Video Stories
ബലിപെരുന്നാള്‍ ത്യാഗത്തിന്റെ അടിത്തറയില്‍

ആഗോള മുസ്ലിംകള് ആഹ്ലാദപൂര്‍വം കൊണ്ടാടുന്ന ബലിപെരുന്നാള്‍ ഉജ്ജ്വലമായ ഒരു ത്യാഗത്തിന്റെ കഥ ഓര്‍മ്മിപ്പിക്കുന്നു. ബലിപെരുന്നാളില്‍ അനുസ്മരിക്കപ്പെടുന്ന ഇബ്രാഹീംനബി (അ) നാലായിരം വര്‍ഷങ്ങള്‍ക്കുമുമ്പ്, ഇറാഖില്‍ തികച്ചും യാഥാസ്ഥിതികമായ ചുറ്റുപാടില്‍ ഭൂജാതനായി. ബുദ്ധിയുദിച്ച നാള്‍തൊട്ട് ചുറ്റുപാടിനെ നിശിത ദൃഷ്ടിയോടെ വീക്ഷിച്ചു തുടങ്ങിയ ഇബ്രാഹീം കാലത്തെ വെല്ലുന്ന ഒരു വിഗ്രഹഭഞ്ജകനായാണ് വളര്‍ന്നത്. അക്കാലത്തെ പൗരോഹിത്യം പോറ്റി വളര്‍ത്തുന്ന വിശ്വാസപരമായ അന്ധതയില്‍ നഷ്ടമാവുന്നത് മനുഷ്യനാണെന്ന് അദ്ദേഹം കണ്ടു.
മനുഷ്യത്വത്തെ അധമത്വത്തില്‍നിന്ന് വീണ്ടെടുക്കുന്നതെങ്ങനെയെന്ന് ഇബ്രാഹീം (അ) മനംനൊന്ത് ചിന്തിച്ചു. പക്ഷേ, പ്രവാചകത്വത്തിന്റെ ദിവ്യാനുഗ്രഹം സിദ്ധിച്ച ആ യുവാവിനെ മനസ്സിലാക്കാന്‍ സ്വാഭാവികമായും കാലഘട്ടത്തിന് കഴിഞ്ഞില്ല. അത്യന്തം തിക്തമായിരുന്നു ഫലം. സ്വന്തം പിതാവ് ഉള്‍പെടെയുള്ള പുരോഹിതവൃന്ദവും അവരുടെ കുടക്ക് കീഴില്‍ വാഴുന്ന അധികാര മേധാവിത്വവും ഒത്തുചേര്‍ന്നു ഇബ്രാഹീമിനെ കല്ലെറിഞ്ഞു, ഊരുവിലക്കി. പീഡനത്തിന്റെ അഗ്നികുണ്ഠത്തിലേക്ക് എടുത്തെറിഞ്ഞു. എന്നാല്‍ എല്ലാ അഗ്നിപരീക്ഷണങ്ങളെയും അതിജീവിക്കാന്‍ അദ്ദേഹത്തിന് സാധിച്ചുവെങ്കിലും ഇറാഖില്‍നിന്ന് പലായനം ചെയ്യാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. വീടും നാടും വിട്ടു. പുതിയ സന്ദേശത്തിന്റെ ആവേശവുമായി മരുഭൂമികള്‍ താണ്ടി; ഒറ്റക്ക്.
ഇബ്രാഹീമിന് നെടുനാളത്തെ പ്രാര്‍ത്ഥനയുടെ ഫലമായി ജീവിതത്തിന്റെ സായാഹ്നത്തില്‍ ലഭിച്ച മകനായിരുന്നു ഇസ്മാഈല്‍ (അ). മരുഭൂമിയുടെ പൊള്ളുന്ന ഏകാന്തതയില്‍ ഇസ്മാഈലിന്റെ സാന്നിധ്യം കുളിര്‍തെന്നലായി ആ വയോധികന് അനുഭവപ്പെട്ടു. അപ്പോഴാണ് ദൈവ കല്പനയുണ്ടായത്: പ്രിയപുത്രനെയും അവന്റെ മാതാവ് ഹാജറയെയും മക്കയില്‍ താമസിപ്പിക്കണം. മക്ക! വളരെ അകലെ വിജനമായ മരുഭൂമിയുടെ ഒരു ഭാഗം. സാര്‍ത്ഥവാഹക സംഘങ്ങളുടെ അപൂര്‍വമായ കാലൊച്ച കാതോര്‍ത്ത് മയങ്ങുന്ന സൈകത തടം. ഒരു നിമിഷം, ഇബ്രാഹീമിലെ പിതാവ് ഞെട്ടി. ഓമനയെ മാറത്തടക്കിപ്പിടിച്ചു തേങ്ങി. പക്ഷേ, സാധാരണ മനുഷ്യനായിരുന്നില്ല ഇബ്രാഹീം (അ). ആശയധീരനായ അദ്ദേഹം മകനില്‍ ദര്‍ശിച്ചത് വാര്‍ധക്യത്തിന്റെ തുണയല്ല. ആശയസ്വപ്നത്തിന്റെ സാക്ഷാല്‍ക്കാരമായിരുന്നു. ഇസ്മാഈലിനെയും മാതാവിനെയും ഇബ്രാഹീം മക്കയിലാക്കി. ലോകത്തിന് സമാധാനം ലഭിക്കാന്‍ സ്വയം ദുഃഖം ഏറ്റുവാങ്ങുകയായിരുന്നു ആ മനുഷ്യസ്നേഹി.
പത്നി ഹാജറ ചുറ്റും കണ്ണോടിച്ചു. ചുടുകാറ്റുയര്‍ത്തുന്ന അനന്തമായ മണല്‍ പരപ്പ്. അലിവില്ലാതെ മുഖം കറുപ്പിച്ചുനില്‍ക്കുന്ന കരിമ്പാറക്കുന്നുകള്‍. ചെകുത്താന്റെ ചൂളംവിളിയെ ഓര്‍മ്മിപ്പിക്കുന്ന കാറ്റിന്റെ സീല്‍ക്കാരം. ദാഹവിവശനായി കൈകാലിട്ടടിച്ചു കരയുന്ന ഇസ്മാഈലിനെ ഹാജറ ദയനീയമായി നോക്കി. അവന്റെ തേങ്ങല്‍ ശൂന്യതയുടെ ചുമരുകളില്‍ തട്ടി പ്രതിധ്വനിച്ചു. ഭര്‍ത്താവിന്റെ അസാന്നിധ്യത്തെക്കുറിച്ചുള്ള ബോധം ഹാജറയെ പരിഭ്രാന്തയാക്കി. മൂകസാക്ഷികളെപോലെ ഇരുവശങ്ങളിലായി ഉയര്ന്നുനില്ക്കുന്ന കുന്നുകളായ സഫായിലേക്കും മര്‍വായിലേക്കും അവര്‍ മാറിമാറി കണ്ണയച്ചു. കുഞ്ഞിന്റെ രോദനം അസഹനീയമായി തുടര്‍ന്നു. ഉന്മാദിനിയെപ്പോലെ ഹാജറ എഴുന്നേറ്റ് ഓടി എങ്ങോട്ടെന്നില്ലാതെ. മാതൃഹൃദയത്തിന്റെ വേദന മരുഭൂമിയുടെ മാറു പിളര്‍ന്നു. പെട്ടെന്നു ദൈവ കാരുണ്യം ഉറവയായി പൊട്ടിയൊഴുകി. തിളച്ചുയരുന്ന നീരുറവ നോക്കി അത്ഭുതത്തോടെ, പ്രാര്‍ത്ഥനയോടെ ശാന്തചിത്തയായ ഹാജറ ബീവി അടക്കം പറഞ്ഞു: ‘സം സം’. ആ മന്ത്രം യുഗങ്ങള്‍ക്കിപ്പുറം കാറ്റിന്റെ ചിറ്റോളങ്ങളില്‍ ഇന്നും ലോകത്തിന്റെ കാതുകളില്‍ വന്നുമുട്ടുന്നു. കേള്‍ക്കുന്നവര്‍ അതിന്റെ നേരെ മോഹവിഭ്രാന്തിയിലെന്നപോലെ കുതിക്കാന്‍ വെമ്പുന്നു.
മകന് ഇസ്മാഈലിനെ മരുഭൂമിയില്‍ കൊണ്ടുവിട്ടത് ഇബ്രാഹീമിന്റെ ആദ്യത്തെ ത്യാഗമായിരുന്നു. ഇസ്മാഈല്‍ വളര്‍ന്നു. ആ വളര്‍ച്ച കാണാന്‍ ഇബ്രാഹീം ഇടക്കൊക്കെ പാഞ്ഞെത്തി. പിതാവിന്റെ മനസ്സില്‍ പുതിയ പ്രതീക്ഷകള്‍ പുഷ്പിച്ചു. മക്കയില്‍ ജനവാസം വര്‍ധിച്ചു തുടങ്ങി. സഫാ-മര്‍വാ കുന്നുകള്‍ക്ക് ചുറ്റും ഒട്ടകങ്ങള്‍ മേഞ്ഞുനടന്നു. പുതിയൊരു സംസ്ക്കാരത്തിന്റെ നാമ്പുകള്‍ തലപൊക്കുകയായിരുന്നു. ചരിത്രത്തില്‍ ഉദാഹരണമില്ലാത്ത ത്യാഗത്തിന്റെ അടിത്തറയില്‍ പടുത്തുയര്‍ത്തിയ സംസ്ക്കാരം. മനുഷ്യന്റെ ഏറ്റവും വലിയ സ്വാര്‍ത്ഥമാണ് പുത്രന്. ആ മഹത്തായ സ്വാര്‍ത്ഥം ദിവ്യമായ ലക്ഷ്യത്തിനുവേണ്ടി ത്യജിക്കാന്‍ തയാറായിക്കൊണ്ടാണ് ഇബ്രാഹീം മാനുഷിക സംസ്കാരത്തെ പുതിയ അടിത്തറയില്‍ പുനഃപ്രതിഷ്ഠിച്ചത്.
സ്വാര്‍ത്ഥ ത്യാഗമാണ് സംസ്കാരത്തിന്റെ കാതല്‍ എന്ന് പഠിപ്പിക്കുകയായിരുന്നു ആ മഹാനുഭാവന്. ഇബ്രാഹീമിനെ നഗ്നദൃഷ്ടികള്‍ക്കുകൂടി മനസ്സിലാവണം. ദൈവഹിതം അതായിരുന്നു. അതിനായി ഇബ്രാഹീം ഒരിക്കല്‍കൂടി പരീക്ഷിക്കപ്പെട്ടു. പുത്രന് ഇസ്മാഈലിനെ ബലി നല്കാന് അല്ലാഹു കല്പിച്ചു. മാനുഷികമായ ദുഃഖത്തിന്റെ മുഖം മറച്ചുപിടിച്ചു അദ്ദേഹം മകനെ കാര്യം ധരിപ്പിച്ചു. പിതാവിന്റെ പ്രീതി സ്വന്തം പ്രീതിയായി കണ്ട മകന് പിതാവിനെ ആശ്വസിപ്പിച്ചു, ധൈര്യപ്പെടുത്തി. പിതാവും മകനും ബലിയിടത്തേക്ക് മന്ദംമന്ദം നടന്നു. ലോകം വീര്‍പ്പടക്കിനിന്നു. മനുഷ്യരോ ഇവര്‍? ആകാശവും ഭൂമിയും അമ്പരന്നു. ആത്മാര്‍പ്പണം അതിശയകരമല്ല. പുത്രബലിയോ? അചിന്ത്യം!
വിശ്വാസത്തിന്റെ കരുത്ത് തെളിയിക്കുകയായിരുന്നു ഇബ്രാഹീം. ആ പരീക്ഷണത്തില്‍ വിജയശ്രീലാളിതനായ ഇബ്രാഹീമിന് പുത്രനെ ബലി നല്‍കേണ്ടി വന്നില്ല. ആകാശം കനിഞ്ഞു. പുത്രനു പകരം ഒരാടിനെ ബലി നല്കി. ഇബ്രാഹീം (അ) ദരിദ്രരെ ഊട്ടി.
അര്‍പ്പണത്തിന്റെ പരമാവസ്ഥ ദരിദ്ര സേവയാണെന്നുകൂടി ഇബ്രാഹീം പഠിപ്പിച്ചു. ഒപ്പം ദൈവ പ്രീതിക്കുവേണ്ടി നരബലി നടത്തണമെന്ന വിശ്വാസത്തെ തിരുത്തുകയും ചെയ്തു. നരബലി ശാശ്വതമായി നിരോധിക്കപ്പെട്ടു. ബലിപെരുന്നാള്‍ കൊണ്ടാടുന്ന ദുല്‍ഹജ്ജ് മാസം പത്താം തിയ്യതി മുസ്ലിംകള് ലോക വ്യാപകമായി നടത്തുന്ന മൃഗബലിയുടെ ആന്തരാര്‍ത്ഥവും സന്ദേശവും ഇതാണ്.
തന്റെ സന്തതികളുടെ മാനസികൈക്യം ഇബ്രാഹീമിന്റെ അഭിലാഷമായിരുന്നു. ഈജിപ്ഷ്യന്‍ സംസ്കാരത്തിന്റെ സന്തതിയായ മാതാവ് ഹാജറിന്റെയും മെസപ്പൊട്ടോമിയന്‍ സംസ്ക്കാരത്തിന്റെ സന്താനമായ പിതാവിന്റെയും പുത്രനായ ഇസ്മാഈല്‍ ലോക സംസ്കാരത്തിന്റെ പ്രതീകമാണ്. ഇസ്മാഈലിനെ പുരാതന പുണ്യഗേഹമായ കഅ്ബയുടെ നാടായ മക്കയില്‍ കുടിയിരുത്തിയതുതന്നെ സോദ്ദേശകമായിരുന്നു. സാംസ്കാരികമായ ഐക്യത്തിന് ഏറ്റവും ഫലപ്രദമായ ഉപാധിയായിരുന്നു മക്കയിലെ ദേവാലയമായ കഅ്ബ. കഅ്ബ പണിതുകഴിഞ്ഞശേഷം ലോകത്തെ മുഴുവന്‍ തീര്‍ത്ഥാടനത്തിനായി ഇബ്രാഹിം (അ) ഉറക്കെ വിളിച്ചു. ദിഗന്തങ്ങളില്‍ മുഴങ്ങിയ ആ വിളി ഓരോ തലമുറയും കേട്ടുകൊണ്ടിരിക്കുന്നു. ഉച്ചനീചത്വ ചിന്തയില്ലാതെ ലളിത വേഷധാരികളായി ‘നാഥാ ഉത്തരവ്’ എന്ന് ഉദ്ഘോഷിച്ചുകൊണ്ട് കഅ്ബയിലേക്ക് അവര്‍ പ്രവഹിക്കുന്നു. ആ വിളിയുടെ ഒരിക്കലും നിലക്കാത്ത പ്രതിധ്വനി അത്ഭുതാവഹം തന്നെ. ഹജ്ജിലെ ഓരോ ചടങ്ങും ഇബ്രാഹീമിനെയും ഇസ്മാഈലിനെയും ഹാജറയെയും ഓര്‍മ്മിപ്പിക്കുന്നുണ്ട്. ആ പവിത്ര പാദസ്പര്‍ശങ്ങളുടെ സ്മരണയില്‍ മക്കയിലെ മണല്‍ത്തരികള്‍ ഇന്നും പുളകംകൊള്ളുന്നു. മക്കാപുണ്യഭൂമിയില്‍ ബലിപെരുന്നാള്‍ സുദിനത്തില്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ ഒന്നിച്ചുകൂടുന്നു. ദേശം, ഭാഷ, വേഷം, സമ്പത്ത് തുടങ്ങി ഒന്നിന്റെയും വ്യത്യാസമില്ലാതെ ലോകത്തിന്റെ നാനാഭാഗത്തുനിന്നും വന്നുചേരുന്ന വിശ്വാസികളുടെ ലോക മേളയാണ് ഹജ്ജ്.
