Video Stories
കനല്‍ക്കൂമ്പാരമാകുന്ന യമന്‍
സഹീര്‍ കാരന്തൂര്‍
നൂറ്റാണ്ടുകളുടെ പ്രൗഢ പാരമ്പര്യം പേറുന്ന അനുഗൃഹീത മണ്ണാണ് യമനിന്റേത്. ആത്മവിശുദ്ധിയുടെയും ഇസ്ലാമിക ജാഗരണത്തിന്റെയും കേളികേട്ടയിടം. മുസ്ലിം സാംസ്കാരിക പുരോഗതിയുടെ പോറ്റില്ലം. വൈജ്ഞാനിക നവോത്ഥാന മുന്നേറ്റത്തിന്റെയും രചനാ വൈഭവത്തിന്റെയും ഐതിഹാസിക ഭൂമി. തനതായ അറിവും വിശ്വാസവും യമനിലാണെന്ന് പ്രവാചകര്‍ വിശേഷിപ്പിച്ച നാട്. ഇസ്ലാമിക സംസ്കാരവുമായി വളരെ പെട്ടെന്ന് ഇണങ്ങിച്ചേര്‍ന്ന പ്രദേശമാണ് യമന്‍. ഇസ്ലാമിക പ്രബോധനത്തിന് മുആദ് ബിന്‍ ജബല്‍, അബു മുസല്‍ അശ്രിഅരി എന്നിവരെ പ്രവാചകന് നിയോഗിക്കുകയായിരുന്നു. ദാരിദ്ര്യത്തിലും പട്ടിണിയിലും പൊറുതിമുട്ടിയിരുന്ന യമന്‍ ഇസ്ലാമിക ഭരണത്തിന്‍കീഴില്‍ വിപ്ലവാത്മകമായ പുരോഗതി പ്രാപിച്ചു. കേരളത്തിന്റെ ഇസ്ലാമിക സംസ്കാര പുരോഗതിയിലും നിസ്സീമമായ പങ്കാണ് യമനുണ്ടായിരുന്നത്. ഇസ്ലാമിക പ്രബോധനത്തിന്റെ ആദ്യ വിളക്കുമായി എത്തിയ മാലിക് ദീനാറും സംഘവും യമന്‍ വഴിയാണ് ഇന്ത്യയിലെത്തിയത്. മമ്പുറം മൗലദ്ദവീല സയ്യിദ് അലവി തങ്ങളും കോഴിക്കോട്ടെ ജിഫ്രി തങ്ങളും യമനികളായിരുന്നു.
എന്നാല്‍ ആധുനിക ലോകത്തെ ഏറ്റവും വലിയ മാനവ ദുരന്തമാണ് യമനില്‍ നടന്നുക്കൊണ്ടിരിക്കുന്നത്. പുറം ലേകത്തേക്കെത്തുന്ന വാര്‍ത്തകളേക്കാള്‍ അതിദയനീയമാണ് അവിടത്തെ യഥാര്‍ത്ഥ സാഹചര്യങ്ങള്‍. നിഷ്ഠൂര അക്രമങ്ങളില്‍ ആ രാജ്യം ചാമ്പലായി പോയിക്കൊണ്ടിരിക്കുന്നതിന്റെ കണക്കുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. പശ്ചിമേഷ്യയിലെ സമ്പന്ന രാഷ്ട്രങ്ങളൊന്നും അവിടേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്നു മാത്രമല്ല സാഹചര്യങ്ങള്‍ വഷളാക്കുന്നതില്‍ ഈ രാജ്യങ്ങള്‍ക്കുള്ള പങ്ക് നിഷേധിക്കാനുമാകില്ല. ദുരന്തമുഖത്തെ സഹായകരങ്ങളാകേണ്ട അയല്‍ രാഷ്ട്രങ്ങള്‍ പകപോക്കലിന്റെ പോരാട്ട ഭൂമിയായി ആ രാജ്യത്തെ മാറ്റുകയായിരുന്നു. യുദ്ധത്തില്‍ മാത്രം ഓരോ ദിവസവും 130 കുട്ടികളെങ്കിലും മരണമടഞ്ഞിരുന്നു. ഇരുപത്തി രണ്ട് മില്യണിലധികമാളുകള്‍ നേരിട്ടും അല്ലാതെയും യമന്റെ ദുരന്തമുഖത്തുനിന്ന് ലോകത്തോട് സഹായകരങ്ങള്‍ നീട്ടുകയാണ്. കലാപം നാലാം വര്‍ഷത്തിലേക്കാണ് പ്രവേശിച്ചിരിക്കുന്നത്. കോളറയും ശുദ്ധജലത്തിന്റെ ദൗര്‍ലഭ്യവും ജീവിതം ദുസ്സഹമാക്കിക്കൊണ്ടിരിക്കുന്നു. ഏജന്‍സികള്‍ പുറത്തുവിടുന്ന കണക്കുകള്‍ മാത്രം അവലംബിക്കാനേ തരമുള്ളൂ. അതില്‍തന്നെ ഏറ്റക്കുറച്ചിലുകളും വ്യക്തമാണ്. അഞ്ചു വയസ്സിനു താഴെയുള്ള മില്യണിലധികം കുട്ടികള്‍ പോഷകാഹാരക്കുറവ് നേരിടുന്നു. 28 മില്യണ്‍ ജനങ്ങള്‍ക്കും ആവശ്യമായ ഭക്ഷണം കിട്ടുന്നില്ല എന്നാണ് ഒടുവില്‍ പുറത്തു വരുന്ന കണക്കുകള്‍.
2011ല്‍ മൊട്ടിട്ട അറബ് വിപ്ലവക്കനലുകള്‍ എല്ലാ രാജ്യത്തും എരിഞ്ഞടങ്ങിയെങ്കിലും യമനില്‍ അത് പുകഞ്ഞുകൊണ്ടേയിരുന്നു. പുറമെ നിന്നുള്ള ഇടപെടുലകളാണ് ആ കനല് ആളിക്കത്തിച്ചത്. യമനിലെ ഹൂഥി സമൂഹത്തെ തകര്‍ത്തെറിയാന്‍ 2015 ലാണ് സൈനിക സംഖ്യം രുപീകരിക്കുന്നത്. മുഖ്യമായും അറബ് രാജ്യങ്ങളെയായിരുന്നു ഈ സഖ്യ രുപീകരണത്തില്‍ കൂട്ടുപിടിച്ചത്. നിരവധി രാജ്യങ്ങളില്‍നിന്നുള്ള സൈനിക വ്യൂഹങ്ങള്‍ യമനിന്റെ മണ്ണിലേക്ക് കുതിച്ചു. നാലു ലക്ഷത്തില്‍ താഴെ വരുന്ന ഹൂഥികളെ അക്രമിച്ചു കീഴ്പ്പെടുത്തലും അവരുടെ കീഴിലുള്ള സന്‍ആ നഗരം തിരിച്ചു പിടിക്കലുമായിരുന്നു പ്രഖ്യാപിക്കപ്പെട്ട ലക്ഷ്യം. യമനിലെ അല്‍ഖാഇദ തീവ്രവാദികളെയും ഐസിസിനേയും നേരിടാനെന്ന പേരില്‍ അമേരിക്കയും ഈ സഖ്യാക്രമങ്ങള്ക്ക് പിന്തുണ അറിയിച്ചു. ആകാശ അക്രമങ്ങളിലൂടെ യമന്‍ സമൂഹത്തെ മണ്ണില്‍ നിന്നു മായ്ച്ചുകളയുകയായിരുന്നു അമേരിക്ക തത്വത്തില്‍ ചെയ്തത്. മറ്റു പാശ്ചാത്യ രാജ്യങ്ങളും ഈ ചെറു രാഷ്ട്രത്തെ തീര്‍പ്പാക്കുന്നതില്‍ സഖ്യം ചേര്‍ന്നു. ബ്രിട്ടണും ഫ്രാന്‍സും ബൗദ്ധിക നിര്‍ദ്ദേശങ്ങളും ആയുധ വിതരണവും നടത്തി സഖ്യത്തെ പരമാവധി ആക്രമണ വീര്യത്തോടെ സജീവമാക്കി നിര്‍ത്തുന്നതില്‍ പങ്കു വഹിച്ചുകൊണ്ടിരുന്നു.
യമനുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് സഊദി. യമനിലെ ഹൂഥികള്‍ക്ക് ഇറാനില്‍ നിന്ന് ആയുധ സഹായങ്ങള്‍ എത്തുന്നത് സഊദി ഭയപ്പെടുന്നു. സിറിയയിലും സമാനമായ ഒരു രാഷ്ട്രീയ സാഹചര്യമുണ്ട്. ബശാറുല്‍ അസദിനെതിരായ പോരാട്ടങ്ങള്‍ക്ക് വിമതരുടെ പിന്നില്‍ സര്‍വ പിന്തുണയുമായി അണിനിരക്കുന്നതും അയല്‍ രാജ്യങ്ങള്‍ തന്നെയാണ്. ബശാറുല്‍ അസദിന്റെ ഭരണത്തിനും രാഷ്ട്രീയ അതിക്രമങ്ങള്‍ക്കും ഇറാന് പിന്തുണ നല്കുന്നു എന്നതു തന്നെയാണ് ഇവിടെയും അറബ് രാജ്യങ്ങള്‍ക്കുള്ള ന്യായം.
1962 വരെ ശിയാ വിഭാഗമായ സൈദികളായിരുന്നു യമനിന്റെ അധികാരത്തിലിരുന്നത്. പിന്നീട് സൈദികളുടെ പിന്മുറക്കാരായി വന്ന ഹൂഥികള്‍ക്ക് രാഷ്ട്രീയമായുള്ള പ്രബലത തുടരാനായില്ല. അവരുടെ ഇമാമുമാരെ അധികാര സ്ഥാനങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടു. ഹൂഥികളുടെ പരിഭവങ്ങളാകട്ടെ മതപരമായ മാറ്റിനിര്‍ത്തല്‍ ആയിരുന്നില്ല. രാഷ്ട്രീയ സാമ്പത്തിക രംഗങ്ങളില്‍ നിന്നുള്ള അകറ്റലായിരുന്നു അവരുടെ പ്രശ്നത്തിന്റെ കാതല്‍. 2013ല്‍ യമനില്‍ ദേശീയ സംവാദം നടന്നു. പുതിയ ഭരണഘടനയും ഫെഡറല്‍ സംവിധാനവും നടപ്പിലാക്കാനുള്ള ശ്രമമായിരുന്നു ആ സംവാദത്തിലൂടെ പരീക്ഷിച്ചത്. പക്ഷേ ഹൂഥികള്‍ കോണ്‍ഫ്രന്‍സില്‍നിന്ന് ഏകപക്ഷീയമായി മാറിനിന്നതോടെ അവര്‍ പരിഹാരങ്ങളേക്കാള്‍ ആഗ്രഹിക്കുന്നത് സംഘര്‍ഷത്തിലൂടെയുള്ള രാഷ്ട്രീയ മുതലെടുപ്പുകള്ക്കാണെന്ന് വിലയിരുത്തപ്പെട്ടു.
2018 മാര്‍ച്ചില്‍ പുറത്തുവിട്ട കണക്കുപ്രകാരം പതിനായിരത്തിലധികം പൗരന്മാരാണ് ആ വര്‍ഷം മാത്രം മരണമടഞ്ഞത്. നാല്പതിനായിരത്തിലധികം ആളുകള്‍ അപകടത്തില്‍പെട്ടു. 2017 ല്‍ സേവ് ചില്‍ഡ്രന്‍ പുറത്തുവിട്ട കണക്കില്‍ അമ്പതിനായിരത്തിലധികം കുട്ടികളാണ് മരണമടഞ്ഞിരിക്കുന്നത്. ഈ ആക്രമണ കാലയളവില്‍ മൂന്ന് മില്യണ്‍ യമനികളാണ് രാജ്യം വിട്ട് പോകേണ്ടി വന്നത്. 250000 ആളുകള്‍ അഭയം തേടി അലഞ്ഞുകൊണ്ടിരിക്കുകയാണിപ്പോഴും. ഭക്ഷണ ദാരിദ്ര്യവും അഭയസ്ഥാനവും ഇല്ലാതെ അന്താരാഷ്ട്ര അഭയാര്‍ത്ഥികളായി അലഞ്ഞുനടക്കുന്ന പതിനായിക്കണക്കിനി യമനികള്‍ വേറെയുമുണ്ട്.
യമനിലെ സാഹചര്യങ്ങളെ സങ്കീര്‍ണ്ണമാക്കുന്ന മറ്റൊരു കാര്യം സഹായങ്ങളെത്തിക്കാന്‍ കഴിയാത്ത് നിസ്സഹായതയാണ്. ഭക്ഷണവും മരുന്നും മറ്റു അത്യാവശ്യ സാധനങ്ങളും എത്തിക്കുന്നതില്‍ വലിയ വെല്ലുവിളികള്‍ നേരിടേണ്ടി വരുന്നു. വിമതര്‍ അധികാരത്തിലുള്ള സ്ഥലങ്ങളിലെ ജനങ്ങള്‍ക്ക് യാതൊരു അടിസ്ഥാന സഹായങ്ങളെത്തിക്കാനും ഏജന്‍സികള്‍ക്ക് കഴിയുന്നില്ല.
കഴിഞ്ഞ മാസം ഹുദൈദ തുറമുഖ നഗരം ലക്ഷ്യമിട്ട് സഖ്യസേന നീങ്ങിയപ്പോള്‍ സാധാരണക്കാരുടെ കാര്യത്തില്‍ കടുത്ത ആശങ്കയായിരുന്നു പ്രകടിപ്പിച്ചത്. ഇക്കാര്യം മനുഷ്യാവകാശ കമ്മീഷണറായ സെയ്ദ് റഅദ് അല്‍ ഹുസൈന് ലോക മാധ്യമങ്ങളുമായി പങ്കുവെച്ചിരുന്നു. ദശലക്ഷക്കണക്കിന് സാധാരണക്കാരുടെ ജീവനാണ് സൈനിക നടപടിയിലൂടെ അപകടത്തിലാകുന്നതെന്ന് അദ്ദേഹത്തിന്റെ പ്രവചനം അപ്പടി പുലര്‍ന്നു. ഹുദൈദ തുറമുഖം വഴി എത്തുന്ന അന്താരാഷ്ട്ര സഹായം നിലക്കുന്നതാണ് ഈ സൈനിക നടപടിയുടെ ഏറ്റവും വലിയ പ്രത്യാഘാതം. ഇപ്പോഴും സന്നദ്ധ സംഘടനകള്‍ക്ക് നഗരത്തിലേക്ക് പ്രവേശനം നിഷേധിച്ചുക്കൊണ്ടിരിക്കുകയാണ്. ശക്തിയാര്‍ജിച്ചുകൊണ്ടിരിക്കുന്ന അക്രമാസക്ത ദേശീയത ലോകസമാധാനത്തിന് ഭീഷണിയാണെന്നും ഹുസൈന് അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. സന്നദ്ധ സംഘടനകളെ നഗരത്തിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കുന്നില്ല. ഹുദൈദ നഷ്ടപ്പെടുത്തുന്നതിലൂടെ ഹൂഥികളെ കൂടുതല്‍ ദുര്‍ബലമാക്കലാണ് സഖ്യസേനയുടെ ലക്ഷ്യം. തലസ്ഥാനമായ സന്‍ആ ഉള്‍പ്പെടെ ഹൂഥി ശക്തികേന്ദ്രങ്ങളിലേക്ക് അവശ്യസാധനങ്ങളും ആയുധങ്ങളും എത്തുന്നത് ഇതുവഴിയാണ്. സഖ്യസേന ആക്രമണം ശക്തമായ ശേഷം ഭക്ഷ്യവസ്തുക്കളും മരുന്നും കിട്ടാതെ ജനസംഖ്യയില്‍ 70 ശതമാനം ജനങ്ങളും വീര്പ്പുമുട്ടുന്നത ് ഭരണകൂടങ്ങളെ തീരെ അലോസരപ്പെടുത്തുന്നില്ല.
Video Stories
യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം
ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന് യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
-
india1 day ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment2 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india2 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india2 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
kerala3 days agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
india2 days ago‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്വിയും
-
kerala3 days agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
kerala3 days agoഅറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു; ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സിഐയുടെ ആത്മഹത്യാക്കുറിപ്പ്

