Connect with us

kerala

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന നേതൃക്യാമ്പ് ‘യുവജാഗരണ്‍’ കഞ്ചിക്കോട് അഹല്യ കാമ്പസില്‍ തുടക്കമായി

അവശ പിന്നാക്ക ജനവിഭാഗങ്ങളെ അവഗണിക്കുകയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍: പി.കെ കുഞ്ഞാലിക്കുട്ടി

Published

on

പാലക്കാട് : അവശ, പിന്നാക്ക ന്യൂനപക്ഷങ്ങളെ നിര്‍ദയം അവഗണിക്കുകയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍. ഇന്ത്യ കണ്ട ഒരു മഹാദുരന്തത്തിന് ഇരകളായവരെ പുനരധിവസിപ്പിക്കാന്‍ ഒരണ പോലും സൗജന്യമായി നല്‍കാന്‍ കേന്ദ്രത്തിനായിട്ടില്ല. അനുവദിച്ചതാകട്ടെ ചിലവഴിക്കാനാവാത്ത തരത്തിലുള്ള വായ്പയുമാണ്. കേരളത്തോടുള്ള രാഷ്ട്രീയപരമായ താത്പര്യമില്ലായ്മയാണ് ഇതിന് കാരണം.

അതുകൊണ്ടാണ് കേന്ദ്രത്തിന്റെ ഭൂപടത്തില്‍ കേരളമില്ലെങ്കില്‍ കേരളത്തിന്റെ ഭൂപടത്തില്‍ അവരുമുണ്ടാകരുതെന്ന് ആവര്‍ത്തിച്ച് പറയുന്നതെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന നേതൃക്യാമ്പ് ‘യുവജാഗരണ്‍’ കഞ്ചിക്കോട് അഹല്യ കാമ്പസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുടെ സാന്നിധ്യമുണ്ടായിട്ടു പോലും ഇന്ത്യന്‍ പൗരന്മാരെ ചങ്ങലക്കിട്ട് അമേരിക്ക നാടുകടത്തുന്ന നീക്കവുമായി മുന്നോട്ടു പോകുന്നത് ഇന്ത്യയെ ലോകത്തിന് മുന്നില്‍ കൂടുതല്‍ പരിഹാസ്യമാക്കുന്നതാണ്.

കേന്ദ്രത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന ഭരണമാണ് കേരളത്തിലുന്നുള്ളത്. സര്‍ക്കാറിന് ആരോടാണ് താത്പര്യമെന്ന് വ്യക്തമാകുന്നില്ല. ന്യൂനപക്ഷ- പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിന് ഫണ്ടനുവദിക്കുന്നില്ല. എസ്.സി- എസ്.ടി വിഭാഗങ്ങള്‍ക്കുള്ള ഫണ്ടുകള്‍ പോലും വെട്ടിക്കുറച്ചു. ഇത് സംബന്ധിച്ച ചോദ്യത്തിന് നിയമസഭയില്‍ സര്‍ക്കാറിന് ഉത്തരമില്ല. ദുര്‍ഭരണം അസഹ്യമായതോടെ സി.പി.എമ്മിനെ പിന്തുണച്ചവര്‍ പോലും കൈവിടുന്ന സാഹചര്യമാണുള്ളത്. നിരന്തര പോരാട്ടങ്ങളിലൂടെ നേടിയെടുത്ത സംവരണമടക്കം അട്ടിമറിക്കുന്ന സര്‍ക്കാറുകള്‍ക്കെതിരെ ജനാധിപത്യയുദ്ധത്തിന് യുവാക്കള്‍ സുസജ്ജരാകണം.

അധികാരം കാത്തുകെട്ടിക്കിടക്കുന്ന ഒരു പ്രസ്ഥാനമല്ല ഇന്ത്യന്‍ യൂണിയന്‍ മുസ്്‌ലിംലീഗ്, മറിച്ച് കയ്യില്‍ അധികാരമെത്തിയ ഘട്ടങ്ങളിലെല്ലാം സമൂഹത്തിന്റെ പരിവര്‍ത്തനത്തിന് വേണ്ടി അതുപയോഗിക്കേണ്ടത് എങ്ങിനെയാണെന്ന് മാതൃക കാട്ടിയ പ്രസ്ഥാനമാണ്്. മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളെയും തൊട്ട്, സാധാരണക്കാരന്റെ കണ്ണീരൊപ്പി, അവന്റെ വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക പുരോഗതിക്കായി സുസംഘടിതമായി നിലകൊണ്ട പാരമ്പര്യമാണ് മുസ്്‌ലിംലീഗിനുള്ളത്. തദ്ദേശസ്ഥാപനങ്ങള്‍ തൊട്ട് പാര്‍ലമെന്റില്‍ വരെ പ്രതിനിധകളുണ്ടാകണം, അധികാരത്തില്‍ തിരിച്ചെത്തുകയും വേണം. ഇല്ലായെങ്കില്‍ മുന്‍കാലങ്ങളില്‍ അവശ, പിന്നോക്ക-ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുവേണ്ടി നേടിയെടുത്തവയെല്ലാം ഇല്ലായ്മ ചെയ്യപ്പെടും. ഈ വിഭാഗങ്ങളെ അത്രമാത്രം പാര്‍ശ്വവത്കരിക്കുന്ന ഭരണമാണ് രാജ്യത്തുള്ളതെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ആമുഖപ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എ.എം.എ കരീം , യുത്ത് ലീഗ് ദേശീയ ജന.സെക്രട്ടറി അഡ്വ വി.കെ ഫൈസല്‍ ബാബു , സംസ്ഥാന ട്രഷറര്‍ പി.ഇസ്മായില്‍, വൈസ് പ്രസിഡന്റുമാരായ മുജീബ് കാടേരി, ഫൈസല്‍ ബാഫഖി തങ്ങള്‍ ,അഷറഫ് എടനീര്‍, കെ.എ മാഹീന്‍, സെക്രട്ടറിമാരായ സി.കെ മുഹമ്മദലി ,അഡ്വ നസീര്‍ കാര്യറ, ഗഫൂര്‍ കോല്‍കളത്തില്‍ , ടി.പി.എം ജിഷാന്‍ , ഫാത്തിമ തഹ്‌ലിയ,ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ടി.പി അഷറഫലി, എം.എസ് .എഫ് ദേശീയ പ്രസിഡന്റ്് അഹമ്മദ് സാജു, സംസ്ഥാന പ്രസിഡന്റ്് പി.കെ നവാസ്,ജന.സെക്രട്ടറി സി.കെ നജാഫ് , എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ്് എം.എം ഹമീദ്, പി.എം മുസ്തഫ തങ്ങള്‍, റിയാസ് നാലകത്ത് പ്രസംഗിച്ചു. വിവിധ സെഷനുകളില്‍ അഷറഫ് വാളൂര്‍, അഡ്വ.ദിനേഷ്, ടി.എ അഹമ്മദ് കബീര്‍ , പി.എ റഷീദ് പ്രഭാഷണം നടത്തി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഡിജിറ്റല്‍ അറസ്റ്റ്: ബംഗളൂരു സ്വദേശിനിക്ക് 32 കോടി രൂപയുടെ നഷ്ടം

മാസങ്ങള്‍ നീണ്ടുനിന്ന 187 സാമ്പത്തിക ഇടപാടുകളിലൂടെയാണ് 31.83 കോടി രൂപ കവര്‍ന്നെടുത്തത്.

Published

on

ബംഗളൂരുവിലെ 57 കാരിയായ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ ‘ഡിജിറ്റല്‍ അറസ്റ്റി’ന്റെ പേരില്‍ നടന്ന വമ്പന്‍ സൈബര്‍ തട്ടിപ്പില്‍ 32 കോടി രൂപ നഷ്ടപ്പെട്ടു. മാസങ്ങള്‍ നീണ്ടുനിന്ന 187 സാമ്പത്തിക ഇടപാടുകളിലൂടെയാണ് 31.83 കോടി രൂപ കവര്‍ന്നെടുത്തത്. നവംബര്‍ 14-നാണ് അവര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ആദ്യ തട്ടിപ്പ് നടന്നത് 2024 സെപ്റ്റംബര്‍ 15-നാണ്.

ആരംഭത്തില്‍ ഡി.എച്ച്.എല്‍ കുറിയര്‍ എക്‌സിക്യൂട്ടീവാണെന്ന് പറഞ്ഞ് വിളിച്ചെത്തിയ തട്ടിപ്പുകാര്‍, സ്ത്രീയുടെ പേരില്‍ മുംബൈ ഓഫീസില്‍ എംഡിഎംഎ, പാസ്പോര്‍ട്ടുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍ അടങ്ങിയ പാഴ്‌സല്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞു. തുടര്‍ന്ന് ‘സി.ബി.ഐ ഉദ്യോഗസ്ഥന്‍’ എന്ന് പരിചയപ്പെടുത്തിയ മറ്റൊരാള്‍ ഭീഷണിപ്പെടുത്തി. അറസ്റ്റ് ചെയ്യുമെന്ന ഭീഷണിക്കിടെ നിരപരാധിത്വം തെളിയിക്കാന്‍ സ്ത്രീയെ നിര്‍ബന്ധിക്കുകയും അവരുടെ എല്ലാ ചലനങ്ങളും റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

മകന്റെ വിവാഹം അടുത്തുള്ളതിനാല്‍ ഭീതിയില്‍പ്പെട്ട അവര്‍ തട്ടിപ്പുകാരുടെ നിര്‍ദ്ദേശം അനുസരിക്കേണ്ടി വന്നു. ‘ജാമ്യം’ എന്ന പേരില്‍ ആദ്യം രണ്ട് കോടി രൂപയും തുടര്‍ന്ന് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നുളള മുഴുവന്‍ പണവും, സ്ഥിര നിക്ഷേപം ഉള്‍പ്പെടെ, കൈമാറി. ‘ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്’ എന്ന പേരില്‍ ഒരു വ്യാജ രേഖയും തട്ടിപ്പുകാര്‍ നല്‍കി.

തുക തിരികെ നല്‍കുമെന്ന വാഗ്ദാനം പാലിക്കാതെ തട്ടിപ്പുകാര്‍ തീയതികള്‍ മാറ്റിനില്‍ക്കുകയായിരുന്നു. സാമ്പത്തികമായും മാനസികമായും തകര്‍ന്ന സ്ത്രീ ഒരുമാസത്തോളം ചികിത്സയില്‍ കഴിയേണ്ടിവന്നു. പിന്നീട് തട്ടിപ്പുകാരുമായി ബന്ധപ്പെടാനാകാതെ വന്നതോടെ, മകന്റെ വിവാഹശേഷം അവര്‍ പൊലീസില്‍ പരാതി നല്‍കി.

 

Continue Reading

kerala

അതിരപ്പിള്ളിയില്‍ കാര്‍ 40 അടി താഴ്ചയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ക്ക് പരിക്ക്

കാര്‍ പാര്‍ക്ക് ചെയ്യുന്നതിനായി ഡ്രൈവര്‍ പിന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ടതോടെയാണ് താഴ്ചയിലേക്ക് മറിഞ്ഞത്.

Published

on

അതിരപ്പിള്ളി: അതിരപ്പിള്ളിയിലുണ്ടായ ഗുരുതര വാഹനാപകടത്തില്‍ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച കാര്‍ 40 അടി താഴ്ചയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ക്ക് പരിക്കേറ്റു. രണ്ടാമത്തെ ചപ്പാത്തിക്ക് സമീപത്താണ് തിങ്കളാഴ്ച ഉച്ചയ്ക്ക് ഏകദേശം 1.45 ഓടെ അപകടം സംഭവിച്ചത്.

കാര്‍ പാര്‍ക്ക് ചെയ്യുന്നതിനായി ഡ്രൈവര്‍ പിന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ടതോടെയാണ് താഴ്ചയിലേക്ക് മറിഞ്ഞത്. കൊണ്ടോട്ടി രജിസ്ട്രേഷന്‍ നമ്പറിലുള്ള കാറാണ് അപകടത്തില്‍ പെട്ടത്. സംഭവം നടന്ന ഉടന്‍ വിവരം പുറത്തറിഞ്ഞിട്ടില്ല; കുറച്ച് സമയത്തിന് ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് വിവരം ലഭിച്ചത്. കാറിലുണ്ടായിരുന്ന രണ്ട് സ്ത്രീകള്‍ക്ക് ഗുരുതരമായ പരിക്കുകളാണ് സംഭവിച്ചതെന്ന് ലഭ്യമായ വിവരങ്ങള്‍ വ്യക്തമാക്കുന്നു.

 

Continue Reading

kerala

കേരളത്തില്‍ ശക്തമായ മഴ: ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

Published

on

ബംഗാള്‍ ഉള്‍ക്കടലിനും ശ്രീലങ്കക്കും മുകളിലായി നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍, മധ്യ കേരള മേഖലകളിലാണ് കൂടുതല്‍ മഴയ്ക്കുള്ള സാധ്യത.

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളും ബുധനാഴ്ച കോട്ടയം, ഇടുക്കി ജില്ലകളും യെല്ലോ അലര്‍ട്ടില്‍ തുടരും.

ശബരിമല മകരവിളക്ക് തീര്‍ത്ഥാടനം പുരോഗമിക്കുന്ന സാഹചര്യത്തില്‍ സന്നിധാനം, പമ്പ, നിലക്കല്‍ പ്രദേശങ്ങളില്‍ ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയെ കുറിച്ച് കാലാവസ്ഥ വകുപ്പ് പ്രത്യേക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തീര്‍ത്ഥാടകര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

 

Continue Reading

Trending