Video Stories
ഗാസ എപ്പോഴാണ് ഭീകരവാദത്തിന്റെ പ്രതീകമായത്?
കാസര്‍കോട് തുരുത്തിയിലെ ‘ഗാസ സ്ട്രീറ്റി’നെ ഭീകരവാദവുമായി ചേര്‍ത്തുവായിക്കുന്ന മാധ്യമ ബോധം വിചാരണ ചെയ്യപ്പെടുന്നു… അഷ്‌റഫ് തൈവളപ്പ് ഫേസ്ബുക്കില്‍ എഴുതിയത്.
…………………..
ഗാസ എപ്പോഴാണ് തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും കേന്ദ്രമായത്!
കാസര്‍ക്കോട് ജില്ലയിലെ തുരുത്തിയില്‍ പുതുതായി പണിത ഒരു റോഡിന് ഗാസ സ്ട്രീറ്റ് എന്ന പേരു നല്‍കിയത് ഇന്നലെ ഇറങ്ങിയ ടൈംസ് ഓഫ് ഇന്ത്യയില്‍ ഒന്നാം പേജ് വാര്‍ത്തയാണ്. തീവ്ര ഇസ്ലാമിക് ഗ്രൂപ്പുകളുടെ സാന്നിധ്യമാണ് ഇതിനു പിന്നിലെന്നും ഇന്റലിജന്‍സ് ഏജന്‍സികള്‍ സ്ഥലം നിരീക്ഷിക്കുന്നതുമായാണ് വാര്‍ത്ത, കേട്ടപാതി കേള്‍ക്കാത്ത പാതി മറുനാടന്‍ മലയാളിയും മംഗളവും ആവശ്യത്തിന് മസാല ചേര്‍ത്ത് വാര്‍ത്ത ഓണ്‍ലൈനിലും നല്‍കി, അതിലൊട്ടും അത്ഭുതം തോന്നുന്നില്ല. പക്ഷേ South Live Malayalam പോലൊരു മാധ്യമം വരെ ഈ വാര്‍ത്ത ദുരൂഹതകള്‍ നിറച്ച് ഉയര്‍ത്തികാട്ടുന്നത് അത്ഭുതവും ഭയവും തോന്നിക്കുന്നു, മസാലകള്‍ അവരും ആവര്‍ത്തിക്കുന്നു. ചില ചാനലുകളും ഈ വാര്‍ത്ത സംപ്രേക്ഷണം ചെയ്തു.
ഇസ്ലാമിക തീവ്രവാദികളുടെ പോരാട്ട ചരിത്രം ഇവിടെ തുടങ്ങുന്നുവെന്ന തരത്തിലാണ് ഗാസയെ അവതരിപ്പിക്കാറുള്ളതെന്നും ഇസ്ലാമിക സംഘര്‍ഷത്തിന്റെ പ്രതീകമായാണ് ഗാസയെ വിലയിരുത്തുന്നതെന്നും മറുനാടന്റെ കണ്ടെത്തല്‍. തീര്‍ന്നില്ല, ജിഹാദിനായുള്ള പോരാട്ടം മുസ്ലിംകളില്‍ ആവേശം പടര്‍ത്താനുപയോഗിക്കുന്ന സ്ഥല പേരാണത്രെ ഗാസ. അങ്ങനെയൊരു സ്ഥലത്തിന്റെ പേര് തുരുത്തിയിലെ ഒരു തെരുവിന് നല്‍കിയതില്‍ ഭയങ്കരമാന ദുരൂഹതയുണ്ടെന്നും ലേഖകന്റെ മറ്റൊരു കണ്ടെത്തല്‍. 2016ല്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതാവുകയും ഐ.എസില്‍ ചേര്‍ന്നുവെന്ന് വിശ്വസിക്കപ്പെടുന്നതുമായ പടന്ന എന്ന സ്ഥലം ഇതിനടുത്താണെന്ന നട്ടാല്‍ കുരുക്കാത്ത നുണയാണ് മംഗളത്തിലെ ഹൈലൈറ്റ്. സൗത്ത് ലൈവും അതാവര്‍ത്തിക്കുന്നു. പടന്നയും തുരുത്തിയും തമ്മിലുള്ള ദൂരമെങ്കിലും നാട്ടുകാരോട് ചോദിച്ചറിയാനുള്ള സന്‍മനസെങ്കിലും കാണിക്കണമായിരുന്ന ‘അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകരെ, (അതെങ്ങനാ, പടന്നയും തുരുത്തിയും തമ്മില്‍ ചേര്‍ത്തു വെക്കുമ്പോഴാണല്ലോ വാര്‍ത്തക്ക് പഞ്ച് കിട്ടുകയുള്ളു).
ഇങ്ങനെയൊരു വാര്‍ത്താ നീക്കത്തിന് പിന്നില്‍ കാസര്‍ക്കോട് നഗരസഭയിലെ ഒരു ബി.ജെ.പി കൗണ്‍സിലറാണെന്ന് വാര്‍ത്ത മുഴുവനും വായിക്കുമ്പോള്‍ വ്യക്തമാണ്. വാര്‍ത്തകള്‍ക്ക് പിന്നാലെ വന്ന കെ.സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇതിന് ഉത്തമ ഉദാഹരണം. ബി.ജെ.പിക്കാര്‍ ആരോപിക്കുന്നുവെന്ന് പറഞ്ഞാല്‍ വാര്‍ത്തക്ക് പഞ്ച് കിട്ടില്ലെന്നും സ്വീകാര്യത ലഭിക്കില്ലെന്നും വാര്‍ത്ത പടച്ചുണ്ടാക്കിയവര്‍ക്കറിയാം.
സ്വാഭാവികമായും തീവ്രവാദ ബന്ധം ആരോപിക്കുന്ന വാര്‍ത്തകളില്‍ ചില മാധ്യമ പ്രവര്‍ത്തകര്‍ പുട്ടിന് പീരയിടും പോലെ ചേര്‍ക്കാറുള്ള കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ, എന്‍.ഐ.എ തുടങ്ങിയവ ഉപയോഗിക്കേണ്ടി വരും. ഇന്നേ വരെ ഐ.ബിയുടെ ഒരു ഉദ്യോഗസ്ഥനെ ഫോണില്‍ പോലും ബന്ധപ്പെടാത്ത ടീംസാണ് ഇങ്ങനെ മസാല അടിച്ചു വിടുന്നതെന്ന് ഓര്‍ക്കണം. ബി.ജെ.പിയും ആര്‍.എസ്.എസും കാസര്‍ക്കോട് നഗരത്തിലും പരിസര പ്രദേശങ്ങളിലും വഗീയതയും വിദ്വേഷവും വളര്‍ത്താന്‍ പണി തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ കുറേയായി, വര്‍ഗീയ ദ്രുവീകരണം തന്നെയാണ് അവരുടെ ലക്ഷ്യം. ചൂരിയിലെ മദ്രസ അധ്യാപകനെ പള്ളിയില്‍ കയറി വെട്ടിക്കൊന്നതും ഇന്നലെ രാത്രി അതേ സ്ഥലത്ത് വച്ച് ഒരു യുവാവിനെ അകാരണമായി കുത്തി പരിക്കേല്‍പിച്ചതും ഏറ്റവും ഒടുവിലത്തെ ഉദാഹരണം. (സുഹൃത്ത് Sabir Kottappuram ന്റെ വാക്കുകള്‍ കടമെടുത്താല്‍ ഇങ്ങനെ വായിക്കാം; 2009ലാണ് കെ.സുരേന്ദ്രന്‍ കാസര്‍ക്കോട് മത്സരിക്കാനായി കോഴിക്കോട് നിന്നും വണ്ടി കയറുന്നത്. ്രൈകം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം 2007ല്‍ കാസര്‍ക്കോട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വര്‍ഗീയ അസ്വാസ്ഥ്യങ്ങളുടെ എണ്ണം 28 ആയിരുന്നെങ്കില്‍ 2011 ആകുമ്പോഴേക്കും 152 എണ്ണമായി വര്‍ധിച്ചു. 2008ല്‍ നാലു പേരാണ് കൊല്ലപ്പെട്ടത്. 2011ല്‍ രണ്ടു പേരും കൊല്ലപ്പെട്ടു).
ഈ ടീംസ് നല്‍കുന്ന വിവരങ്ങളാണ് ഇത്തരം വാര്‍ത്തകളുടെ ആധാരമെന്ന് പറയുമ്പോള്‍ വാര്‍ത്ത പടച്ചുവിടുന്നവര്‍ക്ക് നടുവിരല്‍ നമസ്‌ക്കാരം പറയാതെ തരമില്ല. സയണിസ്റ്റുകളുടെ സമ്മര്‍ദം അതിജീവിച്ച് ഇന്ത്യ എക്കാലത്തും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച ജനസമൂഹമാണ് ഫലസീതിനിലേതെന്നും ഗാസ അധിനിവേശ, സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെയുള്ള പോരാട്ടത്തിന്റെ പ്രതീക നഗരമാണെന്നും ബി.ജെ.പിക്കാര്‍ക്കോ സുരേന്ദ്രനോ അറിയാഞ്ഞിട്ടല്ല, വിഷം വിതക്കുകയാണ് അവരുടെ ലക്ഷ്യം, അതിനായി എന്ത് നെറികേടും അവര്‍ ചെയ്യും. ആ കെണിയില്‍ വീണു പോവുന്ന മാധ്യമ പ്രവര്‍ത്തകരെ കുറിച്ച് സഹതാപം മാത്രം. നിങ്ങളൊന്ന് തുരുത്തി വരെ പോവാനുള്ള മനസെങ്കിലും കാണിക്കണം, ഒരു ഭയവും വേണ്ട, ഒരു അതിഥിക്ക് നല്‍കാവുന്നതിനുമപ്പുറമുള്ള സ്നേഹം ആ നാട് നിങ്ങള്‍ക്ക് തരും, ഒരേയൊരു ദിവസം കൊണ്ട് നിങ്ങളുടെ മനസില്‍ കെട്ടിപ്പൊക്കിയ വിഷലിപ്തമായ എല്ലാ മുന്‍ധാരണകളും വീണുടയും. നിങ്ങളുടെ തൂലികകള്‍ അവരുടെ നന്‍മകളിലേക്ക് ചലിക്കില്ലെന്നറിയാം, അവരുടെ ആവശ്യങ്ങള്‍ അധികാരികള്‍ക്ക് മുമ്പില്‍ വരച്ചു കാട്ടാന്‍ ശ്രമിക്കില്ലെന്നറിയാം, അവര്‍ നേരിടുന്ന അവഗണനകള്‍ക്ക് അവസാനമുണ്ടാവില്ലെന്നറിയാം, നീറുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കില്ലെന്നറിയാം, എങ്കിലും നുണക്കഥകള്‍ പ്രചരിപ്പിച്ച് ഒരു നാടിനെ അപമാനിക്കരുത്!
സംസ്ഥാനത്ത് വികസന കാര്യങ്ങളിലും സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങളിലും ഇത്രമാത്രം അവഗണിക്കപ്പെടുന്ന ഒരു ജില്ലയുണ്ടോ വേറെ?. അവഗണനയെ കുറിച്ച് പറഞ്ഞാല്‍ ഒരു വര്‍ഷം എഴുതിയാലും തീരാത്ത ഒരു പരമ്പര തന്നെ തീര്‍ക്കാം. കഴിഞ്ഞ സര്‍ക്കാര്‍, ജില്ലകള്‍ തോറും മെഡിക്കല്‍ കോളജ് പ്രഖ്യാപിച്ചപ്പോള്‍ കാസര്‍ക്കോടിനും കിട്ടിയിരുന്നു ഒരെണ്ണം; അതിപ്പോള്‍ ശിലയിട്ടിടത്ത് കിടക്കുന്നു, കൂടെ പ്രഖ്യാപിച്ച പല മെഡിക്കല്‍ കോളജുകളും പ്രവര്‍ത്തിച്ചു തുടങ്ങി. കാസര്‍ക്കോടുകാരന്‍ ഒരു പനി ബാധിച്ചാല്‍ പോലും മംഗലാപുരത്തെ അറവുശാലകളിലേക്ക് പോവേണ്ട ഗതികേടിന് ഇന്നും മാറ്റം വന്നിട്ടില്ല, അതേ കുറിച്ച് ആര് പറയും, ആര് കേള്‍ക്കും, പ്രാദേശിക പേജിനപ്പുറം ഇത്തരം വാര്‍ത്തകള്‍ക്ക് പ്രധാന്യം ലഭിക്കാറേയില്ല, (എന്നിട്ടും ഞാനടക്കമുള്ള മാധ്യമ പ്രവര്‍ത്തകര്‍ പറയും കാസര്‍ക്കോട് എന്ത് വാര്‍ത്ത ഉണ്ടാക്കാനാണെന്ന്), ഉണ്ടായാല്‍ തന്നെ തീവ്രവാദവും ഭീകരവാദവും സമാസമം ചേര്‍ത്ത് സൃഷ്ടിക്കപ്പെടുന്ന വാര്‍ത്തക്ക് ലഭിക്കുന്ന മാര്‍ക്കറ്റ് കിട്ടില്ലല്ലോ!
