Connect with us

More

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് നാളെ തുടക്കം

Published

on

കോഴിക്കോട്: കോഴിക്കോടിന് ഇനി സാഹിതീയ-സാസ്‌കാരിക വിനിമയങ്ങളുടെ ഉത്സവനാളുകള്‍. കേരള സര്‍ക്കാര്‍ ടൂറിസം വകുപ്പും കോഴിക്കോട് കോര്‍പറേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ രണ്ടാം എഡിഷന് നാളെ കടപ്പുറത്ത് തുടക്കം കുറിക്കും. 5വരെ നീണ്ടുനില്‍ക്കുന്ന ഫെസ്റ്റിവലില്‍ മുന്നൂറില്‍പരം എഴുത്തുകാര്‍ പങ്കെടുക്കും. വൈകീട്ട് 4.30ന് എം ടി വാസുദേവന്‍ നായര്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. ശേഷം പത്മവിഭൂഷണ്‍ സദ്ഗുരുവുമായി ശശികുമാര്‍, മഞ്ജുവാര്യര്‍ എന്നിവര്‍ മുഖാമുഖം നടത്തും. വിദ്യാര്‍ഥികള്‍ക്കായുള്ള സ്റ്റുഡന്റ്‌സ് കെഎല്‍എഫ് രാവിലെ 9ന് ആരംഭിക്കും. നാല്് വ്യത്യസ്ത വേദികളില്‍ രാവിലെ 9.30മുതല്‍ രാത്രി 9.30വരെ തുടര്‍ച്ചയായി നടക്കുന്ന സാഹിത്യോല്‍സവത്തില്‍ 120ഓളം വിഷയങ്ങളില്‍ ചര്‍ച്ചയും സംവാദവും നടക്കും.ദക്ഷിണാഫ്രിക്കന്‍ എഴുത്തുകാരന്‍ ആരി സിതാസ്, പാകിസ്താന്‍ എഴുത്തുകാരി ഖൈ്വസ്ര ഷഹറാസ്, നോര്‍വീജിയന്‍ എഴുത്തുകാരന്‍ റൂനോ ഇസാക് സെന്‍ തുടങ്ങി പത്തിലേറെ വിദേശ എഴുത്തുകാരും റോമിലാ ഥാപ്പര്‍, രാമചന്ദ്ര ഗുഹ, സുധീര്‍ കക്കര്‍, ശശി തരൂര്‍, ഗോപാല്‍ ഗുരു, ശരണ്‍കുമാര്‍ ലിംബാളെ, ഉര്‍വശി ഭൂട്ടാലിയ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുക്കും. എം ടി, ടി പത്മനാഭന്‍, എന്‍ എസ് മാധവന്‍, എം മുകുന്ദന്‍, സേതു, സക്കറിയ തുടങ്ങി മുതിര്‍ന്ന എഴുത്തുകാര്‍ മുതല്‍ പുതുതലമുറയിലെ എഴുത്തുകാര്‍ ഉള്‍പ്പെടെ ഇരുന്നൂറിലേറെ മലയാളി എഴുത്തുകാരും സംവാദങ്ങളില്‍ പങ്കെടുക്കും.
ആനുകാലിക സാമൂഹിക രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ച് എം മുകുന്ദനും പിണറായി വിജയനും തമ്മിലും എന്റെ രാഷ്ട്രീയം വിഷയത്തില്‍ ടി പത്മനാഭനും എം എ ബേബിയും തമ്മിലും സംവാദം നടക്കും. കാനം രാജേന്ദ്രന്‍, പ്രഫ. സി രവീന്ദ്ര നാഥ്, പ്രഭാത് പട്‌നായിക്, ഡോ. എം കെ മുനീര്‍, അബ്ദുസ്സമദ് സമദാനി, എ പ്രദീപ്കുമാര്‍ തുടങ്ങിയവരും വിവിധ സെഷനുകളില്‍ സംബന്ധിക്കുന്നുണ്ട്. ഇടതുപക്ഷത്തിന്റെ ഭാവി, ഇസ്്‌ലാമും ഇസ്്‌ലാമിക സ്‌റ്റേറ്റും, ഏകീകൃത സിവില്‍ കോഡ് അകവും പുറവും,മനുഷ്യാവകാശവും ആവിഷ്‌കാര സ്വാതന്ത്ര്യവും തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടക്കും. 2ന് ഞരളത്ത് ഹരിഗോവിന്ദനും സംഘവും അവതരിപ്പിക്കുന്ന ഹരിഗോവിന്ദ ഗീതവും 3ന് കിര്‍ത്താഡ്‌സ് അവതരിപ്പിക്കുന്ന മലപ്പുലയ നൃത്തവും ഭാനുപ്രകാശും നിഹാര ഹര്‍ഷും അവതരിപ്പിക്കുന്ന മെഹ്ഫിലും 4ന് ഉസ്താദ് ബിസ്മില്ലാഖാന്റെ കൊച്ചുമകന്‍ നാസിര്‍ അബ്ബാസ് ഖാനും സംഘവും അവതരിപ്പിക്കുന്ന ഷെഹനായ് സന്ധ്യ. അന്ന് തന്നെ കോടതികളും മാധ്യമങ്ങളും എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ ജോണ്‍ ബ്രിട്ടാസ്, കമാല്‍ വരദൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 5ന് ആദി കലാ കേന്ദ്രത്തിന്റെ ആട്ടവും കാട്ടുനായ്ക്കര്‍ നൃത്തവും അരങ്ങേറും. ഒ വി വിജയന്റെ കാര്‍ട്ടൂണുകളുടെ പ്രദര്‍ശനവും ചലച്ചിത്ര പ്രദര്‍ശവനവും ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ ഫെസ്റ്റിവല്‍ ഡയറക്ടര്‍ കെ.സച്ചിദാനന്ദന്‍, രവി ഡിസി, ജനറല്‍ കണ്‍വീനര്‍ എ കെ അബ്ദുല്‍ ഹക്കീം പങ്കെടുത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

Trending