Connect with us

Video Stories

മീനവിയല്‍ എന്തായോ എന്തോ

Published

on

ശാരി പിവി

പാര്‍ട്ടി ചാനലില്‍ ഒന്നു വീതം മൂന്നു നേരം മീനവിയല്‍ തോരനുണ്ടാക്കി നാട്ടാരെ വെളുക്കനെ ചിരിക്കാന്‍ പഠിപ്പിക്കുന്ന പാര്‍ട്ടിക്കാരിയായ പ്രിന്‍സിപ്പലിനു വേണ്ടി വിദ്യാര്‍ത്ഥി സമൂഹത്തെ ഒറ്റിക്കൊടുത്തു യൂദാസിനെ നാണിപ്പിച്ച് ശിഖണ്ഡി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ഭാരവാഹികള്‍ ചാനലുകള്‍ തോറും പാര്‍ട്ടിയാപ്പീസീന്ന് അച്ചാരം വാങ്ങിയ വകയില്‍ ന്യായീകരണ തൊഴിലുമായി നടക്കുന്നതാണ് നാട്ടിലിപ്പോ കാണുന്ന പ്രധാന കാഴ്ച. പേര് ലോ കോളജാണെങ്കിലും തിരുവനന്തപുരത്തെ ലോ കോളജില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടക്കുന്നതൊക്കെ നിയമ വിരുദ്ധ കാര്യങ്ങളാണ്.

പ്രിന്‍സിപ്പലിന്റെ ബിരുദം മുതല്‍ നിയമനം വരെ പാപ്പരാസികള്‍ മുതല്‍ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികള്‍ വരെ സംശയത്തിന്റെ മുനയിലാക്കിയിട്ടുമുണ്ട്. (ഓരോ ദിവസവും ഓരോരോ കഥകള്‍ മെനയുകയാണെന്നാണ് ചുവന്ന് നരച്ച പാര്‍ട്ടിയുടെ (കു)ബുദ്ധി ജീവികള്‍ പറയുന്നത്). പ്രിന്‍സിപ്പലിനും കോളജിലെ കുത്തഴിഞ്ഞ നയങ്ങള്‍ക്കുമെതിരെ വിദ്യാര്‍ത്ഥി സമൂഹം ഒറ്റക്കെട്ടായി സമര രംഗത്തു വരികയും ചെയ്തു. എന്നാല്‍ സമരത്തിന്റെ ആദ്യ നാളുകളില്‍ എന്തിനും ഏതിനും സമരം ചെയ്തു പണ്ട് സ്‌ട്രൈക്ക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്ന് അപര നാമം സമ്പാദിച്ച എസ്.എഫ്.ഐ മാത്രം പങ്കു ചേര്‍ന്നില്ല.

എല്ലാവരും ഒത്തൊരുമിച്ച് സമരം നയിച്ച് ഏതാണ്ട് കോളജ് സ്തംഭിച്ചതോടെ ഭരണ കക്ഷിയുടെ വിദ്യയില്ലാ സംഘടനക്കിടയില്‍ ചെറിയൊരു മുറുമുറുപ്പ്. ശ്ശെടാ നമ്മളില്ലാതെയും സമരം വിജയിച്ചല്ലോ എന്ന കുണ്ഠിതം വേറെയും. പിന്നൊന്നും ആലോചിച്ചില്ല. പന്തം കൊളുത്തിപ്പടയുമായി സമര മുഖത്തേക്ക്. പതിവു പോലെ പ്രിന്‍സിപ്പലിനെ രാജിവെപ്പിച്ചിട്ടല്ലാതെ സമരം നിര്‍ത്തില്ലെന്നും അക്കളി തീക്കളി പിന്നെ ഏതാണ്ടൊക്കെ കളിയെന്നു മുദ്രവാക്യവും. ഒടുവില്‍ യൂണിവേഴ്‌സിറ്റിയുടെ വക പരിശോധന. കണ്ടെത്തലാവട്ടെ സര്‍വത്ര കുഴപ്പവും. ഭരണ കക്ഷിയുടെ വേണ്ടപ്പെട്ട നേതാക്കളും കൊച്ചുമക്കളും പിന്നെ മന്ത്രിമാരുടെ സ്റ്റാഫും സ്റ്റാന്റിങ് കൗണ്‍സലും അങ്ങനങ്ങനെ എല്ലായിടത്തും പിടിപാടുള്ള ലോകോളജ് മാനേജ്‌മെന്റിനെ പിണക്കാനും വയ്യ.

ചുടു ചോര മാന്താന്‍ പിള്ളാരെ റോഡിലിറക്കുകയും ചെയ്തു. എന്നാ പിന്നെ എന്താ ഒരു വഴി. യുറേക്കാ…. പാര്‍ട്ടി ആപ്പീസില്‍ ചര്‍ച്ച വിളിക്കാം. ഒരു വെടിക്ക് രണ്ട് പക്ഷി. ഭരണ കക്ഷിയല്ലേ, അതിപ്പോ ഓരോ കീഴ് വഴക്കങ്ങളാവുമ്പോ അങ്ങനെയല്ലേ പറ്റൂ. പാര്‍ട്ടി ആപ്പീസീന്ന് അങ്ങനെ നിര്‍ദേശവും പോയി. പാര്‍ട്ടിയുടെ പിള്ളാരെ മാത്രം ചര്‍ച്ചക്കു വിളിക്കുക. എന്നിട്ട് നുമ്മ പറഞ്ഞു തരുന്നതൊക്കെ അംഗീകരിച്ചുവെന്നു പറയുക. അതോടെ എല്ലാം ക്രോംപ്രമൈസ് ആവും. മുകളില്‍ നിന്നും ഉത്തരവെത്തി. പിള്ളാര്‍ സഖാക്കള്‍ ഒരു വാറോലയുമായി കോളജിനുള്ളില്‍ പോകുന്നു. അല്‍പ സമയം കഴിഞ്ഞ് തിരിച്ചു വരുന്നു.

മുന്‍കൂട്ടി വിവരം അറിയിച്ചതിനനുസരിച്ച് സമര സഖാക്കള്‍ക്കായി പ്രമുഖ പാപ്പരാസികള്‍ നേരത്തെ തയാറാക്കിയ ചോദ്യങ്ങളുമായി നിരന്നു നില്‍ക്കുന്നു. പിന്നെ വെളുക്കനെ ചിരിയുമായി എല്ലാം കോംപ്രമൈസാക്കിയെന്ന പ്രഖ്യാപനവും. ഏതാണ്ടിതു കൊണ്ടൊക്കെ തീരുമാനമാകുമെന്ന പഴയ പാര്‍ട്ടി സ്റ്റഡി ക്ലാസിലെ ബുദ്ധിയും ഉപയോഗിച്ച് ചാനലിനു മുന്നില്‍ കുത്തിയിരുന്നവരെ നിരാശരാക്കി ബാക്കി വിദ്യാര്‍ത്ഥി സംഘടനകള്‍ സമരവുമായി മുന്നോട്ടു തന്നെ. സ്വന്തം പാളയത്തില്‍ നിന്നും സി.പി.ഐയുടെ പിള്ളാര്‍ സംഘടന തന്നെ വല്യേട്ടന്‍മാരുടെ വര്‍ഗ വഞ്ചനയെ കുറിച്ച് തുറന്ന് പറഞ്ഞതോടെ ഇപ്പം ന്യായീകരണ ഡിക്ഷ്ണറി തിരഞ്ഞു നടക്കുകയാണ്. എസ്.എഫ്.ഐക്കാര്‍.

കാര്യങ്ങള്‍ ഏതാണ്ടൊക്കെ കൈവിട്ടു പോകുമെന്ന തിരിച്ചറിവു കൊണ്ടോ അതോ യു.ഡി.എഫ് കാലത്ത് വിതരണം ചെയ്ത സ്‌കൂള്‍ പാഠപുസ്തകത്തിന്റെ പിതൃത്വം ഏറ്റെടുത്ത പോലെ ഇതും നമ്മുടേത് എന്നു പറയാനോ ആവോ മന്ത്രിസഭയിലെ ഏറ്റവും മോശം മന്ത്രിയാരെന്ന മത്സരത്തില്‍ ഒന്നു മുതല്‍ മൂന്നു വരെ സ്ഥാനത്തിന് യൊതാരു വെല്ലുവിളിയും ഇല്ലാതെ നിലനിര്‍ത്താന്‍ പറ്റുന്ന വിദ്യാഭ്യാസ മന്ത്രി ചര്‍ച്ചാ പ്രഹസനവുമായെത്തി. മാനേജ്‌മെന്റിന്റെ നോട്ടീസ് വായിച്ചു കേള്‍പ്പിക്കുന്നു. പഴയ അത്തള പിത്തള തവളാച്ചി പാടി പിള്ളാരെ ഒതുക്കാനൊക്കില്ലെന്നറിഞ്ഞതോടെ പേരിലെ വ്യാജ പ്രൊഫസറുമായി മന്ത്രി വന്നതു പോലെ മടങ്ങി.

ഇനി ഇറങ്ങിപ്പോക്കിന് വല്ല കോഴ്‌സും ആരംഭിക്കുമോ ആവോ?
വ്യാജ ബിരുദം, വ്യാജ അറ്റന്റന്‍സ്, വ്യാജ ഇന്റേണല്‍ മാര്‍ക്ക് തുടങ്ങിയവ ചര്‍ച്ച ചെയ്യാനെത്തിയ മന്ത്രി തന്നെ ഇത്തരത്തിലൊരു വ്യാജവുമായാണ് നടക്കുന്നത്. എയ്ഡഡ് കോളജ് അധ്യാപകര്‍ പ്രൊഫസര്‍ ആകില്ലെങ്കിലും വ്യാജ പ്രൊഫസര്‍ പദവി അലങ്കാരവുമായാണ് ടിയാന്‍ കൊണ്ടു നടക്കുന്നത്. കേരളത്തിലെ നിരവധി സര്‍വ്വകലാശാലകളുടെ പ്രോ ചാന്‍സലര്‍ കൂടിയായ വിദ്യാഭ്യാസ മന്ത്രി തന്നെ ഇങ്ങനെ യുജിസി നിയമങ്ങള്‍ ലംഘിച്ച് ഇല്ലാത്ത പദവികള്‍ ഉണ്ടെന്നവകാശപ്പെടുമ്പോള്‍ ഇതൊക്കെ എന്ത്.

സ്വന്തം കാര്യത്തില്‍ നടപടിയെടുക്കാത്ത അദ്ദേഹം ലോ അക്കാദമി വിഷയത്തില്‍ എന്തെങ്കിലും നടപടിയെടുക്കാത്തതില്‍ പിന്നെ എന്തൂട്ട് അത്ഭുതം. പദവി ചുക്കിനും ചുണ്ണാമ്പിനും കൊള്ളില്ലെന്ന് നാള്‍ക്കു നാള്‍ തെളിയിച്ചു കൊണ്ടിരിക്കുകയുമാണ്. സാധാരണ പിള്ളാര്‍ ഇറങ്ങിപ്പോകും. ഇവിടെ സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്റെ വാക്കുകളില്‍ പറഞ്ഞാല്‍ പത്ത് മിനിറ്റ് ക്ഷമ കാണിച്ചിരുന്നേല്‍ തീര്‍ക്കാവുന്ന സമരമാണ് സഖാവ് പൊളിച്ചടക്കിയത്. ദലിത് പീഡനമടക്കം പരാതി നല്‍കിയിട്ടും ഒരു കേസു പോലുമെടുക്കാത്ത ഇരട്ടച്ചങ്കന്‍മാരുടെ ഭരണത്തില്‍ ഇതൊക്കെയല്ലേ നടക്കൂവെന്നാശ്വസിക്കാം.

ബംഗാളില്‍ ബുദ്ധദേവ് ആയിരുന്നെങ്കില്‍ കേരളത്തില്‍ ചുവപ്പ് മായ്ക്കുന്ന കാര്‍മികത്വം പിണറായിക്കായിരിക്കുമെന്ന് നാള്‍ക്കു നാള്‍ ടിയാനും തെളിയിച്ചിരിക്കുകയാണ്. നിയമത്തെ വെല്ലുവിളിക്കുന്ന ലോ അക്കാദമിയുടെ ഭൂമി തിരിച്ചു പിടിക്കണമെന്ന് ആവശ്യമുന്നയിച്ച നടരാജ പിള്ളയെ ഏതോ ഒരു പിള്ളയാക്കിയ വിദ്വാന്‍. പക്ഷേ മുഖ്യന്‍ അറിയാത്തതായൊന്നുണ്ട് (അറിയാത്തതു പോലെ അഭിനയിച്ചതും ആവാം) ലോ അക്കാദമിയുടെ ഭൂമി തിരിച്ചുപിടിക്കണമെന്ന് ഏതോ ഒരു പിള്ളയുടെ കുടുംബമല്ല ആവശ്യപ്പെട്ടത്.

മുഖ്യന് ഏതോ പിള്ളയായ പി എസ് നടരാജ പിള്ള യഥാര്‍ഥത്തില്‍ ആരാണ്? രണ്ടുവട്ടം മന്ത്രി, എം പി, എംഎല്‍എ, സ്‌റ്റേറ്റ് കോണ്‍ഗ്രസിന്റെ ആദ്യത്തെ സെക്രട്ടറി, സ്വാതന്ത്ര്യ സമര സേനാനി ദിവാന്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് സര്‍ സിപി 1943ല്‍ ഭൂമി കണ്ടുകെട്ടിയിട്ടും പോരാട്ടം നയിച്ചയാള്‍. മാതാപിതാക്കള്‍ക്കൊപ്പം പിള്ള കഴിഞ്ഞിരുന്ന സ്ഥലത്തെ 11.49 ഏക്കര്‍ ഭൂമിയാണ് ലോ അക്കാദമി സംഘം സ്വന്തമാക്കിയത്. മുഖ്യനെക്കാള്‍ പതിന്‍മടങ്ങ് കേരളത്തിന് സംഭാവന ചെയ്തിട്ടുള്ള നടരാജ് പിള്ളയെ അറിയാത്ത ടിയാന്റെ ചരിത്രബോധം എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാവുന്നതേയുള്ളു.

എല്ലാം അറിഞ്ഞിട്ടും അപമാനിക്കാന്‍ വേണ്ടി തന്നെയാണ് നിങ്ങള്‍ പറഞ്ഞതെന്ന കാര്യത്തില്‍ സംശയമില്ല. അങ്ങനെയെങ്കില്‍ നടരാജപിള്ളയും അദ്ദേഹത്തിന്റെ പിതാവ് മനോമണി പ്രഫ. സുന്ദരംപിള്ളയും കയറികിടക്കാന്‍ സ്വന്തമായി ഇടമില്ലാതെ കുടിലില്‍ കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ മകന്‍ സുന്ദരവും ആരാണെന്ന് കൂടി മനസ്സിലാക്കുന്നത് ഒരു പക്ഷേ നന്നായിരിക്കും. എന്തായാലും ലോ അക്കാദമിക്ക് ഭൂമി നല്‍കിയതിനെപ്പറ്റി അന്വേഷിക്കില്ലെന്ന് ടിയാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

തന്നാലാവുന്നതെങ്കിലും ചെയ്യണമല്ലോ. പക്ഷേ വിടില്ല ഞാനെന്ന മട്ടില്‍ ഭരണം പരിഷ്‌കരിക്കാന്‍ ഇറങ്ങിത്തിരിച്ചയാള്‍ പിന്നാലെയുണ്ട്. സര്‍ക്കാര്‍ ഭൂമി ആര് കയ്യടക്കിയാലും തിരിച്ചെടുക്കണമെന്നാണ് പരിഷ്‌കാരിയുടെ ആവശ്യം. ക്ലാസ് നടത്താന്‍ സമ്മതിക്കില്ലെന്ന് രണ്ട് മുരളീധരന്‍മാരും കോളജിലെ പിള്ളാരും. എല്ലാം ചേര്‍ത്ത് പുതിയൊരു വിഭവം കോളജില്‍ നിന്നു ഉടന്‍ പ്രതീക്ഷിക്കാമെന്നര്‍ത്ഥം.

ലാസ്റ്റ് ലീഫ്: തമിഴ്‌നാട്ടില്‍ ശശികല മുഖ്യമന്ത്രി പദത്തിലേക്ക്. രാജ്ഞിക്കു പകരം തോഴി ജനാധിപത്യം വിശാലമാകുന്ന ഓരോ വഴികള്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending