Connect with us

india

മണിപ്പുരില്‍ വീണ്ടും സംഘർഷം; പ്രതിഷേധക്കാർ പൊലീസുമായി ഏറ്റുമുട്ടി

പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു

Published

on

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. സൈനികവേഷത്തില്‍ ആയുധങ്ങളുമായി അഞ്ചു പേരെ പൊലീസ് പിടികൂടിയ സംഭവത്തെ ചൊല്ലിയാണ് ഇംഫാലില്‍ സംഘര്‍ഷമുണ്ടായത്. പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി. പൊലീസുകാര്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് പരിക്കേറ്റു. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു.

സെപ്റ്റംബര്‍ 16നു സൈനികരുടെ വേഷത്തില്‍ ആയുധങ്ങളുമായി എത്തിയ അഞ്ചു പേരെ അറസ്റ്റ് ചെയ്തതോടെയാണു മണിപ്പുരില്‍ സ്ഥിതിഗതികള്‍ വഷളായത്. പിടിയിലായവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് താഴ്‌വരയില്‍ വലിയ പ്രതിഷേധങ്ങള്‍ അരങ്ങേറി. പിടികൂടിയവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്‌റ്റേഷനുകളിലേക്കു വനിതകള്‍ മാര്‍ച്ചും നടത്തിയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂരില്‍ ഉത്തരവാദിത്തമുള്ള സര്‍ക്കാര്‍ വരണം: കോണ്‍ഗ്രസ് എം.പി ബിമോല്‍ അക്കോയിജം

മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് രാജിവെച്ചതിനെ തുടര്‍ന്നാണ് ഇന്നര്‍ മണിപ്പൂര്‍ എം.പിയും കോണ്‍ഗ്രസ് നേതാവുമായ അദ്ദേഹത്തിന്റെ പ്രതികരണം.

Published

on

മണിപ്പൂരില്‍ ഉത്തരവാദിത്തമുള്ള സര്‍ക്കാര്‍ വരണമെന്ന് ഇന്നര്‍ മണിപ്പൂര്‍ എം.പിയും ജെ.എന്‍.യു പ്രൊഫസറുമായ ബിമോല്‍ അക്കോയിജം. നിലവിലുള്ള സാഹചര്യങ്ങളെ നേരിടാന്‍ സാധിക്കുന്ന സര്‍ക്കാരിനെയാണ് മണിപ്പൂരിന് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് രാജിവെച്ചതിനെ തുടര്‍ന്നാണ് ഇന്നര്‍ മണിപ്പൂര്‍ എം.പിയും കോണ്‍ഗ്രസ് നേതാവുമായ അദ്ദേഹത്തിന്റെ പ്രതികരണം.

ബിരേന്‍ സിങ്ങിന്റെ രാജി ബി.ജെ.പിയെ സംരക്ഷിക്കുന്നതിനുള്ള നീക്കമാണെന്ന് എം.പിയും കോണ്‍ഗ്രസ് നേതാവുമായ ഗൗരവ് ഗോഗൊയ്. സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന വംശീയ അക്രമങ്ങള്‍ പരിഹരിക്കുന്നതിനുപകരം ബി.ജെ.പിയെ സംരക്ഷിക്കാനുള്ള നീക്കമാണ് അദ്ദേഹം നടത്തിയതെന്നും ഗോഗൊയ് പറഞ്ഞു. മണിപ്പൂരില്‍ സമാധാനം സ്ഥാപിക്കാന്‍ ബി.ജെ.പിക്ക് പദ്ധതിയൊന്നുമില്ലെന്നും വിശ്വാസ വോട്ടെടുപ്പില്‍ ബി.ജെ.പി പരാജയപ്പെടുമെന്ന് അറിഞ്ഞ ശേഷമാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇടപെട്ടതെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ ആണ് ബിരേന്‍ സിങ് രാജ്ഭവനിലെത്തി രാജി സമര്‍പ്പിച്ചത്. ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ലയ്ക്ക് അദ്ദേഹം രാജിക്കത്ത് കൈമാറുകയായിരുന്നു. രാജ്ഭവനില്‍ ബി.ജെ.പി എം.എല്‍.എമാര്‍ക്കും എം.പിമാര്‍ക്കും ഒപ്പമെത്തിയാണ് ബീരേന്‍ സിങ് രാജിക്കത്ത് കൈമാറിയത്.കലാപബാധിതമായ മണിപൂരില്‍ നിലവിലുള്ള ബി.ജെ.പി സര്‍ക്കാരിനെതിരെ പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വിശ്വാസ വോട്ടെടുപ്പിന് സാധ്യതയുളളതിനാലാണ് ബിരേന്‍ സിങ്ങിന്റെ രാജി എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടുമടങ്ങിയതിന് പിന്നാലെയായിരുന്നു രാജി.

മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ മുഖ്യമന്ത്രിയെ മാറ്റണമെന്ന് ബി.ജെ.പി നേതാക്കളില്‍ പലരും ആവശ്യപ്പെട്ടിരുന്നു. സംഘര്‍ഷം നിയന്ത്രിക്കാന്‍ കഴിയാത്തതില്‍ ഭരണപക്ഷമായ ബി.ജെ.പിയിലുള്‍പ്പെടെ ഭിന്നതകളുണ്ടാവുകയും പ്രതിഷേധാര്‍ഹം എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ നിന്ന് രാജിവെക്കുകയും ചെയ്തിരുന്നു.

Continue Reading

india

ഡല്‍ഹി പോലെ ബിഹാറില്‍ ആവര്‍ത്തിക്കില്ല; ബിഹാറിലെ ജനങ്ങള്‍ മാറ്റത്തിന് വേണ്ടി കാത്തിരിക്കുന്നു: തേജസ്വി യാദവ്

ബിഹാര്‍ എന്നും ബിഹാറാണെന്നും അവിടുത്തെ സ്ഥിതിഗതികള്‍ നിങ്ങള്‍ക്ക് ആ സമയങ്ങളില്‍ മനസിലാവുമെന്നും തേജസ്വി യാദവ് പറഞ്ഞു.

Published

on

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കുന്ന ബിഹാര്‍ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്. ഡല്‍ഹിയില്‍ ബി.ജെ.പി നേടിയ വിജയം ബിഹാര്‍ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന അവകാശവാദങ്ങള്‍ ഉയരുന്നതിനിടെയാണ് തേജസ്വി യാദവിന്റെ പ്രതികരണം. ബിഹാര്‍ എന്നും ബിഹാറാണെന്നും അവിടുത്തെ സ്ഥിതിഗതികള്‍ നിങ്ങള്‍ക്ക് ആ സമയങ്ങളില്‍ മനസിലാവുമെന്നും തേജസ്വി യാദവ് പറഞ്ഞു. ഡല്‍ഹിയിലെ രാഷ്ട്രീയ സാഹചര്യങ്ങളല്ല ബിഹാറിലേതെന്നും ബിഹാറിലെ ജനങ്ങള്‍ മാറ്റത്തിന് കാത്തിരിക്കുകയാണെന്നും തേജസ്വി യാദവ് പറഞ്ഞു.

ഡല്‍ഹിയില്‍ 27 വര്‍ഷത്തിന് ശേഷമാണ് ബി.ജെ.പി അധികാരത്തില്‍ വരുന്നതെന്നും തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ബി.ജെ.പി പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വാഗ്ദാനങ്ങളില്‍ മാത്രം ഇക്കാര്യങ്ങള്‍ ഒതുങ്ങി പോവില്ലെന്ന് കരുതുന്നതായും തേജസ്വി പറഞ്ഞു. ജനാധിപത്യത്തില്‍ ജനങ്ങളാണ് യഥാര്‍ത്ഥ യജമാനന്‍മാരെന്നും ആര് ഭരിക്കണമെന്ന് അവരാണ് തീരുമാനിക്കുന്നതെന്നും തേജസ്വി യാദവ് പറഞ്ഞു.

ജനവിധി എപ്പോഴും ബഹുമാനിക്കപ്പെണ്ടേതുണ്ടെന്നും അതേസമയം ജനവിധിക്ക് വേണ്ടി ഉയര്‍ത്തിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെടാതെ പോകരുതെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി ഓരു കാഴ്ച മാത്രമാണെന്നും ബിഹാര്‍ ഇപ്പോഴും അവശേഷിക്കുന്നുവെന്നുമായിരുന്നു എന്‍.ഡി.എ നേതാക്കള്‍ ഉന്നയിച്ചിരുന്നത്. കേന്ദ്രമന്ത്രി ജിതിന്‍ റാം മാഞ്ചി ഉള്‍പ്പെടെയുള്ളവരാണ് പരാമര്‍ശം നടത്തിയത്.

നിലവില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ എന്‍.ഡി.എ സഖ്യമാണ് ബിഹാര്‍ ഭരിക്കുന്നത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി എന്‍.ഡി.എ സഖ്യം ഒരുങ്ങി കഴിഞ്ഞതായും സംയുക്ത യോഗങ്ങള്‍ വിളിച്ച് ചേര്‍ത്തതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 70ല്‍ 48 മണ്ഡലത്തിലും ബി.ജെ.പിയാണ് ജയിച്ചത്. ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടി 22 സീറ്റില്‍ ഒതുങ്ങുകയും ചെയ്തു.

Continue Reading

india

ദേശീയ സെന്‍സസ് എത്രയും വേഗം നടപ്പാക്കണം: സോണിയാഗാന്ധി

‘ക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ പൗരന്മാര്‍ക്ക് നഷ്ടമാകുന്നു’

Published

on

ദേശീയ സെന്‍സസ് എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജനസംഖ്യാ കണക്കെടുപ്പു നടപ്പാക്കാത്തതിനാല്‍ ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ ആനുകുല്യങ്ങള്‍ കോടിക്കണക്കിന് ജനങ്ങള്‍ക്ക് ലഭിക്കുന്നില്ലന്നും രാജ്യസഭയില്‍ സോണിയ ഗാന്ധി കുറ്റപ്പെടുത്തി. വിവിധ ക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ പൗരന്മാര്‍ക്ക് ലഭ്യമാക്കേണ്ടത് അനിവാര്യമാണെന്ന് സോണിയ പറഞ്ഞു.

2011 ലാണ് ഇന്ത്യയില്‍ അവസാനം സെന്‍സസ് നടന്നത്. 2021 ല്‍ ആരംഭിക്കണ്ടേ സെന്‍സസ് നടപടികള്‍ പക്ഷേ, കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ തുടങ്ങിയിട്ടില്ല. കോടി കണക്കിന് ഇന്ത്യകാര്‍ക്ക് ലഭിക്കണ്ടേ ആനുകൂല്യങ്ങളാണ് ഇക്കാരണത്താല്‍ നഷ്ടപ്പെടുന്നത്. ഭക്ഷ്യ സുരക്ഷ പൗരന്റെ മൗലിക അവകാശമാണെന്നും സോണിയ ഗാന്ധി പറഞ്ഞു. കോവിഡ് കാലത്ത് ഭക്ഷ്യ സുരക്ഷാ നിയമം രാജ്യത്തെ ജനങ്ങള്‍ക്ക് ആശ്വാസമായിരുന്നുവെന്നും സോണിയ ഓര്‍മ്മിപ്പിച്ചു.

‘ 2013 സെപ്തംബറില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ദേശീയ ഭക്ഷ്യസുരക്ഷാ നിയമം (എന്‍എഫ്എസ്എ) രാജ്യത്തെ 140 കോടി ജനങ്ങള്‍ക്ക് ഭക്ഷ്യ-പോഷകാഹാര സുരക്ഷ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു സുപ്രധാന സംരംഭമായിരുന്നു. ദശലക്ഷക്കണക്കിന് ദുര്‍ബലരായ കുടുംബങ്ങളെ സംരക്ഷിക്കുന്നതില്‍ ഈ നിയമം നിര്‍ണായക പങ്ക് വഹിച്ചു, പ്രത്യേകിച്ച് കൊവിഡ് 19 പ്രതിസന്ധി ഘട്ടത്തില്‍.’ സിപിപി അദ്ധ്യക്ഷ പറഞ്ഞു.

സെന്‍സസ് കാലതാമസം മൂലം 14 കോടിയോളം ഇന്ത്യക്കാര്‍ക്ക് ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ ആനുകൂല്യങ്ങള്‍ നഷ്ടമായെന്ന് സോണിയ ഗാന്ധി രാജ്യസഭയില്‍ പറഞ്ഞു. ബജറ്റ് സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു സോണിയ. ജനസംഖ്യാ കണക്കെടുപ്പ് ഇപ്പോള്‍ തന്നെ നാലുവര്‍ഷത്തെ കാലതാമസം നേരിട്ടു കഴിഞ്ഞു. ഈ വര്‍ഷവും ഇത് നടത്താന്‍ സാധ്യതയില്ലെന്ന ആശങ്കയും സോണിയ പ്രകടിപ്പിച്ചു.

Continue Reading

Trending