Video Stories
ജയത്തോടെ ബ്ലാസ്റ്റേര്‍സ് മുന്നോട്ട്; സെമി സാധ്യത
കൊച്ചി: ഐഎസ്എല്ലില്‍ പൂനെ എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേര്‍സിന് 2-1ന്റെ ജയം. ക്യാപ്റ്റന്‍ ഹ്യൂസിന്റെയും ഹെയ്തി താരം നാസോണിന്റെയും ഉജ്വല ഗോളുകളുടെ മികവിലാണ് ആതിഥേയര്‍ ഹോംഗ്രൗണ്ടിലെ തുടര്‍ച്ചയായ നാലാം ജയം നേടിയത്. ജയത്തോടെ കേരളം സെമി സാധ്യത നിലനിര്‍ത്തി.
മത്സരത്തിന്റെ ആറാം മിനിറ്റില്‍ ഹെയ്തി താരം നാസോണാണ് കേരളത്തിനായി അക്കൗണ്ട് തുറന്നത്.
watch first goal:
തുടര്‍ന്ന് ആദ്യ പകുതിയില്‍ ഒട്ടേറെ മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാന്‍ ബ്ലാസ്റ്റേര്‍സ് താരങ്ങള്‍ക്കായില്ല. പലപ്പോഴും വിലങ്ങുതടിയായത് പോസ്റ്റിനു മുന്നില്‍ മഹാമേരുവായി നിന്ന പൂനെ ഗോള്‍കീപ്പര്‍ എദെല്‍ ബെറ്റെ തന്നെ.
ആദ്യ പകുതിയുടെ തുടര്‍ച്ച തന്നെയായിരുന്നു രണ്ടാം പകുതിയിലും. ഇടതടവില്ലാതെ ബ്ലാസ്റ്റേര്‍സ് മുന്നേറ്റങ്ങള്‍ക്കിടെ രണ്ടാം ഗോള്‍പിറന്നു. 57ാം മിനിറ്റില്‍ റാഫിയുടെ ഗോള്‍ ശ്രമം പൂനെ പ്രതിരോധം രക്ഷപ്പെടുത്തിയപ്പോള്‍ ലഭിച്ച കോര്‍ണറിലാണ് ഗോള്‍ വന്നത്. ഇഷ്ഫാഖിന്റെ കോര്‍ണര്‍ പോസ്റ്റിലേക്ക് വിനീത് മറിച്ചിട്ടത് ഹ്യൂസ് ഹെഡ് ചെയ്ത് ഗോളാക്കി മാറ്റി.
പിന്നീട് പന്ത് കൈവശം വെച്ച് പൂനെ മുന്നേറ്റങ്ങളുടെ മുനയൊടിക്കുകയായിരുന്നു ബ്ലാസ്റ്റേര്‍സ്. എന്നാല്‍ എക്സ്ട്രാ ടൈമിന്റെ അവസാന നിമിഷങ്ങളില്‍ അബിദല്‍ പൂനെക്കായി ഒരു ഗോള്‍ മടക്കിയത് സമ്മര്‍ദം സൃഷ്ടിച്ചെങ്കിലും കൂടുതല്‍ വില കൊടുക്കാതെ കേരളം മത്സരം സ്വന്തമാക്കി.
മുംബൈ സെമി ഉറപ്പാക്കിയതിനാല്‍ അവശേഷിക്കുന്ന മൂന്ന് സ്ഥാനങ്ങളിലേക്കാണ് ലീഗില്‍ ഇനിയുള്ള മത്സരം. ജയത്തോടെ 12 മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുമായി കേരളം മൂന്നാം സ്ഥാനത്തേക്ക് കയറി. ഇത്ര തന്നെ പോയിന്റുള്ള കൊല്‍ക്കത്ത ഗോള്‍ ശരാശരിയില്‍ രണ്ടാം സ്ഥാനത്ത് നില്ക്കുന്നു.
ഒരു ഹോം മത്സരവും ഒരു എവേ മത്സരവുമാണ് കേരളത്തിന് ഇനി അവശേഷിക്കുന്നത്. 29ന് കൊല്‍ക്കത്തയിലും ഡിസംബര്‍ നാലിനു കൊച്ചിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയുമാണ് മറ്റു അങ്ക ങ്ങള്. മൂന്നു കളികളും ജയിച്ചാല്‍ 24 പോയിന്റ് കേരളത്തിനു സ്വന്തമാക്കാം. ഗോള്‍ ശരാശരിയാണ് കേരളത്തിന് വിലങ്ങുതടിയാകുന്നത്. ഒരു അധിക ഗോള്‍ ശരാശരിയില്‍ മുംബൈക്കെതിരെ കളിച്ച കേരളം, മത്സരം അവസാനിപ്പിച്ചത് മൈനസ് നാലു ഗോളിന്റെ വ്യത്യാസത്തിലായിരുന്നു.
Video Stories
ട്രെയിന്‍ അട്ടിമറി ശ്രമം; പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തി
ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ നിരത്തി ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.
മായന്നൂര്‍ മേല്‍പ്പാലത്തിന് സമീപമാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്. ആര്‍പിഎഫും കേരള പൊലീസും സ്ഥലത്ത് പരിശോധന നടത്തി.
kerala
ആലപ്പുഴയില്‍ സ്കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു; ഉപയോഗശൂന്യമായ കെട്ടിടമാണ് പൊളിഞ്ഞതെന്ന് പ്രധാനാധ്യാപകന്
അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി.

ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ ശക്തമായ മഴയില്‍ കാഞ്ഞിരപ്പള്ളി യു.പി സ്കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി. 50 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്.
അതേസമയം കെട്ടിടത്തിന് ഒരു വര്‍ഷമായി ഫിറ്റ്നസ് ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. ഉപയോഗ ശൂന്യമായ കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണതെന്ന് പ്രധാനാധ്യാപകന് ബിജു പറഞ്ഞു. എന്നാല്‍ മൂന്ന് ദിവസം മുമ്പ് വരെ ഇവിടെ ക്ലാസ് നടന്നിരുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു.
നിലവില്‍ 14 മുറി കെട്ടിടം കിഫ്ബി അനുവദിച്ചിട്ടുണ്ടെന്നും അടുത്തയാഴ്ച കുട്ടികളെ മാറ്റാന്‍ സാധിക്കുമെന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരമെന്നും പ്രധാനാധ്യാപകന് പറഞ്ഞു.
kerala
മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്
തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
21 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.
ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. രാവിലെ കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്‍ട്ടിന്റെ പരിധിയില്‍ വന്നു. ഈ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.
എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.
ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
-
india3 days ago
‘മേജര്‍ വിന്’: ജാതി വിവേചനത്തിനെതിരെ നടപടിയെടുക്കാനുള്ള കാലിഫോര്‍ണിയ സര്‍ക്കാരിന്റെ അധികാരത്തെ യുഎസ് ഫെഡറല്‍ കോടതി ശരിവച്ചു
-
india3 days ago
അഹമ്മദാബാദ് വിമാനാപകടം: വിദേശ പൗരന്മാരുടെ കുടുംബങ്ങള്‍ക്ക് ലഭിച്ചത് തെറ്റായ മൃതദേഹങ്ങള്‍
-
india2 days ago
ഇന്ത്യയില്‍ നിന്നും നൂറുകണക്കിന് മുസ്ലിംകളെ നിയമവിരുദ്ധമായി ബംഗ്ലാദേശിലേക്ക് നാടുകടത്തിയതായി ഹ്യൂമന്‍ റൈറ്റ്സ് വാച്ച് റിപ്പോര്‍ട്ട്
-
Film3 days ago
കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്
-
india3 days ago
അഞ്ച് വര്‍ഷത്തിനു ശേഷം ചൈനീസ് പൗരന്മാര്ക്ക് ടൂറിസ്റ്റ് വിസ പുനരാരംഭിച്ച് ഇന്ത്യ
-
kerala3 days ago
മാസപ്പടി കേസ്: സിബിഐ, ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വീണ വിജയനുൾപ്പെടെയുള്ളവർക്ക് ഹൈക്കോടതി നോട്ടീസ്
-
crime3 days ago
പിണങ്ങിപ്പോയ ഭാര്യ തിരിച്ചെത്തിക്കാന്‍ അഞ്ച് വയസുകാരനെ നരബലി നല്കി യുവാവ്
-
More3 days ago
“ഞങ്ങൾ വിശപ്പിൽ മുങ്ങുകയാണ്, ക്ഷീണത്താൽ വിറയ്ക്കുകയാണ്”; ഗാസയിലെ മാധ്യമപ്രവർത്തകരെ സംരക്ഷിക്കാൻ ആഗോളതലത്തിൽ നടപടി ആവശ്യപ്പെട്ട് അൽ ജസീറ