ഈ ലോക മേളയുടെ കൊച്ചുകൊച്ചു പതിപ്പുകളാണ് ബലിപെരുന്നാളിന് ലോകത്തിന്റെ നാനാ ഭാഗത്തുള്ള പള്ളികളിലും ഈദ് ഗാഹുകളിലും ഒത്തുകൂടുന്ന സദസ്സ്. തക്ബീര്‍ ധ്വനികളിലൂടെ അവര്‍ സാര്‍വലൗകിക സാഹോദര്യത്തിന്റെ മന്ത്രം ഉരുവിടുന്നു. ഇബ്രാഹീമിന്റെ പുത്രബലിയെ അനുസ്മരിച്ച് നടത്തുന്ന മൃഗബലിയിലൂടെ സംസ്കാര സംരക്ഷണത്തിനുവേണ്ടിയുള്ള ത്യാഗബുദ്ധി വിളംബരം ചെയ്യുന്നു. അല്ലാഹു അക്ബര്‍…. വലില്ലാഹില്‍ ഹംദ്.ആഗോള മുസ്ലിംകള് ആഹ്ലാദപൂര്‍വം കൊണ്ടാടുന്ന ബലിപെരുന്നാള്‍ ഉജ്ജ്വലമായ ഒരു ത്യാഗത്തിന്റെ കഥ ഓര്‍മ്മിപ്പിക്കുന്നു. ബലിപെരുന്നാളില്‍ അനുസ്മരിക്കപ്പെടുന്ന ഇബ്രാഹീംനബി (അ) നാലായിരം വര്‍ഷങ്ങള്‍ക്കുമുമ്പ്, ഇറാഖില്‍ തികച്ചും യാഥാസ്ഥിതികമായ ചുറ്റുപാടില്‍ ഭൂജാതനായി. ബുദ്ധിയുദിച്ച നാള്‍തൊട്ട് ചുറ്റുപാടിനെ നിശിത ദൃഷ്ടിയോടെ വീക്ഷിച്ചു തുടങ്ങിയ ഇബ്രാഹീം കാലത്തെ വെല്ലുന്ന ഒരു വിഗ്രഹഭഞ്ജകനായാണ് വളര്‍ന്നത്. അക്കാലത്തെ പൗരോഹിത്യം പോറ്റി വളര്‍ത്തുന്ന വിശ്വാസപരമായ അന്ധതയില്‍ നഷ്ടമാവുന്നത് മനുഷ്യനാണെന്ന് അദ്ദേഹം കണ്ടു.
മനുഷ്യത്വത്തെ അധമത്വത്തില്‍നിന്ന് വീണ്ടെടുക്കുന്നതെങ്ങനെയെന്ന് ഇബ്രാഹീം (അ) മനംനൊന്ത് ചിന്തിച്ചു. പക്ഷേ, പ്രവാചകത്വത്തിന്റെ ദിവ്യാനുഗ്രഹം സിദ്ധിച്ച ആ യുവാവിനെ മനസ്സിലാക്കാന്‍ സ്വാഭാവികമായും കാലഘട്ടത്തിന് കഴിഞ്ഞില്ല. അത്യന്തം തിക്തമായിരുന്നു ഫലം. സ്വന്തം പിതാവ് ഉള്‍പെടെയുള്ള പുരോഹിതവൃന്ദവും അവരുടെ കുടക്ക് കീഴില്‍ വാഴുന്ന അധികാര മേധാവിത്വവും ഒത്തുചേര്‍ന്നു ഇബ്രാഹീമിനെ കല്ലെറിഞ്ഞു, ഊരുവിലക്കി. പീഡനത്തിന്റെ അഗ്നികുണ്ഠത്തിലേക്ക് എടുത്തെറിഞ്ഞു. എന്നാല്‍ എല്ലാ അഗ്നിപരീക്ഷണങ്ങളെയും അതിജീവിക്കാന്‍ അദ്ദേഹത്തിന് സാധിച്ചുവെങ്കിലും ഇറാഖില്‍നിന്ന് പലായനം ചെയ്യാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. വീടും നാടും വിട്ടു. പുതിയ സന്ദേശത്തിന്റെ ആവേശവുമായി മരുഭൂമികള്‍ താണ്ടി; ഒറ്റക്ക്.
ഇബ്രാഹീമിന് നെടുനാളത്തെ പ്രാര്‍ത്ഥനയുടെ ഫലമായി ജീവിതത്തിന്റെ സായാഹ്നത്തില്‍ ലഭിച്ച മകനായിരുന്നു ഇസ്മാഈല്‍ (അ). മരുഭൂമിയുടെ പൊള്ളുന്ന ഏകാന്തതയില്‍ ഇസ്മാഈലിന്റെ സാന്നിധ്യം കുളിര്‍തെന്നലായി ആ വയോധികന് അനുഭവപ്പെട്ടു. അപ്പോഴാണ് ദൈവ കല്പനയുണ്ടായത്: പ്രിയപുത്രനെയും അവന്റെ മാതാവ് ഹാജറയെയും മക്കയില്‍ താമസിപ്പിക്കണം. മക്ക! വളരെ അകലെ വിജനമായ മരുഭൂമിയുടെ ഒരു ഭാഗം. സാര്‍ത്ഥവാഹക സംഘങ്ങളുടെ അപൂര്‍വമായ കാലൊച്ച കാതോര്‍ത്ത് മയങ്ങുന്ന സൈകത തടം. ഒരു നിമിഷം, ഇബ്രാഹീമിലെ പിതാവ് ഞെട്ടി. ഓമനയെ മാറത്തടക്കിപ്പിടിച്ചു തേങ്ങി. പക്ഷേ, സാധാരണ മനുഷ്യനായിരുന്നില്ല ഇബ്രാഹീം (അ). ആശയധീരനായ അദ്ദേഹം മകനില്‍ ദര്‍ശിച്ചത് വാര്‍ധക്യത്തിന്റെ തുണയല്ല. ആശയസ്വപ്നത്തിന്റെ സാക്ഷാല്‍ക്കാരമായിരുന്നു. ഇസ്മാഈലിനെയും മാതാവിനെയും ഇബ്രാഹീം മക്കയിലാക്കി. ലോകത്തിന് സമാധാനം ലഭിക്കാന്‍ സ്വയം ദുഃഖം ഏറ്റുവാങ്ങുകയായിരുന്നു ആ മനുഷ്യസ്നേഹി.
പത്നി ഹാജറ ചുറ്റും കണ്ണോടിച്ചു. ചുടുകാറ്റുയര്‍ത്തുന്ന അനന്തമായ മണല്‍ പരപ്പ്. അലിവില്ലാതെ മുഖം കറുപ്പിച്ചുനില്‍ക്കുന്ന കരിമ്പാറക്കുന്നുകള്‍. ചെകുത്താന്റെ ചൂളംവിളിയെ ഓര്‍മ്മിപ്പിക്കുന്ന കാറ്റിന്റെ സീല്‍ക്കാരം. ദാഹവിവശനായി കൈകാലിട്ടടിച്ചു കരയുന്ന ഇസ്മാഈലിനെ ഹാജറ ദയനീയമായി നോക്കി. അവന്റെ തേങ്ങല്‍ ശൂന്യതയുടെ ചുമരുകളില്‍ തട്ടി പ്രതിധ്വനിച്ചു. ഭര്‍ത്താവിന്റെ അസാന്നിധ്യത്തെക്കുറിച്ചുള്ള ബോധം ഹാജറയെ പരിഭ്രാന്തയാക്കി. മൂകസാക്ഷികളെപോലെ ഇരുവശങ്ങളിലായി ഉയര്ന്നുനില്ക്കുന്ന കുന്നുകളായ സഫായിലേക്കും മര്‍വായിലേക്കും അവര്‍ മാറിമാറി കണ്ണയച്ചു. കുഞ്ഞിന്റെ രോദനം അസഹനീയമായി തുടര്‍ന്നു. ഉന്മാദിനിയെപ്പോലെ ഹാജറ എഴുന്നേറ്റ് ഓടി എങ്ങോട്ടെന്നില്ലാതെ. മാതൃഹൃദയത്തിന്റെ വേദന മരുഭൂമിയുടെ മാറു പിളര്‍ന്നു. പെട്ടെന്നു ദൈവ കാരുണ്യം ഉറവയായി പൊട്ടിയൊഴുകി. തിളച്ചുയരുന്ന നീരുറവ നോക്കി അത്ഭുതത്തോടെ, പ്രാര്‍ത്ഥനയോടെ ശാന്തചിത്തയായ ഹാജറ ബീവി അടക്കം പറഞ്ഞു: ‘സം സം’. ആ മന്ത്രം യുഗങ്ങള്‍ക്കിപ്പുറം കാറ്റിന്റെ ചിറ്റോളങ്ങളില്‍ ഇന്നും ലോകത്തിന്റെ കാതുകളില്‍ വന്നുമുട്ടുന്നു. കേള്‍ക്കുന്നവര്‍ അതിന്റെ നേരെ മോഹവിഭ്രാന്തിയിലെന്നപോലെ കുതിക്കാന്‍ വെമ്പുന്നു.
മകന് ഇസ്മാഈലിനെ മരുഭൂമിയില്‍ കൊണ്ടുവിട്ടത് ഇബ്രാഹീമിന്റെ ആദ്യത്തെ ത്യാഗമായിരുന്നു. ഇസ്മാഈല്‍ വളര്‍ന്നു. ആ വളര്‍ച്ച കാണാന്‍ ഇബ്രാഹീം ഇടക്കൊക്കെ പാഞ്ഞെത്തി. പിതാവിന്റെ മനസ്സില്‍ പുതിയ പ്രതീക്ഷകള്‍ പുഷ്പിച്ചു. മക്കയില്‍ ജനവാസം വര്‍ധിച്ചു തുടങ്ങി. സഫാ-മര്‍വാ കുന്നുകള്‍ക്ക് ചുറ്റും ഒട്ടകങ്ങള്‍ മേഞ്ഞുനടന്നു. പുതിയൊരു സംസ്ക്കാരത്തിന്റെ നാമ്പുകള്‍ തലപൊക്കുകയായിരുന്നു. ചരിത്രത്തില്‍ ഉദാഹരണമില്ലാത്ത ത്യാഗത്തിന്റെ അടിത്തറയില്‍ പടുത്തുയര്‍ത്തിയ സംസ്ക്കാരം. മനുഷ്യന്റെ ഏറ്റവും വലിയ സ്വാര്‍ത്ഥമാണ് പുത്രന്. ആ മഹത്തായ സ്വാര്‍ത്ഥം ദിവ്യമായ ലക്ഷ്യത്തിനുവേണ്ടി ത്യജിക്കാന്‍ തയാറായിക്കൊണ്ടാണ് ഇബ്രാഹീം മാനുഷിക സംസ്കാരത്തെ പുതിയ അടിത്തറയില്‍ പുനഃപ്രതിഷ്ഠിച്ചത്.
സ്വാര്‍ത്ഥ ത്യാഗമാണ് സംസ്കാരത്തിന്റെ കാതല്‍ എന്ന് പഠിപ്പിക്കുകയായിരുന്നു ആ മഹാനുഭാവന്. ഇബ്രാഹീമിനെ നഗ്നദൃഷ്ടികള്‍ക്കുകൂടി മനസ്സിലാവണം. ദൈവഹിതം അതായിരുന്നു. അതിനായി ഇബ്രാഹീം ഒരിക്കല്‍കൂടി പരീക്ഷിക്കപ്പെട്ടു. പുത്രന് ഇസ്മാഈലിനെ ബലി നല്കാന് അല്ലാഹു കല്പിച്ചു. മാനുഷികമായ ദുഃഖത്തിന്റെ മുഖം മറച്ചുപിടിച്ചു അദ്ദേഹം മകനെ കാര്യം ധരിപ്പിച്ചു. പിതാവിന്റെ പ്രീതി സ്വന്തം പ്രീതിയായി കണ്ട മകന് പിതാവിനെ ആശ്വസിപ്പിച്ചു, ധൈര്യപ്പെടുത്തി. പിതാവും മകനും ബലിയിടത്തേക്ക് മന്ദംമന്ദം നടന്നു. ലോകം വീര്‍പ്പടക്കിനിന്നു. മനുഷ്യരോ ഇവര്‍? ആകാശവും ഭൂമിയും അമ്പരന്നു. ആത്മാര്‍പ്പണം അതിശയകരമല്ല. പുത്രബലിയോ? അചിന്ത്യം!
വിശ്വാസത്തിന്റെ കരുത്ത് തെളിയിക്കുകയായിരുന്നു ഇബ്രാഹീം. ആ പരീക്ഷണത്തില്‍ വിജയശ്രീലാളിതനായ ഇബ്രാഹീമിന് പുത്രനെ ബലി നല്‍കേണ്ടി വന്നില്ല. ആകാശം കനിഞ്ഞു. പുത്രനു പകരം ഒരാടിനെ ബലി നല്കി. ഇബ്രാഹീം (അ) ദരിദ്രരെ ഊട്ടി.
അര്‍പ്പണത്തിന്റെ പരമാവസ്ഥ ദരിദ്ര സേവയാണെന്നുകൂടി ഇബ്രാഹീം പഠിപ്പിച്ചു. ഒപ്പം ദൈവ പ്രീതിക്കുവേണ്ടി നരബലി നടത്തണമെന്ന വിശ്വാസത്തെ തിരുത്തുകയും ചെയ്തു. നരബലി ശാശ്വതമായി നിരോധിക്കപ്പെട്ടു. ബലിപെരുന്നാള്‍ കൊണ്ടാടുന്ന ദുല്‍ഹജ്ജ് മാസം പത്താം തിയ്യതി മുസ്ലിംകള് ലോക വ്യാപകമായി നടത്തുന്ന മൃഗബലിയുടെ ആന്തരാര്‍ത്ഥവും സന്ദേശവും ഇതാണ്.
തന്റെ സന്തതികളുടെ മാനസികൈക്യം ഇബ്രാഹീമിന്റെ അഭിലാഷമായിരുന്നു. ഈജിപ്ഷ്യന്‍ സംസ്കാരത്തിന്റെ സന്തതിയായ മാതാവ് ഹാജറിന്റെയും മെസപ്പൊട്ടോമിയന്‍ സംസ്ക്കാരത്തിന്റെ സന്താനമായ പിതാവിന്റെയും പുത്രനായ ഇസ്മാഈല്‍ ലോക സംസ്കാരത്തിന്റെ പ്രതീകമാണ്. ഇസ്മാഈലിനെ പുരാതന പുണ്യഗേഹമായ കഅ്ബയുടെ നാടായ മക്കയില്‍ കുടിയിരുത്തിയതുതന്നെ സോദ്ദേശകമായിരുന്നു. സാംസ്കാരികമായ ഐക്യത്തിന് ഏറ്റവും ഫലപ്രദമായ ഉപാധിയായിരുന്നു മക്കയിലെ ദേവാലയമായ കഅ്ബ. കഅ്ബ പണിതുകഴിഞ്ഞശേഷം ലോകത്തെ മുഴുവന്‍ തീര്‍ത്ഥാടനത്തിനായി ഇബ്രാഹിം (അ) ഉറക്കെ വിളിച്ചു. ദിഗന്തങ്ങളില്‍ മുഴങ്ങിയ ആ വിളി ഓരോ തലമുറയും കേട്ടുകൊണ്ടിരിക്കുന്നു. ഉച്ചനീചത്വ ചിന്തയില്ലാതെ ലളിത വേഷധാരികളായി ‘നാഥാ ഉത്തരവ്’ എന്ന് ഉദ്ഘോഷിച്ചുകൊണ്ട് കഅ്ബയിലേക്ക് അവര്‍ പ്രവഹിക്കുന്നു. ആ വിളിയുടെ ഒരിക്കലും നിലക്കാത്ത പ്രതിധ്വനി അത്ഭുതാവഹം തന്നെ. ഹജ്ജിലെ ഓരോ ചടങ്ങും ഇബ്രാഹീമിനെയും ഇസ്മാഈലിനെയും ഹാജറയെയും ഓര്‍മ്മിപ്പിക്കുന്നുണ്ട്. ആ പവിത്ര പാദസ്പര്‍ശങ്ങളുടെ സ്മരണയില്‍ മക്കയിലെ മണല്‍ത്തരികള്‍ ഇന്നും പുളകംകൊള്ളുന്നു. മക്കാപുണ്യഭൂമിയില്‍ ബലിപെരുന്നാള്‍ സുദിനത്തില്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ ഒന്നിച്ചുകൂടുന്നു. ദേശം, ഭാഷ, വേഷം, സമ്പത്ത് തുടങ്ങി ഒന്നിന്റെയും വ്യത്യാസമില്ലാതെ ലോകത്തിന്റെ നാനാഭാഗത്തുനിന്നും വന്നുചേരുന്ന വിശ്വാസികളുടെ ലോക മേളയാണ് ഹജ്ജ്.
ഈ ലോക മേളയുടെ കൊച്ചുകൊച്ചു പതിപ്പുകളാണ് ബലിപെരുന്നാളിന് ലോകത്തിന്റെ നാനാ ഭാഗത്തുള്ള പള്ളികളിലും ഈദ് ഗാഹുകളിലും ഒത്തുകൂടുന്ന സദസ്സ്. തക്ബീര്‍ ധ്വനികളിലൂടെ അവര്‍ സാര്‍വലൗകിക സാഹോദര്യത്തിന്റെ മന്ത്രം ഉരുവിടുന്നു. ഇബ്രാഹീമിന്റെ പുത്രബലിയെ അനുസ്മരിച്ച് നടത്തുന്ന മൃഗബലിയിലൂടെ സംസ്കാര സംരക്ഷണത്തിനുവേണ്ടിയുള്ള ത്യാഗബുദ്ധി വിളംബരം ചെയ്യുന്നു. അല്ലാഹു അക്ബര്‍…. വലില്ലാഹില്‍ ഹംദ്.
GULF
ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം എക്സലന്‍സ് സമ്മിറ്റ്-2025 ശ്രദ്ധേയമായി

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി അബുഹൈല്‍ ഹാളില്‍ സംഘടിപ്പിച്ച എക്സലന്‍സ് സമ്മിറ്റില്‍ മണ്ഡലം പ്രസിഡന്റ് ഇസ്മാഈല്‍ എറയസ്സന്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു. ദുബൈ കെഎംസിസി സംസ്ഥാന നേതാക്കളായ അബ്ദുല്‍ ഖാദര്‍ അരിപ്രാമ്പ്ര, പിവി നാസര്‍, ഹംസ തൊട്ടി, ആര് ഷുക്കൂര്‍. മലപ്പുറം ജില്ലാ നേതകളായ സിദ്ധിഖ് കലോടി, നൗഫല്‍ വേങ്ങര, സിവി അഷറഫ്, മുജീബ് കോട്ടക്കല്‍, ലത്തീഫ് കുറ്റിപ്പുറം, സക്കീര്‍ പാലത്തിങ്ങല്‍, കരീം കാലടി, ഇബ്രാഹീം വട്ടംകുളം, ബഷീര്‍ കരാട്, സഹീര്‍ ഹസ്സന്, ഉസ്മാന് എടയൂര്‍, ഫുആദ് കുരിക്കള്‍,
ജില്ല വനിത കെഎംസിസി ഭാരവാഹികളായ മുബഷിറ മുസ്തഫ, ഷഹല റാഷിദ്, ഷബ്ന മാറാക്കര, സ്റ്റുഡന്റ് കെഎംസിസി ഭാരവാഹികളായ ഷാമില്‍ വേളേരി, മുഹമ്മദ് നിഹാല്‍ എറയസ്സന്‍, ഫാത്തിമ റഷ പി ടി, ആയിഷ നദ്വ തുടങ്ങിയവരും പങ്കെടുത്തു.
ചടങ്ങില്‍ ദുബൈ കെഎംസിസി ഇഫ്താര്‍ ടെന്റില്‍ സേവനം ചെയ്ത മണ്ഡലത്തിലെ വളണ്ടിയര്‍ ഹാപ്പിനെസ് ടീമിനും, എസ് എസ് എല്‍ സി, പ്ലസ് ടു,സി ബി എസ് ഇ, മദ്രസ്സ പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും, മജ്ദൂല്‍ ഈത്തപ്പഴ, പെര്‍ഫ്യൂം ചലഞ്ചുകളില്‍ ഫസ്റ്റ്, സെക്കന്റ്, തേര്‍ഡ് നേടിയവര്‍ക്കും, എഐ സ്റ്റാര്‍ട്ടപ്പ് മത്സര വിജയികകളെയും, മതകാര്യ വിഭാഗം നടത്തിയ ക്വിസ്സ് മത്സരം, സര്‍ഗധാര വിങ് നടത്തിയ ഇശല്‍ വിരുന്നിലെയും വിജയികള്‍ക്കും അവാര്‍ഡ് ദാനവും നടന്നു, കോട്ടക്കല്‍ മണ്ഡലത്തിന് പ്രഥമ വനിത കെഎംസിസി കമ്മിറ്റിയും, സ്റ്റുഡന്റ് കെഎംസിസി കമ്മിറ്റിയും രൂപീകരിച്ചു,
ജനറല്‍ സെക്രട്ടറി പിടി അഷറഫ് വിഷയവതരണം നടത്തി , സെക്രട്ടറി ഷരീഫ് പിവി കരേക്കാട് സ്വാഗതവും, അസീസ് വെളേരി നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ അബൂബക്കര്‍ തലകാപ്പ്, സൈദ് വരിക്കോട്ടില്‍, അബ്ദുസലാം ഇരിമ്പിളിയം, ഷെരീഫ് ടിപി, റാഷിദ് കെകെ, മുസ്തഫ സികെ, റസാഖ് വളാഞ്ചേരി, അഷറഫ് എടയൂര്‍, എന്നിവര്‍ എക്സലന്‍സ് സമ്മിറ്റിന് നേതൃത്വം നല്കി.
News
ഇറാനെ ആക്രമിക്കരുതെന്ന് അമേരിക്കയോട് റഷ്യ; ആണവ ദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പ് നല്കി
മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്കോവ് ബുധനാഴ്ച പറഞ്ഞു.

മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്കോവ് ബുധനാഴ്ച പറഞ്ഞു. ഇസ്രാഈല്‍ ആക്രമണങ്ങള്‍ ആണവ ദുരന്തത്തിന് കാരണമാകുമെന്ന് മോസ്കോ പറഞ്ഞു.
ഇസ്രാഈല്‍-ഇറാന് സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കാനുള്ള റഷ്യയുടെ സന്നദ്ധത യുഎസ് തള്ളി.
ഇറാനും ഇസ്രാഈലും തമ്മിലുള്ള സ്ഥിതി ഗുരുതരമാണെന്ന് റഷ്യയുടെ എസ്വിആര് വിദേശ രഹസ്യാന്വേഷണ വിഭാഗം മേധാവി സെര്‍ജി നരിഷ്കിന്‍ പറഞ്ഞു, ഇറാന്റെ ആണവ ഇന്‍ഫ്രാസ്ട്രക്ചറില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണം ലോകം ‘മില്ലിമീറ്റര്‍’ ദുരന്തത്തില്‍ നിന്ന് അകന്നുവെന്നാണ് അര്‍ത്ഥമാക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവ പറഞ്ഞു.
‘ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെടുകയാണ്,” യുഎന്‍ ആണവ സുരക്ഷാ വാച്ച്ഡോഗ് ഇതിനകം തന്നെ പ്രത്യേക നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.
Video Stories
അനിവാര്യ ഘട്ടങ്ങളില്‍ ആര്.എസ്.എസ്സിനൊപ്പം ചേര്‍ന്നിട്ടുണ്ട്; വെളിപ്പെടുത്തി സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദന്
അടിയന്തരാവസ്ഥക്കാലത്ത് ആര്.എസ്.എസ്സുമായി ചേര്‍ന്നു. യോജിക്കുന്നവരുമായിട്ടൊക്കെ യോജിച്ചു എന്നും അദ്ദേഹം പറഞ്ഞു.

അനിവാര്യ ഘട്ടങ്ങളില്‍ ആര്.എസ്.എസ്സിനൊപ്പം ചേര്‍ന്നിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദന്. വാര്‍ത്താ ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. അടിയന്തരാവസ്ഥക്കാലത്ത് ആര്.എസ്.എസ്സുമായി ചേര്‍ന്നു. യോജിക്കുന്നവരുമായിട്ടൊക്കെ യോജിച്ചു എന്നും അദ്ദേഹം പറഞ്ഞു. താന്‍ പറഞ്ഞത് സത്യസന്ധമായ കാര്യങ്ങളാണെന്നും വിവാദമാകില്ലെന്നും ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു.
-
gulf3 days ago
ഒമാൻ കടലിൽ അമേരിക്കൻ കപ്പൽ തീപിടിച്ചു കത്തി
-
Film3 days ago
‘സിനിമ റിവ്യൂ ചെയ്യാന്‍ പണം നല്‍കണം’; പരാതിയുമായി നിര്‍മാതാവ്
-
kerala2 days ago
ജനങ്ങളുടെ സുരക്ഷക്ക് പുല്ലുവില; മുഖ്യമന്ത്രിയുടെ സുഖയാത്രക്ക് റോഡിലെ കുഴി നികത്തി പൊലീസുകാര്‍
-
Video Stories2 days ago
ആവേശമായി കൊട്ടിക്കലാശം; നിലമ്പൂരില്‍ വിജയം ഉറപ്പാക്കി യുഡിഎഫ്
-
GULF3 days ago
ഇറാനെതിരെ ഇസ്രാഈല്‍ ആക്രമണം: ജിസിസി അടിയന്തര കേന്ദ്രം പ്രവര്‍ത്തനക്ഷമമായി
-
kerala3 days ago
ഹജ്ജ് കര്‍മങ്ങള്‍ക്കിടെ ശാരീരികാസ്വസ്ഥ്യം; ചികിത്സയിലിരുന്ന മലയാളി യുവതി മരിച്ചു
-
kerala3 days ago
മലയോര മേഖലയില്‍ പ്ലാസ്റ്റിക് ഉപയോഗത്തിന് നിരോധനമേര്‍പ്പെടുത്തി ഹൈക്കോടതി
-
kerala3 days ago
പത്തനംതിട്ടയിൽ നവജാത ശിശു മരിച്ച നിലയിൽ; അമ്മ ചികിത്സയിൽ