Connect with us

Culture

ബി.ജെ.പിക്കെതിരെ പോരാട്ടം നടത്താന്‍ കോണ്‍ഗ്രസിനേ കഴിയൂ രാഹുലിനെ ഉപദേശിക്കാന്‍ സി.പി.എം വളര്‍ന്നിട്ടില്ല

Published

on

കെ.അനസ്

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സമകാലിക ദേശീയ, കേരള രാഷ്ട്രീയത്തെക്കുറിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ എ.കെ ആന്ററി സംസാരിക്കുന്നു. തിരുവനന്തപുരം പ്രസ്‌ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലാണ് എ.കെ ആന്റണി മനസ്സുതുറന്നത്.

? രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച്.
. ഇന്നത്തെ ഇന്ത്യയുടെ സാമൂഹിക സ്ഥിതി മനസിലാക്കിയാണ് രാഹുല്‍ ഗാന്ധി വയനാട് മണ്ഡലം തെരഞ്ഞെടുത്തത്. ദക്ഷിണേന്ത്യയില്‍ മല്‍സരിക്കുന്നത് നല്ലതാണെന്ന് ഒരഭിപ്രായം തുടക്കത്തില്‍ ഉയര്‍ന്നിരുന്നു. കേരളത്തിനൊപ്പം കര്‍ണാടകയും തമിഴ്നാടും ഈ ആവശ്യം ഉന്നയിച്ചു. അവരുടെ ആവശ്യം കൂടി പരിഗണിച്ചാണ് വയനാട് തെരഞ്ഞെടുത്തത്. വയനാട്ടില്‍ രാഹുല്‍ഗാന്ധി മല്‍സരിക്കുമ്പോള്‍ തമിഴ്നാട്ടില്‍ സി.പി.എമ്മിനും സി.പി.ഐയ്ക്കും ഗുണമുണ്ട്. രാഹുല്‍ തരംഗത്തില്‍ അവരും രക്ഷപ്പെടും.

? അമേത്തിയില്‍ തോല്‍വി ഭയന്നാണ് വയനാടില്‍ വന്നതെന്നാണ് പ്രചാരണം.
. അമേത്തിയില്‍ രാഹുല്‍ വന്‍ഭൂരിപക്ഷം നേടും. തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ അത് മനസിലാകും. ബി.ജെ.പി എന്തെല്ലാം ആക്ഷേപങ്ങളാണ് ഉയര്‍ത്തുന്നത്. അവരുടെ ഓരോ വിമര്‍ശനത്തിലും രാഹുല്‍ഗാന്ധി വളരുകയാണ്. തെരഞ്ഞെടുപ്പിന് ശേഷം വയനാടാണോ അമേത്തിയാണോ നിലനിര്‍ത്തേണ്ടതെന്ന് രാഹുല്‍ തീരുമാനിക്കും.

? സി.പി.എമ്മിനെ വിമര്‍ശിക്കില്ലെന്ന രാഹുലിന്റെ പ്രസ്താവന തെറ്റായ സന്ദേശം നല്‍കില്ലേ..
. സി.പി.എമ്മിന് മറുപടി പറയാത്തത് രാഹുലിന്റെ വലിപ്പമാണ്. അതിലൂടെ തെറ്റായ സന്ദേശമല്ല അദ്ദേഹം നല്‍കുന്നത്. രാഹുല്‍ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. അതോടൊപ്പം തന്നെ യു.ഡി.എഫ് എല്ലാ സീറ്റിലും ജയിക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതുകൂടി കൂട്ടിവായിക്കണം. സി.പി.എം എന്തൊക്കെ പറഞ്ഞാലും വയനാട്ടില്‍ അദ്ദേഹം റെക്കോര്‍ഡ് ഭൂരിപക്ഷത്തിന് ജയിക്കും.
രാഹുലിനെ ആക്ഷേപിക്കുന്ന സി.പി.എമ്മിനോട് ഹാ കഷ്ടം എന്നേ പറയാനുള്ളൂ. ബി.ജെ.പിയുടെ വാക്കുകള്‍ കടം വാങ്ങിയാണ് ദേശാഭിമാനിയില്‍ രാഹുലിനെതിരെ മുഖപ്രസംഗം എഴുതിയത്. അത് ശരിയായിരുന്നോ എന്ന് അവര്‍ ആത്മപരിശോധന നടത്തട്ടെ. ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി എന്നീ രണ്ട് രക്തസാക്ഷികളെ ഇന്ത്യക്ക് വേണ്ടി നല്‍കിയ നെഹ്റുകുടുംബത്തിലെ അംഗമാണ് രാഹുല്‍ഗാന്ധി. അക്കാര്യം സി.പി.എം മറന്നുപോകരുത്.

? രാഹുലിന്റെ മല്‍സരം ബി.ജെ.പിക്ക് എതിരെയാണോയെന്നാണ് പിണറായിയുടെ ചോദ്യം.
. പിണറായിയുടെ ചോദ്യം ജനങ്ങളെ പരിഹസിക്കുന്നതാണ്. ബി.ജെ.പിക്ക് എതിരെ പോരാട്ടം നടത്താന്‍ കോണ്‍ഗ്രസിനേ കഴിയൂ. കോണ്‍ഗ്രസ് നയിക്കുന്ന സഖ്യത്തിനേ കഴിയൂ. കര്‍ണാടക, തമിഴ്നാട്, ഗുജറാത്ത്, ഗോവ, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം കോണ്‍ഗ്രസും സഖ്യവുമാണ് ബി.ജെ.പിക്കെതിരെ മല്‍സരിക്കുന്നത്. ഇവിടെ എവിടെയെങ്കിലും സി.പി.എമ്മിന് സഖ്യമുണ്ടോ? പിണറായി സര്‍ക്കാരില്‍ ജെഡിഎസിന് ഒരു മന്ത്രിയുണ്ട്. എന്നിട്ട് സി.പി.എമ്മിന് കര്‍ണാടകയില്‍ ഒരു സീറ്റുകിട്ടിയോ? ഇതേ സര്‍ക്കാരില്‍ എന്‍.സി.പി അംഗം മന്ത്രിയായിരുന്നു. എന്നിട്ട് സി.പി.എമ്മിന് മഹാരാഷ്ട്രയില്‍ സീറ്റുകിട്ടിയോ? ജെ.ഡി.യുവിന്റെ മന്ത്രിയുണ്ട്. എന്നിട്ട് സി.പി.എമ്മിന് ബീഹാറില്‍ സീറ്റുകിട്ടിയോ? ബി.ജെ.പിക്ക് ശക്തിയുള്ള ഏതെങ്കിലും സംസ്ഥാനത്ത് സി.പി.എമ്മിന് സ്ഥാനാര്‍ത്ഥിയുണ്ടോ? ബി.ജെ.പിക്കെതിരെ പോരാടുന്നത് കോണ്‍ഗ്രസാണോ സി.പി.എം ആണോയെന്ന് ജനങ്ങള്‍ക്ക് ബോധ്യമുണ്ട്. രാജ്യത്തങ്ങോളമിങ്ങോളം രാവും പകലും ഓടിനടന്ന് ബി.ജെ.പിക്കെതിരെ നിര്‍ഭയനായും മോദിയെ വെല്ലുവിളിച്ചും സംസാരിക്കുകയാണ് രാഹുല്‍ഗാന്ധി. ബി.ജെ. പിക്കെതിരെ പ്രസംഗിക്കാന്‍ പിണറായി എവിടെപ്പോയി. ഗുജറാത്തിലോ, രാജസ്ഥാനിലോ എന്തിന്, കര്‍ണാടകയില്‍ പോലും പോയിട്ടില്ല. രാഹുലിനെ ഉപദേശിക്കാന്‍ സി.പി.എം വളര്‍ന്നിട്ടില്ല. കേരളത്തിലെ ജനങ്ങള്‍ക്ക് യാഥാര്‍ത്ഥ്യം അറിയാം.

? കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയിലേക്ക് ആളുകള്‍ പോകുന്നുവെന്ന ആരോപണത്തോട്…
. ത്രിപുരയില്‍ 30 വര്‍ഷം സി.പി.എം ഭരിച്ചു. എന്നിട്ട് അവിടുത്തെ നേതാക്കള്‍ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് പോയില്ലേ?. ബംഗാളിലെ സി.പി.എം നേതാക്കളില്‍ പകുതിയും ബി.ജെ.പിയിലേക്ക് മാറി. ബാക്കി പകുതി മറ്റൊരു പാര്‍ട്ടിയിലേക്കും. കോണ്‍ഗ്രസില്‍ നിന്ന് മാത്രമല്ല, സി.പി.എമ്മില്‍ നിന്നും നേതാക്കള്‍ ബി.ജെ.പിയിലേക്ക് പോയിട്ടുണ്ട്. പക്ഷെ ഒരുകാര്യം ഓര്‍ക്കണം. ബി.ജെ.പിയില്‍ നിന്ന് ഒരുപാടു നേതാക്കള്‍ കോണ്‍ഗ്രസിലേക്കും വരുന്നുണ്ട്. അവരാരും സി.പി.എമ്മിലേക്കല്ല പോകുന്നത്. കേരളത്തിലൊഴികെ ശക്തിയില്ലാത്ത, അണികളില്ലാത്ത പാര്‍ട്ടിയാണ് സി.പി.എം.

? തെരഞ്ഞെടുപ്പിന് ശേഷം ഇടതു പക്ഷത്തിന്റെ പിന്തുണ തേടുമോ..
. മതേതര ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പിക്ക് എതിരെ നില്‍ക്കുന്ന എല്ലാ മതേതര പാര്‍ട്ടികളുടെയും സഹായം തേടും. ഇടതുപക്ഷം സഹകരിക്കുമെങ്കില്‍ ആ പിന്തുണയും സ്വീകരിക്കും. കോണ്‍ഗ്രസിന് ഒരു മതേതര പാര്‍ട്ടിയോടും തൊട്ടുകൂടായ്മയില്ല. എല്ലാവരോടും ഒരേ സമീപനമാണ്.

? രണ്ട് കൊലക്കേസുകളില്‍ പ്രതിയായ വ്യക്തി വടകരയിലെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയാക്കിയതിനെക്കുറിച്ച്…
. വടകരയിലെ ഇടതുസ്ഥാനാര്‍ത്ഥിയെക്കുറിച്ച് വ്യക്തിപരമായ ആക്ഷേപത്തിനില്ല. അവിടെ ജയിക്കാന്‍ പോകുന്നത് കെ. മുരളീധരനാണ്. വട്ടിയൂര്‍ക്കാവില്‍ നേടിയ ചരിത്രവിജയം മുരളീധരന്‍ വടകരയില്‍ ആവര്‍ത്തിക്കും.

? ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ എങ്ങനെ പ്രതിഫലിക്കും.
. ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഗുണം ചെയ്യും. കാരണം, ശബരിമലയില്‍ സി.പി.എമ്മും ബി.ജെ.പിയും സ്വീകരിച്ച നയം കാപട്യമായിരുന്നു. പ്രളയാനന്തര നടപടികളില്‍ അമ്പേ പരാജയമായപ്പോള്‍ ഉയര്‍ന്ന ജനരോഷത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സര്‍ക്കാര്‍ ബോധപൂര്‍വം ഉണ്ടാക്കിയതായിരുന്നു ശബരിമല വിഷയം. സവര്‍ണന്‍, അവര്‍ണന്‍ എന്നൊക്കെ ജനങ്ങളെ വേര്‍തിരിച്ചു. ബി.ജെ.പി എത്രയെത്ര അക്രമങ്ങളാണ് ശബരിമലയില്‍ നടത്തിയത്. അതിന്റെ എന്തെങ്കിലും ആവശ്യം അവര്‍ക്ക് ഉണ്ടായിരുന്നോ? മോദിയല്ലേ കേന്ദ്രം ഭരിച്ചിരുന്നത്. ആ വഴിയിലൂടെ പരിഹാരത്തിന് അവര്‍ക്ക് ശ്രമിക്കാമായിരുന്നു. സുപ്രീംകോടതിയില്‍ അഭിപ്രായം പോലും പറഞ്ഞില്ല.

? അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് സംബന്ധിച്ച്..
ഡാം തുറന്നുവിട്ടതിലെ അപാകതയാണ് പ്രളയ ദുരന്തത്തിന് ഇടയാക്കിയതെന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് ഗൗരവമുള്ളതാണ്. ഒന്നും മറച്ചുവെക്കാനില്ലെങ്കില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണം. പ്രളയത്തിലും പ്രളയാനന്തര പ്രവര്‍ത്തനത്തിലും കുറ്റകരമായ വീഴ്ചയാണ് സര്‍ക്കാരിനുണ്ടായത്. മരിച്ചവരുടെ കുടുംബങ്ങള്‍, ഭവന രഹിതരായവര്‍, എല്ലാം നഷ്ടപ്പെട്ടവരുടെ ലക്ഷോപലക്ഷം ജനങ്ങള്‍ ഇവരാരും ഈ സര്‍ക്കാരിന് മാപ്പ് നല്‍കില്ല. കുട്ടനാട്ടുകാര്‍ എത്രയാഴ്ചയാണ് വെള്ളത്തില്‍ കിടന്നത്. ആരെങ്കിലും തിരിഞ്ഞുനോക്കിയോ?. ഇതിനെല്ലാം തെരഞ്ഞെടുപ്പില്‍ തിരിച്ചടി കിട്ടും. കേന്ദ്രസര്‍ക്കാര്‍ അവരെ സഹായിച്ചില്ലെന്ന് മാത്രമല്ല, വിദേശ സഹായം കിട്ടുന്നത് മുടക്കുകയും ചെയ്തു.
പ്രളയത്തില്‍ കേരള ജനത ഒറ്റക്കെട്ടായിരുന്നു. ജാതി-മത-വര്‍ഗ ഭേദമില്ലാതെ സമ്പന്നരും പാവപ്പെട്ടവരും എല്ലാവരും സഹായത്തിനിറങ്ങി. വിദേശ മലയാളികള്‍ കൈ മെയ് മറന്ന് സഹായിച്ചു. പക്ഷെ, പ്രളയ കാലത്തുണ്ടായ ഐക്യം ശബരിമല വിഷയത്തിലൂടെ സര്‍ക്കാര്‍ തകര്‍ത്തു. ശബരിമലയുടെ പേരില്‍ മതില്‍കെട്ടി ആളുകളെ വേര്‍തിരിച്ചു. എല്ലാ സുപ്രീംകോടതി വിധിയും 24 മണിക്കൂറില്‍ നടപ്പാക്കിയ സര്‍ക്കാരല്ലേ ഇത്. എത്രയോ വിധികള്‍ നടപ്പാക്കാതെ കടലാസില്‍ ഉറങ്ങുന്നു. സര്‍ക്കാരിന് വേണ്ടെങ്കില്‍ വേണ്ട, ദേവസ്വം ബോര്‍ഡിന് അപ്പീല്‍ നല്‍കാമായിരുന്നല്ലോ?. അപ്പോഴെല്ലാം കോണ്‍ഗ്രസ് വിശ്വാസികള്‍ക്ക് ഒപ്പമാണ് നിന്നത്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്ക് പ്രശ്നം പരിഹരിക്കാന്‍ അവസരം ഉണ്ടായിരുന്നു. പക്ഷെ, അവര്‍ അത് ഉപയോഗിച്ചില്ല. പകരം അക്രമവുമായി ഇറങ്ങി.

? വാരണാസിയില്‍ പ്രിയങ്ക മല്‍സരിക്കുമോ..
വാരണാസിയില്‍ പ്രിയങ്ക മല്‍സരിക്കുമോ ഇല്ലയോ എന്നത് തെരഞ്ഞെടുപ്പ് സമിതി തീരുമാനിക്കട്ടെ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Art

ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

Published

on

ആരാധകരെ ആവേശത്തിലാഴ്ത്താൻ വേടൻ വീണ്ടുമെത്തുന്നു. ഇത്തവണ തെരുവിന്റെ മോൻ എന്ന ഗാനത്തിന്റെ മ്യൂസിക്ക് വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്. വേടന്റെ തന്നെ ഏറെ ജനപ്രിയമായ ‘കരയല്ലേ നെഞ്ചേ കരയല്ലേ, ഇന്നു വീണ മുറിവ് നാളെ അറിവല്ലേ…’ എന്ന ഗാനമാണ് സംവിധായകൻ ജാഫർ അലിയും സൈന മ്യൂസിക്ക് ഇന്റിയുടെ ബാനറിൽ ആഷിഖ് ബാവയും ചേർന്ന് ഇപ്പോൾ മ്യൂസിക് വീഡിയോയായി ഇറക്കിയിരിക്കുന്നത്.
വേടന്റെ മറ്റ് ഗാനങ്ങളെപ്പോലെത്തന്നെ ഏറെ ആരാധകരുള്ള ഗാനമാണ് ‘തെരുവിന്റെ മോൻ’. റാപ്പ് സംഗീതാസ്വാധകരുടെ പ്ലേലിസ്റ്റിൽ ഉള്ള ഗാനമാണിത്. അതിനാണ് ഇപ്പോൾ ദൃശ്യഭാഷ്യം വന്നിരിക്കുന്നത്. നേരത്തെ പുറത്തിറക്കിയ ഇതിന്റെ ടീസറിന് ഊഷ്മളമായ പ്രതികരണമായിരുന്നു ആരാധകരിൽ നിന്നും ലഭിച്ചത് എന്ന് അണിയറപ്രവർത്തകർ. ‘തെരുവിന്റെ മോന്റെ’ മ്യൂസിക്ക് പ്രൊഡ്യൂസർ ഋഷിയാണ്. വേടന്റേയും ഋഷിയുടേയും കൂടെ ഒരു നായയും പാട്ടിൽ കഥാപാത്രമായി വരുന്നുണ്ട്.
ഹൃധ്വിക്ക് ശശികുമാർ ആണ് ഛായാഗ്രഹണം. എഡിറ്റർ- കശ്യപ് ഭാസ്ക്കർ. മലയാളത്തിൽ ഈയിടെയായി ഉയർന്നു വരുന്ന സ്വതന്ത്ര സംഗീത മുന്നേറ്റത്തിന് പ്രധാന വേദി നൽകിവരുന്ന പ്ലാറ്റ്ഫോം ആണ് സൈന മ്യൂസിക് ഇൻഡി. അതിലൂടെയാണ് നേരത്തെ വേടന്റെ തന്നെ ‘ഉറങ്ങട്ടെ’ എന്ന ജനപ്രിയ ഗാനവും പുറത്തിറക്കിയിരുന്നത്.
Continue Reading

Film

ജനപ്രിയ താരങ്ങളുടെ പക്കാ ഫൺ എന്റെർറ്റൈനെർ; “ധീരൻ” വരുന്നു ഈ ജൂലൈയിൽ..

പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം.

Published

on

‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന “ധീരൻ” സിനിമയുടെ റിലീസ് അപ്ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജൂലൈയിൽ ചിത്രം പ്രദർശനത്തിനെത്തുമെന്ന അപ്ഡേറ്റ് പോസ്റ്ററാണ് പുറത്തിറങ്ങിയത്. പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം. ഇതിന് മുൻപ് ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകൾ സൂചിപ്പിക്കുന്നത് തീർത്തും പക്കാ ഫൺ എന്റെർറ്റൈനെർ തന്നെയാകും ‘ധീരൻ’ എന്നാണ്. ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാകുന്നു എന്ന സവിശേഷതയും ധീരനുണ്ട്. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്.

രാജേഷ് മാധവൻ നായകനാകുന്ന ധീരനിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. അശ്വതി മനോഹരനാണ് നായിക. ഇവരെ കൂടാതെ സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ സദൻ, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ധീരനിലെ മുഖ്യ താരങ്ങളാണ്.

അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർസ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ് റിലീസ്.

Continue Reading

Film

മാനേജറെ മര്‍ദിച്ചെന്ന കേസ്; നടന്‍ ഉണ്ണി മുകുന്ദൻ്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തീര്‍പ്പാക്കി

വിവാദങ്ങളിൽ പ്രതികരിക്കാൻ ഉണ്ണി മുകുന്ദൻ ഇന്ന് വൈകിട്ട് 4:30ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും

Published

on

കൊച്ചി: മാനേജറെ മർദിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി. എറണാകുളം അഡിഷണൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തീർപ്പാക്കിയത്. സ്റ്റേഷൻ ജാമ്യത്തിൽ വിടാവുന്ന കുറ്റങ്ങളാണ് എഫ്ഐആർ ൽ ഉള്ളതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
പരാതിക്കാരൻ ഉണ്ണി മുകുന്ദൻ്റെ മാനേജർ ആയിരുന്നുവെന്ന് പ്രോസിക്യൂഷൻ ഹാജരാക്കിയ കേസ് ഡയറിയിൽ പറയുന്നു. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് നടനെതിരെ ഉള്ളത് എന്ന് രേഖപ്പെടുത്തിയാണ് കോടതിയുടെ നടപടി. അതിനിടെ വിവാദങ്ങളിൽ പ്രതികരിക്കാൻ ഉണ്ണി മുകുന്ദൻ ഇന്ന് വൈകിട്ട് 4:30ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും.
അതേസമയം, സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപെട്ട് ഉണ്ണി മുകുന്ദൻ ഡിജിപിക്കും എഡിജിപിക്കും പരാതി നൽകി. സിനിമയിലെ തന്റെ വളർച്ചയിൽ അസൂയപ്പെടുന്ന ചിലർ വിപിനെ ഉപയോഗിച്ച് ഗൂഢാലോചന നടത്തുന്നെന്നാണ് ഉണ്ണി പരാതിയിൽ പറയുന്നത്.
Continue Reading

Trending