എത്രയെത്ര നരഹത്യകള്‍, എത്രയെത്ര രക്തസാക്ഷികള്‍, എത്രയെത്ര അഭയാര്‍ഥികള്‍, എത്രയെത്ര ബോംബിങ്ങുകള്‍, എത്രയെത്ര അമേരിക്കന്‍ വീറ്റോകള്‍, എരിഞ്ഞുപോയ എത്രയെത്ര കവിതകള്‍, ആകാശത്തേക്കുയരുന്ന അന്തമില്ലാത്ത പുകച്ചുരുളുകള്‍, നരകസമാനമായ ഒരു ജനതയുടെ ജീവിതം, വിലാപങ്ങളുടെ കണ്ണുനീര്‍ ഒരിക്കലും വിട്ടുമാറാത്ത ഫലസ്തീന്റെ ചിത്രമാണിത്. ഫലസ്തീന്‍ ജനതയുടെ മഹാനായ കവി മെഹ്മൂദ് ദാര്‍വിഷിന്റെ ഒരു കവിത ഇങ്ങനെ:
‘ഒരിക്കലും വിലപേശാനാകാത്ത
മുറിവുകളുടെ പ്രതിനിധിയാകുന്നു ഞാന്‍.
ആരാച്ചാരുടെ പ്രഹരമേറ്റ്
ഞാനെന്റെ മുറിവുകള്‍ക്കു മീതെ
നടക്കാന്‍ ശീലിച്ചിരിക്കുന്നു’
FinTech
സെന്‍സെക്‌സ് 250 പോയിന്റ് താഴ്ന്നു, നിഫ്റ്റി 25,700 ന് താഴെ; രണ്ടാം ദിവസവും ഓഹരി വിപണിയില്‍ നഷ്ടം
മേഖലകളില്‍, നിഫ്റ്റി പിഎസ്യു ബാങ്ക് മികച്ച പ്രകടനമായി തുടര്‍ന്നു.
സെന്‍സെക്‌സും നിഫ്റ്റിയും ശക്തമായ ഒക്ടോബര്‍ റാലിക്ക് ശേഷം പിന്‍വാങ്ങി, സ്വകാര്യ ബാങ്കുകളുടെ ബലഹീനതയും അതിവേഗം ചലിക്കുന്ന ഉപഭോക്തൃ ഉല്‍പ്പന്ന ഓഹരികളും വികാരത്തെ തളര്‍ത്തി. എന്നിരുന്നാലും, ത്രൈമാസ വരുമാനവും പ്രതിമാസ വാഹന വില്‍പ്പന ഡാറ്റയും ഇടിവ് കുറയ്ക്കാന്‍ സഹായിച്ചു.
