Culture
ബി.ജെ.പിക്കെതിരെ പോരാട്ടം നടത്താന്‍ കോണ്‍ഗ്രസിനേ കഴിയൂ രാഹുലിനെ ഉപദേശിക്കാന്‍ സി.പി.എം വളര്‍ന്നിട്ടില്ല

കെ.അനസ്
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സമകാലിക ദേശീയ, കേരള രാഷ്ട്രീയത്തെക്കുറിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ എ.കെ ആന്ററി സംസാരിക്കുന്നു. തിരുവനന്തപുരം പ്രസ്‌ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലാണ് എ.കെ ആന്റണി മനസ്സുതുറന്നത്.
? രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച്.
. ഇന്നത്തെ ഇന്ത്യയുടെ സാമൂഹിക സ്ഥിതി മനസിലാക്കിയാണ് രാഹുല്‍ ഗാന്ധി വയനാട് മണ്ഡലം തെരഞ്ഞെടുത്തത്. ദക്ഷിണേന്ത്യയില്‍ മല്‍സരിക്കുന്നത് നല്ലതാണെന്ന് ഒരഭിപ്രായം തുടക്കത്തില്‍ ഉയര്‍ന്നിരുന്നു. കേരളത്തിനൊപ്പം കര്‍ണാടകയും തമിഴ്നാടും ഈ ആവശ്യം ഉന്നയിച്ചു. അവരുടെ ആവശ്യം കൂടി പരിഗണിച്ചാണ് വയനാട് തെരഞ്ഞെടുത്തത്. വയനാട്ടില്‍ രാഹുല്‍ഗാന്ധി മല്‍സരിക്കുമ്പോള്‍ തമിഴ്നാട്ടില്‍ സി.പി.എമ്മിനും സി.പി.ഐയ്ക്കും ഗുണമുണ്ട്. രാഹുല്‍ തരംഗത്തില്‍ അവരും രക്ഷപ്പെടും.
? അമേത്തിയില്‍ തോല്‍വി ഭയന്നാണ് വയനാടില്‍ വന്നതെന്നാണ് പ്രചാരണം.
. അമേത്തിയില്‍ രാഹുല്‍ വന്‍ഭൂരിപക്ഷം നേടും. തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ അത് മനസിലാകും. ബി.ജെ.പി എന്തെല്ലാം ആക്ഷേപങ്ങളാണ് ഉയര്‍ത്തുന്നത്. അവരുടെ ഓരോ വിമര്‍ശനത്തിലും രാഹുല്‍ഗാന്ധി വളരുകയാണ്. തെരഞ്ഞെടുപ്പിന് ശേഷം വയനാടാണോ അമേത്തിയാണോ നിലനിര്‍ത്തേണ്ടതെന്ന് രാഹുല്‍ തീരുമാനിക്കും.
? സി.പി.എമ്മിനെ വിമര്‍ശിക്കില്ലെന്ന രാഹുലിന്റെ പ്രസ്താവന തെറ്റായ സന്ദേശം നല്‍കില്ലേ..
. സി.പി.എമ്മിന് മറുപടി പറയാത്തത് രാഹുലിന്റെ വലിപ്പമാണ്. അതിലൂടെ തെറ്റായ സന്ദേശമല്ല അദ്ദേഹം നല്‍കുന്നത്. രാഹുല്‍ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. അതോടൊപ്പം തന്നെ യു.ഡി.എഫ് എല്ലാ സീറ്റിലും ജയിക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതുകൂടി കൂട്ടിവായിക്കണം. സി.പി.എം എന്തൊക്കെ പറഞ്ഞാലും വയനാട്ടില്‍ അദ്ദേഹം റെക്കോര്‍ഡ് ഭൂരിപക്ഷത്തിന് ജയിക്കും.
രാഹുലിനെ ആക്ഷേപിക്കുന്ന സി.പി.എമ്മിനോട് ഹാ കഷ്ടം എന്നേ പറയാനുള്ളൂ. ബി.ജെ.പിയുടെ വാക്കുകള്‍ കടം വാങ്ങിയാണ് ദേശാഭിമാനിയില്‍ രാഹുലിനെതിരെ മുഖപ്രസംഗം എഴുതിയത്. അത് ശരിയായിരുന്നോ എന്ന് അവര്‍ ആത്മപരിശോധന നടത്തട്ടെ. ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി എന്നീ രണ്ട് രക്തസാക്ഷികളെ ഇന്ത്യക്ക് വേണ്ടി നല്‍കിയ നെഹ്റുകുടുംബത്തിലെ അംഗമാണ് രാഹുല്‍ഗാന്ധി. അക്കാര്യം സി.പി.എം മറന്നുപോകരുത്.
? രാഹുലിന്റെ മല്‍സരം ബി.ജെ.പിക്ക് എതിരെയാണോയെന്നാണ് പിണറായിയുടെ ചോദ്യം.
. പിണറായിയുടെ ചോദ്യം ജനങ്ങളെ പരിഹസിക്കുന്നതാണ്. ബി.ജെ.പിക്ക് എതിരെ പോരാട്ടം നടത്താന്‍ കോണ്‍ഗ്രസിനേ കഴിയൂ. കോണ്‍ഗ്രസ് നയിക്കുന്ന സഖ്യത്തിനേ കഴിയൂ. കര്‍ണാടക, തമിഴ്നാട്, ഗുജറാത്ത്, ഗോവ, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം കോണ്‍ഗ്രസും സഖ്യവുമാണ് ബി.ജെ.പിക്കെതിരെ മല്‍സരിക്കുന്നത്. ഇവിടെ എവിടെയെങ്കിലും സി.പി.എമ്മിന് സഖ്യമുണ്ടോ? പിണറായി സര്‍ക്കാരില്‍ ജെഡിഎസിന് ഒരു മന്ത്രിയുണ്ട്. എന്നിട്ട് സി.പി.എമ്മിന് കര്‍ണാടകയില്‍ ഒരു സീറ്റുകിട്ടിയോ? ഇതേ സര്‍ക്കാരില്‍ എന്‍.സി.പി അംഗം മന്ത്രിയായിരുന്നു. എന്നിട്ട് സി.പി.എമ്മിന് മഹാരാഷ്ട്രയില്‍ സീറ്റുകിട്ടിയോ? ജെ.ഡി.യുവിന്റെ മന്ത്രിയുണ്ട്. എന്നിട്ട് സി.പി.എമ്മിന് ബീഹാറില്‍ സീറ്റുകിട്ടിയോ? ബി.ജെ.പിക്ക് ശക്തിയുള്ള ഏതെങ്കിലും സംസ്ഥാനത്ത് സി.പി.എമ്മിന് സ്ഥാനാര്‍ത്ഥിയുണ്ടോ? ബി.ജെ.പിക്കെതിരെ പോരാടുന്നത് കോണ്‍ഗ്രസാണോ സി.പി.എം ആണോയെന്ന് ജനങ്ങള്‍ക്ക് ബോധ്യമുണ്ട്. രാജ്യത്തങ്ങോളമിങ്ങോളം രാവും പകലും ഓടിനടന്ന് ബി.ജെ.പിക്കെതിരെ നിര്‍ഭയനായും മോദിയെ വെല്ലുവിളിച്ചും സംസാരിക്കുകയാണ് രാഹുല്‍ഗാന്ധി. ബി.ജെ. പിക്കെതിരെ പ്രസംഗിക്കാന്‍ പിണറായി എവിടെപ്പോയി. ഗുജറാത്തിലോ, രാജസ്ഥാനിലോ എന്തിന്, കര്‍ണാടകയില്‍ പോലും പോയിട്ടില്ല. രാഹുലിനെ ഉപദേശിക്കാന്‍ സി.പി.എം വളര്‍ന്നിട്ടില്ല. കേരളത്തിലെ ജനങ്ങള്‍ക്ക് യാഥാര്‍ത്ഥ്യം അറിയാം.
? കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയിലേക്ക് ആളുകള്‍ പോകുന്നുവെന്ന ആരോപണത്തോട്…
. ത്രിപുരയില്‍ 30 വര്‍ഷം സി.പി.എം ഭരിച്ചു. എന്നിട്ട് അവിടുത്തെ നേതാക്കള്‍ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് പോയില്ലേ?. ബംഗാളിലെ സി.പി.എം നേതാക്കളില്‍ പകുതിയും ബി.ജെ.പിയിലേക്ക് മാറി. ബാക്കി പകുതി മറ്റൊരു പാര്‍ട്ടിയിലേക്കും. കോണ്‍ഗ്രസില്‍ നിന്ന് മാത്രമല്ല, സി.പി.എമ്മില്‍ നിന്നും നേതാക്കള്‍ ബി.ജെ.പിയിലേക്ക് പോയിട്ടുണ്ട്. പക്ഷെ ഒരുകാര്യം ഓര്‍ക്കണം. ബി.ജെ.പിയില്‍ നിന്ന് ഒരുപാടു നേതാക്കള്‍ കോണ്‍ഗ്രസിലേക്കും വരുന്നുണ്ട്. അവരാരും സി.പി.എമ്മിലേക്കല്ല പോകുന്നത്. കേരളത്തിലൊഴികെ ശക്തിയില്ലാത്ത, അണികളില്ലാത്ത പാര്‍ട്ടിയാണ് സി.പി.എം.
? തെരഞ്ഞെടുപ്പിന് ശേഷം ഇടതു പക്ഷത്തിന്റെ പിന്തുണ തേടുമോ..
. മതേതര ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പിക്ക് എതിരെ നില്‍ക്കുന്ന എല്ലാ മതേതര പാര്‍ട്ടികളുടെയും സഹായം തേടും. ഇടതുപക്ഷം സഹകരിക്കുമെങ്കില്‍ ആ പിന്തുണയും സ്വീകരിക്കും. കോണ്‍ഗ്രസിന് ഒരു മതേതര പാര്‍ട്ടിയോടും തൊട്ടുകൂടായ്മയില്ല. എല്ലാവരോടും ഒരേ സമീപനമാണ്.
? രണ്ട് കൊലക്കേസുകളില്‍ പ്രതിയായ വ്യക്തി വടകരയിലെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയാക്കിയതിനെക്കുറിച്ച്…
. വടകരയിലെ ഇടതുസ്ഥാനാര്‍ത്ഥിയെക്കുറിച്ച് വ്യക്തിപരമായ ആക്ഷേപത്തിനില്ല. അവിടെ ജയിക്കാന്‍ പോകുന്നത് കെ. മുരളീധരനാണ്. വട്ടിയൂര്‍ക്കാവില്‍ നേടിയ ചരിത്രവിജയം മുരളീധരന്‍ വടകരയില്‍ ആവര്‍ത്തിക്കും.
? ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ എങ്ങനെ പ്രതിഫലിക്കും.
. ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഗുണം ചെയ്യും. കാരണം, ശബരിമലയില്‍ സി.പി.എമ്മും ബി.ജെ.പിയും സ്വീകരിച്ച നയം കാപട്യമായിരുന്നു. പ്രളയാനന്തര നടപടികളില്‍ അമ്പേ പരാജയമായപ്പോള്‍ ഉയര്‍ന്ന ജനരോഷത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സര്‍ക്കാര്‍ ബോധപൂര്‍വം ഉണ്ടാക്കിയതായിരുന്നു ശബരിമല വിഷയം. സവര്‍ണന്‍, അവര്‍ണന്‍ എന്നൊക്കെ ജനങ്ങളെ വേര്‍തിരിച്ചു. ബി.ജെ.പി എത്രയെത്ര അക്രമങ്ങളാണ് ശബരിമലയില്‍ നടത്തിയത്. അതിന്റെ എന്തെങ്കിലും ആവശ്യം അവര്‍ക്ക് ഉണ്ടായിരുന്നോ? മോദിയല്ലേ കേന്ദ്രം ഭരിച്ചിരുന്നത്. ആ വഴിയിലൂടെ പരിഹാരത്തിന് അവര്‍ക്ക് ശ്രമിക്കാമായിരുന്നു. സുപ്രീംകോടതിയില്‍ അഭിപ്രായം പോലും പറഞ്ഞില്ല.
? അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് സംബന്ധിച്ച്..
