Connect with us

Video Stories

കാറ്റലോണിയ ‘ജയിച്ചാല്‍’ ബാര്‍സലോണ പുതിയ ലീഗില്‍

Published

on

  • പ്രീമിയര്‍ ലീഗ് കളിക്കാമെന്ന് കാറ്റലന്‍
  • കായിക മന്ത്രി വന്‍കിട ടീമുകളുടെ ‘യൂറോ സൂപ്പര്‍ ലീഗി’നും സാധ്യത

ബാര്‍സലോണ: സ്‌പെയിനില്‍ നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെട്ടു കൊണ്ടുള്ള കാറ്റലോണിയയിലെ ഹിതപരിശോധന ഇന്ന് നടക്കാനിരിക്കെ ബാര്‍സലോണയടക്കമുള്ള പ്രമുഖ ഫുട്‌ബോള്‍ ക്ലബ്ബുകളുടെ ഭാവി തുലാസിലാവുന്നു. സ്‌പെയിനിന്റെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നും സ്വതന്ത്ര പരമാധികാര രാഷ്ട്രം ആയി മാറുന്നതിനു വേണ്ടി നടത്തുന്ന ഹിതപരിശോധന കാറ്റലോണിയന്‍ മേഖലയില്‍ ഉള്‍പ്പെടുന്ന ബാര്‍സലോണ, ജിറോണ, എസ്പാന്യോള്‍ ക്ലബ്ബുകളെ കൂടി ബാധിക്കും. കാറ്റലോണിയ സ്വതന്ത്ര രാഷ്ട്രമായി മാറുകയാണെങ്കില്‍ ഈ ടീമുകള്‍ സ്പാനിഷ് ലീഗില്‍ (ലാലിഗ) നിന്ന് പുറത്താകും.
കാറ്റലോണിയക്ക് സ്വാതന്ത്ര്യം ലഭിക്കുകയാണെങ്കില്‍ ഈ ക്ലബ്ബുകള്‍ക്ക് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് അടക്കമുള്ള മറ്റ് ലീഗുകളിലേക്ക് ചേക്കേറാമെന്ന് കാറ്റലന്‍ കായിക മന്ത്രി ജെറാര്‍ഡ് ഫിഗ്വെറാസ് പറഞ്ഞു. ‘ഒന്നുകില്‍ സ്പാനിഷ് ലീഗില്‍ തുടരാം. അയല്‍ രാജ്യങ്ങളായ ഇറ്റലിയിലെയും ഫ്രാന്‍സിലെയും ലീഗുകളിലോ ഇംഗ്ലണ്ടിലെ പ്രീമിയര്‍ ലീഗിലോ കളിക്കാമെന്ന സാധ്യതയും മുന്നിലുണ്ട്.’ അന്‍ഡോറയില്‍ നിന്നുള്ള ഫുട്‌ബോള്‍, ബാസ്‌കറ്റ്‌ബോള്‍ ടീമുകള്‍ സ്‌പെയിനില്‍ കളിക്കുന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വതന്ത്ര രാജ്യമായ മൊണാക്കോയിലെ എ.എസ് മൊണാക്കോ ക്ലബ്ബ് ഫ്രഞ്ച് ലീഗിലും വെയില്‍സില്‍ നിന്നുള്ള ക്ലബ്ബുകള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും കളിക്കുന്നുണ്ടെന്നും കാറ്റലോണിയയിലെ ക്ലബ്ബുകള്‍ മറ്റ് രാജ്യങ്ങളിലെ ലീഗുകളില്‍ കളിക്കുന്നതിന് യുവേഫക്ക് എതിര്‍പ്പുണ്ടാകാന്‍ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. കാറ്റലോണിയ സ്‌പെയിന്‍ വിട്ടുപോയാല്‍ ബാര്‍സയെയും മറ്റ് ക്ലബ്ബുകളെയും ലാലിഗയില്‍ അനുവദിക്കില്ലെന്ന് സ്‌പെയിന്‍ പ്രൊഫണഷല്‍ ഫുട്‌ബോള്‍ ലീഗ് തലവന്‍ ഹവിയര്‍ തെബാസ് വ്യക്തമാക്കിയിട്ടുണ്ട്.
കാറ്റലന്‍ സ്വാതന്ത്ര്യം യാഥാര്‍ത്ഥ്യമാവുകയും യുവേഫ അനുവദിക്കുകയും ചെയ്താല്‍ ബാര്‍സലോണയെ ഉള്‍ക്കൊള്ളാന്‍ ഫ്രഞ്ച്, ഇംഗ്ലീഷ്, ഇറ്റാലിയന്‍ ലീഗുകള്‍ തമ്മില്‍ ശക്തമായ മത്സരം നടന്നേക്കും. ലോകമെങ്ങും ആരാധകരുള്ള ബാര്‍സ എത്തുന്നത് അതത് ലീഗുകള്‍ക്ക് ഗുണം ചെയ്യും. യൂറോപ്യന്‍ ക്ലബ്ബ് ഫുട്‌ബോളിന്റെ മുഖ്യധാരയില്‍ ഇടംനേടാന്‍ ശ്രമിക്കുന്ന ഫ്രഞ്ച് ലീഗ് ശക്തമായ ശ്രമം തന്നെ ഇതിനു വേണ്ടി നടത്തിയേക്കും.
അതേസമയം, രാജ്യബന്ധിതമല്ലാതെ യൂറോപ്പിലെ പ്രമുഖ ടീമുകളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ‘യൂറോ സൂപ്പര്‍ ലീഗ്’ എന്ന ആശയത്തിന് കാറ്റലോണിയയിലെ ഹിതപരിശോധന ബലം പകരാനും ഇടയുണ്ട്. റയല്‍ മാഡ്രിഡ്, പ്രീമിയര്‍ ലീഗിലെ മുന്‍നിര ക്ലബ്ബുകള്‍ തുടങ്ങിയവ ചേര്‍ന്ന് സ്ഥാപിക്കാന്‍ ശ്രമിച്ച എലൈറ്റ് ലീഗ് എന്ന ആശയത്തിനെതിരെ യുവേഫ രംഗത്തു വന്നിരുന്നു. എന്നാല്‍, പുതിയ സാഹചര്യത്തില്‍ ബാര്‍സലോണ, പ്രീമിയര്‍ ലീഗിലെ ആറ് ടീമുകള്‍, പി.എസ്.ജി, ബയേണ്‍ മ്യൂണിക്, എ.സി മിലാന്‍ തുടങ്ങിയ ക്ലബ്ബുകള്‍ അണിനിരക്കുന്ന ലീഗിന് ബാര്‍സ നേതൃത്വം നല്‍കുമെന്ന് ബ്രിട്ടീഷ് മാധ്യമമായ ഡെയ്‌ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തു.
സ്‌പെയിനിനു വേണ്ടി കളിക്കുന്ന കാറ്റലോണിയ പ്രദേശത്തു നിന്നുള്ളവരെയും ജനവിധി ബാധിക്കും. ബാര്‍സ താരങ്ങളായ ജെറാഡ് പിക്വെ, ജോര്‍ഡി ആല്‍ബ, അലക്‌സ് വിദാല്‍, സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സ്, ജെറാഡ് ഡെലഫു, ജോര്‍ഡി മാസിപ്, സെര്‍ജി റോബര്‍ട്ടോ, ചെല്‍സിയുടെ സെസ്‌ക് ഫാബ്രിഗസ് തുടങ്ങിയവര്‍ ഫിഫ, യുവേഫ അംഗീകാരമില്ലാത്ത കാറ്റലോണിയ ദേശീയ ടീമില്‍ അംഗമാണ്. പുതിയ രാഷ്ട്രം നിലവില്‍ വരുന്നതോടെ ഇവര്‍ക്ക് സ്‌പെയിന്‍ ടീമില്‍ കളിക്കാനുള്ള യോഗ്യത നഷ്ടമാകും.

kerala

കണ്ണൂരില്‍ നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു

കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്.

Published

on

നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു. കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്. മുഹമ്മദ് മാര്‍വാന്‍ (3) ആണ് മരിച്ചത്. കുടുംബവീട്ടില്‍ കളിക്കാന്‍ പോയതായിരുന്നു. കാല്‍ വഴുതി വീണതാണെന്ന് പ്രാഥമിക നിഗമനം.

ടാങ്ക് നിറയെ വെള്ളം ഉണ്ടായിരുന്നു. കതിരൂര്‍ പുല്യോട് വെസ്റ്റ് സ്വദേശി അന്‍ഷിലിന്റെ മകന്‍ മാര്‍വാന്‍ ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Continue Reading

Video Stories

വിവാഹ വാഗ്ദാനം നല്‍കി 49 ലക്ഷം തട്ടി; സൈബര്‍ തട്ടിപ്പില്‍ 42കാരന്‍ കുടുങ്ങി

വിവാഹ വാഗ്ദാനം നല്‍കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ…

Published

on

ഗാസിയാബാദ്: ജീവിത പങ്കാളിയെ തേടി മാട്രിമോണിയല്‍ സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി ഗാസിയാബാദില്‍ നടന്ന വന്‍ സൈബര്‍ തട്ടിപ്പ്. വിവാഹ വാഗ്ദാനം നല്‍കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ തട്ടിയെടുത്ത സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

വൈശാലി സ്വദേശിയായ 42കാരനായ അഭിഷേക് ചൗധരി എന്ന പി.എച്ച്.ഡി വിദ്യാര്‍ത്ഥിയാണ് സൈബര്‍ തട്ടിപ്പിന് ഇരയായത്. മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയുമായി വിവാഹം വരെ ഉറപ്പിക്കുന്ന തരത്തില്‍ ബന്ധം വളര്‍ന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം.

സംഭാഷണത്തിനിടയില്‍, യുവതി ജലന്ധറിലും ഡല്‍ഹി എന്‍സിആറിലും തന്റെ കുടുംബം റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞ് വിശ്വാസം നേടിയെടുത്തു. പിന്നാലെ അഭിഷേകിനെ ഫോറെക്സ് ട്രേഡിംഗിലേക്ക് പരിചയപ്പെടുത്തി. ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് 500 ഡോളര്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. ഡോളറില്‍ ഇടപാട് നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍, ടെലിഗ്രാം വഴി പ്രത്യേക അക്കൗണ്ട് നല്‍കി ഇന്ത്യന്‍ രൂപ ഡോളറാക്കി മാറ്റാമെന്ന് അവകാശപ്പെട്ടു.

അഭിഷേക് ആദ്യം ഒരു ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു. പിന്നീട് ഒക്ടോബര്‍ 8ന് 10 ലക്ഷം ഒക്ടോബര്‍ 15ന് രണ്ട് ഗഡുക്കളായി 15 ലക്ഷം ഒക്ടോബര്‍ 16ന് 13 ലക്ഷം നവംബര്‍ 2ന് 10 ലക്ഷം ഇങ്ങനെ ഏകദേശം 49 ലക്ഷം രൂപ വ്യാജ അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തു.

ട്രേഡിംഗ് ആപ്പില്‍ വാലറ്റില്‍ വന്‍ ലാഭം കാണിച്ചിരുന്നെങ്കിലും പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ ഓരോ തവണയും പരാജയപ്പെട്ടു. പിന്നീട് ലാഭത്തിന് 30 ശതമാനം നികുതി ആവശ്യപ്പെട്ടതോടെയാണ് അഭിഷേക് താന്‍ വഞ്ചിക്കപ്പെട്ടതെന്ന് തിരിച്ചറിഞ്ഞത്.

അഭിഷേക് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ബിഎന്‍എസ് 319(2), 318(4) ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പണം കൈമാറിയ അക്കൗണ്ടുകള്‍ കണ്ടെത്താന്‍ ബന്ധപ്പെട്ട എല്ലാ ബാങ്കുകളുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ടെന്ന് എഡിസിപി (സൈബര്‍ & ക്രൈം) അറിയിച്ചു.

 

Continue Reading

Video Stories

ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം; നിര്‍ദേശങ്ങളുമായി വിദഗ്ധര്‍

ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍…

Published

on

ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ ഭക്ഷണത്തിനുള്ള പങ്ക് നിര്‍ണായകമാണെന്ന് ഹൃദ്രോഗ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രക്തസമ്മര്‍ദം, കൊളസ്ട്രോള്‍, നീര്‍വീക്കം എന്നിവ ഹൃദ്രോഗത്തിന് വഴിയൊരുക്കുന്ന പ്രധാന ഘടകങ്ങളാണ്. ഇവയെ നിയന്ത്രിക്കാന്‍ ചില ഭക്ഷണങ്ങള്‍ സഹായകരമാകുമെന്നും വിദഗ്ധര്‍ പറയുന്നു.

അനസ്തെറ്റിസ്റ്റും ഇന്റര്‍വെന്‍ഷണല്‍ പെയിന്‍ മെഡിസിന്‍ വിദഗ്ധനുമായ ഡോ. കുനാല്‍ സൂദ് പങ്കുവെച്ച വീഡിയോയിലൂടെയാണ് ഹൃദയത്തിന് ഏറെ ഗുണം ചെയ്യുന്ന ഭക്ഷണങ്ങളെക്കുറിച്ച് വിശദീകരിച്ചത്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍, ഒമേഗ3 ധാരാളമുള്ള മീനുകള്‍ ചൂര പോലുള്ള കൊഴുപ്പുള്ള മീനുകള്‍ ഒമേഗ3 ഫാറ്റി ആസിഡിന്റെ മികച്ച ഉറവിടമാണ്.

അപൂരിത കൊഴുപ്പില്‍പ്പെടുന്ന ഈ ഘടകം ഹൃദയം, കരള്‍, ശ്വാസകോശം, രക്തക്കുഴലുകള്‍ എന്നിവയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിലും കോശഭിത്തി സംരക്ഷിക്കുന്നതിലും ഒമേഗ3 പ്രധാന പങ്കുവഹിക്കുന്നു.

എക്സ്ട്രാ വിര്‍ജിന്‍ ഒലിവ് ഓയില്‍ മോണോ അണ്‍സാച്ചുറേറ്റഡ് ഫാറ്റും പോളിഫിനോളുകളും ഇതില്‍ ധാരാളമാണ്. മോശം കൊളസ്ട്രോള്‍ (LDL) കുറയ്ക്കാനും ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും രക്തക്കുഴലുകളെ സംരക്ഷിക്കാനും ഇത് സഹായിക്കുന്നു. അവൊക്കാഡോ ഒലെയിക് ആസിഡ്, നാരുകള്‍, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിന്‍ ഇ എന്നിവയാല്‍ സമ്പന്നമായ അവൊക്കാഡോ കൊളസ്ട്രോളും രക്തസമ്മര്‍ദവും നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

പ്ലാന്റ് ബേസ്ഡ് ഒമേഗ3 (ALA), പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റ്, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമുള്ള വാല്‍നട്ട്സ് മൊത്തം കൊളസ്ട്രോളും LDL ഉം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ബെറികള്‍ (സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി) ആന്തോസയാനിനുകള്‍, പോളിഫിനോളുകള്‍ തുടങ്ങിയ ശക്തമായ ആന്റിഓക്സിഡന്റുകള്‍ ഇവയില്‍ അടങ്ങിയിരിക്കുന്നു. ഇവ രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യും.

ഇലക്കറികള്‍ മുരിങ്ങയില, ചീരയില തുടങ്ങിയ ഇലക്കറികള്‍ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. വിറ്റാമിന്‍ കെ, ഫോളേറ്റ്, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമായി അടങ്ങിയ ഇവ രക്തം കട്ടപിടിക്കുന്നത് തടയുകയും രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം നിയന്ത്രിക്കാനും സഹായിക്കുന്നു.

ആഹാരക്രമത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതിനുമുന്‍പ് നിര്‍ബന്ധമായും ഒരു ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

 

Continue Reading

Trending