ഇന്ത്യന്‍ മുന്‍നിര സൂചികകള്‍ നവംബര്‍ 3 ന് തുടര്‍ച്ചയായ രണ്ടാം സെഷനിലും തങ്ങളുടെ നഷ്ടം നീട്ടി. സമ്മിശ്ര ആഗോള സൂചനകള്‍ക്കിടയില്‍ പുതിയ ആഴ്ചത്തെ മന്ദഗതിയിലാക്കി. രണ്ടാം പാദത്തിലെ വരുമാനത്തിനൊപ്പം, നിക്ഷേപകര്‍ ഇന്ത്യ-യുഎസ് വ്യാപാര സംഭവവികാസങ്ങളിലും ശ്രദ്ധ പുലര്‍ത്തുന്നു. ഇത് വരും ദിവസങ്ങളില്‍ വിപണികള്‍ക്ക് ടോണ്‍ സജ്ജമാക്കുമെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു.
രാവിലെ സെന്‍സെക്സ് 249.61 പോയിന്റ് അഥവാ 0.30 ശതമാനം താഴ്ന്ന് 83,689.10ലും നിഫ്റ്റി 55.90 പോയിന്റ് അഥവാ 0.22 ശതമാനം ഇടിഞ്ഞ് 25,666.20ലും എത്തി. മാര്‍ക്കറ്റ് വീതി പോസിറ്റീവായി, 1,788 ഓഹരികള്‍ മുന്നേറി, 1,206 ഇടിവ്, 213 മാറ്റമില്ലാതെ.
ആദ്യകാല വ്യാപാരത്തില്‍ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ 0.6 ശതമാനം വരെ ഉയര്‍ന്നതോടെ വിശാലമായ വിപണികള്‍ ഉറച്ചുനിന്നു. ഇന്ത്യ VIX, അസ്ഥിരത സൂചിക, 4 ശതമാനം ഉയര്‍ന്നു, ഇത് വ്യാപാരികള്‍ക്കിടയില്‍ ചില ജാഗ്രത പ്രതിഫലിപ്പിക്കുന്നു.
മേഖലകളില്‍, നിഫ്റ്റി പിഎസ്യു ബാങ്ക് മികച്ച പ്രകടനമായി തുടര്‍ന്നു. 5 ശതമാനം കുതിച്ചുചാട്ടത്തിന് ശേഷവും കഴിഞ്ഞ ആഴ്ചയിലെ ശക്തമായ മുന്നേറ്റം തുടര്‍ന്നു. രണ്ട് സൂചികകളും 0.5 ശതമാനം വീതം നേട്ടമുണ്ടാക്കിയതോടെ മെറ്റല്‍, ഫാര്‍മ ഓഹരികളിലും വാങ്ങല്‍ താല്‍പ്പര്യം കണ്ടു. മറുവശത്ത്, എഫ്എംസിജി, ഐടി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ സ്റ്റോക്കുകള്‍ സമ്മര്‍ദ്ദത്തിലായി.
കമ്പനികള്‍ അവരുടെ Q2 വരുമാനം രേഖപ്പെടുത്തുന്നത് തുടര്‍ന്നതിനാല്‍ സ്റ്റോക്ക്-നിര്‍ദ്ദിഷ്ട പ്രവര്‍ത്തനം ദൃശ്യമായിരുന്നു. കുറഞ്ഞ ക്രെഡിറ്റ് ചെലവ് ചൂണ്ടിക്കാട്ടി ബ്രോക്കറേജുകള്‍ പോസിറ്റീവ് വീക്ഷണം നിലനിര്‍ത്തിയതിനെത്തുടര്‍ന്ന് ശ്രീറാം ഫിനാന്‍സ് ഓഹരികള്‍ ആദ്യകാല വ്യാപാരത്തില്‍ 5 ശതമാനം ഉയര്‍ന്നു. CLSA അതിന്റെ മികച്ച റേറ്റിംഗ് ആവര്‍ത്തിച്ചു, ടാര്‍ഗെറ്റ് വില ഒരു ഷെയറിന് 735 രൂപയില്‍ നിന്ന് 840 രൂപയായി ഉയര്‍ത്തി, അതിന്റെ FY26-FY28 വരുമാന എസ്റ്റിമേറ്റ് 2-4 ശതമാനം ഉയര്‍ത്തി.