ഡാം തുറന്നുവിട്ടതിലെ അപാകതയാണ് പ്രളയ ദുരന്തത്തിന് ഇടയാക്കിയതെന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് ഗൗരവമുള്ളതാണ്. ഒന്നും മറച്ചുവെക്കാനില്ലെങ്കില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണം. പ്രളയത്തിലും പ്രളയാനന്തര പ്രവര്‍ത്തനത്തിലും കുറ്റകരമായ വീഴ്ചയാണ് സര്‍ക്കാരിനുണ്ടായത്. മരിച്ചവരുടെ കുടുംബങ്ങള്‍, ഭവന രഹിതരായവര്‍, എല്ലാം നഷ്ടപ്പെട്ടവരുടെ ലക്ഷോപലക്ഷം ജനങ്ങള്‍ ഇവരാരും ഈ സര്‍ക്കാരിന് മാപ്പ് നല്‍കില്ല. കുട്ടനാട്ടുകാര്‍ എത്രയാഴ്ചയാണ് വെള്ളത്തില്‍ കിടന്നത്. ആരെങ്കിലും തിരിഞ്ഞുനോക്കിയോ?. ഇതിനെല്ലാം തെരഞ്ഞെടുപ്പില്‍ തിരിച്ചടി കിട്ടും. കേന്ദ്രസര്‍ക്കാര്‍ അവരെ സഹായിച്ചില്ലെന്ന് മാത്രമല്ല, വിദേശ സഹായം കിട്ടുന്നത് മുടക്കുകയും ചെയ്തു.
പ്രളയത്തില്‍ കേരള ജനത ഒറ്റക്കെട്ടായിരുന്നു. ജാതി-മത-വര്‍ഗ ഭേദമില്ലാതെ സമ്പന്നരും പാവപ്പെട്ടവരും എല്ലാവരും സഹായത്തിനിറങ്ങി. വിദേശ മലയാളികള്‍ കൈ മെയ് മറന്ന് സഹായിച്ചു. പക്ഷെ, പ്രളയ കാലത്തുണ്ടായ ഐക്യം ശബരിമല വിഷയത്തിലൂടെ സര്‍ക്കാര്‍ തകര്‍ത്തു. ശബരിമലയുടെ പേരില്‍ മതില്‍കെട്ടി ആളുകളെ വേര്‍തിരിച്ചു. എല്ലാ സുപ്രീംകോടതി വിധിയും 24 മണിക്കൂറില്‍ നടപ്പാക്കിയ സര്‍ക്കാരല്ലേ ഇത്. എത്രയോ വിധികള്‍ നടപ്പാക്കാതെ കടലാസില്‍ ഉറങ്ങുന്നു. സര്‍ക്കാരിന് വേണ്ടെങ്കില്‍ വേണ്ട, ദേവസ്വം ബോര്‍ഡിന് അപ്പീല്‍ നല്‍കാമായിരുന്നല്ലോ?. അപ്പോഴെല്ലാം കോണ്‍ഗ്രസ് വിശ്വാസികള്‍ക്ക് ഒപ്പമാണ് നിന്നത്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്ക് പ്രശ്നം പരിഹരിക്കാന്‍ അവസരം ഉണ്ടായിരുന്നു. പക്ഷെ, അവര്‍ അത് ഉപയോഗിച്ചില്ല. പകരം അക്രമവുമായി ഇറങ്ങി.
? വാരണാസിയില്‍ പ്രിയങ്ക മല്‍സരിക്കുമോ..
വാരണാസിയില്‍ പ്രിയങ്ക മല്‍സരിക്കുമോ ഇല്ലയോ എന്നത് തെരഞ്ഞെടുപ്പ് സമിതി തീരുമാനിക്കട്ടെ.
Film
കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്

ആർ ജെ ബാലാജിയുടെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന കറുപ്പിന്റെ ടീസറിന് പിന്നാലെ അതിനു ശേഷം റിലീസ് ചെയ്യാനിരിക്കുന്ന സൂര്യ 46 ന്റെ പോസ്റ്റർ റിലീസ് ചെയ്തു. ദുൽഖർ സൽമാന്റെ സൂപ്പർഹിറ്റ് ചിത്രം ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.
പോസ്റ്ററിൽ സൂര്യ ക്ലീൻ ഷേവൻ ലുക്കിൽ ഒരു ബ്രൗൺ ജാക്കറ്റ് ധരിച്ച് കൊണ്ട് നിൽക്കുന്ന ചിത്രമാണുള്ളത്. മമിതാ ബൈജുവാണ് ചിത്രത്തിൽ സൂര്യയുടെ നായികയാകുന്നത്. സിതാര എന്റർടൈൻമെൻറ്സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാൻസറുകളിൽ നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ജി.വി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്ന സൂര്യ 46 ൽ രാധിക ശരത് കുമാർ, രവീണ ടാണ്ടൻ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കെജിഎഫ് 2 വിന് ശേഷം രവീണ ടാണ്ടൻ വീണ്ടുമൊരു തെന്നിന്ത്യൻ ചിത്രത്തിലഭിനയിക്കുന്നു എന്നതും സൂര്യ 46 പ്രത്യേകതയാണ്. ധനുഷിന്റെ വാത്തിയാണ് വെങ്കി അറ്റ്ലൂരിയുടെ മുൻ തമിഴ് ചിത്രം.
പ്രേമലു 2 വിന് ശേഷം തമിഴിലും പ്രേക്ഷക ശ്രദ്ധ നേടിയ മമിതാ ബൈജു സൂര്യ 46 കൂടാതെ ദളപതി വിജയ് അഭിനയിക്കുന്ന ജനനായകനിലും മുഖ്യ വേഷത്തിലെത്തുന്നുണ്ട്. മലയാളിയായ നിമിഷ രവിയാണ് ചിത്രത്തിന്റെ ചായാഗ്രഹണം നിർവഹിക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവായ നവീൻ നൂലിയാണ് സൂര്യ 46 ന്റെ എഡിറ്റിങ് നിർവഹിക്കുന്നത്.
Film
വിഷ്ണു മഞ്ചുവിന്‍റെ കണ്ണപ്പ ഒ.ടി.ടിയിലേക്ക്

വിഷ്ണു മഞ്ചു നായകനായ കണ്ണപ്പ ഒ.ടി.ടിയിലേക്ക്. ജൂലൈ 25ന് ആമസോണ്‍ പ്രൈമിലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിലായാണ് വേൾഡ് വൈഡ് റിലീസ് ചെയ്തത്. മോഹൻലാൽ, അക്ഷയ് കുമാർ, പ്രഭാസ് ഉൾപ്പടെ വൻ താരനിരയാണ് ചിത്രത്തിലുള്ളത്.
എ.വി.എ എന്‍റർടെയ്ൻമെന്‍റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിൽ ഡോ. മോഹന്‍ ബാബു നിര്‍മിച്ച് മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ ചിത്രത്തിന് മുകേഷ് കുമാര്‍ സിങ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിങ്ങിന്‍റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ.
കിരാത എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്. ഏകദേശം 200 കോടി ബജറ്റിലാണ് ചിത്രം നിർമിച്ചത്. ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പക്ക് കാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. സംഗീതം സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍ ആന്‍റണി ഗോണ്‍സാല്‍വസ്.
Film
സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ ‘മാസ്സ് അപ്പീൽ’ ; ‘ജാനകി വി V/S സ്റ്റേറ്റ് ഓഫ് കേരള’യ്ക്ക് മികച്ച പ്രതികരണം
ഒരു സ്ത്രീയുടെ നിലക്കാത്ത പോരാട്ട വീര്യമാണ് കഥയിലുടനീളം കാണിക്കുന്നത്. കേരള സര്‍ക്കാറിനെതിരെയുള്ള കേസ് എന്ന നിലയില്‍ വ്യത്യസ്തമായൊരു കാഴ്ചപ്പാട് കൂടി സംവിധായകൻ സിനിമയിലൂടെ അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

പ്രവീൺ നാരായണൻ സംവിധാനം ചെയ്തു സുരേഷ് ഗോപി നായകനായ “ജെ എസ് കെ – ജാനകി വി V/S സ്റ്റേറ്റ് ഓഫ് കേരള”ക്ക് മികച്ച അഭിപ്രായം. ലൈംഗീക അതിക്രമത്തിനിരയായതിന് ശേഷം നീതിക്കായി പോരാട്ടം നടത്തുന്ന ജാനകി എന്ന പെൺകുട്ടിയുടെ കഥ പറയുന്ന ചിത്രം ഇന്നാണ് തീയേറ്ററുകളിലെത്തിയത്. ഒരു സ്ത്രീയുടെ നിലക്കാത്ത പോരാട്ട വീര്യമാണ് കഥയിലുടനീളം കാണിക്കുന്നത്. കേരള സര്‍ക്കാറിനെതിരെയുള്ള കേസ് എന്ന നിലയില്‍ വ്യത്യസ്തമായൊരു കാഴ്ചപ്പാട് കൂടി സംവിധായകൻ സിനിമയിലൂടെ അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
അഡ്വ. ഡേവിഡ് ആബേല്‍ എന്ന അഭിഭാഷകനായാണ് ചിത്രത്തിൽ സുരേഷ് ഗോപി എത്തിയിരിക്കുന്നത്. സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ ‘മാസ്സ് അപ്പീൽ’ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഒരു ലീഗൽ/കോർട്ട് റൂം ത്രില്ലറായി ഒരുക്കിയ ചിത്രം പ്രേക്ഷകരെ ആദ്യവസാനം പിടിച്ചിരുത്തുന്ന തരത്തിൽ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ഒപ്പം ആക്ഷൻ, ത്രിൽ, വൈകാരിക മുഹൂർത്തങ്ങൾ, നിയമ പോരാട്ടം എന്നിവക്കെല്ലാം പ്രാധാന്യവും കൊടുത്തിട്ടുണ്ട്. ജാനകിയായ അനുപമ പരമേശ്വരന്റെ പ്രകടന മികവാണ് ചിത്രത്തിന്റെ മൊത്തം ഘടനയിൽ നിർണ്ണായകമായി മാറിയിരിക്കുന്നത്.
ഇവരെ കൂടാതെ ദിവ്യ പിള്ളൈ, ശ്രുതി രാമചന്ദ്രൻ എന്നിവരുടെ കഥാപാത്രങ്ങളും പ്രകടന മികവ് കൊണ്ട് ശ്രദ്ധ നേടുന്നുണ്ട്. അസ്‌കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശർമ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലർത്തി. പ്രവീൺ നാരായണന്റെ തന്നെ ശക്തമായ തിരക്കഥയും, കാൻവാസിന് പറ്റിയ അന്തരീക്ഷം ഒരുക്കിയ റെനഡിവേയുടെ ചായഗ്രഹണവും, അതിനെ ഒഴുക്കോടെ പ്രേക്ഷകരിൽ എത്തിക്കാൻ സംജിത് മുഹമ്മദ് നിർവ്വഹിച്ച എഡിറ്റിങ്ങും എല്ലാം സിനിമയെ കൂടുതൽ മികച്ചതാക്കി.
-
kerala3 days ago
മദ്യലഹരിയില്‍ പൊലീസ് ഉദ്യോഗസ്ഥന് ഓടിച്ച വാഹനമിടിച്ച് അപകടം; രണ്ട് പേര്‍ക്ക് പരിക്കേറ്റു
-
india3 days ago
കരിപ്പൂരില്‍ നിന്ന് ദോഹയിലേക്ക് പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കി
-
kerala3 days ago
ആലപ്പുഴ ജില്ലയില്‍ ഇന്ന് പൊതുഅവധി
-
News3 days ago
ഗസ്സയില്‍ കഴിഞ്ഞ ദിവസം പട്ടിണിമൂലം 15 കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ട്
-
kerala3 days ago
നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായുള്ള അവകാശവാദം തള്ളി കേന്ദ്രസര്‍ക്കാര്‍
-
india3 days ago
‘മേജര്‍ വിന്’: ജാതി വിവേചനത്തിനെതിരെ നടപടിയെടുക്കാനുള്ള കാലിഫോര്‍ണിയ സര്‍ക്കാരിന്റെ അധികാരത്തെ യുഎസ് ഫെഡറല്‍ കോടതി ശരിവച്ചു
-
india3 days ago
അഞ്ച് വര്‍ഷത്തിനു ശേഷം ചൈനീസ് പൗരന്മാര്ക്ക് ടൂറിസ്റ്റ് വിസ പുനരാരംഭിച്ച് ഇന്ത്യ
-
india3 days ago
അഹമ്മദാബാദ് വിമാനാപകടം: വിദേശ പൗരന്മാരുടെ കുടുംബങ്ങള്‍ക്ക് ലഭിച്ചത് തെറ്റായ മൃതദേഹങ്ങള്‍