Connect with us

News

അവാവ്ദയുടെ നില അതീവ ഗുരുതരം; വെള്ളവും ഭക്ഷണവുമില്ലാതെ 70 ദിവസം

വിചാരണ കൂടാതെ തടവില്‍ പാര്‍പ്പിക്കുന്നതില്‍ പ്രതിഷേധിച്ച് 70 ദിവസമായി ഇസ്രാഈലില്‍ ജയിലില്‍ നിരാഹാര സമരം നടത്തുന്ന ഖലീല്‍ അവാവ്ദയുടെ ആരോഗ്യനില അതിവേഗം വഷളാകുന്നു.

Published

on

റാമല്ല: വിചാരണ കൂടാതെ തടവില്‍ പാര്‍പ്പിക്കുന്നതില്‍ പ്രതിഷേധിച്ച് 70 ദിവസമായി ഇസ്രാഈലില്‍ ജയിലില്‍ നിരാഹാര സമരം നടത്തുന്ന ഖലീല്‍ അവാവ്ദയുടെ ആരോഗ്യനില അതിവേഗം വഷളാകുന്നു. 2021 ഡിസംബറില്‍ അധിനിവേശ വെസ്റ്റ്ബാങ്കിലെ ഹെബ്രോണ്‍ നഗരത്തിന് തെക്ക് ഇത്‌ന ഗ്രാമത്തില്‍നിന്നാണ് ഇസ്രാഈല്‍ സുരക്ഷാ സേന അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. രണ്ട് കുട്ടികളുടെ പിതാവായ ഈ നാല്‍പതുകാകാരനെ റംല ജയില്‍ ക്ലിനിക്കിലേക്ക് മാറ്റിയിട്ടുണ്ട്.

അവാവ്ദക്ക് കടുത്ത ക്ഷീണവും ശരീരമാസകലം വേദനയും അനുഭവപ്പെടുന്നുണ്ടെന്ന്് അഭിഭാഷകന്‍ അറിയിച്ചു. നിവര്‍ന്നു നില്‍ക്കാന്‍ പ്രയാസമുള്ളതുകൊണ്ട് വീല്‍ചെയറിന്റെ സഹായത്തോടെയാണ് തടവറയില്‍ കഴിയുന്നത്. അനാരോഗ്യം കാഴ്ചയേയും ബാധിച്ചു തുടങ്ങിയിട്ടുണ്ട്. മാര്‍ച്ച് മൂന്നിന് നിരാഹാര സമരം ആരംഭിച്ച ശേഷം അവാവ്ദയുടെ തൂക്കം 17 കിലോ കുറഞ്ഞതായി ഭാര്യ ദലാല പറഞ്ഞു.

വെള്ളം മാത്രം കുടിച്ചാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് ഫലസ്തീന്‍ നേതൃത്വത്തോടും മനുഷ്യാവകാശ സംഘടനകളോടും അവര്‍ ആവശ്യപ്പെട്ടു. റാഇദ് റയ്യാന്‍ എന്ന 27കാരനും ഇസ്രാഈല്‍ തടവറയില്‍ നിരാഹാരം കിടക്കുന്നുണ്ട്. ഭക്ഷണവും വെള്ളവുമില്ലാതെ റയ്യാന്റെ സമരം 35 ദിവസം പിന്നിട്ടുകഴിഞ്ഞു. 2021ല്‍ ആറ് ഫലസ്തീന്‍ തടവുകാരെ നിരാഹാര സമരത്തെ തുടര്‍ന്ന് ഇസ്രാഈല്‍ വിട്ടയച്ചിരുന്നു. അഡ്‌നിസ്‌ട്രേറ്റീവ് തടങ്കല്‍ എന്ന പേരില്‍ വിചാരണ കൂടാതെ നൂറുകണക്കിന് ഫലസ്തീനികളെയാണ് ഇസ്രാഈല്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

‘1967 മുതൽ ഒരു യുദ്ധവും വിജയിക്കാനായിട്ടില്ല’; ഇസ്രാഈലി നേതൃത്വത്തെ കുറ്റപ്പെടുത്തി മുൻ സൈനിക ജനറൽ

ഹമാസുമായുള്ള യുദ്ധത്തില്‍ തോല്‍വി ഉറപ്പിച്ചുവെന്ന് പറയുകയാണ് ഇസ്രാഈലിലെ മുന്‍ സൈനിക ഉന്നത ഉദ്യോഗസ്ഥര്‍.

Published

on

ഗസ്സയില്‍ ഇസ്രാഈല്‍ തുടരുന്ന ആസൂത്രിത വംശഹത്യ എട്ടാം മാസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇസ്രാഈലിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളൊന്നും നേടാനാകാതെ യുദ്ധഭൂമിയില്‍ വിയര്‍ക്കുകയാണ് സൈന്യം. ഹമാസുമായുള്ള യുദ്ധത്തില്‍ തോല്‍വി ഉറപ്പിച്ചുവെന്ന് പറയുകയാണ് ഇസ്രാഈലിലെ മുന്‍ സൈനിക ഉന്നത ഉദ്യോഗസ്ഥര്‍.

ഇസ്രാഈലിന് 1967 മുതല്‍ ഒരു യുദ്ധവും ജയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് മുന്‍ ഇസ്രാഈലി ജനറല്‍ ഡോവ് തമാരി പറഞ്ഞു. ഇസ്രാഈലി പത്രമായ ഹാരെറ്റ്‌സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാരാട്രൂപ്പര്‍മാരുടെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ കമാന്‍ഡര്‍, സയറെറ്റ് മത്കലിന്റെ കമാന്‍ഡര്‍, പാരാട്രൂപ്പേഴ്സ് ബ്രിഗേഡിന്റെ ഡെപ്യൂട്ടി കമാന്‍ഡര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട് തമാരി.

ഇസ്രാഈല്‍ യുദ്ധക്കളത്തില്‍ എപ്പോഴും വിജയിക്കും. എന്നാല്‍, അവരുടെ ലക്ഷ്യത്തിനായുള്ള പോരാട്ടത്തില്‍ എല്ലായ്‌പ്പോഴും തോല്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. സൈന്യം പോരാട്ടത്തില്‍ മികച്ചതാണ്. എന്നാല്‍, യുദ്ധത്തില്‍ അവര്‍ ഒന്നുമല്ല. 1967 മുതല്‍ ഒരു യുദ്ധവും ജയിക്കാന്‍ ഇസ്രാഈലിന് കഴിഞ്ഞിട്ടില്ല. ഇത് സൈനിക നേതൃത്വത്തിന്റെ മാത്രം പ്രശ്‌നമല്ല. മറിച്ച് നയതന്ത്രപരവും രാഷ്ട്രീയവും സാമൂഹികവുമായ പ്രശ്‌നമാണെന്നും തമാരി പറഞ്ഞു.

ഹമാസിനെതിരെ ഇസ്രാഈലിന്റെ പ്രതിരോധ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല. ഹമാസ് നിലനില്‍പ്പിന് വേണ്ടിയാണ് പോരാടുന്നത്. ഗസ്സയില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ ശക്തി ക്ഷയിച്ചുകൊണ്ടിരിക്കുന്നു. സൈന്യത്തിന്റെ നടപടികളും നയങ്ങളും തീര്‍ത്തും തെറ്റാണ്.

ഇത് എവിടേക്ക് നയിക്കുമെന്ന് തനിക്കറിയില്ല. എന്നാല്‍, മുമ്പ് ലോകം അംഗീകരിച്ച ഹോളോകോസ്റ്റ് മുതല്‍ പുനരുജ്ജീവനം വരെയുള്ള ഇസ്രാഈലി ആഖ്യാനം നഷ്ടപ്പെട്ടുവെന്ന് തനിക്ക് വ്യക്തമാണ്. ഇന്നത്തെ ലോകത്ത് ഇസ്രായേല്‍ ആഖ്യാനത്തേക്കാള്‍ ഫലസ്തീനിയന്‍/അറബ്/മുസ്ലിം ആഖ്യാനം അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഇസ്രാഈലി കുടിയേറ്റക്കാരുടെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടെന്നും ഡോവ് തമാരി കൂട്ടിച്ചേര്‍ത്തു.

ഗസ്സയില്‍ നമ്മള്‍ ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇസ്രാഈല്‍ റിസര്‍വ് ആര്‍മിയിലെ മേജര്‍ ജനറല്‍ യിത്സാക് ബ്രിക്ക് വ്യക്തമാക്കുന്നു. യുദ്ധം നീണ്ടുപോകുന്നത് സൈന്യത്തിന്റെയും ഇസ്രാഈലി സമ്പദ്‌വ്യവസ്ഥയുടെയും തകര്‍ച്ചയിലേക്കാണ് നയിക്കുകയെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഇസ്രാഈല്‍ സൈന്യത്തിന് അടിയന്തര പുനരധിവാസം ആവശ്യമാണ്. കരസേനയുടെ എണ്ണം വര്‍ധിപ്പിക്കേണ്ടതുണ്ട്. ഹമാസിനെ ഇല്ലാതാക്കുന്നതില്‍ സൈന്യം പരാജയപ്പെട്ടിരിക്കുന്നു. ദിവസവും ആയിരക്കണക്കിന് റോക്കറ്റുകള്‍ വിക്ഷേപിക്കുക എന്നത് മാത്രമല്ല യുദ്ധം. സൈനികരുടെയും തൊഴിലാളികളുടെയും അഭാവം രാജ്യത്തിന് വലിയ പ്രതിസന്ധിയാണ്. കൂടാതെ അന്താരാഷ്ട്ര സമൂഹത്തിനിടയില്‍ ഇസ്രാഈല്‍ ഒറ്റപ്പെട്ട് കഴിഞ്ഞുവെന്നും യിത്സാക് ബ്രിക്ക് കൂട്ടിച്ചേര്‍ത്തു.

ഗസ്സയിലെ യുദ്ധം ലക്ഷ്യമില്ലാത്തതാണെന്നും അവിടെ പരാജയപ്പെടുകയാണെന്നും മൊസാദിന്റെ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ബെന്‍ ബരാക്ക് പറഞ്ഞു. ഇസ്രായേല്‍ ആര്‍മി റേഡിയോയോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

യുദ്ധം അവസാനിപ്പിച്ച ഇടങ്ങളിലേക്ക് വീണ്ടും സൈന്യത്തിന് മടങ്ങിവരേണ്ടി വരുന്നു. കൂടുതല്‍ സൈനികര്‍ കൊല്ലപ്പെടുന്നു. അന്താരാഷ്ട്ര വേദികളില്‍ ഒറ്റപ്പെടുന്നു. അമേരിക്കയുമായുള്ള ബന്ധം വഷളായി. സമ്പദ് വ്യവസ്ഥ തകര്‍ന്നു. നമ്മള്‍ നേടിയ ഒരു ലക്ഷ്യമെങ്കിലും നിങ്ങള്‍ കാണിച്ചു തരൂവെന്നും ബെന്‍ ബരാക്ക് പറഞ്ഞു.

അതേസമയം, ഗസ്സയിലെ യുദ്ധം നീണ്ടുപോകുന്നതിനിടെ ഇസ്രാഈലിലെ യുദ്ധ മന്ത്രിസഭയിലും വലിയ ഭിന്നതയാണ് രൂപപ്പെടുന്നത്. അടുത്ത മാസത്തോടെ തന്റെ ആവശ്യങ്ങള്‍ പാലിച്ചില്ലെങ്കില്‍ രാജിവെക്കുമെന്ന് മന്ത്രി ബെന്നി ഗാന്റ്‌സ് പ്രധാനമന്ത്രി നെതന്യാഹുവിന് മുന്നറിയിപ്പ് നല്‍കി. നിര്‍ണായക തീരുമാനങ്ങള്‍ എടുക്കാനാകുന്നില്ല.

വിജയം ഉറപ്പിക്കാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നേതൃത്വം നടത്തുന്നില്ലെന്നും ബെന്നി ഗാന്റ്‌സ് കുറ്റപ്പെടുത്തി. ഇതിന് പുറമെ മന്ത്രിസഭാ സമ്മേളനത്തിനിടെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വീറും തമ്മില്‍ ഏറ്റുമുട്ടിയെന്നും ഇസ്രാഈലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

Continue Reading

kerala

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരാൻ സാധ്യത; ഇന്ന് നാല് ജില്ലകളിൽ റെഡ് അലേർട്ട്

ഇടുക്കി, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിൽ അടുത്ത 3 ദിവസവും റെഡ് അലേർട്ടുണ്ട്.

Published

on

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരാൻ സാധ്യത. ഇന്ന് നാല് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിൽ അടുത്ത 3 ദിവസവും റെഡ് അലേർട്ടുണ്ട്. എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.

തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ യെല്ലോ ആലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 19, 20, 21 തിയതികളിലും ഈ ജില്ലകളിൽ യെല്ലോ അലേർട്ടാണ്.

മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം ഇന്ന് എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സാധാരണയിലും 3 ദിവസം മുന്നേ (മെയ് 22) ആണ് ഇത്തവണ കാലവർഷ തുടക്കം. കേരളത്തിൽ മെയ് 31ന് കാലവർഷം എത്തിച്ചേരുമെന്നാണ് പ്രവചനം.

Continue Reading

kerala

ഊട്ടിയിലേക്ക് ഇ–പാസ്; വിനോദ സഞ്ചാരികള്‍ കുറഞ്ഞു

തിരിച്ചടി നേരിട്ട് വ്യാപാരികൾ

Published

on

ഊട്ടി സന്ദർശനത്തിന് ഇ–പാസ് നിർബന്ധമാക്കിയതോടെ, വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടു കച്ചവട സ്ഥാപനങ്ങൾ നടത്തുന്നവർ കടുത്ത പ്രതിസന്ധിയിലായി. സീസൺ മുന്നിൽകണ്ടു ലക്ഷങ്ങൾ ചെലവഴിച്ചു സാധനങ്ങൾ സ്റ്റോക് ചെയ്ത കടകളിൽ ദിവസം 5,000 രൂപയുടെ കച്ചവടം പോലും നടക്കുന്നില്ലെന്നു വ്യാപാരികൾ. മുൻവർഷങ്ങളിൽ 25,000 മുതൽ 50,000 രൂപയുടെ വരെ കച്ചവടം നടന്നിരുന്ന സ്ഥാപനങ്ങളിലാണ് ഈയവസ്ഥ.

ഊട്ടി തേയില, ഊട്ടി വർക്കി, ഡ്രൈ ഫ്രൂട്സ് തുടങ്ങിയവ വിൽക്കുന്ന 28 കടകളാണു താഴെ നാടുകാണി മുതൽ നാടുകാണി ജംക്‌ഷൻ വരെയുള്ള രണ്ടു കിലോമീറ്റർ ദൂരത്തിലുള്ളത്. ഇതേ അവസ്ഥയാണ് വഴിക്കടവിനും.

നീലഗിരിയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തുന്ന ഭൂരിഭാഗം പേരും ചുരമിറങ്ങും മുൻപ് ഈ കടകളും സന്ദർശിക്കാറുണ്ട്. സീസണിൽ എല്ലാ കടകളിലും പകലും രാത്രിയിലും ഒരേപോലെ തിരക്കായിരിക്കും. ഈ സാഹചര്യത്തിനാണിപ്പോൾ ഇ–പാസ് തടസ്സമായത്.

പ്രധാന സീസണായ പുഷ്പമേളക്കാലത്ത് ഇ–പാസ് ഏർപ്പെടുത്തിയതോടെ, നഗരത്തിൽ മുറികൾ ബുക്ക് ചെയ്തിരുന്നവർ കൂട്ടത്തോടെ ബുക്കിങ് റദ്ദാക്കിയതു റിസോർട്ടുകൾ ലീസിനെടുത്തു നടത്തുന്നവർക്കും ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കി. പ്രതിദിനം 30,000 സന്ദർശകരെ പ്രതീക്ഷിച്ചിരുന്ന പുഷ്പമേളയ്ക്ക് ഇതിന്റെ പകുതി സന്ദർശകർ പോലും എത്തുന്നില്ലെന്നാണു കണക്കുകൾ.

Continue Reading

Trending