Connect with us

Video Stories

പത്ത് രൂപ നാണയങ്ങളുടെ വ്യാജന്‍ വ്യാപകമാകുന്നു

Published

on

കോഴിക്കോട്: വ്യാജ പത്ത് രൂപാനാണയങ്ങള്‍ വ്യാപകമാകുമ്പോള്‍ ഇന്ത്യനേത് ചൈനയേത് എന്ന് തിരിച്ചറിയാതെ ജനങ്ങള്‍ ബുദ്ധിമുട്ടുന്നു. 1000,500 രൂപാനോട്ടുകള്‍ അസാധുവായി പ്രഖ്യാപിച്ചതിന് ശേഷമാണ് ധാരാളമായി ഇവ ജനങ്ങളിലേക്കൊഴുകുന്നത്. ഇതിന് മുന്‍പ് പലയിടത്തും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും നഗരത്തില്‍ ഈ മാസം 8 മുതല്‍ 10 രൂപാ നാണയം എന്ന പേരില്‍ ജനങ്ങള്‍ക്ക് ലഭിക്കുന്ന പല നാണയങ്ങളും യഥാര്‍ത്ഥമല്ല.അവശ്യ സാധനങ്ങള്‍ വാങ്ങാനുള്ള പണത്തിനായി നെട്ടോട്ടമോടുന്ന ജനങ്ങള്‍ വ്യാജ നാണങ്ങളെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുന്നു. ജനങ്ങള്‍ക്ക് ലഭിക്കുന്ന പല നാണയങ്ങളും വ്യാജനാണ് എന്ന് തിരിച്ചറിയാന്‍ കഴിയാത്തതാണ് ജനങ്ങളെ വലക്കുന്നത്.

ജനങ്ങള്‍ക്കും പൊലീസിനും കച്ചവടക്കാര്‍ക്കും തിരിച്ചറിയാത്ത വിധത്തിലാണ് ഇപ്പോഴത്തെ വ്യാജന്മാരുടെ നിര്‍മാണം. ഇവയുടെ വിനിമയം സുഖമമായി നടക്കുന്നുമുണ്ട്. വ്യാജനെ തിരിച്ചറിയാന്‍ വളരെ ബുദ്ധിമുട്ടാണ് എന്നാണ് പല കച്ചവടക്കാരുടെയും അഭിപ്രായം. റിസര്‍വ് ബാങ്ക് ഇറക്കുന്ന നാണയത്തിന്റെ സവിശേഷതയെക്കുറിച്ച് പല ജനങ്ങള്‍ക്കും അറിവില്ലാത്തതാണ് മുഖ്യകാരണം. അതിനിടയില്‍ അസാധു പ്രഖ്യാപനത്തിന് ശേഷം ചില്ലറമാറുന്നതിനായി ബാങ്കില്‍ എത്തിയ ചിലര്‍ക്ക് അക്കം രേഖപ്പെടുത്താത്ത നാണയങ്ങള്‍ ലഭിച്ചതും ജനങ്ങള്‍ക്കിടയില്‍ ആശങ്കക്കിടയാക്കി. ഇനി റിസര്‍വ് ബാങ്ക് തന്നെയാണോവ്യാജ നാണയങ്ങള്‍ക്ക് പുറകില്‍ എന്ന് സംശയമുണര്‍ത്തുന്നവരും ഉണ്ട്.

നാണയം വ്യാജനാണോ എന്നറിയാന്‍ ഗൂഗില്‍ സെര്‍ച്ച് ചെയ്ത ചില ആധുനിക ഫ്രീക്കന്‍മാര്‍ ഗൂഗിളില്‍ കണ്ട ചിത്രവും വ്യാജനായിരുന്നു എന്നാണ് പരാതി. കാരണം റിസര്‍വ്വ് ബാങ്ക് പുറത്തിറക്കിയ യഥാര്‍ത്ഥ നാണത്തിന്റെ ചിത്രങ്ങള്‍ക്കൊപ്പം പുതിയ വ്യാജന്റെ ചിത്രവും അപ്‌ഡേറ്റ് ചെയ്തതാണ് വ്യാജ നിര്‍മാതാക്കള്‍ ജനങ്ങളെ പറ്റിക്കുന്നത്. സമാനമായ രീതിയില്‍ വ്യാജനാണയങ്ങള്‍ പെരുകുന്നു എന്ന വാര്‍ത്ത രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു എങ്കിലും നഗരത്തില്‍ ഇവ കാണപ്പെടുന്ന വിവരം ഇത് വരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

 

‘ഒന്നുമില്ലാത്തതില്‍ ഭേദമല്ലേ കൊഞ്ഞ പറയുന്നത്’, ഈ അവസരത്തില്‍ ഒന്നും നോക്കാന്‍ സമയമില്ല ആവശ്യങ്ങള്‍ നടക്കട്ടെ എന്നാണ് ചിലര്‍ പ്രതികരിച്ചത്.ഉ ത്തരേന്ത്യയില്‍ പലയിടത്തും റിപ്പോര്‍ട്ട് ചെയ്ത കാഴ്ച നഗരത്തിലും സജീവമാകുന്നുണ്ടെങ്കിലും തിരിച്ചറിയാനുള്ള പ്രയാസം ജനങ്ങളെയും നാട്ടുകാരെയും വലക്കുന്നു. ജനങ്ങള്‍ പരാതി നല്‍കാത്തതിനാല്‍ പോലീസിന് അന്വേഷണം നടത്താനും കഴിയുന്നില്ല.

യഥാര്‍ത്ഥ നാണയം തിരിച്ചറിയാം

റിസര്‍വ്വ് ബാങ്ക് പുറത്ത് വിടുന്ന യഥാര്‍ത്ഥ 10 രൂപാനാണയത്തിന് 27 മില്ലീമീറ്റര്‍ വ്യാസമുണ്ടാകും. നാണയത്തിന്റെ അകത്തും പുറത്തുമായി രണ്ട് വൃത്തങ്ങളുടെ സംയോജനമാണ്. പുറത്ത് കാണുന്ന സ്വര്‍ണനിറത്തിലുള്ള വൃത്തം കോപ്പര്‍, അലുമിനിയം, നിക്കല്‍ എന്നീ ലോഹങ്ങളുടെ മിശ്രിതം കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. അകത്തെ വൃത്തം അലുമിനിയം, നിക്കല്‍ എന്നിവയുടെ മിശ്രണവുമാണ്. നാണയത്തിന്റെ ഇടത് മുഖത്ത് കേന്ദ്രഭാഗത്ത്(നടുവില്‍)അശോകസ്തഭം ഉണ്ടാകും. അശോക സ്തഭത്തിന്‍ താഴെ സത്യമേവ ജയതേ എന്ന ഹിന്ദിയില്‍ ആലേഖനം ചെയ്തിരിക്കും.

പുറത്തെ വൃത്തത്തില്‍ ഇരുവശങ്ങളിലുമായി ഹിന്ദിയില്‍ ഭാരത് എന്നും ഇംഗ്ലീഷില്‍ ഇന്‍ഡ്യ,താഴെ ഭാഗത്ത ്അക്കത്തില്‍ നാണയം ഇറങ്ങിയ വര്‍ഷവും രേഖപ്പെടുത്തിയിരിക്കും. വലത് മുഖത്തായി രണ്ട് വൃത്തത്തിലും ഉള്‍പ്പെടുന്ന വിധത്തില്‍ 10 എന്ന് അക്കത്തില്‍ രേഖപ്പെടുത്തിയിരിക്കും. അതോടൊപ്പം രൂപയുടെ മുദ്രനടുഭാഗത്തായി കാണാം. മുദ്രയുടെ മുകളില്‍ രേഖപ്പെടുത്തിയിരിക്കുന്ന ചെറിയ രേഖകളുടെ എണ്ണ പത്തായിരിക്കും.

 

ഇത്തരം സവിശേഷതകള്‍ വെച്ചുകൊണ്ട് പലവിധത്തില്‍ റിസര്‍വ് ബാങ്ക് നാണയം പുറത്തിറക്കുന്നുണ്ടെങ്കിലും നാണയത്തിന്റെ ഭാരം, വ്യാസം, ഉപയോഗിക്കുന്ന ലോഹസങ്കരങ്ങള്‍, അശോക സ്തഭം എന്നിവക്ക് മാറ്റമുണ്ടാകില്ല. എന്നാല്‍ ഒറിജലിനെ വെല്ലുന്ന വ്യാജനാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ശ്വാസംമുട്ടലിന് നല്‍കിയ ഗുളികയില്‍ മൊട്ടുസൂചി, അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ്

വിതുര താലൂക്ക് ആശുപത്രിയില്‍ ശ്വാസംമുട്ടലിന് ചികിത്സ തേടിയ മീനാങ്കല്‍ സ്വദേശി വസന്തയാണ് പരാതി നല്‍കിയത്.

Published

on

തിരുവനന്തപുരം വിതുര താലൂക്ക് ആശുപത്രിയില്‍ വിതരണം ചെയ്ത ഗുളികയില്‍ മൊട്ടുസൂചി കണ്ടെത്തിയെന്ന പരാതിയില്‍ വിശദമായ അന്വേഷണത്തിന് ആരോഗ്യവകുപ്പ്. വിതുര താലൂക്ക് ആശുപത്രിയില്‍ ശ്വാസംമുട്ടലിന് ചികിത്സ തേടിയ മീനാങ്കല്‍ സ്വദേശി വസന്തയാണ് പരാതി നല്‍കിയത്.

ശ്വാസംമുട്ടലിന് നല്‍കിയ രണ്ട് ക്യാപ്സ്യൂളില്‍ നിന്നാണ് മൊട്ടുസൂചികള്‍ കണ്ടെത്തിയതെന്ന് പൊലീസിനും ആരോഗ്യവകുപ്പിനും നല്‍കിയ പരാതിയില്‍ പറയുന്നു. ബുധനാഴ്ചയാണ് വസന്ത ആശുപത്രിയില്‍ നിന്ന് ഗുളികകള്‍ വാങ്ങിയത്. രണ്ടെണ്ണം കഴിച്ചു. അതിനു ശേഷം സംശയം തോന്നി പൊളിച്ചു നോക്കുമ്പോഴാണ് രണ്ട് ക്യാപ്സ്യൂളുകളില്‍ നിന്ന് മൊട്ടു സൂചി കണ്ടെത്തിയത്.

പരാതിയെ തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്ന് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. നിലവില്‍ വസന്തയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ല. ക്യാപ്സ്യൂളിന്റെ ഗുണമേന്മ സംബന്ധിച്ച് പ്രത്യക്ഷത്തില്‍ പ്രശ്നമില്ലെന്നും മൊട്ടുസൂചി പോലെയുള്ള ചെറിയ വസ്തു ക്യാപ്സ്യൂളിനുള്ളില്‍ എങ്ങനെ വന്നുവെന്നത് സംബന്ധിച്ച് വ്യക്തതയില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കമ്പനിയില്‍ അന്വേഷണം നടത്താനും സാംപിളുകള്‍ ശേഖരിച്ച് അന്വേഷണം നടത്താനും പ്രത്യേക സംഘത്തെ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ നിയോഗിച്ചു.

Continue Reading

Video Stories

നിറത്തിന്റെ പേരില്‍ ഭര്‍തൃവീട്ടില്‍ അവഹേളനം; നവവധുവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊണ്ടോട്ടി ബ്ലോക്ക് റോഡില്‍ പറശീരി ബഷീറിന്റെയും ഷമീനയുടെയും മകള്‍ ഷഹാന മുംതാസ് (19) ആണ് മരിച്ചത്

Published

on

മലപ്പുറം: കൊണ്ടോട്ടിയില്‍ പത്തൊമ്പതുകാരിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി ബ്ലോക്ക് റോഡില്‍ പറശീരി ബഷീറിന്റെയും ഷമീനയുടെയും മകളും മൊറയൂര്‍ പൂന്തലപ്പറമ്പ് അബ്ദുല്‍ വാഹിദിന്റെ ഭാര്യയുമായ ഷഹാന മുംതാസ് (19) ആണ് മരിച്ചത്. വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി.

കൊണ്ടോട്ടി ഗവ.കോളജില്‍ ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്. നിറത്തിന്റെ പേരില്‍ ഭര്‍തൃവീട്ടുകാര്‍ പെണ്‍കുട്ടിയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കൊണ്ടോട്ടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.

Continue Reading

Video Stories

മമത ബാനര്‍ജി ആവശ്യപ്പെട്ടതിനാലാണ് നിലമ്പൂര്‍ എം.എല്‍.എ പദവി രാജിവെച്ചത്; പി.വി. അന്‍വര്‍

രാജിവെച്ച ഒഴിവില്‍ വരുന്ന ഉപതെരഞ്ഞെടുപ്പില്‍ അന്‍വര്‍ മത്സരിക്കില്ല

Published

on

തിരുവനന്തപുരം: മലയോര ജനതക്കായി വനനിയമത്തിനെതിരെ പോരാടാന്‍ സ്ഥാനം രാജിവെച്ച് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരണമെന്ന് മമത ബാനര്‍ജി ആവശ്യപ്പെട്ടതിനാലാണ് നിലമ്പൂര്‍ എം.എല്‍.എ പദവി രാജിവെച്ചതെന്ന് പി.വി. അന്‍വര്‍ പറഞ്ഞു. രാജിവെച്ച ഒഴിവില്‍ വരുന്ന ഉപതെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ല. അതോടൊപ്പം, കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്തുണക്കുമെന്നും അന്‍വര്‍ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പോടെ എംഎല്‍എ സ്ഥാനം രാജിവെച്ച് പാര്‍ട്ടിയില്‍ ചേര്‍ന്ന് തെരഞ്ഞെടുപ്പിനെ നേരിടാമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍, കൊല്‍ക്കത്തയില്‍ മമത ബാനര്‍ജിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാജിവെക്കാന്‍ ആവശ്യപ്പെട്ടത്. സ്വതന്ത്രനായി ജയിച്ച് എം.എല്‍.എയായതിനാല്‍ മറ്റൊരു പാര്‍ട്ടിയില്‍ ചേരുമ്പോള്‍ നിയമപ്രശ്‌നങ്ങള്‍ ഉണ്ട്. വനനിയമം നിരവധി മനുഷ്യരുടെ പ്രശ്‌നമായതിനാല്‍ കാലതാമസം പാടില്ലെന്നും ഉടന്‍ രാജിവെച്ച് പ്രവര്‍ത്തിക്കണമെന്നും മമത പറഞ്ഞു. തുടര്‍ന്ന് ഇക്കഴിഞ്ഞ 11ന് തന്നെ സ്പീക്കര്‍ക്ക് രാജിക്കത്ത് ഇമെയില്‍ ചെയ്തിരുന്നു. എന്നാല്‍, നേരിട്ട് കൈമാറണമെന്ന നിര്‍ദേശം ലഭിച്ചതിനാലാണ് കൊല്‍ക്കത്തയില്‍നിന്ന് വന്ന ശേഷം ഇന്ന് രാജിക്കത്ത് കൈമാറിയത് -അന്‍വര്‍ പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജിയാണ് അന്‍വറിന് അംഗത്വം നല്‍കിയത്. ഔദ്യോഗിക എക്‌സ് പേജിലൂടെ അന്‍വറിന് അംഗത്വം നല്‍കിയ വിവരം തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചു. രാജ്യത്തിന്റെ പുരോഗതിക്കായി അന്‍വറുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.

Continue Reading

Trending