Connect with us

More

ഗെയില്‍വിരുദ്ധ സമരം: പിന്നില്‍ മുസ്‌ലിം തീവ്രവാദികളെന്ന് എ. വിജയരാഘവന്‍

Published

on

മലപ്പുറം: ജീവനും സ്വത്തും സംരക്ഷിക്കാന്‍ സമരത്തിനിറങ്ങിയവര്‍ മുസ്്‌ലിം തീവ്രവാദികളാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എ വിജയരാഘവന്‍. കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാറിന്റെ പുരോഗമനാത്മക വികസനത്തിനെതിരെയുള്ളതാണ് മലപ്പുറത്ത് മുസ്‌ലിം തീവ്രവാദികള്‍ നടത്തുന്ന ഗെയില്‍വിരുദ്ധ സമരമെന്ന് എ വിജയരാഘവന്‍ ഇന്നലെ മലപ്പുറത്ത് പറഞ്ഞു. ജമാഅത്തെ ഇസ്്‌ലാമി, പോപ്പുലര്‍ ഫ്രണ്ട് തുടങ്ങിയ മുസ്്‌ലിം തീവ്രവാദ സംഘടനകളാണ് ഗെയിലിനെതിരെ സമരം നടത്തുന്നത്. ജമാഅത്തെ ഇസ്്‌ലാമിയും പോപ്പുലര്‍ ഫ്രണ്ടും കൈകോര്‍ത്ത് നടത്തുന്ന ഈ സമരത്തിന് വേഗത വര്‍ധിക്കുന്ന പ്രക്രിയക്ക് മുസ്്‌ലിംലീഗ് നേതൃത്വം മുന്‍കയ്യെടുക്കുകയാണ്. മത തീവ്രവാദികളും മതമൗലിക വാദികളുമാണ് മലപ്പുറം ജില്ല വിഭജിക്കണമെന്ന് വാദിക്കുന്നത്. ആപത്കരമായ രാഷ്ട്രീയമൊരുക്കുകയാണ്് മുസ്്‌ലിം വര്‍ഗീയവാദികള്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ടൗണ്‍ഹാളില്‍ എസ്.എഫ്.ഐ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു ഇടവേളക്ക് ശേഷം ഗെയില്‍ അധികൃതര്‍ കേരളത്തില്‍ ജനവാസ കേന്ദ്രങ്ങളിലൂടെ സര്‍വെ നടപടികള്‍ വീണ്ടുമാരംഭിച്ചതോടെ കഴിഞ്ഞ ദിവസങ്ങളില്‍ മലപ്പുറത്ത് വന്‍ ജനകീയ സമരമാണ് നടന്നത്. ജനപ്രതിനിധികളും, ജാതി-മത-രാഷട്രീയ ഭേദമന്യേ എല്ലാ വിഭാഗം ആളുകളും ഈ സമരത്തിന്റെ ഭാഗമായി. മലപ്പുറം നഗരത്തിലുള്‍പ്പെടെ നിരവധി ബഹുനിലക്കെട്ടിടങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വീടുകളും ഗെയില്‍ പൈപ്പ് ലൈനിന് വേണ്ടി പൊളിച്ച് മാറ്റേണ്ടിവരും. ജീവിത കാലത്തെ മുഴുവന്‍ സമ്പാദ്യവും കിടപ്പാടവും നഷ്ടപ്പെടുമെന്ന ഭീതിയില്‍ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി നടപ്പാക്കുന്ന വാതക പൈപ്പ് ലൈനിനെതിരെ നടത്തുന്ന ജനകീയ പ്രതിരോധത്തെ സി.പി.എം നേതാവ് മുസ്്‌ലിം തീവ്രവാദ പ്രവര്‍ത്തനമായി ചിത്രീകരിച്ചത് വരും ദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചയാവും.
സി.പി.എമ്മിന്റെ കാവനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.വിദ്യാവതിയടക്കമുളളവര്‍ കഴിഞ്ഞ ദിവസം നടന്ന ഗെയില്‍ പൈപ്പ്‌ലൈനിനെതിരെ മലപ്പുറത്ത് സംഘടിപ്പിച്ച പ്രതിരോധ വലയത്തെ അഭിസംബോധന ചെയ്തിട്ടുണ്ട്. വസ്തുത ഇതായിരിക്കെ സമീപകാലത്തായി മലപ്പുറം ജില്ലയെ മുസ്്‌ലിം തീവ്രവാദ കേന്ദ്രമാക്കി മുദ്ര കുത്താന്‍ സി.പി.എം നടത്തുന്ന ആസൂത്രണ നീക്കത്തിന്റെ ഭാഗമാണ് വിജയരാഘവന്റെ പ്രസ്താവന. കഴിഞ്ഞ പാര്‍ലമെന്റ് ഉപ തെരഞ്ഞെടുപ്പിലെ മുസ്്‌ലിംലീഗിന്റെ ഉജ്വല വിജയത്തെക്കുറിച്ചുള്ള പ്രസ്താവനയും അടുത്തകാലത്ത് വിവാദമായിരുന്നു. മലപ്പുറം മുസ്്‌ലിം തീവ്രവാദ കേന്ദ്രമായത് കൊണ്ടാണ് മുസ്്‌ലിംലീഗ് വിജയിച്ചതെന്ന് മന്ത്രി പറഞ്ഞിരുന്നു. വിവാദമായതോടെ തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നെന്ന് പറഞ്ഞാണ് മന്ത്രി തടിയൂരിയത്. ഗെയില്‍ വിരുദ്ധ സമരത്തിന് മുന്നിട്ടിറങ്ങി രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ശ്രമിച്ചിരുന്ന സി.പി.എം അധികാരം ലഭിച്ചതോടെ ജനകീയ സമരത്തില്‍ നിന്നും പിന്‍വാങ്ങിയിരുന്നു. പ്രദേശിക തലങ്ങളില്‍ ഇത്തരം സമരങ്ങളില്‍ പങ്കെടുക്കെരുതെന്ന് പാര്‍ട്ടി നിര്‍ദേശവും നല്‍കിയിരുന്നു. ഇതിന്റെ ജാള്യത മറക്കാനാണ് ഗെയില്‍ വിരുദ്ധ ജനകീയ പ്രതിരോധത്തെ മുസ്‌ലിം തീവ്രവാദമായി ചിത്രീകരിക്കാനുള്ള നീക്കം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

Trending