Video Stories
ബി.ജെ.പിയുടെ ചതി

‘ഞങ്ങള്‍ക്ക് അധികാരത്തില്‍വരാന്‍ ഒരിക്കലും കഴിയില്ലെന്ന് ഉറപ്പുണ്ടായിരുന്നു. അങ്ങനെയാണ് നടപ്പാക്കാനാകാത്ത വലിയ വാഗ്ദാനങ്ങള്‍ നല്‍കണമെന്ന് ഞങ്ങളുടെ ആളുകള്‍ തീരുമാനിച്ചത്. ഞങ്ങള്‍ക്ക് അധികാരത്തിലെത്താന്‍ കഴിയാതിരുന്നെങ്കില്‍ അവ വലിയ പ്രശ്നമാകില്ലായിരുന്നു. ഇപ്പോള്‍ അതേക്കുറിച്ച് ജനങ്ങള്‍ ഞങ്ങളെ ഓര്‍മിപ്പിക്കുന്നു. ഞങ്ങളവയെ ചിരിച്ചുതള്ളി നടന്നുനീങ്ങുകയാണ്.’ കേന്ദ്ര ഉപരിതല ഗതാഗത വകപ്പുമന്ത്രിയും ബി.ജെ.പിയുടെ മുന്‍ ദേശീയ അധ്യക്ഷനുമായ നിതിന്‍ ഗഡ്കരി തന്റെ മഹാരാഷ്ട്ര സംസ്ഥാനത്തെ മറാത്തി ചാനലിന് അനുവദിച്ച അഭിമുഖത്തിനിടയിലാണ് മേല്‍വാചകങ്ങള്‍ ഉപവചിച്ചത്. കേള്‍ക്കുമ്പോള്‍ ഏവരും തലകുലുക്കി സമ്മതിക്കുന്ന നഗ്നയാഥാര്‍ത്ഥ്യമാണ് പ്രധാനമന്ത്രി മോദിയുടെ വിശ്വസ്ഥനായ നിതിന്‍ ഗഡ്കരി തുറന്നുപറഞ്ഞിരിക്കുന്നത്. മറാത്തി പ്രാദേശിക ഭാഷാചാനലായതിനാല് തന്റെ വാക്കുകള്‍ ആരും ശ്രദ്ധിക്കുന്നില്ലെന്ന് കരുതിയോ, അതല്ലെങ്കില്‍ സൂക്ഷ്മതയോടെയും ബുദ്ധിപൂര്‍വവും മാധ്യമ പ്രവര്ത്തകന് ഒരുക്കിയ ചോദ്യത്തില്‍ വീണു പോകുകയോ ഏതായാലും കേന്ദ്ര ക്യാബിനറ്റ് മന്ത്രിയുടെ മേല്‍പ്രസ്താവം രാജ്യത്തിപ്പോള്‍ സമൂഹ മാധ്യമങ്ങളിലും മുഖ്യധാരാ മാധ്യമങ്ങളിലും വന്‍ തരംഗമായി മാറിയിരിക്കുകയാണ്. എത്രതന്നെ തമസ്കരിക്കാന്‍ പരിശ്രമിച്ചാലും സത്യം എന്നായാലും പുറത്തുവരുമെന്നതിനുള്ള ഒന്നാം തരം ഉദാഹരണമാണിത്. എന്നാല്‍ സത്യം പുറത്തുപറയുക മാത്രമല്ല, തങ്ങളുടെ ചതിയെക്കുറിച്ച് മാപ്പു ചോദിച്ച് വോട്ടര്‍മാരുടെ മുന്നില്‍ തങ്ങളുടെ അധികാരക്കസേരകള്‍ ഒഴിഞ്ഞുപോകുകയാണ് ഗഡ്കരിയും മോദി സര്‍ക്കാരും ചെയ്യേണ്ടത്.
ഗഡ്കരിയുടെ പ്രസ്താവന ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തത് പതിവുപോലെ സമൂഹ മാധ്യമത്തിലൂടെയാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മന്ത്രിയുടെ പ്രസ്താവനക്ക് പ്രതികരണവുമായി സമൂഹ മാധ്യമത്തിലൂടെ ട്വീറ്റ് ചെയ്തതാണ് വിഷയം കൂടുതല്‍ ജനശ്രദ്ധ ലഭിക്കാന്‍ സഹായകമായത്. ‘ശരിയാണ് പറഞ്ഞത്. ജനങ്ങളുടെ സ്വപ്നങ്ങളെയും പ്രതീക്ഷകളെയും തങ്ങളുടെ അത്യാര്‍ത്തിക്ക് ഇരയാക്കുകയായിരുന്നു’. രാഹുല്‍ രേഖപ്പെടുത്തി. യഥാര്‍ത്ഥത്തില്‍ ഇന്ത്യയുടെ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ വാനോളമുണ്ടായിരുന്ന പ്രതീക്ഷകളെയാകെയാണ് നാലര കൊല്ലം മുമ്പ് അധികാരത്തിലേറിയ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ നിഷ്കരുണം തല്ലിക്കെടുത്തിയതെന്നത് സചിന്തിതമായ വസ്തുത മാത്രമാണ്. കഴിഞ്ഞ മോദി കാലഘട്ടം രാജ്യത്തെ സംബന്ധിച്ചിടത്തോളം സര്‍വരംഗത്തുമുള്ള അധോഗതിയുടെ കാലമായിരുന്നു. സംഘടിത കൊള്ളയെന്ന് നോട്ടു നിരോധനത്തെ മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് വിശേഷിപ്പിച്ചെങ്കില്‍ സത്യത്തില്‍ ബി.ജെ.പിക്കാരുടെയും ഹിന്ദുത്വ വര്‍ഗീയവാദികളുടെയും കൈകളിലെ കൊള്ള ഇരയായിരുന്നു മഹത്തായ നമ്മുടെ രാജ്യം. സാമ്പത്തിക കൊള്ളമാത്രമായിരുന്നില്ല ഇവിടെ സംഭവിച്ചത്. സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ജാതീയമായി പിന്തള്ളപ്പെട്ടവര്‍ക്കും മത ന്യൂനപക്ഷങ്ങള്‍ക്കുമെല്ലാം രാജ്യത്ത് അനുഭവിക്കേണ്ടിവന്ന തീക്ഷ്ണമായ കെടുതികളും ആക്രമണങ്ങളും സ്വാതന്ത്ര്യാനന്തരം ഇതാദ്യമായിരുന്നു. നോട്ടുകള്‍ ഒറ്റയടിക്ക് നിരോധിക്കുക വഴി 2016 നവംബറില്‍ പ്രധാനമന്ത്രി നടത്തിയ സാമ്പത്തിക സാഹസികതയുടെയും ചരക്കുസേവന നികുതിയിലൂടെ വരുത്തിവെച്ച വ്യാപാര നഷ്ടത്തിന്റെയും പെട്രോളിയം ഉത്പന്നങ്ങള്വഴി അമിതമായ നികുതി അടിച്ചേല്പിച്ചതിലൂടെയും രാജ്യത്തെ 130 കോടി ജനത ശ്വാസംമുട്ടി മരിക്കേണ്ട അവസ്ഥയുണ്ടായി. ഇതിനുപുറമെയാണ് വര്‍ഗീയക്കോമരങ്ങളുടെ അഴിഞ്ഞാട്ടം. തെക്കേ ഇന്ത്യയിലൊഴികെ രാജ്യത്തിന്റെ പലയിടത്തും ജനങ്ങള്‍ക്ക് വിശേഷിച്ചും മുസ്ലിംകള്ക്കും ദലിതര്‍ക്കും ജീവിക്കാന്‍ വയ്യാതായി. കാലങ്ങളായി അടിച്ചമര്‍ത്തപ്പെട്ടു കിടന്ന ജനവിഭാഗങ്ങള്‍ പടിപടിയായി സാമൂഹികമായി സ്വാതന്ത്ര്യത്തിന്റെ ഉച്ഛ്വാസ വായു ശ്വസിക്കാന്‍ ആരംഭിച്ച കാലത്താണ് 2014 മേയില്‍ അതിവര്‍ഗീയതയും അതിദേശീയതയും മുതലെടുത്ത് ബി.ജെ.പിയും സംഘ്പരിവാരവും വെറും 33 ശതമാനം വോട്ടുകളുടെ ജനാധിപത്യ പിന്‍ബലത്തില്‍ അധികാരത്തിലേറിയത്. പ്രതിപക്ഷത്തെ വിവിധ കക്ഷികളുടെ സ്വരച്ചേര്‍ച്ചയില്ലായ്മയായിരുന്നു ഇതിന് കാരണമായതെന്ന് ഇന്നെല്ലാവരും സമ്മതിച്ചുകഴിഞ്ഞു.
എന്തെല്ലാം വ്യാജ വാഗ്ദാനങ്ങളാണ് ബി.ജെ.പി നല്‍കിയതെന്ന് ഗഡ്കരി തുറന്നുപറഞ്ഞില്ലെങ്കിലും, അവയെന്തൊക്കെയാണെന്ന് ജനങ്ങള്‍ അനുഭവിച്ചറിഞ്ഞതാണ്. നോട്ടുനിരോധനം മുതല്‍ പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങളും സാംസ്കാരിക-വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പിടിച്ചെടുക്കലും കൊടിയ വിലക്കയറ്റവും വരെ അത് നീളുന്നു.
അച്ചേദിന്‍ (നല്ലനാളുകള്‍ ) വരുമെന്നായിരുന്നു കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പു കാലത്തെ ബി.ജെ.പി നേതാക്കളുടെ വാഗ്ദാനങ്ങളിലൊന്ന്. എന്നാല്‍ രണ്ടു വര്‍ഷം കൊണ്ട് -2016 സെപ്തംബറില്‍-ഗഡ്കരിക്കുതന്നെ അതുണ്ടാവില്ലെന്ന് പരസ്യമായി സമ്മതിക്കേണ്ടിവന്നു. കള്ളപ്പണം പിടിച്ചെടുത്ത് ഇന്ത്യയില്‍ കൊണ്ടുവന്ന് 15 ലക്ഷം വീതം ഓരോ ഇന്ത്യക്കാരന്റെയും അക്കൗണ്ടിലിടുമെന്ന് പ്രസ്താവിച്ചത് ഇപ്പോഴത്തെ പ്രധാനമന്ത്രി തന്നെയായിരുന്നു. ഇതിന് കഴിയാതെ വന്നപ്പോഴാണ് കള്ളപ്പണക്കാര്‍ക്കെതിരെ എന്ന് പറഞ്ഞ് കുത്തക വ്യവസായികള്‍ക്ക് പരമാവധി സഹായം ചെയ്തുകൊടുത്തത്. നീരവ് മോദി (113000 കോടി) ബി.ജെ.പി എം.പിയും കുത്തക വ്യവസായിയുമായ മല്യ (9000 കോടി). നോട്ടുനിരോധനത്തിന് പകരം പുതിയ നോട്ടടിക്കാനായി നഷ്ടപ്പെടുത്തിയത 7965 കോടി. കള്ളനോട്ടുകള്‍ പിടിക്കാനെന്ന പേരില്‍ പിന്‍വലിച്ച 500,1000 നോട്ടുകളില്‍ തിരിച്ചെത്തിയത് 99.3 ശതമാനമാണെന്ന് റിസര്‍വ ്ബാങ്ക് പറഞ്ഞു. മോദി നേരിട്ടാണ് താന്‍ വലിയ സാമ്പത്തിക പരിഷ്കരണത്തിന് തുടക്കമിടുന്നുവെന്ന ്കാട്ടാനായി ഈ പമ്പരവിഡ്ഢിത്തം അടിച്ചേല്പിച്ചത്. സാധാരണ ജനം പൊറുതിമുട്ടുമ്പോള്‍ സര്‍ക്കാര്‍ ഖജനാവില്‍നിന്ന് പട്ടേല്‍, ശിവജി പ്രതിമകള്‍ നിര്‍മിക്കാന്‍ എഴുതിക്കൊടുത്തത് 7000 കോടി. 2461 കോടി എസ്.ബി.ഐ നഷ്ടം വരുത്തിയത് കുത്തകകളുടെ കിട്ടാക്കടം എഴുതിത്തള്ളാന്‍ വേണ്ടി. ഇതേ എസ്.ബി.ഐ 6700 കോടി അദാനിക്ക് വായ്പ നല്‍കിയത് ഓസ്ട്രേലിയയില്‍ വ്യവസായം തുടങ്ങാന്‍. രാജ്യം കണ്ട ഏറ്റവും വലിയ റഫാല്‍ ഫ്രഞ്ച് യുദ്ധ വിമാന ഇടപാടിലെ അഴിമതി തുകയുടെ കണക്ക് 40,000 കോടി വരും. സ്വന്തം സുഹൃത്തായ, കടം കൊണ്ട് വലയുന്ന അനില്‍ അംബാനിയെ രക്ഷപ്പെടുത്താന്‍. ഇതൊക്കെ മറന്നെന്നു കരുതി ക്ഷേത്രത്തിന്റെ കാര്യവും പറഞ്ഞ് അഞ്ചാറു മാസങ്ങള്‍ക്കുള്ളില്‍ ഇക്കൂട്ടര്‍ വീണ്ടും വരും, കരുതിയിരിക്കുക. അതല്ലെങ്കില്‍ നമ്മുടെ രാജ്യം 2016ല്‍ പ്രധാനമന്ത്രിതന്നെ കേരളത്തില്‍ വന്ന് പരിഹസിച്ച സോമാലിയയുടെ അവസ്ഥയിലാകും.
Video Stories
ട്രെയിന്‍ അട്ടിമറി ശ്രമം; പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തി
ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ നിരത്തി ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.
മായന്നൂര്‍ മേല്‍പ്പാലത്തിന് സമീപമാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്. ആര്‍പിഎഫും കേരള പൊലീസും സ്ഥലത്ത് പരിശോധന നടത്തി.
kerala
ആലപ്പുഴയില്‍ സ്കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു; ഉപയോഗശൂന്യമായ കെട്ടിടമാണ് പൊളിഞ്ഞതെന്ന് പ്രധാനാധ്യാപകന്
അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി.

ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ ശക്തമായ മഴയില്‍ കാഞ്ഞിരപ്പള്ളി യു.പി സ്കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി. 50 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്.
അതേസമയം കെട്ടിടത്തിന് ഒരു വര്‍ഷമായി ഫിറ്റ്നസ് ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. ഉപയോഗ ശൂന്യമായ കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണതെന്ന് പ്രധാനാധ്യാപകന് ബിജു പറഞ്ഞു. എന്നാല്‍ മൂന്ന് ദിവസം മുമ്പ് വരെ ഇവിടെ ക്ലാസ് നടന്നിരുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു.
നിലവില്‍ 14 മുറി കെട്ടിടം കിഫ്ബി അനുവദിച്ചിട്ടുണ്ടെന്നും അടുത്തയാഴ്ച കുട്ടികളെ മാറ്റാന്‍ സാധിക്കുമെന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരമെന്നും പ്രധാനാധ്യാപകന് പറഞ്ഞു.
kerala
മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്
തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
21 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.
ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. രാവിലെ കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്‍ട്ടിന്റെ പരിധിയില്‍ വന്നു. ഈ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.
എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.
ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
-
india3 days ago
ഓപ്പറേഷന് സിന്ദൂര്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി എന്‍സിഇആര്‍ടി; മൂന്നാം ക്ലാസ് മുതല്‍ പാഠ്യവിഷയമാകും
-
india3 days ago
കളിച്ചുകൊണ്ടിരിക്കെ കയ്യില്‍ പാമ്പ് ചുറ്റി; ഒരു വയസുകാരന് മൂര്‍ഖന്‍ പാമ്പിനെ കടിച്ചു കൊന്നു
-
More2 days ago
ഹജ്ജ്: സഹായികളുടെ പ്രായത്തിൽ ഇളവ്
-
india2 days ago
കേരളത്തിലെ ക്രൈസ്തവ ഭവനങ്ങളിൽ കേക്കുമായെത്തുന്ന സംഘ്പരിവാർ മറ്റിടങ്ങളിൽ ക്രൂരമായി വേട്ടയാടുന്നു: വി.ഡി സതീശൻ
-
kerala3 days ago
മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിന് ഒരാണ്ട്; എങ്ങുമെത്താതെ പുനരധിവാസം
-
crime2 days ago
പാലക്കാട് മെറ്റാഫെത്തമിനുമായി രണ്ട് യുവതികളും, ഒരു യുവാവും അറസ്റ്റിൽ
-
kerala2 days ago
കൊല്ലത്ത് ദമ്പതികള്‍ വീട്ടില്‍ മരിച്ചനിലയില്‍; ഭാര്യയെ കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കിയതെന്ന് സൂചന
-
kerala3 days ago
പാലക്കാട് പൊട്ടി വീണ ലൈന്‍ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് കര്ഷകന് മരിച്ചു