Connect with us

Video Stories

പ്രതിസന്ധി തുടരുന്നു, കേരളം ക്യൂവില്‍ തന്നെ; മോദിയെ ‘സ്മരിച്ച്’ ഇടപാടുകാര്‍

Published

on

കോഴിക്കോട്: 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് രാജ്യമെങ്ങും രൂപപ്പെട്ട സാമ്പത്തിക പ്രതിസന്ധി കേരളത്തിലും രൂക്ഷം. പഴയ നോട്ടുകള്‍ മാറ്റി നല്‍കുന്ന ജോലി ബാങ്കുകള്‍ തുടരുമ്പോള്‍, ഇന്നും രാവിലെ മുതല്‍ നീണ്ട ക്യൂ ആണ് ബാങ്കുകള്‍ക്കു മുന്നില്‍. വീട്ടാവശ്യങ്ങള്‍ക്കും മറ്റുമായി പണം മാറ്റിയെടുക്കാന്‍ സ്ത്രീകളാണ് വെയിലിനെ അവഗണിച്ച് കൂടുതലായും ക്യൂ നില്‍ക്കുന്നത്.

സാമ്പത്തിക അടിയന്തരാവസ്ഥ അപ്രതീക്ഷിതമായി അടിച്ചേല്‍പ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പറ്റി രൂക്ഷ പരാമര്‍ശമാണ് ക്യൂവില്‍ നില്‍ക്കുന്ന പലരും നടത്തുന്നത്. ഫേസ്ബുക്കില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നും വ്യത്യസ്തമാണ് ബാങ്കിനു മുന്നില്‍ നിന്നുള്ള കാര്യങ്ങള്‍. ‘കള്ളപ്പണം ഒറ്റയടിക്ക് ഇല്ലാതാക്കിയ’ മോദിയെ ഫേസ്ബുക്കിലെ അനുകൂലികള്‍ വാഴ്ത്തുമ്പോള്‍ ക്ഷോഭത്തോടെയാണ് പ്രധാനമന്ത്രിയെയും സര്‍ക്കാര്‍ നയത്തെയും പറ്റി ഇടപാടുകാരുടെ പ്രതികരണം. ക്ഷമകെട്ട് പലരും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മോശം വാക്കുകളാല്‍ വിശേഷിപ്പിക്കുന്നുണ്ട്.

അതേസമയം, പരമാവധി മാറ്റാവുന്ന 4,000 രൂപക്കു പകരം 2000 വേണ്ടെന്നും നൂറിന്റെയോ അതില്‍ കുറവോ തുകയുടെ നോട്ടുകള്‍ മതിയെന്നും ജനങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ ബാങ്ക് ജീവനക്കാരും പ്രതിസന്ധിയിലാണ്. എ.ടി.എമ്മുകള്‍ പൂര്‍ണമായി പ്രവര്‍ത്തന സജ്ജമാകുമെന്ന് അറിയിപ്പുണ്ടായിരുന്നെങ്കിലും പലയിടത്തും പ്രവര്‍ത്തനം പുനരാരംഭിച്ചിട്ടില്ല. പ്രവര്‍ത്തിക്കുന്ന എ.ടി.എമ്മുകള്‍ക്കു മുമ്പിലും വന്‍ ക്യൂ ആണ് രാവിലെ മുതല്‍. ഇവ ഉടന്‍ കാലിയാകുമെന്നാണ് സൂചന.

ബാങ്കുകളില്‍ നിന്നു മാറ്റിക്കിട്ടുന്ന തുകക്ക് പകരം 2000-ന്റെ നോട്ടുകള്‍ കൈപ്പറ്റാന്‍ ജനങ്ങള്‍ വിസമ്മതിക്കുന്നത് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഒരു 2000-ന്റെ നോട്ടും ബാക്കി ചെറു നോട്ടുകളും നല്‍കിയാണ് പല ബാങ്കുകളിലും പ്രശ്‌നം പരിഹരിക്കുന്നത്. വിപണിയില്‍ ചില്ലറക്ക് ക്ഷാമം നേരിടുന്നതിനാല്‍ 2000 കൈപ്പറ്റിയിട്ട് കാര്യമില്ലെന്നാണ് ജനങ്ങളുടെ പക്ഷം. വലിയ പര്‍ച്ചേസുകള്‍ക്ക് മാത്രമേ 2000 രൂപ ഉപയോഗപ്പെടുന്നുള്ളൂ.

എ.ടി.എമ്മുകളില്‍ നിന്ന് പരമാവധി പിന്‍വലിക്കാവുന്ന തുക 2000 രൂപയാണ്. ഇത് ഒറ്റ നോട്ടായി കിട്ടാതിരിക്കാന്‍ മിക്കവരും 2000-ല്‍ കുറഞ്ഞ തുകയാണ് എടുക്കുന്നത്. ഉച്ചയോടെ ചെറുനോട്ടുകള്‍ എ.ടി.എമ്മുകൡ നിന്ന് ഇല്ലാതാവാന്‍ ഇത് കാരണമാകും. അതേസമയം, കാലിയാകുന്ന എ.ടി.എമ്മുകള്‍ പകല്‍ റീഫില്‍ ചെയ്യാന്‍ കഴിയില്ലെന്നാണ് പല ബാങ്കുകളുടെയും നിലപാട്.

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Video Stories

കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍

ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.

Published

on

ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

Continue Reading

Trending