Video Stories
പത്ത് രൂപ നാണയങ്ങളുടെ വ്യാജന് വ്യാപകമാകുന്നു
കോഴിക്കോട്: വ്യാജ പത്ത് രൂപാനാണയങ്ങള്‍ വ്യാപകമാകുമ്പോള്‍ ഇന്ത്യനേത് ചൈനയേത് എന്ന് തിരിച്ചറിയാതെ ജനങ്ങള്‍ ബുദ്ധിമുട്ടുന്നു. 1000,500 രൂപാനോട്ടുകള് അസാധുവായി പ്രഖ്യാപിച്ചതിന് ശേഷമാണ് ധാരാളമായി ഇവ ജനങ്ങളിലേക്കൊഴുകുന്നത്. ഇതിന് മുന്‍പ് പലയിടത്തും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും നഗരത്തില്‍ ഈ മാസം 8 മുതല്‍ 10 രൂപാ നാണയം എന്ന പേരില്‍ ജനങ്ങള്‍ക്ക് ലഭിക്കുന്ന പല നാണയങ്ങളും യഥാര്‍ത്ഥമല്ല.അവശ്യ സാധനങ്ങള്‍ വാങ്ങാനുള്ള പണത്തിനായി നെട്ടോട്ടമോടുന്ന ജനങ്ങള്‍ വ്യാജ നാണങ്ങളെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുന്നു. ജനങ്ങള്‍ക്ക് ലഭിക്കുന്ന പല നാണയങ്ങളും വ്യാജനാണ് എന്ന് തിരിച്ചറിയാന്‍ കഴിയാത്തതാണ് ജനങ്ങളെ വലക്കുന്നത്.
ജനങ്ങള്‍ക്കും പൊലീസിനും കച്ചവടക്കാര്‍ക്കും തിരിച്ചറിയാത്ത വിധത്തിലാണ് ഇപ്പോഴത്തെ വ്യാജന്മാരുടെ നിര്‍മാണം. ഇവയുടെ വിനിമയം സുഖമമായി നടക്കുന്നുമുണ്ട്. വ്യാജനെ തിരിച്ചറിയാന്‍ വളരെ ബുദ്ധിമുട്ടാണ് എന്നാണ് പല കച്ചവടക്കാരുടെയും അഭിപ്രായം. റിസര്‍വ് ബാങ്ക് ഇറക്കുന്ന നാണയത്തിന്റെ സവിശേഷതയെക്കുറിച്ച് പല ജനങ്ങള്‍ക്കും അറിവില്ലാത്തതാണ് മുഖ്യകാരണം. അതിനിടയില്‍ അസാധു പ്രഖ്യാപനത്തിന് ശേഷം ചില്ലറമാറുന്നതിനായി ബാങ്കില്‍ എത്തിയ ചിലര്‍ക്ക് അക്കം രേഖപ്പെടുത്താത്ത നാണയങ്ങള്‍ ലഭിച്ചതും ജനങ്ങള്‍ക്കിടയില്‍ ആശങ്കക്കിടയാക്കി. ഇനി റിസര്‍വ് ബാങ്ക് തന്നെയാണോവ്യാജ നാണയങ്ങള്‍ക്ക് പുറകില്‍ എന്ന് സംശയമുണര്‍ത്തുന്നവരും ഉണ്ട്.
നാണയം വ്യാജനാണോ എന്നറിയാന്‍ ഗൂഗില്‍ സെര്‍ച്ച് ചെയ്ത ചില ആധുനിക ഫ്രീക്കന്മാര് ഗൂഗിളില്‍ കണ്ട ചിത്രവും വ്യാജനായിരുന്നു എന്നാണ് പരാതി. കാരണം റിസര്‍വ്വ് ബാങ്ക് പുറത്തിറക്കിയ യഥാര്‍ത്ഥ നാണത്തിന്റെ ചിത്രങ്ങള്‍ക്കൊപ്പം പുതിയ വ്യാജന്റെ ചിത്രവും അപ്ഡേറ്റ് ചെയ്തതാണ് വ്യാജ നിര്‍മാതാക്കള്‍ ജനങ്ങളെ പറ്റിക്കുന്നത്. സമാനമായ രീതിയില്‍ വ്യാജനാണയങ്ങള്‍ പെരുകുന്നു എന്ന വാര്‍ത്ത രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു എങ്കിലും നഗരത്തില്‍ ഇവ കാണപ്പെടുന്ന വിവരം ഇത് വരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
‘ഒന്നുമില്ലാത്തതില്‍ ഭേദമല്ലേ കൊഞ്ഞ പറയുന്നത്’, ഈ അവസരത്തില്‍ ഒന്നും നോക്കാന്‍ സമയമില്ല ആവശ്യങ്ങള്‍ നടക്കട്ടെ എന്നാണ് ചിലര്‍ പ്രതികരിച്ചത്.ഉ ത്തരേന്ത്യയില്‍ പലയിടത്തും റിപ്പോര്‍ട്ട് ചെയ്ത കാഴ്ച നഗരത്തിലും സജീവമാകുന്നുണ്ടെങ്കിലും തിരിച്ചറിയാനുള്ള പ്രയാസം ജനങ്ങളെയും നാട്ടുകാരെയും വലക്കുന്നു. ജനങ്ങള്‍ പരാതി നല്കാത്തതിനാല് പോലീസിന് അന്വേഷണം നടത്താനും കഴിയുന്നില്ല.
യഥാര്‍ത്ഥ നാണയം തിരിച്ചറിയാം
റിസര്‍വ്വ് ബാങ്ക് പുറത്ത് വിടുന്ന യഥാര്‍ത്ഥ 10 രൂപാനാണയത്തിന് 27 മില്ലീമീറ്റര്‍ വ്യാസമുണ്ടാകും. നാണയത്തിന്റെ അകത്തും പുറത്തുമായി രണ്ട് വൃത്തങ്ങളുടെ സംയോജനമാണ്. പുറത്ത് കാണുന്ന സ്വര്‍ണനിറത്തിലുള്ള വൃത്തം കോപ്പര്‍, അലുമിനിയം, നിക്കല്‍ എന്നീ ലോഹങ്ങളുടെ മിശ്രിതം കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. അകത്തെ വൃത്തം അലുമിനിയം, നിക്കല്‍ എന്നിവയുടെ മിശ്രണവുമാണ്. നാണയത്തിന്റെ ഇടത് മുഖത്ത് കേന്ദ്രഭാഗത്ത്(നടുവില്‍)അശോകസ്തഭം ഉണ്ടാകും. അശോക സ്തഭത്തിന്‍ താഴെ സത്യമേവ ജയതേ എന്ന ഹിന്ദിയില്‍ ആലേഖനം ചെയ്തിരിക്കും.
പുറത്തെ വൃത്തത്തില്‍ ഇരുവശങ്ങളിലുമായി ഹിന്ദിയില്‍ ഭാരത് എന്നും ഇംഗ്ലീഷില്‍ ഇന്‍ഡ്യ,താഴെ ഭാഗത്ത ്അക്കത്തില്‍ നാണയം ഇറങ്ങിയ വര്‍ഷവും രേഖപ്പെടുത്തിയിരിക്കും. വലത് മുഖത്തായി രണ്ട് വൃത്തത്തിലും ഉള്‍പ്പെടുന്ന വിധത്തില്‍ 10 എന്ന് അക്കത്തില്‍ രേഖപ്പെടുത്തിയിരിക്കും. അതോടൊപ്പം രൂപയുടെ മുദ്രനടുഭാഗത്തായി കാണാം. മുദ്രയുടെ മുകളില്‍ രേഖപ്പെടുത്തിയിരിക്കുന്ന ചെറിയ രേഖകളുടെ എണ്ണ പത്തായിരിക്കും.
ഇത്തരം സവിശേഷതകള്‍ വെച്ചുകൊണ്ട് പലവിധത്തില്‍ റിസര്‍വ് ബാങ്ക് നാണയം പുറത്തിറക്കുന്നുണ്ടെങ്കിലും നാണയത്തിന്റെ ഭാരം, വ്യാസം, ഉപയോഗിക്കുന്ന ലോഹസങ്കരങ്ങള്‍, അശോക സ്തഭം എന്നിവക്ക് മാറ്റമുണ്ടാകില്ല. എന്നാല്‍ ഒറിജലിനെ വെല്ലുന്ന വ്യാജനാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
-
india2 days agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF2 days agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala2 days agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
world23 hours agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
india2 days agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala2 days agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
kerala3 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്
-
kerala2 days agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി

