Connect with us

Video Stories

ബിരുദ പഠനവും മലബാറും

Published

on

 

ഹനീഫ പുതുപറമ്പ്

വിദ്യാഭ്യാസ മേഖലയില്‍ മലബാറിനോടുള്ള അവഗണന ഇടതുപക്ഷ സര്‍ക്കാര്‍ തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. കഴിഞ്ഞാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല മണ്ഡലത്തില്‍ ഇടഞ്ഞിയില്‍ ശാന്തോം മലങ്കര ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് എന്ന പേരില്‍ പുതിയ എയ്ഡഡ് കോളജ് തുടങ്ങാന്‍ തീരുമാനിച്ചതായി വാര്‍ത്തയുണ്ട്. 2018 ജൂലൈ 12ന് ഇറങ്ങിയ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം സംസ്ഥാനത്തെ 11 കോളജുകളിലായി 21 കോഴ്‌സുകള്‍ അനുവദിക്കുകയുണ്ടായി. ഡിഗ്രി, പി.ജി കോഴ്‌സുകള്‍ക്ക് ഏറ്റവും കൂടുതല്‍ കുട്ടികള്‍ സീറ്റ് കിട്ടാതെ പുറത്ത് നില്‍ക്കുന്ന മലപ്പുറം ജില്ലയിലെ ഒരു കോളജിലും ഒരു കോഴ്‌സ് പോലും അനുവദിച്ചിട്ടില്ല. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍, കാഞ്ഞിരംകുളം, കൊല്ലം ജില്ലയിലെ ചവറ, തൃശൂര്‍ ജില്ലയിലെ ചാലക്കുടി, തൃശൂര്‍, ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, പാലക്കാട് ജില്ലയിലെ ചിറ്റൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര, മൊകേരി എന്നിവിടങ്ങളിലെ ഗവ. കോളജുകളിലും തൃശൂര്‍ ജില്ലയിലെ ശ്രീ കേരളവര്‍മ്മ കോളജ് (എയ്ഡഡ്) എന്നിവിടങ്ങളിലായാണ് 21 കോഴ്‌സുകള്‍ അനുവദിച്ചത്. 11 കോളജുകളില്‍ ഒരു എയ്ഡഡ് കോളജ് മാത്രം ഉള്‍പ്പെട്ടത് എന്തുകൊണ്ടാണ് എന്നറിയില്ല. കുട്ടികളുടെ പ്രവേശനത്തിനും അധ്യാപക നിയമനത്തിനുമൊന്നും ചില്ലിക്കാശ് പോലും അനധികൃതമായി വാങ്ങാത്ത നമ്മുടെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി പഠിക്കുകയും, പഠിപ്പിക്കുകയും ചെയ്തിരുന്ന തിരൂരങ്ങാടിയിലെ യതീംഖാന കമ്മിറ്റിക്ക് കീഴിലുള്ള പി.എസ്.എം.ഒ കോളജിലെങ്കിലും ഒരു കോഴ്‌സ് കൊടുത്തിട്ട് ന്യൂനപക്ഷ സംരക്ഷണത്തെപറ്റി പ്രസംഗിക്കുകയാണെങ്കില്‍ അത് കേള്‍ക്കാനൊരു രസമുണ്ടായിരുന്നു. അതൊന്നും കൊടുക്കാതെയാണ് ഇപ്പോള്‍ വീണ്ടും, തിരുവനന്തപുരത്ത് ഒരു പുതിയ എയ്ഡഡ് കോളജ് അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ അംഗീകൃത കോളജുകളിലേക്ക് അഡ്മിഷനുള്ള അലോട്ട്‌മെന്റുകള്‍ പൂര്‍ത്തിയായപ്പോള്‍ അരലക്ഷത്തിലധികം കുട്ടികളാണ് സീറ്റ് കിട്ടാതെ പുറത്തായത്. ഈ കുട്ടികളുടെ മുഖത്ത് നോക്കി ഒരു പരിഹാസച്ചിരിയും പാസാക്കിയാണ് തെക്കന്‍ ജില്ലകളില്‍, സര്‍ക്കാര്‍ പുതിയ കോഴ്‌സുകളും കോളജുകളും അനുവദിച്ചുകൊണ്ടിരിക്കുന്നത്. അഞ്ച് ജില്ലകളിലെ കോളജുകളാണ് കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ളത്. ഇവിടെ മാനേജ്‌മെന്റ്, മെറിറ്റ്, സംവരണ സീറ്റുകള്‍ ഉള്‍പ്പെടെ 56,000 പേര്‍ക്കാണ് അഡ്മിഷന്‍ കിട്ടിയത്. പകുതിയില്‍ അധികം കുട്ടികള്‍ സീറ്റില്ലാതെ പുറത്തായി. കോഴിക്കോട്, വയനാട്, തൃശൂര്‍, പാലക്കാട്, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ ഗവണ്‍മെന്റ്, എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലയില്‍ ആകെയുള്ളത് 288 ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകള്‍. ഇവിടെ ആകെ ലഭ്യമായ സീറ്റുകളുടെ എണ്ണമാണ് 56,000. 1,31,979 പേരാണ് ഡിഗ്രി സീറ്റിന് അപേക്ഷിച്ചത്. 75,979 പേര്‍ സീറ്റ് കിട്ടാതെ പുറത്തായി.
സംസ്ഥാനത്ത് ആകെയുള്ള സര്‍ക്കാര്‍/എയ്ഡഡ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളുടെ എണ്ണം 213 ആണ്. 153 എയ്ഡഡ് കോളജുകളും 60 ഗവ. കോളജുകളും. ഇതില്‍ 136 കോളജുകള്‍ തിരുകൊച്ചിയിലാണ്. മലബാറില്‍ ആകെയുള്ളത് 77 കോളജുകള്‍. തൃശൂര്‍ ജില്ല കൂടി ഉള്‍പ്പെടുന്ന കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴില്‍ സര്‍ക്കാര്‍, എയ്ഡഡ് മേഖലയിലായി ആകെയുള്ളത് 80 കോളജുകള്‍ മാത്രം. 202 കോളജുകള്‍ അണ്‍ എയ്ഡഡ് മേഖലയിലാണ്.
തിരുകൊച്ചിയും മലബാറും തമ്മില്‍ കോളജുകളുടെ എണ്ണത്തിലുള്ള ഈ അസന്തുലിതാവസ്ഥ ജനസംഖ്യാ കണക്കുകൂടി വെച്ച് താരതമ്യം ചെയ്യപ്പെടണം. 2011ലെ സെന്‍സസ് പ്രകാരം 3.5 കോടിയോളമാണ് കേരളത്തിലെ ആകെ ജനസംഖ്യ. മലപ്പുറം, കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍, കാസര്‍ക്കോട്, വയനാട് എന്നീ ആറ് മലബാര്‍ ജില്ലകളിലായി ആകെ ഒന്നരക്കോടിയോളം ജനസംഖ്യയുണ്ട്. തിരുകൊച്ചിയിലെ ആകെ ജനസംഖ്യ രണ്ട് കോടിയോളമാണ്. ഇവര്‍ക്ക് പഠിക്കാന്‍ 136 ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളും മലബാറിലെ ഒന്നരക്കോടി ആളുകള്‍ക്ക് ആകെ 77 കോളജുകളും എന്ന അതിഭീകരമായ അസന്തുലിതാവസ്ഥയാണ് ഇപ്പോള്‍ കേരളത്തിലുള്ളത്. ഈ സാഹചര്യം നിലനില്‍ക്കുമ്പോഴാണ് തെക്കന്‍ ജില്ലകളില്‍ വീണ്ടും കോളജുകളും കോഴ്‌സുകളും അനുവദിച്ചു കൊണ്ടിരിക്കുന്നത്. 42 ലക്ഷത്തോളം ജനങ്ങളുള്ള മലപ്പുറം ജില്ലയില്‍ ഒരു കോഴ്‌സ് പോലും അനുവദിക്കാതെ എന്തു ന്യൂനപക്ഷ സംരക്ഷണമാണാവോ ഇടതുപക്ഷം നടത്തിക്കൊണ്ടിരിക്കുന്നത്.
