Connect with us

kerala

ഷഹൂദലിയുടെ കരവിരുതില്‍ സ്‌കൂളിന് ലഭിച്ചത് അന്താരാഷ്ട്ര മള്‍ട്ടിപ്പിള്‍ ടേബിള്‍ ഗെയിം റിക്രിയേഷന്‍ ക്ലബ്:

സ്‌കൂളില്‍ വിദേശ രാജ്യങ്ങളിലെ ടേബിള്‍ ഗെയിംസ് ഒരുക്കുന്നത് കേരളത്തിലാദ്യം

Published

on

റഹൂഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി(മലപ്പുറം): ലഹരിക്കെതിരെ നാടൊട്ടുക്കും വിവിധ പരിപാടികളുമായി സര്‍ക്കാരും ത്രിതല പഞ്ചായത്തുകളും രാഷ്ട്രീയ സാമൂഹ്യ സംഘടനകളും കാമ്പയിന്‍ നടത്തുമ്പോള്‍ വ്യത്യസ്ഥമായ കളികളിലൂടെ ഒഴിവ് സമയം ചിലവഴിക്കാന്‍ സ്‌കൂളില്‍ മള്‍ട്ടിപ്പിള്‍ റിക്രിയേഷന്‍ ക്ലബ് എന്ന പേരില്‍ തികച്ചും വേറിട്ട പദ്ധതിയൊരുക്കി ശ്രദ്ധേയനായിരിക്കുകയാണ് മങ്കട പള്ളിപ്പുറത്തെ മേമന ഷഹൂദലി.

വിദ്യാര്‍ത്ഥികളിലെ ലഹരി ഉപയോഗം, പുകവലി, മൊബൈല്‍ അഡിക്ഷന്‍ തുടങ്ങിയ സാമൂഹ്യ വിപത്തിനെതിരെ നടപ്പിലാക്കാന്‍ കഴിയുന്ന ഫലപ്രദമായ മാര്‍ഗ്ഗത്തെക്കുറിച്ച് ചിന്തിച്ചപ്പോഴാണ് കളികളിലൂടെ സമയം ചിലവഴിക്കാന്‍ പറ്റുന്ന രീതിയില്‍ സൗകര്യമൊരുക്കുക എന്ന ആശയം സ്‌പോര്‍ട്‌സ്മാനും മുന്‍ കായികാധ്യാപകനും പോലീസ് വകുപ്പ് ജീവനക്കാരനുമായ ഷഹൂദലിയുടെ മനസ്സില്‍ ഉയര്‍ന്നു വന്നത്. മങ്കട പള്ളിപ്പുറം ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ രണ്ട് മുറികള്‍ പി.ടി.എ പ്രസിഡന്റ് വി.മന്‍സൂര്‍ മുന്‍കയ്യെടുത്ത് വിട്ടുനല്‍കുകയും ചെയ്തതോടെ പദ്ധതി പ്രാവര്‍ത്തികമാക്കുകയായിരുന്നു.

വിദ്യാര്‍ത്ഥികളുടെ ബുദ്ധിവികാസവും ഏകാഗ്രതയും വര്‍ദ്ധിപ്പിക്കാനുതകുന്നതോടൊപ്പം ഇഞ്ചുറിയില്ലാത്ത കായിക വിനോദം എന്ന പ്രത്യേകതയുള്ള ടേബിള്‍ ഗെയിംസ് ഇനങ്ങളായ ചെസ്സ്, ടേബിള്‍ ടെന്നീസ്, 8 ബോള്‍ പൂള്‍സ്,സ്ട്രിങ് ഹോക്കി,മൂണ്‍ ഗെയിം,ബെക്കാമെന്‍ ഗെയിം, സ്‌ജോല്‍ബാക്ക് ഗെയിം, ക്യുച് ഗെയിം, ഡാഷ്ഗുട്ടി ഗെയിം, പൊങ്ഹൗ കി ഗെയിം, ഷിസിമ ഗെയിം, ചക്രവ്യൂഹം, കാഊവ ഗെയിം, ലൗകട്ടാ കതി,വാട്ടര്‍ മെലണ്‍ ചെസ്സ്, ഫൈവ് ഫീല്‍ഡ് കോണോ,
ടപാടാന്‍, കോണ്‍ ഹോള്‍ ഗെയിം, തുടങ്ങിയ വിദേശ രാജ്യങ്ങളിലെ ഇരുപത്തഞ്ചോളം പുരാതന ടേബിള്‍ ഗെയിംസുകള്‍ അടങ്ങിയതാണ് റിക്രീയേഷന്‍ റൂം. സ്‌കൂളിലെ കേടായ ഫര്‍ണീച്ചറുകളും മറ്റും ഉപയോഗിച്ച് ജോലി കഴിഞ്ഞുള്ള ഒഴിവ് സമയങ്ങളിലും അവധി ദിവസങ്ങളിലുമാണ് ക്ലബ് നിര്‍മ്മാണം പൂര്‍ത്തികരിച്ചത്.

കേരളത്തില്‍ തന്നെ ആദ്യമായാണ് ഒരു സ്‌കൂളില്‍ ഇത്തരം മള്‍ട്ടി ടേബിള്‍ ഗെയിംസ് സൗകര്യമുള്ള ക്ലബ് ഒരുക്കിയിട്ടുള്ളത് എന്നും ഗെയിം കളിക്കുന്നതിനെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുമെന്നും ഷഹൂദലി പറഞ്ഞു. മങ്കട പള്ളിപ്പുറത്തെ പരേതനായ മേമന അലവിയുടെയും ഖദീജയുടെയും മകനും മുന്‍ കായികാധ്യാപകനുമായ ഷഹൂദലി കേരള പോലീസില്‍ ടെലികമ്യൂണിക്കേഷന്‍ വിഭാഗത്തില്‍ ജീവനക്കാരനും കായിക രംഗത്ത് ജില്ലാ സംസ്ഥാന ദേശീയ തലത്തില്‍ നിരവധി നേട്ടങ്ങളുടെ ഉടമയുമാണ്. റിക്രിയേഷന്‍ ക്ലബിന്റ ഉദ്ഘാടനവും ഷഹൂദലിയെ ആദരിക്കലും കഴിഞ്ഞ ദിവസം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം . കെ. റഫീഖ നിര്‍വ്വഹിച്ചു.

kerala

കൊച്ചി പുറംകടലില്‍ മുങ്ങിയ കപ്പലിലെ നൂറോളം കണ്ടെയ്‌നറുകള്‍ കടലില്‍ വീണെന്ന് വിലയിരുത്തല്‍

കപ്പലിലെ ഇന്ധനം ചോര്‍ന്നതായും രണ്ട് കപ്പലുകള്‍ ഉപയോഗിച്ച് എണ്ണ തടയാന്‍ നടപടി സ്വീകരിച്ചുവരികയാണെന്നും സര്‍ക്കാര്‍ അറിയിച്ചു.

Published

on

കൊച്ചി തീരത്തിനടുത്ത് കടലില്‍ മുങ്ങിയ കപ്പലിലെ നൂറോളം കണ്ടെയ്‌നറുകള്‍ കടലില്‍ വീണിട്ടുണ്ടാകാം എന്ന് വിലയിരുത്തല്‍. മൂന്ന് കിലോമീറ്റര്‍ വേഗത്തിലാണ് ഇത് കടലില്‍ ഒഴുകി നടക്കുന്നത്. കപ്പലിലെ ഇന്ധനം ചോര്‍ന്നതായും രണ്ട് കപ്പലുകള്‍ ഉപയോഗിച്ച് എണ്ണ തടയാന്‍ നടപടി സ്വീകരിച്ചുവരികയാണെന്നും സര്‍ക്കാര്‍ അറിയിച്ചു.

അതേസമയം കണ്ടെയ്‌നറുകള്‍ അടിയാന്‍ കൂടുതല്‍ സാധ്യത ആലപ്പുഴ തീരത്താണെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 643 കണ്ടെയ്‌നറുകളാണ് കപ്പലിലുണ്ടായിരുന്നത്. 13 എണ്ണത്തിലാണ് അപകടകരമായ രാസവസ്തുക്കളുണ്ടായിരുന്നത്.

വിഴിഞ്ഞം തുറമുഖത്തുനിന്നു പുറപ്പെട്ട ഫീഡര്‍ ചരക്കുകപ്പല്‍ കൊച്ചി പുറംകടലില്‍ ഇന്നലെയാണ് അപകടത്തില്‍പെട്ടത്. എംഎസ്സി എല്‍സ 3 എന്ന കപ്പലാണ് പൂര്‍ണമായും മുങ്ങിയത്. കപ്പലിലുണ്ടായിരുന്ന ക്യാപ്റ്റനടക്കം മൂന്ന് ജീവനക്കാരെ മറ്റൊരു കപ്പലിലേക്ക് മാറ്റിയിരുന്നു. ഇന്നലെ തന്നെ 21 പേരെ രക്ഷപ്പെടുത്തിയിരുന്നു.

ഇന്ന് രാവിലെയോടെ കൂടുതല്‍ കണ്ടെയ്നറുകള്‍ കടലില്‍ വീഴുകയായിരുന്നു. കടലില്‍ വീണ കണ്ടെയ്‌നറുകള്‍ എറണാകുളം, അലപ്പുഴ തീരത്ത് എത്താനാണ് കൂടുതല്‍ സാധ്യതയെന്നാണ് ദുരന്തനിവാരണ അതോറിറ്റി പറഞ്ഞിരുന്നു.

Continue Reading

kerala

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്; ജയിലില്‍ തൂങ്ങിമരിക്കാന്‍ ശ്രമം; പ്രതി അഫാന്റെ നില അതീവഗുരുതരം

ജയിലിലെ ശുചിമുറിക്ക് ഉള്ളിലാണ് തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്.

Published

on

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍ ജയിലില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചെന്ന് പൊലീസ്. ജയിലിലെ ശുചിമുറിക്ക് ഉള്ളിലാണ് തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്. അവശനിലയിലായ അഫാനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അഫാന്റെ നില അതീവഗുരുതരമാണ്. ഇന്ന് 11 മണിയോടെയാണ് സംഭവം.

പ്രാഥമിക ചികിത്സക്കായി എംഐസിയു-വിലാണ് അഫാനെ പ്രവേശിപ്പിച്ചത്. തലച്ചോറിലേക്കുള്ള രക്തസഞ്ചാരം തടസ്സപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതിന് മുന്നേയും അഫാന്‍ ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ട്.

ഫെബ്രുവരി 24-നായിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സല്‍മാ ബീവി, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന്‍ അഹ്‌സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെയായിരുന്നു അഫാന്‍ കൊലപ്പെടുത്തിയത്. അഫാന്റെ മാതാവ് കുറെ കാലത്തെ ചികിത്സക്കു ശേഷം രക്ഷപ്പെടുകയായിരുന്നു.

Continue Reading

kerala

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് സുസജ്ജം, സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കും: സണ്ണി ജോസഫ്

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനായി യുഡിഎഫ് സുസജ്ജമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.

Published

on

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനായി യുഡിഎഫ് സുസജ്ജമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
യുഡിഎഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് നിലമ്പൂരിലുള്ളതെന്നും തെരഞ്ഞെടുപ്പ് നേരിടാന്‍ വേണ്ടി യുഡിഎഫ് സജ്ജമാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്‌ലിം ലീഗ് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ മുന്‍പന്തിയില്‍ തന്നെയുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പരിപൂര്‍ണ വിജയമുണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാക്കളും അറിയിച്ചു.

എല്‍ഡിഎഫ് സര്‍ക്കാരിനെതിരെയുള്ള വിധിയെഴുത്താകും നിലമ്പൂരിലേതെന്ന് എ.പി അനില്‍ കുമാര്‍ പ്രതികരിച്ചു. നിലമ്പൂരിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം കോണ്‍ഗ്രസ് നേടുമെന്നും അനില്‍ കുമാര്‍ വ്യക്തമാക്കി.

അതേസമയം നിലമ്പൂരിലെ ജനങ്ങളുടെ ജനാധിപത്യ ബോധത്തില്‍ വിശ്വാസമുണ്ടെന്നും സുനിശ്ചിതമായ വിജയം യുഡിഎഫിനുണ്ടാകും എന്നും ഷാഫി പറമ്പില്‍ പ്രതികരിച്ചു. ജനങ്ങള്‍ നിലമ്പൂരില്‍ നല്‍കുന്ന മറുപടിയില്‍ സര്‍ക്കാറിന് പാസ് മാര്‍ക്ക് ലഭിക്കില്ലായെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

Continue Reading

Trending