Connect with us

Video Stories

കനല്‍ക്കൂമ്പാരമാകുന്ന യമന്‍

Published

on

സഹീര്‍ കാരന്തൂര്‍

നൂറ്റാണ്ടുകളുടെ പ്രൗഢ പാരമ്പര്യം പേറുന്ന അനുഗൃഹീത മണ്ണാണ് യമനിന്റേത്. ആത്മവിശുദ്ധിയുടെയും ഇസ്‌ലാമിക ജാഗരണത്തിന്റെയും കേളികേട്ടയിടം. മുസ്‌ലിം സാംസ്‌കാരിക പുരോഗതിയുടെ പോറ്റില്ലം. വൈജ്ഞാനിക നവോത്ഥാന മുന്നേറ്റത്തിന്റെയും രചനാ വൈഭവത്തിന്റെയും ഐതിഹാസിക ഭൂമി. തനതായ അറിവും വിശ്വാസവും യമനിലാണെന്ന് പ്രവാചകര്‍ വിശേഷിപ്പിച്ച നാട്. ഇസ്‌ലാമിക സംസ്‌കാരവുമായി വളരെ പെട്ടെന്ന് ഇണങ്ങിച്ചേര്‍ന്ന പ്രദേശമാണ് യമന്‍. ഇസ്‌ലാമിക പ്രബോധനത്തിന് മുആദ് ബിന്‍ ജബല്‍, അബു മുസല്‍ അശ്രിഅരി എന്നിവരെ പ്രവാചകന്‍ നിയോഗിക്കുകയായിരുന്നു. ദാരിദ്ര്യത്തിലും പട്ടിണിയിലും പൊറുതിമുട്ടിയിരുന്ന യമന്‍ ഇസ്‌ലാമിക ഭരണത്തിന്കീഴില്‍ വിപ്ലവാത്മകമായ പുരോഗതി പ്രാപിച്ചു. കേരളത്തിന്റെ ഇസ്‌ലാമിക സംസ്‌കാര പുരോഗതിയിലും നിസ്സീമമായ പങ്കാണ് യമനുണ്ടായിരുന്നത്. ഇസ്‌ലാമിക പ്രബോധനത്തിന്റെ ആദ്യ വിളക്കുമായി എത്തിയ മാലിക് ദീനാറും സംഘവും യമന്‍ വഴിയാണ് ഇന്ത്യയിലെത്തിയത്. മമ്പുറം മൗലദ്ദവീല സയ്യിദ് അലവി തങ്ങളും കോഴിക്കോട്ടെ ജിഫ്രി തങ്ങളും യമനികളായിരുന്നു.
എന്നാല്‍ ആധുനിക ലോകത്തെ ഏറ്റവും വലിയ മാനവ ദുരന്തമാണ് യമനില്‍ നടന്നുക്കൊണ്ടിരിക്കുന്നത്. പുറം ലേകത്തേക്കെത്തുന്ന വാര്‍ത്തകളേക്കാള്‍ അതിദയനീയമാണ് അവിടത്തെ യഥാര്‍ത്ഥ സാഹചര്യങ്ങള്‍. നിഷ്ഠൂര അക്രമങ്ങളില്‍ ആ രാജ്യം ചാമ്പലായി പോയിക്കൊണ്ടിരിക്കുന്നതിന്റെ കണക്കുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. പശ്ചിമേഷ്യയിലെ സമ്പന്ന രാഷ്ട്രങ്ങളൊന്നും അവിടേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്നു മാത്രമല്ല സാഹചര്യങ്ങള്‍ വഷളാക്കുന്നതില്‍ ഈ രാജ്യങ്ങള്‍ക്കുള്ള പങ്ക് നിഷേധിക്കാനുമാകില്ല. ദുരന്തമുഖത്തെ സഹായകരങ്ങളാകേണ്ട അയല്‍ രാഷ്ട്രങ്ങള്‍ പകപോക്കലിന്റെ പോരാട്ട ഭൂമിയായി ആ രാജ്യത്തെ മാറ്റുകയായിരുന്നു. യുദ്ധത്തില്‍ മാത്രം ഓരോ ദിവസവും 130 കുട്ടികളെങ്കിലും മരണമടഞ്ഞിരുന്നു. ഇരുപത്തി രണ്ട് മില്യണിലധികമാളുകള്‍ നേരിട്ടും അല്ലാതെയും യമന്റെ ദുരന്തമുഖത്തുനിന്ന് ലോകത്തോട് സഹായകരങ്ങള്‍ നീട്ടുകയാണ്. കലാപം നാലാം വര്‍ഷത്തിലേക്കാണ് പ്രവേശിച്ചിരിക്കുന്നത്. കോളറയും ശുദ്ധജലത്തിന്റെ ദൗര്‍ലഭ്യവും ജീവിതം ദുസ്സഹമാക്കിക്കൊണ്ടിരിക്കുന്നു. ഏജന്‍സികള്‍ പുറത്തുവിടുന്ന കണക്കുകള്‍ മാത്രം അവലംബിക്കാനേ തരമുള്ളൂ. അതില്‍തന്നെ ഏറ്റക്കുറച്ചിലുകളും വ്യക്തമാണ്. അഞ്ചു വയസ്സിനു താഴെയുള്ള മില്യണിലധികം കുട്ടികള്‍ പോഷകാഹാരക്കുറവ് നേരിടുന്നു. 28 മില്യണ്‍ ജനങ്ങള്‍ക്കും ആവശ്യമായ ഭക്ഷണം കിട്ടുന്നില്ല എന്നാണ് ഒടുവില്‍ പുറത്തു വരുന്ന കണക്കുകള്‍.
2011ല്‍ മൊട്ടിട്ട അറബ് വിപ്ലവക്കനലുകള്‍ എല്ലാ രാജ്യത്തും എരിഞ്ഞടങ്ങിയെങ്കിലും യമനില്‍ അത് പുകഞ്ഞുകൊണ്ടേയിരുന്നു. പുറമെ നിന്നുള്ള ഇടപെടുലകളാണ് ആ കനല് ആളിക്കത്തിച്ചത്. യമനിലെ ഹൂഥി സമൂഹത്തെ തകര്‍ത്തെറിയാന്‍ 2015 ലാണ് സൈനിക സംഖ്യം രുപീകരിക്കുന്നത്. മുഖ്യമായും അറബ് രാജ്യങ്ങളെയായിരുന്നു ഈ സഖ്യ രുപീകരണത്തില്‍ കൂട്ടുപിടിച്ചത്. നിരവധി രാജ്യങ്ങളില്‍നിന്നുള്ള സൈനിക വ്യൂഹങ്ങള്‍ യമനിന്റെ മണ്ണിലേക്ക് കുതിച്ചു. നാലു ലക്ഷത്തില്‍ താഴെ വരുന്ന ഹൂഥികളെ അക്രമിച്ചു കീഴ്‌പ്പെടുത്തലും അവരുടെ കീഴിലുള്ള സന്‍ആ നഗരം തിരിച്ചു പിടിക്കലുമായിരുന്നു പ്രഖ്യാപിക്കപ്പെട്ട ലക്ഷ്യം. യമനിലെ അല്‍ഖാഇദ തീവ്രവാദികളെയും ഐസിസിനേയും നേരിടാനെന്ന പേരില്‍ അമേരിക്കയും ഈ സഖ്യാക്രമങ്ങള്‍ക്ക് പിന്തുണ അറിയിച്ചു. ആകാശ അക്രമങ്ങളിലൂടെ യമന്‍ സമൂഹത്തെ മണ്ണില്‍ നിന്നു മായ്ച്ചുകളയുകയായിരുന്നു അമേരിക്ക തത്വത്തില്‍ ചെയ്തത്. മറ്റു പാശ്ചാത്യ രാജ്യങ്ങളും ഈ ചെറു രാഷ്ട്രത്തെ തീര്‍പ്പാക്കുന്നതില്‍ സഖ്യം ചേര്‍ന്നു. ബ്രിട്ടണും ഫ്രാന്‍സും ബൗദ്ധിക നിര്‍ദ്ദേശങ്ങളും ആയുധ വിതരണവും നടത്തി സഖ്യത്തെ പരമാവധി ആക്രമണ വീര്യത്തോടെ സജീവമാക്കി നിര്‍ത്തുന്നതില്‍ പങ്കു വഹിച്ചുകൊണ്ടിരുന്നു.
യമനുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് സഊദി. യമനിലെ ഹൂഥികള്‍ക്ക് ഇറാനില്‍ നിന്ന് ആയുധ സഹായങ്ങള്‍ എത്തുന്നത് സഊദി ഭയപ്പെടുന്നു. സിറിയയിലും സമാനമായ ഒരു രാഷ്ട്രീയ സാഹചര്യമുണ്ട്. ബശാറുല്‍ അസദിനെതിരായ പോരാട്ടങ്ങള്‍ക്ക് വിമതരുടെ പിന്നില്‍ സര്‍വ പിന്തുണയുമായി അണിനിരക്കുന്നതും അയല്‍ രാജ്യങ്ങള്‍ തന്നെയാണ്. ബശാറുല്‍ അസദിന്റെ ഭരണത്തിനും രാഷ്ട്രീയ അതിക്രമങ്ങള്‍ക്കും ഇറാന്‍ പിന്തുണ നല്‍കുന്നു എന്നതു തന്നെയാണ് ഇവിടെയും അറബ് രാജ്യങ്ങള്‍ക്കുള്ള ന്യായം.
1962 വരെ ശിയാ വിഭാഗമായ സൈദികളായിരുന്നു യമനിന്റെ അധികാരത്തിലിരുന്നത്. പിന്നീട് സൈദികളുടെ പിന്മുറക്കാരായി വന്ന ഹൂഥികള്‍ക്ക് രാഷ്ട്രീയമായുള്ള പ്രബലത തുടരാനായില്ല. അവരുടെ ഇമാമുമാരെ അധികാര സ്ഥാനങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടു. ഹൂഥികളുടെ പരിഭവങ്ങളാകട്ടെ മതപരമായ മാറ്റിനിര്‍ത്തല്‍ ആയിരുന്നില്ല. രാഷ്ട്രീയ സാമ്പത്തിക രംഗങ്ങളില്‍ നിന്നുള്ള അകറ്റലായിരുന്നു അവരുടെ പ്രശ്‌നത്തിന്റെ കാതല്‍. 2013ല്‍ യമനില്‍ ദേശീയ സംവാദം നടന്നു. പുതിയ ഭരണഘടനയും ഫെഡറല്‍ സംവിധാനവും നടപ്പിലാക്കാനുള്ള ശ്രമമായിരുന്നു ആ സംവാദത്തിലൂടെ പരീക്ഷിച്ചത്. പക്ഷേ ഹൂഥികള്‍ കോണ്‍ഫ്രന്‍സില്‍നിന്ന് ഏകപക്ഷീയമായി മാറിനിന്നതോടെ അവര്‍ പരിഹാരങ്ങളേക്കാള്‍ ആഗ്രഹിക്കുന്നത് സംഘര്‍ഷത്തിലൂടെയുള്ള രാഷ്ട്രീയ മുതലെടുപ്പുകള്‍ക്കാണെന്ന് വിലയിരുത്തപ്പെട്ടു.
2018 മാര്‍ച്ചില്‍ പുറത്തുവിട്ട കണക്കുപ്രകാരം പതിനായിരത്തിലധികം പൗരന്മാരാണ് ആ വര്‍ഷം മാത്രം മരണമടഞ്ഞത്. നാല്‍പതിനായിരത്തിലധികം ആളുകള്‍ അപകടത്തില്‍പെട്ടു. 2017 ല്‍ സേവ് ചില്‍ഡ്രന്‍ പുറത്തുവിട്ട കണക്കില്‍ അമ്പതിനായിരത്തിലധികം കുട്ടികളാണ് മരണമടഞ്ഞിരിക്കുന്നത്. ഈ ആക്രമണ കാലയളവില്‍ മൂന്ന് മില്യണ്‍ യമനികളാണ് രാജ്യം വിട്ട് പോകേണ്ടി വന്നത്. 250000 ആളുകള്‍ അഭയം തേടി അലഞ്ഞുകൊണ്ടിരിക്കുകയാണിപ്പോഴും. ഭക്ഷണ ദാരിദ്ര്യവും അഭയസ്ഥാനവും ഇല്ലാതെ അന്താരാഷ്ട്ര അഭയാര്‍ത്ഥികളായി അലഞ്ഞുനടക്കുന്ന പതിനായിക്കണക്കിനി യമനികള്‍ വേറെയുമുണ്ട്.
യമനിലെ സാഹചര്യങ്ങളെ സങ്കീര്‍ണ്ണമാക്കുന്ന മറ്റൊരു കാര്യം സഹായങ്ങളെത്തിക്കാന്‍ കഴിയാത്ത് നിസ്സഹായതയാണ്. ഭക്ഷണവും മരുന്നും മറ്റു അത്യാവശ്യ സാധനങ്ങളും എത്തിക്കുന്നതില്‍ വലിയ വെല്ലുവിളികള്‍ നേരിടേണ്ടി വരുന്നു. വിമതര്‍ അധികാരത്തിലുള്ള സ്ഥലങ്ങളിലെ ജനങ്ങള്‍ക്ക് യാതൊരു അടിസ്ഥാന സഹായങ്ങളെത്തിക്കാനും ഏജന്‍സികള്‍ക്ക് കഴിയുന്നില്ല.
കഴിഞ്ഞ മാസം ഹുദൈദ തുറമുഖ നഗരം ലക്ഷ്യമിട്ട് സഖ്യസേന നീങ്ങിയപ്പോള്‍ സാധാരണക്കാരുടെ കാര്യത്തില്‍ കടുത്ത ആശങ്കയായിരുന്നു പ്രകടിപ്പിച്ചത്. ഇക്കാര്യം മനുഷ്യാവകാശ കമ്മീഷണറായ സെയ്ദ് റഅദ് അല്‍ ഹുസൈന്‍ ലോക മാധ്യമങ്ങളുമായി പങ്കുവെച്ചിരുന്നു. ദശലക്ഷക്കണക്കിന് സാധാരണക്കാരുടെ ജീവനാണ് സൈനിക നടപടിയിലൂടെ അപകടത്തിലാകുന്നതെന്ന് അദ്ദേഹത്തിന്റെ പ്രവചനം അപ്പടി പുലര്‍ന്നു. ഹുദൈദ തുറമുഖം വഴി എത്തുന്ന അന്താരാഷ്ട്ര സഹായം നിലക്കുന്നതാണ് ഈ സൈനിക നടപടിയുടെ ഏറ്റവും വലിയ പ്രത്യാഘാതം. ഇപ്പോഴും സന്നദ്ധ സംഘടനകള്‍ക്ക് നഗരത്തിലേക്ക് പ്രവേശനം നിഷേധിച്ചുക്കൊണ്ടിരിക്കുകയാണ്. ശക്തിയാര്‍ജിച്ചുകൊണ്ടിരിക്കുന്ന അക്രമാസക്ത ദേശീയത ലോകസമാധാനത്തിന് ഭീഷണിയാണെന്നും ഹുസൈന്‍ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. സന്നദ്ധ സംഘടനകളെ നഗരത്തിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കുന്നില്ല. ഹുദൈദ നഷ്ടപ്പെടുത്തുന്നതിലൂടെ ഹൂഥികളെ കൂടുതല്‍ ദുര്‍ബലമാക്കലാണ് സഖ്യസേനയുടെ ലക്ഷ്യം. തലസ്ഥാനമായ സന്‍ആ ഉള്‍പ്പെടെ ഹൂഥി ശക്തികേന്ദ്രങ്ങളിലേക്ക് അവശ്യസാധനങ്ങളും ആയുധങ്ങളും എത്തുന്നത് ഇതുവഴിയാണ്. സഖ്യസേന ആക്രമണം ശക്തമായ ശേഷം ഭക്ഷ്യവസ്തുക്കളും മരുന്നും കിട്ടാതെ ജനസംഖ്യയില്‍ 70 ശതമാനം ജനങ്ങളും വീര്‍പ്പുമുട്ടുന്നത ് ഭരണകൂടങ്ങളെ തീരെ അലോസരപ്പെടുത്തുന്നില്ല.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending