Connect with us

More

സി.എച്ചും ചന്ദ്രികയും നിറഞ്ഞ തലസ്ഥാന സായാഹ്നം

Published

on

ന്യൂഡല്‍ഹി: ചന്ദ്രിക മുന്‍ മുഖ്യപത്രാധിപര്‍ സി.എച്ച് മുഹമ്മദ് കോയയുടെ സമ്പന്നമായ സ്മരണകളാല്‍ സമൃദ്ധമായിരുന്നു വെള്ളിയാഴ്ച്ച രാജ്യ തലസ്ഥാനം. കാലിക്കറ്റ് പ്രസ് ക്ലബും സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ ജര്‍ണലിസം ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച സി.എച്ച് ദേശീയ മാധ്യമ പുരസ്‌ക്കാരദാനം ഉപരാഷ്ട്രപതി ഭവനില്‍ നടന്നപ്പോള്‍ സംസാരങ്ങളില്‍ നിറയെ കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയായിരുന്നു. ഉപരാഷ്ട്രപതി ഭവനിലെ പ്രൗഡഗംഭീരമായ ചടങ്ങില്‍ സംസാരിച്ചവര്‍ക്കെല്ലാം പറയാനുണ്ടായിരുന്നത് സി.എച്ച് എന്ന രണ്ടക്ഷരത്തെക്കുറിച്ചായിരുന്നു.

 

ആറാമത് സി.എച്ച് പുരസ്‌ക്കാരം ടൈംസ് ഓഫ് ഇന്ത്യ കണ്‍സല്‍ട്ടിംഗ് എഡിറ്റര്‍ സാഗരിഗാ ഘോഷ്, ദി ഹിന്ദു ഡെപ്യൂട്ടി എഡിറ്ററായി വിരമിച്ച നീന വ്യാസ്, ചന്ദ്രിക ചീഫ് എഡിറ്ററായിരുന്ന ടി.പി ചെറൂപ്പ, മനോരമ ചാനല്‍ ന്യൂസ് ഡയരക്ടര്‍ ജോണി ലൂക്കോസ് എന്നിവര്‍ക്ക് സമ്മാനിക്കാനെത്തിയ ഉപരാഷ്ട്രപതി ഡോ.ഹാമിദ് അന്‍സാരി ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തനത്തിന്റെ ചരിത്രവും വര്‍ത്തമാനവും വിശദീകരിച്ചാണ് സി.എച്ച് മുഹമ്മദ് കോയ എന്ന മുഖ്യപത്രാധിപരുടെ ശക്തമായ തൂലികയെക്കുറിച്ച് വാചാലനായത്. ചടങ്ങിന്റെ മുഖ്യാതിഥിയായി സ്വാഗതം പറഞ്ഞപ്പോള്‍ തന്റെ വസതിയില്‍ താന്‍ അതിഥിയോ എന്ന് സരസമായി പ്രതികരിച്ചായിരുന്നു ഡോ.ഹാമിദ് അന്‍സാരി സംസാരം തുടങ്ങിയത്.

 

മഹാത്മാഗാന്ധിജിയായിരുന്നു രാജ്യം കണ്ട മികച്ച പത്രാധിപ പ്രതിഭ. എന്നാല്‍ കേരളം പോലെ ചെറിയ സംസ്ഥാനത്തിന്റെ രാഷ്ട്രീയ, സാമുഹ്യ, സാംസ്‌കാരിക ചിത്രങ്ങളെ പഠിക്കാനും തന്റെ തൂലിക വഴി നാടിനും സമുഹത്തിനുമായി വിട്ടുവീഴ്ച്ചയില്ലാതെ പ്രവര്‍ത്തിക്കാനും കഴിഞ്ഞത് വഴിയാണ് സി.എച്ചിലെ മാധ്യമ പ്രതിഭയെ ചരിത്രം വായിച്ചെടുക്കുന്നത്. സാഗരിഗാഘോഷും നീന വ്യാസും ഉത്തരേന്ത്യന്‍ മാധ്യമ പ്രവര്‍ത്തന ലോകത്തുള്ളവരായിട്ടും സി.എച്ചിനെ മകന്‍ മൂനിറിലൂടെയാണ് തങ്ങള്‍ പഠിച്ചതെന്നായിരുന്നു പറഞ്ഞത്. ചടങ്ങില്‍ സംബന്ധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഏ.കെ ആന്റണിക്ക് സി.എച്ച് എന്നാല്‍ ഉറ്റമിത്രമായിരുന്നു.

 

2008 ല്‍ സി.എച്ച് പുരസ്‌ക്കാരം സ്വന്തമാക്കിയ രാജ്ദീപ് സര്‍ദേശായി കുടുംബ സമേതമാണ് ഭാര്യ സാഗരിഗയുടെ നേട്ടത്തിന് സാക്ഷ്യം വഹിക്കാനെത്തിയത്. പ്രാദേശിക മാധ്യമ പ്രവര്‍ത്തനത്തിന്റെ കരുത്ത് ഭരണതലത്തിലേക്ക് വ്യാപിപ്പിക്കുക മാത്രമല്ല ഏത് ഭരണാധികാരിക്കും നല്ല മാധ്യമ പ്രവര്‍ത്തകനായി ഇരിക്കാന്‍ കഴിയുമെന്ന് തെളിയിച്ച വ്യക്തിയാണ് സി.എച്ചെന്ന് സര്‍ദേശായി പറഞ്ഞു.സാധാരണക്കാരനായ പത്രാധിപ പ്രതിഭയായിരുന്നു സി.എച്ചെന്ന് അധ്യക്ഷനായിരുന്ന ചന്ദ്രിക ഡയരക്ടര്‍ ഡോ.പി.എ ഇബ്രാഹീം ഹാജി പറഞ്ഞപ്പോള്‍ പിതാവിന്റെ വഴിയില്‍ അഭിമാനത്തോടെയാണ് സഞ്ചരിക്കുന്നതെന്ന് ചന്ദ്രിക ഡയരക്ടറായ ഡോ.എം.കെ മുനീര്‍ പറഞ്ഞു.
ഭയമെന്നത് സി.എച്ചിന് അറിയാത്ത വികാരമായിരന്നുവെന്ന് സ്വാഗതം പറഞ്ഞ ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്റര്‍ കമാല്‍ വരദൂര്‍ പറഞ്ഞു. മലയാള മാധ്യമ പ്രവര്‍ത്തകര്‍ക്ക് തല ഉയര്‍ത്തി പറയാവുന്ന നാമമാണ് സി.എച്ചിന്റേതെന്ന് പ്രസ് ക്ലബ് സെക്രട്ടറിയും മാധ്യമം ന്യൂസ് എഡിറ്ററുമായ എന്‍.രാജേഷ് പറഞ്ഞു. ട്രസ്റ്റ് അംഗം പി.എ ഹംസ, എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡണ്ട് അഹമ്മദ് സാജു, ഡല്‍ഹി കെ.എം.സി.സി പ്രസിഡണ്ട് അഡ്വ.ഹാരിസ് ബീരാന്‍ തുടങ്ങിയവര്‍ 45 മിനുട്ട് ദീര്‍ഘിച്ച പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

Trending