Video Stories
ബി.സി.സി.ഐ അഥവാ പൊന്മുട്ടയിടുന്ന താറാവ്
സുന്ദരന്‍, സുമുഖന്‍, സുസ്മേര വദനന്, സര്‍വോപരി ഇന്ത്യന്‍ ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ്- ആനന്ദ ലബ്ധിക്കിനിയെന്തു വേണം? ഹിമാചല്‍ പ്രദേശുകാരനായ രജപുത്ര ബി.ജെ.പി. നേതാവ് അനുരാഗ് ഠാക്കൂറിനെ സുപ്രീംകോടതി ബി.സി.സി.ഐ. അധ്യക്ഷ സ്ഥാനത്തുനിന്ന് പിടിച്ചിറക്കി വിടുക മാത്രമല്ല, തെറ്റായ സാക്ഷ്യം നടത്തിയതിനും കോടതിയലക്ഷ്യത്തിനും നോട്ടീസ് അയക്കുക കൂടി ചെയ്തിട്ടുണ്ട്.
മൂന്നാം തവണ ലോക്സഭയിലെത്തിയ അനുരാഗ് ഠാക്കൂര്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തന്നെ തിളങ്ങുന്ന താരമാണ്. വാതുവെപ്പു കാരണം ക്രിക്കറ്റില്‍ നിന്ന് പുറത്തായി ചില്ലറ സിനിമയും ബിസിനസുമായി നടക്കുകയായിരുന്ന ശ്രീശാന്തിനെ തിരുവനന്തപുരത്ത് ബി.ജെ.പിസ്ഥാനാര്‍ഥിയാക്കുകയും ക്രിക്കറ്റില്‍ തിരിച്ചെത്തിക്കാമെന്ന് വാക്കു കൊടുക്കുകയും ചെയ്തത് അനുരാഗ് ഠാക്കൂറാണ്. ജനുവരി രണ്ടിലെ സുപ്രീം കോടതി വിധി ഏറെക്കുറെ പ്രതീക്ഷിച്ചതായിരുന്നു. ക്രിക്കറ്റിലെ അഴിമതി നിരന്തരം വാര്‍ത്തയായപ്പോഴാണ് സുപ്രീം കോടതി ജസ്റ്റിസ് ലോധ കമ്മിറ്റിയെ ബി.സി.സി.ഐ നടത്തിപ്പിനെ കുറിച്ച് പഠിച്ച് നിര്‍ദേശങ്ങള്‍ സമര്പിക്കാന് നിയോഗിച്ചത്. ജസ്റ്റിസ് ലോധ അതു ഭംഗിയായി നടത്തുകയും ചെയ്തു.
2015 ജനുവരിയില്‍ റിപ്പോര്‍ട്ട് നല്കി. അതു പ്രകാരം അനുരാഗ് ഠാക്കൂറിന് ബി.സി.സി.ഐ അധ്യക്ഷ പദവിയില്‍ തുടരാന്‍ കഴിയുമായിരുന്നില്ല. റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്ന് ബി.സി.സി.ഐയോട് സുപ്രീംകോടതി ആവശ്യപ്പെടുക മാത്രമല്ല, അതിനായി ആറു മാസം അനുവദിക്കുകയും ചെയ്തു. വിധിയെ അംഗീകരിക്കാന്‍ ബി.ജെ.പി നേതാവു കൂടിയായ അനുരാഗിന്റെ ക്ഷാത്രവീര്യം സമ്മതിച്ചില്ല. ഫലമോ കോടതി അലക്ഷ്യത്തിന് മറുപടി പറയേണ്ട സ്ഥിതി വന്നു. വിധി വന്ന ഉടനെ തന്നെ അനുരാഗ് ട്വിറ്ററില്‍ കുറിച്ചതിങ്ങനെയാണ്:
ബി.സി.സി.ഐ നടത്താന്‍ ഏറ്റവും നല്ലത് വിരമിച്ച ജഡ്ജിമാരാണെന്ന് കോടതിക്ക് തോന്നുന്നെങ്കില്‍ അങ്ങനെ നടക്കട്ടെ, ബി.സി.സി.ഐ നന്നാവട്ടെ എന്നായിരുന്നു.
ക്രിക്കറ്റ് അസോസിയേഷനില്‍ 70 കഴിഞ്ഞവര്‍ വേണ്ടാ, കുറ്റകൃത്യങ്ങളുടെ പേരില്‍ ശിക്ഷിക്കപ്പെട്ടവര്‍ വേണ്ടാ, മന്ത്രിമാരും മറ്റു സ്പോര്‍ട്സ് സംഘടനകളുടെ ഭാരവാഹികളും വേണ്ടാ, സ്റ്റേറ്റ് അസോസിയേഷനിലും ബി.സി.സി.ഐയിലുമായി ഒരാള്‍ക്ക് ഏറിയാല്‍ ഒമ്പത് വര്‍ഷമേ ഭാരവാഹിയാകാന്‍ പറ്റൂ, സി.എ.ജിയുടെ പ്രതിനിധി വേണം,
ഐ.പി.എല്ലിന് വേറെ ഭരണ സമിതി വേണം, വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരണം, ഒരു സംസ്ഥാനത്തിന് ഒരു വോട്ട് മതി …. ഇങ്ങനെ പോകുന്നു ജസ്റ്റിസ് ലോധ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍. സുപ്രീംകോടതി ഇവ അംഗീകരിച്ചാല്‍ പിന്നെ അനുരാഗ് ഠാക്കൂറിന് പിരടിക്ക് പിടിച്ച് പുറത്താക്കുന്നതു കാത്തുനില്‍ക്കാതെ സ്വയം ഒഴിഞ്ഞുപോകാമായിരുന്നു. പക്ഷെ ചെയ്തില്ല. അദ്ദേഹത്തിന് പിന്തുണ ലഭിച്ചു, മുന്‍ ബി.സി.സി.ഐ വൈസ് പ്രസിഡന്റും ധനമന്ത്രിയുമായ അരുണ്‍ ജെയ്റ്റ്ലിയുടെ, മുംബൈ ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് ശരത് പവാറിന്റെ, തമിഴ്നാട് പ്രസിഡന്റ് എന്‍. ശ്രീനിവാസന്റെ.
ജസ്റ്റിസ് ആര്.എം ലോധ ചൂണ്ടിക്കാണിച്ചപോലെ പുറത്തുപോകുക എന്നത് സ്വാഭാവികമായിരുന്നു. സ്പോര്‍ട്സ് അസോസിയേഷനുകളുടെ സ്വയംഭരണമാണ് താന്‍ ഉയര്‍ത്തിപ്പിടിച്ചതെന്നായിരുന്നു അനുരാഗിന്റെവാദം. കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ പ്രതിനിധി വന്നാല്‍ സ്പോര്‍ട്സ് സംഘടനകളുടെ സ്വയംഭരണം പോകും. സര്‍ക്കാറുകളുടെ ഇടപെടലിന് വഴിയൊരുക്കും എന്നും അനുരാഗ് വാദിച്ചു. എഴുപതു കഴിഞ്ഞവരായിരുന്നു അസോസിയേഷനുകളില്‍ ഈ റിപ്പോര്‍ട്ടിന്റെ പ്രധാന ഇരയെങ്കിലും ബി.സി.സി.ഐയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റിനും പുറത്തുപോകേണ്ടിവന്നു.
ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റും രഞ്ജി ക്രിക്കറ്റ് സെലക്ഷന് കമ്മിറ്റി ചെയര്‍മാനും ഹിമാചല്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായിരുന്നു അനുരാഗ്. അച്ഛന് പ്രേംകുമാര്‍ ധുമാല്‍ മുഖ്യമന്ത്രി. മകന് ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ്, പോരാത്തതിന് സ്വയം പ്രഖ്യാപിത സെലക്ടര്‍. സ്വയം ടീമിന്റെ ക്യാപ്റ്റനായി അവരോധിക്കുന്നു. രഞ്ജിയില്‍ ജമ്മു- കശ്മീരിനെതിരെ മത്സരിച്ചു. ഒരു റണ്‍ പോലുമെടുക്കാതെ അനുരാഗ് പാഡഴിച്ചു. എ ക്ലാസ് ക്രിക്കറ്റ് കളിക്കാരനെന്ന പേര് അങ്ങനെ ഈ രജപുത്രന്‍ സ്വന്തമാക്കി. അച്ഛന് ധുമാല്‍ പ്രതിനിധീകരിച്ച ഹാമിര്‍പൂരില്‍ 2008ലായിരുന്നു ആദ്യത്തെ ലോക്സഭാ മത്സരം.
ഉപ തെരഞ്ഞെടുപ്പായിരുന്നു. അച്ഛന് മുഖ്യമന്ത്രിയായതിനാല്‍ ലോക്സഭാംഗത്വം രാജി വെക്കുകയായിരുന്നു. 2009ലും 2014ലും വന്‍ ഭൂരിപക്ഷത്തോടെ ജയിച്ച അനുരാഗ് മികച്ച യുവ പാര്‍ലിമെന്റേറിയനായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ടെറിട്ടോറിയല്‍ ആര്‍മിയില്‍ റെഗുലര്‍ കമ്മീഷന് ഓഫീസറാണ്. 2011ല്‍ കൊല്‍ക്കത്തയില്‍ നിന്ന് ലാല്‍ചൗക്കിലേക്ക് ദേശീയ പതാക ഉയര്‍ത്താന്‍ പോയ ബി.ജെ.പിയുടെ ഏകതാ യാത്രക്ക് നേതൃത്വം നല്‍കിയത് അനുരാഗായിരുന്നു.
അസോസിയേഷനിലെ ഭാരവാഹി തെരഞ്ഞെടുപ്പ് 2017ല്‍ നടക്കാനിരിക്കെയാണ് കോടതി വിധി. ജഗ്മോഹല്‍ ഡാല്‍മിയ പ്രസിഡന്റായിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ വലംകൈയായിരുന്ന അനുരാഗ് പിന്നീട് ഡാല്‍മിയയെ വെട്ടി. ഇതിനാല്‍ ഡാല്‍മിയയുടെ പ്രഖ്യാത ശത്രു ശരത് പവാറിന്റെ പിന്തുണയും ലഭിച്ചു. ലോകത്തെ തന്നെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് അസോസിയേഷനാണ് ബി.സി.സി.ഐ. അതുകൊണ്ടുതന്നെ അസോസിയേഷന് ഭരണത്തില്‍ താല്പര്യമില്ലാത്തവര് നന്നെ കുറയും. രാഷ്ട്രീയക്കാര്‍ക്ക് അസോസിയേഷന് ഭരിക്കാമെങ്കില്‍ റിട്ടയര്‍ഡ് ജഡ്ജിമാര്‍ക്കും ഭരണമാകാമെന്ന് ട്വീറ്റാന്‍ അനുരാഗ് സമയം കണ്ടെത്തുകയും ചെയ്തു.
Video Stories
വിവാഹ വാഗ്ദാനം നല്കി 49 ലക്ഷം തട്ടി; സൈബര്‍ തട്ടിപ്പില്‍ 42കാരന് കുടുങ്ങി
വിവാഹ വാഗ്ദാനം നല്കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ…
ഗാസിയാബാദ്: ജീവിത പങ്കാളിയെ തേടി മാട്രിമോണിയല്‍ സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി ഗാസിയാബാദില്‍ നടന്ന വന്‍ സൈബര്‍ തട്ടിപ്പ്. വിവാഹ വാഗ്ദാനം നല്കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ തട്ടിയെടുത്ത സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
വൈശാലി സ്വദേശിയായ 42കാരനായ അഭിഷേക് ചൗധരി എന്ന പി.എച്ച്.ഡി വിദ്യാര്‍ത്ഥിയാണ് സൈബര്‍ തട്ടിപ്പിന് ഇരയായത്. മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയുമായി വിവാഹം വരെ ഉറപ്പിക്കുന്ന തരത്തില്‍ ബന്ധം വളര്‍ന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം.
സംഭാഷണത്തിനിടയില്‍, യുവതി ജലന്ധറിലും ഡല്‍ഹി എന്‍സിആറിലും തന്റെ കുടുംബം റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞ് വിശ്വാസം നേടിയെടുത്തു. പിന്നാലെ അഭിഷേകിനെ ഫോറെക്സ് ട്രേഡിംഗിലേക്ക് പരിചയപ്പെടുത്തി. ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് 500 ഡോളര്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. ഡോളറില്‍ ഇടപാട് നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍, ടെലിഗ്രാം വഴി പ്രത്യേക അക്കൗണ്ട് നല്കി ഇന്ത്യന്‍ രൂപ ഡോളറാക്കി മാറ്റാമെന്ന് അവകാശപ്പെട്ടു.
അഭിഷേക് ആദ്യം ഒരു ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു. പിന്നീട് ഒക്ടോബര്‍ 8ന് 10 ലക്ഷം ഒക്ടോബര്‍ 15ന് രണ്ട് ഗഡുക്കളായി 15 ലക്ഷം ഒക്ടോബര്‍ 16ന് 13 ലക്ഷം നവംബര്‍ 2ന് 10 ലക്ഷം ഇങ്ങനെ ഏകദേശം 49 ലക്ഷം രൂപ വ്യാജ അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തു.
ട്രേഡിംഗ് ആപ്പില്‍ വാലറ്റില്‍ വന്‍ ലാഭം കാണിച്ചിരുന്നെങ്കിലും പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ ഓരോ തവണയും പരാജയപ്പെട്ടു. പിന്നീട് ലാഭത്തിന് 30 ശതമാനം നികുതി ആവശ്യപ്പെട്ടതോടെയാണ് അഭിഷേക് താന്‍ വഞ്ചിക്കപ്പെട്ടതെന്ന് തിരിച്ചറിഞ്ഞത്.
അഭിഷേക് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ബിഎന്‍എസ് 319(2), 318(4) ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പണം കൈമാറിയ അക്കൗണ്ടുകള്‍ കണ്ടെത്താന്‍ ബന്ധപ്പെട്ട എല്ലാ ബാങ്കുകളുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ടെന്ന് എഡിസിപി (സൈബര്‍ & ക്രൈം) അറിയിച്ചു.
Video Stories
ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം; നിര്‍ദേശങ്ങളുമായി വിദഗ്ധര്‍
ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍…
ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ ഭക്ഷണത്തിനുള്ള പങ്ക് നിര്‍ണായകമാണെന്ന് ഹൃദ്രോഗ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രക്തസമ്മര്‍ദം, കൊളസ്ട്രോള്‍, നീര്‍വീക്കം എന്നിവ ഹൃദ്രോഗത്തിന് വഴിയൊരുക്കുന്ന പ്രധാന ഘടകങ്ങളാണ്. ഇവയെ നിയന്ത്രിക്കാന്‍ ചില ഭക്ഷണങ്ങള്‍ സഹായകരമാകുമെന്നും വിദഗ്ധര്‍ പറയുന്നു.
അനസ്തെറ്റിസ്റ്റും ഇന്റര്‍വെന്‍ഷണല്‍ പെയിന്‍ മെഡിസിന് വിദഗ്ധനുമായ ഡോ. കുനാല്‍ സൂദ് പങ്കുവെച്ച വീഡിയോയിലൂടെയാണ് ഹൃദയത്തിന് ഏറെ ഗുണം ചെയ്യുന്ന ഭക്ഷണങ്ങളെക്കുറിച്ച് വിശദീകരിച്ചത്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍, ഒമേഗ3 ധാരാളമുള്ള മീനുകള്‍ ചൂര പോലുള്ള കൊഴുപ്പുള്ള മീനുകള്‍ ഒമേഗ3 ഫാറ്റി ആസിഡിന്റെ മികച്ച ഉറവിടമാണ്.
അപൂരിത കൊഴുപ്പില്‍പ്പെടുന്ന ഈ ഘടകം ഹൃദയം, കരള്‍, ശ്വാസകോശം, രക്തക്കുഴലുകള്‍ എന്നിവയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിലും കോശഭിത്തി സംരക്ഷിക്കുന്നതിലും ഒമേഗ3 പ്രധാന പങ്കുവഹിക്കുന്നു.
എക്സ്ട്രാ വിര്‍ജിന്‍ ഒലിവ് ഓയില്‍ മോണോ അണ്‍സാച്ചുറേറ്റഡ് ഫാറ്റും പോളിഫിനോളുകളും ഇതില്‍ ധാരാളമാണ്. മോശം കൊളസ്ട്രോള്‍ (LDL) കുറയ്ക്കാനും ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും രക്തക്കുഴലുകളെ സംരക്ഷിക്കാനും ഇത് സഹായിക്കുന്നു. അവൊക്കാഡോ ഒലെയിക് ആസിഡ്, നാരുകള്‍, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിന്‍ ഇ എന്നിവയാല്‍ സമ്പന്നമായ അവൊക്കാഡോ കൊളസ്ട്രോളും രക്തസമ്മര്‍ദവും നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
പ്ലാന്റ് ബേസ്ഡ് ഒമേഗ3 (ALA), പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റ്, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമുള്ള വാല്‍നട്ട്സ് മൊത്തം കൊളസ്ട്രോളും LDL ഉം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
ബെറികള്‍ (സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി) ആന്തോസയാനിനുകള്‍, പോളിഫിനോളുകള്‍ തുടങ്ങിയ ശക്തമായ ആന്റിഓക്സിഡന്റുകള്‍ ഇവയില്‍ അടങ്ങിയിരിക്കുന്നു. ഇവ രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യും.
ഇലക്കറികള്‍ മുരിങ്ങയില, ചീരയില തുടങ്ങിയ ഇലക്കറികള്‍ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. വിറ്റാമിന്‍ കെ, ഫോളേറ്റ്, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമായി അടങ്ങിയ ഇവ രക്തം കട്ടപിടിക്കുന്നത് തടയുകയും രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം നിയന്ത്രിക്കാനും സഹായിക്കുന്നു.
ആഹാരക്രമത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതിനുമുന്‍പ് നിര്‍ബന്ധമായും ഒരു ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
Film
‘ജയിലര്‍2’ന്റെ സെറ്റിലേക്ക് ‘പറന്ന്’ മോഹന്‍ലാല്‍
‘ജയിലര്‍ 2’ സിനിമയിലും ലാലേട്ടന്റെ കോസ്റ്റ്യൂം ‘കത്തണം’ എന്നാണ്..
ജയിലര്‍2 ന്റെ ഷൂട്ടിങ് ലോക്കെഷനിലേക്ക് ‘പറന്ന്’ മോഹന്‍ലാല്‍. ‘ദൃശ്യം 3’യുടെ ഷൂട്ട് കഴിഞ്ഞയുടനാണ് താരം ‘ജയിലര്‍2’ന്റെ സെറ്റിലേക്ക് പോയത്. മോഹന്‍ലാലിന്റെ പേഴ്സനല്‍ കോസ്റ്റ്യൂം ഡിസൈനറായ ജിഷാദ് ഷംസുദ്ദീനാണ് ഫ്ലൈറ്റില്‍ നിന്നുള്ള ചിത്രം പങ്കുവച്ചു. മോഹന്‍ലാലിനൊപ്പം ഫ്ലൈറ്റില്‍ സഞ്ചരിക്കുന്ന ചിത്രം ‘ഓഫ് ടു ജെ2’ എന്ന അടിക്കുറിപ്പോടെയാണ് ജിഷാദ് പങ്കുവച്ചത്.
ഇന്നലെയാണ് ‘ദൃശ്യം 3’ സിനിമയുടെ മോഹന്‍ലാലിന്റെ ഷെഡ്യൂള്‍ പാക്കപ്പ് ആയ വിവരം പങ്കുവച്ചുകൊണ്ടുള്ള വിഡിയോ അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചത്. ഇതിന് ശേഷമാണ് ജിഷാദ് ഫ്ലൈറ്റില്‍ നിന്നുള്ള ചിത്രം പങ്കുവയ്ക്കുന്നത്.
‘ജയിലര്‍’ സിനിമയില്‍ ശ്രദ്ധേയമായ മോഹന്‍ലാലിന്റെ കോസ്റ്റ്യൂം ഡിസൈന്‍ ചെയ്തത് ജിഷാദ് ഷംസുദ്ദീന് ആണ്. ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ആരാധകരും ആവേശത്തിലാണ്. ‘ജയിലര്‍ 2’ സിനിമയിലും ലാലേട്ടന്റെ കോസ്റ്റ്യൂം ‘കത്തണം’ എന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. മാത്യുവിന്റെ രണ്ടാമത്തെ വരവിനായി കാത്തിരിക്കുന്നു എന്നും ആരാധകര്‍ കുറക്കുന്നു.
-
kerala2 days agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala23 hours agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
kerala3 days agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
News2 days ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
kerala1 day agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍
-
GULF24 hours agoഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
-
india2 days agoവഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷന്; സമയം ദീര്‍ഘിപ്പിക്കണം, മുസിലിംലീഗ് എംപിമാര്‍ വീണ്ടും കേന്ദ്രമന്ത്രിയെ സമീപിച്ചു
-
india2 days agoപി.എം ശ്രീ പദ്ധതി: സിപിഎം- ബിജെപി ഡീലിലെ ഇടനിലക്കാരന് ജോണ്‍ ബ്രിട്ടാസ്

