Video Stories
ബി.സി.സി.ഐ അഥവാ പൊന്‍മുട്ടയിടുന്ന താറാവ്
സുന്ദരന്‍, സുമുഖന്‍, സുസ്‌മേര വദനന്‍, സര്‍വോപരി ഇന്ത്യന്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ്- ആനന്ദ ലബ്ധിക്കിനിയെന്തു വേണം? ഹിമാചല്‍ പ്രദേശുകാരനായ രജപുത്ര ബി.ജെ.പി. നേതാവ് അനുരാഗ് ഠാക്കൂറിനെ സുപ്രീംകോടതി ബി.സി.സി.ഐ. അധ്യക്ഷ സ്ഥാനത്തുനിന്ന് പിടിച്ചിറക്കി വിടുക മാത്രമല്ല, തെറ്റായ സാക്ഷ്യം നടത്തിയതിനും കോടതിയലക്ഷ്യത്തിനും നോട്ടീസ് അയക്കുക കൂടി ചെയ്തിട്ടുണ്ട്.
മൂന്നാം തവണ ലോക്‌സഭയിലെത്തിയ അനുരാഗ് ഠാക്കൂര്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തന്നെ തിളങ്ങുന്ന താരമാണ്. വാതുവെപ്പു കാരണം ക്രിക്കറ്റില്‍ നിന്ന് പുറത്തായി ചില്ലറ സിനിമയും ബിസിനസുമായി നടക്കുകയായിരുന്ന ശ്രീശാന്തിനെ തിരുവനന്തപുരത്ത് ബി.ജെ.പിസ്ഥാനാര്‍ഥിയാക്കുകയും ക്രിക്കറ്റില്‍ തിരിച്ചെത്തിക്കാമെന്ന് വാക്കു കൊടുക്കുകയും ചെയ്തത് അനുരാഗ് ഠാക്കൂറാണ്. ജനുവരി രണ്ടിലെ സുപ്രീം കോടതി വിധി ഏറെക്കുറെ പ്രതീക്ഷിച്ചതായിരുന്നു. ക്രിക്കറ്റിലെ അഴിമതി നിരന്തരം വാര്‍ത്തയായപ്പോഴാണ് സുപ്രീം കോടതി ജസ്റ്റിസ് ലോധ കമ്മിറ്റിയെ ബി.സി.സി.ഐ നടത്തിപ്പിനെ കുറിച്ച് പഠിച്ച് നിര്‍ദേശങ്ങള്‍ സമര്‍പിക്കാന്‍ നിയോഗിച്ചത്. ജസ്റ്റിസ് ലോധ അതു ഭംഗിയായി നടത്തുകയും ചെയ്തു.
2015 ജനുവരിയില്‍ റിപ്പോര്‍ട്ട് നല്‍കി. അതു പ്രകാരം അനുരാഗ് ഠാക്കൂറിന് ബി.സി.സി.ഐ അധ്യക്ഷ പദവിയില്‍ തുടരാന്‍ കഴിയുമായിരുന്നില്ല. റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്ന് ബി.സി.സി.ഐയോട് സുപ്രീംകോടതി ആവശ്യപ്പെടുക മാത്രമല്ല, അതിനായി ആറു മാസം അനുവദിക്കുകയും ചെയ്തു. വിധിയെ അംഗീകരിക്കാന്‍ ബി.ജെ.പി നേതാവു കൂടിയായ അനുരാഗിന്റെ ക്ഷാത്രവീര്യം സമ്മതിച്ചില്ല. ഫലമോ കോടതി അലക്ഷ്യത്തിന് മറുപടി പറയേണ്ട സ്ഥിതി വന്നു. വിധി വന്ന ഉടനെ തന്നെ അനുരാഗ് ട്വിറ്ററില്‍ കുറിച്ചതിങ്ങനെയാണ്:
ബി.സി.സി.ഐ നടത്താന്‍ ഏറ്റവും നല്ലത് വിരമിച്ച ജഡ്ജിമാരാണെന്ന് കോടതിക്ക് തോന്നുന്നെങ്കില്‍ അങ്ങനെ നടക്കട്ടെ, ബി.സി.സി.ഐ നന്നാവട്ടെ എന്നായിരുന്നു.
ക്രിക്കറ്റ് അസോസിയേഷനില്‍ 70 കഴിഞ്ഞവര്‍ വേണ്ടാ, കുറ്റകൃത്യങ്ങളുടെ പേരില്‍ ശിക്ഷിക്കപ്പെട്ടവര്‍ വേണ്ടാ, മന്ത്രിമാരും മറ്റു സ്‌പോര്‍ട്‌സ് സംഘടനകളുടെ ഭാരവാഹികളും വേണ്ടാ, സ്റ്റേറ്റ് അസോസിയേഷനിലും ബി.സി.സി.ഐയിലുമായി ഒരാള്‍ക്ക് ഏറിയാല്‍ ഒമ്പത് വര്‍ഷമേ ഭാരവാഹിയാകാന്‍ പറ്റൂ, സി.എ.ജിയുടെ പ്രതിനിധി വേണം,
ഐ.പി.എല്ലിന് വേറെ ഭരണ സമിതി വേണം, വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരണം, ഒരു സംസ്ഥാനത്തിന് ഒരു വോട്ട് മതി …. ഇങ്ങനെ പോകുന്നു ജസ്റ്റിസ് ലോധ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍. സുപ്രീംകോടതി ഇവ അംഗീകരിച്ചാല്‍ പിന്നെ അനുരാഗ് ഠാക്കൂറിന് പിരടിക്ക് പിടിച്ച് പുറത്താക്കുന്നതു കാത്തുനില്‍ക്കാതെ സ്വയം ഒഴിഞ്ഞുപോകാമായിരുന്നു. പക്ഷെ ചെയ്തില്ല. അദ്ദേഹത്തിന് പിന്തുണ ലഭിച്ചു, മുന്‍ ബി.സി.സി.ഐ വൈസ് പ്രസിഡന്റും ധനമന്ത്രിയുമായ അരുണ്‍ ജെയ്റ്റ്‌ലിയുടെ, മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ശരത് പവാറിന്റെ, തമിഴ്‌നാട് പ്രസിഡന്റ് എന്‍. ശ്രീനിവാസന്റെ.
ജസ്റ്റിസ് ആര്‍.എം ലോധ ചൂണ്ടിക്കാണിച്ചപോലെ പുറത്തുപോകുക എന്നത് സ്വാഭാവികമായിരുന്നു. സ്‌പോര്‍ട്‌സ് അസോസിയേഷനുകളുടെ സ്വയംഭരണമാണ് താന്‍ ഉയര്‍ത്തിപ്പിടിച്ചതെന്നായിരുന്നു അനുരാഗിന്റെവാദം. കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ പ്രതിനിധി വന്നാല്‍ സ്‌പോര്‍ട്‌സ് സംഘടനകളുടെ സ്വയംഭരണം പോകും. സര്‍ക്കാറുകളുടെ ഇടപെടലിന് വഴിയൊരുക്കും എന്നും അനുരാഗ് വാദിച്ചു. എഴുപതു കഴിഞ്ഞവരായിരുന്നു അസോസിയേഷനുകളില്‍ ഈ റിപ്പോര്‍ട്ടിന്റെ പ്രധാന ഇരയെങ്കിലും ബി.സി.സി.ഐയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റിനും പുറത്തുപോകേണ്ടിവന്നു.
ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റും രഞ്ജി ക്രിക്കറ്റ് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനും ഹിമാചല്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായിരുന്നു അനുരാഗ്. അച്ഛന്‍ പ്രേംകുമാര്‍ ധുമാല്‍ മുഖ്യമന്ത്രി. മകന്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ്, പോരാത്തതിന് സ്വയം പ്രഖ്യാപിത സെലക്ടര്‍. സ്വയം ടീമിന്റെ ക്യാപ്റ്റനായി അവരോധിക്കുന്നു. രഞ്ജിയില്‍ ജമ്മു- കശ്മീരിനെതിരെ മത്സരിച്ചു. ഒരു റണ്‍ പോലുമെടുക്കാതെ അനുരാഗ് പാഡഴിച്ചു. എ ക്ലാസ് ക്രിക്കറ്റ് കളിക്കാരനെന്ന പേര് അങ്ങനെ ഈ രജപുത്രന്‍ സ്വന്തമാക്കി. അച്ഛന്‍ ധുമാല്‍ പ്രതിനിധീകരിച്ച ഹാമിര്‍പൂരില്‍ 2008ലായിരുന്നു ആദ്യത്തെ ലോക്‌സഭാ മത്സരം.
ഉപ തെരഞ്ഞെടുപ്പായിരുന്നു. അച്ഛന്‍ മുഖ്യമന്ത്രിയായതിനാല്‍ ലോക്‌സഭാംഗത്വം രാജി വെക്കുകയായിരുന്നു. 2009ലും 2014ലും വന്‍ ഭൂരിപക്ഷത്തോടെ ജയിച്ച അനുരാഗ് മികച്ച യുവ പാര്‍ലിമെന്റേറിയനായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ടെറിട്ടോറിയല്‍ ആര്‍മിയില്‍ റെഗുലര്‍ കമ്മീഷന്‍ ഓഫീസറാണ്. 2011ല്‍ കൊല്‍ക്കത്തയില്‍ നിന്ന് ലാല്‍ചൗക്കിലേക്ക് ദേശീയ പതാക ഉയര്‍ത്താന്‍ പോയ ബി.ജെ.പിയുടെ ഏകതാ യാത്രക്ക് നേതൃത്വം നല്‍കിയത് അനുരാഗായിരുന്നു.
അസോസിയേഷനിലെ ഭാരവാഹി തെരഞ്ഞെടുപ്പ് 2017ല്‍ നടക്കാനിരിക്കെയാണ് കോടതി വിധി. ജഗ്‌മോഹല്‍ ഡാല്‍മിയ പ്രസിഡന്റായിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ വലംകൈയായിരുന്ന അനുരാഗ് പിന്നീട് ഡാല്‍മിയയെ വെട്ടി. ഇതിനാല്‍ ഡാല്‍മിയയുടെ പ്രഖ്യാത ശത്രു ശരത് പവാറിന്റെ പിന്തുണയും ലഭിച്ചു. ലോകത്തെ തന്നെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് അസോസിയേഷനാണ് ബി.സി.സി.ഐ. അതുകൊണ്ടുതന്നെ അസോസിയേഷന്‍ ഭരണത്തില്‍ താല്‍പര്യമില്ലാത്തവര്‍ നന്നെ കുറയും. രാഷ്ട്രീയക്കാര്‍ക്ക് അസോസിയേഷന്‍ ഭരിക്കാമെങ്കില്‍ റിട്ടയര്‍ഡ് ജഡ്ജിമാര്‍ക്കും ഭരണമാകാമെന്ന് ട്വീറ്റാന്‍ അനുരാഗ് സമയം കണ്ടെത്തുകയും ചെയ്തു.
FinTech
സെന്‍സെക്‌സ് 250 പോയിന്റ് താഴ്ന്നു, നിഫ്റ്റി 25,700 ന് താഴെ; രണ്ടാം ദിവസവും ഓഹരി വിപണിയില്‍ നഷ്ടം
മേഖലകളില്‍, നിഫ്റ്റി പിഎസ്യു ബാങ്ക് മികച്ച പ്രകടനമായി തുടര്‍ന്നു.
സെന്‍സെക്‌സും നിഫ്റ്റിയും ശക്തമായ ഒക്ടോബര്‍ റാലിക്ക് ശേഷം പിന്‍വാങ്ങി, സ്വകാര്യ ബാങ്കുകളുടെ ബലഹീനതയും അതിവേഗം ചലിക്കുന്ന ഉപഭോക്തൃ ഉല്‍പ്പന്ന ഓഹരികളും വികാരത്തെ തളര്‍ത്തി. എന്നിരുന്നാലും, ത്രൈമാസ വരുമാനവും പ്രതിമാസ വാഹന വില്‍പ്പന ഡാറ്റയും ഇടിവ് കുറയ്ക്കാന്‍ സഹായിച്ചു.
ഇന്ത്യന്‍ മുന്‍നിര സൂചികകള്‍ നവംബര്‍ 3 ന് തുടര്‍ച്ചയായ രണ്ടാം സെഷനിലും തങ്ങളുടെ നഷ്ടം നീട്ടി. സമ്മിശ്ര ആഗോള സൂചനകള്‍ക്കിടയില്‍ പുതിയ ആഴ്ചത്തെ മന്ദഗതിയിലാക്കി. രണ്ടാം പാദത്തിലെ വരുമാനത്തിനൊപ്പം, നിക്ഷേപകര്‍ ഇന്ത്യ-യുഎസ് വ്യാപാര സംഭവവികാസങ്ങളിലും ശ്രദ്ധ പുലര്‍ത്തുന്നു. ഇത് വരും ദിവസങ്ങളില്‍ വിപണികള്‍ക്ക് ടോണ്‍ സജ്ജമാക്കുമെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു.
രാവിലെ സെന്‍സെക്സ് 249.61 പോയിന്റ് അഥവാ 0.30 ശതമാനം താഴ്ന്ന് 83,689.10ലും നിഫ്റ്റി 55.90 പോയിന്റ് അഥവാ 0.22 ശതമാനം ഇടിഞ്ഞ് 25,666.20ലും എത്തി. മാര്‍ക്കറ്റ് വീതി പോസിറ്റീവായി, 1,788 ഓഹരികള്‍ മുന്നേറി, 1,206 ഇടിവ്, 213 മാറ്റമില്ലാതെ.
ആദ്യകാല വ്യാപാരത്തില്‍ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ 0.6 ശതമാനം വരെ ഉയര്‍ന്നതോടെ വിശാലമായ വിപണികള്‍ ഉറച്ചുനിന്നു. ഇന്ത്യ VIX, അസ്ഥിരത സൂചിക, 4 ശതമാനം ഉയര്‍ന്നു, ഇത് വ്യാപാരികള്‍ക്കിടയില്‍ ചില ജാഗ്രത പ്രതിഫലിപ്പിക്കുന്നു.
മേഖലകളില്‍, നിഫ്റ്റി പിഎസ്യു ബാങ്ക് മികച്ച പ്രകടനമായി തുടര്‍ന്നു. 5 ശതമാനം കുതിച്ചുചാട്ടത്തിന് ശേഷവും കഴിഞ്ഞ ആഴ്ചയിലെ ശക്തമായ മുന്നേറ്റം തുടര്‍ന്നു. രണ്ട് സൂചികകളും 0.5 ശതമാനം വീതം നേട്ടമുണ്ടാക്കിയതോടെ മെറ്റല്‍, ഫാര്‍മ ഓഹരികളിലും വാങ്ങല്‍ താല്‍പ്പര്യം കണ്ടു. മറുവശത്ത്, എഫ്എംസിജി, ഐടി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ സ്റ്റോക്കുകള്‍ സമ്മര്‍ദ്ദത്തിലായി.
കമ്പനികള്‍ അവരുടെ Q2 വരുമാനം രേഖപ്പെടുത്തുന്നത് തുടര്‍ന്നതിനാല്‍ സ്റ്റോക്ക്-നിര്‍ദ്ദിഷ്ട പ്രവര്‍ത്തനം ദൃശ്യമായിരുന്നു. കുറഞ്ഞ ക്രെഡിറ്റ് ചെലവ് ചൂണ്ടിക്കാട്ടി ബ്രോക്കറേജുകള്‍ പോസിറ്റീവ് വീക്ഷണം നിലനിര്‍ത്തിയതിനെത്തുടര്‍ന്ന് ശ്രീറാം ഫിനാന്‍സ് ഓഹരികള്‍ ആദ്യകാല വ്യാപാരത്തില്‍ 5 ശതമാനം ഉയര്‍ന്നു. CLSA അതിന്റെ മികച്ച റേറ്റിംഗ് ആവര്‍ത്തിച്ചു, ടാര്‍ഗെറ്റ് വില ഒരു ഷെയറിന് 735 രൂപയില്‍ നിന്ന് 840 രൂപയായി ഉയര്‍ത്തി, അതിന്റെ FY26-FY28 വരുമാന എസ്റ്റിമേറ്റ് 2-4 ശതമാനം ഉയര്‍ത്തി.
അടുത്തിടെ നടന്ന ട്രംപ്-ഷി ജിന്‍പിംഗ് ഉച്ചകോടി ‘യുഎസ്-ചൈന വ്യാപാര യുദ്ധത്തില്‍ ഒരു താല്‍ക്കാലിക ഉടമ്പടി മാത്രമാണ് നല്‍കിയത്, ഒരു പൂര്‍ണ്ണമായ കരാറല്ല’ എന്ന് ജിയോജിത് ഇന്‍വെസ്റ്റ്മെന്റ്സിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ അഭിപ്രായപ്പെട്ടു. സാധ്യമായ യുഎസ്-ഇന്ത്യ വ്യാപാര കരാറില്‍ ഈ വികസനത്തിന്റെ സ്വാധീനം ”കാണാനിരിക്കുന്നതേയുള്ളൂ” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഓട്ടോമൊബൈലുകള്‍ക്ക്, പ്രത്യേകിച്ച് ചെറുകാറുകളുടെ ആവശ്യം, ശുഭപ്രതീക്ഷകളേക്കാള്‍ ശക്തമാണ്, ഇത് ഓട്ടോ ഷെയറുകളെ പ്രതിരോധശേഷി നിലനിര്‍ത്തും’ എന്ന് വിജയകുമാര്‍ ഓട്ടോ മേഖലയിലെ സ്ഥിരമായ പോസിറ്റീവ് പ്രവണത ചൂണ്ടിക്കാട്ടി.
Video Stories
തൊടുപുഴ ചീനിക്കുഴി കൂട്ടക്കൊലക്കേസില്‍ വിധി ഒക്ടോബര്‍ 30ന്
മുട്ടം ഒന്നാം നമ്പര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്
ഇടുക്കി: തൊടുപുഴ ചീനിക്കുഴിയില്‍ മകനെയും കുടുംബത്തെയും കത്തിച്ച് കൊലപ്പെടുത്തിയ ഭീകര കേസില്‍ പ്രതിക്ക് ശിക്ഷ ഒക്ടോബര്‍ 30ന് പ്രഖ്യാപിക്കും. മുട്ടം ഒന്നാം നമ്പര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. പ്രതിയായ ആലിയക്കുന്നേല്‍ ഹമീദിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു.
പ്രോസിക്യൂഷന്‍ വാദത്തില്‍ പ്രതി അതിക്രൂരമായ കൊലപാതകമാണ് നടത്തിയതെന്നും പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. കൊലപ്പെടുത്തിയവര്‍ നിഷ്‌കളങ്കരായ രണ്ട് കുട്ടികളുള്‍പ്പെടെ നാലുപേരാണെന്നും പ്രായം ഒഴിച്ചാല്‍ പ്രതിക്കെതിരെ ശക്തമായ തെളിവുകളാണെന്നും പ്രോസിക്യൂഷന്‍ അഡ്വ. എം. സുനില്‍ മഹേശ്വര പിള്ള വ്യക്തമാക്കി.
കോടതി പ്രതി കുറ്റക്കാരനാണെന്ന് നിരീക്ഷിച്ചതിനെ തുടര്‍ന്ന് ”എന്തെങ്കിലും പറയാനുണ്ടോ?” എന്ന ചോദ്യത്തിന് ഹമീദ് ശ്വാസംമുട്ടലും ആരോഗ്യപ്രശ്‌നങ്ങളുമുണ്ടെന്ന് വ്യക്തമാക്കി. പ്രതിഭാഗം വക്കീല്‍ ഹമീദിന്റെ പ്രായവും ആരോഗ്യനിലയും പരിഗണിച്ച് ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ടു.
2022 മാര്‍ച്ച് 18-നാണ് ഈ ക്രൂരക്കൊലപാതകം നടന്നത്. തൊടുപുഴ ചീനിക്കുഴിയിലെ ഫൈസല്‍, ഭാര്യ ഷീബ, മക്കളായ മെഹ്റ, അസ്ന എന്നിവരെയാണ് പിതാവായ ഹമീദ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയത്. സ്വത്ത് വീതംവെച്ചതിനെച്ചൊല്ലിയുണ്ടായ കുടുംബവിവാദമാണ് ഈ ഭീകര സംഭവത്തിന് കാരണമായത്.
ശിക്ഷാ വിധി ഒക്ടോബര്‍ 30-ന് പ്രഖ്യാപിക്കാനിരിക്കെ, ഈ കേസിനോടുള്ള സംസ്ഥാനതല ശ്രദ്ധ വീണ്ടും വര്‍ദ്ധിച്ചിരിക്കുകയാണ്.
Local Sports
സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് സമാപനം
ജേതാക്കള്‍ക്ക് ഗവര്‍ണര്‍ സ്വര്‍ണക്കപ്പ് സമ്മാനിക്കും
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേള ഇന്ന് സമാപിക്കും. തുടക്കം മുതല്‍ തിരുവനന്തപുരമാണ് ആധിപത്യം ഉറപ്പിച്ചത്. ഓവറോള്‍ ചാന്പ്യന്‍ഷിപ്പ് തിരുവനന്ദപുരം കൊണ്ടുപോകാം. മലപ്പുറമാണ് അത്ലറ്റിക്സില്‍ മുന്നില്‍ നില്‍ക്കുന്നത്. പാലക്കാടാണ് രണ്ടാമത്. അത്ലറ്റിക്‌സില്‍ 16 ഫൈനലുകളാണ് ഇന്ന് നടക്കുക. വിവിധ വിഭാഗങ്ങളിലെ 4X 100 മീറ്റര്‍ റിലേ മത്സരങ്ങളോടെ ഈ വര്‍ഷത്തെ സംസ്ഥാന കായിക മേള അവസാനിക്കും. 400 മീറ്റര്‍ ഫൈനലും ഇന്നാണ്. വൈകീട്ട് 3.30 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഗവര്‍ണര്‍ സ്വര്‍ണക്കപ്പ് സമ്മാനിക്കും. ഇത്തവണ 117.5 പവന്‍ തൂക്കമുള്ള സ്വര്‍ണക്കപ്പ് സമ്മാനിക്കും. ഉച്ചയ്ക്ക് ശേഷം 3.30നാണ് സമാപന സമ്മേളനം. ജേതാക്കള്‍ക്ക് ഗവര്‍ണര്‍ സ്വര്‍ണക്കപ്പ് സമ്മാനിക്കും.
മുന്‍പ് കാലങ്ങളായി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് മാത്രമായിരുന്നു സ്വര്‍ണ കപ്പ് സമ്മാനിച്ചിരുന്നത്.
-
kerala2 days agoദേവസ്വം ബോര്‍ഡ് കാലാവധി നീട്ടാനുള്ള നീക്കം സ്വര്‍ണക്കൊള്ള കേസിലെ പ്രതികളെ സംരക്ഷിക്കാന്‍; സണ്ണി ജോസഫ്
-
kerala2 days agoഅങ്കമാലിയില്‍ 6 മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊന്നു
-
kerala2 days ago‘അമ്മൂമ്മ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്’; അങ്കമാലിയിലെ കുഞ്ഞിന്റേത് കൊലപാതകമെന്ന് സ്ഥിരീകരണം
-
News2 days agoഇന്ത്യഓസീസ് ട്വന്റി20 പരമ്പരയില്‍ ആവേശം; കറാറയില്‍ നാലാം മത്സരം ഇന്ന്
-
kerala3 days agoകുറുമാത്തൂരില്‍ കുഞ്ഞ് കിണറ്റില്‍ വീണ് മരിച്ച സംഭവം; കൊലപാതകമെന്ന് പൊലീസ്, മാതാവ് അറസ്റ്റില്‍
-
india2 days agoകാമുകിയുടെ വിവാഹം തടയാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു; പോലീസ് സ്റ്റേഷനില്‍ തീകൊളുത്തി യുവാവ് മരിച്ചു
-
News2 days agoസൂപ്പര്‍ കപ്പ്: മുഹമ്മദന്‍സ് എസ്എസിക്കെതിരെ ഗോകുലം കേരളയ്ക്ക് ജയം
-
News2 days ago‘ഞങ്ങളെ ഭരിക്കുന്നത് ക്രിക്കറ്റല്ല’; അന്താരാഷ്ട്ര ഹോക്കി മത്സരങ്ങളില്‍ ഹസ്തദാനരീതി തുടരും

