Connect with us

local

അറബിക് പ്രസിദ്ധീകരണ രംഗത്ത് 15 വർഷം പൂർത്തീകരിച്ച് വിദ്യാർത്ഥി മുന്നേറ്റത്തിൻ്റെ അന്നഹ്ദ; ക്രിസ്റ്റൽ ജൂബിലി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം

അറബി ഭാഷയുടെ വളർച്ചക്കും പുരോഗതിക്കും മികച്ച സംഭാവനകൾ നൽകിയ അന്നഹ്ദ അറബിക് മാസിക, ക്രിസ്റ്റൽ ജൂബിലി ആഘോഷിക്കാനൊരുങ്ങുകയാണ്

Published

on

മലപ്പുറം: അറബി ഭാഷയുടെ വളർച്ചക്കും പുരോഗതിക്കും മികച്ച സംഭാവനകൾ നൽകിയ അന്നഹ്ദ അറബിക് മാസിക, ക്രിസ്റ്റൽ ജൂബിലി ആഘോഷിക്കാനൊരുങ്ങുകയാണ്.

2006 ഓഗസ്റ്റ് പതിനേഴിന് ചെമ്മാട് ദാറുൽ ഹുദ ഇസ്ലാമിക് യൂനിവേഴ്സിറ്റിയുടെ അഫിലിയേറ്റഡ് സ്ഥാപനമായ, പറപ്പൂർ സബീലുൽ ഹിദായ ഇസ് ലാമിക് കോളേജിൽ നിന്നും പ്രസിദ്ധീകരണം
ആരംഭിച്ച, അന്നഹ്ദ ഇന്ത്യയിൽ അറബി ഭാഷാ വളർച്ചക്ക് വളരെ വലിയ സംഭാവനകളാണ് നൽകിയത്.

കോട്ടക്കൽ പറപ്പൂർ ദേശത്ത് ഒരു നാടിൻ്റെ അത്താണിയും ആത്മീയാചാര്യനുമായിരുന്ന സി.എച്ച് ബാപ്പുട്ടി മുസ്ലിയാരുടെ ചിന്തയിൽ നിന്നും പ്രചോദനം ഉൾകൊണ്ട്, പ്രസിദ്ധീകരണം
ആരംഭിച്ച, മാഗസിൻ ഇന്ത്യയിലെ മുൻ നിര അറബി പ്രസിദ്ധീകരണങ്ങളിലൊന്നാണ്.

ഒരു പറ്റം വിദ്യാർത്ഥികളുടെ ഒഴിവ് പിരിഡുകളിലെ ചിന്തകളായിരുന്നു അന്നഹ്ദ അറബി മാസികയെ രൂപാന്തരപ്പെടുത്തിയത്.

രാജ്യാന്തര അറബിക് സെമിനാർ, അന്നഹ്ദ നാഷണൽ എക്സലൻസ് അവാർഡ്, വർക്ക്ഷോപ്പുകൾ വിവിധ ദേശീയ സെമിനാറുകൾ, വിദ്യാർത്ഥികൾക്ക് അറബിക് റൈറ്റിംഗ്, ജേർണലിസം, ഡിസൈനിങ് തുടങ്ങിയ ട്രൈനിംങ് കോഴ്സുകൾ,
പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളിൽ ഏറ്റവും മികച്ചതിന് വർഷംതോറും ബെസ്റ്റ് ആർട്ടിക്കിൾ അവാർഡ്, വെബ്സൈറ്റിനോട് അനുബന്ധമായി “മുദവ്വനത്തുന്നഹ്ദ” എന്ന പേരിൽ ബ്ലോഗ് എന്നിവയും
2021 ആഗസ്റ്റ് മുതൽ 2022 ആഗസ്റ്റ് വരെ നീണ്ടു നിൽക്കുന്ന വാർഷിക ആഘോഷ പരിപാടിയുടെ ഭാഗമായി ആരംഭിക്കും.

ഇന്ത്യക്ക് അകത്തും പുറത്തും ഭാഷാ മികവ് തെളിയിച്ചവർക്ക് മാഗസിൻ നൽകുന്ന പ്രധാന അവാർഡാണ് അന്നഹ്ദ നാഷണൽ എക്സലൻസ് അവാർഡ്.

ഒന്നാമത് അന്നഹ്ദ രാജ്യാന്തര പുരസ്‌കാരത്തിന് പ്രമുഖ ഈജിപ്ഷ്യന്‍ എഴുത്തുകാരനും ഖൈറോ അറബി ഭാഷ അക്കാദമി മേധാവിയുമായ ഡോ.ഹസന്‍ ശാഫിയും, പ്രഥമ അന്നഹ്ദ നാഷണൽ എക്സലൻസ് അവാർഡിന്
കേരള യൂണിവേഴ്‌സിറ്റി പ്രൊഫസറായിരുന്ന നിസാറുദ്ദീൻ അബ്ദുൽ കരീമുമാണ് അർഹരായത്. കാലിക്കറ്റ് യൂനിവേഴ്സിറ്റി മുൻ വി.സി. കെ.കെ.എൻ. കുറുപ്പാണ് രണ്ടാം നാഷണൽ എക്സലൻസ് അവാർഡ് ഏറ്റുവാങ്ങിയത്.
തുടർന്ന് പ്രമുഖ അറബി എഴുത്തുകാരനും വിദേശ അറബ് മാഗസിനുകളിലെ കോളമിസ്റ്റുമായ ഡോ. കെ. മുഹമ്മദലി വാഫിയാണ് അവാർഡ് നേടിയത്. 2021- 22 ലെ അവാർഡ് പ്രഖ്യാപനം ഉടൻ നടക്കും.
ദേശീയ അന്തർ ദേശീയ മേഖലകളിലെ പ്രമുഖർ എഴുത്തുകാരായ മാഗസിൻ, ഒരു ലക്കം പോലും മുടങ്ങാതെ തുടർച്ചയായി,
പതിനഞ്ച് വർഷം പ്രസിദ്ധീകരിക്കപ്പെട്ട കേരളത്തിലെ ഏക മാസിക കൂടിയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പാലക്കാട് കൊടും ചൂടിനിടെ രണ്ടാം മരണം

സൂര്യാഘാതമേറ്റ് കുത്തന്നൂർ സ്വദേശിയുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ നിർജലീകരണം മൂലം അട്ടപ്പാടിയിൽ മധ്യവയസ്കൻ മരണപ്പെട്ടതായുള്ള റിപ്പേർട്ടും പുറത്തു വന്നു.

Published

on

പാലക്കാട്ട് ആശങ്കയായി കൊടുംചൂടിനിടെ സംഭവിച്ച രണ്ട് മരണങ്ങൾ. സൂര്യാഘാതമേറ്റ് കുത്തന്നൂർ സ്വദേശിയുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ നിർജലീകരണം മൂലം അട്ടപ്പാടിയിൽ മധ്യവയസ്കൻ മരണപ്പെട്ടതായുള്ള റിപ്പേർട്ടും പുറത്തു വന്നു. അട്ടപ്പാടി ഷോളയൂർ ഊത്തുക്കുഴി സ്വദേശി ശെന്തിൽ ആണ് മരിച്ചത്. ഇന്നലെ രാത്രി ശെന്തിലിനെ സുഹൃത്തിൻ്റെ വീടിന് സമീപം അവശനിലയിൽ കണ്ടെത്തുകയായിരുന്നു.

കോട്ടത്തറ ആശുപത്രിയിലെത്തി ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാലക്കാട് കുത്തന്നൂർ പനയങ്കടം വീട്ടിൽ ഹരിദാസനാണ് കഴിഞ്ഞ ദിവസം സൂര്യാഘാതമേറ്റ് മരിച്ചത്. വീടിനു സമീപത്ത് പൊള്ളലേറ്റ നിലയിലായിരുന്നു മ്യതദേഹം. ഞായറാഴ്ചh വൈകീട്ട് വീട്ടുകാർ പുറത്തു പോയ സമയത്താണ് സംഭവം നടക്കുന്നത്. വീട്ടുകാർ മടങ്ങിയെത്തുമ്പോൾ ഹരിദാസനെ വീടിനു പുറത്ത് കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

ആദ്യഘട്ടത്തിൽ ഈ മരണത്തിൽ ബന്ധുക്കൾ ദുരുഹതസംശയിച്ചിരുന്നെങ്കിലും പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തുവന്നപ്പോഴാണ് മരണം സൂര്യാഘാതമേറ്റാണെന്ന് സ്ഥിരീകരിച്ചത്. താരതമ്യേനെ ചൂട് കൂടുതലുള്ള പ്രദേശമാണ് കുത്തന്നൂർ. ഹരിദാസൻ്റെ ശരീരത്തിൽ സൂര്യാഘാതമേറ്റതിൻ്റെ നിരവധി പാടുകൾ ഉണ്ടായിരുന്നു.

Continue Reading

kerala

ആദിവാസി പെൺകുട്ടി വനത്തിനുള്ളിൽ മരിച്ച നിലയിൽ

നിലമ്പൂർ ചാലിയാർ പഞ്ചായത്തിലെ വാളംതോട് കണ്ടിലപ്പാറ കോളനിയിലെ ലാലു – വിജയ ദമ്പതികളുടെ മകൾ അഖില (17) ആണ് മരിച്ചത്.

Published

on

ആദിവാസി പെൺകുട്ടിയെ വനത്തിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂർ ചാലിയാർ പഞ്ചായത്തിലെ വാളംതോട് കണ്ടിലപ്പാറ കോളനിയിലെ ലാലു – വിജയ ദമ്പതികളുടെ മകൾ അഖില (17) ആണ് മരിച്ചത്. നിലമ്പൂർ ഗവ. മാനവേദൻ സ്ക്കുളിലെ ഹയർ സെക്കണ്ടറി വിദ്യാർഥിയാണ്.

ശനിയാഴ്ച വൈകുന്നേരം മൂന്ന് മണി മുതൽ കുട്ടിയെ കാണാനില്ലായിരുന്നു. വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും തിരച്ചിൽ നടത്തുന്നതിനിടയിൽ രാത്രി 10 മണിയോടെ കോളനിക്ക് സമീപമുള്ള വനത്തിലെ മരത്തിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കാണുകയായിരുന്നു.

വാഴകൾ കെട്ടാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് കയറിലാണ് തൂങ്ങിയത്. നിലമ്പൂർ സി.ഐയുടെ നേതൃത്വത്തിൽ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദ്ദേഹം നിലമ്പൂർ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Continue Reading

kerala

ചെമ്മീന്‍ കറി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത; 46കാരന്‍ മരിച്ചു

ചെമ്മീൻ കറി കഴിച്ച ശേഷം ശ്വാസംമുട്ടൽ അനുഭവപ്പെട്ടതോടെ വരാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം.

Published

on

ചെമ്മീൻ കറി കഴിച്ചതിനെത്തുടർന്നു ശാരീരിക അസ്വസ്ഥത നേരിട്ട യുവാവ് മരിച്ചു. നീറിക്കോട് കളത്തിപ്പറമ്പിൽ സിബിൻദാസാണു (46) മരിച്ചത്. ബുധനാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. ചെമ്മീൻ കറി കഴിച്ച ശേഷം ശ്വാസംമുട്ടൽ അനുഭവപ്പെട്ടതോടെ വരാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം.

ആന്തരികാവയവങ്ങളുടെ സാംപിൾ പരിശോധനയ്ക്ക് അയച്ചതായി പൊലീസ് പറഞ്ഞു. സംസ്കാരം നാളെ രാവിലെ പതിനൊന്നിനു വീട്ടുവളപ്പിൽ. എൻജിൻ ഓയിലിന്റെ വിതരണക്കാരനായിരുന്നു സിബിൻ. ഭാര്യ: സ്മിത (മാൾട്ടയിൽ നഴ്സ്). മക്കൾ: പൃഥ്വി, പാർവണേന്ദു (ഇരുവരും മൂന്നാംക്ലാസ് വിദ്യാർഥികൾ).

Continue Reading

Trending