Connect with us

Video Stories

കരിപ്പൂര്‍ വീണ്ടും കുതിക്കുന്നു

Published

on

സി.കെ ഷാക്കിര്‍

മൂന്നര വര്‍ഷത്തെ കിതപ്പിനുശേഷം കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഇന്നുമുതല്‍ വീണ്ടും ഉയരങ്ങളിലേക്ക് കുതിക്കും. 1988 ഏപ്രില്‍ 13ന് ബോംബെയിലേക്ക് സര്‍വീസ് നടത്തി പ്രവര്‍ത്തനം തുടങ്ങിയ കരിപ്പൂര്‍ വിമാനത്താവളം പടിപടിയായി ഉയര്‍ന്ന് ഇന്ത്യയിലെ ഏറ്റവും വരുമാനമുള്ള അഞ്ചാമത്തെ സര്‍ക്കാര്‍ വിമാനത്താവളവും ഏറ്റവും കൂടുതല്‍ പ്രവാസികളും ഹജ്ജ് ഉംറ തീര്‍ഥാടകരും യാത്ര ചെയ്യുന്ന വിമാനത്താവളവുമായി മാറിയിരുന്നു. ഇതിനിടെ റണ്‍വെ റീകാര്‍പറ്റിങിനും സ്‌ട്രെങ്തനിങിനുമായി 2015 മെയ് ഒന്ന് മുതല്‍ വിമാന ഷെഡ്യൂളില്‍ വരുത്തിയ ക്രമീകരണങ്ങളാണ് പിന്നീട് ജംബോ വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തലാക്കുന്നതില്‍ വരെ എത്തിയത്. ജംബോ വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിയത് ജിദ്ദയിലേക്കുള്ള യാത്രക്കാരെയും ഹജ്ജ് ഉംറ തീര്‍ഥാടകരെയുമാണ് ഏറെ പ്രതികൂലമായി ബാധിച്ചത്. ജംബോ വിമാനങ്ങള്‍ക്ക് സര്‍വീസിന് അനുമതി നിഷേധിച്ചതോടെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റും ഇല്ലാതായി.
റണ്‍വെ റീകാര്‍പറ്റിങും സ്‌ട്രെങ്തനിങും സമയ ബന്ധിതമായി പൂര്‍ത്തിയാവില്ലെന്ന ആശങ്ക ഉയര്‍ന്നതോടെയാണ് മുസ്‌ലിംലീഗും സ്ഥലം എം.പിയായിരുന്ന ഇ. അഹമ്മദ് ഉള്‍പ്പെടെയുള്ള മുസ്‌ലിംലീഗിന്റെ ജനപ്രതിനിധികളും കരിപ്പൂര്‍ വിമാനത്താവളത്തിന്റെ കാര്യത്തില്‍ ജാഗ്രതയോടെ നിലകൊണ്ടത്. വിമാനത്താവള അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായിരുന്ന ഇ. അഹമ്മദ് അഡൈ്വസറി ബോര്‍ഡ് യോഗം വിളിക്കുകയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കുകയും പ്രവര്‍ത്തന പുരോഗതി വിലയിരുത്താന്‍ മാത്രം ഉദ്യോഗസ്ഥനെ നിയോഗിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് പ്രഖ്യാപിച്ചതിലും നേരത്തെ പണി പൂര്‍ത്തിയാക്കി കരാറുകാരന്‍ നിര്‍മാണ വേഗതയില്‍ ചരിത്രം തീര്‍ത്തു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതിന്റെ രേഖകള്‍ ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയിട്ടും വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് അനുമതി പുനസ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല. റണ്‍വെ നീളം കൂട്ടിയാല്‍ മാത്രമേ കരിപ്പൂരില്‍ ജംബോ വിമാന സര്‍വീസ് പുനഃസ്ഥാപിക്കൂവെന്നും ഇതിന് ആവശ്യമായ സ്ഥലമെടുത്ത് വിമാനത്താവള അതോറിറ്റിക്ക് കൈമാറണമെന്നും ആവശ്യം ഉയര്‍ന്നു. ഇതോടെ കുടിയൊഴിപ്പിക്കലിന് ഇരയായവര്‍ ഉള്‍പ്പെടെയുള്ള പരിസരവാസികള്‍ പ്രതിഷേധവുമായി രംഗത്ത്‌വന്നു. പരിസരവാസികളെ കുടിയൊഴിപ്പിക്കാതെ പൂര്‍വസ്ഥിതി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഇ.അഹമ്മദ് വ്യോമയാന മന്ത്രിയായിരുന്ന ഗജപതി രാജുവിനെ പലതവണ കണ്ടു. ഇതേ ആവശ്യം ഉന്നയിച്ചു മാറിമാറി വന്ന ഡി.ജി.സി.എ ചെയര്‍മാന്‍മാരെയും എയര്‍പോര്‍ട് അതോറിറ്റി ചെയര്‍മാനെയും നേരിട്ട് കണ്ട ഇ. അഹമ്മദ് മരണമടയുന്നത്‌വരെ കരിപ്പൂര്‍ വിമാനത്താവളം പൂര്‍വ സ്ഥിതിയിലാക്കാന്‍ പോരാട്ടം നയിച്ചു. മരണപ്പെടുന്നതിന് ദിവസങ്ങള്‍ക്ക്മുമ്പ് വികാരഭരിതനായി ഇ. അഹമ്മദ് പാര്‍ലമെന്റില്‍ കരിപ്പൂര്‍ വിഷയം ഉന്നയിച്ചത് അനുശോചന പ്രസംഗത്തിനിടെ സ്പീക്കര്‍ സുമിത്ര മഹാജന്‍ അനുസ്മരിച്ചത് കരിപ്പൂര്‍ വിഷയത്തില്‍ മുസ്‌ലിംലീഗ് നേതാക്കള്‍ കാണിച്ച താല്‍പര്യത്തിന് ഉദാഹരണമാണ്.
ഇ. അഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് 2017 ഏപ്രിലില്‍ പാര്‍ലിമെന്റ്ംഗമായി തെരഞ്ഞെടുക്കപ്പെട്ട പി.കെ കുഞ്ഞാലിക്കുട്ടി ആദ്യം ഏറ്റെടുത്തത് കരിപ്പൂര്‍ വിമാനത്താവള വിഷയമായിരുന്നു. അന്നത്തെ വ്യോമയാന മന്ത്രിയായിരുന്ന ഗജപതി രാജുവിനെ ഇക്കാര്യത്തിനായി മാത്രം മൂന്ന് തവണ പി.കെ കുഞ്ഞാലിക്കുട്ടി നേരിട്ട് കണ്ടിരുന്നു. ഡി.ജി.സി.എ ചെയര്‍മാനെയും എയര്‍പോര്‍ട്ട് അതോറിറ്റി ചെയര്‍മാനെയും പലതവണ സന്ദര്‍ശിച്ച അദ്ദേഹം വിവിധ പരിശോധക സംഘത്തെ കരിപ്പൂരിലേക്ക് നിയോഗിക്കുന്നതിലേക്ക് കാര്യങ്ങളെത്തിച്ചു. ആദ്യത്തെ പരിശോധക സംഘം റണ്‍വേക്ക് പച്ചക്കൊടി കാണിച്ചെങ്കിലും പിന്നീട് വന്നവര്‍ റിസ (റണ്‍വെ എന്റ് സേഫ്റ്റി ഏരിയ) നീളം പോര എന്ന് റിപ്പോര്‍ട്ട് നല്‍കി. പി.കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ അഡൈ്വസറി ബോര്‍ഡ് യോഗം ചേര്‍ന്ന് ചുരുങ്ങിയ സമയത്തിനിടെ റിസ നീളം കൂട്ടുന്നതിന് നടപടികള്‍ സ്വീകരിച്ചു. നിശ്ചിത അളവില്‍ റിസയും തയ്യാറായതോടെ കേന്ദ്ര സര്‍ക്കാറിനെയും സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തെയും വിമാനത്താവള അതോറിറ്റിയെയും വീണ്ടും സമീപിച്ചു വലിയ വിമാനങ്ങള്‍ക്ക് അനുമതി തേടി. ഇതിനിടെ വ്യോമയാന മന്ത്രിയായി സുരേഷ് പ്രഭു അധികാരമേറ്റെടുത്തിരുന്നു. അദ്ദേഹത്തിന്റെ ശ്രദ്ധയിലും വിഷയം എത്തിച്ച പി.കെ കുഞ്ഞാലിക്കുട്ടി എം.പിയും ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍ വഹാബ് എന്നിവരും ചേര്‍ന്ന് സുരേഷ് പ്രഭുവിനെ കാണുകയും എല്ലാ സാങ്കേതിക പ്രശ്‌നങ്ങളും അവസാനിച്ച രേഖകള്‍ അദ്ദേഹത്തെ ബോധ്യപ്പെടുത്തുകയും ചെയ്തു. മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി കൂടിയായ ഇ.ടി മുഹമ്മദ് ബഷീറും ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പിയും കരിപ്പൂര്‍ വിഷയത്തില്‍ നിരവധി ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. കരിപ്പൂരിനോട് കാണിക്കുന്ന അവഗണനക്കെതിരെയും ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് പുനഃസ്ഥാപിക്കാനും കേന്ദ്ര ഹജ്ജ് കമ്മിറ്റിയംഗംകൂടിയായ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയും പാര്‍ലിമെന്റില്‍ പലതവണ വിഷയം ഉന്നയിച്ചു.
കരിപ്പൂരില്‍ വിമാനത്താവളം യാഥാര്‍ഥ്യമാക്കാനും വികസന പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയ മുസ്‌ലിം ലീഗ് തന്നെയാണ് പഴയ പ്രതാപം തിരിച്ചുപിടിക്കാനുള്ള സമരങ്ങള്‍ക്കും മുന്നില്‍ നിന്നത്. 2015 ല്‍ മുസ്‌ലിം ലീഗ് നടത്തിയ എയര്‍പോര്‍ട്ട് മാര്‍ച്ചില്‍ പതിനായിരങ്ങളാണ് പങ്കെടുത്തിരുന്നത്. പിന്നീട് മുസ്‌ലിം ലീഗിന്റെ ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ വിമാനത്താവളത്തിന് മുന്നില്‍ ധര്‍ണ സമരം നടത്തി. കെ.എം. സി.സിയും പ്രവാസി ലീഗും ഡല്‍ഹിയില്‍ പാര്‍ലമെന്റ് മാര്‍ച്ച് ഉള്‍പ്പെടെയുള്ള പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. മലപ്പുറം ജില്ല മുസ്‌ലിം യൂത്ത് ലീഗ് കരിപ്പൂരില്‍ നടത്തിയ സമര പരമ്പര ചരിത്രത്തില്‍ ഇംപിടിക്കുന്ന പ്രക്ഷോഭമായിരുന്നു.
സഊദി എയര്‍ലൈന്‍സിന്റെ എ.330-300 കാറ്റഗറിയിലുള്ള വിമാനം ജിദ്ദയില്‍ നിന്നുള്ള 298 യാത്രക്കാരുമായി ഇന്ന് കരിപ്പൂരിലെത്തുന്നത് അഭിമാനത്തിന്റെയും ആഹ്ലാദത്തിന്റെയും മുഹൂര്‍ത്തമാണ്. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് സഊദി എയര്‍ലൈന്‍സ് മേധാവികളെ ആദ്യമായി നേരിട്ടു കണ്ട് കരിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ച നടത്തിയത്. 2016 ല്‍ തങ്ങള്‍ ഉംറ നിര്‍വഹിക്കാനെത്തിയപ്പോഴാണ് സഊദി എയര്‍ലൈന്‍സ് മേധാവികള്‍ മക്കയിലെ തങ്ങളുടെ താമസ സ്ഥലത്തെത്തി കൂടിക്കാഴ്ച നടത്തിയത്. ഈ കൂടിക്കാഴ്ചയിലാണ് കരിപ്പൂര്‍ സര്‍വീസിന് സജ്ജമാണെന്ന് സഊദി എയര്‍ലൈന്‍സ് അധികൃതര്‍ വ്യക്തമാക്കിയത്. കേന്ദ്ര സര്‍ക്കാറിന്റെ താല്‍പര്യക്കുറവും പിണറായി സര്‍ക്കാറിന്റെ അനങ്ങാപ്പാറ നയവുമാണ് ലക്ഷക്കണക്കിന് പ്രവാസി മലയാളികളുടെയും ഹജ്ജ് ഉംറ തീര്‍ഥാടകരുടെയും യാത്ര പ്രശ്‌നം നീണ്ടുപോകാന്‍ കാരണമായത്. എം.കെ രാഘവനെ പോലെയുള്ള ജനപ്രതിനിധികളും മലബാറിലെ ചെറുതും വലുതുമായ കൂട്ടായ്മകളും കരിപ്പൂര്‍ വിഷയത്തില്‍ കാണിച്ച താല്‍പര്യവും പ്രശംസനീയമാണ്. കരിപ്പൂരില്‍ ഇന്ന് മുതല്‍ ഇടത്തരം വിമാനങ്ങള്‍ സര്‍വീസ് തുടങ്ങുന്നതോടെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റും തിരിച്ചെത്തുമെന്നതും പ്രതീക്ഷയുടെ മധുരമാണ്. 85 കോടി രൂപ മുടക്കി കരിപ്പൂരില്‍ നിര്‍മ്മിച്ച മനോഹരമായ അന്താരാഷ്ട്ര ടെര്‍മിനല്‍ അടുത്ത ആഴ്ച യാത്രക്കാര്‍ക്ക് തുറന്നു കൊടുക്കുന്നതോടെ കരിപ്പൂരിന്റെ കുതിപ്പിന് ആക്കം കൂടും.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending