Connect with us

More

അവിശ്വനീയം! രണ്ടാം പാദത്തില്‍ 6-1 ജയത്തോടെ ബാര്‍സ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍

Published

on

ബാര്‍സലോണ: ഫുട്‌ബോള്‍ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത തിരിച്ചുവരവ് നടത്തി പി.എസ്.ജിയെ 6-1 ന് വീഴ്ത്തി ബാര്‍സലോണ യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. പി.എസ്.ജിയുടെ ഗ്രൗണ്ടിലേറ്റ നാലു ഗോളിന്റെ ആദ്യപാദ തോല്‍വിയെയും എഡിന്‍സന്‍ കവാനിയുടെ എവേ ഗോളിന്റെയും വെല്ലുവിളികളെ അതിജീവിച്ചാണ് ബാര്‍സ, ഫുട്‌ബോള്‍ ലോകം ഒരിക്കലും മറക്കില്ലാത്ത തകര്‍പ്പന്‍ ജയം സമ്മാനിച്ചത്.

നിര്‍ണായക മത്സരത്തില്‍ പെനാല്‍ട്ടിയടക്കം നെയ്മറിന്റെ ഇരട്ട ഗോളുകളും ലൂയിസ് സുവാരസ്, ലേവിന്‍ കുര്‍സാവ (സെല്‍ഫ്), സെര്‍ജി റോബര്‍ട്ടോ എന്നിവരുടെ ഗോളുകളുമാണ് ബാര്‍സയെ രക്ഷിച്ചത്. ആദ്യപകുതിയില്‍ രണ്ടുഗോളിന് മുന്നിലായിരുന്ന ആതിഥേയര്‍ 88 മിനുട്ടിനു ശേഷമാണ് അവസാന മൂന്നു ഗോളുകള്‍ നേടിയത്. അവസാന വിസിലിനു തൊട്ടുമുമ്പത്തെ സെര്‍ജി റോബര്‍ട്ടോയുടെ ഉജ്ജ്വല ഫിനിഷ് പി.എസ്.ജിയുടെ ക്വാര്‍ട്ടര്‍ മോഹങ്ങള്‍ ഊതിക്കെടുത്തി.

0-4 തോല്‍വിയുടെ ഭാരത്തില്‍ സ്വന്തം ഗ്രൗണ്ടിലിറങ്ങിയ ബാര്‍സ, അവസാന ശ്വാസം വരെ പൊരുതാനുറച്ചാണ് കളി തുടങ്ങിയത്. മൂന്നാം മിനുട്ടില്‍ തന്നെ അതിന് ഫലം കാണുകയും ചെയ്തു. റഫിഞ്ഞയുടെ ക്രോസ് ക്ലിയര്‍ ചെയ്യുന്നതില്‍ പി.എസ്.ജി പ്രതിരോധത്തിന് പിഴച്ചപ്പോള്‍ കുറ്റമറ്റ ഹെഡ്ഡറിലൂടെ ലൂയി സുവാരസ് ആദ്യ ഗോള്‍ നേടി (1-4). 40-ാം മിനുട്ടില്‍ ആന്ദ്രെ ഇനീസ്റ്റയുടെ ഫ്‌ളിക്ക് പി.എസ്.ജി താരം ലായ്‌വിന്‍ കുര്‍സാവയുടെ കാലില്‍ തട്ടി സ്വന്തം പോസ്റ്റിലെത്തി. (2-4).

ഇടവേള കഴിഞ്ഞെത്തി അഞ്ച് മിനുട്ട് പിന്നിട്ടപ്പോഴേക്കും മൂന്നാം ഗോളെത്തി. ത്രൂസ് പിടിച്ചെടുക്കാനുള്ള നെയ്മറിന്റെ ശ്രമത്തെ ബോക്‌സില്‍ തോമസ് മ്യൂനിയര്‍ വീഴ്ത്തിയപ്പോള്‍ ബാര്‍സ്സ് പെനാല്‍ട്ടി. സമ്മര്‍ദത്തില്‍ പെനാല്‍ട്ടിയെടുത്ത മെസ്സി കരുത്തന്‍ ഷോട്ടിലൂടെ വലകുലുക്കി. (3-4).

പി.എസ്.ജിയുടെ ലീഡ് ഒന്നായി ചുരുങ്ങിയതോടെ ബാര്‍സ ആരാധകര്‍ ആഘോഷം തുടങ്ങിയിരുന്നു. പക്ഷേ, സ്റ്റേഡിയത്തെ നിശ്ശബ്ദമാക്കി 62-ാം മിനുട്ടില്‍ കവാനി ഒരു ഗോള്‍ മടക്കി. വെറാട്ടിയുടെ ഫ്രീകിക്കില്‍ നിന്ന് കുര്‍സാവ അവസരമൊരുക്കിയപ്പോള്‍ കരുത്തന്‍ പുറങ്കാലനടിയിലൂടെ കവാനി ലക്ഷ്യം കണ്ടു. (3-5). നിര്‍ണായക എവേ ഗോള്‍ പി.എസ്.ജിയുടെ ആഘോഷത്തിന് വഴിമരുന്നിട്ടപ്പോള്‍ ബാര്‍സ ക്യാമ്പ് തോല്‍വി തോല്‍വി മണത്തു. പി.എസ്.ജിയുടെ ഗോള്‍ വന്നതോടെ ജയിക്കണമെങ്കില്‍ ഇനി ഗോള്‍ വഴങ്ങാതെ മൂന്നു ഗോളടിക്കണമെന്ന അവസ്ഥയിലായിരുന്നു ബാര്‍സ.

കളിയില്‍ ഇനി വഴിത്തിരിവുകളൊന്നുമുണ്ടാകില്ലെന്ന് തോന്നിച്ച ഘട്ടത്തിലാണ് 88-ാം മിനുട്ടില്‍ നെയ്മറിന്റെ ഫ്രീകിക്ക് ഗോളെത്തുന്നത്. ബോക്‌സിന്റെ ഇടതുഭാഗത്തുനിന്നുള്ള കിക്ക് പ്രതിരോധ മതിലും കടന്ന് പി.എസ്.ജി കീപ്പര്‍ക്ക് പിടിനല്‍കാതെ നെയ്മറിന്റെ കിക്ക് വലയിലേക്ക് തുളച്ചു കയറിയപ്പോള്‍ ബാര്‍സയുടെ മോഹങ്ങള്‍ വീണ്ടും തളിരിട്ടു. (4-5)

അഞ്ച് മിനുട്ട് അനുവദിച്ച ഇഞ്ചുറി ടൈമിന്റെ ആദ്യ മിനുട്ടില്‍ ബാര്‍സക്ക് അനുകൂലമായി വീണ്ടും പെനാല്‍ട്ടി. കിക്കെടുത്ത നെയ്മര്‍ ഗോള്‍കീപ്പറെ എതിര്‍ദിശയിലേക്ക് ഡൈവ് ചെയ്യിച്ച് ലക്ഷ്യം കണ്ടു. (5-5).

ചരിത്ര ജയം ഒരു ഗോള്‍ അകലെയെന്ന തിരിച്ചറില്‍ ബാര്‍സ ആക്രമണം ശക്തമാക്കി. 95-ാം മിനുട്ടില്‍ ഷോര്‍ട്ട് ഫ്രീകിക്കിനെ തുടര്‍ന്ന് നെയ്മര്‍ ബോക്‌സിലേക്ക് ക്രോസ് നല്‍കിയപ്പോള്‍ പ്രതിരോധക്കെട്ട് പൊട്ടിച്ച് മുന്നോട്ടുകയറിയ സെര്‍ജി റോബര്‍ട്ടോ ഗോള്‍കീപ്പറുടെ തൊട്ടുമുന്നില്‍ വെച്ച് പന്ത് ഗോളിലെത്തിച്ചു. (6-5).

ഗോളുകള്‍:

സംഭവിച്ചതെന്തെന്ന് വിശ്വസിക്കാന്‍ പി.എസ്.ജി പാടുപെടുമ്പോള്‍ നൗകാംപ് ആഹ്ലാദത്താല്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

ഹൈലൈറ്റ്‌സ്‌:

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

ഒഡിഷ ട്രെയിന്‍ അപകടത്തിലെ നഷ്ടപരിഹാരം നേടാന്‍ ഭര്‍ത്താവ് മരിച്ചതായി വ്യാജരേഖയുണ്ടാക്കി; യുവതിക്കെതിരെ പരാതി നല്‍കി ഭര്‍ത്താവ്‌

Published

on

നഷ്ടപരിഹാരം തട്ടിയെടുക്കാൻ ഭർത്താവ് ഒഡിഷ ട്രെയിൻ അപകടത്തിൽ മരിച്ചെന്ന് വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ച യുവതിയ്ക്കെതിരെ കേസ്. കട്ടക്ക് സ്വദേശിനിയായ യുവതിയാണ് അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ലഭിക്കുന്ന നഷ്ടപരിഹാരം തട്ടിയെടുക്കാൻ വ്യാജ മരണ സർട്ടിഫിക്കറ്റുണ്ടാക്കിയത്. യുവതിയുടെ ഭർത്താവ് പൊലീസ് സ്റ്റേഷനിൽ പരാതിനൽകി.

ഗീതാഞ്ജലി ഗുപ്ത എന്ന യുവതിയാണ് തട്ടിപ്പിനു ശ്രമിച്ചത്. ട്രെയിൻ അപകടത്തിൽ പരുക്കേറ്റവരുടെ മൃതദേഹങ്ങൾ സൂക്ഷിച്ചിരുന്ന ആശുപത്രിയിൽ എത്തിയ ഇവർ ആധാർ കാർഡ് സമർപ്പിച്ച് തൻ്റെ ഭർത്താവ് വിജയ് ദത്ത് മരണപ്പെട്ടെന്ന് അവകാശപ്പെട്ടു. എന്നാൽ, പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇവർ പറഞ്ഞത് തെറ്റാണെന്ന് പൊലീസ് മനസിലാക്കി. പിന്നാലെ, ഇവർ സമർപ്പിച്ചത് വ്യാജ രേഖകളാണെന്നും പൊലീസ് കണ്ടെത്തി. പിന്നീടാണ് ഭർത്താവ് കേസ് നൽകിയത്.

 

Continue Reading

kerala

മക്കളെ ഉപേക്ഷിച്ച് ഉപേക്ഷിച്ച് ഒളിച്ചോട്ടം;  വീട്ടമ്മക്ക് പിന്നാലെ യുവാവും പിടിയില്‍

Published

on

സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട്, മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ
കേസില്‍ കോടതിയില്‍ കീഴടങ്ങി റിമാന്‍ഡിലായ വീട്ടമ്മക്ക് പിന്നാ?ലെ കാമുകനും പിടിയില്‍. തിരുവനന്തപുരം അണ്ടൂര്‍ക്കോണം ആമിന മന്‍സിലില്‍ മിഥുന്‍ ഷാ (29)യെയാണ് അഞ്ചല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

2മാസം മുമ്പ് അഞ്ചല്‍ സ്വദേശിയായ യുവതി അഞ്ച് വയസ്സുള്ള മകനെ ഡാന്‍സ് സ്‌കൂളില്‍ എത്തിച്ച ശേഷം മിഥുന്‍ഷായോടൊപ്പം ഒളിച്ചോടുകയായിരുന്നു.

യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ കഴിഞ്ഞ മാസം ആറിന് യുവതി അഞ്ചല്‍ പൊലീസില്‍ കീഴടങ്ങി. തുടര്‍ന്ന് യുവതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കാമുകന്‍ മിഥുന്‍ ഷാ നെടുമങ്ങാട്ട് ഒളിവില്‍ താമസിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് അഞ്ചല്‍ പൊലീസെത്തി മിഥുന്‍ ഷായെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് ഇയാള്‍. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Continue Reading

crime

ജെ.എന്‍.യു ക്യാംപസില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ അതിക്രമം;മദ്യപിച്ച് കാറിലെത്തിയവര്‍ വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

Published

on

ജെ.എൻ.യു ക്യാംപസിൽ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ അതിക്രമം. കാറിലെത്തിയവർ രണ്ട് വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു എന്നാണ് പരാതി. ഇവർ‌ മദ്യപിച്ചിരുന്നതായും വിദ്യാർത്ഥിനികൾ പറഞ്ഞു. ഇന്നലെ രാത്രി 12 മണിക്ക് ശേഷമാണ് സംഭവം നടന്നത്. സാധാരണ ജെ.എൻ.യു ക്യാംപസിൽ രാത്രി സമയങ്ങളില്‍ പെൺകുട്ടികളും ആൺകുട്ടികളും നടക്കാനിറങ്ങാറുണ്ട്. അതേസമയം പുറത്തു നിന്ന് ആളുകൾക്ക് വാഹനത്തിൽ ക്യാംപസിനകത്ത് പ്രവേശിക്കാനും തടസ്സങ്ങളില്ല.

ഈ സാഹചര്യത്തിലാണ് ഇന്നലെ രാത്രി വിദ്യാര്‍ത്ഥിനികള്‍ നടക്കുന്നതിനിടെ കാറിലെത്തിയവര്‍ പെൺകുട്ടികളുടെ മുന്നിൽ വാഹനം നിർത്തി ഇവരോട് സംസാരിച്ചതിന് ശേഷം ഇവരെ വാഹനത്തിലേക്ക് പിടിച്ചു കയറ്റാൻ ശ്രമിച്ചത്. പെൺകുട്ടികൾ ബഹളം വെച്ചതോടെ മറ്റ് സ്ഥലങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ ഓടിക്കൂടി. ഓടിക്കൂടിയ മറ്റ് കുട്ടികളെ കാറിലെത്തിയവർ പിടിച്ചു തള്ളാനും മറ്റും ശ്രമിച്ചു. കൂടുതൽ വിദ്യാർത്ഥികളെത്തിയതോടെ ഇവർ കാർ എടുത്ത് പുറത്തേക്ക് പോകുകയായിരുന്നു. സംഭവത്തെ തുടർന്ന് ജെ.എൻ.യു ക്യാംപസ് ഞെട്ടലിലാണ്. പെൺകുട്ടികൾക്ക് മറ്റ് പ്രശ്നങ്ങളൊന്നുമില്ല. പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Continue Reading

Trending