Connect with us

News

ബേജാറാവണ്ട….. തല ഉയര്‍ത്തിയങ്ങ് കളിച്ചാല്‍ മതി; കേരളം ഇന്ന് പഞ്ചാബിനെതിരെ

തോല്‍ക്കാതിരുന്നാല്‍ സെമി. ശക്തരായ പഞ്ചാബിനെതിരെ രാത്രി എട്ടുമണിക്ക് പയ്യനാടാണ്് മത്സരം. ജയിച്ചാലും സമനിലയായാലും സെമിഫൈനലില്‍ എത്താം.

Published

on

ബേജാറാവണ്ട….. തല ഉയര്‍ത്തിയങ്ങ് കളിച്ചാല്‍ മതി. തോല്‍ക്കില്ല. സെമിയിലെത്താം. മേഘാലയക്കെതിരെ നേടിയ അപ്രതീക്ഷിത സമനിലക്ക് ശേഷം ഗ്രൂപ്പിലെ അവസാന മത്സരത്തിനിറങ്ങുന്ന കേരളത്തിനോട് ഫുട്‌ബോള്‍ പ്രേമികള്‍ പറയുന്നത് ഇത്ര മാത്രം. തോല്‍ക്കാതിരുന്നാല്‍ സെമി. ശക്തരായ പഞ്ചാബിനെതിരെ രാത്രി എട്ടുമണിക്ക് പയ്യനാടാണ്് മത്സരം. ജയിച്ചാലും സമനിലയായാലും സെമിഫൈനലില്‍ എത്താം. ഇനി ടീം തോല്‍ക്കുകയാണെങ്കിലും സാധ്യത നിലനില്‍ക്കുന്നുണ്ട്. നിലവില്‍ മൂന്നുകളികളില്‍ നിന്നും രണ്ടു ജയവു ഒരു സമനിലയുമായി ഏഴ് പോയന്റോടെ ഗ്രൂപ്പില്‍ ഒന്നാമതാണ് കേരളം. ജയിച്ചാല്‍ പത്തുപോയന്റോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി തന്നെ സെമിയിലെത്താം. കളി സമനിലയിലെത്തിയാലും എട്ടുപോയിന്റോടെ സെമി ഉറപ്പിക്കാം. തോല്‍വിയാണെങ്കില്‍ മറ്റുള്ള ടീമുകളുടെ ഫലത്തെ ആശ്രയിച്ചിരിക്കും മുന്നോട്ടുള്ള പ്രയാണം. ഇന്നതെ കളി ജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായി തന്നെ സെമിയിലെത്താനാകും കേരളം ആഗ്രഹിക്കുന്നത്. ഗ്രൂപ്പ് ചാമ്പ്യന്മാരായാല്‍ സെമിയില്‍ ഗ്രൂപ്പ് ബി യിലെ രണ്ടാം സ്ഥാനക്കാരെ നേരിട്ടാല്‍ മതിയാകും. ഇന്ന് കോട്ടപ്പടിയില്‍ ബംഗാള്‍ മേഘാലയെ നേരിടും. സെമിസാധ്യത നില്‍നില്‍ക്കുന്ന ഇരു ടീമുകള്‍ക്കും മത്സരം നിര്‍ണ്ണായകമാണ്.

ജാഗ്രതയോടെ ടീം

രാജസ്ഥാനെതിരെ ആദ്യ മത്സരത്തിനിറങ്ങിയ കേരളം അഞ്ചുഗോളിന് തകര്‍പ്പന്‍ വിജയമാണ് നേടിയത്. പിന്നീട് കഴിഞ്ഞ രണ്ടുകളികളിലും ആദ്യകളിയിലുണ്ടായ ആധിപത്യം ടീമിന് നേടാനായില്ല. രണ്ടാം മത്സരത്തില്‍ ബംഗാള്‍ അവസാന പത്തുമിനുറ്റുവരെ മുന്നേറ്റനിരയെ പിടിച്ചുകെട്ടി. ആദ്യ കളിയില്‍ ഹാട്രിക്ക് നേടിയ നായകന്‍ ജിജോക്ക് കഴിഞ്ഞ രണ്ടുമത്സരങ്ങളിലും കാര്യമായി ഒന്നും ചെയ്യാനായില്ല. മേഘാലയക്കെതിരെ പെനാല്‍റ്റി പാഴാക്കുകയും ചെയ്തു. മധ്യനിരയില്‍ കളിമെനയുന്ന താരങ്ങളെ കൃത്യമായി പൂട്ടിയാല്‍ കേരളം പതറുമെന്ന് തന്നെയാണ് കഴിഞ്ഞ കളി തെളിയിച്ചത്. മുന്നേറ്റനിരയിലും മധ്യനിരയിലും മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ഗ്രൂപ്പിലെ അവസാന മത്സരമായതിനാല്‍ കോച്ച് പല പരീക്ഷണങ്ങള്‍ക്കും മുതിരാനും സാധ്യതയുണ്ട്. എന്നാല്‍ നിര്‍ണ്ണായക കളിയാണ് എന്നതും കോച്ചിനെ പ്രതിരോധാത്തിലാക്കും.

പഞ്ചാബ് ചെറിയ മീനല്ല

1987-88 സന്തോഷ് ട്രോഫി. നടക്കുന്നത് കൊല്ലത്ത്. ഫൈനല്‍ മത്സരത്തില്‍ ആതിഥേയരുടെ എതിരാളികള്‍ പഞ്ചാബ്. എന്നാല്‍ അന്ന് കണ്ണീരോടെയാണ് കേരളം കിരീടം കൈവിട്ടത്. പെനാല്‍റ്റിയിലേക്ക് നീണ്ട മത്സരത്തിലായിരുന്നു കേരളം കീഴടങ്ങിയത്. ഇതിന് പകരമെന്നോണം 2004-05 സന്തോഷ് ട്രോഫിയില്‍ ഡല്‍ഹിയില്‍ നിന്നും ഇതേ പഞ്ചാബിനെ തോല്‍പ്പിച്ച് കേരളം കിരീടത്തില്‍ മുത്തമിട്ടത് ചരിത്രം. ഇത്തവണയും നല്ലൊരു ടീമുമായാണ് പഞ്ചാബ് കേരളത്തിലെത്തിയത്. ആദ്യ കളിയില്‍ ബംഗാളിനോട് തോറ്റെങ്കിലും രണ്ടാം കളിയില്‍ രാജസ്ഥാനെ തോല്‍പ്പിച്ച് വിലപ്പെട്ട മൂന്ന് പോയിന്റ് നേടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മുംബൈയില്‍ പരസ്യബോര്‍ഡ് വീണുണ്ടായ അപകടം; രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി

രക്ഷാപ്രവര്‍ത്തനം 40 മണിക്കൂര്‍ പിന്നിട്ടും തുടരുകയാണ്

Published

on

മുബൈ: പരസ്യബോര്‍ഡ് വീണുണ്ടായ അപകടസ്ഥലത്ത് നിന്ന് ഇന്ന് രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഘാട്‌കോപ്പറിലെ ചെഡ്ഡാ നഗറില്‍ 100 അടി ഉയരത്തില്‍ സ്ഥാപിച്ച ബോര്‍ഡ് പെട്രോള്‍ പമ്പിനു മുകളിലേക്ക് തകര്‍ന്ന് വീണാണ് അപകടമുണ്ടായകത്. അപകടസ്ഥലത്ത്

രക്ഷാപ്രവര്‍ത്തനം 40 മണിക്കൂര്‍ പിന്നിട്ടും തുടരുകയാണ്. എന്നാല്‍, ഇതുവരെയായിട്ടും മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല. തിങ്കളാഴ്ചയാണ് മുംബൈയില്‍ പരസ്യബോര്‍ഡ് വീണ് വലിയ അപകടമുണ്ടായത്.

ഇരുമ്പു തൂണുകളുടെ അവശിഷ്ടങ്ങളില്‍ നിന്ന് 67 പേരെ രക്ഷിച്ചിരുന്നു. 120 അടി വീതം നീളവും വീതിയുമുള്ളതാണ് തകര്‍ന്ന ഹോര്‍ഡിങ്. തൂണുകളടക്കം 250 ടണ്‍ ഭാരമുണ്ട്.
പരസ്യബോര്‍ഡ് അനധികൃതമായാണ് സ്ഥാപിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ പരസ്യബോര്‍ഡ് സ്ഥാപിച്ചയാള്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു.

Continue Reading

india

ആസ്തി 91 കോടി, 50 LIC പോളിസികള്‍, എട്ട് ക്രിമിനല്‍ കേസുകള്‍; വിവരങ്ങള്‍ പുറത്ത്‌വിട്ട് കങ്കണ റണൗട്ട്

ബാന്ദ്രയിലെ അപാര്‍ട്‌മെന്റിന് മാത്രം 23.98 കോടി രൂപ വില വരും

Published

on

ലോക്‌സഭാ തെരഞ്ഞടുപ്പില്‍ മണ്ഡി മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കങ്കണ റണൗട്ടിന്റെ സ്വത്ത് വിവരങ്ങള്‍ പുറത്ത്. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലാണ് താരം സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ചൊവ്വാഴ്ചയാണ് താരം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ആകെ 91 കോടിയിലധികം രൂപയുടെ ആസ്തി തനിക്കുണ്ട് എന്നാണ് കങ്കണ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

8.7 കോടി ജംഗമ സ്വത്തുക്കളും 62.9 കോടി സ്ഥാവര സ്വത്തുക്കളും ഉള്‍പ്പെടെ 91.5 കോടി രൂപയിലധികം ആസ്തി, 5 കോടി രൂപ വിലമതിക്കുന്ന 6.7 കിലോഗ്രാം സ്വര്‍ണാഭരണങ്ങളും 50 ലക്ഷം രൂപ വിലമതിക്കുന്ന 60 കിലോ വെള്ളിയും 3 കോടി രൂപ വിലമതിക്കുന്ന വജ്രാഭരണങ്ങളും സ്വത്തില്‍ ഉണ്ട്. കൂടാതെ മൂന്നു ആഢംബര കാറുകളും കണക്കിലുണ്ട്. 98 ലക്ഷം രൂപ വിലമതിക്കുന്ന ബിഎംഡബ്ലു, 58 ലക്ഷം രൂപ വിലമതിക്കുന്ന മെഴ്‌സിഡസ് ബെന്‍സ്, 3.91 കോടി രൂപ വിലമതിക്കുന്ന മെഴ്‌സിഡസ് മേബാക്ക് എന്നിവയാണ് താരത്തിന്റെ ആഢംബര കാറുകള്‍. കങ്കണയുടെ പേരില്‍ 50 എല്‍ ഐസി പോളിസികളുണ്ട്.

മുംബൈയില്‍ മൂന്നു ഫ്‌ളാറ്റുകളും മണാലിയില്‍ ഒരു ബംഗ്ലാവും ഉണ്ട്. ബാന്ദ്രയിലെ അപാര്‍ട്‌മെന്റിന് മാത്രം 23.98 കോടി രൂപ വില വരും. മണാലിയിലെ വസതിയുടെ മൂല്യം 7.97 കോടി രൂപയാണ്. കങ്കണയുടെ പേരില്‍ 8 ക്രിമിനല്‍ കേസുകളുണ്ട്. ഇതില്‍ മൂന്നെണ്ണം മതവികാരം വ്രണപ്പെടുത്തിയെന്ന കേസാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 12-ാം ക്ലാസ് വിദ്യാഭ്യാസമാണ് നാമനിര്‍ദേശപത്രികയില്‍ കങ്കണ റണൗട്ട് നല്‍കിയിരിക്കുന്നത്. ജൂണ്‍ ഒന്നിന് മാണ്ഡിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് വിക്രമാദിത്യ സിംഗ് ആണ് കങ്കണ റണൗട്ടിന്റെ എതിര്‍ സ്ഥാനാര്‍ഥി. അമ്മയ്ക്കും സഹോദരിക്കുമൊപ്പമെത്തി ഇന്നലെയാണ് കങ്കണ റണൗത്ത് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്.

Continue Reading

kerala

സിനിമയില്‍ അഭിനയിക്കാന്‍ പോകുവാണെന്ന് കുറിപ്പെഴുതിവച്ച് 14കാരന്‍ വീടുവിട്ടിറങ്ങി

ഇന്നലെ രാവിലെ ആറരക്ക് ട്യൂഷന്‍ സെന്ററിലേക്ക് പോയ ആദിത്യനെ കാണാതാവുകയായിരുന്നു

Published

on

പത്തനംതിട്ട: മല്ലപ്പള്ളിയില്‍ കുറിപ്പെഴുതിവെച്ച് 14 കാരന്‍ വീടുവിട്ടിറങ്ങി. മഞ്ഞത്താനാ സ്വദേശി അഭിലാഷിന്റെ മകന്‍ ആദിത്യനെയാണ് ഇന്നലെ മുതല്‍ കാണാതായത്. സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നുവെന്നും അഞ്ചുവര്‍ഷം കഴിഞ്ഞ് ടിവിയില്‍ കാണാമെന്നുമെഴുതിയ കുറിപ്പ് കണ്ടെത്തി.

ഇന്നലെ രാവിലെ ആറരക്ക് ട്യൂഷന്‍ സെന്ററിലേക്ക് പോയ ആദിത്യനെ കാണാതാവുകയായിരുന്നു. വീട്ടില്‍ തിരിച്ചെത്താതായതോടെയാണ് തിരച്ചില്‍ നടത്തിയത്. തുടര്‍ന്നാണ് സിനിമയില്‍ അഭിനയിക്കാന്‍ പോകുകയാണെന്നും തിരക്കഥ എഴുതാന്‍ താല്‍പര്യമുണ്ടെന്നും കാണിച്ചുള്ള കുറിപ്പ് കണ്ടെത്തിയത്. മാതാപിതാക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Continue Reading

Trending