Connect with us

More

ആഷസ് പരമ്പര: ഓസീസ് വിജയം 56 റണ്‍സ് അകലെ, ലിയോണിന് റെക്കോര്‍ഡ്

Published

on

ബ്രിസ്‌ബെന്‍: ആഷസ് പരമ്പരിയിലെ ആദ്യ ടെസ്റ്റ് ജയിക്കാന്‍ ഇനി ഓസീസിന്
വേണ്ടത് 56റണ്‍സ് മാത്രം. ഒരു ദിവസവും പത്തു വിക്കറ്റും കൈയിലിരിക്കെ വെറും 56 റണ്‍സ് അകലെയാണ് ഓസീസിന്റെ വിജയം. അത്ഭുതങ്ങള്‍ സംഭവിച്ചിലെങ്കില്‍ ഇംഗ്ലണ്ടിനെതിരെ ഗാബയില്‍ ഓസീസ് വിജയകൊടി അനായാസം പാറിക്കും. നാലാം ദിനം കളിനിര്‍ത്തുമ്പോള്‍ ഓപണര്‍മാരായ ബാന്‍ക്രോഫ്റ്റ് (51), ഡേവിഡ് വാര്‍ണര്‍ (60) എന്നിവരുടെ അര്‍ധ സെഞ്ച്വറി മികവില്‍ വിക്കറ്റ് ഒന്നും നഷ്ടപ്പെടുത്താതെ 114 റണ്‍സുമായി ശക്തമായ നിലയിലാണ് ആതിഥേയര്‍. സ്‌കോര്‍ ഓസ്‌ട്രേലിയ 114/0 & 328/10 (ഡേവിഡ് വാര്‍ണര്‍ 60*, ബാന്‍ക്രോഫ്റ്റ് 51*), ഇംഗ്ലണ്ട് 195/10 & 302/10 ( ജോ റൂട്ട് 51 , മോയിന്‍ അലി 40, ജോഷ് ഹസില്‍ വുഡ് 3/46)

ഒന്നാം ഇന്നിങ്‌സില്‍ 26 റണ്‍സ് ലീഡു വഴങ്ങിയ ഇംഗ്ലണ്ടിന് രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങില്‍ കാര്യമായ പ്രകടനം നടത്താനായില്ല. 195 റണ്‍സിന് ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സ് അവസാനിക്കുകയായിരുന്നു. നായകന്‍ ജോ റൂട്ട്(51), മോയിന്‍ അലി(40), വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോണി ബെയര്‍സ്‌റ്റോ (42) എന്നിവരെ ഒഴിച്ചു നിര്‍ത്തിയാല്‍ കാര്യമായ സംഭാവന നല്‍കാന്‍ ആര്‍ക്കുമായില്ല. ആദ്യ ഇന്നിങ്‌സിലും വേഗം പുറത്തായ മുന്‍ നായകന്‍ അലസ്റ്റിര്‍ കുക്ക് രണ്ടാം ഇന്നിങ്‌സില്‍ ഏഴു റണ്‍സുമായി പുറത്തായി. ഒന്നാം ഇന്നിങ്‌സില്‍ രണ്ടു റണ്‍സായിരുന്നു കുക്കിന്റെ നേട്ടം. ഇതോടെ അടുത്ത കളിയില്‍ കുക്കിന് അവസരം ലഭിക്കുമോ എന്ന് കണ്ടറിയണം. ഓസ്‌ട്രേലിയക്കായി മിച്ചല്‍ സ്റ്റാര്‍ക്, ജോഷ് ഹസില്‍വുഡ് , നതാന്‍ ലിയോണ്‍ എന്നിവര്‍ മൂന്നു വീതം വിക്കറ്റ് നേടി ഇംഗ്ലണ്ടിനെ ചെറിയ സകോറില്‍ പിടിച്ചു നിര്‍ത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ചു. ശേഷിച്ച ഒരു വിക്കറ്റ് പാറ്റ് കുമ്മിന്‍സ് സ്വന്തമാക്കി. ഗാബയില്‍ മൂന്നു വിക്കറ്റ് നേടിയ ലിയോണ്‍ കലണ്ടര്‍ വര്‍ഷം ഷെയ്ന്‍ വോണിനു ശേഷം 50 വിക്കറ്റു നേടുന്ന ആദ്യ ഓസീസ് സ്പിന്‍
ബൗളറായി.

നേരത്തെ നായകന്‍ സ്റ്റീവ് സ്മിത്തിന്റെ അപരാജിത സെഞ്ച്വറി മികവില്‍ ഓസീസ് ഒന്നാം ഇന്നിങ്‌സില്‍ ലീഡു നേടുകയായിരുന്നു. കരിയറിലെ ഏറ്റവും വേഗത കുറഞ്ഞ സെഞ്ച്വറിയാണ് ഗാബയില്‍ ഓസീസ് നായന്‍ സ്മിത്ത് നേടിയത്. 261 പന്തിലാണ് താരം തന്റെ ശതകം പൂര്‍ത്തിയാക്കിയത്. ആനാവശ്യ ഷോട്ടുകള്‍ക്ക് മുതിരാതെ നായകന്റെ ഉത്തരവാദിത്വം ഭംഗിയായി നിര്‍വ്വഹിച്ച സ്മിത്ത് 326 പന്തുകള്‍ നേരിട്ട് 14 ഫോറിന്റെ അകമ്പടിയോടെ 141 റണ്‍സുമായി പുറത്താകാതെ നിന്നു. ഷോണ്‍ മാര്‍ഷ് (51),പാറ്റ് കുമിന്‍സ് (42) തുടങ്ങിയവരും ഓസീസ് നിരയില്‍ തിളങ്ങി. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് യുവതാരങ്ങളായ മാര്‍ക് സ്‌റ്റോണ്‍മാന്റെയും (53) ജെയിംസ് വിന്‍സിന്റെയും (83) ഡേവിഡ് മലാന്റെയും(56) മികവില്‍ ഒന്നാം ഇന്നിങ്‌സില്‍ 302 റണ്‍സ് സ്വന്തമാക്കുകയായിരുന്നു. ഓസീസിനായി സറ്റാര്‍ക്കും കമിന്‍സും മൂന്ന് വീതം വിക്കറ്റുകള്‍ നേടി

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

Trending