Connect with us

Culture

കീഴാറ്റൂര്‍: ചെങ്ങന്നൂര്‍ മുന്നില്‍ കണ്ട് നിലപാട് മയപ്പെടുത്തി സി.പി.എം

Published

on

ഫൈസല്‍ മാടായി

കണ്ണൂര്‍: കീഴാറ്റൂരില്‍ വയല്‍കിളി സമരത്തിനെതിരെയുള്ള പ്രതിരോധം സംരക്ഷണ വലയത്തില്‍ ഒതുക്കിയത് ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള സി.പി.എമ്മിന്റെ അടവ് നയം. നെല്‍വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കാനുള്ള നീക്കത്തിനെതിരെ വയല്‍കിളി കൂട്ടായ്മയുടെ സമരം ശക്തമാകുമ്പോള്‍ നേര്‍ക്കുനേര്‍ പോരാട്ടത്തിനൊരുങ്ങാതെ സി.പി.എം മാറി നിന്നത് ചെങ്ങന്നൂരില്‍ തിരിച്ചടി നേരിടാതിരിക്കാനുള്ള കരുതലായാണ് വിലയിരുത്തപെടുന്നത്. പ്രതിഷേധം കരുത്താര്‍ജിക്കുന്നതിനിടെ ആകാശ പാതയെന്ന ആശയം മുന്നോട്ട് വെച്ചതിന് പിന്നിലും ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സര്‍ക്കാര്‍ സ്വീകരിച്ച തന്ത്രത്തിന്റെ ഭാഗമാണ്.

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് മന്ത്രി ജി.സുധാകരന്‍ ആകാശ പാതയെന്ന ആശയം വ്യക്തമാക്കി കേന്ദ സര്‍ക്കാറിന് കത്തയച്ചത്. നേരത്തെ വയല്‍കിളികളെ രൂക്ഷമായ ഭാഷയിലാണ് മന്ത്രി സുധാകരന്‍ അധിക്ഷേപിച്ചത്. ശാസ്ത്ര സാഹിത്യ പരിഷത് ഉള്‍പ്പെടെ പരിസ്ഥിതി പ്രവര്‍ത്തകരെയും മാധ്യമങ്ങളെയും അധിക്ഷേപിച്ച് കൊണ്ട് ബൈപ്പാസുമായി ബന്ധപ്പെട്ട ഉത്തരവാദിത്തം കേന്ദ്രത്തില്‍ പഴിചാരിയാണ് സ്ഥലം എം.എല്‍.എ ജയിംസ് മാത്യുവും സംസാരിച്ചത്.

സമരത്തിന്റെ ആദ്യ ഘട്ടത്തില്‍ സമര പന്തല്‍ കത്തിച്ചും കര്‍ഷകരുള്‍പ്പെടെയുള്ള കീഴാറ്റൂര്‍ വാസികളെ ഭീഷണിപ്പെടുത്തിയും തങ്ങളുടെ വരുതിയിലാക്കുവാനുള്ള തന്ത്രങ്ങളും പുറത്തെടുത്തിരുന്നു. എന്നാല്‍ സര്‍ക്കാര്‍ തീരുമാനം മാറ്റാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ല എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്ന വയല്‍കിളി കൂട്ടായ്മ. രണ്ടാംഘട്ട സമരത്തിന് ഒരുങ്ങവെയാണ് കീഴാറ്റൂര്‍ വയല്‍ സംരക്ഷകരെന്ന പേരില്‍ സി.പി.എം ചെറുത്ത് നില്‍പ്പിനൊരുങ്ങിയത്. പാര്‍ട്ടി അനുഭാവികള്‍ക്ക് മുന്നില്‍ മുഖം രക്ഷിക്കാനുള്ള അടവായിരുന്നു സംരക്ഷണ സമിതിയെന്ന പേരില്‍ രംഗത്തെത്തിയത്. ശനിയാഴ്ച തളിപ്പറമ്പില്‍ നടന്ന പരിപാടിയില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയെങ്കിലും പ്രതിരോധം തല്‍ക്കാലം പേരില്‍ ഒതുക്കാനുള്ളനയമാണ് സ്വീകരിച്ചത്. ഇതിന്റെ ഭാഗമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ വയല്‍കിളി സമര സ്ഥലത്തേക്ക് പോകരുതെന്ന നിര്‍ദ്ദേശം സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ പുറപ്പെടുവിച്ചത്.

വയല്‍കിളി കൂട്ടായ്മ നടത്തുന്ന സമരം ആക്രമിക്കപെടുന്ന അവസ്ഥ വന്നാല്‍ പാര്‍ട്ടിക്ക് ബാധിക്കുമെന്നും ജനങ്ങള്‍ പാര്‍ട്ടിക്ക് എതിരാകുമെന്ന കണക്ക് കൂട്ടലിലായിരുന്നു ഇത്. നെല്‍വയല്‍ സംരക്ഷണത്തിന് വേണ്ടി നടത്തുന്ന സമരത്തെ അടിച്ചൊതുക്കുന്ന സാഹചര്യമുണ്ടായാല്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനെ കൂടി ബാധിക്കുമെന്ന തിരിച്ചറിവാണ് പ്രതിരോധ നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സി.പി.എമ്മിനെ പ്രേരിപ്പിച്ചത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂടി ഭാഗമായ വയല്‍കിളി സമരത്തെ ആക്രമിക്കുന്ന സാഹചര്യമുണ്ടായാല്‍ അണികളും പാര്‍ട്ടി അനുഭാവികളും എതിരാകുമെന്നതിനാലാണ് ചെറുത്ത് നില്‍പ്പ് പേരില്‍ ഒതുക്കിയത്.

സര്‍ക്കാര്‍ നിലപാടിനെതിരെ രംഗത്ത് വന്ന ശാസ്ത്ര സാഹിത്യ പരിഷത് നയങ്ങളും സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഏറ്റവും ഒടുവില്‍ പരിഷത് മുന്നോട്ട് വെച്ച ആകാശ പാതയെന്ന ആശയത്തിന് പുറത്ത് നിലപാടില്‍ മാറ്റം വരുത്തിയാണ് സര്‍ക്കാറും പാര്‍ട്ടിയും രംഗത്ത് വന്നത്. സമരക്കാര്‍ക്കൊപ്പം തങ്ങളുണ്ടെന്ന ധാരണ പരത്തി പാര്‍ട്ടി പ്രവര്‍ത്തകരായ സമരാനൂകൂലികളെ തങ്ങള്‍ക്കൊപ്പം നിര്‍ത്താനുള്ള തന്ത്രവും ഇതിന് പിന്നിലുണ്ട്. ബൈപ്പാസ് നിര്‍മ്മാണത്തിന് പിന്നിലെ ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാറിന്റെ തലയില്‍ കെട്ടിവെച്ച് തടിയൂരാനുള്ള ശ്രമം കൂടി സി.പി.എം സര്‍ക്കാര്‍ തന്ത്രത്തിന് പിന്നിലുണ്ട്. സമരത്തെ ബി.ജെ.പി വല്ലാതെ ഹൈജാക് ചെയ്യപെടുമ്പോള്‍ ബി.ജെ.പിയെ സമ്മര്‍ദ്ദത്തിലാക്കാനുള്ള അടവ് നയങ്ങളാണ് സി.പി.എം പയറ്റുന്നത്.

kerala

ശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്‍

ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

Published

on

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.പി.എം നേതാവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും എം.എല്‍.എയുമായിരുന്ന പത്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്നെന്നും സതീശന്‍ പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെയാണ് ഇനി ചോദ്യം ചെയ്യേണ്ടതെന്നും മന്ത്രി വാസവനും അറിവുണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നു. സ്വന്തം നേതാക്കള്‍ ജയിലിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാന്‍ എം.വി ഗോവിന്ദന് മാത്രമേ കഴിയൂവെന്നും വി.ഡി സതീശന്‍ പരിഹസിച്ചു. എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് പോറ്റിക്കെതിരെ പരാതി നല്‍കിയില്ലെന്നും പോറ്റി കുടുങ്ങിയാല്‍ പലരും കുടുങ്ങും എന്ന് സിപിഎമ്മിന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Film

‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില്‍ പരാതി

ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്

Published

on

വാരണസി: ചലച്ചിത്ര സംവിധായകന്‍ എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്‍. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍’ എനിക്ക് ദൈവമായ ഹനുമാനില്‍ വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ വേദിയില്‍ ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന്‍ രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.

സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില്‍ പ്രധാന താരങ്ങള്‍ ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന്‍ കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കാള്‍ വലിയ ചര്‍ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്.

Continue Reading

Film

മമ്മൂട്ടി-വിനായകന്‍ ചിത്രം ‘കളങ്കാവല്‍’: വിനായകന്‍ ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്‍

ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല.

Published

on

മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന്‍ ജിതിന്‍ കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന്‍ പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന്‍ കെ. ജോസ് പറഞ്ഞു പോലെ, വിനായകന്‍ അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.

Continue Reading

Trending