Connect with us

Video Stories

മീനവിയല്‍ എന്തായോ എന്തോ

Published

on

ശാരി പിവി

പാര്‍ട്ടി ചാനലില്‍ ഒന്നു വീതം മൂന്നു നേരം മീനവിയല്‍ തോരനുണ്ടാക്കി നാട്ടാരെ വെളുക്കനെ ചിരിക്കാന്‍ പഠിപ്പിക്കുന്ന പാര്‍ട്ടിക്കാരിയായ പ്രിന്‍സിപ്പലിനു വേണ്ടി വിദ്യാര്‍ത്ഥി സമൂഹത്തെ ഒറ്റിക്കൊടുത്തു യൂദാസിനെ നാണിപ്പിച്ച് ശിഖണ്ഡി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ഭാരവാഹികള്‍ ചാനലുകള്‍ തോറും പാര്‍ട്ടിയാപ്പീസീന്ന് അച്ചാരം വാങ്ങിയ വകയില്‍ ന്യായീകരണ തൊഴിലുമായി നടക്കുന്നതാണ് നാട്ടിലിപ്പോ കാണുന്ന പ്രധാന കാഴ്ച. പേര് ലോ കോളജാണെങ്കിലും തിരുവനന്തപുരത്തെ ലോ കോളജില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടക്കുന്നതൊക്കെ നിയമ വിരുദ്ധ കാര്യങ്ങളാണ്.

പ്രിന്‍സിപ്പലിന്റെ ബിരുദം മുതല്‍ നിയമനം വരെ പാപ്പരാസികള്‍ മുതല്‍ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികള്‍ വരെ സംശയത്തിന്റെ മുനയിലാക്കിയിട്ടുമുണ്ട്. (ഓരോ ദിവസവും ഓരോരോ കഥകള്‍ മെനയുകയാണെന്നാണ് ചുവന്ന് നരച്ച പാര്‍ട്ടിയുടെ (കു)ബുദ്ധി ജീവികള്‍ പറയുന്നത്). പ്രിന്‍സിപ്പലിനും കോളജിലെ കുത്തഴിഞ്ഞ നയങ്ങള്‍ക്കുമെതിരെ വിദ്യാര്‍ത്ഥി സമൂഹം ഒറ്റക്കെട്ടായി സമര രംഗത്തു വരികയും ചെയ്തു. എന്നാല്‍ സമരത്തിന്റെ ആദ്യ നാളുകളില്‍ എന്തിനും ഏതിനും സമരം ചെയ്തു പണ്ട് സ്‌ട്രൈക്ക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്ന് അപര നാമം സമ്പാദിച്ച എസ്.എഫ്.ഐ മാത്രം പങ്കു ചേര്‍ന്നില്ല.

എല്ലാവരും ഒത്തൊരുമിച്ച് സമരം നയിച്ച് ഏതാണ്ട് കോളജ് സ്തംഭിച്ചതോടെ ഭരണ കക്ഷിയുടെ വിദ്യയില്ലാ സംഘടനക്കിടയില്‍ ചെറിയൊരു മുറുമുറുപ്പ്. ശ്ശെടാ നമ്മളില്ലാതെയും സമരം വിജയിച്ചല്ലോ എന്ന കുണ്ഠിതം വേറെയും. പിന്നൊന്നും ആലോചിച്ചില്ല. പന്തം കൊളുത്തിപ്പടയുമായി സമര മുഖത്തേക്ക്. പതിവു പോലെ പ്രിന്‍സിപ്പലിനെ രാജിവെപ്പിച്ചിട്ടല്ലാതെ സമരം നിര്‍ത്തില്ലെന്നും അക്കളി തീക്കളി പിന്നെ ഏതാണ്ടൊക്കെ കളിയെന്നു മുദ്രവാക്യവും. ഒടുവില്‍ യൂണിവേഴ്‌സിറ്റിയുടെ വക പരിശോധന. കണ്ടെത്തലാവട്ടെ സര്‍വത്ര കുഴപ്പവും. ഭരണ കക്ഷിയുടെ വേണ്ടപ്പെട്ട നേതാക്കളും കൊച്ചുമക്കളും പിന്നെ മന്ത്രിമാരുടെ സ്റ്റാഫും സ്റ്റാന്റിങ് കൗണ്‍സലും അങ്ങനങ്ങനെ എല്ലായിടത്തും പിടിപാടുള്ള ലോകോളജ് മാനേജ്‌മെന്റിനെ പിണക്കാനും വയ്യ.

ചുടു ചോര മാന്താന്‍ പിള്ളാരെ റോഡിലിറക്കുകയും ചെയ്തു. എന്നാ പിന്നെ എന്താ ഒരു വഴി. യുറേക്കാ…. പാര്‍ട്ടി ആപ്പീസില്‍ ചര്‍ച്ച വിളിക്കാം. ഒരു വെടിക്ക് രണ്ട് പക്ഷി. ഭരണ കക്ഷിയല്ലേ, അതിപ്പോ ഓരോ കീഴ് വഴക്കങ്ങളാവുമ്പോ അങ്ങനെയല്ലേ പറ്റൂ. പാര്‍ട്ടി ആപ്പീസീന്ന് അങ്ങനെ നിര്‍ദേശവും പോയി. പാര്‍ട്ടിയുടെ പിള്ളാരെ മാത്രം ചര്‍ച്ചക്കു വിളിക്കുക. എന്നിട്ട് നുമ്മ പറഞ്ഞു തരുന്നതൊക്കെ അംഗീകരിച്ചുവെന്നു പറയുക. അതോടെ എല്ലാം ക്രോംപ്രമൈസ് ആവും. മുകളില്‍ നിന്നും ഉത്തരവെത്തി. പിള്ളാര്‍ സഖാക്കള്‍ ഒരു വാറോലയുമായി കോളജിനുള്ളില്‍ പോകുന്നു. അല്‍പ സമയം കഴിഞ്ഞ് തിരിച്ചു വരുന്നു.

മുന്‍കൂട്ടി വിവരം അറിയിച്ചതിനനുസരിച്ച് സമര സഖാക്കള്‍ക്കായി പ്രമുഖ പാപ്പരാസികള്‍ നേരത്തെ തയാറാക്കിയ ചോദ്യങ്ങളുമായി നിരന്നു നില്‍ക്കുന്നു. പിന്നെ വെളുക്കനെ ചിരിയുമായി എല്ലാം കോംപ്രമൈസാക്കിയെന്ന പ്രഖ്യാപനവും. ഏതാണ്ടിതു കൊണ്ടൊക്കെ തീരുമാനമാകുമെന്ന പഴയ പാര്‍ട്ടി സ്റ്റഡി ക്ലാസിലെ ബുദ്ധിയും ഉപയോഗിച്ച് ചാനലിനു മുന്നില്‍ കുത്തിയിരുന്നവരെ നിരാശരാക്കി ബാക്കി വിദ്യാര്‍ത്ഥി സംഘടനകള്‍ സമരവുമായി മുന്നോട്ടു തന്നെ. സ്വന്തം പാളയത്തില്‍ നിന്നും സി.പി.ഐയുടെ പിള്ളാര്‍ സംഘടന തന്നെ വല്യേട്ടന്‍മാരുടെ വര്‍ഗ വഞ്ചനയെ കുറിച്ച് തുറന്ന് പറഞ്ഞതോടെ ഇപ്പം ന്യായീകരണ ഡിക്ഷ്ണറി തിരഞ്ഞു നടക്കുകയാണ്. എസ്.എഫ്.ഐക്കാര്‍.

കാര്യങ്ങള്‍ ഏതാണ്ടൊക്കെ കൈവിട്ടു പോകുമെന്ന തിരിച്ചറിവു കൊണ്ടോ അതോ യു.ഡി.എഫ് കാലത്ത് വിതരണം ചെയ്ത സ്‌കൂള്‍ പാഠപുസ്തകത്തിന്റെ പിതൃത്വം ഏറ്റെടുത്ത പോലെ ഇതും നമ്മുടേത് എന്നു പറയാനോ ആവോ മന്ത്രിസഭയിലെ ഏറ്റവും മോശം മന്ത്രിയാരെന്ന മത്സരത്തില്‍ ഒന്നു മുതല്‍ മൂന്നു വരെ സ്ഥാനത്തിന് യൊതാരു വെല്ലുവിളിയും ഇല്ലാതെ നിലനിര്‍ത്താന്‍ പറ്റുന്ന വിദ്യാഭ്യാസ മന്ത്രി ചര്‍ച്ചാ പ്രഹസനവുമായെത്തി. മാനേജ്‌മെന്റിന്റെ നോട്ടീസ് വായിച്ചു കേള്‍പ്പിക്കുന്നു. പഴയ അത്തള പിത്തള തവളാച്ചി പാടി പിള്ളാരെ ഒതുക്കാനൊക്കില്ലെന്നറിഞ്ഞതോടെ പേരിലെ വ്യാജ പ്രൊഫസറുമായി മന്ത്രി വന്നതു പോലെ മടങ്ങി.

ഇനി ഇറങ്ങിപ്പോക്കിന് വല്ല കോഴ്‌സും ആരംഭിക്കുമോ ആവോ?
വ്യാജ ബിരുദം, വ്യാജ അറ്റന്റന്‍സ്, വ്യാജ ഇന്റേണല്‍ മാര്‍ക്ക് തുടങ്ങിയവ ചര്‍ച്ച ചെയ്യാനെത്തിയ മന്ത്രി തന്നെ ഇത്തരത്തിലൊരു വ്യാജവുമായാണ് നടക്കുന്നത്. എയ്ഡഡ് കോളജ് അധ്യാപകര്‍ പ്രൊഫസര്‍ ആകില്ലെങ്കിലും വ്യാജ പ്രൊഫസര്‍ പദവി അലങ്കാരവുമായാണ് ടിയാന്‍ കൊണ്ടു നടക്കുന്നത്. കേരളത്തിലെ നിരവധി സര്‍വ്വകലാശാലകളുടെ പ്രോ ചാന്‍സലര്‍ കൂടിയായ വിദ്യാഭ്യാസ മന്ത്രി തന്നെ ഇങ്ങനെ യുജിസി നിയമങ്ങള്‍ ലംഘിച്ച് ഇല്ലാത്ത പദവികള്‍ ഉണ്ടെന്നവകാശപ്പെടുമ്പോള്‍ ഇതൊക്കെ എന്ത്.

സ്വന്തം കാര്യത്തില്‍ നടപടിയെടുക്കാത്ത അദ്ദേഹം ലോ അക്കാദമി വിഷയത്തില്‍ എന്തെങ്കിലും നടപടിയെടുക്കാത്തതില്‍ പിന്നെ എന്തൂട്ട് അത്ഭുതം. പദവി ചുക്കിനും ചുണ്ണാമ്പിനും കൊള്ളില്ലെന്ന് നാള്‍ക്കു നാള്‍ തെളിയിച്ചു കൊണ്ടിരിക്കുകയുമാണ്. സാധാരണ പിള്ളാര്‍ ഇറങ്ങിപ്പോകും. ഇവിടെ സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്റെ വാക്കുകളില്‍ പറഞ്ഞാല്‍ പത്ത് മിനിറ്റ് ക്ഷമ കാണിച്ചിരുന്നേല്‍ തീര്‍ക്കാവുന്ന സമരമാണ് സഖാവ് പൊളിച്ചടക്കിയത്. ദലിത് പീഡനമടക്കം പരാതി നല്‍കിയിട്ടും ഒരു കേസു പോലുമെടുക്കാത്ത ഇരട്ടച്ചങ്കന്‍മാരുടെ ഭരണത്തില്‍ ഇതൊക്കെയല്ലേ നടക്കൂവെന്നാശ്വസിക്കാം.

ബംഗാളില്‍ ബുദ്ധദേവ് ആയിരുന്നെങ്കില്‍ കേരളത്തില്‍ ചുവപ്പ് മായ്ക്കുന്ന കാര്‍മികത്വം പിണറായിക്കായിരിക്കുമെന്ന് നാള്‍ക്കു നാള്‍ ടിയാനും തെളിയിച്ചിരിക്കുകയാണ്. നിയമത്തെ വെല്ലുവിളിക്കുന്ന ലോ അക്കാദമിയുടെ ഭൂമി തിരിച്ചു പിടിക്കണമെന്ന് ആവശ്യമുന്നയിച്ച നടരാജ പിള്ളയെ ഏതോ ഒരു പിള്ളയാക്കിയ വിദ്വാന്‍. പക്ഷേ മുഖ്യന്‍ അറിയാത്തതായൊന്നുണ്ട് (അറിയാത്തതു പോലെ അഭിനയിച്ചതും ആവാം) ലോ അക്കാദമിയുടെ ഭൂമി തിരിച്ചുപിടിക്കണമെന്ന് ഏതോ ഒരു പിള്ളയുടെ കുടുംബമല്ല ആവശ്യപ്പെട്ടത്.

മുഖ്യന് ഏതോ പിള്ളയായ പി എസ് നടരാജ പിള്ള യഥാര്‍ഥത്തില്‍ ആരാണ്? രണ്ടുവട്ടം മന്ത്രി, എം പി, എംഎല്‍എ, സ്‌റ്റേറ്റ് കോണ്‍ഗ്രസിന്റെ ആദ്യത്തെ സെക്രട്ടറി, സ്വാതന്ത്ര്യ സമര സേനാനി ദിവാന്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് സര്‍ സിപി 1943ല്‍ ഭൂമി കണ്ടുകെട്ടിയിട്ടും പോരാട്ടം നയിച്ചയാള്‍. മാതാപിതാക്കള്‍ക്കൊപ്പം പിള്ള കഴിഞ്ഞിരുന്ന സ്ഥലത്തെ 11.49 ഏക്കര്‍ ഭൂമിയാണ് ലോ അക്കാദമി സംഘം സ്വന്തമാക്കിയത്. മുഖ്യനെക്കാള്‍ പതിന്‍മടങ്ങ് കേരളത്തിന് സംഭാവന ചെയ്തിട്ടുള്ള നടരാജ് പിള്ളയെ അറിയാത്ത ടിയാന്റെ ചരിത്രബോധം എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാവുന്നതേയുള്ളു.

എല്ലാം അറിഞ്ഞിട്ടും അപമാനിക്കാന്‍ വേണ്ടി തന്നെയാണ് നിങ്ങള്‍ പറഞ്ഞതെന്ന കാര്യത്തില്‍ സംശയമില്ല. അങ്ങനെയെങ്കില്‍ നടരാജപിള്ളയും അദ്ദേഹത്തിന്റെ പിതാവ് മനോമണി പ്രഫ. സുന്ദരംപിള്ളയും കയറികിടക്കാന്‍ സ്വന്തമായി ഇടമില്ലാതെ കുടിലില്‍ കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ മകന്‍ സുന്ദരവും ആരാണെന്ന് കൂടി മനസ്സിലാക്കുന്നത് ഒരു പക്ഷേ നന്നായിരിക്കും. എന്തായാലും ലോ അക്കാദമിക്ക് ഭൂമി നല്‍കിയതിനെപ്പറ്റി അന്വേഷിക്കില്ലെന്ന് ടിയാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

തന്നാലാവുന്നതെങ്കിലും ചെയ്യണമല്ലോ. പക്ഷേ വിടില്ല ഞാനെന്ന മട്ടില്‍ ഭരണം പരിഷ്‌കരിക്കാന്‍ ഇറങ്ങിത്തിരിച്ചയാള്‍ പിന്നാലെയുണ്ട്. സര്‍ക്കാര്‍ ഭൂമി ആര് കയ്യടക്കിയാലും തിരിച്ചെടുക്കണമെന്നാണ് പരിഷ്‌കാരിയുടെ ആവശ്യം. ക്ലാസ് നടത്താന്‍ സമ്മതിക്കില്ലെന്ന് രണ്ട് മുരളീധരന്‍മാരും കോളജിലെ പിള്ളാരും. എല്ലാം ചേര്‍ത്ത് പുതിയൊരു വിഭവം കോളജില്‍ നിന്നു ഉടന്‍ പ്രതീക്ഷിക്കാമെന്നര്‍ത്ഥം.

ലാസ്റ്റ് ലീഫ്: തമിഴ്‌നാട്ടില്‍ ശശികല മുഖ്യമന്ത്രി പദത്തിലേക്ക്. രാജ്ഞിക്കു പകരം തോഴി ജനാധിപത്യം വിശാലമാകുന്ന ഓരോ വഴികള്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദ് വീണ്ടും അറസ്റ്റില്‍

2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു.

Published

on

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. വടകര സ്വദേശി സവാദ് ആണ് തൃശൂരില്‍ അറസ്റ്റിലായത്. തൃശൂര്‍ ഈസ്റ്റ് പൊലീസില്‍ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

ഇക്കഴിഞ്ഞ 14ന് മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ വെച്ചായിരുന്നു യുവാവ് ലൈംഗികാതിക്രമം നടത്തിയത്. സവാദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയ സവാദിന് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സ്വീകരണം നല്‍കിയ സംഭവം ഏറെ വിവാദമായിരുന്നു.

മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ആലുവ സബ് ജയിലിനു പുറത്ത് സവാദിന് സ്വീകരണം നല്‍കിയത്. ജയിലിന് പുറത്തിറങ്ങിയ സവാദിനെ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൂമാലയണിയിച്ചാണ് സ്വീകരിച്ചത്.

Continue Reading

GULF

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം എക്‌സലന്‍സ് സമ്മിറ്റ്-2025 ശ്രദ്ധേയമായി

Published

on

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി അബുഹൈല്‍ ഹാളില്‍ സംഘടിപ്പിച്ച എക്‌സലന്‍സ് സമ്മിറ്റില്‍ മണ്ഡലം പ്രസിഡന്റ് ഇസ്മാഈല്‍ എറയസ്സന്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു. ദുബൈ കെഎംസിസി സംസ്ഥാന നേതാക്കളായ അബ്ദുല്‍ ഖാദര്‍ അരിപ്രാമ്പ്ര, പിവി നാസര്‍, ഹംസ തൊട്ടി, ആര്‍ ഷുക്കൂര്‍. മലപ്പുറം ജില്ലാ നേതകളായ സിദ്ധിഖ് കലോടി, നൗഫല്‍ വേങ്ങര, സിവി അഷറഫ്, മുജീബ് കോട്ടക്കല്‍, ലത്തീഫ് കുറ്റിപ്പുറം, സക്കീര്‍ പാലത്തിങ്ങല്‍, കരീം കാലടി, ഇബ്രാഹീം വട്ടംകുളം, ബഷീര്‍ കരാട്, സഹീര്‍ ഹസ്സന്‍, ഉസ്മാന്‍ എടയൂര്‍, ഫുആദ് കുരിക്കള്‍,
ജില്ല വനിത കെഎംസിസി ഭാരവാഹികളായ മുബഷിറ മുസ്തഫ, ഷഹല റാഷിദ്, ഷബ്‌ന മാറാക്കര, സ്റ്റുഡന്റ് കെഎംസിസി ഭാരവാഹികളായ ഷാമില്‍ വേളേരി, മുഹമ്മദ് നിഹാല്‍ എറയസ്സന്‍, ഫാത്തിമ റഷ പി ടി, ആയിഷ നദ്‌വ തുടങ്ങിയവരും പങ്കെടുത്തു.

ചടങ്ങില്‍ ദുബൈ കെഎംസിസി ഇഫ്താര്‍ ടെന്റില്‍ സേവനം ചെയ്ത മണ്ഡലത്തിലെ വളണ്ടിയര്‍ ഹാപ്പിനെസ് ടീമിനും, എസ് എസ് എല്‍ സി, പ്ലസ് ടു,സി ബി എസ് ഇ, മദ്രസ്സ പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും, മജ്ദൂല്‍ ഈത്തപ്പഴ, പെര്‍ഫ്യൂം ചലഞ്ചുകളില്‍ ഫസ്റ്റ്, സെക്കന്റ്, തേര്‍ഡ് നേടിയവര്‍ക്കും, എഐ സ്റ്റാര്‍ട്ടപ്പ് മത്സര വിജയികകളെയും, മതകാര്യ വിഭാഗം നടത്തിയ ക്വിസ്സ് മത്സരം, സര്‍ഗധാര വിങ് നടത്തിയ ഇശല്‍ വിരുന്നിലെയും വിജയികള്‍ക്കും അവാര്‍ഡ് ദാനവും നടന്നു, കോട്ടക്കല്‍ മണ്ഡലത്തിന് പ്രഥമ വനിത കെഎംസിസി കമ്മിറ്റിയും, സ്റ്റുഡന്റ് കെഎംസിസി കമ്മിറ്റിയും രൂപീകരിച്ചു,

ജനറല്‍ സെക്രട്ടറി പിടി അഷറഫ് വിഷയവതരണം നടത്തി , സെക്രട്ടറി ഷരീഫ് പിവി കരേക്കാട് സ്വാഗതവും, അസീസ് വെളേരി നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ അബൂബക്കര്‍ തലകാപ്പ്, സൈദ് വരിക്കോട്ടില്‍, അബ്ദുസലാം ഇരിമ്പിളിയം, ഷെരീഫ് ടിപി, റാഷിദ് കെകെ, മുസ്തഫ സികെ, റസാഖ് വളാഞ്ചേരി, അഷറഫ് എടയൂര്‍, എന്നിവര്‍ എക്‌സലന്‍സ് സമ്മിറ്റിന് നേതൃത്വം നല്‍കി.

Continue Reading

News

ഇറാനെ ആക്രമിക്കരുതെന്ന് അമേരിക്കയോട് റഷ്യ; ആണവ ദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി

മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്‌കോവ് ബുധനാഴ്ച പറഞ്ഞു.

Published

on

മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്‌കോവ് ബുധനാഴ്ച പറഞ്ഞു. ഇസ്രാഈല്‍ ആക്രമണങ്ങള്‍ ആണവ ദുരന്തത്തിന് കാരണമാകുമെന്ന് മോസ്‌കോ പറഞ്ഞു.

ഇസ്രാഈല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കാനുള്ള റഷ്യയുടെ സന്നദ്ധത യുഎസ് തള്ളി.

ഇറാനും ഇസ്രാഈലും തമ്മിലുള്ള സ്ഥിതി ഗുരുതരമാണെന്ന് റഷ്യയുടെ എസ്വിആര്‍ വിദേശ രഹസ്യാന്വേഷണ വിഭാഗം മേധാവി സെര്‍ജി നരിഷ്‌കിന്‍ പറഞ്ഞു, ഇറാന്റെ ആണവ ഇന്‍ഫ്രാസ്ട്രക്ചറില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണം ലോകം ‘മില്ലിമീറ്റര്‍’ ദുരന്തത്തില്‍ നിന്ന് അകന്നുവെന്നാണ് അര്‍ത്ഥമാക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവ പറഞ്ഞു.

‘ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെടുകയാണ്,” യുഎന്‍ ആണവ സുരക്ഷാ വാച്ച്‌ഡോഗ് ഇതിനകം തന്നെ പ്രത്യേക നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.

Continue Reading

Trending