Connect with us

columns

സി.പി.എമ്മിന്റെ വര്‍ഗീയാരോപണവും മുസ്‌ലിംലീഗും

Published

on

സുഫ്‌യാന്‍ അബ്ദുസ്സലാം

മുസ്‌ലിംലീഗിനെതിരെയും മുസ്‌ലിം മത സംഘടനകള്‍ക്കെതിരെയും കലിതുള്ളിക്കൊണ്ടുള്ള സി.പി.എം നേതാക്കളുടെ ഇപ്പോഴത്തെ വരവ് ഭൂരിപക്ഷങ്ങളില്‍ ഓളം സൃഷ്ടിക്കാന്‍ വേണ്ടി മാത്രമാണ്. പിണറായിയും വിജയരാഘവനും പി ജയരാജനുമെല്ലാം പ്രസ്താവനകളുമായി മത്സരിക്കുകയാണ്. മുസ്‌ലിംലീഗ് യു.ഡി.എഫിനെ നിയന്ത്രിക്കുന്നുവെന്ന പിണറായിയുടെ വര്‍ഗീയ പ്രസ്താവന ശക്തമായ എതിര്‍പ്പുകള്‍ക്കൊടുവില്‍ ചില വ്യാഖ്യാനം നല്‍കി അദ്ദേഹത്തിന്തന്നെ പിന്‍വലിക്കേണ്ടി വന്നിരിക്കുകയാണ്. മനസില്‍ വര്‍ഗീയതയുള്ളതുകൊണ്ടാണ് സമസ്ത മുഖ്യമന്ത്രിക്കെതിരെ പ്രതികരിച്ചത് എന്ന ജയരാജന്റെ പ്രസ്താവന പിന്നീട് അദ്ദേഹത്തിന്തന്നെ വിഴുങ്ങേണ്ടിവന്നു. ഇതെല്ലാം വിശദീകരിക്കാന്‍വേണ്ടി മലപ്പുറത്ത് പത്രസമ്മേളനം വിളിച്ച പാര്‍ട്ടി സെക്രട്ടറി എ വിജയരാഘവന്‍ മുസ്‌ലിംലീഗിനെതിരെ അതിശക്തമായ വര്‍ഗീയാരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. മുസ്‌ലിംലീഗിനെതിരെയുള്ള സി.പി.എം നേതാക്കളുടെ വര്‍ഗീയാരോപണങ്ങള്‍ ഒട്ടും മറുപടി അര്‍ഹിക്കുന്നില്ല. ദേശാഭിമാനി പത്രം പോലും ഒരു ഘട്ടത്തില്‍ ‘മുസ്‌ലിംലീഗിനെ വര്‍ഗീയ കക്ഷിയായി ഒരിക്കലും സിപിഐ(എം) കണ്ടില്ല’ എന്നു മുഖപ്രസംഗം എഴുതിയത് പാര്‍ട്ടി സെക്രട്ടറി വായിച്ചുനോക്കുന്നത് നല്ലതാണ്.

മുസ്‌ലിംലീഗിനെതിരെ വര്‍ഗീയാരോപണം നടത്തുന്ന സി.പി.എം നേതാക്കള്‍ ഒന്ന് തിരിഞ്ഞുനോക്കുന്നത് നല്ലതാണ്. കേരളപ്പിറവിക്ക് മുമ്പ്‌പോലും മുസ്‌ലിംലീഗിന്റെ പിന്തുണ ലഭിക്കാന്‍ ഓടിനടന്ന അന്നത്തെ അവിഭക്ത കമ്യൂണിസ്റ്റ് നേതാക്കള്‍ക്ക് എന്നു മുതലാണ് മുസ്‌ലിംലീഗ് വര്‍ഗീയമായി തുടങ്ങിയത്. മദിരാശി അസംബ്ലിയിലേക്ക് നടന്ന ഒന്നാമത്തെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 152 സീറ്റ് നേടി ഒന്നാം സ്ഥാനത്തെത്തിയിരുന്നു. അന്ന് കോണ്‍ഗ്രസിനെ ഒഴിവാക്കി സര്‍ക്കാര്‍ രൂപീകരിക്കാന്‍ 62 സീറ്റുകള്‍ നേടിയ കമ്യൂണിസ്റ്റ് പാര്‍ട്ടിയും 35 സീറ്റുകള്‍ നേടിയ കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ട്ടിയും ശ്രമം നടത്തി. കോണ്‍ഗ്രസിതര സര്‍ക്കാറുണ്ടാക്കുന്നതിന് മുസ്‌ലിംലീഗിന്റെ പാര്‍ട്ടി ലീഡര്‍ ഉപ്പിസാഹിബുമായി നിരന്തരം ചര്‍ച്ച നടത്തിയിരുന്നത് പില്‍ക്കാലത്ത് സി.പി.എമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗവും സി.ഐ.ടി.യു പ്രഥമ ജനറല്‍ സെക്രട്ടറിയുമായിരുന്ന പി രാമമൂര്‍ത്തിയായിരുന്നു. ഉപ്പിസാഹിബിന് പുറമെ കെ.എം സീതി സാഹിബ്, ചാക്കീരി അഹമ്മദ്കുട്ടി, കെ.കെ മുഹമ്മദ് ഷാഫി, എം ചടയന്‍ എന്നിവരും അന്ന് മദിരാശി അസംബ്ലിയില്‍ മുസ്‌ലിംലീഗിന്റെ എം.എല്‍.എമാരായിരുന്നു. കമ്യൂണിസ്റ്റ് നേതാവായ കെ. ആനന്ദ നമ്പ്യാര്‍ കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ മുസ്‌ലിംലീഗ് കമ്യൂണിസ്റ്റുകാര്‍ക്ക് പിന്തുണ നല്‍കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടു. എന്നാല്‍ സായുധ കലാപത്തിലൂടെ വിപ്ലവം നടത്തണമെന്ന രണദിവെ സിദ്ധാന്തം സ്വീകരിച്ചിരുന്ന അന്നത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ജനാധിപത്യ സമ്പ്രദായങ്ങളില്‍ വിശ്വാസമുണ്ടായിരുന്നില്ല. രാഷ്ട്രത്തോട് കൂറുള്ള ഉത്തരവാദപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലക്ക് മനുഷ്യസ്വാതന്ത്ര്യം നിഷേധിക്കുന്ന പ്രത്യയശാസ്ത്രത്തിന് പിന്തുണ നല്‍കുന്നത് മുസ്‌ലിംലീഗിന് ചിന്തിക്കാന്‍ പോലും സാധിക്കുമായിരുന്നില്ല. മുസ്‌ലിംലീഗും കോമണ്‍വീല്‍ പാര്‍ട്ടിയും കൃഷികര്‍ ലോക് പാര്‍ട്ടിയും 15 സ്വതന്ത്രരും കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു. അങ്ങനെയാണ് രാജാജിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ മദിരാശിയില്‍ അധികാരത്തില്‍ വന്നത്.

കേരളപ്പിറവിക്ക് ശേഷം 1957 ല്‍ ഒന്നാം കേരള സര്‍ക്കാര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നിലവില്‍ വന്നപ്പോള്‍ അവിടെയും മുസ്‌ലിംലീഗിന്റെ സഹായം ഉണ്ടായിരുന്നുവെന്ന കാര്യം സി.പി.എം നേതാക്കള്‍ക്ക് നിഷേധിക്കാന്‍ കഴിയുമോ? 127 അംഗങ്ങളില്‍ അഞ്ചു സ്വതന്ത്രരടക്കം 65 അംഗങ്ങള്‍ മാത്രമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഉണ്ടായിരുന്നത്. തലശേരിയില്‍ മത്സരിച്ച വി.ആര്‍ കൃഷ്ണയ്യര്‍ അടക്കമുള്ള അഞ്ചു സ്വതന്ത്രരും വിജയിച്ചത് മുസ്‌ലിംലീഗിന്റെ പിന്തുണയോടുകൂടിയായിരുന്നു. ആ പിന്തുണ കാരണമാണ് ഇ.എം.എസ് ആദ്യത്തെ കേരള മുഖ്യമന്ത്രിയായത്. 1962 ലെ ലോക്‌സഭാതെരഞ്ഞെടുപ്പില്‍ തലശ്ശേരിയിലും വടകരയിലും മുസ്‌ലിംലീഗിന്റെ പിന്തുണ സ്വീകരിച്ചാണ് എസ്.കെ പൊറ്റക്കാടും എ. വി രാഘവനും വിജയിച്ചതെന്ന ചരിത്രം സി.പി.എമ്മിന് മറക്കാന്‍ കഴിയുമോ? 1965 ലെ തെരഞ്ഞെടുപ്പിലും മുസ്‌ലിംലീഗിന്റെ പിന്തുണ സി.പി.എം സ്ഥാനാര്‍ത്ഥികള്‍ തേടിയിട്ടില്ലേ? വര്‍ഗീയ പാര്‍ട്ടിയെന്ന് സി.പി.എം അവര്‍ക്ക് തോന്നുമ്പോഴൊക്കെ വിളിച്ചുപറയുന്ന മുസ്‌ലിംലീഗിന്റെ പിന്തുണ അന്നെന്തുകൊണ്ട് ഇ.എം.എസും സഹപ്രവര്‍ത്തകരും വേണ്ടെന്നുവെച്ചില്ല?

1967 ല്‍ മുസ്‌ലിംലീഗുമായി സഖ്യം ചേരുകയും ഇ.എം.എസ് മുഖ്യമന്ത്രിയും സി.എച്ച് വിദ്യാഭ്യാസമന്ത്രിയുമായി പ്രവര്‍ത്തിച്ചിരുന്ന സപ്തകക്ഷി മുന്നണിയുടെ കാലത്ത് മുസ്‌ലിംലീന്റെ മതനിരപേക്ഷതയെ വാനോളം ഉയര്‍ത്തിക്കാണിച്ചിരുന്നവരായിരുന്നു സി.പി.എം നേതാക്കള്‍. സി.പി.എം, സി.പി.ഐ, മുസ്‌ലിംലീഗ്, ആര്‍.എസ്.പി, കെ.ടി.പി, എസ്.എസ്.പി, കെ.എസ്.പി എന്നീ കക്ഷികള്‍ നേതൃത്വം നല്‍കിയ സപ്തകക്ഷി മുന്നണി രണ്ടര വര്‍ഷത്തോളം കേരളം ഭരിച്ചു. 1969 ഒക്ടോബര്‍ 24 ന് സപ്തകക്ഷി മുന്നണി ശിഥിലമായി സര്‍ക്കാര്‍ വീഴുന്ന സന്ദര്‍ഭത്തില്‍ നിയമസഭയില്‍ നടന്ന ചര്‍ച്ചയിലും മുസ്‌ലിംലീഗിന്റെ ‘വര്‍ഗീയത’ ചര്‍ച്ചയായിരുന്നു. ആര്‍.എസ്.പി നേതാവ് ടി.കെ ദിവാകരന്‍ അന്ന് ചര്‍ച്ചയില്‍ പങ്കെടുത്തു പറഞ്ഞ ചില കാര്യങ്ങള്‍ പ്രസക്തമാണ്. മുസ്‌ലിംലീഗിനെതിരെ വര്‍ഗീയ ആരോപണങ്ങള്‍ അഴിച്ചുവിടുന്നതിലും ഇതര സമുദായങ്ങളെയും പാര്‍ട്ടികളെയും തെറ്റിദ്ധരിപ്പിക്കുന്നതിലും മാര്‍ക്‌സിസ്റ്റ് നേതാക്കള്‍ നിര്‍വഹിച്ച പങ്ക് എത്രത്തോളമായിരുന്നുവെന്ന് ടി.കെയുടെ പ്രസംഗം തെളിവാണ്. അദ്ദേഹം പറഞ്ഞു: ‘മുസ്‌ലിംലീഗിനെ ചേര്‍ത്തുകൊണ്ട് ഐക്യമുന്നണിയുണ്ടാക്കാന്‍ ഞങ്ങള്‍ എതിര്‍ത്തു എന്നാണ് നിങ്ങള്‍ (സി.പി.എം) ആരോപിക്കുന്നത്.

ഞങ്ങള്‍ക്ക് മുസ്‌ലിംലീഗിനെ പറ്റി, ഒരു ചെറിയ പാര്‍ട്ടിയായതുകൊണ്ട്, ഞങ്ങള്‍ മലബാറില്‍ പ്രവര്‍ത്തിച്ചു പരിചയമില്ലാത്തവരായത്‌കൊണ്ട് കേട്ടുകേള്‍വി മാത്രമേ ഉണ്ടായിരുന്നുള്ളൂ. സഖാവ് ഇ.എം ശങ്കരന്‍ നമ്പൂതിരിപ്പാടും മറ്റും മുന്‍കാലങ്ങളില്‍ പറഞ്ഞുകേട്ട അറിവു മാത്രമേ ഞങ്ങള്‍ക്ക് മുസ്‌ലിംലീഗിനെപറ്റി ഉണ്ടായിരുന്നുള്ളൂ. പല ആലോചനകളും നടത്തിയശേഷം ഞങ്ങള്‍ പറഞ്ഞു ഒരു വര്‍ഗീയ സംഘടനയെന്ന നിലക്ക് അവരുമായി കൂട്ടുകൂടാന്‍ ഞങ്ങള്‍ക്ക് വിഷമമുണ്ടെന്ന്.’ (വേേു://സഹമുൃീരലലറശിഴ.െിശ്യമാമമെയവമ.ീൃഴ/). സി.പി.എം നടത്തിയ വര്‍ഗീയ പ്രചാരണമാണ് ആര്‍.എസ്.പി അടക്കമുള്ള ഇതര കക്ഷികള്‍ക്ക് മുസ്‌ലിംലീഗിനെക്കുറിച്ച് തെറ്റായ കാഴ്ചപ്പാടുണ്ടാക്കിയതെന്നാണ് ഇത് വ്യക്തമാക്കുന്നത്. തുടര്‍ന്നു ടി.കെ ദിവാകരന്‍ പറഞ്ഞു: ‘1965ല്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഉണ്ടാക്കിയ സഖ്യം എവിടെ തുടങ്ങി എവിടെ അവസാനിച്ചു എന്നു പറയാന്‍ കഴിയുമോ? ചില നിയോജക മണ്ഡലങ്ങളില്‍ ഒറ്റക്കു മത്സരിച്ചു. മറ്റു ചില നിയോജകമണ്ഡലങ്ങളില്‍ ശ്രീ ബാഫഖി തങ്ങളുടെ തോളില്‍ കൈയുമിട്ട് നില്‍ക്കുന്നത് കാണാമായിരുന്നു.’ അതേ പ്രസംഗത്തില്‍തന്നെ ടി.കെ ദിവാകരന്‍ മുസ്‌ലിംലീഗിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെയായിരുന്നു: ‘മുസ്‌ലിംലീഗുമായി ഉണ്ടായ അനുഭവം കൊണ്ട് ഒരു കാര്യം മനസ്സിലായി. മാര്‍ക്‌സിസത്തിലും ലെനിനിസത്തിലും അവര്‍ക്ക് വിശ്വാസമുണ്ടെന്ന് പറയുകയല്ല. പക്ഷെ, ഒരു രാഷ്ട്രീയം അവര്‍ക്കുണ്ട് നേരെവാ നേരെ പോ. അതില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. മാര്‍ക്‌സിസവും ലെനിനിസവും അതിന്റെ കൂടെ ചാണക്യസൂത്രവും ഉണ്ട് നിങ്ങള്‍ക്ക് (സി.പി.എമ്മിന്). ഞങ്ങള്‍ക്ക് ചാണക്യസൂത്രം അറിഞ്ഞുകൂടാ.’ ഇ.എം.എസ് മന്ത്രിസഭ നിലംപൊത്തിയ ശേഷം 1970 മുതല്‍ സി.പി.ഐ, കോണ്‍ഗ്രസ്, മുസ്‌ലിംലീഗ്, പി.എസ്.പി, ആര്‍.എസ്.പി, കേരള കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ ഒരുമിച്ചാണ് ഭരിച്ചത്. സി.പി.ഐ എന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി മുസ്‌ലിംലീഗുമായി ഏകദേശം പത്തു വര്‍ഷക്കാലം ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തു. ഇങ്ങനെയൊക്കെ രാഷ്ട്രീയത്തില്‍ പിടിച്ചുനിന്ന സി.പി.എമ്മിനും സി.പി.ഐക്കും മുസ്‌ലിംലീഗിനെതിരെ എന്ത് വര്‍ഗീയതയാണ് ആരോപിക്കാനുള്ളത്? 1975 മുതല്‍ 1985 വരെ അഖിലേന്ത്യാമുസ്‌ലിംലീഗുമായും രാഷ്ട്രീയ സഖ്യമുണ്ടാക്കിയവരാണ് സി.പി.എം. മുസ്‌ലിംലീഗില്‍നിന്നും വിഘടിച്ചുപോയ ഐ.എന്‍.എല്ലുമായി ഇപ്പോഴും അവര്‍ സഖ്യത്തിലുമാണ്.

1969 ഒക്ടോബറില്‍ സി.പി.എം-മുസ്‌ലിംലീഗ് ബന്ധം ഉലഞ്ഞതോടെ ഇ.എം.എസിനും കൂട്ടുകാര്‍ക്കും മുസ്‌ലിംലീഗ് ചതുര്‍ഥിയായി. തുടര്‍ന്നങ്ങോട്ട് മുസ്‌ലിംലീഗിനെതിരെ വര്‍ഗീയ ആരോപണങ്ങള്‍ നടത്തി പൊതുസമൂഹത്തില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാനും മുസ്‌ലിംലീഗിനെ ചൂണ്ടിക്കാണിച്ച് ഭൂരിപക്ഷ സമുദായങ്ങളെ പേടിപ്പിക്കുവാനുമായിരുന്നു അവര്‍ ശ്രമിച്ചിരുന്നത്. 1984 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മൂന്നാം സ്ഥാനത്തെത്തിയ ഹിന്ദു മുന്നണി സ്ഥാനാര്‍ഥി കേരളവര്‍മ്മരാജക്ക് ലഭിച്ച വോട്ടിന്റെ കണക്കുകള്‍ സൂചിപ്പിച്ചുകൊണ്ട് ഇ.എം.എസ് മുസ്‌ലിംലീഗിനെയായിരുന്നു അക്രമിച്ചിരുന്നത്. ഹിന്ദുമുന്നണി വളരാനുള്ള കാരണം മുസ്‌ലിംലീഗിന്റെ സാന്നിധ്യമാണെന്നായിരുന്നു ഇ.എം.എസിന്റെ കണ്ടുപിടുത്തം. അഖിലേന്ത്യാ ലീഗ് അന്ന് സി.പി.എമ്മിന്റെ കൂടെയായിരുന്നുവെങ്കിലും ഇ.എം.എസ് ശരീഅത്ത് വിവാദങ്ങള്‍ കത്തിച്ചുകൊണ്ടിരുന്ന കാലം കൂടിയായിരുന്നു അത്. ഭൂരിപക്ഷ വര്‍ഗീയതയെ താലോലിക്കുന്നതിന്‌വേണ്ടി മുസ്‌ലിംലീഗിന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള ഭയപ്പാടുകള്‍ വളര്‍ത്താനായിരുന്നു സി.പി.എം അന്ന് ശ്രമിച്ചിരുന്നത്. അഖിലേന്ത്യാലീഗ് മുന്നണി വിടുകയും മുസ്‌ലിംലീഗ് ഐക്യം പൂര്‍ണ്ണമാവുകയും ചെയ്തു എന്ന തിരിച്ചടിയാണ് ഹൈന്ദവ വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുകയും ശരീഅത്തിനെ കടന്നാക്രമിക്കുകയും ചെയ്ത സി.പി.എമ്മിന് ലഭിച്ചത്.

പക്ഷെ മുസ്‌ലിംലീഗ് വര്‍ഗീയ കക്ഷിയല്ലെന്നും മുസ്‌ലിംലീഗുമായുള്ള സഖ്യം ഇടതുപക്ഷത്തിന് വലിയ ഗുണമാണ് ചെയ്യുക എന്നുമുള്ള കാഴ്ചപ്പാട് വെച്ചുപുലര്‍ത്തിയിരുന്ന നേതാക്കള്‍ സി.പി.എമ്മിലുണ്ടായിരുന്നു. 1985ല്‍ യോജിച്ച് വന്‍ശക്തിയായ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിനെ ഇടതുപക്ഷത്തേക്ക് അടുപ്പിക്കാന്‍ വേണ്ട ശ്രമങ്ങള്‍ അവര്‍ നടത്തി. അതായിരുന്നു സി.പി.എമ്മില്‍ വന്‍വിവാദമായി മാറിയ 1985 ലെ സി.പി.എമ്മിനകത്തെ ബദല്‍രേഖയുടെ കാരണം. ‘1965ല്‍ മുസ്‌ലിംലീഗുമായി പരിമിതമായ ധാരണയില്‍ എത്തിയതും 1967ല്‍ പൊതുപരിപാടിയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പു മുന്നണി ഉണ്ടാക്കിയതും ’74ല്‍ അഖിലേന്ത്യാ മുസ്‌ലിംലീഗിനെ മുന്നണിയില്‍ പങ്കാളിയാക്കിയതും ’70ല്‍ കേരളാ കോണ്‍ഗ്രസുമായി ഹ്രസ്വകാല ധാരണയുണ്ടാക്കിയതും എല്ലാം ശരിയായിരുന്നു. മാത്രമല്ല, ഇതെല്ലാംതന്നെ കോണ്‍ഗ്രസ് സ്വേച്ഛാധിപത്യത്തിനെതിരായ നമ്മുടെ സമരത്തെ സഹായിക്കുന്നവയുമായിരുന്നു.’ ഇതായിരുന്നു ബദല്‍രേഖ അഭിപ്രായപ്പെട്ടിരുന്നത്. എം.വി രാഘവന്‍, പി.വി കുഞ്ഞിക്കണ്ണന്‍, പുത്തലത്ത് നാരായണന്‍, ടി. ശിവദാസമേനോന്‍, ഇ.കെ ഇമ്പിച്ചിബാവ, പാട്യം രാജന്‍, സി.കെ ചക്രപാണി, വി.വി ദക്ഷിണാമൂര്‍ത്തി, സി.പി മൂസാന്‍കുട്ടി എന്നീ പ്രമുഖ നേതാക്കള്‍ ഒപ്പുവെച്ച ബദല്‍രേഖക്ക് ഇ.കെ നായനാരുടെയും പിന്തുണ ഉണ്ടായിരുന്നു. സെക്രട്ടറിയേറ്റില്‍ ഭൂരിപക്ഷവും ബദല്‍രേഖക്ക് അനുകൂലമായിരുന്നു. എന്നുപറഞ്ഞാല്‍ മുസ്‌ലിംലീഗ് വര്‍ഗീയമല്ലെന്നും മുസ്‌ലിംലീഗുമായി സഖ്യമുണ്ടാക്കുന്നതിന് യാതൊരു വിരോധവുമില്ലെന്നുമുള്ള അഭിപ്രായമായിരുന്നു സി.പി.എം സെക്രട്ടറിയേറ്റില്‍ ഭൂരിപക്ഷത്തിനും ഉണ്ടായിരുന്നത്. എന്നാല്‍ സി.പി.എമ്മിനകത്തെ ഭൂരിപക്ഷ വര്‍ഗീയതയെ താലോലിക്കുന്നവര്‍ക്ക് മുസ്‌ലിംലീഗ് വര്‍ഗീയമാണ് എന്നു കാണിക്കല്‍ അനിവാര്യമായിരുന്നു. സവര്‍ണ വരേണ്യ വര്‍ഗങ്ങളിലാണ് സി.പി.എമ്മിന്റെ കടിഞ്ഞാണ്‍ എന്നതാണ് അതിന്റെ കാരണം.

ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗീയതകളെ തരാതരം താലോലിച്ച് മതനിരപേക്ഷതയുടെ പ്രതലങ്ങള്‍ക്ക് വിള്ളല്‍ വരുത്തിക്കൊണ്ടുള്ള സി.പി.എമ്മിന്റെ അവസരവാദപരമായ നിലപാടുകള്‍ക്കെതിരെ മുഴുവന്‍ ജനവിഭാഗങ്ങളില്‍ നിന്നുമുള്ള പ്രതിഷേധം ഉയരേണ്ടതുണ്ട്. മതനിരപേക്ഷതക്കും സൗഹാര്‍ദ്ദത്തിനും ഊന്നല്‍ നല്‍കി വര്‍ഗീയതക്കെതിരെ നിലപാടുകള്‍ സ്വീകരിച്ചിട്ടുള്ള കേരളത്തിലെ മുസ്‌ലിം മുഖ്യധാരാ പ്രസ്ഥാനങ്ങളെയും മുസ്‌ലിംലീഗിനെയും വര്‍ഗീയതയുടെ നുകത്തില്‍ കെട്ടാനുള്ള മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ശ്രമം കേരളത്തിലെ മതേതര സമൂഹം തള്ളിക്കളയുകതന്നെ ചെയ്യും.
(അവസാനിച്ചു)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

columns

കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

Published

on

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.

കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.

ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.

 

Continue Reading

columns

ഗസ്സ മരണ മുനമ്പാക്കിയത് ആര്

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

Published

on

റിയാസ് ഹുദവി പുലിക്കണ്ണി

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.

ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.

 

Continue Reading

columns

പ്രവാചക നാമത്തിൻ്റെ പൊരുൾ

ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

Published

on

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ

ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.

56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്

(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )

Continue Reading

Trending