Connect with us

Views

അസന്‍സോളില്‍ നിന്നുയര്‍ന്ന മതേതരത്വ ശബ്ദം

Published

on

സലീം ദേളി

ഹിംസയും അക്രമവും ഫാസിസത്തെ സംബന്ധിച്ചിടത്തോളം യാദൃച്ഛികമായി സംഭവിക്കുന്നതല്ല. കൃത്യമായ ആസൂത്രണത്തിലൂടെ നടപ്പിലാക്കുന്നതാണ്. ഹിംസ അവരുടെ കൈയബദ്ധമല്ല. പ്രായോഗികമായി അവര്‍ പരിശീലിച്ചെടുക്കുന്നതാണ്. ഒരു ജനതയെ ഭീതിക്ക് അടിപ്പെടുത്തുക എന്നതാണ് ഫാസിസത്തിന്റെ സൈദ്ധാന്തിക രീതി. ഹിറ്റ്‌ലര്‍ അക്രമം നടത്തുക മാത്രമല്ല, പുനരവതരിപ്പിച്ചു കാണുകയും ആഹ്ലാദിക്കുകയും ചെയ്തു. പ്രത്യക്ഷത്തിലുള്ള മാറ്റങ്ങള്‍ മാത്രമല്ല അവരുടെ ലക്ഷ്യം. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും രക്ഷാകവചങ്ങളാകുന്ന സംവിധാനങ്ങളെ കീഴ്‌പ്പെടുത്തുക എന്നതും അവരുടെ ലക്ഷ്യമാണ്. ഫാസിസത്തിന്റെ പ്രത്യയശാസ്ത്ര ന്യൂക്ലിയസ് തത്വമാണ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുക എന്നത്.

ഗുജറാത്ത് കലാപങ്ങളില്‍ വീടുകള്‍ ഗ്യാസ് ചേമ്പറുകളാക്കിയപ്പോള്‍ നാസികളേക്കാള്‍ ഭീകരമായിരുന്നു ഗുജറാത്തിലെ തെരുവ്. ഇന്ത്യയില്‍ വന്ന പുതിയ ഫാസിസ്റ്റ് പ്രവണതയുടെ ആദ്യ പരീക്ഷണശാലയായിരുന്നു ഗുജറാത്ത്. കാരണമില്ലെങ്കില്‍ കാരണമുണ്ടാക്കി കലാപം പുറപ്പെടുവിപ്പിക്കലാണ് ഫാസിസ്റ്റുകള്‍. ബീഫ് ഒരു കാരണമാണ്. അഖ്‌ലാഖ് ഇരയും. പ്രതി മരിച്ചപ്പോള്‍ അവര്‍ ദേശീയ പതാക പുതപ്പിച്ചു. കൊലയെ അവര്‍ ആഘോഷമാക്കി കൊണ്ടാടുകയാണ്. കൊലയാളികള്‍ക്ക് ധീരപരിവേഷം നല്‍കുന്നു. മുസ്‌ലിം വിദ്വേഷത്തിന്റെ ഇരയാണ് ഹരിയാനയിലെ ജുനൈദ്. ഒരാളെ കൊല്ലണമെന്ന് തോന്നിയാല്‍ പള്ളിയില്‍ കയറി കൊല്ലാം. ന്യൂനപക്ഷ സമുദായത്തെ നിരന്തരം പ്രകോപിപ്പിക്കുക എന്നതാണ് ഇന്ത്യയിലെ ഫാസിസ്റ്റുകളുടെ തന്ത്രം. കലാപമുണ്ടാക്കി ന്യൂനപക്ഷങ്ങളെ തെരുവിലിറക്കി ഹൈന്ദവ വോട്ടുകള്‍ വാരിക്കൂട്ടുന്നതാണ് ബി.ജെ.പി രാഷ്ട്രീയം. അമിത് ഷായുടെ ഉത്തരേന്ത്യന്‍ വിജയങ്ങളെ ഇത് ഏറെ സ്വാധീനിച്ചിട്ടുണ്ട്. എന്നാല്‍ സാഹചര്യങ്ങള്‍ മാറിമറിഞ്ഞപ്പോള്‍, പ്രതിരോധം ശക്തമായപ്പോള്‍ അവര്‍ വീണ്ടും വര്‍ഗീയ കാര്‍ഡുകളിറക്കുകയാണ്.

രാംനവമി ആഘോഷത്തിനിടെ പശ്ചിമ ബംഗാളിലെ പതിനാറു വയസ്സുകാരനെ ക്രൂരമായി കൊലപ്പെടുത്തി. ഇമാമിന്റെ മകന്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത മാത്രം മതിയായിരുന്നു അസന്‍സോളിന്റെ പ്രാന്തപ്രദേശം കത്തിയമരാന്‍. ജനം തിരിച്ചറിയാന്‍ ഒരുങ്ങുകയായിരുന്നു. അന്നേരത്താണ് വേദന കടിച്ചമര്‍ത്തി ഇമാം ഇംദാദുല്ല റാഷിദി മഹല്ലുകാരെ വിളിച്ചുവരുത്തി സംയമനം പാലിക്കാന്‍ ആവശ്യപ്പെട്ടത്. നാട്ടില്‍ പ്രശ്‌നമുണ്ടാക്കരുതെന്നും പ്രശ്‌നത്തിന് മുതിര്‍ന്നാല്‍ താന്‍ അസന്‍സോള്‍ വിട്ട് എവിടേക്കെങ്കിലും പോയ്ക്കളയുമെന്നും അദ്ദേഹം വികാരഭരിതനായി പറഞ്ഞു. രോഷാഗ്നിയില്‍ തിളച്ചു മറിഞ്ഞ ജനത ഇമാമിന്റെ ശക്തമായ ഇടപെടലില്‍ ശാന്തരായി. പതിനായിരക്കണക്കിനാളുകളാണ് സിബഗത്തുല്ലയുടെ ജനാസയെ അനുഗമിച്ചത്. പൊട്ടിക്കരഞ്ഞും വേദന ഉള്ളിലൊതുക്കിയും അവര്‍ നഗരത്തെ ദുഃഖത്തിലാഴ്ത്തി. സിബഗത്തുല്ലയുടെ ജീവന് പകരം ചോദിക്കാന്‍ സര്‍വമനസാല്‍ സന്നദ്ധരായവരെ സമാധാനത്തിലൂടെ ഇമാം പിടിച്ചു നിര്‍ത്തിയപ്പോള്‍, ഇമാമിന്റെ ഒറ്റയാള്‍ പോരാട്ടത്തില്‍ തകര്‍ന്നത് സംഘ്പരിവാറിന്റെ കലാപ ശ്രമമായിരുന്നു. ഒരാള്‍ ഫാസിസ്റ്റുകളെ പ്രതിരോധിച്ച രീതി, ഇന്ത്യന്‍ പാരമ്പര്യത്തെ പുനസൃഷ്ടിച്ചു. സാമൂഹിക-രാഷ്ട്രീയാന്തരീക്ഷത്തെ പൂര്‍ണ്ണമായി തിരിച്ചറിയുന്ന ഇമാം ഇംദാദുല്ല, വര്‍ഷങ്ങളായി സമാധാനത്തില്‍ കഴിയുന്ന അസന്‍സോള്‍ നഗരത്തെ ഫാസിസ്റ്റുകള്‍ക്ക് മുന്നില്‍ കൊലക്ക് വിട്ടുകൊടുത്തില്ല.

ബീഹാറിലും രാംനവമി ആഘോഷത്തിനിടെ അക്രമങ്ങള്‍ അരങ്ങേറി. രണ്ടു ലക്ഷത്തോളം വാളുകളാണ് ഹിന്ദുത്വ സംഘടനകള്‍ ഘോഷയാത്രക്കായി ബീഹാറിലെത്തിച്ചത്. അവര്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങളും പാട്ടുകളും മുസ്‌ലിംകളെ വ്രണപ്പെടുത്തുന്നതായിരുന്നു. ഹിന്ദുവിഭാഗത്തില്‍പെട്ടവരുടെ കടകള്‍ തീവെച്ച് അതൊരു കാരണമാക്കി അവതരിപ്പിക്കുകയാണ് ഔറംഗബാദില്‍ ചെയ്തത്. നവാഡയില്‍ രണ്ട് ജാതി സമൂഹത്തില്‍ പ്രശ്‌നങ്ങളായി കിടക്കുന്ന ഭൂമിയിലെ വിഗ്രഹം തകര്‍ത്താണ് അവര്‍ കലാപത്തിനിറങ്ങിയത്. എന്നാല്‍ കലാപം അവിചാരിതമായി സംഭവിച്ചതല്ല. ആറു മാസത്തോളം നടന്ന വ്യക്തമായ പ്ലാനിങ്ങുണ്ടായിരുന്നു. ഇത് ഇന്റലിജന്‍സ് കൃത്യമായി സര്‍ക്കാറിനറിയിച്ചിട്ടുണ്ട്. പൊലീസ് സംവിധാനത്തിന്റെ നിഷ്‌ക്രിയത്വമാണ് അവിടെ കലാപമുണ്ടാകാന്‍ കാരണം. പത്തോളം ജില്ലകളില്‍ കലാപമൊരുക്കുന്നതില്‍ സംഘ്പരിവാര്‍ വിജയം കണ്ടിരുന്നെങ്കിലും പ്രതീക്ഷിച്ച തിരിച്ചടിയും പ്രകോപനവും മുസ്‌ലിംകളില്‍നിന്ന് ഇല്ലാത്തതാണ് കലാപത്തെ പിടിച്ചുനിര്‍ത്തിയത്.

വ്യാജ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയില്‍ മുസ്‌ലിംകള്‍ക്ക് നേരെ സംഘ്പരിവാര്‍ ആക്രമണം അഴിച്ചുവിട്ടു. നിരവധി കടകളാണ് അക്രമികള്‍ തകര്‍ത്തത്. മാരകായുധങ്ങളുമായി സംഘടിച്ചെത്തുന്ന ഫാസിസ്റ്റുകള്‍ ഹിന്ദു പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന ഇല്ലാക്കഥ പ്രചരിപ്പിച്ചായിരുന്നു ആക്രോശിച്ചത്. ഇതിന് എ.ബി.വി.പി സോഷ്യല്‍ മീഡിയകളിലൂടെ പ്രചാരണം നല്‍കി. കലാപമുണ്ടാക്കാന്‍ സംഘ്പരിവാര്‍ മെനഞ്ഞെടുത്ത കെട്ടുകഥകള്‍ മാത്രമാണിത്. മുസ്‌ലിംകള്‍ വളരെക്കുറച്ച് മാത്രം പാര്‍ക്കുന്ന പ്രദേശമാണ് രുദ്രപ്രയാഗ് ജില്ലയിലെ അഗസ്ത്യമുനി. വര്‍ഷങ്ങളോളം സമാധാനം പുലര്‍ത്തിയ നാട് തെരഞ്ഞെടുപ്പ് അഭിമുഖീകരിക്കാന്‍ ഒരുങ്ങുമ്പോള്‍ കലാപമുഖരിതമാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്.

അതേസമയം സാമ്പത്തികമായി ന്യൂനപക്ഷത്തെ തകര്‍ക്കുകയെന്ന ലക്ഷ്യം അവരിലുണ്ട്. ഗുജറാത്ത് വംശഹത്യയോടെ കലാപം അവസാനിപ്പിച്ചിട്ടില്ല. മറ്റു സംസ്ഥാനങ്ങളിലേക്കും അവര്‍ കലാപത്തെ വ്യാപിപ്പിക്കുകയാണ്. ജീവിച്ചിരിക്കുന്നവരെ മാത്രമല്ല മരിച്ചവരെയും പിച്ചിച്ചീന്തിയാണ് ഫാസിസം ഭീതി തുടരുന്നത്. വംശഹത്യ മാത്രമല്ല സാംസ്‌കാരിക അധിനിവേശം കൂടിയാണത്. സാംസ്‌കാരിക ദേശീയത വളര്‍ത്തി മനുഷ്യവേട്ട തുടരുകയാണ്. ഭക്ഷണം, വേഷം, ചിഹ്നം, ആചാരങ്ങള്‍ തുടങ്ങിയവ കൊലപാതകത്തിനുള്ള പദാര്‍ത്ഥങ്ങളായി മാറി. നിരന്തരം ആത്മ സംഘര്‍ഷവും ഇതിലൂടെ പ്രകടമായി. നിശബ്ദമായ ഭീകരതയാണത്. ജീവിത രീതിയില്‍ ഭയമുണ്ടാകുന്നു. നടക്കുന്ന വഴിയില്‍ ഭയമുണ്ടാകുന്നു. ധരിച്ച വേഷം ജീവന് ഭീഷണിയാകുന്നു. വേഷവും ഭക്ഷണവും പച്ച മനുഷ്യനെ കൊല്ലാനുള്ള ഉപാധിയായി മാറി. നിശബ്ദതയുടെ ഭീകരത സംഘ്പരിവാര്‍ വളര്‍ത്തിയിട്ടുണ്ട്. അത് പടര്‍ത്താനുള്ള മാര്‍ഗമാണ് തുടര്‍ക്കഥകളാകുന്ന വര്‍ഗീയാക്രമണങ്ങളും ഭീതിശാസ്ത്രവും.

രാജ്യത്തിപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് ഫാസിസം ജനാധിപത്യത്തോട് നടത്തുന്ന തുറന്ന യുദ്ധമാണ്. രാജ്യത്തെ അക്രമങ്ങളെ ഹിന്ദു-മുസ്‌ലിം-ക്രിസ്ത്യന്‍-ദലിത് തമ്മിലടിയില്‍ കെട്ടിവെക്കുന്നത് മറയിടാനാണ്. മിശ്രവിവാഹിതരെ അടിച്ചു കൊല്ലുന്നതും ഭീഷണിപ്പെടുത്തുന്നതും ജനാധിപത്യത്തെ കീറിമുറിക്കുന്നതിന് തുല്യമാണ്. ഹിന്ദു-മുസ്‌ലിം ബന്ധത്തെ പൂര്‍ണ്ണമായും രാജ്യത്തില്ലാതാക്കുക എന്നതാണ് അവര്‍ക്ക് വേണ്ടത്. ഒന്നിച്ച് കച്ചവടം ചെയ്യുന്ന സ്‌നേഹിക്കുന്ന വ്യക്തികളെ മതേതര ഐക്യത്തെ ഫാസിസം ഭയക്കുന്നത് മൂലമാണ്.

ഫാസിസ്റ്റ്‌വത്കരണ കാലത്ത് മറ്റെല്ലാ വ്യത്യാസങ്ങള്‍ക്കപ്പുറം ഐക്യപ്പെടേണ്ടത് ഭരണഘടനാപരമായ ബാധ്യതയാണ്. കൂട്ടായ്മയായി പ്രവര്‍ത്തിച്ച് ഇരകളോടൊപ്പം ചേരണം. മറവിക്കെതിരെ ഓര്‍മ്മ കൊണ്ട് പോരടിക്കണം. മുന്‍വിധി, മനുഷ്യത്വ രാഹിത്യം, മറവി എന്നീ മൂന്നു തൂണുകളുടെ മുകളിലാണ് ഫാസിസം എക്കാലത്തും നിലനിന്നതെന്ന് ബര്‍ട്ടോള്‍ഡ് ബ്രഹ്ത് എന്ന കവി പാടിയിട്ടുണ്ട്. ചെറുക്കാന്‍ സമരം മാത്രമല്ല ആയുധമാക്കേണ്ടത്, സംയമനം കൂടി ചേര്‍ക്കണം. മാനവികതയെ ഒപ്പം കൂട്ടണം. ചരിത്രത്തെ യഥാവിധി അവതരിപ്പിക്കണം. അപ്പോഴേക്കും ഇന്ത്യന്‍ ഫാസിസത്തിന് മരണമണി മുഴങ്ങിയിട്ടുണ്ടാവും.

ഏതൊരു പ്രവര്‍ത്തനത്തിലും പ്രതിപ്രവര്‍ത്തനമുണ്ടാകുന്ന തത്വമാണ് ഫാസിസ്റ്റുകള്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കാന്‍ അവലംബിക്കുന്നത്. ജനാധിപത്യത്തെ കശാപ്പുശാലയിലേക്ക് വലിച്ചു കയറ്റും. മതേതരത്വം ഭൂരിപക്ഷ വര്‍ഗീയതയെ പിന്തുടരാന്‍ കാരണമാകും. അതുകൊണ്ടുതന്നെ ഇന്ത്യന്‍ സംസ്‌കാരവും രാഷ്ട്രീയവും ഒരേ ദിശയില്‍ സഞ്ചരിക്കേണ്ടതുണ്ട്. അസന്‍സോളില്‍ നിന്നുയര്‍ന്ന ശബ്ദമാണ് ഇന്ത്യയുടെ ആത്മാവ്.

kerala

‘എസ്‌ഐആറിനെ മറയാക്കിയുള്ള ബിജെപിയുടെ ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുന്നു’: കെസി വേണുഗോപാല്‍ എംപി

പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു

Published

on

ബിജെപിയെ പോലെ എസ് ഐ ആറിനെ മറയാക്കി കേരളത്തില്‍ സിപിഎം തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് എതിര് നില്‍ക്കുന്നവരുടെ സമ്മതിദാനാവകാശം ഇല്ലാതാക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്ന ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുകയാണ്. പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചതിനാലാണ് സംവിധായകന്‍ വിഎം വിനുവിന്റെ വോട്ട് നിഷേധിച്ചത്. കോഴിക്കോട് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് വിനു. മുന്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്ത വിനുവിനും കുടുംബത്തിനും വോട്ട് നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. അധികാര ദുര്‍വിനിയോഗത്തിലൂടെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡില്‍ യുഡിഎഫിന് വേണ്ടി മത്സരിക്കുന്ന വൈഷ്ണ സുരേഷിന് വോട്ടില്ലെന്ന് വരുത്തിതീര്‍ത്ത് അവരുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദ് ചെയ്യാനാണ് സിപിഎം ശ്രമിച്ചത്. സിപിഎമ്മിന്റെ നീചരാഷ്ട്രീയം ബോധ്യപ്പെട്ട ഹൈക്കോടതി,കനത്ത പ്രഹരം നല്‍കി നടത്തിയ നിരീക്ഷണം അങ്ങേയറ്റം സ്വാഗതാര്‍ഹമാണ്.ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന സന്ദേശമാണ് ഹൈക്കോടതി ഇതിലൂടെ നല്‍കിയതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

വൈഷ്ണയ്‌ക്കെതിരായ നീക്കത്തിലൂടെ ചെറുപ്പക്കാരികളായ പെണ്‍കുട്ടികള്‍ സജീവ രാഷ്ട്രീയരംഗത്തേക്ക് കടന്നുവരുന്നതിനെ തടയിടാനാണ് സിപിഎം പരിശ്രമിച്ചത്. ഇത് അവരുടെ ഇരട്ടത്താപ്പിന്റെ നേര്‍ച്ചിത്രമാണ്. ചെറുപ്പക്കാരിയെ മേയര്‍ സ്ഥാനത്ത് അവരോധിച്ചതില്‍ ഊറ്റം കൊള്ളുന്ന സിപിഎമ്മാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് നേരെ ജനാധിപത്യവിരുദ്ധത അഴിച്ചുവിട്ടതെന്നും വേണുഗോപാല്‍ പരിഹസിച്ചു.

എസ്‌ഐആര്‍ ധൃതിപിടിച്ച് നടപ്പിലാക്കണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിടിവാശി ബിജെപിയെ സഹായിക്കാനാണ്. അതിനിടെയാണ് എസ് ഐ ആര്‍ മറയാക്കി സിപിഎം കള്ളവോട്ട് ചേര്‍ക്കലും, വോട്ടു നിഷേധിക്കലും നടത്തുന്നത്. ബിജെപിയെപ്പോലെ സിപിഎമ്മിന്റെ കപട മതേതരവാദവും ജനാധിപത്യ സംവിധാനത്തിന് ശാപമാണ്. രാഷ്ട്രീപക്ഷപാത നിലപാടിന്റെ പേരില്‍ സിപിഎമ്മിന്റെ ഭീഷണിയാണ് പയ്യന്നൂരില്‍ ബിഎല്‍ഒയുടെ ആത്മഹത്യയ്ക്ക് കാരണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

Continue Reading

india

ഏഴു വർഷത്തിന് ശേഷം ചൈന സന്ദർശനം; മോദി- ഷി ജിൻ പിങ്ങ് കൂടിക്കാഴ്ച ഇന്ന്

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനീസ് പ്രസിഡണ്ട് ഷി ജിൻ പിങ്ങുമായി കൂടിക്കാഴ്ച നടത്തും. ടിയാൻജിനിൽ വച്ചാകും കൂടിക്കാഴ്ച. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യയ്ക്കുമേലുള്ള 50 ശതമാനം തീരുവയെ തുടർന്ന് ഇന്ത്യ- യു എസ് വ്യാപാര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിർണ്ണായകമാണ് കൂടിക്കാഴ്ച. ഏഴു വർഷത്തെ ഇടവേളക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചൈന സന്ദർശിക്കുന്നത്.

രണ്ട് ദിവസത്തെ ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സി‌ഒ) ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വൈകീട്ടാണ് ടിയാൻജിനിൽ എത്തിയത്. ബിൻഹായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ സമൂഹം നരേന്ദ്രമോദിയ്ക്ക് ഊഷ്മള സ്വീകരണം നൽകി. 2020 ലെ ഗാൽവാൻ താഴ്‌വരയിലെ സംഘർഷത്തിനുശേഷമുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിലും, വ്യാപാരത്തിലും പ്രാദേശിക സ്ഥിരതയിലും സഹകരണം വർധിപ്പിക്കുന്നതിനുമുള്ള തീരുമാനങ്ങൾ സന്ദർശനത്തിനിടയിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

രണ്ട് പ്രധാന സമ്പദ്‌വ്യവസ്ഥകളായ ഇന്ത്യയും ചൈനയും ലോക സാമ്പത്തിക ക്രമത്തിൽ സ്ഥിരത കൈവരിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കേണ്ടത് പ്രധാനമാണെന്ന് സന്ദർശനത്തിനു മുൻപായി ജപ്പാൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

Continue Reading

Features

അക്ഷരങ്ങളുടെ കുലപതിക്ക് വിട

മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു

Published

on

സഫാരി സൈനുല്‍ ആബിദീന്‍

മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.

ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്‍പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു

പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന്‍ പുരസ്‌കാരം, ജെ സി ഡാനിയേല്‍ പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം, കേരള നിയമസഭ പുരസ്‌കാരം തുടങ്ങി പുരസ്‌കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്‍മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.

പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.

ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്‍. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന്‍ ഇനിയുണ്ടാകുമോ എന്നറിയില്ല.

Continue Reading

Trending