Connect with us

Culture

‘ തൊപ്പി’ ത്തരത്തിന് കടിഞ്ഞാണ്‍ വേണ്ടേ? ചോദ്യം ഉയരേണ്ടത് പുതുതലമുറയില്‍നിന്നുതന്നെയാണ്

മാതാപിതാക്കളുടെ അമിതമായ മൊബൈല്‍ ഉപയോഗവും കുട്ടികളെ ശ്രദ്ധിക്കാത്തതും അവരുടെ വഴിപിഴച്ച പോക്കിന് കാരണമാണെന്നും പറയേണ്ടിവരും.

Published

on

മീഡിയന്‍

പണത്തിനും പ്രശസ്തിക്കും വേണ്ടി സമൂഹമാധ്യമങ്ങളില്‍ തൊപ്പികള്‍ നടത്തുന്ന വീഡിയോകള്‍ സമൂഹത്തെ വഴിതെറ്റിക്കുന്നുവോ? കൂടുതലും തിരിച്ചറിവ് ത്തിയിട്ടില്ലാത്ത കുരുന്നുകളാണ് ഇത്തരം വൈകൃതങ്ങളുടെ ഇരകളാണെന്നതാണ് സങ്കടകരം. മുതിര്‍ന്നവര്‍ക്ക് നിശ്ചയമില്ലാത്തതും പൊതുസമൂഹം അറപ്പോടെ കാണുന്നതുമായ വിഷയങ്ങളാണ് ഇത്തരം തൊപ്പികള്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവെക്കുന്നത്. വ്യവസ്ഥാപിത മാധ്യമങ്ങള്‍ വരുത്തുന്ന ചെറിയ പിഴവ് പോലും വലിയ സംഭവമാക്കുന്ന സമൂഹം ഇത്തരം സമൂഹമാധ്യമ വൈകൃതങ്ങള്‍ കണ്ടില്ലെന്ന ്‌നടിക്കുകയോ പ്രതികരിക്കാന്‍ ഭയക്കുകയോ ആണ്.
കഴിഞ്ഞ ദിവസമാണ് പൊതുസമൂഹത്തിന് നിരക്കാത്ത സദാചാര വിരുദ്ധമായ പോസ്റ്റുകള്‍ വീഡിയോയിലൂടെ പങ്കുവെക്കുന്ന യുവാവ് വലിയ ഫാന്‍സുകാരുടെ പിന്തുണക്ക് പാത്രമായതായി സമൂഹം അറിയുന്നത്. കണ്ണൂര്‍ക്കാരനായ തൊപ്പിയെന്ന റിയപ്പെടുന്ന യുവാവാണ് ഇയാള്‍. എടപ്പാളില്‍ ഉദ്ഘാടനത്തിന് ഇയാളെ എത്തിച്ചതും കുട്ടികള്‍ കൂട്ടമായി ഇയാളെ വരവേറ്റതും കണ്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് മുതിര്‍ന്നവരുടെ സമൂഹം.
ഇത്തരം വൈകൃതങ്ങള്‍ക്കെതിരെ നിയന്ത്രണം വേണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്.
സഭ്യമല്ലാത്ത ഇത്തരം രീതികള്‍ക്ക് കുട്ടികളും കൗമാരക്കാരും എളുപ്പത്തില്‍ അടിപ്പെട്ടതായാണ് തൊപ്പി സംഭവം വിവരിക്കുന്നത്. സമൂഹത്തിന്റെ നീറുന്ന പ്രശ്‌നങ്ങള്‍ക്കൊന്നും പ്രതികരിക്കാത്ത കുട്ടികളാണ് തൊപ്പിയെ വരവേല്‍ക്കാനെത്തിയത്. ഇയാളെ അഭിമുഖം നടത്തിയത് കാണാന്‍ ലക്ഷങ്ങള്‍ തയ്യാറായതും ലൈക്കടിച്ചതും പുതുതലമുറയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളുടെ പുനര്‍ചിന്തനത്തിനാണ് വഴിവെച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ യുവജന സംഘടനകള്‍ പ്രതികരണവുമായി രംഗത്തെത്തിക്കഴിഞ്ഞു. മയക്കുമരുന്നിനും സോഷ്യല്‍ മീഡിയയിലെ കോപ്രായങ്ങള്‍ക്കും വിധേയമാകുന്ന തലമുറയുടെ ഭാവിയെന്താകുമെന്നാണ് ചിന്തിക്കേണ്ടത്.അതേസമയം മാതാപിതാക്കളുടെ അമിതമായ മൊബൈല്‍ ഉപയോഗവും കുട്ടികളെ ശ്രദ്ധിക്കാത്തതും അവരുടെ വഴിപിഴച്ച പോക്കിന് കാരണമാണെന്നും പറയേണ്ടിവരും.

kerala

തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍; തൃശ്ശൂര്‍ എടുത്ത് യുഡിഎഫ്

ജില്ലാ പഞ്ചായത്തിലെ 46 വാര്‍ഡുകളില്‍ യുഡിഎഫ് മുന്നേറുന്നു.

Published

on

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ത്യശ്ശൂര്‍ കോര്‍പ്പറേഷന്‍ എടുത്ത് യുഡിഎഫ് . മുനിസിപ്പാലിറ്റികളില്‍ 41 ന്നും ബ്ലോക്ക് പഞ്ചായത്തുകളില്‍ യുഡിഎഫ് 60. ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫ് 261. ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫ് 709 മുന്നേറുന്നു. ബ്ലോക്ക് പഞ്ചായത്തില്‍ 144 വാര്‍ഡുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. ജില്ലാ പഞ്ചായത്തിലെ 46 വാര്‍ഡുകളില്‍ യുഡിഎഫ് മുന്നേറുന്നു. മുനിസിപ്പാലിറ്റികളില്‍ 316 സീറ്റുകളില്‍ യൂഡിഎഫും മുന്നേറുന്നു.

തിരുവനന്തപുരം കോര്‍പറേഷനില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എസ് ശബരീനാഥ് ലീഡ് ചെയ്യുകയാണ്. കൂത്താട്ടുകുളം നഗരസഭയില്‍ യുഡിഎഫ് മുന്നേറ്റമാണ്. പന്തളം നഗരസഭയില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. കോതമംഗലം നഗരസഭയില്‍ യുഡിഎഫാണ് മുന്നില്‍. നാല് കോര്‍പറേഷനിലുകളിലും യുഡിഎഫ് മുന്നേറ്റമാണ്.

ഏറ്റുമാനൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജയിച്ചു. നഗരസഭ ഒന്നാം വാര്‍ഡ് സ്ഥാനാര്‍ഥി പുഷ്പ വിജയകുമാറാണ് 70 വോട്ടിന് വിജയിച്ചത്. കൊട്ടാരക്കര നഗരസഭയില്‍ നാല് ഡിവിഷനുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. കാസര്‍കോട് നഗരസഭയില്‍ യുഡിഎഫും എന്‍ഡിഎയും ഒപ്പത്തിനൊപ്പമാണ്. കൊട്ടാരക്കര നഗരസഭയില്‍ നാല് ഡിവിഷനുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. പരപ്പനങ്ങാടി നഗരസഭയില്‍ 5 ഡിവിഷനില്‍ യുഡിഎഫിന് വിജയം. തൊടുപുഴ നഗരസഭ ഇരുപതാം വാര്‍ഡില്‍ യുഡിഎഫ് ജയിച്ചു. 20, 21 വാര്‍ഡുകള്‍ യുഡിഎഫ് നിലനിര്‍ത്തി.

 

Continue Reading

news

നടി ആക്രമിക്കപ്പെട്ട കേസ്; പ്രതികള്‍ക്ക് 20 വര്‍ഷം തടവും 50000 രൂപ പിഴയും

എട്ട് വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്

Published

on

കൊച്ചി: കുറ്റക്കാരെന്ന് കണ്ടെത്തിയ ഒന്നു മുതല്‍ ആറു പ്രതികള്‍ക്ക് കോടതി 20 വര്‍ഷം കഠിന തടവും 50000 രൂപ ശിക്ഷയും പ്രഖ്യാപിച്ചു.
എട്ട് വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികള്‍ക്കും വിചാരണക്കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.

പള്‍സര്‍ സുനി എന്ന സുനില്‍ എന്‍.എസ്. (37), മാര്‍ട്ടിന്‍ ആന്റണി (33), ബി. മണികണ്ഠന്‍ (36), വി.പി. വിജീഷ് (38), വടിവാള്‍ സലിം എന്ന എച്ച്. സലിം (29), പ്രദീപ് (31) എന്നിവരെ കേസില്‍ കുറ്റക്കാരായി കോടതി കണ്ടെത്തിയിരുന്നു. എട്ടാം പ്രതി നടന്‍ ദിലീപ് അടക്കം നാല് പ്രതികളെ കോടതി വെറുതെവിട്ടിരുന്നു. കൂട്ടബലാല്‍സംഗം, ക്രിമിനല്‍ ഗൂഢാലോചന, അന്യായ തടവില്‍ വയ്ക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, നഗ്‌നയാകാന്‍ നിര്‍ബന്ധിക്കല്‍ തുടങ്ങിയ ഗുരുതര കുറ്റങ്ങള്‍ ഇവര്‍ക്കെതിരെയുണ്ട് ശിക്ഷവിധിയില്‍ ഇളവ് വെണെന്ന് പ്രതികള്‍ കോടതിയോട് പറഞ്ഞിരുന്നു.

വീട്ടില്‍ അമ്മ മാത്രമേയുള്ളു എന്നായിരുന്നു പള്‍സര്‍ സുനി പറഞ്ഞത്. കേസില്‍ താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നും മാതാപിതാക്കള്‍ അസുഖബാധിതരായ മാതാപിതാക്കള്‍ മാത്രമേയുള്ളു എന്നായിരുന്ന രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി കരഞ്ഞ് കൊണ്ട് പറഞ്ഞത്. അഞ്ചര കൊല്ലം ജയിലില്‍ കഴിഞ്ഞെന്നും ശിക്ഷാവിധിയില്‍ ഇളവ് വേണമെന്നും മാര്‍ട്ടിന്‍ കോടതിയോട് പറഞ്ഞു.

ഭാര്യയും കുഞ്ഞുങ്ങളും മാത്രമേ ഉള്ളുവെന്നും മനസ്സറിഞ്ഞ് തെറ്റൊന്നും ചെയ്തിട്ടില്ലെന്നുമായിരുന്നു മൂന്നാംപ്രതി ബി മണികണ്ഠന്‍ കോടതിയില്‍ പറഞ്ഞത്. ജയില്‍ശിക്ഷ ഒഴിവാക്കി നല്‍കണമെന്നും മണികണ്ഠന്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു. ഏറ്റവും കുറഞ്ഞ ശിക്ഷ നല്‍കണമെന്നായിരുന്നു നാലാം പ്രതി വിജീഷ് കോടതിയോട് അഭ്യര്‍ത്ഥിച്ചത്. കണ്ണൂര്‍ ജയിലിലേയ്ക്ക് അയക്കണമെന്നും വിജീഷ് ആവശ്യപ്പെട്ടു. ഒരു തെറ്റും ചെയ്തിട്ടില്ലെന്നായിരുന്നു അഞ്ചാം പ്രതി വടിംവാള്‍ സലിം കോടതിയില്‍ പറഞ്ഞത്. ഭാര്യയും ഒരു വയസ്സുള്ള കുഞ്ഞിന്റെയും ഏക ആശ്രയം താനാണെന്നും സലീം കോടതിയില്‍ പറഞ്ഞു. കുടുംബത്തിന്റെ ഏകആശ്രയം താനാണെന്നായിരുന്നു ആറാം പ്രതി പ്രദീപ് കോടതിയില്‍ പറഞ്ഞത്. പ്രദീപും കോടതിയില്‍ പൊട്ടിക്കരഞ്ഞു.

 

Continue Reading

kerala

പാലക്കാട്ട് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം; പഞ്ചായത്ത് ക്ലര്‍ക്കിന്റേതെന്ന് തിരിച്ചറിഞ്ഞു

പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തതെന്ന് നിഗമനം.

Published

on

പാലക്കാട്: പാലക്കാട് വാളയാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം കോട്ടയം തലയോലപ്പറമ്പ് സ്വദേശി വിപിന്‍ദാസ് (42) ന്റെതെന്ന് കണ്ടെത്തി. ചെമ്പ് ഗ്രാമപഞ്ചായത്തിലെ ക്ലര്‍ക്കായ വിപിന്‍ ബിഎല്‍ഒ കൂടിയാണ്. പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തതെന്ന് നിഗമനം. ചെമ്പ് ഗ്രാമപഞ്ചായത്തിലെ ക്ലര്‍ക്കായ വിപിന്‍ ബിഎല്‍ഒ കൂടിയാണ്. വിപിനെ ഒക്ടോബര്‍ 30നാണ് പാലാരിവട്ടത്തില്‍ നിന്ന് കാണാതായത്.

Continue Reading

Trending