Connect with us

Culture

ഇതിഹാസം കണ്ണീരോടെ വിടാവാങ്ങി

Published

on

ഇതിഹാസ താരം ജിയാന്‍ലൂജി ബഫണ്‍ കണ്ണീരോടെ രാജ്യന്താര ഫുട്‌ബോളിന് നിന്ന് വിടവാങ്ങി. ലോകകപ്പ് പ്ലേഓഫ് മത്സരത്തില്‍ സ്വീഡനോട് സമനില വഴങ്ങി, ഇറ്റലി 2018ലെ റഷ്യന്‍ ലോകകപ്പില്‍ നിന്ന് പുറത്തായാതോടെയാണ് ബഫണ്‍ രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് ഗ്ലൗവഴിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഫിഫയുടെ മികച്ച ഗോള്‍ കീപ്പറിനുള്ള പുരസ്‌കാരം സ്വന്തമാക്കിയ ബഫണ്‍ ലോകകപ്പിനു ശേഷം വിരമിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ലോകകപ്പ് യോഗ്യത നേടനാവത്തതോടെ ബഫണിന്റെ വിടവാങ്ങലിന് കണ്ണീരോടെ വേദിയൊരുങ്ങുകയായിരുന്നു ഇറ്റലിയുടെ രാജ്യാന്തര ഫുട്‌ബോള്‍ സ്‌റ്റേഡിയം.ലോകംകണ്ട എക്കാലെത്തേയും മികച്ച കീപ്പര്‍മാരില്‍ ഒരാളെയാണ് ഇതോടെ കായികലോകത്തിന് നഷ്ടമാവുന്നത്.

ഇറ്റലിക്കായ് എന്റെ അവസാനം മത്സരം പരാജയമായതില്‍ നിരാശയുണ്ട്. തോല്‍വിയുടെ ഉത്തരവാദിത്വം എല്ലാവര്‍ക്കുമുണ്ട്. അതില്‍ നിന്ന് ആര്‍ക്കും രക്ഷപ്പെടാനാവില്ല. സ്വീഡനെതിരായ മത്സരശേഷം ബഫണ്‍ പ്രതികരിച്ചു.

അഞ്ച് ലോകകപ്പുകളില്‍ രാജ്യത്തിനായി ഇറ്റലിയുടെ കാവല്‍കുപ്പായമണിഞ്ഞ ബഫണ്‍, 2006 ലോകപ്പില്‍ ഇറ്റലി ചാമ്പ്യന്മാരാകുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ഫ്രാന്‍സിനെതിരായ കലാശപ്പോരിലെ ഷൂട്ടൗട്ടില്‍ പ്രകടിപ്പിച്ച അസാമാന്യ മികവ് ബഫണിനെ ഫൈനലിലെ താരമാക്കി. ലോക കിരീടമുള്‍പ്പെടെ നിരവധി നല്ല മൂഹുര്‍ത്തങ്ങള്‍ സമ്മാനിച്ച മൂപ്പതിയൊമ്പതുകാരന് രാജകീയമായ ഒരു വിടവാങ്ങലൊരുക്കാന്‍ താരനിബിഡമായ ഇറ്റലി ടീമിനായില്ല.

2006ലെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാര മത്സരത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ബഫണ്‍, 2012ല്‍ യുവേഫയുടെ ക്ലബ് പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടിയതോടെ ഈ നേട്ടത്തിലെത്തുന്ന ആദ്യ ഗോള്‍കീപ്പറായി. 27 വര്‍ഷം നീണ്ടുനിക്കുന്ന കളിജീവിത്തതില്‍ ആയിരത്തിലധികം മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. ഇതില്‍ ക്ലബ് തലത്തില്‍ തുടര്‍ച്ചയായ പന്ത്രണ്ടു മത്സരങ്ങളില്‍ ഗോള്‍ വഴങ്ങാത്തത് മറ്റൊരു ലോക റെക്കോര്‍ഡാണ്. ദേശീയ ടീമിനായി 175 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബുഫണ്‍ തന്നെയാണ് ഇറ്റലിക്കുവേണ്ടി ഏറ്റവുമധിക മത്സരങ്ങളില്‍ രാജ്യതിനുവേണ്ടി ബൂട്ടുകെട്ടിയത്.

രാജ്യാന്തര മത്സരങ്ങളില്‍ നിന്നും വിരമിച്ചെങ്കിലും ക്ലബ് തലത്തില്‍ യുവന്റസിനായി സീസണവസാനം വരെ ബഫണ്‍ കളത്തില്‍ തുടരും.

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Film

‘പ്രതിസന്ധികളെ മറിക്കടക്കാന്‍ ഖുര്‍ആന്‍ സഹായിച്ചു’: ഹോളിവുഡ് താരം വില്‍ സ്മിത്ത്‌

മക്കള്‍ക്ക് ഖുര്‍ആനിലെ വാക്കുകള്‍ ഉപദേശങ്ങളായി പറഞ്ഞു കൊടുക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

Published

on

വിശുദ്ധ ഖുര്‍ആന്‍ വായിച്ചതിന്റെ അനുഭവം പങ്കുവച്ച് പ്രശ്‌സ്ത ഹോളിവുഡ് താരം വില്‍ സ്മിത്ത്. മാധ്യമപ്രവര്‍ത്തകനായ അമര്‍ അദീപിന്റെ ബിഗ് ടൈം പോഡ്കാസ്റ്റ് എന്ന പരിപാടിയിലാണ് വില്‍ സ്മിത്ത് ഇക്കാര്യം പറഞ്ഞത്. തനിക്ക് ആത്മീയത ഇഷ്ടമാണെന്നും ജീവിതത്തിലെ അവസാന രണ്ട് വര്‍ഷം ബുദ്ധിമുട്ടായിരുന്നുവെന്നും അതിനെ മറികടക്കാന്‍ തനിക്ക് ഖുര്‍ആന്‍ സഹായകമായെന്നും അദ്ദേഹം പറഞ്ഞു.

‘എനിക്ക് ആത്മീയത ഇഷ്ടമാണ്, തന്റെ ജീവിതത്തിലെ അവസാന രണ്ട് വര്‍ഷം വളെര ബുദ്ധിമുട്ടേറിയ കാലമായിരുന്നു, ആ കാലഘട്ടത്തില്‍ താന്‍ ഖുര്‍ആന്‍ ഉള്‍പ്പെടെ എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളും വായിച്ചിരുന്നു. ഇത് സ്വയം ചിന്തിക്കാനും ആന്തരിക സ്വഭാവത്തെക്കുറിച്ച് ചിന്തിക്കാനും പ്രേരിപ്പിച്ചു’ അദ്ദേഹം പറഞ്ഞു.

ഈ റമദാന്‍ മാസത്തില്‍ ഖുര്‍ആന്‍ ഞാന്‍ പൂര്‍ണമായും വായിച്ചു. ഈ ഘട്ടത്തില്‍ ഏവരെയും ഉള്‍ക്കൊള്ളാനാവുന്ന വിശാലതയിലേക്ക് മനസിനെ വളര്‍ത്തിയെടുക്കുകയാണ്. ഖുര്‍ആന്റെ ലാളിത്യം തനിക്ക് വളരെ ഇഷ്ടമായി. എല്ലാം വളരെ ലളിതമായും കൃത്യമായും ഖുര്‍ആനിലുണ്ട്. യാതൊരു ബുദ്ധിമുട്ടുകളോ തെറ്റിദ്ധാരണകളോ ഇല്ലാതെ വളരെ എളുപ്പത്തില്‍ വായിച്ചു തീര്‍ക്കാമെന്നും അദ്ദേഹം പറഞ്ഞു.

‘ഞാന്‍ എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളും വായിച്ചു, തോറ മുതല്‍ ബൈബിളിലൂടെ ഖുര്‍ആന്‍ വരെ. എല്ലാം ഒരു പോലെയാണെന്നതില്‍ ഞാന്‍ ആശ്ചര്യപ്പെട്ടു, അവ തമ്മിലുള്ള ബന്ധം തകര്‍ന്നിട്ടില്ല.’ അദ്ദേഹം പറഞ്ഞു. മക്കള്‍ക്ക് ഖുര്‍ആനിലെ വാക്കുകള്‍ ഉപദേശങ്ങളായി പറഞ്ഞു കൊടുക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Trending