ഈ കണക്ക് പറയാന്‍ തുടങ്ങുമ്പോള്‍ വിമര്‍ശകര്‍ തിരിച്ച് ചോദിക്കുന്ന സ്ഥിരം ചോദ്യമുണ്ട്. മുസ്‌ലിം ലീഗിന്റെ വിദ്യാഭ്യാസ മന്ത്രിമാര്‍ക്കും യു.ഡി.എഫ് സര്‍ക്കാറിനും ഇത് പരിഹരിക്കാമായിരുന്നില്ലേ, എന്നതാണത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പി.കെ അബ്ദുറബ്ബ് ഇക്കാര്യത്തില്‍ നടത്തിയ നീക്കങ്ങള്‍ സമാനതകളില്ലാത്തതാണ്. കേരളത്തില്‍ സര്‍ക്കാര്‍, എയ്ഡഡ് മേഖലയില്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളില്ലാത്ത നിയോജക മണ്ഡലങ്ങളില്‍ കോളജുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചപ്പോള്‍, ഇങ്ങനെ അനുവദിക്കപ്പെട്ട 22 കോളജുകളില്‍ 13 എണ്ണം മലബാര്‍ ജില്ലകളിലായിരുന്നു. ഇക്കാലഘട്ടത്തില്‍ മലപ്പുറം ജില്ലയില്‍ മാത്രം സര്‍ക്കാര്‍/എയ്ഡഡ് മേഖലയില്‍ 9 പുതിയ കോളജുകളാണ് തുടങ്ങിയത്. മങ്കട, താനൂര്‍, തവനൂര്‍, കൊണ്ടോട്ടി, നിലമ്പൂര്‍ എന്നിവിടങ്ങളില്‍ ഗവ. കോളജുകളും വേങ്ങര, വണ്ടൂര്‍, ആതവനാട് എന്നിവിടങ്ങളില്‍ എയ്ഡഡ് കോളജുകളും മലപ്പുറത്ത് പുതുതായി ഒരു ഗവ. വനിത കോളജും അനുവദിക്കപ്പെട്ടു. പരപ്പനങ്ങാടിയില്‍ എല്‍.ബി.എസിന്റെ ആഭിമുഖ്യത്തില്‍ തുടങ്ങുന്ന ഇന്റഗ്രേറ്റഡ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയുടെ ഭാഗമായി സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ മേഖലയില്‍ ഒരു ആര്‍ട്‌സ് കോളജും പ്രവര്‍ത്തനം ആരംഭിച്ചു. 2011ന് മുമ്പ് മലപ്പുറത്ത് ആകെയുണ്ടായിരുന്നത് വെറും മൂന്ന് ഗവ. കോളജുകളാണ് എന്ന വസ്തുത കൂടി ഇതോടൊപ്പം ചേര്‍ത്ത് വായിക്കണം. ഇവിടെയാണ് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ വെറും അഞ്ച് കൊല്ലത്തിനിടയില്‍ ആറ് സര്‍ക്കാര്‍ കോളജുകളും, മൂന്ന് എയ്ഡഡ് കോളജുകളും അനുവദിച്ചത്.
പി.കെ അബ്ദുറബ്ബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് തന്നെയാണ് കേരളത്തിലെ എല്ലാ ഗവണ്‍മെന്റ്, എയ്ഡഡ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളിലും പുതിയ കോഴ്‌സുകള്‍ അനുവദിക്കപ്പെട്ടത്. മലബാര്‍ മേഖലയില്‍ കോളജുകളുടെ എണ്ണക്കുറവ് പരിഗണിച്ച് രണ്ട് കോഴ്‌സുകള്‍ വീതവും, തെക്കന്‍ ജില്ലകളില്‍ ഓരോ കോഴ്‌സ് വീതവുമാണ് അന്ന് അനുവദിച്ചത്. പ്രാദേശികമായ അസന്തുലിതാവസ്ഥ പരിഹരിക്കാനാണ് ഇങ്ങനെയൊരു സമീപനം സ്വീകരിച്ചത്. ഇതിനു പുറമെ എയ്ഡഡ് മേഖലയിലുള്ള അറബിക് കോളജുകളിലും, അവയെ പൊതുധാരയിലേക്ക് കൊണ്ടുവരാന്‍ പാകത്തിലുള്ള ജനറല്‍ ഡിഗ്രി കോഴ്‌സുകള്‍ അനുവദിച്ചു. കേരളത്തില്‍ പൊതുവിലും, മലബാറില്‍ പ്രത്യേകിച്ചും സര്‍ക്കാര്‍, എയ്ഡഡ് മേഖലയില്‍ ഏറ്റവും കൂടുതല്‍ കോളജുകളും കോഴ്‌സുകളും അനുവദിച്ച വിദ്യാഭ്യാസ മന്ത്രിയാണ് അബ്ദുറബ്ബ്. സി.എച്ച് മുഹമ്മദ് കോയ തുടങ്ങി വെച്ച്, ചാക്കീരിയും ഇ.ടിയും നാലകത്ത് സൂപ്പിയും തുടര്‍ന്നുപോന്ന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായിരുന്നു അത്.
ഇതൊക്കെയാണെങ്കിലും മലബാറില്‍ ഇപ്പോഴും ജനസംഖ്യാനുപാതികമായി ഉന്നത പഠന സൗകര്യങ്ങളില്ല. മലബാറിലെ വിദ്യാഭ്യാസ സൗകര്യം വര്‍ധിപ്പിക്കുക എന്നത് മുസ്‌ലിം ലീഗിന്റെയും യു.ഡി.എഫിന്റെയും മാത്രം ഉത്തരവാദിത്തമല്ല. സി.പി.എമ്മിന് വലിയ സ്വാധീനമുള്ള കണ്ണൂര്‍, കാസര്‍ക്കോട്, പാലക്കാട്, കോഴിക്കോട് ജില്ലകള്‍ കൂടി ഉള്‍പ്പെടുന്നതാണ് മലബാര്‍. കണ്ണൂര്‍കാരനായ നായനാര്‍ രണ്ട് തവണയാണ് കേരളത്തില്‍ മുഖ്യമന്ത്രിയായത്. ഇപ്പോള്‍ കണ്ണൂര്‍കാരന്‍ തന്നെയായ മുഖ്യമന്ത്രി പിണറായിയുടെ ഊഴമാണ്.
മലബാറിന്റെ സുല്‍ത്താന്‍ പട്ടം സ്വയം എടുത്തണിഞ്ഞ മന്ത്രിമാരും ഈ മന്ത്രിസഭയിലുണ്ട് എന്നു പറയപ്പെടുന്നു. നിയമസഭാ സ്പീക്കറും മലബാറില്‍ നിന്നു തന്നെ. ഒരു പാത്രത്തില്‍ കുറച്ച് ബീഫ് വരട്ടിക്കൊടുത്താല്‍ ന്യൂനപക്ഷ സംരക്ഷണമായി എന്നു പറഞ്ഞ് പാവം വോട്ടര്‍മാരെ പറ്റിക്കുന്നതിന് ഒരു പരിധി വേണ്ടേ? ന്യൂനപക്ഷ ശാക്തീകരണമെന്നത് അവരെ വിദ്യാഭ്യാസം കൊണ്ട് ശക്തിപ്പെടുത്തലാണ്. അതറിയാത്തവരൊന്നുമല്ല ഇപ്പോള്‍ കേരളം ഭരിക്കുന്നത്. പക്ഷേ അവര്‍ ഭരിച്ചിടത്തൊന്നും ന്യൂനപക്ഷങ്ങളെ ഇങ്ങനെ ശാക്തീകരിച്ചിട്ടില്ല. നാലു പതിറ്റാണ്ടോളം ബംഗാള്‍ ഭരിച്ചിട്ടും അവിടത്തെ മുസ്‌ലിം സമൂഹത്തിന് ഒരു മേഖലയിലും പുരോഗതി ഉണ്ടായിട്ടില്ലല്ലോ
ഇടതുപക്ഷം ഭരിക്കുമ്പോള്‍ കോഴ്‌സുകളും, കോളജുകളും, പ്ലസ്ടു സീറ്റുമൊക്കെ ചോദിക്കുമ്പോള്‍ അതിന്റെ ഉത്തരവാദിത്തം നേരെ മുസ്‌ലിം ലീഗിന്റെ ചുമലിലേക്ക് വെച്ച് തരുന്ന സ്ഥിരം പരിപാടി ഇടതുപക്ഷം അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. ഇവിടെ പതിനായിരങ്ങള്‍ സീറ്റില്ലാതെ അലയുമ്പോള്‍, അവര്‍ക്ക് പഠിക്കാന്‍ കോഴ്‌സ് ചോദിക്കുമ്പോള്‍ നേരെ തെക്കന്‍ ജില്ലകളില്‍ കോഴ്‌സും കോളജും കൊടുക്കുന്ന ഈ കലാപരിപാടി അങ്ങേയറ്റം അപഹാസ്യമാണ്.
പ്ലസ്ടു കഴിഞ്ഞ് ഡിഗ്രി പഠനത്തിന് ചേരുന്നവരുടെ അനുപാതത്തില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നത് മലപ്പുറം, കോഴിക്കോട്, പാലക്കാട്, കാസര്‍ക്കോട് ജില്ലകളാണ്. പ്രതിശീര്‍ഷ പ്രവേശന അനുപാതം എന്ന സൂചകമാണ് ഇതിനെ കണക്കാക്കാന്‍ ഉപയോഗിക്കുന്നത്. ഇക്കാര്യത്തില്‍ മലബാറിലെ ജില്ലകള്‍ ദേശീയ ശരാശരിയേക്കാള്‍ ഏറെ പിറകിലാണെന്ന് പഠനങ്ങള്‍ കാണിക്കുന്നു. എല്ലാം ശരിയാക്കുന്ന കൂട്ടത്തില്‍ ഇങ്ങനെയുള്ള കണക്കുകളൊക്കെ ഒന്നു പരിശോധിച്ചു നോക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം.

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending