Connect with us

More

മിലിട്ടറി ഫോട്ടോഗ്രാഫി അവാര്‍ഡ് ചന്ദ്രിക ഫോട്ടോഗ്രാഫര്‍ നിതിന്‍ കൃഷ്ണന്

Published

on

 

കൊച്ചി: ഒമ്പതാമത് സതേണ്‍ നേവല്‍ കമാന്‍ഡ് മിലിട്ടറി ഫോട്ടോഗ്രാഫി അവാര്‍ഡിന് ചന്ദ്രിക കൊച്ചി യൂണിറ്റ് ഫോട്ടോഗ്രാഫര്‍ നിതിന്‍കൃഷ്ണന്‍ അര്‍ഹനായി. സതേണ്‍ നേവല്‍ കമാന്‍ഡ് എറണാകുളം പ്രസ്‌ക്ലബ്ബുമായി സഹകരിച്ച് പ്രസ് ക്ലബ്ബ് ആര്‍ട് ഗ്യാലറിയില്‍ നടത്തിയ ഫോട്ടോ പ്രദര്‍ശനത്തില്‍ നിന്നാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. ബില്യണ്‍ ചാള്‍സ് (ദീപിക, കൊച്ചി) രണ്ടാം സ്ഥാനവും എസ്.എല്‍ ശാന്ത് കുമാര്‍ (ടൈംസ് ഓഫ് ഇന്ത്യ, മുംബൈ) മൂന്നാം സ്ഥാനവും നേടി. ജിപ്‌സണ്‍ സികേര (ടൈംസ് ഓഫ് ഇന്ത്യ), വി.ശിവറാം (റോയിട്ടേഴ്‌സ്) എന്നിവര്‍ സ്‌പെഷ്യല്‍ ജൂറി അവാര്‍ഡിന് അര്‍ഹരായി. നേവല്‍ ക്രാഫ്റ്റ് യാര്‍ഡ് അഡ്മിറല്‍ സൂപ്രണ്ടന്റ് റിയല്‍ അഡ്മിറല്‍ എസ്.എന്‍ അലമാന്ദ, മാരിടൈം വെല്‍ഫെയര്‍ സെന്റര്‍ ഡയറക്ടര്‍ കമ്മഡോര്‍ എന്‍.എ.ജെ ജോസഫ്, ഐ.എന്‍.എസ് ദ്രോണാചാര്യ കമാന്‍ഡിങ് ഓഫീസര്‍ കമ്മഡോര്‍ സൈമണ്‍ മത്തായി എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. രാജ്യത്താകമാനമുള്ള ഫോട്ടോ ജേര്‍ണലിസ്റ്റുകളില്‍ നിന്നായി 90 എന്‍ട്രികളാണ് അവാര്‍ഡിനായി ലഭിച്ചത്. ഡിസംബര്‍ രണ്ടിന് എറണാകുളം സെന്റര്‍ സ്‌ക്വയര്‍ മാളില്‍ നടക്കുന്ന ചടങ്ങില്‍ ദക്ഷിണ നാവിക സേന മേധാവി വൈസ് അഡ്മിറല്‍ എ.കെ ചൗള അവാര്‍ഡുകള്‍ സമ്മാനിക്കും.
2013 മുതല്‍ ചന്ദ്രികയില്‍ ഫോട്ടോഗ്രാഫറായി ജോലി ചെയ്യുന്ന നിതിന്‍ കൃഷ്ണന്‍ കോഴിക്കോട് അത്തോളി കല്ലിലാത്തൂട്ട് കൃഷ്ണനുണ്ണിയുടെയും റീജയുടെയും മകനാണ്. ഭാര്യ: സിന്‍സി മാത്യു. മകന്‍: നീല്‍ നിതിന്‍. പഞ്ചായത്ത് ദിനാഘോഷ ഫോട്ടോഗ്രാഫി അവാര്‍ഡ്, ഐ.എന്‍.എസ് വെണ്ടുരുത്തി അവാര്‍ഡ്, ലളിതകലാ അക്കാദമി ഓണപ്പൂക്കള ഫോട്ടോഗ്രാഫി അവാര്‍ഡ് എന്നിവയും നേടിയിട്ടുണ്ട്.

kerala

ജെസ്‌ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ

പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മറിയ കേസ് തുടരന്വേഷിക്കണമെങ്കില്‍ പുതിയ തെളിവുകള്‍ ഹാജരാക്കണമെന്ന് സിബിഐ അറിയിച്ചു. പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ജെസ്‌നയെ കണ്ടത്താനാവത്തതും മരിച്ചോ എന്നതിനുളള തെളിവുകള്‍ ലഭിക്കാത്തതുമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌നയെ കാണാതാവുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രവം ഉണ്ടായന്നും അതിന്റെ കാരണം സിബിഐ പരിശോധിച്ചില്ലന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

kerala

സോഷ്യലിസ്റ്റ് പാര്‍ട്ടി പിന്തുണ യു.ഡി.എഫിന്

Published

on

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി (ഇന്ത്യ) കേരളത്തില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കും. രാജ്യത്ത് ജനങ്ങളും ജനാധിപത്യവും അപകടം നേരിടുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും വിജയം അനിവാര്യമാണെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
അഴിമതിയിലൂടെ നേടിയ ഇലക്ട്രല്‍ ബോണ്ടുകള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയില്ല. സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കായിക്കര ബാബുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ദേശീയ പ്രസിഡന്റ് തമ്പാന്‍ തോമസ് ഉദ്ഘാടനം ചെയ്തു.

പരമായ ഭീതി പൂണ്ട നരേന്ദ്രമോഡി നടത്തുന്ന വര്‍ഗീയ ജല്പനങ്ങള്‍ അപമാനകരമാണെന്നും വര്‍ഗീയ സ്പര്‍ദ്ധ ഉണര്‍ത്തി സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന മോഡിക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കണമെന്നെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇ.കെ ശ്രീനിവാസന്‍, സി.പി ജോണ്‍, മനോജ് ടി സാരംഗ്, എന്‍ റാം, ടോമി മാത്യു, കാട്ടുകുളം ബഷീര്‍ പട്ടയം രവീന്ദ്രന്‍, എ.ജെ വര്‍ക്കി, ജോര്‍ജ് സിറിയക്, പി കെ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു

Continue Reading

Trending