Video Stories
“മരക്കാര്‍ ഒരു ഗണപതി ഭക്തനായിരുന്നുവെന്ന് ഇവിടെ എത്ര പേര്‍ക്കറിയാം”; മോഹന്‍ലാലിന്റെ ‘കുഞ്ഞാലി മരയ്ക്കാര്‍’ ഫസ്റ്റ് ലുക്ക് ഏറ്റെടുത്ത് ട്രോളര്‍മാര്‍
’പ്രിയര്‍ദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ ആരാധകരും സിനിമപ്രേമികളും ഒരേ പോലെ കാത്തിരിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം. കാലാപാനി എന്ന ചിത്രത്തിന് ശേഷം പ്രിയദര്‍ശന്‍ മറ്റൊരു ചരിത്ര സിനിമയുമായി വരുമ്പോള്‍ പ്രതീക്ഷകള്‍ ഏറെയാണ്. ഒപ്പം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം സിനിമക്ക് മലയാളത്തില്‍ നിന്നുള്ള ’പ്രിയര്‍ദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ ബ്രഹ്മാണ്ഡ ചിത്രം എന്ന വിശേഷണം ആണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്നത്.
മോഹന്‍ലാല്‍ കുഞ്ഞാലിമരക്കാറായി ചിത്രീകരണം പുരോഗമിക്കുമ്പോള്‍ ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വൈറലാവുകയാണ്. മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക് പേജിലൂടെ പുറത്തുവിട്ട കുഞ്ഞാലി മരക്കാരുടെ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. കുഞ്ഞാലിമരക്കാരുടെ വേഷമണിഞ്ഞുള്ള െഗറ്റപ്പ് ആണ് മോഹൻലാൽ തന്റെ ഔദ്യോഗിക പേജിലൂടെ പങ്കുവച്ചത്. കുഞ്ഞാലി മരക്കാരുടെ വേഷത്തിന് വമ്പന്‍ വരവേല്‍ക്കുന്നവരോടൊപ്പം പുതിയ വേഷത്തെ സിങായും ബാഹുബലി വേഷമായും പരിഹസിക്കുന്നവരും സോഷ്യല്‍ മീഡിയയില്‍ ഏറെയാണ്.
മരയ്ക്കാരുടെ തലപ്പാവില്‍ നി്ന്നും നെറ്റിയിലേക്ക് ഇറങ്ങിയ ചട്ടയില്‍ ഗണപതിയുടെ ചിത്രം വെച്ചതും പ്രേക്ഷകരില്‍ കൗതുകമുണ്ടാക്കിയിട്ടുണ്ട്. ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്.
കിളിചുണ്ടന്‍ മാമ്പഴം സിനിമ പോലെ കുഞ്ഞാലി മരക്കാരുടെ ജീവിതം കാണിക്കരുതെന്നും സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങളിലൂടെ പ്രേക്ഷകര്‍ പങ്ക് വെക്കുന്നുണ്ട്. തികഞ്ഞ ഇസ്ലാം മത വിശ്വാസിയായ കുഞ്ഞാലിമരക്കാരുടെ നെറ്റിയിലെങ്ങനെ നിസ്‌കാരത്തഴമ്പിനു പകരം ഗണപതിവിഗ്രഹം വന്നതും ചോദ്യം ചെയ്യുന്നവരുണ്ട്. ഒരു മഹാനെ ഇങ്ങനെ തരം താഴ്ത്തി ചിത്രീകരിക്കരുതെന്നും പ്രിയദര്‍ശന് കുറച്ചെങ്കിലും ചരിത്ര ബോധം ആകാമെന്നും സോഷ്യല്‍ മീഡിയ പറയുന്നുണ്ട്. മോഹന്‍ലാലിന്റെ കുഞ്ഞാലി മരക്കാര്‍ ലൂക്കിനെ ട്രോളികൊണ്ട് ട്രോളന്മാരും മുന്നോട് വന്നിരിക്കുകയാണ്. മരക്കാര്‍; അറബിക്കടലിന്റെ സിംഹത്തിന്റെ ചിത്രീകരണം ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
വിവിധ കമെന്റെുകളും ട്രോളികളും കാണാം…


- കട്ട ലാലേട്ടന്‍ ഫാന്‍ തന്നെയാണ് പറയേണ്ട സമയവുമല്ല എന്നാലും ഒന്നു ചോദിക്കട്ടേ……ഞാന്‍ മാത്രമാണോ കുഞ്ഞാലി മരക്കാറിന്റെ തലപ്പാവിന്റെ മീതെ ഗണപതി രൂപം കണ്ടത് ?
- മരക്കാര്‍ ഒരു ഗണപതി ഭക്തനായിരുന്നുവെന്ന് ഇവിടെ എത്ര പേര്‍ക്കറിയാം..’കുഞ്ഞിരാമന്‍ നായര്‍’ എന്നായിരുന്ന് യഥാര്‍ത്ഥ പേര്.. കൂടുതല്‍ സത്യങ്ങള്‍ വെളളിത്തിരയില്‍ പ്രിയ സംഘ് മിത്രം ‘പ്രിയേട്ടന്‍’ വെളിപ്പെടുത്തും.
- ഈ അവസരത്തില് പറയാന് പാടുണ്ടോന്നറിയില്ല.
ലാലേട്ടാാ….ലുക്ക് കിടു ആയിട്ടുണ്ട്.
പക്ഷെ ആ അടക്കേണ്ട കണ്ണ് മാറിപ്പോയില്ലേ - കുഞ്ഞാലി മരക്കാര്‍ സംഘ മിത്രമായിരുന്നൂ..
സംശയമുണ്ടെങ്കില്‍ കിരീടത്തിലേക്ക് സൂക്ഷിച്ച് നോക്കൂ….
പ്രിയന്‍ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ… - Noufal Nouf Dear ചൊറിയൻസ്…
നിങ്ങൾ എന്തിനാണ് ഇതിൽ വന്നു കുരു പൊട്ടിക്കുന്നേ..നിങ്ങൾക്കുള്ള സെൽഫി ടീം loading ആണ്ഇത് ഞങ്ങൾക്ക് ഉള്ളതാണ്
#ലാലേട്ടൻ😍#പ്രിയദർശൻ😍#മരക്കാർ😍 - ഈ ചിത്രത്തില്‍ എനിക്ക് തോന്നിയ ചോദ്യങ്ങള്‍
1 – ബൈനോക്കുലറിലൂടെ നോക്കുമ്പോള്‍ ഏതു കണ്ണാണു അടഞ്ഞിരിക്കേണ്ടത് ??
2- തികഞ്ഞ ഇസ്ലാം മത വിശ്വാസിയായ കുഞ്ഞാലിമരക്കാരുടെ നെറ്റിയിലെങ്ങനെ നിസ്‌കാരത്തഴമ്പിനു പകരം ഗണപതിവിഗ്രഹം വന്നു ??
3- കുഞ്ഞാലി മരക്കാര്‍ ഇത്രയും ‘കൊടൂരമായ’ സിക്ക് തലപ്പാവ് ധരിച്ചിരുന്നോ ??
4- ഇങ്ങനെ പൊണ്ണത്തടിയനായിരുന്നോ അഭ്യാസിയും പോരാളിയുമായിരുന്ന കുഞ്ഞാലി മരക്കാര്‍ ??
വാല്‍ക്കഷ്ണം : പൊന്നു പ്രിയദര്‍ശ്ശാ കുഞ്ഞാലിമരക്കാര്‍ പ്രശസ്തനായത് തീറ്റമല്‍സരത്തിലല്ല.. ഒരു മഹാനെ ഇങ്ങനെ തരം താഴ്ത്തി ചിത്രീകരിക്കരുത് , പ്ലീസ് ????????
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
-
world2 days agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
News20 hours agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala2 days ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
world3 days agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
kerala23 hours agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
kerala22 hours agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
Health2 days agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
kerala20 hours agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍

