Connect with us

Video Stories

ആ കവിള്‍സ്പര്‍ശത്തിലെ നയതന്ത്രം

Published

on

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

പ്രിയപ്പെട്ട ഇ അഹമ്മദ് സാഹിബ് വിടവാങ്ങിയിരിക്കുന്നു. സ്വാതന്ത്ര്യാനന്തരമുണ്ടായ കലുഷിതാവസ്ഥയില്‍ ഇന്ത്യയിലെ മുസല്‍മാന്റെ സ്വസ്ഥ ജീവിതത്തിന്റെ നിറസ്വപ്‌നങ്ങളുമായാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്്‌ലിം ലീഗ് സ്ഥാപിതമാകുന്നത്. പതിറ്റാണ്ടുകള്‍ നീളുന്ന ചരിത്രത്തില്‍ കഴിവുറ്റ, ഊര്‍ജ്ജസ്വലരായ നേതൃത്വത്തിന്റെ തണലില്‍ നിന്നുകൊണ്ടാണ് ഇന്ത്യയിലെ മുസ്്‌ലിംകള്‍ തങ്ങളുടെ നിലനില്‍പ്പിനെ സാധൂകരിച്ചെടുത്തത്. ആ നേതൃത്വത്തിലെ അനിഷേധ്യനായ ഒരു അമരക്കാരനേയാണ് നമുക്ക് അഹമ്മദ് സാഹിബിന്റെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടിരിക്കുന്നത്.

അവരുടെ ഓര്‍മ്മകളില്‍ നിന്നും ശേഖരിച്ചെടുക്കാവുന്ന ഊര്‍ജ്ജം മാത്രമാണ് നമുക്കിനി കൈമുതലായുള്ളത്. അഹമ്മദ് സാഹിബിന്റെ മരണം മുസ്്‌ലിം സമൂഹത്തിനു മേല്‍ ഏല്‍പ്പിക്കുന്ന ആഘാതം അത്രക്കു വലുതാണ്. പരന്നുകിടക്കുന്ന ഇന്ത്യാരാജ്യത്ത്, അപകടങ്ങളും ഭീഷണികളും പേമാരി പോലെ പെയ്തിറങ്ങുമ്പോഴും ഫാസിസത്തിന്റെ ഭീതിയില്‍ പനിച്ചു വിറക്കുമ്പോഴും അഹമ്മദ് സാഹിബ് ഉയര്‍ത്തിയ കനമേറിയ വാക്കുകളായിരുന്നു നമ്മെ ശരീരമാസകലം പൊതിഞ്ഞു സംരക്ഷിച്ചത്.

മുസ്്‌ലിം ലീഗ് മുന്നോട്ടുവെച്ച ചരിത്ര ദൗത്യങ്ങള്‍ ഒരു പരിധി വരെ പൂര്‍ണ്ണതയിലെത്തിച്ചേര്‍ന്നത് ഇ. അഹമ്മദിലൂടെയാണെന്നതിന് ചരിത്രം സാക്ഷിയാണ്. 2004 മെയ് 22 ഇന്ത്യയുടെ വിദേശകാര്യ സഹമന്ത്രി അഹമ്മദ് സാഹിബ് ചുമതലയേറ്റെടുത്ത ദിനം ഇന്ത്യയിലെ മുസ്്‌ലിംകളെ സംബന്ധിച്ചിടത്തോളം പരമപ്രധാനവും നിര്‍ണ്ണായകവുമായ ദിനമായിരുന്നു. ഖാഇദേമില്ലത്തിന്റെയും സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെയും സീതിസാഹിബിന്റെയും സി.എച്ചിന്റെയും ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളെ ചരിത്രം സാര്‍ത്ഥകമായി ഏറ്റെടുത്ത ദിനമായിരുന്നു അത്. ആരംഭ ഘട്ടം മുതല്‍ മുസ്്‌ലിം ലീഗിനെ വലയം ചെയ്തിരുന്ന വര്‍ഗീയ ആരോപണങ്ങള്‍ അഹമ്മദ് സാഹിബിന്റെ മികവേറിയ പ്രവര്‍ത്തനങ്ങള്‍ക്കു മുന്നില്‍ നിഷ്പ്രഭമായിത്തീര്‍ന്നു.

ഒരു മനുഷ്യായുസ്സിന്റെ പരിമിതികളെ അതിര്‍ലംഘിക്കുന്ന കര്‍മ്മ ചരിത്രമാണ് അഹമ്മദ് സാഹിബിനുള്ളത്. എം.എസ്.എഫില്‍ നിന്നു തുടങ്ങി ഐക്യരാഷ്ട്രസഭയോളം പടര്‍ന്നു പന്തലിച്ച ചരിത്രപുരുഷന്‍. ഇന്ത്യയിലെ മുസ്്‌ലിംകള്‍ക്ക് എക്കാലവും ഓര്‍ത്തോര്‍ത്ത് അഭിമാനിക്കാവുന്ന നിമിഷങ്ങളായിരുന്നു അഹമ്മദ് സാഹിബ് സമ്മാനിച്ചത്. അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ചുള്ള സേവന പ്രവര്‍ത്തനങ്ങള്‍.

അധികാരത്തെ അഹമ്മദ് സാഹിബ് നിര്‍വചിച്ചത് അളവറ്റ സേവനങ്ങള്‍ കൊണ്ടായിരുന്നു. അധികാരി സേവകനാകണമെന്ന വലിയ പാഠം അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്നു വായിച്ചെടുക്കാന്‍ സാധിക്കും. അധികാരം സര്‍വ്വരേയും ദുഷിപ്പിക്കുന്ന ഈ കാലത്ത്, അധികാരത്തെ അപരനെ മര്‍ദ്ദിക്കാനുള്ള ആയുധമായി സ്വീകരിക്കുന്ന ഈ കാലത്ത് വിശദീകരണങ്ങള്‍ക്കുമപ്പുറത്തേക്ക് അഹമ്മദ് സാഹിബ് വളര്‍ന്നു കഴിഞ്ഞിട്ടുണ്ട്.

മര്‍ദ്ദിതരുടെയും അവകാശങ്ങള്‍ ഹനിക്കപ്പെടുന്നവരുടെയും മുമ്പില്‍ പ്രതീക്ഷയായി തെളിഞ്ഞിരുന്നത് അഹമ്മദ് സാഹിബായിരുന്നു. ദേശാതിര്‍ത്തികള്‍ക്കപ്പുറം, ഭാഷുടെ പരിധികള്‍ കടന്ന് സാന്ത്വനസ്പര്‍ശവുമായി അദ്ദേഹം കടന്നു ചെന്നു. ഇറാഖിലും ഫലസ്തീനിലും നടത്തിയ ഇടപെടലുകള്‍ ഇന്നും അവിസ്മരണീയമായിത്തുടരുന്നു. ഇസ്രയേലിന്റെ ഭീകരതക്കു മുന്നില്‍ വെന്തുനീറിയ ഫലസ്തീന്‍ ജനതക്കുമുന്നില്‍ മാലാഖയെപ്പോലെയാണ് അഹമ്മദ് സാഹിബ് പ്രത്യക്ഷപ്പെടുന്നത്. ഒരു രാഷ്ട്രം മുഴുവന്‍ നിങ്ങളോടൊപ്പമുണ്ടെന്നും നിങ്ങളുടെ രക്ഷക്കായി ഒരു ജനത മുഴുവന്‍ ഹൃദയം കൊണ്ട് പ്രാര്‍ത്ഥിക്കുന്നുണ്ടെന്നുമുള്ള ജീവസുറ്റ സന്ദേശവുമായാണ് അദ്ദേഹം ഫലസ്തീനിലെത്തുന്നത്.

ഇന്ത്യയുടെ വ്യത്യസ്ത ഭാഗങ്ങളില്‍, ഗുജറാത്തിലും, മുറാദാബാദിലും മുംബൈയിലും മീററ്റിലും ഭീവണ്ടിയിലും രക്തം ചിന്തിയ കൊടുംകലാപങ്ങള്‍ അരങ്ങേറുകയായിരുന്നു. ആയിരങ്ങള്‍ ജീവശ്വാസവും തേടി ചിതറിയോടുന്ന ഭയാനകമായ വേളയില്‍ സംരക്ഷണത്തിന്റെ കരസ്പര്‍ശവുമായി അഹമ്മദ് സാഹിബ് ഓടി നടന്നു. ഒരു വിശ്വാസിയുടെ ഹൃദയത്തില്‍ സന്തോഷം വിതക്കാന്‍, സമാധാനം പകരാന്‍ സാധിച്ചാല്‍ വലിയ പുണ്യമുണ്ടെന്ന് പ്രാവചകന്റെ വചനം പുലരുകയായിരുന്നു. ന്യൂനപക്ഷവിഭാഗങ്ങള്‍ നേരിടുന്ന മര്‍ദ്ദന മുറകള്‍ക്കെതിരെ, അധികാര പ്രയോഗങ്ങള്‍ക്കെതിരെ പാര്‍ലമെന്റില്‍ ശക്തമായ സാന്നധ്യമായി അദ്ദേഹമുണ്ടായിരുന്നു.

അവസാന കാലത്ത്, വാര്‍ധക്യത്തിന്റെ വിവശതയില്‍ പോലും അദ്ദേഹം നടത്തിയ പ്രഭാഷണങ്ങള്‍ ഉള്‍സാരങ്ങള്‍ കൊണ്ട് സമ്പന്നവും മാരകപ്രഹരശേഷി പേറുന്നവയുമായിരുന്നു. അധികാരത്തിന്റെ ഹിംസയുടെ ഭാവനകള്‍ക്കെതിരെ ഭരണഘടനയുടെ താളുകളില്‍ നിന്ന് അദ്ദേഹം ചോദ്യങ്ങളുടെ ശരങ്ങളുതിര്‍ത്തു. അവകാശം നിഷേധിക്കപ്പെടുന്ന മുഴുവന്‍ തന്നിലേക്കാവഹിച്ച് പാര്‍ലമെന്റിനെ പ്രകമ്പനം കൊള്ളിച്ചു. ഓര്‍മ്മയില്‍ തിളങ്ങുന്ന സ്മരണകളായി ഇവ എന്നുമുണ്ടാകുമെന്ന് തീര്‍ച്ച. മുസ്്‌ലിം രാഷ്ട്രീയത്തിന്റെ മാതൃകാപരമായ ഏടായി അഹമ്മദ് സാഹിബിന്റെ രാഷ്ട്രീയ സാന്നിധ്യം എന്നുമുണ്ടാവും.

വ്യക്തിപരമായി ഓര്‍മകളിലെ ഊഷ്മള സാന്നിദ്ധ്യമാണ് അഹ്്മദ് സാഹിബ്. ഓര്‍മ വെച്ച നാള്‍ മുതല്‍ അദ്ദേഹം കൂടെയുണ്ടായിരുന്നു. ബാപ്പയുടെ ഉറ്റ സുഹൃത്ത് പരേതനായ അഹ്്മദ് ഹാജിയുടെ സ്ഥിരമിരിപ്പിടമുണ്ടായിരുന്നു ഓഫീസ് റൂമില്‍. അഹ്്മദ് സാഹിബ് ആ മുറിയിലിരിക്കുന്ന ചിത്രമാണ് ആ കാലത്തെ കുറിച്ചുള്ള എന്റെ ഓര്‍മ. സൗമ്യവും ആകര്‍ഷകവുമായ സംസാരം. ബാപ്പയോടും അഹ്്മദ് ഹാജിയോടുമൊപ്പമുള്ള സൗഹൃദ നിമിഷങ്ങള്‍, പായയില്‍ കൂടെയിരുന്ന് ഭക്ഷണം കഴിച്ചത് തുടങ്ങിയ അമൂല്യ നിമിഷങ്ങള്‍ ഓര്‍മയിലേക്ക് ഓടിയെത്തുന്നു.

പിന്നീട് ജ്യേഷ്ഠന്‍ ശിഹാബ് തങ്ങളുടെ കാലത്ത് ഞങ്ങളോടൊപ്പം നിത്യ സാന്നിദ്ധ്യമായി അഹമദ് സാഹിബുണ്ടായിരുന്നു. ഞങ്ങളുടെ കുടുംബത്തിന്റെ സുഖത്തിലും സന്താപത്തിലും ഈണത്തിലും താരാട്ടിലും ആരവത്തിലും ഉള്ളാലെ വാത്സല്യത്തോടെ അദ്ദേഹം നിലകൊണ്ടു. കുടുംബത്തിലെ കൊച്ചു കുട്ടികള്‍ പോലും അദ്ദേഹത്തിന്റെ ആദരവ് കലര്‍ന്ന ലാളനകള്‍ അനുഭവിച്ചിട്ടുണ്ട്.
ഔദ്യോഗിക ചടങ്ങുകളുടെ തിരക്കുകള്‍ക്കിടയിലും അദ്ദേഹം പുഞ്ചിരിയോടെ ഞങ്ങളെ കാണാനെത്തും. കവിള്‍ ചേര്‍ത്തുവെച്ച് സ്‌നേഹം നിറച്ച് വെച്ച് സംസാരിച്ച് തുടങ്ങും. അടുത്തുള്ള പ്രമുഖ വ്യക്തിത്വങ്ങള്‍ക്ക് ഞങ്ങളെ പരിചയപ്പെടുത്തും.

ബാപ്പയുടെയും ശിഹാബ് തങ്ങളുടെയും സുഖവിവരങ്ങള്‍ ആരായും. ജീവിതം മുഴുവന്‍ കരുത്തേകുന്ന, ആത്മസ്ഥൈര്യം പകരുന്ന അനുഭവങ്ങളാണവയെല്ലാം. ദൈനംദിന ജീവിതത്തിലെ നിസാര കാര്യങ്ങള്‍ മുതല്‍ രാഷ്ട്രീയവും പഠനവും കുടുംബവുമെല്ലാം ആ സംസാരത്തിനകത്ത് കടന്നുവരും. ഏറ്റവുമൊടുവില്‍ അഹ്്മദ് സാഹിബിനെ കാണുന്നത് മുനവ്വറലിയുടെ ഗൃഹപ്രവേശന ചടങ്ങിലാണ്. നെഞ്ചിലേക്ക് അണച്ചുപിടിച്ച് വസ്വിയ്യത്ത് പോലെ അദ്ദേഹം ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു. രണ്ടാഴ്ച മുമ്പ് ദുബായിലെ അദ്ദേഹത്തിന്റെ മകള്‍ ഫൗസിയയുടെ വീട്ടില്‍ വെച്ച് അദ്ദേഹത്തെ കാണാനിടയായി.

പതിവില്ലാതെ ചില പ്രത്യേക കാര്യങ്ങള്‍ അന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ കുടുംബത്തോടുള്ള അടുപ്പത്തില്‍ തുടങ്ങി, പിന്നെ പറഞ്ഞു തുടങ്ങി: ”നിങ്ങളുടെ കുടുംബത്തോട് പൂക്കോയ തങ്ങളുടെയും ശിഹാബ് തങ്ങളുടെയും ഒപ്പം തുടങ്ങിയതാണ് അഹ്്മദിന്റെ ബന്ധം. അവിടത്തെ കൊച്ചു കുട്ടികളെ പോലും ഞാന്‍ ആദരിക്കുന്നുണ്ട്. അത് എന്ത്‌കൊണ്ടെന്നറിയാമോ? പൂക്കോയ തങ്ങള്‍ മുതല്‍ക്ക് നിങ്ങളുടെ കുടുംബം പാര്‍ട്ടിക്ക് ഒരു പോറലുമേല്‍പ്പിച്ചിട്ടില്ല. ഏത് സന്നിഗ്ധ ഘട്ടത്തിലും നിങ്ങളെടുത്ത തീരുമാനങ്ങള്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തിയിട്ടുണ്ട്.

നിങ്ങളുടെ താല്‍പര്യങ്ങള്‍ ഒരിക്കലും പാര്‍ട്ടിക്കു മേല്‍ അടിച്ചേല്‍പ്പിച്ചിട്ടില്ല. പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ നിങ്ങള്‍ അനുസരിക്കുകയും നടപ്പാക്കുകയും ചെയ്തു. എന്റെ ഇത്രയും കാലത്തെ ജീവിതത്തില്‍ എനിക്കേറ്റവും സംതൃപ്തിയും അഭിമാനവുമുള്ള കാര്യമാണത്. ആ വഴയില്‍ തന്നെ മുന്നോട്ട് പോകണം. ഞാനിത് ആരുടെ മുന്നിലും തുറന്ന് പറയും. ഇന്നത്തെ കാലത്ത് പലരും പൊങ്ങിവരും. നിങ്ങളുടെ കുടുംബം അതിലൊന്നും വശംവദരായിട്ടില്ല. പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ക്കൊപ്പം നിങ്ങള്‍ ഉറച്ചുനിന്നു. അതാണ് ഞങ്ങളുടെ സമാധാനം.” ഒരു വസ്വിയ്യത്ത് പോലെ അദ്ദേഹം പറഞ്ഞവസാനിപ്പിച്ചു.

അന്ന് ദുബായില്‍ ജുമുഅക്ക് കൂടിയതും അഹ്്മദ് സാഹിബിനെ കാണാനിടയായതും ആ വാക്കുകള്‍ കേള്‍ക്കാന്‍ കഴിഞ്ഞതും വിധിയുടെ, സ്‌നേഹത്തിന്റെ നൂലിഴയില്‍ കോര്‍ത്ത തപസ്സിന്റെ മധുര ശബ്ദമായി ഞാനിപ്പോഴും ഓര്‍ക്കുന്നു. മനസ്സില്‍ പതിഞ്ഞ ആ മന്ദസ്മിതവും ആ കവിള്‍ സ്പര്‍ശത്തിലെ മാസ്മരികതയും തണുപ്പും ഇനി കിട്ടില്ല എന്ന് ഞാനറിഞ്ഞു ഫാസിസം ആഴത്തില്‍ വേരുറപ്പിക്കുന്ന ചരിത്രസന്ദര്‍ഭത്തില്‍ ഈ വിയോഗം വലിയ ആഘാതങ്ങള്‍ സൃഷ്ടിക്കും. വര്‍ഗീയതയുടെ ദുര്‍ഭൂതങ്ങളെ, ആര്‍ജവത്തോടെ തടഞ്ഞു നിര്‍ത്തി, താന്‍ പ്രതിനിധാനം ചെയ്യുന്ന വലിയൊരു സമൂഹത്തെ ഒരു പോറലുമേല്‍ക്കാതെ പരിരക്ഷിച്ച മഹാമനുഷ്യനാണ് വിടവാങ്ങിയിരിക്കുന്നത്.

പതിറ്റാണ്ടുകളോളം ശോഭ കെടാതെ, മുനിഞ്ഞു കത്തിയ നിറദീപമാണ് അണഞ്ഞിരിക്കുന്നത്. നമുക്കു മുന്നില്‍ കനത്ത ഇരുട്ട് പടര്‍ന്ന് തുടങ്ങിയിട്ടുണ്ട്. വലിയ ഗര്‍ത്തങ്ങളും കുഴികളും നമുക്കറിയാതെ വന്നേക്കും. അവയില്‍ വീഴാതെ, നമ്മുടെ കൈ പിടിച്ചു നടന്ന ഒരു മഹാന്റെ അസാന്നിധ്യം ഏറെ പേടിപ്പെടുത്തുന്നുണ്ട് എന്നതാണ് സത്യം.

Video Stories

ഇരിട്ടി കണിച്ചാർ ഉരുൾപൊട്ടൽ പ്രത്യേക ദുരന്തമായി കണക്കാക്കും

തൊഴിൽ നഷ്ട ദുരിതാശ്വാസ സഹായം എന്ന നിലയിൽ ദുരന്തബാധിതർക്ക് തുക അനുവദിക്കുന്നതിനും സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും മറ്റും അടിയന്തര ധനസഹായം നൽകുന്നതിനും കണ്ണൂർ ജില്ലാ കളക്ടർക്ക് 20 ലക്ഷം രൂപ അഡ്വാൻസ് ആയി അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Published

on

കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിലെ കണിച്ചാർ വില്ലേജിൽ ഉണ്ടായ ഉരുൾപൊട്ടലിനെ പ്രത്യേക ദുരന്തമായി കണക്കാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2018- 19 പ്രളയത്തിൽ അനുവദിച്ചത് പോലെ വീടുകൾക്ക് നാശനഷ്ടം നൽകും. പൂർണ്ണമായും വീട് നഷ്ടപ്പെട്ടവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നടക്കം ആകെ 4 ലക്ഷം രൂപ നൽകും. ഭാഗികമായി നാശനഷ്ടം സംഭവിച്ചവർക്ക് നഷ്ടത്തോത് കണക്കാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം നൽകും. ഉരുൾപൊട്ടലിൽ മരണമടഞ്ഞവരുടെ ആശ്രിതർക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് പരമാവധി 4 ലക്ഷവും പെട്ടിമുടി ദുരന്തത്തിൽ പെട്ടവരുടെ ആശ്രിതർക്ക് അനുവദിച്ചതുപോലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 1 ലക്ഷം രൂപയും അനുവദിക്കും.

