local
അറബിക് പ്രസിദ്ധീകരണ രംഗത്ത് 15 വർഷം പൂർത്തീകരിച്ച് വിദ്യാർത്ഥി മുന്നേറ്റത്തിൻ്റെ അന്നഹ്ദ; ക്രിസ്റ്റൽ ജൂബിലി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം
അറബി ഭാഷയുടെ വളർച്ചക്കും പുരോഗതിക്കും മികച്ച സംഭാവനകൾ നൽകിയ അന്നഹ്ദ അറബിക് മാസിക, ക്രിസ്റ്റൽ ജൂബിലി ആഘോഷിക്കാനൊരുങ്ങുകയാണ്
മലപ്പുറം: അറബി ഭാഷയുടെ വളർച്ചക്കും പുരോഗതിക്കും മികച്ച സംഭാവനകൾ നൽകിയ അന്നഹ്ദ അറബിക് മാസിക, ക്രിസ്റ്റൽ ജൂബിലി ആഘോഷിക്കാനൊരുങ്ങുകയാണ്.
2006 ഓഗസ്റ്റ് പതിനേഴിന് ചെമ്മാട് ദാറുൽ ഹുദ ഇസ്ലാമിക് യൂനിവേഴ്സിറ്റിയുടെ അഫിലിയേറ്റഡ് സ്ഥാപനമായ, പറപ്പൂർ സബീലുൽ ഹിദായ ഇസ് ലാമിക് കോളേജിൽ നിന്നും പ്രസിദ്ധീകരണം
ആരംഭിച്ച, അന്നഹ്ദ ഇന്ത്യയിൽ അറബി ഭാഷാ വളർച്ചക്ക് വളരെ വലിയ സംഭാവനകളാണ് നൽകിയത്.
കോട്ടക്കൽ പറപ്പൂർ ദേശത്ത് ഒരു നാടിൻ്റെ അത്താണിയും ആത്മീയാചാര്യനുമായിരുന്ന സി.എച്ച് ബാപ്പുട്ടി മുസ്ലിയാരുടെ ചിന്തയിൽ നിന്നും പ്രചോദനം ഉൾകൊണ്ട്, പ്രസിദ്ധീകരണം
ആരംഭിച്ച, മാഗസിൻ ഇന്ത്യയിലെ മുൻ നിര അറബി പ്രസിദ്ധീകരണങ്ങളിലൊന്നാണ്.
ഒരു പറ്റം വിദ്യാർത്ഥികളുടെ ഒഴിവ് പിരിഡുകളിലെ ചിന്തകളായിരുന്നു അന്നഹ്ദ അറബി മാസികയെ രൂപാന്തരപ്പെടുത്തിയത്.
രാജ്യാന്തര അറബിക് സെമിനാർ, അന്നഹ്ദ നാഷണൽ എക്സലൻസ് അവാർഡ്, വർക്ക്ഷോപ്പുകൾ വിവിധ ദേശീയ സെമിനാറുകൾ, വിദ്യാർത്ഥികൾക്ക് അറബിക് റൈറ്റിംഗ്, ജേർണലിസം, ഡിസൈനിങ് തുടങ്ങിയ ട്രൈനിംങ് കോഴ്സുകൾ,
പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളിൽ ഏറ്റവും മികച്ചതിന് വർഷംതോറും ബെസ്റ്റ് ആർട്ടിക്കിൾ അവാർഡ്, വെബ്സൈറ്റിനോട് അനുബന്ധമായി “മുദവ്വനത്തുന്നഹ്ദ” എന്ന പേരിൽ ബ്ലോഗ് എന്നിവയും
2021 ആഗസ്റ്റ് മുതൽ 2022 ആഗസ്റ്റ് വരെ നീണ്ടു നിൽക്കുന്ന വാർഷിക ആഘോഷ പരിപാടിയുടെ ഭാഗമായി ആരംഭിക്കും.
ഇന്ത്യക്ക് അകത്തും പുറത്തും ഭാഷാ മികവ് തെളിയിച്ചവർക്ക് മാഗസിൻ നൽകുന്ന പ്രധാന അവാർഡാണ് അന്നഹ്ദ നാഷണൽ എക്സലൻസ് അവാർഡ്.
ഒന്നാമത് അന്നഹ്ദ രാജ്യാന്തര പുരസ്‌കാരത്തിന് പ്രമുഖ ഈജിപ്ഷ്യന്‍ എഴുത്തുകാരനും ഖൈറോ അറബി ഭാഷ അക്കാദമി മേധാവിയുമായ ഡോ.ഹസന്‍ ശാഫിയും, പ്രഥമ അന്നഹ്ദ നാഷണൽ എക്സലൻസ് അവാർഡിന്
കേരള യൂണിവേഴ്‌സിറ്റി പ്രൊഫസറായിരുന്ന നിസാറുദ്ദീൻ അബ്ദുൽ കരീമുമാണ് അർഹരായത്. കാലിക്കറ്റ് യൂനിവേഴ്സിറ്റി മുൻ വി.സി. കെ.കെ.എൻ. കുറുപ്പാണ് രണ്ടാം നാഷണൽ എക്സലൻസ് അവാർഡ് ഏറ്റുവാങ്ങിയത്.
തുടർന്ന് പ്രമുഖ അറബി എഴുത്തുകാരനും വിദേശ അറബ് മാഗസിനുകളിലെ കോളമിസ്റ്റുമായ ഡോ. കെ. മുഹമ്മദലി വാഫിയാണ് അവാർഡ് നേടിയത്. 2021- 22 ലെ അവാർഡ് പ്രഖ്യാപനം ഉടൻ നടക്കും.
ദേശീയ അന്തർ ദേശീയ മേഖലകളിലെ പ്രമുഖർ എഴുത്തുകാരായ മാഗസിൻ, ഒരു ലക്കം പോലും മുടങ്ങാതെ തുടർച്ചയായി,
പതിനഞ്ച് വർഷം പ്രസിദ്ധീകരിക്കപ്പെട്ട കേരളത്തിലെ ഏക മാസിക കൂടിയാണ്.
local
മുസ്‌ലിം സര്‍വ്വീസ് സൊസൈറ്റി കൊച്ചി മട്ടാഞ്ചേരി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
മുസ്‌ലിം സർവ്വീസ് സൊസൈറ്റി കൊച്ചി മട്ടാഞ്ചേരി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും ,വിവിധ മേഖലകളിൽ സ്തുത്യാർഹമായ സേവനം നടത്തിയ വ്യക്തികളെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിച്ചു.
മട്ടാഞ്ചേരി : മുസ്‌ലിം സർവ്വീസ് സൊസൈറ്റി കൊച്ചി മട്ടാഞ്ചേരി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും ,വിവിധ മേഖലകളിൽ സ്തുത്യാർഹമായ സേവനം നടത്തിയ വ്യക്തികളെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിച്ചു.
പനയപള്ളി എം.എം.ഒ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്ക്കൂൾ ഓഡിറ്റേറിയത്തിൽ നടന്ന ചടങ്ങ് മുൻ എം.എൽ.എ കെ.ജെ. മാക്സി ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് പി.എ.ഇക്ബാൽ അധ്യക്ഷത വഹിച്ചു .നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ കെ.എ. മനാഫ് ,കൗൺസിലർ സുഹാന സുബൈർ ,എച്ച്.ഇ.മുഹമ്മദ് ബാബു സേട്ട് ,സിയാദ് ഹുസൈൻ ,ഡോ :ശ്രീറാം ചന്ദ്രൻ, കോഡിനേറ്റർ വി.വൈ.നാസർ അഡ്വ: കെ.കെ.അബദുൽ സമദ് ,എം.എം.സലീം എന്നിവർ സംസാരിച്ചു.
കേരള നിയമസഭ മുൻ ഡെപ്യൂട്ടി സ്പീക്കർ എം.ജെ. സക്കരിയ സേട്ടിൻ്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ എം.എസ്.എസ് സേവന രത്ന പുരസ്കാരം ആസിഫ് അഹമ്മദ് സേട്ടിന് സമ്മാനിച്ചു. ഡോ: പ്രൊഫ: മുഹമ്മദ് യൂസഫ് ,ആത്മാനന്ദ റാവു ,സാബു അലി ,മേരി ക്രിസ്റ്റഫർ ,നബീല ഹക്കിം ,ആലിയ റിയാസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു .മെഡിക്കൽ ട്രസ്റ്റ് ആശുപത്രി ,ഗൗതം ആശുപത്രി ,ലിറ്റിൽ ഫ്ളവർ ഐ.ആശുപത്രി ,മാകെയർ ഡയഗനോ സ്റ്റിക് ആൻറ് പോളി ക്ലിനിക്, ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ഗ്രേറ്റർ കൊച്ചി ബ്രാഞ്ച്, ചുള്ളിക്കൽ അൽഫ ലൈഫ് ക്ലിൻ പോളി ക്ലിനിക് എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത് .സെക്രട്ടറി കെ.എം.മുഹമ്മദ് അഷറഫ് സ്വാഗതവും, വനിത വിഭാഗം സെക്രട്ടറി ഫാസില ആസിഫ് നന്ദിയും പറഞ്ഞു.
local
നന്തി ആശാനികേതനിലെ എഴുപതോളം നിർധനരക്ക് ഓണസദ്യയൊരുക്കി ബ്ലോക്ക് മെംബർ
നന്തിബസാർ: നന്തി ആശാനികേതൻ അന്തേവാസി കേന്ദ്രത്തിലെ എഴുപതോളം നിർധനരും നിരാലംബരും അനാഥകരും ഭിന്നശേഷി ക്കാരുമായ മനുഷ്യർക്ക് ഓണഘോഷത്തിൻ്റെ ഭാഗമായി ഓണസദ്യ ഒരുക്കി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെംബർ പി.കെ മുഹമ്മദലി. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലുള്ള ആരാരുമില്ലാത്ത മനുഷ്യൻമാരെ ചേർത്ത് പിടിക്കുന്ന കേരളത്തിലെ എഫ്.എം ആറിൻ്റെ കിഴിലുള്ള രണ്ടാമത്തെ സ്ഥാപനമാണ് നന്തി ആശാനികേതൻ.മുഹമ്മദലി യുടെ നേതൃത്വത്തിൽ നിരവധി ക്ഷേമ പദ്ധതികൾ ഇവിടെ നടത്തുന്നുണ്ട്.ചടങ്ങ് ജില്ലാ പഞ്ചായത്തംഗം പി സി ഷീബ ഉൽഘാടനം ചെയ്തു.
പി.കെ മുഹമ്മദലി ആധ്യക്ഷത വഹിച്ചു.വിപി ഇബ്രാഹിം കുട്ടി മുഖ്യാതിഥിയായി പങ്കെടുത്തു.ജനപ്രതിനിധികളായ ശ്രീലത പി എം,കെ.പി കരിം ശശീധരൻ,ബീർബൽ എന്നിവർ സംസാരിച്ചു സന്തോഷ് ടി.കെ സ്വാഗതവും റഫീഖ് ഇയ്യത്ത് കുനി നന്ദിയും പറഞ്ഞു. തുടങ്ങി സാമൂഹ്യ സാസ്‌കാരിക രാഷ്‌ട്രീയ രംഗത്തെ പ്രമുഖർ സംബസിച്ചു
local
മൂന്നാം ഗഡു വിഴുങ്ങിയ അപഹാസ്യ സമരം ജനം തിരിച്ചറിയുക
.പദ്ധതികൾ നടപ്പിലാക്കാനും പ്രശ്‌നങ്ങൾ പരിഹരിക്കാനുമെല്ലാം തദ്ദേശ സ്ഥാപനങ്ങൾക്ക് പൂർണാധികാരം ഉണ്ട്.പക്ഷെ കഴിഞ്ഞ പത്ത് വർഷക്കാലം തദ്ദേശ സ്ഥാപനങ്ങളുടെ അധികാരങ്ങൾ പിണറായി സർക്കാർനിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അധികാരം താഴെ തട്ടിലേക്ക് വിട്ട് കൊടുക്കാൻ മടി കാണിച്ചു. കേരളത്തിൻ്റെ ജനകീയാസൂത്രണത്തെ താറുമാറാക്കി
പി.കെ മുഹമ്മദലി
2025-26 സാമ്പത്തിക വർഷത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മൂന്നാംഗഡു പൂർണ്ണമായും വിഴുങ്ങി കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളെ ഗുരുതരായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് എത്തിക്കുകയും കടക്കെണിയിൽ ആക്കുകയും ചെയ്ത സി പി എമ്മും ഇടതു പക്ഷവും ഭരണം നഷ്ടപ്പെട്ടപ്പോൾ യൂ ഡി എഫ് അവതരിപ്പിച്ച ബജറ്റിൽ പദ്ധതി വിഹിതം വെട്ടികുറച്ചു എന്ന് പറഞ്ഞു നടത്തുന്ന പരിഹാസ്യമായ നാടകീയമായ സമരത്തെ ജനം തിരിച്ചറിയേണ്ടതുണ്ട്
പഞ്ചായത്ത് എന്ന് പറഞ്ഞാൽ യഥാർത്ഥത്തിൽ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും ദാരിദ്ര്യം കുറയ്ക്കുന്നതിനുംസ്ത്രികളുടെയും കുട്ടികളുടെയും വയോജനങ്ങളുടെയുമെല്ലാം ക്ഷേമം ഉറപ്പാക്കുന്നതിനും ആരോഗ്യ വിദ്യാഭ്യാസ മേഖലകളെയെല്ലാം ശക്തി പെടുത്താൻ വേണ്ടിയാണ്.പദ്ധതികൾ നടപ്പിലാക്കാനും പ്രശ്‌നങ്ങൾ പരിഹരിക്കാനുമെല്ലാം തദ്ദേശ സ്ഥാപനങ്ങൾക്ക് പൂർണാധികാരം ഉണ്ട്.പക്ഷെ കഴിഞ്ഞ പത്ത് വർഷക്കാലം തദ്ദേശ സ്ഥാപനങ്ങളുടെ അധികാരങ്ങൾ പിണറായി സർക്കാർനിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അധികാരം താഴെ തട്ടിലേക്ക് വിട്ട് കൊടുക്കാൻ മടി കാണിച്ചു. കേരളത്തിൻ്റെ ജനകീയാസൂത്രണത്തെ താറുമാറാക്കി
മൊത്ത പദ്ധതി വിഹിതമായ 9100 കോടിയിൽ നിന്ന് മൂന്നാം ഗഡു ലഭിക്കാത്തത് മൂലം 2651 കോടി രൂപയാണ് കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് നഷ്ടപ്പെട്ടിട്ടുള്ളത്.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സാരഥികളുടെ ഓണറേറിയാം വർധിപ്പിക്കും എന്ന് പറഞ്ഞു വലിയ പരസ്യ കോലാഹലങ്ങൾ നൽകി സ്വന്തം ഭരണ കാലത്തു വർധിപ്പിച്ച ഉത്തരവ് പുറപ്പെടുവിക്കാതെ ഭരണം നഷ്ടപ്പെട്ടപ്പോൾ ഹോണറേറിയത്തിന് വേണ്ടി മുറവിളികൂട്ടുന്നതിന്റെ യുക്തി ഇടതുപക്ഷം വിശദികരിക്കണ്ടതുണ്ട്. ഇടത് പക്ഷ ഭരണം സൃഷ്ടിച്ച സാമ്പത്തിക അരാജകത്വത്തിൽ നിന്ന് കേരളത്തിന്റെ സാമ്പത്ത് വ്യവസ്ഥയെ രക്ഷപ്പെടുത്തൻ ഉതകുന്ന രൂപത്തിലുള്ള ബജറ്റ് യൂ ഡി എഫ് ഗവണ്മെന്റ് അവതരിപ്പിച്ചപ്പോൾ തദ്ദേശ സ്വയംഭരണ വകുപ്പ് ഉൾപ്പടെ എല്ലാ വകുപ്പും അനിവാര്യമായ സാമ്പത്തിക വിഹിതം ഉൾപ്പെടുത്തിയുട്ടുണ്ട്. കൂടാതെ കേന്ദ്ര ധനകാര്യ കമ്മിഷൻ ബ്ലോക്ക് പഞ്ചായത്തുകൾക്ക് പകുതിയിലേറെ ഫണ്ട് വെട്ടികുറച്ചിരിക്കുകയാണ്. കേന്ദ്രം വെട്ടികുറച്ചത് പറയാൻ ഇടതുപക്ഷം മടിക്കുന്നത് എന്തിനാണ്
തദ്ദേശ സ്ഥാപനങ്ങളുടെ അധികാരങ്ങൾ പൂർണ്ണമായി എടുത്ത് മാറ്റിയ,മൂന്നാം ഗഡു ഫണ്ട് വെട്ടി കുറച്ച,ഓണറേറിയം വർധിപ്പിച്ചു എന്ന് പറഞ്ഞു ജനപ്രതിനിധികളെ കമ്പിളിപ്പിച്ച പിണറായി വിജയൻ്റെ വീട്ടിലക്കോണ് ഇടതുപക്ഷം സമരം നടത്തേണ്ടത്. അധികാരം വികേന്ദ്രീകരണം ഗ്രാമ നഗരങ്ങളിലേക്ക് വ്യാപിപ്പിച്ച് പഞ്ചായത്ത് നഗരസഭകൾക്ക് തിരുമാനമെടുക്കാൻ വേണ്ടത്ര സ്വാത്രന്ത്ര്യം നൽകി ഗ്രാമസഭകൾക്കും പഞ്ചായത്തുകൾക്കും പൂർണ്ണാധികാരം നൽകി മെച്ചപെടുത്താനാണ് പുതിയ സർക്കാറിൻ്റെ തീരുമാനവും സമീപനവും
-
kerala2 days agoമുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ സമ്മേളനം “ഇൻസാഫ് ബാഗ്” സപ്തംബർ 9,10,11 തീയതികളിൽ കോഴിക്കോട്
-
News2 days agoവനിതാ ഏഷ്യാ കപ്പ് ഫൈനലിന് മുന്നേ പുകഞ്ഞ് നയതന്ത്ര വിവാദം; കിരീടം നൽകുന്നത് മൊഹ്സിൻ നഖ്വിയെങ്കിൽ ഇന്ത്യയുടെ നിലപാടെന്ത്?
-
News2 days ago‘ലോകോത്തര’ താരത്തെ വിറ്റത് ആന മണ്ടത്തരം; സൂപ്പർ താരത്തെ കൈവിട്ട ചെൽസി മാനേജ്മെന്റിനെതിരെ ആഞ്ഞടിച്ച് മുൻ താരം
-
india3 days agoമഹാരാഷ്ട്രയില്‍ മാത്രം കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മരണപ്പെട്ടത് 590-ലധികം ആദിവാസി വിദ്യാര്‍ഥികള്‍’; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് അഭിജിത് ദിപ്കെ
-
News2 days agoദുലീപ് ട്രോഫി ഫൈനലിൽ ഈസ്റ്റ് സോണിന്റെ റൺമല; ഇരട്ട സെഞ്ചുറിയുമായി ഇഷാൻ കിഷൻ, മിന്നിത്തിളങ്ങി കുമാർ കുഷാഗ്രയും
-
More2 days agoഇതിഹാസത്തിന്റെ വഴിയിൽ അടുത്ത തലമുറ: ഇന്റർ മയാമിക്ക് നേപ്പിൾസ് കപ്പ് സമ്മാനിച്ച് മെസ്സിയുടെ മകൻ മാറ്റിയോ
-
News2 days agoഇനി സൈബർ തട്ടിപ്പിൽ വീഴില്ല; വാട്സ്ആപ്പിൽ ‘സൈബർ വാൾ’ ചാറ്റ്ബോട്ടുമായി കേരള പോലീസ്
-
kerala2 days agoചരിത്രത്തിലാദ്യം: തൃശ്ശൂരിനെ മറികടന്ന് തിരൂർ സബ് ആർ.ടി.ഒ; കേരളത്തിലെ വാഹന രജിസ്ട്രേഷനിൽ അഞ്ചാമത്

