columns
ഡാങ്കെയാണ് ശരി-കെ.എന്‍.എ ഖാദര്‍
കോണ്‍ഗ്രസും ഇതര മതേതര ശക്തികളും യോജിച്ച് നില്ക്കുമ്പോള് അതിനോട് ചേരണം. ശൂന്യത നികത്താന്‍ പര്യാപ്തമായ ഒരു ബദല്‍ അന്വേഷിച്ചു തുടങ്ങണം. ജയിച്ചു കൊള്ളണമെന്നില്ല. തോല്‍വിയുടെ ആഘാതം കുറക്കണം. യഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊണ്ട് പ്രതിവിധി തേടണം. സംഘ്പരിവാരവും സഖ്യകക്ഷികളും രാജ്യ ഭരണത്തില്‍ നിന്നും പുറത്താക്കപ്പെടണം. തിരഞ്ഞെടുപ്പ് ഘട്ടത്തിലെ സാഹചര്യമനുസരിച്ച് പകരം ആരെങ്കിലും വരട്ടെ. ഈ ഭരണം തുടര്‍ന്നുകൂടാ. കോണ്‍ഗ്രസും സഖ്യകക്ഷികളും വരുന്നത് ഏറെ സന്തോഷം തന്നെ.

കോണ്‍ഗ്രസിനെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ സി.പി.ഐ ശ്രമിക്കണം. സ്വയം ശക്തിപ്പെടുകയും വേണം. ഏറ്റവും ചുരുങ്ങിയത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് ക്ഷീണമുണ്ടാക്കുന്ന വാക്കോ പ്രവൃത്തിയോ അവരില്‍ നിന്നുണ്ടാവരുത്. കോണ്‍ഗ്രസ് തകര്‍ന്നാല്‍ ആ ശൂന്യത നികത്താന്‍ ഇടതുപക്ഷങ്ങള്ക്കാവില്ലല്ലോ. ആ പറയുന്നതില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ അത് പ്രവൃത്തിപഥത്തില്‍ കൊണ്ടുവരാനൊരു കര്‍മ്മ പദ്ധതിയും വേണമല്ലോ. സി.പി.എമ്മിനോട് ഒരു രാഷ്ട്രീയ വിയോജിപ്പ് സി.പി.ഐ രേഖപ്പെടുത്തുന്നത് സ്വന്തം വ്യക്തിത്വവും അസ്തിത്വനും വേറിട്ടു കാണാന്‍ മാത്രമാണെങ്കില്‍ അതില്‍ കാര്യമില്ല. ഈ വാദഗതികള്‍ ഇതിനേക്കാള്‍ ഭംഗിയായും താത്വിക തലത്തിലും ശാസ്ത്രീയമായും അവതരിപ്പിച്ചിരുന്ന അനേകം പ്രതിഭാധനരായ നേതാക്കള്‍ കാനത്തിനും ബിനോയിക്കും മുമ്പേ കടന്നു പോയിട്ടുണ്ട്. അതില്‍ ഏറ്റവും ശക്തനായ ബുദ്ധിജീവി സഖാവ് ഡാങ്കെയായിരുന്നു. ആ വഴി പിന്തുടര്‍ന്ന അനേകരെ സി.പി.ഐ ചരിത്രത്തില്‍ കണ്ടെത്തന്‍ കഴിയും. അവരുടെ നയങ്ങളും നിലപാടുകളും രാജ്യത്തിനും പാര്‍ട്ടിക്കും ഗുണകരവുമായിരുന്നു.
മൊഹിത് സെന്‍, കല്യാണ സുന്ദരം, സത്യപാര്ഡാങ്, റോസാദേശ് പാണ്ഡെ, യോഗീന്ദ്രശര്മ്മ ഇവര്‍ ആ നിലപാടുകാരായിരുന്നു. ഇപ്പോഴും കേരളത്തിലെ സാധാരണ സി.പി.ഐ പ്രവര്‍ത്തകര്‍ക്കിടയില്‍ ഒരു ഹിതപരിശോധന നടത്തിയാല്‍ മഹാഭൂരിപക്ഷം പേരും സി.പി.എമ്മിന്റെ എതിര്‍പക്ഷത്താണെന്ന് തെളിയും. അവരുടെ വളര്‍ച്ചക്ക് ഏറ്റവും വിഘാതമായി നില്‍ക്കുന്നത് മാര്‍ക്സിസ്റ്റ് പാര്‍ട്ടി തന്നെയാണ്. കേരളത്തിലെ മുഖ്യമന്ത്രിപദം വരെ സി.പി.ഐ നേടിയത് മാര്‍ക്സിസ്റ്റുകളുടെ പിന്തുണയില്ലാതെയും അവരുടെ രൂക്ഷമായ എതിര്‍പ്പിനെ അവഗണിച്ചുമാണ്. സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസുകളില്‍ അവതരിപ്പിക്കപ്പെട്ടതും പാര്‍ട്ടി നേതൃത്വം തള്ളിക്കളഞ്ഞതുമായ ബദല്‍ രേഖകള്‍ ഒരിക്കല്‍കൂടി വായിച്ചു നോക്കിയാല്‍ ബിനോയിയും കാനവും പാര്‍ട്ടിയും ഇപ്പോള്‍ പറഞ്ഞ കാര്യങ്ങളുടെ വിശദീകരണം വേണ്ടത്ര കിട്ടും. ഇടക്കിടെ സി.പി.എമ്മിനെതിരെ തികട്ടിവരുന്ന വിമര്‍ശനങ്ങള്‍ ഇപ്പോഴത്തെ നയം വേണ്ടത്ര ദഹിക്കാതെ കിടക്കുന്നതുകൊണ്ടാണ്. രണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടികളും രണ്ട് നയങ്ങളും തീര്‍ച്ചയായും ഒരേ ലക്ഷ്യത്തിലേക്കുള്ളതല്ല. അക്കാരണം കൊണ്ടാവാം രണ്ടു പാര്‍ട്ടികളുടെയും ലയനം എന്ന മുദ്രാവാക്യം പലപ്പോഴായി സി.പി.ഐ മുന്നോട്ടു വെച്ചിട്ടുള്ളത്. അവയെല്ലാം സി.പി.എം ചവച്ചു തുപ്പിയിട്ടുണ്ട്. നിലവിലുള്ള സി.പി.ഐക്കാര്‍ ഏതു വിധത്തിലെങ്കിലും ലയിച്ച് സി.പി.എമ്മിനകത്തു കടന്നാല്‍ പിന്നെ അതില്‍ നിന്നാരും പുറത്തുകടക്കാനിടയില്ല. അങ്ങോട്ടു ചെല്ലുമ്പോള്‍ കൊണ്ടുപോയ നയം പോയ വഴിയും കാണില്ല. ഒന്നുങ്കില്‍ സി.പി.ഐ മൊത്തം കോണ്‍ഗ്രസില്‍ ചേര്‍ന്ന് കോണ്‍ഗ്രസിനെ കൂടുതല്‍ പുരോഗമന സ്വഭാവമുള്ളതാക്കണം. കോണ്‍ഗ്രസ് ആണല്ലോ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും പെറ്റ തള്ള. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയെന്ന പേരില്‍ കോണ്‍ഗ്രസിനകത്തുതന്നെ ജനിച്ചവരാണല്ലോ കമ്യൂണിസ്റ്റായത്. തറവാട്ടിലേക്ക് തിരിച്ചു പോകുന്നതില്‍ തെറ്റില്ല. അതല്ലെങ്കില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന മതേതര മുന്നണിക്ക് പിന്തുണ നല്‍കണം. കേരളത്തില്‍ പഴയതുപോലെ യു.ഡി.എഫില്‍ ചേര്‍ന്ന് ഘടകകക്ഷിയാവണം.
1978 ലെ 11ാം പാര്‍ട്ടി കോണ്‍ഗ്രസ് മുന്നോട്ടുവെച്ച നയമാണ് 78 നു ശേഷം ആ പാര്‍ട്ടിയെ ദുര്‍ബലമാക്കിയത്. പാര്‍ട്ടി ഉണ്ടായ നാള് മുതല്‍ അവര്‍ സ്വീകരിച്ച നയങ്ങള്‍ അതോടെ അനാഥമായി. 1964 ല്‍ സി.പി.ഐയെ വെട്ടിപിളര്‍ത്തി സി.പി.എം നിലവില്‍ വന്നു. വന്ന നാള് മുതല്‍ സി.പി.ഐ അവരുമായി അതിശക്തമായ ആശയ സമരങ്ങളില്‍ ഏര്‍പ്പെട്ടു. 1978 മുതല്‍ അതും നിര്‍ത്തി. വിപ്ലവത്തെ ക്ഷീണിപ്പിക്കുകയാണ് പിളര്‍പ്പ് ചെയ്തത്. അതിന് സാര്‍വദേശീയ കാരണങ്ങളും ഉണ്ടായിരുന്നു. ചൈനയുടെ ശക്തമായ പ്രേരണ അതിലൊന്നാണ്. അതേ ചൈന തന്നെയാണ് സി.പി.എമ്മില്‍ നിന്നും മാവോയിസ്റ്റുകളെ ജനിപ്പിച്ചത്. പ്രത്യയശാസ്ത്ര യുദ്ധത്തില്‍ ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പിന്തുണ സി.പി.ഐക്ക് നിര്‍ലോഭം ലഭിച്ചിരുന്നു. പ്രത്യയശാസ്ത്രപരമായി നേരിടാനാകാതെ വന്നപ്പോള്‍ സി.പി.എം സി.പി.ഐയെ കായികമായി നേരിട്ടു. അനവധി പച്ചമനുഷ്യരെ സി.പി.ഐക്കാരാണെന്ന കാരണത്താല്‍ വെട്ടിക്കൊന്നു. സാധ്യമാവുന്ന എല്ലാ ദ്രോഹങ്ങളും സി.പി.എം സി.പി.ഐക്കെതിരെ അഴിച്ചുവിട്ടു. കോണ്‍ഗ്രസ്, ആര്.എസ്.പി, മുസ്ലിം ലീഗ് തുടങ്ങിയ കക്ഷികളുടെ പിന്തുണയോടെ സി.പി.ഐ ആ രാഷ്ട്രീയ യുദ്ധം ജയിച്ചു. അവര്‍ പോലും പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ കൊയ്തു. മുഖ്യമന്ത്രി പദവികളും മികച്ച വകുപ്പുകളില്‍ മന്ത്രി സ്ഥാനങ്ങളും മേയര്‍ പദവികളും ഒക്കെ അവര്‍ സ്വന്തമാക്കി. സോവിയറ്റ് റഷ്യയുടെ തകര്‍ച്ച വരെ ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പിന്തുണയും അവര്‍ക്ക് തണലേകി. കോണ്‍ഗ്രസ് പാര്‍ട്ടിയുമായി അടുത്ത ബന്ധം സി.പി.ഐ ദേശീയ നേതാക്കള്‍ക്കുണ്ടായിരുന്നു. ഇന്ദിരാഗാന്ധിക്കും ബ്രഷ്നേവിനുമിടയിലും ഇന്ത്യക്കും റഷ്യക്കും ഇടയിലും ഒരു പാലമായി നല്ല സന്ദേശവാഹകരായി സി.പി.ഐ പ്രവര്‍ത്തിച്ചു. റഷ്യയും ഇന്ത്യയും നേതാക്കളും സി.പി.ഐ നേതാക്കളെ വിശ്വസിച്ചു. 1975 ലെ അടിയന്തരാവസ്ഥയെ പോലും സി.പി.ഐ അനുകൂലിച്ചു..സോവിയറ്റ് റഷ്യയോട് കൂറ് പുലര്‍ത്തുന്ന.ഇന്ദിരാ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ അമേരിക്കന്‍ സാമ്രാജത്വവും സി. ഐ.എ ഏജന്റുമാരും ഇന്ത്യയിലെ തീവ്രവലതുപക്ഷ ഹിന്ദുത്വ രാഷ്ട്രീയ കക്ഷികളും ഒന്നുചേര്‍ന്ന് നടത്തിയ ഗൂഢാലോചനയും കലാപവും അടിച്ചമര്‍ത്താനും തകര്‍ക്കാനും ഫാഷിസ്റ്റ് ശക്തികള്‍ അന്നു തന്നെ അധികാരത്തില്‍ വരുന്നതിനെ തടയാനുമായിരുന്നു അടിയന്തരാവസ്ഥ. അതിനെ ജനസംഘവും സ്വതന്ത്ര പാര്‍ട്ടിയും ആര്.എസ്.എസും എതിര്‍ക്കുന്നതില്‍ പുതുമയില്ലല്ലോ. സി.പി.എമ്മും അതിനെ എതിര്‍ത്തു. ബി.ജെ.പിക്കാരും സി.പി.എമ്മുകാരും ആര്.എസ്.എസുകാരും ഒരുമിച്ച് തടവില്‍ കിടന്നകാലമായിരുന്നു അത്. സാമ്രാജ്യത്ത ഗൂഢാലോചനയെ അടിയന്തിരാവസ്ഥകൊണ്ട് നേരിട്ട ഇന്ദിരയേയും കോണ്‍ഗ്രസിനെയും പിന്തുണക്കാതെ നിര്‍വാഹമില്ലല്ലോ. സി.പി.ഐ അത് ചെയ്തു. അത് തെറ്റായിരുന്നില്ല. ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച ഇരുപതിന സാമ്പത്തിക പരിപാടിക്ക് പ്രചാരണവും പിന്തുണയും നല്കാന് അന്ന് സംസ്ഥാന ജാഥകള്‍ നടത്തി. ഈ ലേഖകന്‍ ക്യാപ്റ്റനും പന്ന്യന്‍ രവീന്ദ്രന് വൈസ് ക്യാപ്റ്റനുമായും നടന്ന ജാഥ ഇന്നും ഓര്‍ക്കുന്നു. മറ്റൊരു ജാഥ നയിച്ചത് എം നസീര്‍ ആയിരുന്നു. അതുപോലെ അനവധി ക്യാമ്പയിനുകള്‍ കോണ്‍ഗ്രസ് സര്‍ക്കാറിനെ വലതുപക്ഷ അട്ടിമറിയില്‍ നിന്നും രക്ഷിക്കാനായി സി.പി.ഐ നടത്തി. അതത്രയും ശരിയായിരുന്നു. അതു തന്നെയാണ് അടിയന്തിരാവസ്ഥക്കു ശേഷവും തുടരേണ്ടിയിരുന്നത്. ഇന്നത് കൂടുതല്‍ പ്രസക്തമായി. 1978ല്‍ ഭട്ടിന്ഡയാല് ചേര്‍ന്ന് പാര്‍ട്ടിയുടെ 11ാം കോണ്‍ഗ്രസ് എല്ലാം തകര്‍ത്തു. ഇടക്കാലത്തും അടിയന്തിരാവസ്ഥക്കെതിരെ ഉയര്‍ന്ന എതിര്‍പ്പുകളും മാധ്യമങ്ങള്‍ നടത്തിയ വന്‍ ദുഷ്പ്രചരണങ്ങളും സൃഷ്ടിച്ച വികാര വിക്ഷോഭങ്ങളില്‍ വീണ സി.പി.ഐക്ക് വിവേകം നഷ്ടമായി. ശരിയായ നയങ്ങള്‍ക്കു വേണ്ടി വന്ന ബദല്‍ രേഖകള്‍ തള്ളിക്കളഞ്ഞുകൊണ്ട് പാര്‍ട്ടി കോണ്‍ഗ്രസ് വിരുദ്ധ ചേരിയിലേക്ക് മാറി. സി.പി.എമ്മിനോട് ചങ്ങാത്തം സ്ഥാപിക്കാന്‍ തിടുക്കം കാണിച്ചു. 1978 ലെ മുഖ്യമന്ത്രിയായിരുന്ന പി.കെ. വിയെ രാജിവെപ്പിച്ചു. ഭരണം മാര്‍ക്സിസ്റ്റുകാര്‍ക്ക് നിരുപാധികം ഏല്‍പ്പിച്ചു കൊടുത്തു. അവര്‍ ഭരണം തിരിച്ചുപിടിക്കാന്‍ കാലങ്ങളായി വെയിലുകൊള്ളുകയായിരുന്നു. 1969 ല്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ തഴഞ്ഞ് അച്യുതമേനോനെ കൊണ്ടുവന്ന് ഭരണം പിടിച്ചത് ബുദ്ധി. 1978 ല്‍ പി.കെ.വിയെ കളഞ്ഞ് ഭരണം മാര്‍ക്സിസ്റ്റുകാര്‍ തിരിച്ചു കൊടുത്തത് ഹിമാലയന്‍ ബ്ലണ്ടര്‍. കേരളം കണ്ട ഏറ്റവും മികച്ച ഭരണം അച്യുതമേനോന് ഭരണമായിരുന്നു. അന്നു തുടങ്ങിയ കഷ്ടകാലമാണ് ഇപ്പോഴും സി.പി.ഐ അനുഭവിക്കുന്നത്. പോയ നല്ല കാലത്തിന്റെ ഓര്‍മ്മകളാണ് സി.പി.ഐയില്‍ നിന്ന് ഇടക്കിടെ ദീര്‍ഘനിശ്വാസമായി പുറത്തു വരുന്നത്. ആ കാറ്റു പോകുമ്പോള്‍ കിട്ടുന്ന ഒരു സുഖമല്ലാതെ അതിന് വല്ല തുടര്‍ച്ചയും കാണുമെന്ന് കരുതാന്‍ വയ്യ.
കാലമേറെ കടന്നുപോയി. ഗംഗയിലൂടെ ഏറെ ജലം ഒഴുകി, യുഗങ്ങള്‍ നീന്തിനടക്കുന്ന ഗംഗയില്‍ പണ്ട് സഖാക്കള്‍ തന്നെ പാടിയപോലെ താമരമുകുളങ്ങള്‍ വിരിഞ്ഞു. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും തോണി നടുകടലിലാണ്. കൊടുങ്കാറ്റില്‍ അത് ആടിയുലയുകയാണ്. ഇന്ദിരാഗാന്ധിയുടെയും നെഹ്റുവിന്റെയും നയം പിന്തുടരാന് ഇവിടെ ആരുമുണ്ടായില്ല. കോണ്‍ഗ്രസിന് അപ്രതീക്ഷിത തിരിച്ചടി നേരിടേണ്ടി വന്നു. കത്തുന്ന പുരയുടെ ഊരിപ്പോരുന്ന കഴുക്കോലിന്റെ അറ്റം മാത്രമാണ് പിണറായിയുടെ കൈകളില്‍ അവശേഷിക്കുന്നത്. സി.പി.ഐ മാറാന്‍ ധൈര്യം കാണിക്കണം. കോണ്‍ഗ്രസും ഇതര മതേതര ശക്തികളും യോജിച്ച് നില്ക്കുമ്പോള് അതിനോട് ചേരണം. ശൂന്യത നികത്താന്‍ പര്യാപ്തമായ ഒരു ബദല്‍ അന്വേഷിച്ചു തുടങ്ങണം. ജയിച്ചു കൊള്ളണമെന്നില്ല. തോല്‍വിയുടെ ആഘാതം കുറക്കണം. യഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊണ്ട് പ്രതിവിധി തേടണം. സംഘ്പരിവാരവും സഖ്യകക്ഷികളും രാജ്യ ഭരണത്തില്‍ നിന്നും പുറത്താക്കപ്പെടണം. തിരഞ്ഞെടുപ്പ് ഘട്ടത്തിലെ സാഹചര്യമനുസരിച്ച് പകരം ആരെങ്കിലും വരട്ടെ. ഈ ഭരണം തുടര്‍ന്നുകൂടാ. കോണ്‍ഗ്രസും സഖ്യകക്ഷികളും വരുന്നത് ഏറെ സന്തോഷം തന്നെ.
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്കാത്തതിനാല് സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന് പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.
കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.
ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര് ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

റിയാസ് ഹുദവി പുലിക്കണ്ണി
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്മാന് നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന് ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.
ഇറാന്, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന് അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ് ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന് യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന് വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന് ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ
ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.
56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്
(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )
-
kerala3 days ago
മദ്യലഹരിയില്‍ പൊലീസ് ഉദ്യോഗസ്ഥന് ഓടിച്ച വാഹനമിടിച്ച് അപകടം; രണ്ട് പേര്‍ക്ക് പരിക്കേറ്റു
-
india3 days ago
കരിപ്പൂരില്‍ നിന്ന് ദോഹയിലേക്ക് പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കി
-
kerala3 days ago
ആലപ്പുഴ ജില്ലയില്‍ ഇന്ന് പൊതുഅവധി
-
News3 days ago
ഗസ്സയില്‍ കഴിഞ്ഞ ദിവസം പട്ടിണിമൂലം 15 കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ട്
-
kerala3 days ago
നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായുള്ള അവകാശവാദം തള്ളി കേന്ദ്രസര്‍ക്കാര്‍
-
india3 days ago
‘മേജര്‍ വിന്’: ജാതി വിവേചനത്തിനെതിരെ നടപടിയെടുക്കാനുള്ള കാലിഫോര്‍ണിയ സര്‍ക്കാരിന്റെ അധികാരത്തെ യുഎസ് ഫെഡറല്‍ കോടതി ശരിവച്ചു
-
india3 days ago
അഞ്ച് വര്‍ഷത്തിനു ശേഷം ചൈനീസ് പൗരന്മാര്ക്ക് ടൂറിസ്റ്റ് വിസ പുനരാരംഭിച്ച് ഇന്ത്യ
-
india3 days ago
അഹമ്മദാബാദ് വിമാനാപകടം: വിദേശ പൗരന്മാരുടെ കുടുംബങ്ങള്‍ക്ക് ലഭിച്ചത് തെറ്റായ മൃതദേഹങ്ങള്‍