിപിക്കും പരാതി നൽകി. സിനിമയിലെ തന്റെ വളർച്ചയിൽ അസൂയപ്പെടുന്ന ചിലർ വിപിനെ ഉപയോഗിച്ച് ഗൂഢാലോചന നടത്തുന്നെന്നാണ് ഉണ്ണി പരാതിയിൽ പറയുന്നത്.
Continue Reading

Trending