Connect with us

Video Stories

ഗൂഢാലോചനകളെ ചെറുത്ത ജനകീയവിജയം

Published

on

ടി.പി.എം ഹാഷിര്‍ അലി

1988 ഏപ്രില്‍ 13നു മലബാറിന്റെ യാത്രസ്വപ്‌നങ്ങളിലേക്ക് ചിറകുവിടര്‍ത്തി പറന്നിറങ്ങിയ കോഴിക്കോട് വിമാനത്താവളം 2006 ഫെബ്രുവരി 12നു അന്താരാഷ്ട്രപദവിയോടെ രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിലൊന്നായി തലയുയര്‍ത്തി നില്‍ക്കെ അതിനെ തകര്‍ക്കാനായി സ്വകാര്യ ലോബി നടത്തിയ ശ്രമങ്ങളെ ഒന്നടങ്കം പരാജയപ്പെടുത്തിയ ജനകീയ കൂട്ടായ്മ നേടിയ വിജയത്തിന്റെ ആഘോഷത്തിലാണ് ഇന്ന് മലബാര്‍ മേഖല. അന്തര്‍ദേശീയ യാത്രക്കാരുടെ കണക്ക് എടുത്താല്‍ ഇന്ത്യയിലെ തിരക്കുള്ള ഏഴാമത്തേതും മൊത്തം യാത്രക്കാരുടെ കണക്ക് എടുത്താല്‍ ഒമ്പതാമത്തേതും സ്ഥാനമലങ്കരിച്ചിരുന്ന ഒരു കേന്ദ്രത്തെ സ്വകാര്യ ലോബികളുടെ സ്വാര്‍ഥ ലാഭങ്ങള്‍ക്കു വേണ്ടി ചിറകരിഞ്ഞ നിര്‍ഭാഗ്യകരമായ സാഹചര്യത്തെയാണ് ഇപ്പോള്‍ അതിജീവിക്കുന്നത്.
2014ലാണ് റണ്‍വെക്കു തകരാറുണ്ടെന്നു പറഞ്ഞു വിമാനത്താവളത്തെ തളര്‍ത്താന്‍ ഗൂഢാലോചന നടക്കുന്നത്. 2015ന് ഭാഗികമായി അടച്ചു. നാലു മാസമായിട്ടും റീകാര്‍പറ്റിങ് പണി തുടങ്ങിയില്ല. ഗൂഢാലോചന തിരിച്ചറിഞ്ഞ മലബാറിലെ പൊതുപ്രവര്‍ത്തകരും രാഷ്ട്രീയ നേതൃത്വവും ശക്തമായി ഇതിനെതിരെ രംഗത്തിറങ്ങി. കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ചേര്‍ന്ന് ഏഴു ദിവസത്തെ സമരം തുടങ്ങി. 2015 സെപ്തംബര്‍ എട്ടിന് മാനാഞ്ചിറയില്‍ അനിശ്ചിതകാല സമരം തുടങ്ങി. സ്വകാര്യശക്തികളെ സഹായിക്കാനുള്ള ഗൂഢാലോചനയെന്നു സമരം ഓരോ ദിവസം മുന്നോട്ടുപോകുമ്പോഴും കൂടുതല്‍ കൂടുതല്‍ വ്യക്തമായി.
റീകാര്‍പറ്റിങ് പണി ആരംഭിക്കാത്തതിനെ തുടര്‍ന്ന് സമരത്തിന്റെ ഏഴാം ദിവസം ഡിജിസിഎയില്‍ അന്നത്തെ എം.പിയായിരുന്ന ഇ. അഹമ്മദ് സാഹിബ് കുത്തിയിരുന്നു. പത്ത് മണി മുതല്‍ മൂന്നു മണി വരെ ഓര്‍ഡര്‍ ഇട്ടിട്ടേ ഇറങ്ങൂ എന്ന് പഞ്ഞ് അദ്ദേഹം പിന്‍വലിയാന്‍ കൂട്ടാക്കിയില്ല. മൂന്നു മണിക്ക് ഡിജിസിഎയുടെ ഓര്‍ഡര്‍ ഇ. അഹമ്മദിനയച്ച ശേഷമാണ് സമരം നിര്‍ത്തിയത്. അങ്ങനെ റണ്‍വേ റീകാര്‍പറ്റിങ് പണി തുടങ്ങി. 110 കോടി രൂപയുടെ പുതിയ ടെര്‍മിനല്‍ അന്ന് ഇ. അഹമ്മദ് ആണ് പാസാക്കിയത് എന്നതും സ്മരണീയമാണ്. പിന്നീട് 450 ഏക്കര്‍ സ്ഥലം ഏറ്റെടുത്താലേ വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കാന്‍ പറ്റൂ എന്നായി. ആ സമയമായപ്പോഴേക്കും ഇ. അഹമ്മദ് രോഗബാധിതനായി. ഇത് പ്രവര്‍ത്തനത്തെ ബാധിച്ചു. ഓരോ വര്‍ഷവും ഹജ്ജ് എംബാര്‍ക്കേഷന്‍ വാഗ്ദാനങ്ങളുണ്ടായി. നാട്ടുകാര്‍ ഭൂമി വിട്ടുകൊടുക്കാന്‍ തയ്യാറാകാതെയും എതിര്‍പ്പു ശക്തമാക്കി. സ്വാഭാവികമായും സ്വകാര്യശക്തികളുടെ ഗൂഢാലോചനയില്‍ സമരക്കാര്‍ കുടുങ്ങി.
ഈ പ്രതിസന്ധി ഘട്ടത്തിലാണ് കോഴിക്കോട് എയര്‍പോര്‍ട്ടില്‍ ഏറ്റവും കുറഞ്ഞ കാലം ജോലി ചെയ്ത ഡയറക്ടറായ ജെ.ടി രാധാകൃഷ്ണ, എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗം ജോയിന്റ് ജനറല്‍ മാനേജര്‍ ഒ.വി മാര്‍ക്‌സിസ് എന്നിവര്‍ നിലവിലുള്ള ഈ റണ്‍വെയില്‍ തന്നെ വലിയ വിമാനങ്ങള്‍ ഇറങ്ങാം എന്ന് ശാസ്ത്രീയ പഠനം നടത്തി തെളിയിച്ചത്. തെളിവിന്റെ അടിസ്ഥാനത്തില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും ഡിജിസിഎയും വലിയ വിമാനങ്ങള്‍ ഇറങ്ങാമെന്ന് ഉത്തരവിട്ടു. റണ്‍വെ എന്‍ഡ് സെയ്ഫ്റ്റി ഏരിയ ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് വീണ്ടും അധികൃതര്‍ തടസ്സങ്ങളുന്നയിച്ചു. ആറ് മാസം അങ്ങനെ നഷ്ടമായി. കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രഖ്യാപനം കൂടി ഇതിനിടയില്‍ വന്നതോടെ ആശങ്കകള്‍ വലുതായി. കോഴിക്കോടിന്റെ ഭാവി തുലാസിലായി. വിമാനത്താവളത്തിന്റെ പ്രതാപം നഷ്ടപ്പെട്ടേക്കുമെന്ന ആശങ്കയുണ്ടായി. അപ്പോഴാണ് സഊദി എയര്‍ലൈന്‍സ് വിമാനം ഇറക്കാനുള്ള സാധ്യതാ പഠനം തുടങ്ങിയത്. അവര്‍ ഡല്‍ഹിയില്‍ ഫയല്‍ എത്തിച്ചിട്ടും വീണ്ടും കാത്തിരിപ്പ് നീണ്ടു.
2018ന് ഓഗസ്റ്റില്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.പി നിരന്തരം ബന്ധപ്പെട്ടതിന്റെ ഫലമായി സെപ്തംബറില്‍ വലിയ വിമാനം ഇറങ്ങുമെന്ന് പ്രഖ്യാപനമുണ്ടായി. മുസ്‌ലിംലീഗിന്റെ ആഭിമുഖ്യത്തില്‍ മൂന്ന് വര്‍ഷത്തെ നിരന്തര സമരങ്ങളും ഡല്‍ഹി മാര്‍ച്ചും എം.കെ രാഘവന്‍ എം.പിയും മറ്റ് സാമൂഹിക സംഘടനകളും ഒരുക്കിയ പ്രവര്‍ത്തനങ്ങളും ഈ വിജയത്തിന് നിദാനമായി. കെ.എം.സി.സിയുടെ നേതാക്കളും പ്രവര്‍ത്തകരും ഈ വിജയത്തില്‍ സജീവ പങ്കാളികളായി. പ്രവാസികളുടെ ഒരു വലിയ കൂട്ടായ്മ ഇക്കാര്യത്തില്‍ രൂപപ്പെട്ടിരുന്നു. വിമാനത്താവളത്തിന്റെ പഴയ പ്രൗഢി വീണ്ടെടുക്കാനുള്ള കൂടുതല്‍ ശ്രമങ്ങള്‍ക്ക് ഈ വിജയം കരുത്തുപകരും. ഇനിയും വിമാനത്താവളത്തിന്റെ വികസനത്തിനായി ശക്തമായ പ്രവര്‍ത്തനങ്ങകളുണ്ടാവേണ്ടിയിരിക്കുന്നു.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending