Video Stories
മണ്ണ് നഷ്ടമായാല്‍ എവിടെ കാലുറപ്പിക്കും

എം. ജോണ്സണ് റോച്ച്
സംസ്ഥാനം നേരിട്ടിട്ടുള്ളതില്‍വച്ച് ഏറ്റവും വലിയ രണ്ടു പ്രളയദുരന്തങ്ങളാണ് കടന്നുപോയത്. ഇതില്‍ ആയിരക്കണക്കിന് വീടുകളും നിരവധി പേര്‍ക്ക് തൊഴിലും ആയിരക്കണക്കിന് ഏക്കര്‍ കൃഷിയിടങ്ങളും നഷ്ടമായി. വ്യാപാര സ്ഥാപനങ്ങളും റോഡുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒലിച്ചുപോയി. ഉടുതുണിക്ക് മറുതുണിയില്ലാതെ 12 ലക്ഷത്തോളം ജനങ്ങള്‍ അഭയാര്‍ത്ഥികളായി. 650 ഓളം പേരുടെ വിലപ്പെട്ട ജീവനും പൊലിഞ്ഞു. അനേകം പേര് മാനസികാഘാതത്തില്‍ പെട്ട് ഉഴലുന്നു. പരിസ്ഥിതി മറന്നുള്ള വികസനങ്ങളുടെ തിരിച്ചടിയാണ് രണ്ടു പ്രളയങ്ങളിലൂടെ നേരിട്ടത്. മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റേയോ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റേയോ അടിസ്ഥാനത്തില്‍ ഇനിയെങ്കിലും മുന്നോട്ടുപോകാനായില്ലെങ്കില്‍ കവളപ്പാറകളും പുത്തുമലകളും ആവര്‍ത്തിക്കപ്പെട്ടുകൊണ്ടേയിരിക്കും. ഏറ്റവും നല്ല പശ്ചിമഘട്ട സംരക്ഷണ റിപ്പോര്‍ട്ട് ഗാഡ്ഗില്‍ തന്നെയാണെങ്കിലും ആ റിപ്പോര്‍ട്ട് പശ്ചിമഘട്ടത്തിലെ ജനങ്ങള്‍ക്ക് ഒട്ടും ദഹിച്ചില്ല. അതിനാല്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടെങ്കിലും അഗീകരിച്ച് മുന്നോട്ടുപോകേണ്ടിയിരിക്കുന്നു. അതിന്റെ അടിസ്ഥാനത്തില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ വീക്ഷണവും അത് നടപ്പിലാക്കാതിരിക്കാന്‍ കേരളത്തിലുണ്ടായ കൊലാഹലങ്ങളും എന്തൊക്കെയാണെന്ന് പരിശോധിക്കാം.
രണ്ടു റിപ്പോര്‍ട്ടുകളില്‍ ഏതെങ്കിലും ഒന്ന് അംഗീകരിച്ച് അതില്‍ അടിയുറച്ച് മുന്നോട്ടുപോകാതെ പരിസ്ഥിതിക്ക് കോട്ടംതട്ടാതെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് സര്‍ക്കാര്‍ പറയുന്നതില്‍ ഒരു കഥയുമില്ല. രാഷ്ട്രീയ പാര്‍ട്ടികളും മതനേതാക്കളും കൈയ്യേറ്റക്കാരും റിയല്‍എസ്റ്റേറ്റ് മാഫിയകളുമായി കൂട്ടിചേര്‍ന്ന് നടത്തിയ കൊള്ളയാണ് പശ്ചിമഘട്ട മലനിരകളെയും കുട്ടനാടന്‍ പ്രദേശങ്ങളെയും മഹാപ്രളയമാക്കിതീര്‍ത്തത്. 1977-നു ശേഷമുള്ള അനധികൃത കുടിയേറ്റങ്ങളെയും, കയ്യേറ്റങ്ങളെയും ഭൂ-പാറഖനി-മണല്‍ഖനി-ടൂറിസ്റ്റ് മാഫിയകളെയും സംരക്ഷിക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികളാണെന്ന് പകല്‍ പോലെ വ്യക്തമായ സ്ഥിതിക്ക്, റിപ്പോര്‍ട്ടുകളില്‍ ഏതെങ്കിലുംഒന്ന് അംഗീകരിച്ച് അതിന്റെ അടിസ്ഥാനത്തില്‍ പശ്ചിമഘട്ടം സംരക്ഷിക്കണമെന്ന് പറയുന്നതല്ലാതെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെയും സര്‍ക്കാരിന്റെയും പ്രകൃതിസംരക്ഷണമെന്ന വീമ്പിളക്കലുകള്‍ തട്ടിപ്പാണ്.
മഹാരാഷ്ട്ര, ഗോവ, കര്‍ണ്ണാടക, തമിഴ്നാട്, കേരള സംസ്ഥാനങ്ങളിലായി 1496 കിലോമീറ്റര്‍ ദൂരമുള്ള 129037 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള മലനിരയാണ് പശ്ചിമഘട്ടം. ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ ഇതിനെ മൂന്നായി തരംതിരിച്ചിരിക്കുന്നു. ഋടദ1 (ഋരീഹീഴശരമഹഹ്യ ലെിശെശേ്ല ദീില) ഋടദ2, ഋടദ3 ഇതില്‍ കേരളത്തിലെ ഋടദ1ല്‍ പെടുന്ന 13108 കിലോമീറ്റര്‍ വിസ്തീര്‍ണത്തിന്റെ പേരിലാണ് ഇവിടെ സമരങ്ങള്‍ അരങ്ങേറിയിരുന്നത്. (9998.7 ചതുരശ്ര കിലോമീറ്ററായി കേരള സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം കേന്ദ്ര സര്‍ക്കാര്‍ കുറച്ചു) ഈ പ്രദേശങ്ങളില്‍ വികസനവും പ്രകൃതിസംരക്ഷണവും എങ്ങനെ സംയോജിപ്പിച്ചു കൊണ്ടുപോകാനാവുമെന്നു ചൂണ്ടിക്കാണിക്കുന്ന മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ പൊതുസമൂഹത്തില്‍ ചര്‍ച്ചക്കുപോലും വിധേയമാക്കാന്‍ സമ്മതിക്കാതെ കൊലവിളി നടത്തിയതിനെതുടര്‍ന്ന് പശ്ചിമഘട്ടം എങ്ങനെ സംരക്ഷിക്കാമെന്നു കണ്ടെത്താന്‍ പ്രൊഫ. കസ്തൂരിരംഗന്‍ അധ്യക്ഷനായുള്ള സമിതിയെ നിയോഗിച്ചു.
മലകളിടിച്ച് നിരപ്പാക്കിയും കരിങ്കല്‍ ഖനനം വര്‍ധിപ്പിച്ചും ക്രമാതീതമായി മണല്‍വാരല്‍ നടത്തിയും ടൂറിസത്തിന്റെ പേരില്‍ കോണ്‍ക്രീറ്റ് കാടുകള്‍ നിര്‍മ്മിച്ചും ഒരു ദാക്ഷിണ്യവുമില്ലാതെ രാസവള പ്രയോഗം നടത്തിയും പരിസ്ഥിതി പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നതായും പശ്ചിമഘട്ടം മരണമടഞ്ഞുകൊണ്ടിരിക്കുന്നതായും കണ്ടെത്തിയ ഗാഡ്ഗിലിന്റെ അഭിപ്രായത്തോടു പ്രൊഫ. കസ്തൂരി രംഗനും യോജിക്കുന്നു. എന്നാല്‍ 123 വില്ലേജുകളുടെ സംരക്ഷണത്തിനാണ് കസ്തൂരിരംഗന്‍ പ്രാധാന്യം നല്‍കുന്നത്. കേരളത്തിലെ ഋടദ1 -ലെ 123 വില്ലേജുകളിലെ കര്‍ഷകരെയും സ്ഥലവാസികളെയും അവരുടെ വാസസ്ഥലങ്ങളെയും സംരക്ഷിക്കാനുള്ള റിപ്പോര്‍ട്ടാണ് അദ്ദേഹം സമര്‍പ്പിച്ചത്. പ്രത്യേകിച്ചും അവിടെ ജീവിക്കുന്ന കൃഷിക്കാരുടെ അടുത്ത തലമുറയെ നിലനിര്‍ത്താനുള്ള റിപ്പോര്‍ട്ടു കൂടിയാണത്. റിപ്പോര്‍ട്ടിനെതിരെ ക്വാറി- മണല്‍- ടൂറിസം- മാഫിയകള്‍ക്കുവേണ്ടി പല കോണില്‍നിന്നും അബദ്ധധാരണകള്‍ പ്രഘോഷിക്കുകയും ലേഖനങ്ങള്‍ ഇറക്കുകയും നോട്ടീസ് വിതരണം ചെയ്യുകയും മാത്രമല്ല ചെയ്തത്. വിശ്വാസികളെ നയിച്ചുകൊണ്ട് തെരുവിലിറങ്ങി നിയമലംഘനങ്ങള്‍ നടത്തി. ഫോറസ്റ്റ് ആഫീസും സര്‍ക്കാര്‍ വാഹനങ്ങളും കത്തിച്ചു. ജീരകപ്പാറ വനംകൊള്ള സംബന്ധിച്ച് കേസ് ഫയലുകളും ആ കേസിലെ തൊണ്ടി മുതലുകളും നശിപ്പിച്ചു. കേരളം കശ്മീരാക്കുമെന്നും ജാലിയന്‍ വാലാബാഗ് ആവര്‍ത്തിക്കുമെന്നും ഉച്ചൈസ്തരം ഉദ്ഘോഷിച്ചു.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ എന്തു വീക്ഷണമാണ് നല്കുന്നതെന്നു നോക്കാതെ, എന്താണു പറഞ്ഞിരിക്കുന്നതെന്ന് മനസ്സിലാക്കാതെയാണ് ഹര്‍ത്താലുകളും വിവിധതരം സമരങ്ങളും പൊടിപൊടിച്ചത്. ഇന്നത്തെ ഭ്രാന്തുപിടിച്ച വികസനത്തിന് എതിരെയുള്ള പ്രതിരോധ റിപ്പോര്‍ട്ടു മാത്രമാണ് കസ്തൂരിരംഗന്‍ നല്‍കിയത്. നമ്മുടെ മണ്ണും വെളിച്ചവും ജീവവായുവും പശ്ചിമഘട്ടത്തില്‍ ജീവിക്കുന്ന കര്‍ഷകരെയും സംരക്ഷിക്കണമെന്ന് കസ്തൂരിരംഗന്‍ പറഞ്ഞാല്‍ അതു കുടിയിറക്കാനാണെന്നു വ്യാഖ്യാനിക്കപ്പെടുന്നവരാണ് ഇന്നത്തെ പ്രളയത്തിനു ഒരു പ്രധാന കാരണം. പരിസ്ഥിതിലോല പ്രദേശങ്ങളില്‍ വനഭൂമി വനേതര ആവശ്യങ്ങള്‍ക്കോ, കൃഷിഭൂമി കൃഷിയിതര ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കരുതെന്നെ പറഞ്ഞിട്ടുള്ളൂ. ഇനി കൃഷി ചെയ്യാനാവില്ലെന്ന പ്രചാരണം കുപ്രചാരണം മാത്രമായിരുന്നു. കൃഷി സുസ്ഥിരമാക്കുകയും പരിരക്ഷിക്കുകയും ചെയ്യുകയെന്നതാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ കാതലായ അടിസ്ഥാനഘടകം. എന്നാല്‍ പത്തു വര്‍ഷത്തിനുള്ളില്‍ പശ്ചിമഘട്ടപ്രദേശമാകെ കീടനാശിനികള്‍ ഒഴിവാക്കി ജൈവകൃഷിയിലേക്ക് മടങ്ങണമെന്നും അദ്ദേഹം നിര്‍ദ്ദേശിക്കുന്നുണ്ട്.
അടുത്ത നുണ പ്രചരണം പരിസ്ഥിതിലോല പ്രദേശങ്ങളില്‍ ഋടദ1 (ഋരീഹീഴശരമഹഹ്യ ലെിശെശേ്ല ദീില) ഇനി വീടുപണിയാന്‍ കഴിയില്ലായെന്നായിരുന്നു. എന്നാല്‍ ഋടദ1-ല്‍ പരിസ്ഥിതി സൗഹൃദയമായ വീടുകളാണ് പണിയേണ്ടതെന്ന് കസ്തൂരിരംഗന്‍ നിര്‍ദ്ദേശിക്കുന്നു. നാടിന്റെ വികസനത്തിനായി പുതിയ വൈദ്യുതി പദ്ധതികള്‍ തുടങ്ങാനാവില്ലെന്നായിരുന്നു മറ്റൊരു പരാതി. നിലവിലെ വൈദ്യുതി പദ്ധതികള്‍ അതിന്റെ പൂര്‍ണ്ണതോതില്‍ നിലനിര്‍ത്തണമെന്നും അതിനായി ആയുസ്സറ്റ ഡാമുകള്‍ ഡീകമ്മീഷന്‍ ചെയ്യണമെന്നും നിര്‍ദ്ദേശിക്കുന്നതിനോടൊപ്പം ഋടദ1-ല്‍ ചെറുകിട വൈദ്യുതി പദ്ധതികള്‍ക്ക് മുന്‍ഗണന കൊടുത്തുതുടങ്ങണമെന്നും ചൂണ്ടിക്കാണിക്കുന്നു. ടൂറിസം വികസനം അസാധ്യമാകുമെന്നാണ് ഇനിയുമൊരു പരാതി, ടൂറിസം വികസിപ്പിക്കണമെന്ന് റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ട്. അതതു സ്ഥലത്തെ പരിസ്ഥിതിക്കു സൗഹൃദമായ ടൂറിസം വികസനം വളര്‍ത്തിയെടുക്കേണ്ടതാണെന്ന് റിപ്പോര്‍ട്ടില്‍ അഭിപ്രായപ്പെടുന്നു. ഇതിനായി ഇക്കോ ടൂറിസത്തില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കണമെന്നും നിര്‍ദ്ദേശിക്കുന്നുണ്ട്.
റിപ്പോര്‍ട്ടില്‍ കൃത്യമായി പറയുന്നത് അതതു പ്രദേശത്തെ സാഹചര്യങ്ങള്‍ പരിശോധിച്ച് എല്ലാ തീരുമാനങ്ങളും എടുക്കേണ്ടത് ഗ്രാമസഭകളായിരിക്കണമെന്നാണ്. ഓരോ പദ്ധതിയെയും സംബന്ധിച്ച് അന്തിമതീരുമാനം ഗ്രാമസഭക്ക് നല്കിയിരിക്കുന്നതിലൂടെ സുതാര്യമായൊരു ജനാധിപത്യ പ്രക്രിയയാണ് വിഭാവന ചെയ്യുന്നത്. സോഷ്യല്‍ ഓഡിറ്റാണ് മറ്റൊരു സവിശേഷത. ഓരോ മേഖലയിലെയും പദ്ധതി നടപ്പിലാക്കാന്‍ ആ മേഖലയിലെ പൊതു സമൂഹത്തിന്റെ പരിശോധനയും ഇടപെടലും നിഷ്ക്കര്‍ഷിക്കുന്നുണ്ട്. പ്രൊഫ. കസ്തൂരി രംഗന് റിപ്പോര്‍ട്ടും ഗാഡ്ഗില്‍ റിപ്പോര്‍ട്ടും നല്കിയ മുന്നറിപ്പുകള്‍ അവഗണിച്ചതാണ് ദുരന്തം ഇത്രയും അധികം വര്‍ധിക്കാന്‍ കാരണമായത്. പരിസ്ഥിതി ദുര്‍ബ്ബല മേഖലകള്‍ എന്ന് ഇവര്‍ ചൂണ്ടിക്കാട്ടിയ പശ്ചിമഘട്ടത്തിലെ ക്വാറികളും റിസോര്‍ട്ടുകളും കുന്നിടിക്കലും വനനശീകരണവും നിര്‍മ്മാണപ്രവര്‍ത്തനങ്ങളുമാണ് ഇത്രയധികം ഉരുള്‍പ്പൊട്ടലുകള്‍ക്കും മണ്ണിടിച്ചിലുകള്‍ക്കും കാരണമായത്. തണ്ണീര്‍തടങ്ങളും കുളങ്ങളും നികത്തിയതുകാരണം സ്വാഭാവിക ഒഴുക്ക് തടസ്സപ്പെട്ടിരിക്കുന്നു. പാടങ്ങളും തണ്ണീര്‍തടങ്ങളും എവിടെയൊക്കെ നശിപ്പിക്കപ്പെട്ട അവിടെയെല്ലാം ദുരന്തം വിതച്ചു. നദികളിലേക്ക് വെള്ളം ഒഴുകിയെത്തിയ തോടുകളും കൈവഴികളും ജലനിര്‍ഗമനചാലുകളും അനിയന്ത്രിതമായ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ കാരണം നശിപ്പിക്കപ്പെട്ടിരിക്കുന്നു. ഇത്യാദികാരണങ്ങളാല്‍ പശ്ചിമഘട്ടത്തിന്റെയും താളം തെറ്റിയിരിക്കുന്നു. അതിനാല്‍ കൂടുതല്‍ ആഘാതം ഏല്‍ക്കുന്നത് അവിടെ ജീവിക്കുന്ന മനുഷ്യര്‍ക്കായിരിക്കും. കോണ്‍ക്രീറ്റ് സൗധങ്ങള്‍ പണിയുന്നവര്‍ക്കും വിദ്യാഭ്യാസ വ്യവസായികള്‍ക്കും മണല്‍-ഖനന -മാഫിയകള്‍ക്കും ജീവനോ, വെള്ളമോ, വായുവോ, മണ്ണോ, പരിസ്ഥിതിയോ തിരിച്ച് തരാനോ, നിര്‍മ്മിച്ചുതരാനോ ആവില്ല. വെള്ളവും വെളിച്ചവും പച്ചപ്പും മണ്ണും മഴയും മഞ്ഞും കാറ്റും നഷ്ടപ്പെട്ടാല്‍ എങ്ങനെ ഇവിടെ നിലനില്ക്കും? നിലനില്‍പ്പിനായി ഗാഡ്ഗില്‍ റിപ്പോര്‍ട്ടോ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടോ നടപ്പിലാക്കുകയാണ് വേണ്ടത്. അതില്‍ ഊന്നി നിന്നുകൊണ്ട് വേണം മുന്നോട്ട്പോകേണ്ടത്.
Video Stories
ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം
ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.
കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.
കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.
Video Stories
നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്കി സുപ്രീംകോടതി
വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി സുപ്രീംകോടതി.

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.
നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന് രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.
യെമന്‍ പൗരന് കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.
kerala
സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
-
kerala1 day ago
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി
-
kerala2 days ago
നിമിഷ പ്രിയയുടെ മോചന ഫണ്ടിലേക്ക് ഒരു കോടി രൂപ നൽകും: ബോബി ചെമ്മണ്ണൂർ
-
kerala2 days ago
കൈക്കൂലിക്കേസ്; പാലക്കാട് ഫയര്‍ സ്റ്റേഷന് ഓഫീസര്‍ക്ക് സസ്പെന്ഷന്
-
kerala2 days ago
സുരേഷ് ഗോപിയുടെ പുലിപ്പല്ല് മാല; അന്വേഷണം ആരംഭിച്ച് വനംവകുപ്പ്
-
kerala1 day ago
കാസർഗോഡിന് പിന്നാലെ കണ്ണൂരിലും സ്കൂളിൽ പാദപൂജ; റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി
-
india2 days ago
കരാര്‍ സംബന്ധിച്ച് തീരുമാനമായില്ല; ഐഎസ്എല്‍ അനിശ്ചിതകാലത്തേക്ക് നീട്ടി
-
kerala2 days ago
നിയമസഭാ തെരഞ്ഞെടുപ്പ്: മാധ്യമങ്ങളുടെ വ്യാജ പ്രചാരണങ്ങളില്‍ വഞ്ചിതരാവരുത്: മുസ്ലിം ലീഗ്
-
kerala2 days ago
‘സമരത്തിന്റെ പേരിൽ നടന്നത് കോപ്രായം’; എസ്എഫ്ഐ യൂണിവേഴ്സിറ്റി സമരത്തെ വിമർശിച്ച് ഓർത്തഡോക്സ് സഭാധ്യക്ഷൻ