News
ബേജാറാവണ്ട….. തല ഉയര്ത്തിയങ്ങ് കളിച്ചാല്‍ മതി; കേരളം ഇന്ന് പഞ്ചാബിനെതിരെ
തോല്‍ക്കാതിരുന്നാല്‍ സെമി. ശക്തരായ പഞ്ചാബിനെതിരെ രാത്രി എട്ടുമണിക്ക് പയ്യനാടാണ്് മത്സരം. ജയിച്ചാലും സമനിലയായാലും സെമിഫൈനലില്‍ എത്താം.
ബേജാറാവണ്ട….. തല ഉയര്ത്തിയങ്ങ് കളിച്ചാല്‍ മതി. തോല്‍ക്കില്ല. സെമിയിലെത്താം. മേഘാലയക്കെതിരെ നേടിയ അപ്രതീക്ഷിത സമനിലക്ക് ശേഷം ഗ്രൂപ്പിലെ അവസാന മത്സരത്തിനിറങ്ങുന്ന കേരളത്തിനോട് ഫുട്ബോള്‍ പ്രേമികള്‍ പറയുന്നത് ഇത്ര മാത്രം. തോല്‍ക്കാതിരുന്നാല്‍ സെമി. ശക്തരായ പഞ്ചാബിനെതിരെ രാത്രി എട്ടുമണിക്ക് പയ്യനാടാണ്് മത്സരം. ജയിച്ചാലും സമനിലയായാലും സെമിഫൈനലില്‍ എത്താം. ഇനി ടീം തോല്‍ക്കുകയാണെങ്കിലും സാധ്യത നിലനില്‍ക്കുന്നുണ്ട്. നിലവില്‍ മൂന്നുകളികളില് നിന്നും രണ്ടു ജയവു ഒരു സമനിലയുമായി ഏഴ് പോയന്റോടെ ഗ്രൂപ്പില്‍ ഒന്നാമതാണ് കേരളം. ജയിച്ചാല്‍ പത്തുപോയന്റോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി തന്നെ സെമിയിലെത്താം. കളി സമനിലയിലെത്തിയാലും എട്ടുപോയിന്റോടെ സെമി ഉറപ്പിക്കാം. തോല്‍വിയാണെങ്കില്‍ മറ്റുള്ള ടീമുകളുടെ ഫലത്തെ ആശ്രയിച്ചിരിക്കും മുന്നോട്ടുള്ള പ്രയാണം. ഇന്നതെ കളി ജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായി തന്നെ സെമിയിലെത്താനാകും കേരളം ആഗ്രഹിക്കുന്നത്. ഗ്രൂപ്പ് ചാമ്പ്യന്മാരായാല് സെമിയില്‍ ഗ്രൂപ്പ് ബി യിലെ രണ്ടാം സ്ഥാനക്കാരെ നേരിട്ടാല്‍ മതിയാകും. ഇന്ന് കോട്ടപ്പടിയില്‍ ബംഗാള്‍ മേഘാലയെ നേരിടും. സെമിസാധ്യത നില്നില്ക്കുന്ന ഇരു ടീമുകള്‍ക്കും മത്സരം നിര്‍ണ്ണായകമാണ്.
ജാഗ്രതയോടെ ടീം
രാജസ്ഥാനെതിരെ ആദ്യ മത്സരത്തിനിറങ്ങിയ കേരളം അഞ്ചുഗോളിന് തകര്‍പ്പന്‍ വിജയമാണ് നേടിയത്. പിന്നീട് കഴിഞ്ഞ രണ്ടുകളികളിലും ആദ്യകളിയിലുണ്ടായ ആധിപത്യം ടീമിന് നേടാനായില്ല. രണ്ടാം മത്സരത്തില്‍ ബംഗാള്‍ അവസാന പത്തുമിനുറ്റുവരെ മുന്നേറ്റനിരയെ പിടിച്ചുകെട്ടി. ആദ്യ കളിയില്‍ ഹാട്രിക്ക് നേടിയ നായകന് ജിജോക്ക് കഴിഞ്ഞ രണ്ടുമത്സരങ്ങളിലും കാര്യമായി ഒന്നും ചെയ്യാനായില്ല. മേഘാലയക്കെതിരെ പെനാല്‍റ്റി പാഴാക്കുകയും ചെയ്തു. മധ്യനിരയില്‍ കളിമെനയുന്ന താരങ്ങളെ കൃത്യമായി പൂട്ടിയാല്‍ കേരളം പതറുമെന്ന് തന്നെയാണ് കഴിഞ്ഞ കളി തെളിയിച്ചത്. മുന്നേറ്റനിരയിലും മധ്യനിരയിലും മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ഗ്രൂപ്പിലെ അവസാന മത്സരമായതിനാല്‍ കോച്ച് പല പരീക്ഷണങ്ങള്‍ക്കും മുതിരാനും സാധ്യതയുണ്ട്. എന്നാല്‍ നിര്‍ണ്ണായക കളിയാണ് എന്നതും കോച്ചിനെ പ്രതിരോധാത്തിലാക്കും.
പഞ്ചാബ് ചെറിയ മീനല്ല
1987-88 സന്തോഷ് ട്രോഫി. നടക്കുന്നത് കൊല്ലത്ത്. ഫൈനല്‍ മത്സരത്തില്‍ ആതിഥേയരുടെ എതിരാളികള്‍ പഞ്ചാബ്. എന്നാല്‍ അന്ന് കണ്ണീരോടെയാണ് കേരളം കിരീടം കൈവിട്ടത്. പെനാല്‍റ്റിയിലേക്ക് നീണ്ട മത്സരത്തിലായിരുന്നു കേരളം കീഴടങ്ങിയത്. ഇതിന് പകരമെന്നോണം 2004-05 സന്തോഷ് ട്രോഫിയില്‍ ഡല്‍ഹിയില്‍ നിന്നും ഇതേ പഞ്ചാബിനെ തോല്‍പ്പിച്ച് കേരളം കിരീടത്തില്‍ മുത്തമിട്ടത് ചരിത്രം. ഇത്തവണയും നല്ലൊരു ടീമുമായാണ് പഞ്ചാബ് കേരളത്തിലെത്തിയത്. ആദ്യ കളിയില്‍ ബംഗാളിനോട് തോറ്റെങ്കിലും രണ്ടാം കളിയില്‍ രാജസ്ഥാനെ തോല്‍പ്പിച്ച് വിലപ്പെട്ട മൂന്ന് പോയിന്റ് നേടി.
kerala
കശ്മീരില്‍ പട്രോളിങ്ങിനിടെ അപകടത്തില്‍ മരിച്ച മലപ്പുറം സ്വദേശി സുബേദാര്‍ കെ. സജീഷിന് വിട നല്കി നാട്
പതിവ് പരിശോധനയ്ക്കിടെ കാല്‍വഴുതി കൊക്കയിലേക്ക് വീണായിരുന്നു സൈനികന് അപകടം.
ജമ്മു കശ്മീരില്‍ പട്രോളിങ്ങിനിടെ അപകടത്തില്‍ മരിച്ച മലപ്പുറം സ്വദേശിയായ സൈനികന് സുബേദാര്‍ കെ. സജീഷിന് വിട നല്കി നാട്. പതിവ് പരിശോധനയ്ക്കിടെ കാല്‍വഴുതി കൊക്കയിലേക്ക് വീണായിരുന്നു സൈനികന് അപകടം. വീടിനോട് ചേര്‍ന്ന കുടുംബ ശ്മശാനത്തില്‍ ഔദ്യോഗിക ബഹുമതികളുടെ മൃതദേഹം സംസ്കരിച്ചു.
പ്രത്യേക വിമാനത്തില്‍ ഇന്നലെ രാത്രി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം….സൈനിക ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് രാത്രി പത്തോടെ ഒതുക്കുങ്ങല്‍ ചെറുകുന്നിലെ വീട്ടില്‍ എത്തിച്ചു. വീട്ടിലെത്തിയും ചെറുകുന്ന് ബാലപ്രബോധനി സ്കൂളിലെ പൊതുദര്‍ശനത്തിലുമായി പ്രമുഖര്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ അന്തിമോപചാരം അര്‍പ്പിച്ചു.
kerala
മഴമുന്നറിയിപ്പില്‍ മാറ്റം; അതിശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം,കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് മഴമുന്നറിയിപ്പില്‍ മാറ്റം. ജില്ലകളില്‍ അതിശക്തമായ മഴയ്ക്കാണ് സാധ്യത. തിരുവനന്തപുരം,കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,ഇടുക്കി,എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.
ഇന്നും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്. മഴമുന്നറിയിപ്പിന്റെ ഭാഗമായി ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. വരും ദിവസങ്ങളിലും മഴ ശക്തമായി തുടരും.
kerala
തിരുവനന്തപുരത്ത് വീട്ടില്‍ പൊട്ടിത്തെറി
. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
തിരുവനന്തപുരത്ത് വീട്ടില്‍ പൊട്ടിത്തെറി. ക്ഷേത്രത്തില്‍ ഉപയോഗിക്കുന്ന കതിനയില്‍ തീപിടിച്ചാണ് അപകടം. സംഭവത്തില്‍ കാട്ടായിക്കോണത്ത് കഴക്കൂട്ടം സ്വദേശി ബാലകൃഷ്ണന് നായര്‍ക്ക് (60) പരിക്കേറ്റു. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭംവം.
കരിമരുന്ന് ഉണക്കാനിട്ടിരുന്നതിന് സമീപം ഇരുമ്പുകമ്പി കട്ടര്‍ കൊണ്ട് മുറിക്കുന്നതിനിടെ തീപ്പൊരി വീണാണ് തീപ്പിടിച്ചത്. ക്ഷേത്രത്തില്‍ ഉപയോഗിക്കാനായി കൊണ്ട് വന്ന കതിന വീട്ടില്‍ ഉണക്കാന്‍ വെയ്ക്കുകയായിരുന്നു. ക്ഷേത്രത്തില്‍ കതിന കൈകാര്യം ചെയ്യുന്നത് ഇദ്ദേഹമാണ്.
-
india2 days agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF2 days agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala2 days agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
world19 hours agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
india2 days agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala3 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala2 days agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
kerala2 days agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി

