Connect with us

More

കണക്റ്റഡ് വെഹിക്കിള്‍ ടെക്‌നോളജി ദോഹയില്‍ ഉടന്‍ നടപ്പാക്കും

Published

on

ദോഹ: രാജ്യത്ത് വാഹനാപകടങ്ങള്‍ കുറയ്്ക്കുന്നതിന് സഹായകമായ പുതിയ സാങ്കേതികവിദ്യയായ കണക്ടഡ് വെഹിക്കിള്‍ ടെക്‌നോളജി(വി2എക്‌സ്) ഉടന്‍ ദോഹയില്‍ നടപ്പാക്കും. ഖത്തര്‍ മൊബിലിറ്റി ഇന്നവേഷന്‍ സെന്ററാണ് പദ്ധതി വികസിപ്പിച്ചിരിക്കുന്നത്. വാഹനങ്ങള്‍ തമ്മില്‍ വിവരങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുകയും സ്വീകരിക്കുകയും ചെയ്യുന്നതിലൂടെയാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. അവയ്ക്കിടയില്‍ അപകടകരമായി എന്ത് സാഹചര്യം ഉണ്ടായാലും മുന്നറിയിപ്പ് നല്‍കി അതില്‍ നിന്ന് ഒഴിവാകാന്‍ ഈ സംവിധാനം സഹായിക്കും. അപകടം നടക്കുന്നതിന് മുന്നോടിയായി ഡ്രൈവര്‍ക്ക് അത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കാന്‍ സംവിധാനത്തിന് കഴിയും. ഡ്രൈവര്‍ അത് അനുസരിച്ചില്ലെങ്കില്‍ വാഹനത്തിന്റെ വേഗം കുറക്കാനും ആവശ്യമെങ്കില്‍ പെട്ടെന്ന് നിര്‍ത്താനും വി2എക്‌സിന് കഴിയും. ദോഹയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കാന്‍ പൂര്‍ണസജ്ജമായതായി ക്യു.എം.ഐ.സി സി.ഇ.ഒ ഡോ. അദ്‌നാന്‍ അബു ദയ്യ പറഞ്ഞു. മേഖലയില്‍ തന്നെ ഖത്തറിലാണ് പദ്ധതി ആദ്യമായി നടപ്പാക്കുന്നത്. പദ്ധതി നടപ്പാക്കുന്നതിനുള്ള തയാറെടുപ്പുകളിലായിരുന്നു ഒരുവര്‍ഷം. ആവശ്യമായ ഒരുവിധം തയാറെടുപ്പുകളെല്ലാം പൂര്‍ത്തിയാക്കിയതായും അദ്ദേഹം പറഞ്ഞു. വേഗ പരിധി, റോഡിലെ വളവുകള്‍ തുടങ്ങിയവ സംബന്ധിച്ച് വി2എക്‌സ് ഡ്രൈവര്‍ക്ക് വിവരം കൈമാറിക്കൊണ്ടിരിക്കും. അതിനായി വാഹനങ്ങളില്‍ നിന്ന് വാഹനങ്ങളിലേക്കും വഴിയരികില്‍ സ്ഥാപിക്കുന്ന ഉപകരണങ്ങളില്‍ നിന്ന് വാഹനങ്ങളിലേക്കും തിരിച്ചും സന്ദേശങ്ങള്‍ അയക്കാന്‍ വി2എക്‌സിന് കഴിയും. ഏത് ഭാഷയിലും വിവരങ്ങള്‍ നല്‍കാന്‍ കഴിയുമെന്നതാണ് സംവിധാനത്തിന്റെ മറ്റൊരു പ്രത്യേകത. അടുത്ത തലമുറയുടെ ഗതാഗത സുരക്ഷാ സംവിധാനമാണ് വി2എക്‌സ്. ഈ വര്‍ഷം മാര്‍ച്ചില്‍ ദോഹയിലായിരിക്കും പരീക്ഷണാടിസ്ഥാനത്തില്‍ വി2എക്‌സ് ആദ്യം നടപ്പാക്കുക. അതിനായി 30 മുതല്‍ 50 വരെ വാഹനങ്ങള്‍ നിരത്തിലിറക്കും. വഴിയരികില്‍ 20 മുതല്‍ 30 വരെ അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കും. വളരെ അധികം വാഹനങ്ങള്‍ നിരത്തിലിറങ്ങുകയും കൂടുതല്‍ ജനങ്ങള്‍ സഞ്ചരിക്കുകയും ചെയ്യുന്ന ഖത്തര്‍ യൂണിവാഴ്‌സിറ്റി കാമ്പസിലും പരീക്ഷാടിസ്ഥാനത്തില്‍ വി2എക്‌സ് നടപ്പാക്കും. ദോഹയിലെ തിരക്കേറിയ മറ്റൊരു സ്ട്രീറ്റും ഇതിനായി സജ്ജമാക്കും. ഡ്രൈവര്‍മാരില്‍ നിന്നും പദ്ധതിയെക്കുറിച്ച് അഭിപ്രായങ്ങള്‍ തേടും. കുറവുകള്‍ കണ്ടെത്തി പരിഹരിക്കുന്നതിനും രാജ്യത്തിന് അനുയോജ്യമായ രീതിയില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുന്നതിനും ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാഹനങ്ങളെ ഇതര വയര്‍ലെസ് സാങ്കേതികവിദ്യയുമായി കൂട്ടിയിണക്കി അപകടങ്ങള്‍ കുറക്കാന്‍ പുതിയ പദ്ധതി സഹായിക്കും.
പരീക്ഷണം വിജയം കാണുകയാണെങ്കില്‍ 2019ല്‍ വ്യവസായികാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കും. വി2എക്‌സ് പൂര്‍ണമായും സ്ഥാപിക്കുന്നതിലൂടെ വാഹനാപകടം 80 ശതമാനം കുറക്കാനാകുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. വൈകാതെ പുതിയ കാര്‍ നിര്‍മാതാക്കളില്‍ പലരും പുതിയ സാങ്കേതിക വിദ്യയുടെ വിവിധ മോഡലുകള്‍ വിപണിയിലിറക്കാന്‍ സാധ്യതയുണ്ട്. രാജ്യത്ത് വാഹനാപകടങ്ങള്‍ കുറയ്്ക്കുന്നതിന് സഹായകമായ പുതിയ സാങ്കേതികവിദ്യയായ ‘കണക്റ്റഡ് വെഹിക്കിള്‍ ടെക്‌നോളജി'(വി2എക്‌സ്) സാമ്പത്തികവളര്‍ച്ചയ്ക്ക് സഹായകരമാകുമെന്ന് വിലയിരുത്തപ്പെടുന്നു. പുതിയ പദ്ധതി സാമ്പത്തികരംഗത്തും ചലനങ്ങളുണ്ടാക്കുമെന്ന് ഖത്തര്‍ മൊബിലിറ്റി ഇന്നവേഷന്‍ സെന്റര്‍ (ക്യു.എം.ഐ.സി) തലവന്‍ പറഞ്ഞു. അപകടങ്ങള്‍ കുറച്ച് സുരക്ഷിതമായ പാതയൊരുക്കുക എന്നതിനാണ് രാജ്യം പ്രധാന്യം നല്‍കുന്നത്. വിവരസാങ്കേതിക വിദ്യയിലധിഷ്ഠിതമായ സാമ്പത്തിക വളര്‍ച്ചക്കും കണക്റ്റഡ് വെഹിക്കിള്‍ സാങ്കേതിക വിദ്യ സ്ഥാപിക്കുന്നത് ഇടയാക്കും. അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ സ്ഥാപിച്ച ഈ സാങ്കേതിക വിദ്യയിലൂടെ ഖത്തറിന് വര്‍ധിച്ച വരുമാന സാധ്യതകളുണ്ടെന്ന് അബു ദയ്യ പറഞ്ഞു. കൂടാതെ 2022ലെ ഫിഫ ലോകകപ്പ് വേളയിലും ഈ വിദ്യ ഗുണകരമാകും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

tech

ഐഫോൺ 17 പ്രോ മോഡലുകളിൽ പോർട്രെയിറ്റ് നൈറ്റ് മോഡ് അപ്രത്യക്ഷമോ?; ഉപയോക്താക്കൾ ആശങ്കയിൽ

കഴിഞ്ഞ രണ്ടാഴ്ചയായി നിരവധി ആപ്പിൾ ഉപയോക്താക്കൾ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഇക്കാര്യം പങ്കുവെക്കുന്നുണ്ട്.

Published

on

വാഷിങ്ടൺ: 2025ൽ പുറത്തിറങ്ങിയ ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്‌സ് മോഡലുകളിൽ പോർട്രെയിറ്റ് മോഡിലെ നൈറ്റ് മോഡ് ലഭ്യമല്ലെന്ന പരാതികൾ വ്യാപകമാകുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി നിരവധി ആപ്പിൾ ഉപയോക്താക്കൾ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഇക്കാര്യം പങ്കുവെക്കുന്നുണ്ട്.

മുൻ ക്യാമറയിലും പിൻ ക്യാമറയിലും പോർട്രെയിറ്റ് നൈറ്റ് മോഡ് പ്രവർത്തിക്കുന്നില്ലെന്നാണ് പ്രധാന പരാതി. കുറഞ്ഞ വെളിച്ചത്തിലും മികച്ച ചിത്രങ്ങൾ എടുക്കാൻ സഹായിക്കുന്ന നൈറ്റ് മോഡും, വിഷയത്തിൽ മാത്രം ഫോക്കസ് ചെയ്ത് പശ്ചാത്തലം ബ്ലർ ആക്കുന്ന പോർട്രെയിറ്റ് മോഡും ഒരുമിച്ച് പ്രവർത്തിക്കുന്ന ഫീച്ചറാണ് ഇതു. ക്യാമറ സെൻസറും സോഫ്റ്റ്‌വെയറും ചേർന്നാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്.

അതേസമയം, ഐഫോൺ 16 സീരീസിൽ പോർട്രെയിറ്റ് നൈറ്റ് മോഡ് ലഭ്യമാണെന്നും ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നു. ഐഫോൺ 12 മുതൽ ആപ്പിൾ നൈറ്റ് മോഡ് ഫീച്ചർ അവതരിപ്പിച്ചിരുന്നു. ഐഫോൺ 17 പ്രോ മോഡലുകളിൽ ഇത് അപ്രത്യക്ഷമായതിനു പിന്നിലെ കാരണം ഇതുവരെ വ്യക്തമല്ല.

ഇക്കാര്യത്തിൽ ആപ്പിൾ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. സോഫ്റ്റ്‌വെയറിലെ തകരാറാകാം പ്രശ്‌നത്തിന് കാരണമെന്നാണ് പലരുടെയും വിലയിരുത്തൽ. ഐഒഎസ് 26.2 അപ്‌ഡേറ്റോടെ പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയും നിലനിൽക്കുന്നു. ഈ മാസം അവസാനം സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ. മോഡൽ പുറത്തിറങ്ങി ഏകദേശം മൂന്ന് മാസങ്ങൾക്ക് ശേഷമാണ് ഈ പ്രശ്‌നം ഉപയോക്താക്കൾ ശ്രദ്ധയിൽപ്പെടുത്തുന്നതെന്നതും ശ്രദ്ധേയമാണ്.

അതേസമയം, ആപ്പിൾ നൈറ്റ് മോഡ് ഫീച്ചർ പൂർണമായി ഒഴിവാക്കുകയാണോ എന്ന സംശയവും ചിലർ ഉയർത്തുന്നുണ്ട്. എന്നാൽ നിലവിൽ അത്തരമൊരു നീക്കത്തിന് സാധ്യതയില്ലെന്നാണ് ടെക്‌നോളജി വിദഗ്ധർ വിലയിരുത്തുന്നത്.

2025ൽ പുറത്തിറങ്ങിയ ഐഫോൺ 17 സീരീസിൽ ഐഫോൺ 17, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്‌സ് എന്നീ മോഡലുകളാണ് ആപ്പിൾ അവതരിപ്പിച്ചത്.

Continue Reading

india

അരുണാചലില്‍ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 22 മരണം

Published

on

അരുണാചലില്‍ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 22 മരണം. തൊഴിലാളികളുമായി പോയ ട്രക്കാണ് അപകടത്തില്‍ പെട്ടത്. ഇന്ത്യ- ചൈന അതിര്‍ക്ക് സമീപം അഞ്ചാവ് മേഖലയില്‍ വെച്ച് നിയന്ത്രണം വിട്ട് ട്രക്ക് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ചൊവ്വാഴ്ചയാണ് സംഭവം.

അപകടത്തില്‍ ട്രക്കിലുണ്ടായിരുന്ന ഒരാള്‍ മാത്രമേ അതിജീവിച്ചിട്ടുള്ളൂവെന്നാണ് പ്രാഥമിക നിഗമനം. മലയോരമേഖല ആയതിനാല്‍ തന്നെ അപകടം നടന്ന വിവരം ആളുകളില്‍ ആദ്യഘട്ടത്തില്‍ അറിഞ്ഞിരുന്നില്ല. അപകടത്തില്‍ രക്ഷപ്പെട്ടയാള്‍ മലകയറി തിരികെയെത്തിയതോടെയാണ് അപകടവിവരം പുറംലോകമറിഞ്ഞത്.

13 മൃതദേഹങ്ങള്‍ ഇതിനോടകം കണ്ടെത്തിയെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചത്. സംസ്ഥാന ദുരന്തനിവാരണ സേനയുടെയും ദുരന്ത നിവാരണസേനയുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

അപകടത്തില്‍ പരിക്കേറ്റവരെ പുറത്തെടുക്കുന്നതിനായുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കാണ് നിലവില്‍ മുന്‍ഗണന കല്‍പിക്കുന്നതെന്നും തുടര്‍നടപടികളും പരിശോധനകളും പിന്നാലെയുണ്ടാകുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

Continue Reading

india

രാഷ്ട്രപതി ദ്രൗപദി മുർമു നാളെ മണിപ്പൂരിൽ

ദ്രൗപതി മുർമുവിന്റെ ആദ്യ മണിപ്പൂർ സന്ദർശനമാണിത്

Published

on

ഇംഫാൽ: രാഷ്ട്രപതി ദ്രൗപദി മുർമു നാളെ മണിപ്പൂരിലെത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് രാഷ്ട്രപതി എത്തുന്നത്. സന്ദർശനത്തെ തുടർന്ന് ഇംഫാൽ വിമാനത്താവളത്തിൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.

ദ്രൗപതി മുർമുവിന്റെ ആദ്യ മണിപ്പൂർ സന്ദർശനമാണിത്. ഡിസംബർ 11ന് ഇംഫാലിൽ എത്തിയ ശേഷം രാഷ്ട്രപതി പോളോ പ്രദർശന മത്സരം കാണാൻ ചരിത്ര പ്രസിദ്ധമായ മാപ്പൽ കാങ്‌ജീബങ് സന്ദർശിക്കും.

ഡിസംബർ 12ന് രാഷ്ട്രപതി ഇംഫാലിലെ നൂപി ലാൽ സ്മാരക സമുച്ചയം സന്ദർശിക്കുകയും മണിപ്പൂരിലെ ധീര വനിതാ യോദ്ധാക്കൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യും. പിന്നീട് സേനാപതിയിൽ പൊതുചടങ്ങിൽ പങ്കെടുക്കും.

രണ്ടു വർഷത്തിലധികമായി മണിപ്പൂരിൽ തുടരുന്ന മെയ്തി, കുക്കി വിഭാഗങ്ങൾ തമ്മിലുള്ള കലാപത്തിൽ 260ഓളം പേർക്കാണ് ജീവൻ നഷ്ടമായത്. 60000ലധികം പേർ പാലായനം ചെയ്തു. മുഖ്യമന്ത്രി എൻ. ബിരേൻ സിങ് രാജിവച്ചതിനെ തുടർന്ന് ഫെബ്രുവരി 13 മുതൽ മണിപ്പൂർ രാഷ്ട്രപതി ഭരണത്തിലാണ്.

Continue Reading

Trending