Connect with us

More

2019 സെമി ഫൈനല്‍ വോട്ടെണ്ണല്‍; അഞ്ച് സംസ്ഥാനങ്ങളില്‍ മൂന്നിലും കോണ്‍ഗ്രസ്

Published

on

ന്യൂഡല്‍ഹി: രാജ്യം ആകാംഷയോടെ കാത്തിരിക്കുന്ന അസം, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തെലങ്കാന സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലായി കണക്കാക്കപ്പെടുന്ന അഞ്ച് സംസ്ഥാനങ്ങളിലെ വോട്ട് എണ്ണി തുടങ്ങിയപ്പോള്‍ കോണ്‍ഗ്രസിന്റെ വന്‍ മുന്നേറ്റമാണ് കാണുന്നത്.

അഞ്ച് സംസ്ഥാനങ്ങളില്‍ മൂന്നിലും കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. രാജസ്ഥാനില്‍ വിജയം ഉറപ്പിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ ശരിവച്ചുകൊണ്ടാണ് രാജസ്ഥാനില്‍ കോണ്‍ഗ്രസ് മുന്നേറ്റം. ബിജെപിയേക്കാള്‍ ഇരട്ടി സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. ബിജെപിയുടെ സീറ്റിംഗ് സീറ്റുകളിലും കോണ്‍ഗ്രസിന് ലീഡ്.

ഛത്തീസ്ഗഢിലും മധ്യപ്രദേശിലും അതിശക്തമായ പോരാട്ടമാണ് നടക്കുന്നത്. ഇരു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ലീഡ് ചെയ്യുകയാണ്.

എക്‌സിറ്റ് പോള്‍ വിവരങ്ങളെ ശരിവെച്ച് രാജസ്ഥാനില്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റം. 101 സീറ്റില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. 80 ഇടങ്ങളിലാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്.

199 മണ്ഡലങ്ങളിലെ വോട്ടെണ്ണലാണ് നടക്കുന്നത്. എക്സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കിയ സൂചനകള്‍ക്കനുസരിച്ച് രാജസ്ഥാനില്‍ തുടക്കം മുതല്‍ തന്നെ കോണ്‍ഗ്രസ് മുന്നേറ്റമാണ് കാണുന്നത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ് ടോംഗ് മണ്ഡലത്തില്‍ ലീഡ് ചെയ്യുന്നു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ശാരദാപൂരില്‍ ലീഡ് ചെയ്യുന്നു. സച്ചിന്‍ പൈലറ്റിന്റെ വീടിന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി.

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരം ഉറപ്പിച്ചു. 230 അംഗ നിയമസഭയില്‍ 116 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് മുന്നേറ്റം. ബിജെപി 98 സീറ്റില്‍ ഒതുങ്ങി. ബിഎസ്പിക്ക് എട്ട് സീറ്റുകള്‍.
മറ്റുള്ളവര്‍ക്ക് എട്ട് സീറ്റുകള്‍.

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പോലുമില്ലാതെ തിരഞ്ഞെുപ്പിനെ നേരിട്ട ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷം. ആകെയുള്ള 90 സീറ്റില്‍ 60 സീറ്റിലും കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. ഭരണകക്ഷിയായ ബിജെപി 23 സീറ്റില്‍ ഒതുങ്ങി. മുഖ്യമന്ത്രി രമണ്‍സിംഗ് പിന്നില്‍.

എക്‌സിറ്റ് പോള്‍ ഫലങ്ങളെ ശരിവെച്ച് തെലങ്കാനയില്‍ ടി.ആര്‍.എസ് ലീഡ് തിരിച്ചുപിടിച്ചു. കോണ്‍ഗ്രസ് ആദ്യമണിക്കൂറില്‍ വന്‍ മുന്നേറ്റം നടത്തിയിരുന്നെങ്കിലും ടി.ആര്‍.എസ് തിരിച്ചുവരുകയായിരുന്നു. നിലവില്‍ 84 സീറ്റിലാണ് ടി.ആര്‍.എസ് മുന്നിട്ടുനില്‍ക്കുന്നത്. കോണ്‍ഗ്രസ് 26 സീറ്റിന്റെ ലീഡുമായി രണ്ടാം സ്ഥാനത്തുണ്ട്.

അതേസമയം തെലുങ്കാനയിലെ വോട്ടര്‍ പട്ടിക വിഷയത്തില്‍ പാരാതിയുമായി കോണ്‍ഗ്രസ് ഭരണ പാര്‍ട്ടിയായ ടി.ആര്‍.എസിനെതിരെ കോടതിയിലേക്ക്. വോട്ടര്‍ പട്ടികയില്‍ നിന്നും 20 ലക്ഷത്തോളം വോട്ടര്‍മാരുടെ പേരുകള്‍ അപ്രത്യക്ഷമായതിനെ ചൂണ്ടികാട്ടിയാണ് കോണ്‍ഗ്രസ് കോടതിയിലേക്ക് കയറുന്നത്.

അതേസമയം മിസോറാമില്‍ കോണ്‍ഗ്രസിന് അധികാരം നഷ്ടമായി
എംഎന്‍എഫിനോടാണ് മിസോറാമില്‍ കോണ്‍ഗ്രസിന് തിരിച്ചടി നേരിട്ടത്. 27 സീറ്റുകള്‍ നേടിയ എംഎന്‍എഫ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഭൂരിപക്ഷം ഉറപ്പിച്ചു
നാല്‍പത് സീറ്റുകളില്‍ കോണ്‍ഗ്രസിന് 7 സീറ്റ് മാത്രമാണ് ലഭിച്ചത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് നാല് മാസം മാത്രം ശേഷിക്കെ ബി.ജെ.പിക്കും കോണ്‍ഗ്രസിനും ഒരു പോലെ നിര്‍ണ്ണായകമാണ് ഫലം. രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്.

അഞ്ച് സംസ്ഥാനങ്ങളില്‍ മധ്യപ്രദേശും ഛത്തീസ്ഗഡും രാജസ്ഥാനും ബി.ജെ.പിയുടെ കയ്യിലിരിക്കുന്ന സംസ്ഥാനങ്ങളാണ്. മൂന്നിടത്തും കോണ്‍ഗ്രസും ബി.ജെ.പിയുമാണ് നേരിട്ട് മത്സരിക്കുന്നത്. മധ്യപ്രദേശും ഛത്തീസ്ഗഡും ഇഞ്ചോടിഞ്ച് എന്ന അവസ്ഥയും രാജസ്ഥാന്‍ കോണ്‍ഗ്രസ് തൂത്തുവാരുമെന്നുമാണ് എക്‌സിറ്റ്‌പോളുടെ പ്രവചനം. ഈ മൂന്ന് സംസ്ഥാനങ്ങളുടെയും ലോക്‌സഭയിലെ അംഗബലം 67 ആണ്. അതിനാല്‍, മോദിക്കും രാഹുലിനും ഇത് ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ചൂണ്ടുപലകയാണ്.

ഫലം വരും മുന്‍പേ തെലങ്കാനയില്‍ ടിആര്‍എസിന് പിന്തുണ പ്രഖ്യാപിച്ച് ബി.ജെ.പി നിലപാടും വ്യക്തമാക്കി. അസദുദ്ദീന്‍ ഒവൈസിയുമായുള്ള ബന്ധം വിച്ഛേദിച്ചാല്‍ ടി.ആര്‍.എസിന് പിന്തുണ നല്‍കുമെന്നാണ് ബി.ജെ.പി അറിയിച്ചത്.
ഛത്തീസ്ഗഡില്‍ തൂക്കുസഭയായിരിക്കുമെന്ന പ്രവചനം യാഥാര്‍ത്ഥ്യമായാല്‍ അജിത് ജോഗി മായാവതി സഖ്യം കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിക്കുമന്ന സുചനയുമുണ്ട്. വോട്ടീംഗ് മെഷീന്‍ അട്ടിമറികളുമായി ബന്ധപ്പെട്ട വിവാദങ്ങളും ചര്‍ച്ചയ്ക്കിടയായിട്ടുണ്ട്. അഞ്ച് സംസ്ഥാനങ്ങളിലും വോട്ടണ്ണല്‍ കേന്ദ്രങ്ങളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി തെരെഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
അതിനിടെ മധ്യപ്രദേശിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിന്ന് വെബ്കാസ്റ്റിങ് ഉണ്ടാകില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍. നാളെ വോട്ടെണ്ണല്‍ നടക്കാനിരിക്കെയാണ് ഇക്കാര്യമറിയിച്ചത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ വൈഫൈ ഉപയോഗിക്കില്ലെന്നും സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിക്കുമെന്നും ഓഫിസര്‍ അറിയിച്ചു. സ്വകാര്യ കമ്പനികളെ ഉപയോഗിച്ച് വെബ്കാസ്റ്റിങ് നടത്താന്‍ നേരത്തെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ രംഗത്ത് വന്നതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

Trending