അടുത്തിടെ നടന്ന ട്രംപ്-ഷി ജിന്‍പിംഗ് ഉച്ചകോടി ‘യുഎസ്-ചൈന വ്യാപാര യുദ്ധത്തില്‍ ഒരു താല്‍ക്കാലിക ഉടമ്പടി മാത്രമാണ് നല്‍കിയത്, ഒരു പൂര്‍ണ്ണമായ കരാറല്ല’ എന്ന് ജിയോജിത് ഇന്‍വെസ്റ്റ്മെന്റ്സിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ അഭിപ്രായപ്പെട്ടു. സാധ്യമായ യുഎസ്-ഇന്ത്യ വ്യാപാര കരാറില്‍ ഈ വികസനത്തിന്റെ സ്വാധീനം ”കാണാനിരിക്കുന്നതേയുള്ളൂ” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഓട്ടോമൊബൈലുകള്‍ക്ക്, പ്രത്യേകിച്ച് ചെറുകാറുകളുടെ ആവശ്യം, ശുഭപ്രതീക്ഷകളേക്കാള്‍ ശക്തമാണ്, ഇത് ഓട്ടോ ഷെയറുകളെ പ്രതിരോധശേഷി നിലനിര്‍ത്തും’ എന്ന് വിജയകുമാര്‍ ഓട്ടോ മേഖലയിലെ സ്ഥിരമായ പോസിറ്റീവ് പ്രവണത ചൂണ്ടിക്കാട്ടി.
Video Stories
തൊടുപുഴ ചീനിക്കുഴി കൂട്ടക്കൊലക്കേസില്‍ വിധി ഒക്ടോബര്‍ 30ന്
മുട്ടം ഒന്നാം നമ്പര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്
ഇടുക്കി: തൊടുപുഴ ചീനിക്കുഴിയില്‍ മകനെയും കുടുംബത്തെയും കത്തിച്ച് കൊലപ്പെടുത്തിയ ഭീകര കേസില്‍ പ്രതിക്ക് ശിക്ഷ ഒക്ടോബര്‍ 30ന് പ്രഖ്യാപിക്കും. മുട്ടം ഒന്നാം നമ്പര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. പ്രതിയായ ആലിയക്കുന്നേല്‍ ഹമീദിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു.
പ്രോസിക്യൂഷന്‍ വാദത്തില്‍ പ്രതി അതിക്രൂരമായ കൊലപാതകമാണ് നടത്തിയതെന്നും പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. കൊലപ്പെടുത്തിയവര്‍ നിഷ്‌കളങ്കരായ രണ്ട് കുട്ടികളുള്‍പ്പെടെ നാലുപേരാണെന്നും പ്രായം ഒഴിച്ചാല്‍ പ്രതിക്കെതിരെ ശക്തമായ തെളിവുകളാണെന്നും പ്രോസിക്യൂഷന്‍ അഡ്വ. എം. സുനില്‍ മഹേശ്വര പിള്ള വ്യക്തമാക്കി.
കോടതി പ്രതി കുറ്റക്കാരനാണെന്ന് നിരീക്ഷിച്ചതിനെ തുടര്‍ന്ന് ”എന്തെങ്കിലും പറയാനുണ്ടോ?” എന്ന ചോദ്യത്തിന് ഹമീദ് ശ്വാസംമുട്ടലും ആരോഗ്യപ്രശ്‌നങ്ങളുമുണ്ടെന്ന് വ്യക്തമാക്കി. പ്രതിഭാഗം വക്കീല്‍ ഹമീദിന്റെ പ്രായവും ആരോഗ്യനിലയും പരിഗണിച്ച് ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ടു.
2022 മാര്‍ച്ച് 18-നാണ് ഈ ക്രൂരക്കൊലപാതകം നടന്നത്. തൊടുപുഴ ചീനിക്കുഴിയിലെ ഫൈസല്‍, ഭാര്യ ഷീബ, മക്കളായ മെഹ്റ, അസ്ന എന്നിവരെയാണ് പിതാവായ ഹമീദ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയത്. സ്വത്ത് വീതംവെച്ചതിനെച്ചൊല്ലിയുണ്ടായ കുടുംബവിവാദമാണ് ഈ ഭീകര സംഭവത്തിന് കാരണമായത്.
ശിക്ഷാ വിധി ഒക്ടോബര്‍ 30-ന് പ്രഖ്യാപിക്കാനിരിക്കെ, ഈ കേസിനോടുള്ള സംസ്ഥാനതല ശ്രദ്ധ വീണ്ടും വര്‍ദ്ധിച്ചിരിക്കുകയാണ്.
Local Sports
സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് സമാപനം
ജേതാക്കള്‍ക്ക് ഗവര്‍ണര്‍ സ്വര്‍ണക്കപ്പ് സമ്മാനിക്കും
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേള ഇന്ന് സമാപിക്കും. തുടക്കം മുതല്‍ തിരുവനന്തപുരമാണ് ആധിപത്യം ഉറപ്പിച്ചത്. ഓവറോള്‍ ചാന്പ്യന്‍ഷിപ്പ് തിരുവനന്ദപുരം കൊണ്ടുപോകാം. മലപ്പുറമാണ് അത്ലറ്റിക്സില്‍ മുന്നില്‍ നില്‍ക്കുന്നത്. പാലക്കാടാണ് രണ്ടാമത്. അത്ലറ്റിക്‌സില്‍ 16 ഫൈനലുകളാണ് ഇന്ന് നടക്കുക. വിവിധ വിഭാഗങ്ങളിലെ 4X 100 മീറ്റര്‍ റിലേ മത്സരങ്ങളോടെ ഈ വര്‍ഷത്തെ സംസ്ഥാന കായിക മേള അവസാനിക്കും. 400 മീറ്റര്‍ ഫൈനലും ഇന്നാണ്. വൈകീട്ട് 3.30 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഗവര്‍ണര്‍ സ്വര്‍ണക്കപ്പ് സമ്മാനിക്കും. ഇത്തവണ 117.5 പവന്‍ തൂക്കമുള്ള സ്വര്‍ണക്കപ്പ് സമ്മാനിക്കും. ഉച്ചയ്ക്ക് ശേഷം 3.30നാണ് സമാപന സമ്മേളനം. ജേതാക്കള്‍ക്ക് ഗവര്‍ണര്‍ സ്വര്‍ണക്കപ്പ് സമ്മാനിക്കും.
മുന്‍പ് കാലങ്ങളായി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് മാത്രമായിരുന്നു സ്വര്‍ണ കപ്പ് സമ്മാനിച്ചിരുന്നത്.
-
kerala3 days agoദേവസ്വം ബോര്‍ഡ് കാലാവധി നീട്ടാനുള്ള നീക്കം സ്വര്‍ണക്കൊള്ള കേസിലെ പ്രതികളെ സംരക്ഷിക്കാന്‍; സണ്ണി ജോസഫ്
-
kerala3 days agoഅങ്കമാലിയില്‍ 6 മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊന്നു
-
kerala3 days ago‘അമ്മൂമ്മ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്’; അങ്കമാലിയിലെ കുഞ്ഞിന്റേത് കൊലപാതകമെന്ന് സ്ഥിരീകരണം
-
News2 days agoഇന്ത്യഓസീസ് ട്വന്റി20 പരമ്പരയില്‍ ആവേശം; കറാറയില്‍ നാലാം മത്സരം ഇന്ന്
-
india3 days agoകാമുകിയുടെ വിവാഹം തടയാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു; പോലീസ് സ്റ്റേഷനില്‍ തീകൊളുത്തി യുവാവ് മരിച്ചു
-
News3 days agoസൂപ്പര്‍ കപ്പ്: മുഹമ്മദന്‍സ് എസ്എസിക്കെതിരെ ഗോകുലം കേരളയ്ക്ക് ജയം
-
News3 days ago‘ഞങ്ങളെ ഭരിക്കുന്നത് ക്രിക്കറ്റല്ല’; അന്താരാഷ്ട്ര ഹോക്കി മത്സരങ്ങളില്‍ ഹസ്തദാനരീതി തുടരും
-
Film3 days agoരജനികാന്ത് നായകനായി, കമല്‍ ഹാസന് നിര്‍മിക്കുന്ന ചിത്രം; ‘തലൈവര്‍ 173’ പ്രഖ്യാപിച്ചു

