Connect with us

Video Stories

പത്ത് രൂപ നാണയങ്ങളുടെ വ്യാജന്‍ വ്യാപകമാകുന്നു

Published

on

കോഴിക്കോട്: വ്യാജ പത്ത് രൂപാനാണയങ്ങള്‍ വ്യാപകമാകുമ്പോള്‍ ഇന്ത്യനേത് ചൈനയേത് എന്ന് തിരിച്ചറിയാതെ ജനങ്ങള്‍ ബുദ്ധിമുട്ടുന്നു. 1000,500 രൂപാനോട്ടുകള്‍ അസാധുവായി പ്രഖ്യാപിച്ചതിന് ശേഷമാണ് ധാരാളമായി ഇവ ജനങ്ങളിലേക്കൊഴുകുന്നത്. ഇതിന് മുന്‍പ് പലയിടത്തും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും നഗരത്തില്‍ ഈ മാസം 8 മുതല്‍ 10 രൂപാ നാണയം എന്ന പേരില്‍ ജനങ്ങള്‍ക്ക് ലഭിക്കുന്ന പല നാണയങ്ങളും യഥാര്‍ത്ഥമല്ല.അവശ്യ സാധനങ്ങള്‍ വാങ്ങാനുള്ള പണത്തിനായി നെട്ടോട്ടമോടുന്ന ജനങ്ങള്‍ വ്യാജ നാണങ്ങളെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുന്നു. ജനങ്ങള്‍ക്ക് ലഭിക്കുന്ന പല നാണയങ്ങളും വ്യാജനാണ് എന്ന് തിരിച്ചറിയാന്‍ കഴിയാത്തതാണ് ജനങ്ങളെ വലക്കുന്നത്.

ജനങ്ങള്‍ക്കും പൊലീസിനും കച്ചവടക്കാര്‍ക്കും തിരിച്ചറിയാത്ത വിധത്തിലാണ് ഇപ്പോഴത്തെ വ്യാജന്മാരുടെ നിര്‍മാണം. ഇവയുടെ വിനിമയം സുഖമമായി നടക്കുന്നുമുണ്ട്. വ്യാജനെ തിരിച്ചറിയാന്‍ വളരെ ബുദ്ധിമുട്ടാണ് എന്നാണ് പല കച്ചവടക്കാരുടെയും അഭിപ്രായം. റിസര്‍വ് ബാങ്ക് ഇറക്കുന്ന നാണയത്തിന്റെ സവിശേഷതയെക്കുറിച്ച് പല ജനങ്ങള്‍ക്കും അറിവില്ലാത്തതാണ് മുഖ്യകാരണം. അതിനിടയില്‍ അസാധു പ്രഖ്യാപനത്തിന് ശേഷം ചില്ലറമാറുന്നതിനായി ബാങ്കില്‍ എത്തിയ ചിലര്‍ക്ക് അക്കം രേഖപ്പെടുത്താത്ത നാണയങ്ങള്‍ ലഭിച്ചതും ജനങ്ങള്‍ക്കിടയില്‍ ആശങ്കക്കിടയാക്കി. ഇനി റിസര്‍വ് ബാങ്ക് തന്നെയാണോവ്യാജ നാണയങ്ങള്‍ക്ക് പുറകില്‍ എന്ന് സംശയമുണര്‍ത്തുന്നവരും ഉണ്ട്.

നാണയം വ്യാജനാണോ എന്നറിയാന്‍ ഗൂഗില്‍ സെര്‍ച്ച് ചെയ്ത ചില ആധുനിക ഫ്രീക്കന്‍മാര്‍ ഗൂഗിളില്‍ കണ്ട ചിത്രവും വ്യാജനായിരുന്നു എന്നാണ് പരാതി. കാരണം റിസര്‍വ്വ് ബാങ്ക് പുറത്തിറക്കിയ യഥാര്‍ത്ഥ നാണത്തിന്റെ ചിത്രങ്ങള്‍ക്കൊപ്പം പുതിയ വ്യാജന്റെ ചിത്രവും അപ്‌ഡേറ്റ് ചെയ്തതാണ് വ്യാജ നിര്‍മാതാക്കള്‍ ജനങ്ങളെ പറ്റിക്കുന്നത്. സമാനമായ രീതിയില്‍ വ്യാജനാണയങ്ങള്‍ പെരുകുന്നു എന്ന വാര്‍ത്ത രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു എങ്കിലും നഗരത്തില്‍ ഇവ കാണപ്പെടുന്ന വിവരം ഇത് വരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

 

‘ഒന്നുമില്ലാത്തതില്‍ ഭേദമല്ലേ കൊഞ്ഞ പറയുന്നത്’, ഈ അവസരത്തില്‍ ഒന്നും നോക്കാന്‍ സമയമില്ല ആവശ്യങ്ങള്‍ നടക്കട്ടെ എന്നാണ് ചിലര്‍ പ്രതികരിച്ചത്.ഉ ത്തരേന്ത്യയില്‍ പലയിടത്തും റിപ്പോര്‍ട്ട് ചെയ്ത കാഴ്ച നഗരത്തിലും സജീവമാകുന്നുണ്ടെങ്കിലും തിരിച്ചറിയാനുള്ള പ്രയാസം ജനങ്ങളെയും നാട്ടുകാരെയും വലക്കുന്നു. ജനങ്ങള്‍ പരാതി നല്‍കാത്തതിനാല്‍ പോലീസിന് അന്വേഷണം നടത്താനും കഴിയുന്നില്ല.

യഥാര്‍ത്ഥ നാണയം തിരിച്ചറിയാം

റിസര്‍വ്വ് ബാങ്ക് പുറത്ത് വിടുന്ന യഥാര്‍ത്ഥ 10 രൂപാനാണയത്തിന് 27 മില്ലീമീറ്റര്‍ വ്യാസമുണ്ടാകും. നാണയത്തിന്റെ അകത്തും പുറത്തുമായി രണ്ട് വൃത്തങ്ങളുടെ സംയോജനമാണ്. പുറത്ത് കാണുന്ന സ്വര്‍ണനിറത്തിലുള്ള വൃത്തം കോപ്പര്‍, അലുമിനിയം, നിക്കല്‍ എന്നീ ലോഹങ്ങളുടെ മിശ്രിതം കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. അകത്തെ വൃത്തം അലുമിനിയം, നിക്കല്‍ എന്നിവയുടെ മിശ്രണവുമാണ്. നാണയത്തിന്റെ ഇടത് മുഖത്ത് കേന്ദ്രഭാഗത്ത്(നടുവില്‍)അശോകസ്തഭം ഉണ്ടാകും. അശോക സ്തഭത്തിന്‍ താഴെ സത്യമേവ ജയതേ എന്ന ഹിന്ദിയില്‍ ആലേഖനം ചെയ്തിരിക്കും.

പുറത്തെ വൃത്തത്തില്‍ ഇരുവശങ്ങളിലുമായി ഹിന്ദിയില്‍ ഭാരത് എന്നും ഇംഗ്ലീഷില്‍ ഇന്‍ഡ്യ,താഴെ ഭാഗത്ത ്അക്കത്തില്‍ നാണയം ഇറങ്ങിയ വര്‍ഷവും രേഖപ്പെടുത്തിയിരിക്കും. വലത് മുഖത്തായി രണ്ട് വൃത്തത്തിലും ഉള്‍പ്പെടുന്ന വിധത്തില്‍ 10 എന്ന് അക്കത്തില്‍ രേഖപ്പെടുത്തിയിരിക്കും. അതോടൊപ്പം രൂപയുടെ മുദ്രനടുഭാഗത്തായി കാണാം. മുദ്രയുടെ മുകളില്‍ രേഖപ്പെടുത്തിയിരിക്കുന്ന ചെറിയ രേഖകളുടെ എണ്ണ പത്തായിരിക്കും.

 

ഇത്തരം സവിശേഷതകള്‍ വെച്ചുകൊണ്ട് പലവിധത്തില്‍ റിസര്‍വ് ബാങ്ക് നാണയം പുറത്തിറക്കുന്നുണ്ടെങ്കിലും നാണയത്തിന്റെ ഭാരം, വ്യാസം, ഉപയോഗിക്കുന്ന ലോഹസങ്കരങ്ങള്‍, അശോക സ്തഭം എന്നിവക്ക് മാറ്റമുണ്ടാകില്ല. എന്നാല്‍ ഒറിജലിനെ വെല്ലുന്ന വ്യാജനാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending