Video Stories
ബലിപെരുന്നാള്‍ ത്യാഗത്തിന്റെ അടിത്തറയില്‍

ആഗോള മുസ്‌ലിംകള്‍ ആഹ്ലാദപൂര്‍വം കൊണ്ടാടുന്ന ബലിപെരുന്നാള്‍ ഉജ്ജ്വലമായ ഒരു ത്യാഗത്തിന്റെ കഥ ഓര്‍മ്മിപ്പിക്കുന്നു. ബലിപെരുന്നാളില്‍ അനുസ്മരിക്കപ്പെടുന്ന ഇബ്രാഹീംനബി (അ) നാലായിരം വര്‍ഷങ്ങള്‍ക്കുമുമ്പ്, ഇറാഖില്‍ തികച്ചും യാഥാസ്ഥിതികമായ ചുറ്റുപാടില്‍ ഭൂജാതനായി. ബുദ്ധിയുദിച്ച നാള്‍തൊട്ട് ചുറ്റുപാടിനെ നിശിത ദൃഷ്ടിയോടെ വീക്ഷിച്ചു തുടങ്ങിയ ഇബ്രാഹീം കാലത്തെ വെല്ലുന്ന ഒരു വിഗ്രഹഭഞ്ജകനായാണ് വളര്‍ന്നത്. അക്കാലത്തെ പൗരോഹിത്യം പോറ്റി വളര്‍ത്തുന്ന വിശ്വാസപരമായ അന്ധതയില്‍ നഷ്ടമാവുന്നത് മനുഷ്യനാണെന്ന് അദ്ദേഹം കണ്ടു.
മനുഷ്യത്വത്തെ അധമത്വത്തില്‍നിന്ന് വീണ്ടെടുക്കുന്നതെങ്ങനെയെന്ന് ഇബ്രാഹീം (അ) മനംനൊന്ത് ചിന്തിച്ചു. പക്ഷേ, പ്രവാചകത്വത്തിന്റെ ദിവ്യാനുഗ്രഹം സിദ്ധിച്ച ആ യുവാവിനെ മനസ്സിലാക്കാന്‍ സ്വാഭാവികമായും കാലഘട്ടത്തിന് കഴിഞ്ഞില്ല. അത്യന്തം തിക്തമായിരുന്നു ഫലം. സ്വന്തം പിതാവ് ഉള്‍പെടെയുള്ള പുരോഹിതവൃന്ദവും അവരുടെ കുടക്ക് കീഴില്‍ വാഴുന്ന അധികാര മേധാവിത്വവും ഒത്തുചേര്‍ന്നു ഇബ്രാഹീമിനെ കല്ലെറിഞ്ഞു, ഊരുവിലക്കി. പീഡനത്തിന്റെ അഗ്നികുണ്ഠത്തിലേക്ക് എടുത്തെറിഞ്ഞു. എന്നാല്‍ എല്ലാ അഗ്നിപരീക്ഷണങ്ങളെയും അതിജീവിക്കാന്‍ അദ്ദേഹത്തിന് സാധിച്ചുവെങ്കിലും ഇറാഖില്‍നിന്ന് പലായനം ചെയ്യാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. വീടും നാടും വിട്ടു. പുതിയ സന്ദേശത്തിന്റെ ആവേശവുമായി മരുഭൂമികള്‍ താണ്ടി; ഒറ്റക്ക്.
ഇബ്രാഹീമിന് നെടുനാളത്തെ പ്രാര്‍ത്ഥനയുടെ ഫലമായി ജീവിതത്തിന്റെ സായാഹ്നത്തില്‍ ലഭിച്ച മകനായിരുന്നു ഇസ്മാഈല്‍ (അ). മരുഭൂമിയുടെ പൊള്ളുന്ന ഏകാന്തതയില്‍ ഇസ്മാഈലിന്റെ സാന്നിധ്യം കുളിര്‍തെന്നലായി ആ വയോധികന് അനുഭവപ്പെട്ടു. അപ്പോഴാണ് ദൈവ കല്‍പനയുണ്ടായത്: പ്രിയപുത്രനെയും അവന്റെ മാതാവ് ഹാജറയെയും മക്കയില്‍ താമസിപ്പിക്കണം. മക്ക! വളരെ അകലെ വിജനമായ മരുഭൂമിയുടെ ഒരു ഭാഗം. സാര്‍ത്ഥവാഹക സംഘങ്ങളുടെ അപൂര്‍വമായ കാലൊച്ച കാതോര്‍ത്ത് മയങ്ങുന്ന സൈകത തടം. ഒരു നിമിഷം, ഇബ്രാഹീമിലെ പിതാവ് ഞെട്ടി. ഓമനയെ മാറത്തടക്കിപ്പിടിച്ചു തേങ്ങി. പക്ഷേ, സാധാരണ മനുഷ്യനായിരുന്നില്ല ഇബ്രാഹീം (അ). ആശയധീരനായ അദ്ദേഹം മകനില്‍ ദര്‍ശിച്ചത് വാര്‍ധക്യത്തിന്റെ തുണയല്ല. ആശയസ്വപ്‌നത്തിന്റെ സാക്ഷാല്‍ക്കാരമായിരുന്നു. ഇസ്മാഈലിനെയും മാതാവിനെയും ഇബ്രാഹീം മക്കയിലാക്കി. ലോകത്തിന് സമാധാനം ലഭിക്കാന്‍ സ്വയം ദുഃഖം ഏറ്റുവാങ്ങുകയായിരുന്നു ആ മനുഷ്യസ്‌നേഹി.
പത്‌നി ഹാജറ ചുറ്റും കണ്ണോടിച്ചു. ചുടുകാറ്റുയര്‍ത്തുന്ന അനന്തമായ മണല്‍ പരപ്പ്. അലിവില്ലാതെ മുഖം കറുപ്പിച്ചുനില്‍ക്കുന്ന കരിമ്പാറക്കുന്നുകള്‍. ചെകുത്താന്റെ ചൂളംവിളിയെ ഓര്‍മ്മിപ്പിക്കുന്ന കാറ്റിന്റെ സീല്‍ക്കാരം. ദാഹവിവശനായി കൈകാലിട്ടടിച്ചു കരയുന്ന ഇസ്മാഈലിനെ ഹാജറ ദയനീയമായി നോക്കി. അവന്റെ തേങ്ങല്‍ ശൂന്യതയുടെ ചുമരുകളില്‍ തട്ടി പ്രതിധ്വനിച്ചു. ഭര്‍ത്താവിന്റെ അസാന്നിധ്യത്തെക്കുറിച്ചുള്ള ബോധം ഹാജറയെ പരിഭ്രാന്തയാക്കി. മൂകസാക്ഷികളെപോലെ ഇരുവശങ്ങളിലായി ഉയര്‍ന്നുനില്‍ക്കുന്ന കുന്നുകളായ സഫായിലേക്കും മര്‍വായിലേക്കും അവര്‍ മാറിമാറി കണ്ണയച്ചു. കുഞ്ഞിന്റെ രോദനം അസഹനീയമായി തുടര്‍ന്നു. ഉന്മാദിനിയെപ്പോലെ ഹാജറ എഴുന്നേറ്റ് ഓടി എങ്ങോട്ടെന്നില്ലാതെ. മാതൃഹൃദയത്തിന്റെ വേദന മരുഭൂമിയുടെ മാറു പിളര്‍ന്നു. പെട്ടെന്നു ദൈവ കാരുണ്യം ഉറവയായി പൊട്ടിയൊഴുകി. തിളച്ചുയരുന്ന നീരുറവ നോക്കി അത്ഭുതത്തോടെ, പ്രാര്‍ത്ഥനയോടെ ശാന്തചിത്തയായ ഹാജറ ബീവി അടക്കം പറഞ്ഞു: ‘സം സം’. ആ മന്ത്രം യുഗങ്ങള്‍ക്കിപ്പുറം കാറ്റിന്റെ ചിറ്റോളങ്ങളില്‍ ഇന്നും ലോകത്തിന്റെ കാതുകളില്‍ വന്നുമുട്ടുന്നു. കേള്‍ക്കുന്നവര്‍ അതിന്റെ നേരെ മോഹവിഭ്രാന്തിയിലെന്നപോലെ കുതിക്കാന്‍ വെമ്പുന്നു.
മകന്‍ ഇസ്മാഈലിനെ മരുഭൂമിയില്‍ കൊണ്ടുവിട്ടത് ഇബ്രാഹീമിന്റെ ആദ്യത്തെ ത്യാഗമായിരുന്നു. ഇസ്മാഈല്‍ വളര്‍ന്നു. ആ വളര്‍ച്ച കാണാന്‍ ഇബ്രാഹീം ഇടക്കൊക്കെ പാഞ്ഞെത്തി. പിതാവിന്റെ മനസ്സില്‍ പുതിയ പ്രതീക്ഷകള്‍ പുഷ്പിച്ചു. മക്കയില്‍ ജനവാസം വര്‍ധിച്ചു തുടങ്ങി. സഫാ-മര്‍വാ കുന്നുകള്‍ക്ക് ചുറ്റും ഒട്ടകങ്ങള്‍ മേഞ്ഞുനടന്നു. പുതിയൊരു സംസ്‌ക്കാരത്തിന്റെ നാമ്പുകള്‍ തലപൊക്കുകയായിരുന്നു. ചരിത്രത്തില്‍ ഉദാഹരണമില്ലാത്ത ത്യാഗത്തിന്റെ അടിത്തറയില്‍ പടുത്തുയര്‍ത്തിയ സംസ്‌ക്കാരം. മനുഷ്യന്റെ ഏറ്റവും വലിയ സ്വാര്‍ത്ഥമാണ് പുത്രന്‍. ആ മഹത്തായ സ്വാര്‍ത്ഥം ദിവ്യമായ ലക്ഷ്യത്തിനുവേണ്ടി ത്യജിക്കാന്‍ തയാറായിക്കൊണ്ടാണ് ഇബ്രാഹീം മാനുഷിക സംസ്‌കാരത്തെ പുതിയ അടിത്തറയില്‍ പുനഃപ്രതിഷ്ഠിച്ചത്.
