Connect with us

More

അവിശ്വനീയം! രണ്ടാം പാദത്തില്‍ 6-1 ജയത്തോടെ ബാര്‍സ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍

Published

on

ബാര്‍സലോണ: ഫുട്‌ബോള്‍ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത തിരിച്ചുവരവ് നടത്തി പി.എസ്.ജിയെ 6-1 ന് വീഴ്ത്തി ബാര്‍സലോണ യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. പി.എസ്.ജിയുടെ ഗ്രൗണ്ടിലേറ്റ നാലു ഗോളിന്റെ ആദ്യപാദ തോല്‍വിയെയും എഡിന്‍സന്‍ കവാനിയുടെ എവേ ഗോളിന്റെയും വെല്ലുവിളികളെ അതിജീവിച്ചാണ് ബാര്‍സ, ഫുട്‌ബോള്‍ ലോകം ഒരിക്കലും മറക്കില്ലാത്ത തകര്‍പ്പന്‍ ജയം സമ്മാനിച്ചത്.

നിര്‍ണായക മത്സരത്തില്‍ പെനാല്‍ട്ടിയടക്കം നെയ്മറിന്റെ ഇരട്ട ഗോളുകളും ലൂയിസ് സുവാരസ്, ലേവിന്‍ കുര്‍സാവ (സെല്‍ഫ്), സെര്‍ജി റോബര്‍ട്ടോ എന്നിവരുടെ ഗോളുകളുമാണ് ബാര്‍സയെ രക്ഷിച്ചത്. ആദ്യപകുതിയില്‍ രണ്ടുഗോളിന് മുന്നിലായിരുന്ന ആതിഥേയര്‍ 88 മിനുട്ടിനു ശേഷമാണ് അവസാന മൂന്നു ഗോളുകള്‍ നേടിയത്. അവസാന വിസിലിനു തൊട്ടുമുമ്പത്തെ സെര്‍ജി റോബര്‍ട്ടോയുടെ ഉജ്ജ്വല ഫിനിഷ് പി.എസ്.ജിയുടെ ക്വാര്‍ട്ടര്‍ മോഹങ്ങള്‍ ഊതിക്കെടുത്തി.

0-4 തോല്‍വിയുടെ ഭാരത്തില്‍ സ്വന്തം ഗ്രൗണ്ടിലിറങ്ങിയ ബാര്‍സ, അവസാന ശ്വാസം വരെ പൊരുതാനുറച്ചാണ് കളി തുടങ്ങിയത്. മൂന്നാം മിനുട്ടില്‍ തന്നെ അതിന് ഫലം കാണുകയും ചെയ്തു. റഫിഞ്ഞയുടെ ക്രോസ് ക്ലിയര്‍ ചെയ്യുന്നതില്‍ പി.എസ്.ജി പ്രതിരോധത്തിന് പിഴച്ചപ്പോള്‍ കുറ്റമറ്റ ഹെഡ്ഡറിലൂടെ ലൂയി സുവാരസ് ആദ്യ ഗോള്‍ നേടി (1-4). 40-ാം മിനുട്ടില്‍ ആന്ദ്രെ ഇനീസ്റ്റയുടെ ഫ്‌ളിക്ക് പി.എസ്.ജി താരം ലായ്‌വിന്‍ കുര്‍സാവയുടെ കാലില്‍ തട്ടി സ്വന്തം പോസ്റ്റിലെത്തി. (2-4).

ഇടവേള കഴിഞ്ഞെത്തി അഞ്ച് മിനുട്ട് പിന്നിട്ടപ്പോഴേക്കും മൂന്നാം ഗോളെത്തി. ത്രൂസ് പിടിച്ചെടുക്കാനുള്ള നെയ്മറിന്റെ ശ്രമത്തെ ബോക്‌സില്‍ തോമസ് മ്യൂനിയര്‍ വീഴ്ത്തിയപ്പോള്‍ ബാര്‍സ്സ് പെനാല്‍ട്ടി. സമ്മര്‍ദത്തില്‍ പെനാല്‍ട്ടിയെടുത്ത മെസ്സി കരുത്തന്‍ ഷോട്ടിലൂടെ വലകുലുക്കി. (3-4).

പി.എസ്.ജിയുടെ ലീഡ് ഒന്നായി ചുരുങ്ങിയതോടെ ബാര്‍സ ആരാധകര്‍ ആഘോഷം തുടങ്ങിയിരുന്നു. പക്ഷേ, സ്റ്റേഡിയത്തെ നിശ്ശബ്ദമാക്കി 62-ാം മിനുട്ടില്‍ കവാനി ഒരു ഗോള്‍ മടക്കി. വെറാട്ടിയുടെ ഫ്രീകിക്കില്‍ നിന്ന് കുര്‍സാവ അവസരമൊരുക്കിയപ്പോള്‍ കരുത്തന്‍ പുറങ്കാലനടിയിലൂടെ കവാനി ലക്ഷ്യം കണ്ടു. (3-5). നിര്‍ണായക എവേ ഗോള്‍ പി.എസ്.ജിയുടെ ആഘോഷത്തിന് വഴിമരുന്നിട്ടപ്പോള്‍ ബാര്‍സ ക്യാമ്പ് തോല്‍വി തോല്‍വി മണത്തു. പി.എസ്.ജിയുടെ ഗോള്‍ വന്നതോടെ ജയിക്കണമെങ്കില്‍ ഇനി ഗോള്‍ വഴങ്ങാതെ മൂന്നു ഗോളടിക്കണമെന്ന അവസ്ഥയിലായിരുന്നു ബാര്‍സ.

കളിയില്‍ ഇനി വഴിത്തിരിവുകളൊന്നുമുണ്ടാകില്ലെന്ന് തോന്നിച്ച ഘട്ടത്തിലാണ് 88-ാം മിനുട്ടില്‍ നെയ്മറിന്റെ ഫ്രീകിക്ക് ഗോളെത്തുന്നത്. ബോക്‌സിന്റെ ഇടതുഭാഗത്തുനിന്നുള്ള കിക്ക് പ്രതിരോധ മതിലും കടന്ന് പി.എസ്.ജി കീപ്പര്‍ക്ക് പിടിനല്‍കാതെ നെയ്മറിന്റെ കിക്ക് വലയിലേക്ക് തുളച്ചു കയറിയപ്പോള്‍ ബാര്‍സയുടെ മോഹങ്ങള്‍ വീണ്ടും തളിരിട്ടു. (4-5)

അഞ്ച് മിനുട്ട് അനുവദിച്ച ഇഞ്ചുറി ടൈമിന്റെ ആദ്യ മിനുട്ടില്‍ ബാര്‍സക്ക് അനുകൂലമായി വീണ്ടും പെനാല്‍ട്ടി. കിക്കെടുത്ത നെയ്മര്‍ ഗോള്‍കീപ്പറെ എതിര്‍ദിശയിലേക്ക് ഡൈവ് ചെയ്യിച്ച് ലക്ഷ്യം കണ്ടു. (5-5).

ചരിത്ര ജയം ഒരു ഗോള്‍ അകലെയെന്ന തിരിച്ചറില്‍ ബാര്‍സ ആക്രമണം ശക്തമാക്കി. 95-ാം മിനുട്ടില്‍ ഷോര്‍ട്ട് ഫ്രീകിക്കിനെ തുടര്‍ന്ന് നെയ്മര്‍ ബോക്‌സിലേക്ക് ക്രോസ് നല്‍കിയപ്പോള്‍ പ്രതിരോധക്കെട്ട് പൊട്ടിച്ച് മുന്നോട്ടുകയറിയ സെര്‍ജി റോബര്‍ട്ടോ ഗോള്‍കീപ്പറുടെ തൊട്ടുമുന്നില്‍ വെച്ച് പന്ത് ഗോളിലെത്തിച്ചു. (6-5).

ഗോളുകള്‍:

സംഭവിച്ചതെന്തെന്ന് വിശ്വസിക്കാന്‍ പി.എസ്.ജി പാടുപെടുമ്പോള്‍ നൗകാംപ് ആഹ്ലാദത്താല്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

ഹൈലൈറ്റ്‌സ്‌:

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

tech

മൂന്ന് ദിവസില്‍ 100 കിലോമീറ്റര്‍ കാല്‍നടയായി; മനുഷ്യനല്ല, ചൈനീസ് ഹ്യൂമനോയ്ഡ് റോബോട്ട്!

മൂന്ന് ദിവസം കൊണ്ട് 66 മൈല്‍ (ഏകദേശം 100 കിലോമീറ്റര്‍) കാല്‍നടയായി സഞ്ചരിച്ച് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടിയത് എജിബോട്ട് എ2 എന്ന ചൈനീസ് ഹ്യൂമനോയ്ഡ് റോബോട്ടാണ്.

Published

on

ചൈന: മൂന്ന് ദിവസം കൊണ്ട് എത്ര ദൂരം കാല്‍നടയായി സഞ്ചരിക്കാമെന്ന് ചോദിച്ചാല്‍ മനുഷ്യനെ മറികടന്ന് റെക്കോര്‍ഡ് സ്വന്തമാക്കിയത് ഒരു ഹ്യൂമനോയ്ഡ് റോബോട്ടാണ്. മൂന്ന് ദിവസം കൊണ്ട് 66 മൈല്‍ (ഏകദേശം 100 കിലോമീറ്റര്‍) കാല്‍നടയായി സഞ്ചരിച്ച് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടിയത് എജിബോട്ട് എ2 എന്ന ചൈനീസ് ഹ്യൂമനോയ്ഡ് റോബോട്ടാണ്.

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന്റെ വിവരമനുസരിച്ച് 169 സെന്റീമീറ്റര്‍ ഉയരമുള്ള എജിബോട്ട് എ2 നവംബര്‍ 10ന് സുഷൗവില്‍ നിന്ന് യാത്ര ആരംഭിച്ചു. ഹൈവേകളും നഗരവീഥികളും കടന്ന് നവംബര്‍ 13ന് ഷാങ്ഹായിലെ പ്രശസ്തമായ വാട്ടര്‍ഫ്രണ്ട് ബണ്ട് പ്രദേശത്താണ് ഇത് എത്തിയത്.

യാത്ര മുഴുവന്‍ ട്രാഫിക് നിയമങ്ങള്‍ കൃത്യമായി പാലിച്ചുവെന്ന് നിര്‍മാതാക്കള്‍ വ്യക്തമാക്കി. റോബോട്ടിന്റെ യാത്രയുടെ ദൃശ്യങ്ങളും കമ്പനി പുറത്തുവിട്ടിട്ടുണ്ട്. വെള്ളികറുപ്പ് നിറത്തിലുള്ള എ2, സൈക്കിള്‍ യാത്രക്കാരെയും സ്‌കൂട്ടറുകളെയും മറികടന്ന് നഗര വഴികളിലൂടെ സഞ്ചരിക്കുന്നതും ഷാങ്ഹായ് സ്‌കൈലൈനിന് മുന്‍പിലൂടെയുള്ള അതിന്റെ കാല്‍നട മാര്‍ച്ചും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ഹ്യൂമനോയ്ഡ് റോബോട്ടുകള്‍ ഇതുവരെ നടത്തിയതില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ കാല്‍നട സഞ്ചാരമായാണ് ഈ നേട്ടം രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്.

Continue Reading

kerala

‘സ്ഥാനാര്‍ഥികളെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുന്നു’; സിപിഎം ഗുണ്ടായിസമെന്ന് വി ഡി സതീശന്‍

Published

on

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎം ചെയ്യുന്നത് ഗുണ്ടായിസമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ജനാധിപത്യത്തെ കശാപ്പ് ചെയ്താണ് തെരഞ്ഞെടുപ്പിനു മുന്‍പേ കണ്ണൂരില്‍ സിപിഎം സ്ഥാനാര്‍ഥികള്‍ വിജയം ആഘോഷിക്കുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു.

സംസ്ഥാന സെക്രട്ടറിയുടെ വാര്‍ഡില്‍ പോലും സിപിഎം ക്രിമിനലുകള്‍ യുഡിഎഫ് സ്ഥാനാര്‍ഥികളാകാന്‍ തയാറായവരെ ഭീഷണിപ്പെടുത്തി. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി നാമ നിര്‍ദ്ദേശപത്രിക തള്ളാനും പിന്‍വലിപ്പിക്കാനും ശ്രമിക്കുന്നുവെന്നും സതീശന്‍ ആരോപിച്ചു. സിപിഎമ്മിന്റേത് വിചിത്രമായ സമീപനമാണെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.

സംസ്ഥാനത്ത് ഇതുവരെയും കാണാത്ത രീതികളാണ് നടക്കുന്നത്. സ്ഥാനാര്‍ത്ഥി സ്വന്തമാണെന്ന് പറഞ്ഞിട്ട് പോലും റിട്ടേണിംഗ് ഓഫീസര്‍ എതിര്‍ക്കുന്നു. യുഡിഎഫ് സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രികകള്‍ സൂക്ഷ്മ പരിശോധനയില്‍ നിയമവിരുദ്ധമായി തള്ളാന്‍ സിപിഎം ഫ്രാക്ഷന്‍ പോലെ ഒരു സംഘം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചു. ബിജെപിയുടെ ഫാസിസത്തില്‍ നിന്നും സിപിഎമ്മും വ്യത്യസ്തമല്ലെന്നും സിപിഎം ഫാസിസ്റ്റ് പാര്‍ട്ടിയായി മാറുകയാണെന്നും സതീശന്‍ ആരോപിച്ചു.

‘സിപിഎം ക്രിമിനല്‍ സംഘത്തിന്റെ ഭീഷണിയുള്ള കണ്ണൂര്‍ ജില്ലയിലെ മലപ്പട്ടത്തും കണ്ണപുരത്തും ആന്തൂരിലും ഇത് വ്യക്തമായിരുന്നു. മലപ്പട്ടം പഞ്ചായത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പത്രിക തള്ളാന്‍ വരണാധികാരിക്ക് മുന്നില്‍ സ്ഥാനാര്‍ഥി ഇട്ട ഒപ്പ് വ്യാജമാണെന്ന വിചിത്രമായ കണ്ടെത്തലാണ് ഉദ്യോഗസ്ഥന്‍ നടത്തിയത്. എറണാകുളം കടമക്കുടി ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ തിരുത്തിയ പത്രിക സമര്‍പ്പിക്കാന്‍ എത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി വരണാധികാരിക്ക് മുന്നില്‍ എത്തുന്നത് വൈകിപ്പിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ശ്രമിച്ച സംഭവവും ഉണ്ടായി.

പാലക്കാട് അട്ടപ്പാടിയില്‍ എതിര്‍ സ്ഥാനാര്‍ഥിയെ തട്ടിക്കളയുമെന്നാണ് സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ ഭീഷണി. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഖാദി ബോര്‍ഡിലെ താല്‍ക്കാലിക ജീവനക്കാരായ നാല് സിപിഎം സ്ഥാനാര്‍ഥികളുടെ പത്രിക അംഗീകരിച്ച തിരഞ്ഞെടുപ്പ് കമ്മിഷന്‍ എറാണകുളം ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ഥിയുടെ പത്രിക ഖാദി ബോര്‍ഡ് താല്‍ക്കാലിക ജീവനക്കാരിയാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് തള്ളിയത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പക്ഷപാതപരമായ നടപടിയെ യുഡിഎഫ് നിയമപരമായി നേരിടും’ വി.ഡി.സതീശന്‍ പറഞ്ഞു. നാമ നിര്‍ദ്ദേശപത്രികകള്‍ തള്ളിയതിനെതിരെ യുഡിഎഫ് കോടതിയെ സമീപിക്കുമെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

Cricket

പ്രഥമ വനിത ബ്ലൈൻഡ് ടി20 ലോകകപ്പ് കിരീടം ഇന്ത്യക്ക്

ഫൈനലിൽ നേപ്പാളിനെയാണ് തോല്പിച്ചത്

Published

on

കൊളംബോ: വനിതകളുടെ പ്രഥമ ബ്ലൈൻഡ് ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയ്ക്കു കിരീടം. കൊളംബോയിൽ നടന്ന ഫൈനലിൽ നേപ്പാളിനെ ഏഴു വിക്കറ്റുകൾക്കു തോൽപിച്ചാണ് ഇന്ത്യ കിരീടം നേടിയത്. ഫൈനലിൽ ആദ്യം ബാറ്റു ചെയ്ത നേപ്പാള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 114 റൺസെടുത്തപ്പോൾ, മറുപടിയിൽ ഇന്ത്യ 12 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. മറുപടി ബാറ്റിങ്ങിൽ 44 റൺസടിച്ചു പുറത്താകാതെ നിന്ന ഫുല സറേനാണ് ഇന്ത്യയുടെ ടോപ് സ്കോറർ.

ഫൈനൽ പോരാട്ടത്തിലും ഇന്ത്യയുടെ സമ്പൂർണ ആധിപത്യമായിരുന്നു. നേപ്പാൾ ബാറ്റർമാർക്ക് ഒരു ബൗണ്ടറി മാത്രമാണ് ഇന്നിങ്സിൽ നേടാൻ സാധിച്ചത്. ശനിയാഴ്ച നടന്ന സെമി ഫൈനലിൽ ഓസ്ട്രേലിയയെ തോൽപിച്ചാണ് ഇന്ത്യ കലാശപ്പോരിന് യോഗ്യത നേടിയത്. അതേസമയം പാക്കിസ്ഥാനെ കീഴടക്കിയായിരുന്നു നേപ്പാളിന്റെ ഫൈനൽ പ്രവേശം.

പാക്കിസ്ഥാൻ താരം മെഹ്റീൻ അലിയാണു ടൂർണമെന്റിലെ ടോപ് സ്കോറർ. ടൂർണമെന്റിൽ 600 റൺസ് അടിച്ചെടുത്ത മെഹ്റീൻ, ശ്രീലങ്കയ്ക്കെതിരെ 78 പന്തിൽ 230 റൺസാണു നേടിയത്. ഓസ്ട്രേലിയയ്ക്കെതിരെ താരം സെഞ്ചറിയും (133) സ്വന്തമാക്കിയിരുന്നു.

ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി നടത്തിയ ടൂർണമെന്റിന്റെ ഫൈനൽ, ശ്രീലങ്കയിലെ ആദ്യത്തെ ടെസ്റ്റ് വേദിയായ പി. സരവണമുത്തു സ്റ്റേഡിയത്തിലാണു നടന്നത്. വെളുത്ത നിറത്തിലുള്ള പ്ലാസ്റ്റിക് പന്ത് ഉപയോഗിച്ചാണ് ബ്ലൈൻഡ് ക്രിക്കറ്റ് കളിക്കുന്നത്. താരങ്ങൾക്ക് പന്തിന്റെ വരവ് കേട്ടു മനസ്സിലാക്കുന്നതിനായി പന്തിനകത്ത് ചെറിയ ഉരുളകളും ഉണ്ടാകും.

ബാറ്ററോട് തയാറാണോ എന്നു ചോദിച്ച ശേഷം ബോളർ ‘പ്ലേ’ എന്നു പറഞ്ഞാണ് അണ്ടർ ആമായി പന്തെറിയുന്നത്. പന്ത് ഒരു തവണയെങ്കിലും ബൗണ്‍സ് ചെയ്യണമെന്നും നിർബന്ധമുണ്ട്. സാധാരണ ക്രിക്കറ്റിലേതു പോലെ ടീമിൽ 11 താരങ്ങളുണ്ടാകുമെങ്കിലും അതിൽ നാലു പേര്‍ കാഴ്ച പൂർണമായും നഷ്ടമായവരാകണം. കൂടാതെ കണ്ണു മറച്ചുവേണം എല്ലാവരും ഗ്രൗണ്ടിൽ ഇറങ്ങാൻ.

Continue Reading

Trending