Connect with us

Books

ബശീറലി ശിഹാബ് തങ്ങളുടെ ‘ബാപ്പ ഓര്‍മയിലെ നനവ്’ പ്രകാശനം ചെയ്തു

യു.എ.ഇയിലെ പ്രമുഖ നിയമ വിദഗ്ദനും ഗ്രന്ഥകാരനുമായ അഡ്വ. മുഹമ്മദ് അല്‍ അവാമി അല്‍ മന്‍സൂരി പുസ്തകത്തിന്റെ പ്രകാശനം യു.എ.ഇ കെ.എം.സി മുഖ്യ ഉപദേഷ്ടാവ് എ.പി ഷംസുദ്ദീന്‍ ബിന്‍ മുഹ് യിദ്ദീന് ആദ്യ കോപ്പി നല്‍കി നിര്‍വഹിച്ചു

Published

on

ഷാര്‍ജ: കേരളത്തിന്റെ സാമുഹികരാഷ്ട്രീയമത രംഗത്ത് തങ്കലിപികളാല്‍ എഴുതപ്പെട്ട നാമമായ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ കുറിച്ച് ശിഹാബ് തങ്ങളുടെ മകന്‍ പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ എഴുതിയ കണ്ണീരിന്റെ നനവുള്ള ഓര്‍മ്മ പുസ്തകം ‘ബാപ്പ ഓര്‍മ്മയിലെ നനവ്’ പ്രകാശനം ഷാര്‍ജ ഇന്റര്‍ നാഷണല്‍ ബുക്ക് ഫെയറില്‍ നടന്നു.

യു.എ.ഇയിലെ പ്രമുഖ നിയമ വിദഗ്ദനും ഗ്രന്ഥകാരനുമായ അഡ്വ. മുഹമ്മദ് അല്‍ അവാമി അല്‍ മന്‍സൂരി പുസ്തകത്തിന്റെ പ്രകാശനം യു.എ.ഇ കെ.എം.സി മുഖ്യ ഉപദേഷ്ടാവ് എ.പി ഷംസുദ്ദീന്‍ ബിന്‍ മുഹ് യിദ്ദീന് ആദ്യ കോപ്പി നല്‍കി നിര്‍വഹിച്ചു.

ഇന്ത്യാ അറബ് സൗഹൃദം ഒരു നിത്യ വസന്തമായി നിലനില്‍ക്കുവാന്‍ സ്തുദ്യര്‍ഹമായ സേവനം ചെയ്ത മര്‍ഹൂം ശിഹാബ് തങ്ങള്‍ എന്നും സ്മരണകളിലെ മരുപ്പച്ചയായി നിലകൊള്ളുന്ന മഹല്‍ വ്യക്തിത്വമാണ് അഡ്വ. മുഹമ്മദ് അല്‍ അവാമി അല്‍ മന്‍സൂരി പറഞ്ഞു.
ഒരു വ്യക്തി എന്നതിലുപരി എല്ലാവര്‍ക്കും തങ്ങള്‍ സ്‌നേഹ തണലായി നിലകൊണ്ടുവെന്നത് പ്രത്യേകം സ്മരണിയമാണ്.
തങ്ങളുടെ സ്മരണകള്‍ നിലനിറുത്താന്‍ സമൂഹം നടത്തിവരുന്ന ഒട്ടു വളരെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തങ്ങളുടെ പുത്രന്‍ സയിദ് ബശീര്‍ അലി ശിഹാബ് തങ്ങള്‍ രചിച്ച ഗ്രന്ഥം പ്രകാശനം ചെയ്യാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യു.എ.ഇ കെ.എം.സി.സി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് ഡോ. പുത്തൂര്‍ റഹ്മാന്‍, ജനറല്‍ സെക്രട്ടറി പി.കെ അന്‍വര്‍ നഹ, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ഇ. പി ജോണ്‍സണ്‍, ഹമീദ് (ഷാര്‍ജ കെഎംസിസി ), അഡ്വ സാജിദ് അബൂബക്കര്‍ (ദുബൈ കെഎംസിസി ), എ സി ഇസ്മായില്‍ , ചാക്കോ ഇരിങ്ങാലക്കുട, പുന്നാക്കന്‍ മുഹമ്മദലി (ഇന്‍കാസ് യു.എ.ഇ) ഷുഹൈബ് തങ്ങള്‍, എ.ബി. ആര്‍ അകാദമി ചെയര്‍മാന്‍ ഡോ. പി.ടി അബ്ദു റഹ്മാന്‍ മുഹമ്മദ്, കണ്‍സള്‍ട്ടന്റ് മുഅയ്യദ്, ഷിയാസ് സുല്‍ത്താന്‍, പി.വി ജാബിര്‍, മുന്‍സിര്‍ അറ്റ്‌ലസ്, ലിപി അക്ബര്‍ എന്നിവര്‍ സംബന്ധിച്ചു. ശിഹാബ് തങ്ങളുടെ പൈതൃക വേരുകള്‍, അന്തര്‍ദേശീയവിദ്യാഭ്യാസം, ഭൂഖാണ്ഡാന്തരയാത്ര, കേരളീയ ജനതയുടെ സ്വസ്ത ജീവിതത്തിന് കാവല്‍ നിന്ന് ശിഹാബ് തങ്ങളെടുത്ത നിലപാടുകള്‍, രാഷ്ട്രീയത്തിലെ വെതിരുക്തമായ ഇടപെടുലുകള്‍, ശിഹാബ് തങ്ങളുടെ നര്‍മ്മം, അശരണര്‍ക്കായുള്ള നിതാന്ത ജാഗ്രന്ത എന്നിവയുള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ബഷീറലി തങ്ങളുടെ അവിസ്മരണീയമായ ഓര്‍മ്മകളാണ് പുസ്തകം. കോഴിക്കോട് ആസ്ഥാനമായുള്ള ലിപി പബ്ലിക്കേഷനാണ് പുസ്തകം പ്രസാധനം ചെയ്തിട്ടുള്ളത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Books

‘വിശ്വ പൗരൻ മമ്പുറം ഫസല്‍ തങ്ങള്‍’ പ്രകാശനം ചെയ്തു

ഖിലാഫത്ത് സമരത്തിന് നൂറ് വർഷം കഴിഞ്ഞിട്ടും കാലത്തിന് മങ്ങലേല്പിക്കാൻ കഴിയാതെ ഇന്ത്യൻ സ്വാതന്ത്ര്യ ചരിത്രത്തിൽ ആവേശകരമായ ഓർമ്മയായി അത് നിറയുന്നതെന്നും ഡോ.ഹുസൈൻ രണ്ടത്താണി അനുസ്മരിച്ചു.

Published

on

അശ്റഫ് ആളത്ത്

ദമ്മാം:ചരിത്രത്തെ തമസ്ക്കരിക്കുന്നത് കാലത്തോട് ചെയ്യുന്ന അനീതിയാണെന്നും അതിൻറെ വീണ്ടെടുപ്പിനായി പണിയെടുക്കുന്നവർ കാലാതിവർത്തികളായി നിലകൊള്ളുമെന്നും പ്രമുഖ ചരിത്രപണ്ഡിതൻ ഡോ.ഹുസൈൻ രണ്ടത്താണി അഭിപ്രായപ്പെട്ടു.

മുതിർന്ന മാധ്യമ പ്രവർത്തകൻ പി. എ. എം ഹാരിസ് രചിച്ച ‘വിശ്വപൗരന്‍ – മമ്പുറം ഫസല്‍ തങ്ങള്‍’ എന്ന കൃതിയുടെ പ്രകാശനകർമ്മം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രത്തിൽ ഏറ്റവും ഉജ്ജ്വലവും രണോത്സുകവുമായ അധ്യായങ്ങളിൽ ഒന്നാണ് മലബാറിലെ ഖിലാഫത്ത് സമരം.

ബ്രിട്ടീഷ് അധിനിവേശ അധികാരികൾക്കും അവരോട് കൈകോർത്തുനിന്ന ജന്മിത്വത്തിനും മലബാറിലെ ധീര ദേശാഭിമാനികൾ പ്രതിരോധത്തിന്റെ മാരക പ്രഹരങ്ങളാണ് അഴിച്ചു വിട്ടത്. അതിന് നേതൃപരമായ പങ്കാണ് മമ്പുറം തങ്ങന്മാർ നിർവ്വഹിച്ചു പോന്നത്.

ആത്മീയതയിൽ മാത്രമല്ല,സമൂഹ്യ രാഷ്ട്രീയ നവോഥാന രംഗത്തും മമ്പുറം സയ്യിദ് കുടുംബത്തിലെ അനുപമവ്യക്തിത്വങ്ങൾ പ്രോജ്വലിച്ചു നിൽക്കുകയായിരുന്നു.
അതുകൊണ്ടാണ് ഖിലാഫത്ത് സമരത്തിന് നൂറ് വർഷം കഴിഞ്ഞിട്ടും കാലത്തിന് മങ്ങലേല്പിക്കാൻ കഴിയാതെ ഇന്ത്യൻ സ്വാതന്ത്ര്യ ചരിത്രത്തിൽ ആവേശകരമായ ഓർമ്മയായി അത് നിറയുന്നതെന്നും ഡോ.ഹുസൈൻ രണ്ടത്താണി അനുസ്മരിച്ചു.

മൺമറഞ്ഞ സാമൂഹികപ്രതിബദ്ധതയുള്ള നവോഥാന നേതാക്കൾ നടത്തിയ പോരാട്ടങ്ങളുടെ ചരിത്രം, ചരിത്രത്തിലെ തന്നെ നാഴികക്കല്ലുകളായി മാറിയ സമരങ്ങൾ,ചെറുത്ത് നില്പുകൾ എന്നിവയെ കുറിച്ചുള്ള അവബോധം സൃഷിടിക്കുന്നതിന് സംസ്ഥാന സർക്കാർ മുന്തിയ പരിഗണന നൽകുന്നുണ്ടെന്നും ഈ രംഗത്ത് സമഗ്ര സംഭാവന നൽകാനുതകുന്ന ഒരു സംരംഭത്തിൻറെ അവസാന മിനുക്കുപണികൾ താനടങ്ങുന്ന സമിതിയുടെ നേതൃത്വത്തിൽ പൂർത്തീകരിച്ചു വരികയാണെന്നും ഡോ.ഹുസൈൻ രണ്ടത്താണി കൂട്ടിച്ചേർത്തു.
മലബാർ കൗൺസിൽ ഓഫ് ഹെറിറ്റേജ് & കൾച്ചറൽ സ്റ്റഡീസിൻറെ ദമ്മാം ചാപ്റ്റർ ആയിരുന്നു സംഘാടകർ.

ദമ്മാം ദാർസിഹ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രോഗ്രാം ചെയർമാൻ മാലിക് മഖ്ബൂൽ അധ്യക്ഷത വഹിച്ചു. ഡോ.സിദ്ധീഖ് അഹമ്മദ് പുസ്തകം ഏറ്റുവാങ്ങി.
സാജിദ് ആറാട്ട് പുഴ പുസ്തകം പരിചയപ്പെടുത്തി. ടിപിഎം ഫസൽ,മൻസൂർ പള്ളൂർ,മജീദ് കൊടുവള്ളി,പ്രതീപ് കൊട്ടിയം സംസാരിച്ചു. ഗ്രന്ഥകർത്താവ് പി. എ. എം ഹാരിസ് മറുപടിപ്രസംഗം നടത്തി.

പിടി അലവി സ്വാഗതവും അഷ്‌റഫ് ആളത്ത് നന്ദിയും പറഞ്ഞു. കല്യാണി ബിനു പ്രാർത്ഥനാ ഗാനം ആലപിച്ചു. ഡോ.സിന്ധു അവതാരകയായിരുന്നു. നജീം ബഷീർ,നാച്ചു അണ്ടോണ,സിപി ശരീഫ്,മുഹ്സിൻ മുഹമ്മദ്‌,ഖിദ്ർ മുഹമ്മദ്‌,ഒ പി ഹബീബ്,അഷ്‌ഫാഖ്‌ ഹാരിസ്, ഷബീർ ചാത്തമംഗലം,കരീം വേങ്ങര,
എന്നിവർ നേതൃത്വം നൽകി.

Continue Reading

Books

‘വിശ്വ പൗരൻ മമ്പുറം ഫസല്‍ തങ്ങള്‍’ പ്രകാശനം ചെയ്തു

ആത്മീയതയിൽ മാത്രമല്ല,സമൂഹ്യ രാഷ്ട്രീയ നവോഥാന രംഗത്തും മമ്പുറം സയ്യിദ് കുടുംബത്തിലെ അനുപമവ്യക്തിത്വങ്ങൾ പ്രോജ്വലിച്ചു നിൽക്കുകയായിരുന്നു

Published

on

അശ്റഫ് ആളത്ത്

ദമ്മാം:ചരിത്രത്തെ തമസ്ക്കരിക്കുന്നത് കാലത്തോട് ചെയ്യുന്ന അനീതിയാണെന്നും അതിൻറെ വീണ്ടെടുപ്പിനായി പണിയെടുക്കുന്നവർ കാലാതിവർത്തികളായി നിലകൊള്ളുമെന്നും പ്രമുഖ ചരിത്രപണ്ഡിതൻ ഡോ.ഹുസൈൻ രണ്ടത്താണി അഭിപ്രായപ്പെട്ടു.

മുതിർന്ന മാധ്യമ പ്രവർത്തകൻ പി. എ. എം ഹാരിസ് രചിച്ച ‘വിശ്വപൗരന്‍ – മമ്പുറം ഫസല്‍ തങ്ങള്‍’ എന്ന കൃതിയുടെ പ്രകാശനകർമ്മം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രത്തിൽ ഏറ്റവും ഉജ്ജ്വലവും രണോത്സുകവുമായ അധ്യായങ്ങളിൽ ഒന്നാണ് മലബാറിലെ ഖിലാഫത്ത് സമരം.

ബ്രിട്ടീഷ് അധിനിവേശ അധികാരികൾക്കും അവരോട് കൈകോർത്തുനിന്ന ജന്മിത്വത്തിനും മലബാറിലെ ധീര ദേശാഭിമാനികൾ പ്രതിരോധത്തിന്റെ മാരക പ്രഹരങ്ങളാണ് അഴിച്ചു വിട്ടത്.അതിന് നേതൃപരമായ പങ്കാണ് മമ്പുറം തങ്ങന്മാർ നിർവ്വഹിച്ചു പോന്നത്.

ആത്മീയതയിൽ മാത്രമല്ല,സമൂഹ്യ രാഷ്ട്രീയ നവോഥാന രംഗത്തും മമ്പുറം സയ്യിദ് കുടുംബത്തിലെ അനുപമവ്യക്തിത്വങ്ങൾ പ്രോജ്വലിച്ചു നിൽക്കുകയായിരുന്നു.
അതുകൊണ്ടാണ് ഖിലാഫത്ത് സമരത്തിന് നൂറ് വർഷം കഴിഞ്ഞിട്ടും കാലത്തിന് മങ്ങലേല്പിക്കാൻ കഴിയാതെ ഇന്ത്യൻ സ്വാതന്ത്ര്യ ചരിത്രത്തിൽ ആവേശകരമായ ഓർമ്മയായി അത് നിറയുന്നതെന്നും ഡോ.ഹുസൈൻ രണ്ടത്താണി അനുസ്മരിച്ചു.

മൺമറഞ്ഞ സാമൂഹികപ്രതിബദ്ധതയുള്ള നവോഥാന നേതാക്കൾ നടത്തിയ പോരാട്ടങ്ങളുടെ ചരിത്രം, ചരിത്രത്തിലെ തന്നെ നാഴികക്കല്ലുകളായി മാറിയ സമരങ്ങൾ,ചെറുത്ത് നില്പുകൾ എന്നിവയെ കുറിച്ചുള്ള അവബോധം സൃഷിടിക്കുന്നതിന് സംസ്ഥാന സർക്കാർ മുന്തിയ പരിഗണന നൽകുന്നുണ്ടെന്നും ഈ രംഗത്ത് സമഗ്ര സംഭാവന നൽകാനുതകുന്ന ഒരു സംരംഭത്തിൻറെ അവസാന മിനുക്കുപണികൾ താനടങ്ങുന്ന സമിതിയുടെ നേതൃത്വത്തിൽ പൂർത്തീകരിച്ചു വരികയാണെന്നും ഡോ.ഹുസൈൻ രണ്ടത്താണി കൂട്ടിച്ചേർത്തു.
മലബാർ കൗൺസിൽ ഓഫ് ഹെറിറ്റേജ് & കൾച്ചറൽ സ്റ്റഡീസിൻറെ ദമ്മാം ചാപ്റ്റർ ആയിരുന്നു സംഘാടകർ.

ദമ്മാം ദാർസിഹ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രോഗ്രാം ചെയർമാൻ മാലിക് മഖ്ബൂൽ അധ്യക്ഷത വഹിച്ചു.ഡോ.സിദ്ധീഖ് അഹമ്മദ് പുസ്തകം ഏറ്റുവാങ്ങി.
സാജിദ് ആറാട്ട് പുഴ പുസ്തകം പരിചയപ്പെടുത്തി. ടിപിഎം ഫസൽ,മൻസൂർ പള്ളൂർ,മജീദ് കൊടുവള്ളി,പ്രതീപ് കൊട്ടിയം സംസാരിച്ചു. ഗ്രന്ഥകർത്താവ് പി. എ. എം ഹാരിസ് മറുപടിപ്രസംഗം നടത്തി.പിടി അലവി സ്വാഗതവും അഷ്‌റഫ് ആളത്ത് നന്ദിയും പറഞ്ഞു.കല്യാണി ബിനു പ്രാർത്ഥനാ ഗാനം ആലപിച്ചു.
ഡോ.സിന്ധു അവതാരകയായിരുന്നു.നജീം ബഷീർ,നാച്ചു അണ്ടോണ,സിപി ശരീഫ്,മുഹ്സിൻ മുഹമ്മദ്‌,ഖിദ്ർ മുഹമ്മദ്‌,ഒ പി ഹബീബ്,അഷ്‌ഫാഖ്‌ ഹാരിസ്, ഷബീർ ചാത്തമംഗലം,കരീം വേങ്ങര, എന്നിവർ നേതൃത്വം നൽകി.

Continue Reading

Books

ഫിഷ് നിർവാണ: രുചി വിസ്മയവുമായി പുസ്തക മേളയിൽ ഷെഫ് പിള്ളയുടെ പാചകം

തന്റെ ഏറ്റവും പ്രശസ്തമായ ഈ വിഭവത്തെ വളരെ തൻമയത്വത്തോടെയാണ് ഷെഫ് പിള്ള സദസ്സിന് പാകം ചെയ്ത് പരിചയപ്പെടുത്തിക്കൊടുത്തത്.

Published

on

ഷാർജ: രാജ്യാന്തര പുസ്തക മേളയിലെ കുക്കറി കോർണറിൽ ചുറ്റും കൂടി നിന്ന രുചിയാസ്വാദകരിൽ വിസ്മയം സമ്മാനിച്ച് ഷെഫ് പിള്ള എന്ന പ്രശസ്തനായ സുരേഷ് പിള്ളയുടെ പാചകം എടുത്തു പറയേണ്ടതായിരുന്നു. സീർ ഫിഷിലാണ് അദ്ദേഹം നിർവാണ എന്ന തന്റെ പ്രശസ്തമായ ഐറ്റം അവതരിപ്പിച്ചത്.

വെളിച്ചെണ്ണയും തേങ്ങാപാലും പച്ച മാങ്ങയും കുരുമുളകും അടങ്ങിയ തനി കേരളീയ വിഭവങ്ങൾ കൊണ്ട് ലളിതമായ രീതിയിൽ ആർക്കും തയാറാക്കാനാകുന്നതാണിത്. തന്റെ ഏറ്റവും പ്രശസ്തമായ ഈ വിഭവത്തെ വളരെ തൻമയത്വത്തോടെയാണ് ഷെഫ് പിള്ള സദസ്സിന് പാകം ചെയ്ത് പരിചയപ്പെടുത്തിക്കൊടുത്തത്.

പാചക തൽപരരെ കൂടെ കൂട്ടിക്കൊണ്ട് അദ്ദേഹം രസകരമായൊരു രുചി യാത്രയാണ് അക്ഷരാർത്ഥത്തിൽ നടത്തിയത്. തയാറാക്കിയ വിഭവം സദസ്യർക്ക് രുചിക്കാനും നൽകി. ഷെഫ് പിള്ളയുടെ ‘ ‘തേങ്ങാ മാങ്ങ’ എന്ന ഇംഗ്ലീഷ് പുസ്തകവും , ‘വീട്ടു രുചികൾ’ എന്ന മലയാളം പുസ്തകവും ഇവിടെ പ്രകാശനം ചെയ്തു. ഈ പുസ്തകങ്ങൾ ബുക്ക് ഫെയറിൽ ലഭ്യമാണ്.
പരിപാടിയിൽ ഫാത്തിമ അവതാരകയായിരുന്നു.

Continue Reading

Trending