സ്വാര്‍ത്ഥ ത്യാഗമാണ് സംസ്‌കാരത്തിന്റെ കാതല്‍ എന്ന് പഠിപ്പിക്കുകയായിരുന്നു ആ മഹാനുഭാവന്‍. ഇബ്രാഹീമിനെ നഗ്നദൃഷ്ടികള്‍ക്കുകൂടി മനസ്സിലാവണം. ദൈവഹിതം അതായിരുന്നു. അതിനായി ഇബ്രാഹീം ഒരിക്കല്‍കൂടി പരീക്ഷിക്കപ്പെട്ടു. പുത്രന്‍ ഇസ്മാഈലിനെ ബലി നല്‍കാന്‍ അല്ലാഹു കല്‍പിച്ചു. മാനുഷികമായ ദുഃഖത്തിന്റെ മുഖം മറച്ചുപിടിച്ചു അദ്ദേഹം മകനെ കാര്യം ധരിപ്പിച്ചു. പിതാവിന്റെ പ്രീതി സ്വന്തം പ്രീതിയായി കണ്ട മകന്‍ പിതാവിനെ ആശ്വസിപ്പിച്ചു, ധൈര്യപ്പെടുത്തി. പിതാവും മകനും ബലിയിടത്തേക്ക് മന്ദംമന്ദം നടന്നു. ലോകം വീര്‍പ്പടക്കിനിന്നു. മനുഷ്യരോ ഇവര്‍? ആകാശവും ഭൂമിയും അമ്പരന്നു. ആത്മാര്‍പ്പണം അതിശയകരമല്ല. പുത്രബലിയോ? അചിന്ത്യം!
വിശ്വാസത്തിന്റെ കരുത്ത് തെളിയിക്കുകയായിരുന്നു ഇബ്രാഹീം. ആ പരീക്ഷണത്തില്‍ വിജയശ്രീലാളിതനായ ഇബ്രാഹീമിന് പുത്രനെ ബലി നല്‍കേണ്ടി വന്നില്ല. ആകാശം കനിഞ്ഞു. പുത്രനു പകരം ഒരാടിനെ ബലി നല്‍കി. ഇബ്രാഹീം (അ) ദരിദ്രരെ ഊട്ടി.
അര്‍പ്പണത്തിന്റെ പരമാവസ്ഥ ദരിദ്ര സേവയാണെന്നുകൂടി ഇബ്രാഹീം പഠിപ്പിച്ചു. ഒപ്പം ദൈവ പ്രീതിക്കുവേണ്ടി നരബലി നടത്തണമെന്ന വിശ്വാസത്തെ തിരുത്തുകയും ചെയ്തു. നരബലി ശാശ്വതമായി നിരോധിക്കപ്പെട്ടു. ബലിപെരുന്നാള്‍ കൊണ്ടാടുന്ന ദുല്‍ഹജ്ജ് മാസം പത്താം തിയ്യതി മുസ്‌ലിംകള്‍ ലോക വ്യാപകമായി നടത്തുന്ന മൃഗബലിയുടെ ആന്തരാര്‍ത്ഥവും സന്ദേശവും ഇതാണ്.
തന്റെ സന്തതികളുടെ മാനസികൈക്യം ഇബ്രാഹീമിന്റെ അഭിലാഷമായിരുന്നു. ഈജിപ്ഷ്യന്‍ സംസ്‌കാരത്തിന്റെ സന്തതിയായ മാതാവ് ഹാജറിന്റെയും മെസപ്പൊട്ടോമിയന്‍ സംസ്‌ക്കാരത്തിന്റെ സന്താനമായ പിതാവിന്റെയും പുത്രനായ ഇസ്മാഈല്‍ ലോക സംസ്‌കാരത്തിന്റെ പ്രതീകമാണ്. ഇസ്മാഈലിനെ പുരാതന പുണ്യഗേഹമായ കഅ്ബയുടെ നാടായ മക്കയില്‍ കുടിയിരുത്തിയതുതന്നെ സോദ്ദേശകമായിരുന്നു. സാംസ്‌കാരികമായ ഐക്യത്തിന് ഏറ്റവും ഫലപ്രദമായ ഉപാധിയായിരുന്നു മക്കയിലെ ദേവാലയമായ കഅ്ബ. കഅ്ബ പണിതുകഴിഞ്ഞശേഷം ലോകത്തെ മുഴുവന്‍ തീര്‍ത്ഥാടനത്തിനായി ഇബ്രാഹിം (അ) ഉറക്കെ വിളിച്ചു. ദിഗന്തങ്ങളില്‍ മുഴങ്ങിയ ആ വിളി ഓരോ തലമുറയും കേട്ടുകൊണ്ടിരിക്കുന്നു. ഉച്ചനീചത്വ ചിന്തയില്ലാതെ ലളിത വേഷധാരികളായി ‘നാഥാ ഉത്തരവ്’ എന്ന് ഉദ്‌ഘോഷിച്ചുകൊണ്ട് കഅ്ബയിലേക്ക് അവര്‍ പ്രവഹിക്കുന്നു. ആ വിളിയുടെ ഒരിക്കലും നിലക്കാത്ത പ്രതിധ്വനി അത്ഭുതാവഹം തന്നെ. ഹജ്ജിലെ ഓരോ ചടങ്ങും ഇബ്രാഹീമിനെയും ഇസ്മാഈലിനെയും ഹാജറയെയും ഓര്‍മ്മിപ്പിക്കുന്നുണ്ട്. ആ പവിത്ര പാദസ്പര്‍ശങ്ങളുടെ സ്മരണയില്‍ മക്കയിലെ മണല്‍ത്തരികള്‍ ഇന്നും പുളകംകൊള്ളുന്നു. മക്കാപുണ്യഭൂമിയില്‍ ബലിപെരുന്നാള്‍ സുദിനത്തില്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ ഒന്നിച്ചുകൂടുന്നു. ദേശം, ഭാഷ, വേഷം, സമ്പത്ത് തുടങ്ങി ഒന്നിന്റെയും വ്യത്യാസമില്ലാതെ ലോകത്തിന്റെ നാനാഭാഗത്തുനിന്നും വന്നുചേരുന്ന വിശ്വാസികളുടെ ലോക മേളയാണ് ഹജ്ജ്.
ഈ ലോക മേളയുടെ കൊച്ചുകൊച്ചു പതിപ്പുകളാണ് ബലിപെരുന്നാളിന് ലോകത്തിന്റെ നാനാ ഭാഗത്തുള്ള പള്ളികളിലും ഈദ് ഗാഹുകളിലും ഒത്തുകൂടുന്ന സദസ്സ്. തക്ബീര്‍ ധ്വനികളിലൂടെ അവര്‍ സാര്‍വലൗകിക സാഹോദര്യത്തിന്റെ മന്ത്രം ഉരുവിടുന്നു. ഇബ്രാഹീമിന്റെ പുത്രബലിയെ അനുസ്മരിച്ച് നടത്തുന്ന മൃഗബലിയിലൂടെ സംസ്‌കാര സംരക്ഷണത്തിനുവേണ്ടിയുള്ള ത്യാഗബുദ്ധി വിളംബരം ചെയ്യുന്നു. അല്ലാഹു അക്ബര്‍…. വലില്ലാഹില്‍ ഹംദ്.ആഗോള മുസ്‌ലിംകള്‍ ആഹ്ലാദപൂര്‍വം കൊണ്ടാടുന്ന ബലിപെരുന്നാള്‍ ഉജ്ജ്വലമായ ഒരു ത്യാഗത്തിന്റെ കഥ ഓര്‍മ്മിപ്പിക്കുന്നു. ബലിപെരുന്നാളില്‍ അനുസ്മരിക്കപ്പെടുന്ന ഇബ്രാഹീംനബി (അ) നാലായിരം വര്‍ഷങ്ങള്‍ക്കുമുമ്പ്, ഇറാഖില്‍ തികച്ചും യാഥാസ്ഥിതികമായ ചുറ്റുപാടില്‍ ഭൂജാതനായി. ബുദ്ധിയുദിച്ച നാള്‍തൊട്ട് ചുറ്റുപാടിനെ നിശിത ദൃഷ്ടിയോടെ വീക്ഷിച്ചു തുടങ്ങിയ ഇബ്രാഹീം കാലത്തെ വെല്ലുന്ന ഒരു വിഗ്രഹഭഞ്ജകനായാണ് വളര്‍ന്നത്. അക്കാലത്തെ പൗരോഹിത്യം പോറ്റി വളര്‍ത്തുന്ന വിശ്വാസപരമായ അന്ധതയില്‍ നഷ്ടമാവുന്നത് മനുഷ്യനാണെന്ന് അദ്ദേഹം കണ്ടു.
മനുഷ്യത്വത്തെ അധമത്വത്തില്‍നിന്ന് വീണ്ടെടുക്കുന്നതെങ്ങനെയെന്ന് ഇബ്രാഹീം (അ) മനംനൊന്ത് ചിന്തിച്ചു. പക്ഷേ, പ്രവാചകത്വത്തിന്റെ ദിവ്യാനുഗ്രഹം സിദ്ധിച്ച ആ യുവാവിനെ മനസ്സിലാക്കാന്‍ സ്വാഭാവികമായും കാലഘട്ടത്തിന് കഴിഞ്ഞില്ല. അത്യന്തം തിക്തമായിരുന്നു ഫലം. സ്വന്തം പിതാവ് ഉള്‍പെടെയുള്ള പുരോഹിതവൃന്ദവും അവരുടെ കുടക്ക് കീഴില്‍ വാഴുന്ന അധികാര മേധാവിത്വവും ഒത്തുചേര്‍ന്നു ഇബ്രാഹീമിനെ കല്ലെറിഞ്ഞു, ഊരുവിലക്കി. പീഡനത്തിന്റെ അഗ്നികുണ്ഠത്തിലേക്ക് എടുത്തെറിഞ്ഞു. എന്നാല്‍ എല്ലാ അഗ്നിപരീക്ഷണങ്ങളെയും അതിജീവിക്കാന്‍ അദ്ദേഹത്തിന് സാധിച്ചുവെങ്കിലും ഇറാഖില്‍നിന്ന് പലായനം ചെയ്യാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. വീടും നാടും വിട്ടു. പുതിയ സന്ദേശത്തിന്റെ ആവേശവുമായി മരുഭൂമികള്‍ താണ്ടി; ഒറ്റക്ക്.
ഇബ്രാഹീമിന് നെടുനാളത്തെ പ്രാര്‍ത്ഥനയുടെ ഫലമായി ജീവിതത്തിന്റെ സായാഹ്നത്തില്‍ ലഭിച്ച മകനായിരുന്നു ഇസ്മാഈല്‍ (അ). മരുഭൂമിയുടെ പൊള്ളുന്ന ഏകാന്തതയില്‍ ഇസ്മാഈലിന്റെ സാന്നിധ്യം കുളിര്‍തെന്നലായി ആ വയോധികന് അനുഭവപ്പെട്ടു. അപ്പോഴാണ് ദൈവ കല്‍പനയുണ്ടായത്: പ്രിയപുത്രനെയും അവന്റെ മാതാവ് ഹാജറയെയും മക്കയില്‍ താമസിപ്പിക്കണം. മക്ക! വളരെ അകലെ വിജനമായ മരുഭൂമിയുടെ ഒരു ഭാഗം. സാര്‍ത്ഥവാഹക സംഘങ്ങളുടെ അപൂര്‍വമായ കാലൊച്ച കാതോര്‍ത്ത് മയങ്ങുന്ന സൈകത തടം. ഒരു നിമിഷം, ഇബ്രാഹീമിലെ പിതാവ് ഞെട്ടി. ഓമനയെ മാറത്തടക്കിപ്പിടിച്ചു തേങ്ങി. പക്ഷേ, സാധാരണ മനുഷ്യനായിരുന്നില്ല ഇബ്രാഹീം (അ). ആശയധീരനായ അദ്ദേഹം മകനില്‍ ദര്‍ശിച്ചത് വാര്‍ധക്യത്തിന്റെ തുണയല്ല. ആശയസ്വപ്‌നത്തിന്റെ സാക്ഷാല്‍ക്കാരമായിരുന്നു. ഇസ്മാഈലിനെയും മാതാവിനെയും ഇബ്രാഹീം മക്കയിലാക്കി. ലോകത്തിന് സമാധാനം ലഭിക്കാന്‍ സ്വയം ദുഃഖം ഏറ്റുവാങ്ങുകയായിരുന്നു ആ മനുഷ്യസ്‌നേഹി.
പത്‌നി ഹാജറ ചുറ്റും കണ്ണോടിച്ചു. ചുടുകാറ്റുയര്‍ത്തുന്ന അനന്തമായ മണല്‍ പരപ്പ്. അലിവില്ലാതെ മുഖം കറുപ്പിച്ചുനില്‍ക്കുന്ന കരിമ്പാറക്കുന്നുകള്‍. ചെകുത്താന്റെ ചൂളംവിളിയെ ഓര്‍മ്മിപ്പിക്കുന്ന കാറ്റിന്റെ സീല്‍ക്കാരം. ദാഹവിവശനായി കൈകാലിട്ടടിച്ചു കരയുന്ന ഇസ്മാഈലിനെ ഹാജറ ദയനീയമായി നോക്കി. അവന്റെ തേങ്ങല്‍ ശൂന്യതയുടെ ചുമരുകളില്‍ തട്ടി പ്രതിധ്വനിച്ചു. ഭര്‍ത്താവിന്റെ അസാന്നിധ്യത്തെക്കുറിച്ചുള്ള ബോധം ഹാജറയെ പരിഭ്രാന്തയാക്കി. മൂകസാക്ഷികളെപോലെ ഇരുവശങ്ങളിലായി ഉയര്‍ന്നുനില്‍ക്കുന്ന കുന്നുകളായ സഫായിലേക്കും മര്‍വായിലേക്കും അവര്‍ മാറിമാറി കണ്ണയച്ചു. കുഞ്ഞിന്റെ രോദനം അസഹനീയമായി തുടര്‍ന്നു. ഉന്മാദിനിയെപ്പോലെ ഹാജറ എഴുന്നേറ്റ് ഓടി എങ്ങോട്ടെന്നില്ലാതെ. മാതൃഹൃദയത്തിന്റെ വേദന മരുഭൂമിയുടെ മാറു പിളര്‍ന്നു. പെട്ടെന്നു ദൈവ കാരുണ്യം ഉറവയായി പൊട്ടിയൊഴുകി. തിളച്ചുയരുന്ന നീരുറവ നോക്കി അത്ഭുതത്തോടെ, പ്രാര്‍ത്ഥനയോടെ ശാന്തചിത്തയായ ഹാജറ ബീവി അടക്കം പറഞ്ഞു: ‘സം സം’. ആ മന്ത്രം യുഗങ്ങള്‍ക്കിപ്പുറം കാറ്റിന്റെ ചിറ്റോളങ്ങളില്‍ ഇന്നും ലോകത്തിന്റെ കാതുകളില്‍ വന്നുമുട്ടുന്നു. കേള്‍ക്കുന്നവര്‍ അതിന്റെ നേരെ മോഹവിഭ്രാന്തിയിലെന്നപോലെ കുതിക്കാന്‍ വെമ്പുന്നു.
മകന്‍ ഇസ്മാഈലിനെ മരുഭൂമിയില്‍ കൊണ്ടുവിട്ടത് ഇബ്രാഹീമിന്റെ ആദ്യത്തെ ത്യാഗമായിരുന്നു. ഇസ്മാഈല്‍ വളര്‍ന്നു. ആ വളര്‍ച്ച കാണാന്‍ ഇബ്രാഹീം ഇടക്കൊക്കെ പാഞ്ഞെത്തി. പിതാവിന്റെ മനസ്സില്‍ പുതിയ പ്രതീക്ഷകള്‍ പുഷ്പിച്ചു. മക്കയില്‍ ജനവാസം വര്‍ധിച്ചു തുടങ്ങി. സഫാ-മര്‍വാ കുന്നുകള്‍ക്ക് ചുറ്റും ഒട്ടകങ്ങള്‍ മേഞ്ഞുനടന്നു. പുതിയൊരു സംസ്‌ക്കാരത്തിന്റെ നാമ്പുകള്‍ തലപൊക്കുകയായിരുന്നു. ചരിത്രത്തില്‍ ഉദാഹരണമില്ലാത്ത ത്യാഗത്തിന്റെ അടിത്തറയില്‍ പടുത്തുയര്‍ത്തിയ സംസ്‌ക്കാരം. മനുഷ്യന്റെ ഏറ്റവും വലിയ സ്വാര്‍ത്ഥമാണ് പുത്രന്‍. ആ മഹത്തായ സ്വാര്‍ത്ഥം ദിവ്യമായ ലക്ഷ്യത്തിനുവേണ്ടി ത്യജിക്കാന്‍ തയാറായിക്കൊണ്ടാണ് ഇബ്രാഹീം മാനുഷിക സംസ്‌കാരത്തെ പുതിയ അടിത്തറയില്‍ പുനഃപ്രതിഷ്ഠിച്ചത്.
സ്വാര്‍ത്ഥ ത്യാഗമാണ് സംസ്‌കാരത്തിന്റെ കാതല്‍ എന്ന് പഠിപ്പിക്കുകയായിരുന്നു ആ മഹാനുഭാവന്‍. ഇബ്രാഹീമിനെ നഗ്നദൃഷ്ടികള്‍ക്കുകൂടി മനസ്സിലാവണം. ദൈവഹിതം അതായിരുന്നു. അതിനായി ഇബ്രാഹീം ഒരിക്കല്‍കൂടി പരീക്ഷിക്കപ്പെട്ടു. പുത്രന്‍ ഇസ്മാഈലിനെ ബലി നല്‍കാന്‍ അല്ലാഹു കല്‍പിച്ചു. മാനുഷികമായ ദുഃഖത്തിന്റെ മുഖം മറച്ചുപിടിച്ചു അദ്ദേഹം മകനെ കാര്യം ധരിപ്പിച്ചു. പിതാവിന്റെ പ്രീതി സ്വന്തം പ്രീതിയായി കണ്ട മകന്‍ പിതാവിനെ ആശ്വസിപ്പിച്ചു, ധൈര്യപ്പെടുത്തി. പിതാവും മകനും ബലിയിടത്തേക്ക് മന്ദംമന്ദം നടന്നു. ലോകം വീര്‍പ്പടക്കിനിന്നു. മനുഷ്യരോ ഇവര്‍? ആകാശവും ഭൂമിയും അമ്പരന്നു. ആത്മാര്‍പ്പണം അതിശയകരമല്ല. പുത്രബലിയോ? അചിന്ത്യം!
വിശ്വാസത്തിന്റെ കരുത്ത് തെളിയിക്കുകയായിരുന്നു ഇബ്രാഹീം. ആ പരീക്ഷണത്തില്‍ വിജയശ്രീലാളിതനായ ഇബ്രാഹീമിന് പുത്രനെ ബലി നല്‍കേണ്ടി വന്നില്ല. ആകാശം കനിഞ്ഞു. പുത്രനു പകരം ഒരാടിനെ ബലി നല്‍കി. ഇബ്രാഹീം (അ) ദരിദ്രരെ ഊട്ടി.
അര്‍പ്പണത്തിന്റെ പരമാവസ്ഥ ദരിദ്ര സേവയാണെന്നുകൂടി ഇബ്രാഹീം പഠിപ്പിച്ചു. ഒപ്പം ദൈവ പ്രീതിക്കുവേണ്ടി നരബലി നടത്തണമെന്ന വിശ്വാസത്തെ തിരുത്തുകയും ചെയ്തു. നരബലി ശാശ്വതമായി നിരോധിക്കപ്പെട്ടു. ബലിപെരുന്നാള്‍ കൊണ്ടാടുന്ന ദുല്‍ഹജ്ജ് മാസം പത്താം തിയ്യതി മുസ്‌ലിംകള്‍ ലോക വ്യാപകമായി നടത്തുന്ന മൃഗബലിയുടെ ആന്തരാര്‍ത്ഥവും സന്ദേശവും ഇതാണ്.
തന്റെ സന്തതികളുടെ മാനസികൈക്യം ഇബ്രാഹീമിന്റെ അഭിലാഷമായിരുന്നു. ഈജിപ്ഷ്യന്‍ സംസ്‌കാരത്തിന്റെ സന്തതിയായ മാതാവ് ഹാജറിന്റെയും മെസപ്പൊട്ടോമിയന്‍ സംസ്‌ക്കാരത്തിന്റെ സന്താനമായ പിതാവിന്റെയും പുത്രനായ ഇസ്മാഈല്‍ ലോക സംസ്‌കാരത്തിന്റെ പ്രതീകമാണ്. ഇസ്മാഈലിനെ പുരാതന പുണ്യഗേഹമായ കഅ്ബയുടെ നാടായ മക്കയില്‍ കുടിയിരുത്തിയതുതന്നെ സോദ്ദേശകമായിരുന്നു. സാംസ്‌കാരികമായ ഐക്യത്തിന് ഏറ്റവും ഫലപ്രദമായ ഉപാധിയായിരുന്നു മക്കയിലെ ദേവാലയമായ കഅ്ബ. കഅ്ബ പണിതുകഴിഞ്ഞശേഷം ലോകത്തെ മുഴുവന്‍ തീര്‍ത്ഥാടനത്തിനായി ഇബ്രാഹിം (അ) ഉറക്കെ വിളിച്ചു. ദിഗന്തങ്ങളില്‍ മുഴങ്ങിയ ആ വിളി ഓരോ തലമുറയും കേട്ടുകൊണ്ടിരിക്കുന്നു. ഉച്ചനീചത്വ ചിന്തയില്ലാതെ ലളിത വേഷധാരികളായി ‘നാഥാ ഉത്തരവ്’ എന്ന് ഉദ്‌ഘോഷിച്ചുകൊണ്ട് കഅ്ബയിലേക്ക് അവര്‍ പ്രവഹിക്കുന്നു. ആ വിളിയുടെ ഒരിക്കലും നിലക്കാത്ത പ്രതിധ്വനി അത്ഭുതാവഹം തന്നെ. ഹജ്ജിലെ ഓരോ ചടങ്ങും ഇബ്രാഹീമിനെയും ഇസ്മാഈലിനെയും ഹാജറയെയും ഓര്‍മ്മിപ്പിക്കുന്നുണ്ട്. ആ പവിത്ര പാദസ്പര്‍ശങ്ങളുടെ സ്മരണയില്‍ മക്കയിലെ മണല്‍ത്തരികള്‍ ഇന്നും പുളകംകൊള്ളുന്നു. മക്കാപുണ്യഭൂമിയില്‍ ബലിപെരുന്നാള്‍ സുദിനത്തില്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ ഒന്നിച്ചുകൂടുന്നു. ദേശം, ഭാഷ, വേഷം, സമ്പത്ത് തുടങ്ങി ഒന്നിന്റെയും വ്യത്യാസമില്ലാതെ ലോകത്തിന്റെ നാനാഭാഗത്തുനിന്നും വന്നുചേരുന്ന വിശ്വാസികളുടെ ലോക മേളയാണ് ഹജ്ജ്.
ഈ ലോക മേളയുടെ കൊച്ചുകൊച്ചു പതിപ്പുകളാണ് ബലിപെരുന്നാളിന് ലോകത്തിന്റെ നാനാ ഭാഗത്തുള്ള പള്ളികളിലും ഈദ് ഗാഹുകളിലും ഒത്തുകൂടുന്ന സദസ്സ്. തക്ബീര്‍ ധ്വനികളിലൂടെ അവര്‍ സാര്‍വലൗകിക സാഹോദര്യത്തിന്റെ മന്ത്രം ഉരുവിടുന്നു. ഇബ്രാഹീമിന്റെ പുത്രബലിയെ അനുസ്മരിച്ച് നടത്തുന്ന മൃഗബലിയിലൂടെ സംസ്‌കാര സംരക്ഷണത്തിനുവേണ്ടിയുള്ള ത്യാഗബുദ്ധി വിളംബരം ചെയ്യുന്നു. അല്ലാഹു അക്ബര്‍…. വലില്ലാഹില്‍ ഹംദ്.
Video Stories
ആലത്തൂരിലെ ആര്‍എസ്എസ് നോതാവിനും ഭാര്യക്കും വോട്ട് തൃശൂരില്‍
ഭാരതീയ വിചാരകേന്ദ്രം മുൻ ഭാരവാഹി കെ.ആർ ഷാജിക്കാണ് രണ്ട് തിരിച്ചറിയൽ കാർഡ്.

ആലത്തൂർ മണ്ഡലത്തിലെ ആർഎസ്എസ് നേതാവിനും ഭാര്യക്കും തൃശൂരിൽ വോട്ട്. ഭാരതീയ വിചാരകേന്ദ്രം മുൻ ഭാരവാഹി കെ.ആർ ഷാജിക്കാണ് രണ്ട് തിരിച്ചറിയൽ കാർഡ്. തൃശൂരിൽ വോട്ട് ചേർത്തത് സുരേഷ് ഗോപിക്ക് വോട്ട് ചെയ്യാൻ വേണ്ടിയായിരുന്നെന്ന് ഷാജി പറഞ്ഞു. രണ്ട് നമ്പറുകളിൽ വോട്ടർ തിരിച്ചറിയൽ കാർഡും വോട്ടും ഉണ്ടാകുന്നത് ഗുരുതര കുറ്റകൃത്യമാകുമ്പോഴാണ് ആർഎസ്എസ് നേതാവിന് രണ്ട് ഐ.ഡി കാർഡ് കണ്ടെത്തിയത്.
kerala
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം: കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത
ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്ര-ഒഡീഷ തീരത്തിന് സമീപം രൂപം കൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന്, കേരളത്തിലെ നിരവധി പ്രദേശങ്ങളില്‍ മഴയ്ക്കുള്ള സാധ്യത വര്‍ധിച്ചു.

ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്ര-ഒഡീഷ തീരത്തിന് സമീപം രൂപം കൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന്, കേരളത്തിലെ നിരവധി പ്രദേശങ്ങളില്‍ മഴയ്ക്കുള്ള സാധ്യത വര്‍ധിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറകോട് എന്നീ ജില്ലകളിലെ ചില ഇടങ്ങളില്‍ ഇടത്തരം തോതില്‍ മഴ ലഭിക്കാനിടയുണ്ട്. കൂടാതെ, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റും പ്രതീക്ഷിക്കുന്നു. നിലവില്‍ കണ്ണൂര്‍, കാസറകോട് ജില്ലകളില്‍ മഴ മുന്നറിയിപ്പ് നിലവിലുണ്ട്. ഇരു ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
kerala
14കാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കി; അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് പിടിയില്‍
കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍.

കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി പ്രവീണ്‍ അലക്സാണ്ടര്‍ ആണ് അറസ്റ്റിലായത്. കൊച്ചി നോര്‍ത്ത് പോലീസാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ മാസം ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഭീഷണിപ്പെടുത്തി ലഹരി നല്‍കിയെന്ന കാര്യം കുട്ടി സുഹൃത്തിനോട് പറഞ്ഞപ്പോഴാണ് വിവരം വീട്ടുകാര്‍ അറിയുന്നത്.
വീട്ടില്‍ അറിയിക്കരുതെന്ന് കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെ കുടുംബം പരാതി നല്‍കിയെങ്കിലും പ്രതി ഒളിവിലായിരുന്നു.
-
kerala2 days ago
മോര്‍ച്ചറിയില്‍ സൂക്ഷിച്ച ഗര്‍ഭിണിയുടെ മൃതദേഹം കാന്റീന് ജീവനക്കാരനെ അടക്കം കാണിച്ചു; ജീവനക്കാരന് സസ്പെന്ഷന്
-
Cricket2 days ago
‘അഞ്ച് ടെസ്റ്റുകള്‍ക്കായി ബുംറയ്ക്ക് ഐപിഎല്‍ വിശ്രമം നല്‍കാമായിരുന്നു’: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍
-
india2 days ago
തമിഴ്നാട്ടില്‍ കാട്ടാന ആക്രമണം; 60 കാരന് ദാരുണാന്ത്യം
-
GULF3 days ago
ബിജെപിയുടെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും ഒത്തുകളി രാജ്യത്തെ ജനാധിപത്യത്തിന് വൻ ഭീഷണി; ജിദ്ദ കെഎംസിസി സംഘടനാ പാർലിമെന്റ്
-
kerala2 days ago
‘രാജിവെക്കുന്നതിനെ പറ്റി സുരേഷ് ഗോപി ആലോചിക്കണം’; കെ. സുധാകരൻ
-
india2 days ago
സ്വാതന്ത്ര്യദിനം മുസ്ലിം യൂത്ത് ലീഗ് ജനാധിപത്യ സംരക്ഷണ ദിനമായി ആചരിക്കും
-
Film2 days ago
‘ഓണത്തിനൊരുങ്ങി ‘ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര’, കല്യാണിയും നസ്ലനും സൂപ്പര്‍ഹീറോ ആവേശത്തില്‍’
-
News2 days ago
പലസ്തീന് അംഗീകാരം പ്രഖ്യാപിച്ച് ഓസ്ട്രേലിയ