Connect with us

Culture

മുസ്്‌ലിം നേതാക്കള്‍ക്ക് മുന്നില്‍ പുകവലിച്ചില്ല; ചൈനയില്‍ ഉദ്യോഗസ്ഥനെ തരംതാഴ്ത്തി

Published

on

ബീജിങ്: മുസ്്‌ലിം നേതാക്കള്‍ക്കുമുന്നില്‍ പുകവലിക്കാന്‍ മടികാണിച്ച ചൈനീസ് ഉദ്യോഗസ്ഥനെ കമ്യൂണിസ്റ്റ് ഭരണകൂടം തരംതാഴ്ത്തി. ഉയ്ഗൂര്‍ മുസ്്‌ലിം ഭൂരിപക്ഷ പ്രദേശമായ ഷിന്‍ജിയാങിലാണ് സംഭവം. ഹൊതാനിലെ പാര്‍ട്ടി ഗ്രാമമുഖ്യന്‍ ജലീല്‍ മത്‌നിയാസിനെതിരെയാണ് കമ്യൂണിസ്റ്റ് അധികാരികള്‍ അച്ചടക്ക നടപടി സ്വീകരിച്ചത്.
മതനേതാക്കളോടുള്ള ബഹുമാനാര്‍ത്ഥം അവരുടെ മുന്നില്‍വെച്ച് പുകവലിക്കാതെ മാറിനിന്നുവെന്നാണ് ജലീലിനെതിരെ ചൈനീസ് ഭരണകൂടം ചുമത്തിയിരിക്കുന്ന കുറ്റം. സീനിയര്‍ സ്റ്റാഫ് അംഗമായിരുന്ന അദ്ദേഹത്തെ സാധാരണ സ്റ്റാഫായാണ് തരംതാഴ്ത്തിയിരിക്കുന്നത്.
മതനേതാക്കള്‍ക്കുമുന്നില്‍ പുകവലിക്കാന്‍ ധൈര്യപ്പെടാത്ത ജലീലിന്റെ പെരുമാറ്റം ഷിന്‍ജിയാങിലെ മത തീവ്രവാദ ചിന്തകളോട് അനുഭാവം പ്രകടിപ്പിക്കുന്നതിന് തുല്യമാണെന്ന് ഹൊതാന്‍ കമ്യൂണിസ്റ്റ് അധികാരികളെ ഉദ്ധരിച്ച് ഗ്ലോബല്‍ ടൈംസ് വ്യക്തമാക്കി. പുകവലി വ്യക്തി താല്‍പര്യത്തിന്റെ ഭാഗമാണ്. മതനേതാക്കള്‍ക്കും സാധാരണക്കാര്‍ക്കും പരസ്പരം ആദരിക്കുകയും ചെയ്യാം. എന്നാല്‍ പാര്‍ട്ടി തലവനെന്ന നിലയില്‍ ജലീല്‍ മതതീവ്രാദത്തിനെതിരെ പോരാടേണ്ട വ്യക്തിയാണ്. മേഖലയിലെ തീവ്രവാദ ശക്തികളെ പ്രതിരോധിക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടിരിക്കുകയാണെന്ന് അധികൃതര്‍ പറയുന്നു.
ചൈനീസ് നടപടിക്കെതിരെ സോഷ്യല്‍ മീഡിയകളില്‍ വ്യാപക വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. മതനേതാക്കളുടെയും മുതിര്‍ന്നുവരുടെയും മുന്നില്‍വെച്ച് പുകവലിക്കാതിരിക്കുകയെന്നത് പ്രാദേശിക മതരീതിയാണെന്ന് ഴെജിയാങ് നോര്‍മല്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ തുര്‍ഗുന്‍ജുന്‍ തുര്‍സുന്‍ ചൂണ്ടിക്കാട്ടി. തീവ്രവാദ വിരുദ്ധ പോരാട്ടത്തില്‍ പ്രാദേശിക ആചാരങ്ങള്‍കൂടി അധികാരികള്‍ കണക്കിലെടുക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
ഷിന്‍ജിയാങില്‍ മുസ്്‌ലിംകള്‍ക്കെതിരെ ശക്തമായ അടിച്ചമര്‍ത്തല്‍ നടപടികളാണ് ചൈനീസ് ഭരണകൂടം പുറത്തെടുക്കുന്നത്. അടുത്തിടെ മേഖലയില്‍ മുസ്്‌ലിം സ്ത്രീകള്‍ ഹിജാബ് ധരിക്കുന്നതും പുരുഷന്മാര്‍ താടി വളര്‍ത്തുന്നതും നിയമം മൂലം നിരോധിച്ചിട്ടുണ്ട്.
ഉയ്ഗൂര്‍ മുസ്്‌ലിം വംശജരെ സാംസ്‌കാരികമായും മതപരമായും അടിച്ചമര്‍ത്താനുള്ള ചൈനീസ് നടപടികള്‍ ഷിന്‍ജിയാങിനെ സംഘര്‍ഷ ഭൂമിയാക്കിയിരിക്കുകയാണ്.

Film

കെജിഎഫ് യിലെ കാസിം ചാച്ച ഇനി ഓര്‍മ്മങ്ങളില്‍മാത്രം; കന്നഡ നടന്‍ ഹരീഷ് റായ് അന്തരിച്ചു

Published

on

ബെംഗളൂരു: പ്രശസ്ത കന്നഡ ചലച്ചിത്ര നടന്‍ ഹരീഷ് റായ് (55) അന്തരിച്ചു. ദീര്‍ഘനാളായി ക്യാന്‍സര്‍ ബാധിതനായിരുന്നു. വ്യാഴാഴ്ച ബംഗളൂരുവിലെ കിഡ്‌വായ് ആശുപത്രിയിലായിരുന്നു അന്ത്യം. 1990കളിലെ കന്നഡ സിനിമയുടെ സുവര്‍ണകാലഘട്ടത്തിലാണ് ഹരീഷ് റായിയുടെ സിനിമാ ജീവിതം ആരംഭിച്ചത്.

1995 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് സിനിമയായ ‘ഓം’ എന്ന ചിത്രത്തിലെ ഡോണ്‍ റോയി എന്ന കഥാപാത്രത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. തുടര്‍ന്ന് കന്നഡയും തമിഴ് സിനിമകളും ഉള്‍പ്പടെ നിരവധി ചിത്രങ്ങളില്‍ വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ കൈകാര്യം ചെയ്ത അദ്ദേഹം, സ്വാഭാവികമായ അഭിനയശൈലിയിലൂടെ പ്രേക്ഷകമനസുകള്‍ കീഴടക്കി. യാഷ് നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം ‘കെജിഎഫ്’ സീരിസിലെ കാസിം ചാച്ച എന്ന കഥാപാത്രത്തിലൂടെയാണ് ഹരീഷ് റായ് കന്നഡക്കപ്പുറത്തും പ്രശസ്തനായത്. ആ കഥാപാത്രം അദ്ദേഹത്തിന് ജനപ്രീതിയും ആരാധകശ്രദ്ധയും ഒരുപോലെ സമ്മാനിച്ചു.

Continue Reading

india

ബിഹാര്‍ പോളിങ് ബൂത്തിലേക്ക്

Published

on

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വോട്ടെടുപ്പിന് തുടക്കമായി. പതിനെട്ട് ജില്ലകളിലായി 121 മണ്ഡലങ്ങളാണ് ഇന്ന് പോളിങ് ബൂത്തിലെത്തുക. രാവിലെ ഏഴുമണിക്ക് തുടങ്ങുന്ന പോളിങ് വൈകിട്ട് ആറിന് അവസാനിക്കും. സുരക്ഷാ ഭീഷണി നേരിടുന്ന രണ്ട് മണ്ഡലങ്ങളില്‍ വൈകിട്ട് അഞ്ചിന് വോട്ടെടുപ്പ് അവസാനിക്കും.

മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വി യാദവും നിലവിലെ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി ഉള്‍പ്പെടെ പ്രമുഖര്‍ ഇന്ന് ജനവിധി തേടുന്നു. അടുത്ത ചൊവ്വാഴ്ചയാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. പതിനാലിനാണ് വോട്ടണ്ണല്‍. കനത്ത സുരക്ഷാ വിന്യാസമാണ് ജനവിധി നടക്കുന്ന 18 ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന 121 നിയമസഭാ മണ്ഡലങ്ങളില്‍ ഒരുക്കിയിട്ടുള്ളത്.

അവസാന നിമിഷം രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ഹരിയാന വോട്ട് ചോരി ആരോപണം സംസ്ഥാനത്ത് കാര്യമായ ചര്‍ച്ചയായിട്ടുണ്ട്. ‘മായി ബഹിന്‍ മാന്‍ യോജന’ പ്രകാരം സ്ത്രീകള്‍ക്ക് 30,000 രൂപ നല്‍കുമെന്ന തേജസ്വി യാദവിന്റെ വാഗ്ദാനം.

 

Continue Reading

Film

പ്രണവ് മോഹന്‍ലാലിന്റെ ‘ഡീയസ് ഈറെ’ ഇപ്പോള്‍ തെലുങ്കിലും; നവംബര്‍ 7ന് റിലീസ്

മലയാള പതിപ്പ് പ്രേക്ഷകപ്രശംസ നേടിയതോടൊപ്പം, പ്രകടന മികവും സാങ്കേതിക മികവും കൊണ്ടും പ്രശംസ പിടിച്ചുപറ്റി.

Published

on

പ്രണവ് മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ഹൊറര്‍ ചിത്രം ‘ഡീയസ് ഈറെ’യുടെ തെലുങ്ക് പതിപ്പ് നവംബര്‍ 7ന് റിലീസ് ചെയ്യുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. തെലുങ്ക് ട്രെയിലറും പുറത്തിറങ്ങിയിട്ടുണ്ട്. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ജിബിന്‍ ഗോപിനാഥ്, ജയ കുറുപ്പ്, അരുണ്‍ അജികുമാര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ചിത്രത്തിന് രാഹുല്‍ തന്നെയാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. മലയാള പതിപ്പ് പ്രേക്ഷകപ്രശംസ നേടിയതോടൊപ്പം, പ്രകടന മികവും സാങ്കേതിക മികവും കൊണ്ടും പ്രശംസ പിടിച്ചുപറ്റി. ട്രേഡ് റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രത്തിന്റെ ആഗോള കലക്ഷന്‍ 50 കോടി രൂപ കടന്നിട്ടുണ്ട്.

ചിത്രം തുടര്‍ച്ചയ്ക്ക് സാധ്യത സൂചിപ്പിച്ചെങ്കിലും രണ്ടാം ഭാഗം സംബന്ധിച്ച് രാഹുല്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മഞ്ജു വാര്യരുമായി രാഹുല്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രവും ഹൊറര്‍ വിഭാഗത്തിലായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

‘ഡീയസ് ഈറെ’ പ്രണവ് മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമായി വിലയിരുത്തപ്പെടുന്നു. ചിത്രം ആദ്യ ദിനത്തില്‍ 4.7 കോടി രൂപയും, രണ്ടാമത്തെ ദിവസം 5.75 കോടിയും, മൂന്നാം ദിവസം 6.35 കോടിയും ഇന്ത്യയില്‍ നിന്ന് സമാഹരിച്ചു.

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും വൈ നോട്ട് സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. ചക്രവര്‍ത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവരാണ് നിര്‍മ്മാതാക്കള്‍. ‘ഡീയസ് ഈറെ’ എന്നത് ലാറ്റിന്‍ വാക്കാണ് അര്‍ത്ഥം ”മരിച്ചവര്‍ക്കായി പാടുന്ന ദിനം” അല്ലെങ്കില്‍ ”ദിനം വിധിയുടെ”.

 

Continue Reading

Trending