ഉരുൾപൊട്ടലിനെ തുടർന്ന് വീടുകളിലേക്ക് മടങ്ങാൻ സാധിക്കാതിരുന്ന 59 കുടുംബങ്ങളിലെ 170 മുതിർന്ന വ്യക്തികൾക്ക് 100 രൂപ വീതവും 33 കുട്ടികൾക്ക് 60 രൂപ വീതവും ക്യാമ്പിന് പുറത്ത് താമസിച്ച ദിവസം കണക്കാക്കി ധനസഹായം നൽകും.റോഡുകൾ, കെട്ടിടങ്ങൾ, വീടുകൾ, പാലങ്ങൾ, കലുങ്കുകൾ, വൈദ്യുതി പോസ്റ്റുകൾ, കൃഷി, മൃ​ഗസംരക്ഷണം, കുടിവെള്ള സ്രോതസുകൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചതിന് നഷ്ടം ക്ലെയിം ചെയ്യുവാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകും.തൊഴിൽ നഷ്ട ദുരിതാശ്വാസ സഹായം എന്ന നിലയിൽ ദുരന്തബാധിതർക്ക് തുക അനുവദിക്കുന്നതിനും സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും മറ്റും അടിയന്തര ധനസഹായം നൽകുന്നതിനും കണ്ണൂർ ജില്ലാ കളക്ടർക്ക് 20 ലക്ഷം രൂപ അഡ്വാൻസ് ആയി അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Continue Reading

Video Stories

ആലപ്പുഴയിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് അമ്മ മരിച്ചു; മകൾക്ക് പരിക്ക്

.കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ഏഴരയോടെ ശവകോട്ടപ്പാല ത്തിന് സമീപമുള്ള വൈദ്യുതിഭവനു മുന്നിലായിരുന്നു അപകടം

Published

on

ആലപ്പുഴ ശവക്കോട്ടപ്പാലത്തിനു സമീപം സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് വീട്ടമ്മ മരിച്ചു. പാണാവള്ളി പുരയിടം വീട്ടിൽ നജീബിന്റെ ഭാര്യ സഫിയത്ത് (41) ആണു മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന മകൾ അൻസനയെ (20) പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ഏഴരയോടെ ശവകോട്ടപ്പാല ത്തിന് സമീപമുള്ള വൈദ്യുതിഭവനു മുന്നിലായിരുന്നു അപകടം. പെട്ടെന്ന് ബ്രേക് ചെയ്തപ്പോൾ സിമന്‍റ് കട്ടകളിൽ കയറി സ്കൂട്ടർ മറിയുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു.

Continue Reading

Video Stories

മുഖ്യമന്ത്രിക്കൊപ്പം ഡിന്നറിന് ആളില്ല; വിറ്റുപോകാതെ ലോകകേരള സഭ ഗോള്‍ഡ് സില്‍വര്‍ കാര്‍ഡുകള്‍

8 മുതൽ 11 വരെ അമേരിക്കയിൽ നടക്കുന്ന ലോക കേരള സഭാ മേഖലസമ്മേളനത്തിലാണ് താരനിശാ മോഡലിലെ വിവാദപണപ്പിരിവ് നടക്കുന്നത്.

Published

on

യു എസിലെ ലോക കേരള സഭ സമ്മേളനത്തിൽ മുഖ്യമന്ത്രി അടക്കം ഉള്ള വിഐപികൾക്കൊപ്പമുള്ള അത്താഴ വിരുന്നിനായി സംഘാടകർ വാഗ്ദാനം ചെയ്ത ഗോൾഡ്, സിൽവർ കാർഡുകൾ ഇത് വരെ ആരും വാങ്ങിയിട്ടില്ലെന്ന് റിപ്പോർട്ട്. 2 ലക്ഷത്തി 80,000 ഡോളർ ആണ് പരിപാടിക്കായി ഇത് വരെ സ്പോൺസർഷിപ്പ് ഇനത്തിൽ കിട്ടിയിരിക്കുന്നത്.രണ്ടര ലക്ഷം ഡോളറിന്റെ ഡയമൻറ് കാർഡും പിന്നെ പതിനായിരം ഡോളറിന്റെ രണ്ടും 5000 ഡോളറിന്റെ രണ്ടും സ്പോൺസർമാർ മാത്രമാണ് ഇതിനോടകം വന്നിട്ടുള്ളത്. 8 മുതൽ 11 വരെ അമേരിക്കയിൽ നടക്കുന്ന ലോക കേരള സഭാ മേഖലസമ്മേളനത്തിലാണ് താരനിശാ മോഡലിലെ വിവാദപണപ്പിരിവ് നടക്കുന്നത്. ഒരു ലക്ഷം ഡോളർ നൽകുന്നവർക്ക് ഗോൾഡ് പാസും 50000 ഡോളറിന് സിൽവർ പാസും ബ്രോൺസിന് 25000 ഡോളറുമായിരുന്നു പിരിവ്.

Continue Reading

Trending