Connect with us

Video Stories

ആര്‍.എസ്.എസും രാമക്ഷേത്രവും

Published

on

എ.വി ഫിര്‍ദൗസ്‌

രാജ്യത്തെ 13 ശതമാനം മാത്രം വരുന്ന വിഭാഗത്തിനുവേണ്ടി ശേഷിച്ച 87 ശതമാനം ജനതയുടെ ജീവിതത്തെ മുച്ചൂടും മുടിപ്പിക്കുന്ന നയവൈകല്യങ്ങളാണ് മോദി സര്‍ക്കാര്‍ നടപ്പിലാക്കിയത്. ഈ നയങ്ങള്‍ക്കെതിരെ എതിര്‍പ്പുയര്‍ത്തിയവരില്‍ ഗോവിന്ദാചാര്യയെയും എസ് ഗുരുമൂര്‍ത്തിയെയും പിന്‍പറ്റുന്ന ആര്‍.എസ്.എസ് നേതാക്കളും ഇടത്തരം ചുമതലക്കാരുമെല്ലാം ഉണ്ടായിരുന്നു. സ്വദേശി ശാസ്ത്ര പ്രസ്ഥാനം, സ്വദേശി ജാഗരണ്‍മഞ്ച്, ഭാരതീയ മസ്ദൂര്‍ സംഘ് തുടങ്ങിയ പരിവാറിന്റെ തന്നെ വിവിധ അനുബന്ധ ഘടകങ്ങളില്‍ നിന്നുള്ള ശക്തമായ എതിര്‍പ്പ് പിടിച്ചുപറ്റിയവയാണ് മോദി സര്‍ക്കാറിന്റെ മിക്കവാറും എല്ലാ നയങ്ങളും. ഇതെല്ലാം ഇന്ത്യയിലെ ജനങ്ങള്‍ ഏറെക്കുറെ മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്.
സര്‍ക്കാറിന്റെ പരാജയവും ജനങ്ങളില്‍ നിന്നുള്ള അകല്‍ച്ചയുമെല്ലാം വരുന്ന തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടികള്‍ക്കിടയാക്കുമെന്ന പാഠം ഉള്‍ക്കൊണ്ട് തന്നെയാണ് ഇപ്പോള്‍ സംഘ്പരിവാര്‍ അയോധ്യയിലേക്ക് തിരിഞ്ഞിരിക്കുന്നത്. സന്യാസിമാരെ രംഗത്തിറക്കി സര്‍ക്കാറിനെതിരെ സംസാരിപ്പിച്ചത് അമിത്ഷായും മോഹന്‍ ഭാഗവതും ആസൂത്രണം ചെയ്ത നാടകം മാത്രമായിരുന്നു. എന്നാല്‍ രാമക്ഷേത്ര നിര്‍മ്മാണത്തെ ഇന്ത്യയിലെ ഹിന്ദുക്കളുടെ അനിവാര്യ ആവശ്യമായി ഉള്‍ക്കൊള്ളാന്‍ ഇന്ത്യയിലെ ഭൂരിപക്ഷം ഹിന്ദുക്കള്‍ തയ്യാറല്ല. അവര്‍ ഹിന്ദുക്കളെ മുന്‍നിര്‍ത്തി സംഘ്പരിവാര്‍ രാഷ്ട്രീയക്കാര്‍ കളിക്കുന്ന നാടകങ്ങള്‍ തിരിച്ചറിയുന്നുണ്ട്. തെരഞ്ഞെടുപ്പ് വരുമ്പോള്‍ പെട്ടെന്ന് ഉണര്‍ന്ന് ഉത്തേജിതമാകുന്ന സംഘ്പരിവാറിന്റെ ഹിന്ദു സ്‌നേഹത്തിന്റെ തനിനിറം മനസ്സിലാക്കുന്ന ബഹുഭൂരിപക്ഷം ഹിന്ദുക്കളെ ഉപയോഗിച്ച് മോദി അധികാരത്തിലെത്തുന്നത് തടയാന്‍ ഇന്ത്യയിലെ മതനിരപേക്ഷ പ്രതിപക്ഷത്തിന് സാധിക്കുക എന്നതാണ് പ്രധാനം. മോദി ഗവണ്‍മെന്റിനെ തുറന്നുകാട്ടാനും താഴെയിറക്കാനും ആവശ്യമായ വസ്തുതകളും വിവരങ്ങളും ശേഖരിക്കുന്നതില്‍ ഇന്ത്യയിലെ പ്രതിപക്ഷം വളരെ പിറകില്‍ തന്നെയാണ് ഇപ്പോഴും. വ്യാപകമായി നിലനില്‍ക്കുന്ന അസംതൃപ്തിയെ രാഷ്ട്രീയമായി ഉപയോഗിച്ചുകൊണ്ട് വരുന്ന തെരഞ്ഞെടുപ്പില്‍ മോദിയെ അധികാരത്തില്‍ നിന്നിറക്കാന്‍ പ്രതിപക്ഷത്തിന് സാധിക്കുമോ എന്നതാണ് ജനങ്ങള്‍ ഉറ്റുനോക്കുന്നത്. കഴിഞ്ഞ നാലര വര്‍ഷക്കാലവും മോദി സര്‍ക്കാര്‍ സഞ്ചരിച്ചത് സ്വപ്‌നലോകത്തെ ബാലഭാസ്‌കരന്മാര്‍ക്കൊപ്പമാണ്. ഭരണ നേട്ടങ്ങളും സര്‍ക്കാറിനെ കൊണ്ടുള്ള പ്രയോജനങ്ങളുമെല്ലാം രാജ്യത്തെ കുത്തകകള്‍ക്കും സമ്പന്ന വിഭാഗത്തിനുമായി അടിയറ വെച്ചപ്പോള്‍ സാധാരണക്കാരും ദരിദ്രരും അവഗണിക്കപ്പെട്ടു. ഹിന്ദു രക്ഷകരെന്ന് വാദിക്കുന്നവര്‍ അധികാരത്തിലെത്തിയശേഷം ഇന്ത്യയിലെ ഹിന്ദുക്കള്‍ക്കുവേണ്ടി അവര്‍ എന്തു ചെയ്തു എന്ന ചോദ്യത്തിന് മറുപടി നല്‍കാന്‍ പോലും അവര്‍ക്കാവുന്നില്ല. ദലിതരെയും മുസ്‌ലിംകളെയും തല്ലിക്കൊന്നതും ഗോരക്ഷയുടെ പേരില്‍ ഗോഗോ വിളികള്‍ ഉയര്‍ത്തിയതുമാണ് ഹിന്ദുരക്ഷാ സേവനങ്ങള്‍ എങ്കില്‍ സാക്ഷാല്‍ യോഗി ആദിത്യനാഥിന്റെ നാട്ടില്‍ പോലും അതൊന്നും ജനങ്ങള്‍ അംഗീകരിക്കുന്നില്ല. ദാരിദ്ര്യത്തെയും പട്ടിണിയെയും വികസനത്തെയും കുറിച്ച് ചോദിക്കുമ്പോള്‍ ക്ഷേത്രത്തെയും അമ്പലത്തെയും വിശ്വാസത്തെയും കുറിച്ച് മുതലക്കണ്ണീരൊഴുക്കുന്ന വഞ്ചനാത്മക രാഷ്ട്രീയമാണ് ഉത്തര്‍പ്രദേശിലടക്കം സംഘ്പരിവാര്‍ പയറ്റിക്കൊണ്ടിരിക്കുന്നത് എന്ന് യോഗി ആദിത്യനാഥിന് വോട്ടു ചെയ്ത അന്നാട്ടുകാര്‍ പരിതപിക്കുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ശിശുമരണം നടക്കുന്ന സംസ്ഥാനമാണിന്ന് ഉത്തര്‍പ്രദേശ്. ഒരൊറ്റ ഭരണമാറ്റം കൊണ്ട് യു.പി പതിറ്റാണ്ടുകള്‍ പിറകോട്ടുപോയി.
രാംലീലാ മൈതാനിയില്‍ പങ്കെടുത്ത മൂവായിരത്തോളം സന്യാസിമാരില്‍തന്നെ മോദി ഗവണ്‍മെന്റിനെ എതിര്‍ക്കുന്നവരുണ്ട് എന്നത് വസ്തുതയാണ്. എന്നാല്‍ ഇന്ത്യയിലെ യഥാര്‍ത്ഥ ആത്മീയ വ്യക്തിത്വങ്ങളില്‍ 97 ശതമാനം പേരും രാമക്ഷേത്ര നിര്‍മ്മാണത്തെ അജണ്ടയാക്കുന്ന പരിവാര്‍ രാഷ്ട്രീയത്തിന് പുറത്താണ് എന്നത് വസ്തുത മാത്രമാണ്. തെരഞ്ഞെടുപ്പ് കാലത്ത് സംഘ്പരിവാര്‍ സൃഷ്ടിക്കുന്ന സംഘര്‍ഷാന്തരീക്ഷത്തില്‍ അവരുടെ അഥവാ ബഹുഭൂരിപക്ഷ ഹിന്ദുക്കളുടെ ശബ്ദങ്ങള്‍ പുറത്തുവരാതിരിക്കുകയും സംഘ്പരിവാര്‍ കോലാഹലങ്ങള്‍ മാത്രം ഉയര്‍ന്നുകേള്‍ക്കുകയും ചെയ്യുന്നതുകൊണ്ടാണ് മൊത്തത്തിലുള്ള ‘ഹിന്ദുവികാര രൂപീകരണം’ എന്നൊരു വ്യാജപ്രതീതി ഉണര്‍ന്നുവരുന്നത്. ഇന്ത്യയില്‍ ആര്‍.എസ്.എസ് രൂപീകൃതമായ ശേഷം ഇവിടുത്തെ ഹിന്ദുക്കളുടെ രക്ഷക്കായി ഇന്നാള്‍ വരെ അവരെന്ത് ചെയ്തു എന്ന ചോദ്യം ഉത്തരമില്ലാതെ കിടക്കുന്നിടത്തേക്കാണ് സംഘ്പരിവാര്‍ ഹിന്ദുരക്ഷക വാദവുമായി രാഷ്ട്രീയ മുതലെടുപ്പിന് വരുന്നത് എന്നോര്‍ക്കണം. കേന്ദ്രത്തില്‍ മോദിയും യു.പിയില്‍ യോഗി ആദിത്യനാഥും അധികാരത്തില്‍ വന്നശേഷം എത്ര ഹിന്ദുധര്‍മ്മ സ്ഥാപനങ്ങള്‍ക്ക് സഹായം ലഭിച്ചു? എത്ര സ്ഥാപനങ്ങള്‍ പുതുതായി ആരംഭിച്ചു? എത്ര സന്യാസിമാര്‍ക്ക് കാല്‍ക്കാശിന്റെ ഉപകാരമുണ്ടായി? എത്ര ആശ്രമങ്ങള്‍ തകര്‍ച്ചയില്‍നിന്നു കരകയറി? എത്ര വേദ-ധര്‍മ്മ പാഠശാലകള്‍ ആരംഭിച്ചു? എത്ര ദരിദ്രരായ വേദജ്ഞാനികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കപ്പെട്ടു? എന്നിങ്ങനെ യഥാര്‍ത്ഥ ഹിന്ദു സംരക്ഷണവുമായി ബന്ധപ്പെട്ട നൂറുനൂറു ചോദ്യങ്ങളുണ്ട്. അവയില്‍ ഒന്നിനുപോലും മറുപടിയില്ല. ഒരു ഹിന്ദുവിനും അടിസ്ഥാനപരമായ ഒരു ഗുണവും ലഭിക്കാതെ, ഒരു ഹിന്ദു സ്ഥാപനത്തെയും മെച്ചപ്പെടുത്താതെ എങ്ങനെ, ഏതു രീതീയിലുള്ള ‘ഹിന്ദുരക്ഷയാണ് ഇന്ത്യയില്‍ സംഘ്പരിവാര്‍ നടപ്പിലാക്കിയത്?’ എന്നും, ഏതു ഹിന്ദുരക്ഷയുടെ പേരു പറഞ്ഞാണവര്‍ ഇന്ത്യയിലെ ഹിന്ദുക്കളോട് താമര ചിഹ്നത്തില്‍ വോട്ടു ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നത് എന്നുമുള്ള ചോദ്യങ്ങളെ ഈ തെരഞ്ഞെടുപ്പില്‍ സംഘ്പരിവാറിന് നേരിടേണ്ടിവരിക തന്നെ ചെയ്യും. ഇക്കാര്യം തിരിച്ചറിയുന്നതുകൊണ്ടു തന്നെയാണവര്‍ അയോധ്യയുടെ കാര്യത്തില്‍ കടുത്തതും അപകടകരവുമായ പ്രതികരണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നതും. ഇത് ഒരുതരം കബളിപ്പിക്കല്‍ തന്നെയാണ്. ഇന്ത്യയിലെ വര്‍ഗീയ രാഷ്ട്രീയം എങ്ങനെയാണ് വഞ്ചനയുടെ രാഷ്ട്രീയമായി വര്‍ത്തിക്കുന്നത് എന്നതിന്റെ മികച്ച ഉദാഹരണം ഇതുതന്നെയാണ്. രാമഭക്തരല്ലാത്ത ആര്‍.എസ്.എസുകാര്‍ രാമക്ഷേത്രം വൈകാരിക വിഷയമാക്കി ദുരുപയോഗിക്കുമ്പോള്‍ വഞ്ചിക്കപ്പെടുന്നത് യഥാര്‍ത്ഥ ശ്രീരാമഭക്തരും യഥാര്‍ത്ഥ ഹിന്ദുക്കളും തന്നെയാണ് എന്ന വസ്തുത ഇന്ത്യയിലെ ഹിന്ദുക്കളെ ഓര്‍മ്മിപ്പിക്കുന്ന പ്രചാരണങ്ങള്‍ ആവശ്യമാണിന്ന്.
(തുടരും…..)

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending