Video Stories
തൈമൂറിനെ നമുക്ക് സ്വാഗതം ചെയ്യാം

സാമൂഹികയിടങ്ങളില്‍ വര്‍ഗീയ വാദികളുടെ വര്‍ധിച്ച ആധിപത്യം ഏറെ ഭയപ്പെടുത്തുന്നതാണ്. നിലവിലുള്ള ‘സാമൂഹിക സാമാന്യബോധം’ ചരിത്രത്തില്‍ കാണുന്നത് രാജാക്കന്മാരുടെ മതത്തെ അടിസ്ഥാനമാക്കിയായിരുന്നു. ഈ പ്രവണത ഇല്ലാതാകുകയും വര്‍ഗീയ തരംതിരിവിന്റെ പുതിയ മുഖം കൈവരികയും ചെയ്യുന്നതാണ് പിന്നീട് ദൃശ്യമായത്. ഈ പ്രത്യയശാസ്ത്രം വിവിധ വിഭാഗങ്ങളില്‍ വെറുപ്പിന്റെ വേരോടെയാണ് മുളച്ചു പൊന്തിയത്. മുസ്ലിം വര്‍ഗീയത ഹിന്ദുക്കളെ വെറുക്കാനും നേരെ മറിച്ച് ഹിന്ദു വര്‍ഗീയത മുസ്ലിംകളെ വെറുക്കാനും പ്രചാരണം നടത്തി.
ഈ വെറുപ്പ് വര്‍ഗീയ കലാപങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുള്ള ശിലാസ്ഥാപനത്തിനു രൂപം നല്കി. ഇത്തരം വര്‍ഗീയ കലാപങ്ങള്‍ ഒരു വശത്ത് നിരപരാധികളുടെ ജീവന് കവര്ന്നെടുത്തപ്പോള് മറുവശത്ത് രാഷ്ട്രീയ നേട്ടങ്ങള്‍ക്കായുള്ള വര്‍ഗീയ ധ്രുവീകരണത്തിനു വഴിവെക്കുകയും ചെയ്തു. വ്യത്യസ്ത മത വിഭാഗത്തില്‍പെട്ടവര്‍ തമ്മിലുള്ള വിവാഹത്തിലും അതിര്‍ത്തികള്‍ ഭേദിച്ച് ജനങ്ങളെ ഒന്നിപ്പിക്കുന്ന സാംസ്കാരിക പ്രകടനങ്ങളിലും ഇതേ പ്രത്യയശാസ്ത്രം തന്നെയാണ് കാണാനാവുക. നിലവില്‍ ഒരു മുസ്ലിം യുവാവും ഹിന്ദു പെണ്‍കുട്ടിയും വിവാഹിതരായാല്‍ അത് ‘ലൗ ജിഹാദെ’ന്ന പേരില്‍ കരിതേച്ചു കാണിക്കപ്പെടുന്നു. ഇപ്പോള്‍ അത്തരമൊരു വിവാഹത്തില്‍ ജനിച്ച കുട്ടി സാധാരണപോലെ സ്വാഗതം ചെയ്യപ്പെടുന്നതിനു പകരം നിന്ദിക്കപ്പെടുകയാണ്; നമ്മുടെ സമൂഹത്തില്‍ ആ കുട്ടിക്ക് ജനിച്ചുവീഴാന്‍ അര്‍ഹതയുണ്ടായിട്ടും.
കരീന കപൂര്‍ – സെയ്ഫ് അലി ഖാന് ദമ്പതികള്‍ 2016 സെപ്തംബര്‍ 20 നാണ് ഒരാണ്‍കുട്ടി ജനിച്ചതിലൂടെ അനുഗ്രഹിക്കപ്പെടുന്നത്. അവരവന് തൈമൂര്‍ എന്ന് പേരിട്ടു. ഇതോടെ സോഷ്യല്‍ മീഡിയയിലെ സകല ചെകുത്താന്മാരും ഇറങ്ങിത്തിരിച്ചു. നിരവധി വര്‍ഗീയ ഭ്രാന്തന്മാര് കുഞ്ഞിന് അനാരോഗ്യം നേര്‍ന്നു. ചില വര്‍ഗീയ വാദികള്‍ക്ക് ആ പേരിട്ടതിലായിരുന്നു വ്യസനം. പ്രാചീന കാലഘട്ടത്തില്‍ ഭരണം നടത്തിയ അക്രമകാരിയായ ഭരണാധികാരിയുടെ പേര് തൈമൂര്‍ എന്നായിരുന്നുവെന്നും അദ്ദേഹം 1398ല്‍ ഡല്‍ഹി ആക്രമിച്ച് നിരവധി പേരെ വധിച്ചതായും ഇവര്‍ കുറ്റപ്പെടുത്തുന്നു. രസകരമായ വസ്തുത ഇന്ത്യയില്‍ ആ സമയം അധികാരത്തിലുണ്ടായിരുന്നത് ഒരു മുസ്ലിമായിരുന്നുവെന്നതാണ്. തുര്‍ക്കി വംശ പരമ്പരയില്‍പെട്ട മുഹമ്മദ് ബിന്‍ തുഗ്ലക്കായിരുന്നു അക്കാലത്ത് ഡല്‍ഹി ഭരിച്ചിരുന്നത്.
തൈമൂര്‍, ജെങ്കിഷ് ഖാന്, ഔറംഗസീബ് തുടങ്ങിയവരാണ് ഇന്ത്യയുടെ മധ്യ കാലഘട്ടത്തിലെ ദുഷ്ടരായ മുസ്ലിം ഭരണാധികാരികളായി വര്‍ഗീയ വാദികള്‍ പ്രചരിപ്പിക്കുന്നത്. ജെങ്കിഷ് ഖാന് മംഗോളിയനാണ്. മംഗോള്‍ സാമ്രാജ്യ സ്ഥാപകനായ അദ്ദേഹം ഷമാനിസ്റ്റായിരുന്നു (മുസ്ലിമായിരുന്നില്ല). ഉത്തരേന്ത്യ കൊള്ളയടിക്കപ്പെട്ട അദ്ദേഹം പിന്നീട് കൊല്ലപ്പെടുകയായിരുന്നു. സ്വേച്ഛാധിപതിയെന്നാണ് ഔറംഗസീബിനെ വിളിച്ചിരുന്നത്. അദ്ദേഹം ജിസിയ ചുമത്തുകയും ഹിന്ദുക്കളെ ഇസ്ലാം മതത്തിലേക്ക് നിര്‍ബന്ധ പരിവര്‍ത്തനം നടത്തുകയും ക്ഷേത്രങ്ങള്‍ തകര്‍ക്കുകയും ചെയ്തതായാണ് സംഘ്പരിവാരത്തിന്റെ ആരോപണം. മുഴുവന്‍ ദുഷ്ട രാജാക്കന്മാരും മുസ്ലിംകളാണെന്നാണ് ഇന്ത്യന്‍ ചരിത്രത്തില്‍ ഇപ്പോള്‍ അവതരിപ്പിക്കപ്പെടുന്നത്.
സത്യത്തില്‍ ഈ രാജാക്കന്മാരെല്ലാം വിവിധ മതങ്ങളില്‍പെട്ടവരായിരുന്നു. ഇവരുടെ പ്രവൃത്തികള്‍ ഏതെങ്കിലും രീതിയില്‍ മതത്തിന്റെ പേരില്‍ വ്യാഖ്യാനിക്കപ്പെടേണ്ടതുമല്ല. ഇത് ഈ കഥയുടെ ഒരു ചെറിയ വശം മാത്രമാണ്.
സമ്പത്ത് കൊള്ളയടിക്കലും കൊലപാതകങ്ങളും രാജാക്കന്മാരുടെ പടയോട്ടവുമെല്ലാം മതവുമായി ബന്ധപ്പെട്ടതല്ല. ഏതെങ്കിലും മത വിഭാഗത്തില്‍പെട്ടതോ അല്ലെങ്കില്‍ ഏതെങ്കിലും മേഖലയില്‍പെട്ട രാജാക്കന്മാരുടെയോ കുത്തകാവകാശമല്ല കൊള്ളയും കൊലയുമൊക്കെ. തങ്ങളുടെ സാമ്രാജ്യം വികസിപ്പിക്കുന്നതിന് രാജാക്കന്മാര് അയല്‍ നാടുകള്‍ ആക്രമിക്കുക പതിവാണ്. ‘നിയമ’ത്തിന്റെയോ ‘ദേശീയത’യുടെയോ ഒരു കാലഘട്ടത്തിലായിരുന്നില്ല ഇതെല്ലാമെന്നാണ് ഇപ്പോള്‍ മനസ്സിലാക്കേണ്ടത്. ആരാലും ചോദ്യം ചെയ്യപ്പെടാത്ത പരമാധികാരികളായിരുന്നു രാജാക്കന്മാര്.
ഇന്ത്യ എന്നോ ഭാരതം എന്നോ സങ്കല്പമില്ലാത്ത എല്ലാത്തിനും സ്വാതന്ത്ര്യമുള്ള, രാജാക്കന്മാരുടെ തന്ത്ര വൈദഗ്ധ്യവും സഖ്യവുമെല്ലാം ആശ്രയിച്ചുള്ള കാലഘട്ടമായിരുന്നു അത്. ഇബ്രാഹിം ലോധിയെ പരാജയപ്പെടുത്താന്‍ ബാബര്‍, റാണ സനഗയെ സഖ്യത്തിന് ക്ഷണിച്ചത് ഓര്‍മ്മിക്കപ്പെടേണ്ടതാണ്. ഉപഭൂഖണ്ഡത്തില്‍ നിരവധി നാട്ടു രാജ്യങ്ങളില്‍ മുസ്ലിം രാജാക്കന്മാരുടെ ഉന്നത പദവികളില്‍ ഹിന്ദുക്കളും തിരിച്ചും അവരോധിതരായിട്ടുണ്ട്.
മുസ്ലിം രാജാക്കന്മാരോ മുസ്ലിംകളെന്ന് സൂചനയുള്ള ഭരണാധികാരികളോ ഇപ്പോള്‍ ഇന്ത്യയില്‍ ദുഷ്ടന്മാരായാണ് അവതരിപ്പിക്കപ്പെടുന്നത്.
അതേസമയം, ശിവജി, റാണ പ്രതാപ്, ഗോവിന്ദ് സിങ് തുടങ്ങിയവരെല്ലാം ഹിന്ദുക്കളുടെ വീര നായകന്മാരായും ഗണിക്കപ്പെടുന്നു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ഘാതകനായ ഗോദ്സെ ദേശീയവാദിയാകുന്നു. ദേശീയവാദികളായ ശിവജി, റാണ പ്രതാപ്, ഗോവിന്ദ് സിങ് തുടങ്ങിയവരുമായി താരതമ്യം ചെയ്യുമ്പോള്‍ മഹാത്മാഗാന്ധി വാമനനാകുന്നു. വിഖ്യാത ദേശീയ നായകനായി ശിവജിയെ ഇപ്പോള്‍ പാടിപ്പുകഴ്ത്തുകയാണ്. ശിവജിയെ ദേശീയ ഹീറോയായി കാണുന്നതില്‍ ഗുജറാത്ത്, ബംഗാള്‍ സംസ്ഥാനങ്ങളില്‍ എതിര്‍പ്പ് നിലനില്ക്കുന്നുവെന്നതാണ് രസാവഹം. ശിവജിയുടെ സൈന്യം കൊള്ളയടിക്കുകയും സാധാരണക്കാരെ കൊലപ്പെടുത്തുകയും ചെയ്ത സ്ഥലങ്ങളാണ് ഇവ രണ്ടും.
കൊള്ള നടത്തുകയും സമ്പത്ത് പിടിച്ചുപറിക്കുകയും ചെയ്തതിനു പുറമെ ശിവജി ഇപ്പോള്‍ തുല്യമായ രീതിയില്‍ ‘ദേശീയ ബിംബ’ത്തെ കളിയാക്കുകയുമാണെന്ന് പറയേണ്ടിവരും. ബാല്‍ താക്കറെയുടെ അടുത്തയാളും ഹിന്ദു ദേശീയതയുടെ വക്താവുമായ ബാല്‍ സമന്ത് തന്റെ ‘ശിവ് കല്യാണ്‍ രാജ’ എന്ന പുസ്തകത്തില്‍ ശിവജിയുടെ കൊള്ളയെക്കുറിച്ച് വിശദീകരിക്കാന്‍ 21 അധ്യായങ്ങളാണ് വിനിയോഗിച്ചത്. ശിവജിയുടെ സൈന്യത്തിന്റെ കൊള്ളയുടെയും കൊള്ളിവെപ്പിന്റെയും കണക്ക് ഡച്ചുകാരില്‍ നിന്നും ബ്രിട്ടീഷുകാരില്‍ നിന്നുമാണ് അദ്ദേഹം ഉദ്ധരിച്ചത്. കലിംഗയില്‍ അശോക ചക്രവര്‍ത്തി നടത്തിയ കൂട്ടക്കൊല ഏറെ പ്രശസ്തമാണ്. തങ്ങളുടെ സാമ്രാജ്യം വിപുലീകരിക്കാനും ശത്രു സാമ്രാജ്യത്തിനെതിരെ പ്രതികാരം ചെയ്യാനുമാണ് മിക്ക രാജാക്കന്മാരും കൂട്ടക്കൊലകള്‍ നടത്തിയത്.
എന്നാല്‍ ഇത്തരം വിഷയങ്ങളില്‍ വര്‍ഗീയവാദികളുടെ വ്യാഖ്യാനങ്ങള്‍ വ്യത്യസ്തമാണ്. ശിവജിയുടെ സൈന്യത്തിന്റെ കൊള്ളയടിയെ നരേന്ദ്ര മോദി വിശദീകരിക്കുന്നത് ഔറംഗസീബിന്റെ ഖജനാവ് മോഷ്ടിച്ചെന്നാണ്. മറാത്ത സേനയുടെ ശ്രീരംഗപട്ടണം ഹിന്ദു ക്ഷേത്ര ആക്രമണത്തെ തന്ത്രപൂര്‍വം വിസ്മരിക്കുകയാണ്. അതുപോലെ 1857 ലെ പ്രഥമ സ്വാതന്ത്ര്യസമര ചരിത്രവും വര്‍ഗീയ ശക്തികള്‍ വളച്ചൊടിച്ചിരിക്കുകയാണ്. ഒന്നാം സ്വാതന്ത്ര്യസമരം പരാജയപ്പെടാനുള്ള കാരണം അത് നയിച്ചത് മുസ്ലിമായ ബഹദൂര്‍ ഷാ ജാഫറായതിനാലാണെന്നാണ് ഹിന്ദുത്വ സൈദ്ധാന്തികനായ സവര്‍ക്കറും മറ്റൊരു ഹിന്ദുത്വ സൈദ്ധാന്തികനായ ഗോള്‍വാള്‍ക്കറും അഭിപ്രായപ്പെടുന്നത്.
ഹൈന്ദവ സൈനികരെ പ്രചോദിപ്പിക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടുവെന്നാണ് ഇവരുടെ കണ്ടെത്തല്‍. എന്നാല്‍ പഞ്ചാബികളും ഗൂര്‍ഖകളും ബ്രിട്ടീഷുകാരുടെ രക്ഷക്കെത്തിയതാണ് വിപ്ലവം പരാജയപ്പെടാനുള്ള യഥാര്‍ത്ഥ കാരണമെന്ന വസ്തുത ഇവര്‍ മറച്ചുവെക്കുകയാണ്.
വളച്ചൊടിച്ചതും തെരഞ്ഞെടുത്തതുമായ ചരിത്ര പതിപ്പിനുമുകളിലാണ് വര്‍ഗീയവാദികള്‍ ഇരിപ്പുറപ്പിച്ചിരിക്കുന്നത്. ഈ ആഖ്യാനത്തിലെ പ്രാഥമിക പ്രേരകമാണ് മതം.
സെയ്ഫ് അലിഖാന്റെ കുട്ടിയെക്കുറിച്ച് ചിലര്‍ നടത്തിയ ഭീകരവാദ, ജിഹാദി പരാമര്‍ശങ്ങള്‍ അങ്ങേയറ്റം മോശമായതാണ്. എല്ലാ നവജാത ശിശുക്കളെയും ഈ പ്രപഞ്ചത്തിലേക്ക് സ്വാഗതം ചെയ്യേണ്ടതാണ്. തങ്ങളുടെ വിവാഹം ‘ലൗ ജിഹാദി’ന്റെ പേരില്‍ എങ്ങിനെയെല്ലാം എതിര്‍ക്കപ്പെട്ടിരുന്നുവെന്ന് ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തിലെഴുതിയ ലേഖനത്തില്‍ സെയ്ഫ് അലി ഖാന് വിശദീകരിക്കുന്നുണ്ട്. മുസ്ലിം യുവാക്കളെ വിവാഹം ചെയ്യരുതെന്നാണ് ഒരു ട്വീറ്റ് ഹിന്ദു യുവതികള്‍ക്ക് താക്കീത് നല്‍കുന്നത്. അവര്‍ ഒരു ജെങ്കിസ് ഖാനെയോ തൈമൂറിനെയോ ഔറംഗസീബിനെയോ പ്രസവിക്കുന്നതു പോലെയാണത്. ഈ വിഭാഗീയ മാനസികാവസ്ഥ സമൂഹത്തെ സാംസ്കാരിക അധപ്പതനത്തിന്റെ പടുകുഴിയിലേക്ക് തള്ളിയിടും.
News
2027 വരെ അല്‍ നാസര്‍ ക്ലബുമായി കരാര്‍ പുതുക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് 2022ല്‍ ക്ലബ്ബില്‍ ചേര്‍ന്ന റൊണാള്‍ഡോ, 105 മത്സരങ്ങളില്‍ നിന്ന് 93 ഗോളുകള്‍ നേടിയിട്ടുണ്ട്.

വ്യാഴാഴ്ച (ജൂണ്‍ 26, 2025) പ്രഖ്യാപിച്ച സൗദി പ്രോ ലീഗ് ടീമായ അല്‍ നാസറുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രണ്ട് വര്‍ഷത്തെ കരാറിന് ഒപ്പുവച്ചു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് 2022ല്‍ ക്ലബ്ബില്‍ ചേര്‍ന്ന റൊണാള്‍ഡോ, 105 മത്സരങ്ങളില്‍ നിന്ന് 93 ഗോളുകള്‍ നേടിയിട്ടുണ്ട്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി പ്രോ ലീഗ് ടീമായ അല്‍ നാസറുമായും പോര്‍ച്ചുഗീസ് ഫോര്‍വേഡുമായും ക്ലബുമായും വ്യാഴാഴ്ച പുതിയ കരാര്‍ വിപുലീകരിച്ചു. പുതിയ കരാര്‍ പ്രകാരം 2027 വരെ 40 വര്‍ഷം നാസറില്‍ തുടരും.
‘ഒരു പുതിയ അധ്യായം ആരംഭിക്കുന്നു. അതേ അഭിനിവേശം, ഒരേ സ്വപ്നം. നമുക്ക് ഒരുമിച്ച് ചരിത്രം സൃഷ്ടിക്കാം,’ റൊണാള്‍ഡോ തന്റെ ഔദ്യോഗിക X അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു.
2025ലെ ഫിഫ ക്ലബ് ലോകകപ്പിന്റെ ഭാഗമാകില്ലെന്ന് അദ്ദേഹം ഈ മാസം ആദ്യം സ്ഥിരീകരിച്ചിരുന്നു.
അടുത്തിടെ സമാപിച്ച സീസണില്‍, അല്‍ നാസര്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി, അടുത്ത വര്‍ഷത്തെ എഎഫ്സി ചാമ്പ്യന്‍സ് ലീഗ് എലൈറ്റില്‍ ഒരു സ്ഥാനം നഷ്ടപ്പെടുത്തി, പകരം എഎഫ്സി ചാമ്പ്യന്‍സ് ലീഗ് 2 ല്‍ കളിക്കും.

ചൂരല്‍മല, മുണ്ടക്കൈ മേഖലകളില്‍ ഇന്നും അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ ബെയ്ലി പാലം താല്‍ക്കാലികമായി അടച്ചു. മഴ കുറയുന്നതു വരെ പ്രദേശത്തേക്ക് ആരെയും കടത്തിവിടില്ല. അട്ടമല, മുണ്ടക്കൈ മേഖലകളിലെ തോട്ടങ്ങളില്‍ തൊഴിലാളികളെ പ്രത്യേക അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവേശിപ്പിക്കരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം കഴിഞ്ഞ ദിവസം പുഴയിലുണ്ടായ കനത്ത ഒഴുക്കില്‍ ബെയ്ലി പാലത്തിന്റെ സംരക്ഷണ ഭിത്തിക്കുള്ളിലെ മണ്ണൊലിച്ചുപോയി. പാലത്തിനു ബലക്ഷയം ഉണ്ടാകാതിരിക്കാന്‍ സംരക്ഷണ ഭിത്തിക്കുള്ളില്‍ മണ്ണിട്ടു നിറയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ബാണാസുര സാഗറിന്റെ ഷട്ടര്‍ നാളെ രാവിലെ തുറക്കും. ജില്ലയില്‍ ഇന്ന് അതീതീവ്രമഴ കണക്കിലെടുത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
Video Stories
കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
വയനാട്, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് നാളെ അവധി.

കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് നാളെ അവധി. നാളെ 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. വയനാട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും. കാസര്‍കോഡ്, കണ്ണൂര്‍, കോഴിക്കോട്, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
-
kerala3 days ago
നന്ദി അറിയിക്കാന്‍ പാണക്കാടെത്തി ഷൗക്കത്ത്; മധുരം നല്കി സ്വീകരിച്ച് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
-
News3 days ago
ഇസ്രാഈലില്‍ നിന്നും 18 മലയാളികള്‍ കൂടി ഇന്ത്യയിലെത്തി
-
film2 days ago
ചിരിയും ആക്ഷനുമായി ത്രസിപ്പിക്കാൻ “ധീരൻ” ജൂലൈ നാലിനു; ട്രെയ്ലർ പുറത്ത്
-
News3 days ago
ഇസ്രാഈല്‍ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചു, ട്രംപിന് നന്ദി പറഞ്ഞ് നെതന്യാഹു
-
india3 days ago
യുപിയിലെ ആശുപത്രിയില്‍ 13കാരിക്ക് നേരെ അതിക്രമം; രോഗിയുടെ കൂട്ടിരിപ്പുകാരന് അറസ്റ്റില്‍
-
kerala3 days ago
മൂന്നാറില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയര്‍ ഊരി തെറിച്ച് അപകടം
-
india3 days ago
ഭാര്യയെ കൊലപ്പെടുത്തിയ കേസ്; ഓപ്പറേഷന് സിന്ദൂറില്‍ പങ്കെടുത്തത് നിയമ നടപടികളില്‍ നിന്ന് ഒഴിവാക്കാനുള്ള കാരണമല്ല; സുപ്രീം കോടതി
-
kerala2 days ago
തൃശൂരില്‍ വയോധികനെ കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി