Connect with us

kerala

പ്രതിയാവേണ്ട ആനാവൂര്‍ നാഗപ്പന്‍ പാര്‍ട്ടിക്ക് വേണ്ടി കേസ് അന്വേഷിക്കുകയാണ്: വി.ഡി സതീശന്‍

സംസ്ഥാനം രൂക്ഷമായ ധനപ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയാണ്. ശമ്പളം കൊടുക്കാന്‍പോലും പണമില്ലാത്ത അവസ്ഥ.

Published

on

കോര്‍പ്പറേഷന്‍ കത്ത് വിവാദത്തില്‍ സ്വന്തക്കാരെ രക്ഷിക്കാനുള്ള തത്രപ്പാടിനിടയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിലെ ഏറ്റവും വലിയ അന്വേഷണ ഏജന്‍സി ആയ ക്രൈം ബ്രാഞ്ചിനെ അപഹാസ്യ പ്പെടുത്തിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.അവര്‍ അന്വേഷിച്ചിട്ടു വാലുംതുമ്പും ഇല്ല. വ്യാജമാണോ യാഥാര്‍ത്ഥമാണോ കത്ത് എന്ന് കണ്ടെത്താന്‍ പറ്റിയിട്ടില്ല. യഥാര്‍ത്ഥ പ്രതിയാവേണ്ട ആനാവൂര്‍ നാഗപ്പനെ ഫോണിലൂടെ ആണ് ക്രൈംബ്രാഞ്ച് മൊഴി എടുത്തത്. കത്ത് പ്രചരിപ്പിച്ച ബ്രാഞ്ച് കമ്മിറ്റി ഏരിയാക്കമ്മിറ്റി നേതാക്കളുടെ ആരുടെയും മൊഴി എടുത്തില്ല. അവിടെ പോയി അന്വേഷിച്ചാല്‍ ഈ കത്തിന്റെ ഉറവിടം കൃത്യമായി പുറത്തു വരുമായിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷിച്ചാല്‍ പ്രതിയാവേണ്ട ആനാവൂര്‍ നാഗപ്പന്‍ ഇപ്പോള്‍ പാര്‍ട്ടിക്ക് വേണ്ടി കേസ് അന്വേഷിക്കുകയാണ്. കേരളത്തിലെ കുറ്റാന്വേഷണ ഏജന്‍സി അന്വേഷിച്ചിട്ടു ഒന്നും കിട്ടാത്തത് ഇപ്പോള്‍ പാര്‍ട്ടി അന്വേഷിക്കുകയാണ്. പാര്‍ട്ടിയാണ് അന്വേഷണ ഏജന്‍സി. പരിതാപകരമായ അവസ്ഥയാണ് കേരളത്തിലേത്. പാര്‍ട്ടിക്കാര്‍ക്ക് വേണ്ടി കമ്മ്യൂണിസ്റ്റ്വല്‍ക്കരിക്ക പ്പെട്ട പോലീസ് ആണ് കേരളത്തില്‍ ഉള്ളത് എന്നതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് കോര്‍പ്പറേഷനിലെ സംഭവം സൂചിപ്പിക്കുന്നത് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ എല്ലാ വകുപ്പുകളും ഇങ്ങനെയാണ്. ഞങ്ങള്‍ നിയമസഭയില്‍ മുന്നറിയിപ്പ് കൊടുത്തതാണ് ഈ പോക്കുപോയാല്‍ സംസ്ഥാനത്ത് പെന്‍ഷന്‍ കൊടുക്കാന്‍ പോലും പണം ഉണ്ടാവില്ലെന്ന്. കഴിഞ്ഞ രണ്ടു മാസമായി സാമൂഹ്യസുരക്ഷാപെന്‍ഷന്‍ മുടങ്ങികിടക്കുകയാണ്. തളര്‍ന്നു കിടക്കുന്ന രോഗികളെ പരിചരിക്കുന്നവര്‍ക്ക് യു.ഡി.എഫ്. സര്‍ക്കാര്‍ കൊണ്ട് വന്ന പെന്‍ഷന്‍ ഇപ്പോള്‍ കൊടുക്കുന്നില്ല. സാമൂഹ്യസുരക്ഷാപെന്‍ഷന്‍ നല്‍കിയിരുന്ന സഹകരണ ബാങ്ക് ജീവനക്കാര്‍ക്ക് ഒരു വര്‍ഷമായി ശമ്പളം കൊടുത്തിട്ട്. പക്ഷേ, ദുര്‍ചിലവുകള്‍ ഇപ്പോഴും നടക്കുകയാണ്. ദുര്‍ചിലവ് നിയന്ത്രിക്കാന്‍ ധനകാര്യ വകുപ്പ് സര്‍ക്കുലര്‍ ഇറക്കുന്നു. ഓരോ വകുപ്പുകള്‍ അവര്‍ക്ക് ഇഷ്ടമുള്ളത് പോലെ ചെയ്യുന്നു അതാണിപ്പോള്‍ നടക്കുന്നത്. യാതൊരു റിസള്‍ട്ടും ഇല്ലാത്ത വിദേശയാത്രകള്‍ നടക്കുന്നു. ചെലവ് കൂടുമ്പോഴും വരുമാനം കൂടുന്നില്ല. വാറ്റ് ഉണ്ടായിരുന്നപ്പോള്‍ ഉണ്ടായിരുന്ന നികുതി പിരിവു സമ്പ്രദായം തന്നെയാണ് ജി..എസ്.റ്റി. കാലത്തും സര്‍ക്കാര്‍ പിന്തുടരുന്നത്. 2019 ല്‍ ഉണ്ടായ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് ഇപ്പോഴും വീട് വെച്ച് കൊടുക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. കൊക്കയാറിലും നിലമ്പൂരിലും ആളുകള്‍ ദുരിതത്തിലാണ്. നിലമ്പൂരില്‍ നൂറ്റിഅമ്പതിലധികം ആദിവാസികള്‍ വന്യജീവിശല്യം ഭയന്ന് മരത്തിന്റെ മുകളില്‍ ആണ് താമസിക്കുന്നത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച റീ ബില്‍ഡ് കേരളയും നവകേരള നിര്‍മിതിയും എവിടെ പോയി അദ്ദേഹം ചോദിച്ചു.

സംസ്ഥാനം രൂക്ഷമായ ധനപ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയാണ്. ശമ്പളം കൊടുക്കാന്‍പോലും പണമില്ലാത്ത അവസ്ഥ. നിരവധി വകുപ്പുകളില്‍ പണമില്ലാത്തതുകൊണ്ട് പലകാര്യങ്ങളും ചെയ്യാന്‍ പറ്റാത്ത അവസ്ഥ. ഈ അവസ്ഥ നിയമസഭക്ക് അകത്തുംപുറത്തും നിരവധിതവണ പ്രതിപക്ഷം മുന്‍കൂട്ടി പറഞ്ഞതാണ്. സാമ്പത്തിക മാനേജ്‌മെന്റില്‍ ഈ സര്‍ക്കാര്‍ ദയനീയമായി പരാജയപെട്ടിരിക്കുകയാണ്. ഒരു കാര്യത്തിലും മുന്നോട്ടുപോകാന്‍ പറ്റാത്ത അവസ്ഥ. വികസനപ്രവര്‍ത്തനങ്ങള്‍ എല്ലാം തടസപ്പെട്ടിരിക്കുന്നു. അധികാരവികേന്ദ്രീകരണം നടത്തി എന്ന് അവകാശപ്പെടുന്നവര്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ കഴുത്തിന് പിടിച്ചിരിക്കുകയാണ്. രൂക്ഷമായ സാമ്പത്തിക സ്തംഭനത്തിലേക്കാണ് സംസ്ഥാനം നീങ്ങുന്നത്. എന്നാല്‍ പിന്‍വാതില്‍ നിയമനങ്ങള്‍ ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുകയാണ്. ഇത്രമാത്രം ആക്ഷേപം ഉണ്ടായിട്ടും കേരള വര്‍മ്മ കോളേജിലെ ഗസ്റ്റ് ലക്ച്ചര്‍ക്ക് വേണ്ടി പിന്‍വാതില്‍ നിയമനത്തിന് ശ്രമിക്കുന്നു. എത്ര വികൃതവും വികലവും ആയ കാര്യങ്ങളാണ് അവിടെ നടന്നത്. സബ്ജക്ട് എക്സ്പേര്‍ട്ടിനെ പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്തുന്നു. ഒന്നാം റാങ്കുകാരെ പിന്‍മാറാന്‍ നിരന്തരമായി സമ്മര്‍ദ്ദം ചെലുത്തുക. ക്രൂരമായാണ് കേരളത്തിലെ ഉദ്യോഗാര്‍ഥികളോട് പാര്‍ട്ടിയും പോഷകസംഘടനകളും പെരുമാറുന്നത്. രണ്ടാം റാങ്ക് കിട്ടിയ ആളെ പിന്‍വാതിലിലൂടെ നിയമിക്കാന്‍വേണ്ടി വിദ്യാര്‍ത്ഥി സംഘടനകളെ പ്രയോജനപ്പെടുത്തി അവിടെ സമരം നടന്നുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് ഉടനീളം നടത്തിയിട്ടുള്ള ഒരു ലക്ഷത്തില്‍ അധികം പിന്‍വാതില്‍ നിയമനങ്ങള്‍ റദ്ദാക്കാന്‍ ഉള്ള സമരം യു.ഡി.എഫ്. ഉം കോണ്‍ഗ്രസും ആരംഭിക്കുകയാണ്. പിന്‍വാതില്‍ നിയമനങ്ങള്‍ മുഴുവന്‍ റദ്ദാക്കി വ്യവസ്ഥാപിത മാര്‍ഗ്ഗത്തിലൂടെ നിയമനം നടത്താന്‍ സര്‍ക്കാര്‍ തയാറാവണം. സംസ്ഥാനത്ത് പിന്‍വാതില്‍ നിയമങ്ങളെ എല്ലാകാലത്തേക്കും ഇല്ലാതാക്കാനുള്ള സമര പരിപാടികള്‍ക്കു യു.ഡി.എഫ്. നേതൃത്വം നല്‍കുകയാണ്. കെ.പി.സി.സി.യുടെ പൗരവിചാരണയുടെ ഒന്നാംഘട്ടമായി സെക്രട്ടേറിയേറ്റിലും കളക്ട്രേറ്റ് കളിലേക്കും മാര്‍ച്ചുകള്‍ കഴിഞ്ഞു. രണ്ടാംഘട്ടം ആയുള്ള ബ്ലോക്ക്തലപ്രചാരണ ജാഥകള്‍ കേരളത്തിലെ ഇരുന്നൂറ്റി എന്‍പത് ബ്ലോക്കുകളില്‍ നടന്നുകൊണ്ടിരിക്കുകയാണ് അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ്: എ. പത്മകുമാറിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി

കൊല്ലം വിജിലന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്.

Published

on

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന്റെ ജാമ്യഹര്‍ജിയില്‍ ഇന്ന് വിധി പ്രഖ്യാപിക്കും. കൊല്ലം വിജിലന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്.

താന്‍ ചെയ്തതു ദേവസ്വം ബോര്‍ഡിന്റെ കൂട്ടുത്തരവാദിത്തമുള്ള തീരുമാനങ്ങളാണെന്ന് പത്മകുമാര്‍ ഹര്‍ജിയില്‍ വ്യക്തമാക്കി. മിനുറ്റ്‌സില്‍ രേഖപ്പെടുത്തിയ കാര്യങ്ങള്‍ എല്ലാവരുടെയും അറിവോടെ നടപ്പിലാക്കിയതാണെന്നും അദ്ദേഹം വാദിക്കുന്നു. കൂടാതെ, തനിക്ക് പ്രായം കൂടിയതിനാല്‍ പരിഗണന നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്തിട്ടുണ്ട്. ദ്വാരപാലക ശില്‍പ കേസിലും പ്രതി ചേര്‍ത്തതിനെ തുടര്‍ന്ന് എസ്‌ഐടി പത്മകുമാറിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തിരുന്നു.

ജാമ്യം തേടി കോടതിയെ സമീപിച്ച മുരാരി ബാബുവിനും കെ.എസ്. ബൈജുവിനും എന്‍. വാസുവിനും നേരത്തെ കോടതി ജാമ്യം നിഷേധിച്ചിരുന്നു.

 

Continue Reading

kerala

നടി ആക്രമിക്കപ്പെട്ട കേസ്: പ്രതികളുടെ ശിക്ഷാവിധി ഇന്ന്

പള്‍സര്‍ സുനി ഉള്‍പ്പെടെ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതികള്‍ക്ക് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിക്കാന്‍ പോകുന്നു.

Published

on

എറണാകുളം: നടിയെ ആക്രമിച്ച കേസിലെ ആറുപ്രതികളുടെ ശിക്ഷാവിധി ഇന്ന് പ്രഖ്യാപിക്കും. പള്‍സര്‍ സുനി ഉള്‍പ്പെടെ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതികള്‍ക്ക് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിക്കാന്‍ പോകുന്നു. ജീവപര്യന്തം ശിക്ഷ ആവശ്യപ്പെട്ടാണ് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.

രാവിലെ 11 മണിക്ക് കോടതി കേസ് പരിഗണിക്കും. മൊത്തം പത്ത് പേരെതിരായ വിചാരണയില്‍ നടന്‍ ദിലീപ് അടക്കം നാല് പേരെ കോടതി നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നു. ദിലീപിനെ കുറ്റവിമുക്തനാക്കിയ തീരുമാനത്തിനെതിരെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി, മണികണ്ഠന്‍, വിജീഷ്, വടിവാള്‍ സലിം, പ്രദീപ് എന്നിവരാണ് ഇന്ന് ശിക്ഷ അനുഭവിക്കേണ്ടി വരുന്നത്. കൂട്ടബലാല്‍സംഗം, ക്രിമിനല്‍ ഗൂഢാലോചന, അന്യായ തടവില്‍ വയ്ക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, നഗ്നയാകാന്‍ നിര്‍ബന്ധിക്കല്‍ തുടങ്ങിയ ഗുരുതര കുറ്റങ്ങള്‍ ഇവര്‍ക്കെതിരെയുണ്ട്.

Continue Reading

kerala

പാലായില്‍ യുവാവ് കുത്തേറ്റ് മരിച്ചു; സുഹൃത്ത് പൊലീസ് കസ്റ്റഡിയില്‍

വീടു നിര്‍മ്മാണത്തിനായി എത്തിയ വേദിയില്‍ മദ്യലഹരിയില്‍ ഉണ്ടായ വാക്കുതര്‍ക്കമാണ് ദാരുണ സംഭവത്തിന് വഴിവച്ചത്.

Published

on

കോട്ടയം: പാലാ തെക്കേക്കരയില്‍ നടന്ന കത്തിക്കുത്തില്‍ 29കാരനായ വിപിന്‍ കൊല്ലപ്പെട്ടു. ആലപ്പുഴ കളര്‍കോട് സ്വദേശിയായ വിപിനെ സുഹൃത്ത് കുത്തുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. വീടു നിര്‍മ്മാണത്തിനായി എത്തിയ വേദിയില്‍ മദ്യലഹരിയില്‍ ഉണ്ടായ വാക്കുതര്‍ക്കമാണ് ദാരുണ സംഭവത്തിന് വഴിവച്ചത്.

ഗുരുതരമായി കുത്തേറ്റ വിപിനെ പാലാ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാത്രി ഏകദേശം 9.30ഓടെയാണ് സംഭവം അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് വിപിന്റെ സുഹൃത്ത് പൊലീസ് കസ്റ്റഡിയില്‍ ആണ്. അന്വേഷണം പുരോഗമിക്കുന്നു.

 

Continue Reading

Trending