Connect with us

Culture

മരണത്തില്‍ ദുരൂഹത ഏറെയെന്ന് ബന്ധുക്കള്‍

Published

on

കോഴിക്കോട്: പൂനെ ഇന്‍ഫോസിസിലെ ജീവനക്കാരി കെ. രസിലയുടെ മരണം സംബന്ധിച്ചുള്ള ദുരൂഹത വര്‍ധിച്ചതായി സംഭ വസ്ഥലം സന്ദര്‍ശിച്ച ബന്ധുക്കള്‍ പറഞ്ഞു. രസിലയുടെ അച്ഛന്‍ രാജു, അമ്മാവന്‍ സുരേഷ്, രാജുവിന്റെ സഹോദരന്‍ വിനോദ്കുമാര്‍ എന്നിവരാണ് പൂനെയില്‍ പോയത്. തിങ്കളാഴ്ച രാത്രി പതിനൊന്നുമണിയോടെയാണ് പൂനെയില്‍ എത്തിയതെന്ന് സുരേഷ് പറഞ്ഞു. തങ്ങള്‍ എത്തുന്നതിന് മുമ്പുതന്നെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഇന്‍ഫോസിസ് അധികൃതര്‍ തിടുക്കം കാണിച്ചതായി സുരേഷ് വ്യക്തമാക്കി. മൃതദേഹം ഏറ്റുവാങ്ങുന്നതിന് മുമ്പ് സംഭവം നടന്ന സ്ഥലം കാണണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആദ്യം അവര്‍ അനുമതി നല്‍കിയില്ല. പിന്നീട് മഹാരാഷ്ട്ര മുന്‍ ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടതോടെയാണ് അവര്‍ സന്നദ്ധരായത്.ഒമ്പതാം നിലയിലാണ് സംഭവം നടന്നത്. ഇവിടെ 36 പേര്‍ക്ക് ഇരിക്കാവുന്ന സംവിധാനമാണുള്ളത്. പഴയ കമ്പ്യൂട്ടറുകളും മറ്റും മൂലയില്‍ കൂട്ടിയിട്ടതായി കണ്ടു. തൊട്ടടുത്തുള്ള കോണ്‍ഫറന്‍സ് ഹാളിന്റെ സുരക്ഷാ ജീവനക്കാരനാണ് ബബന്‍ സൈക്കിയ. ഒമ്പതാം നിലയിലേക്ക് കയറാന്‍ സൈ്വപിങ് സംവിധാനത്തിലൂടെ കടന്നുപോകണം. രസില ജോലി ചെയ്യുന്നിടത്ത് സുരക്ഷാ ജീവനക്കാരന്‍ എങ്ങനെ എത്തി എന്നത് ദുരൂഹമാണ്. സുരക്ഷാക്രമീകരണങ്ങളില്‍ വന്‍ വീഴ്ച വന്നതായി ഇതോടെ തെളിയുകയാണെന്ന് സുരേഷ് പറഞ്ഞു. കേബിള്‍ കൊണ്ട് മുറുക്കിയത് കാരണം രസിലയുടെ കഴുത്തില്‍ ആഴത്തിലുള്ള മുറിവുണ്ട്. ഒരാള്‍ക്ക് മാത്രം കൃത്യം നിര്‍വഹിക്കാന്‍ കഴിയുമെന്ന് കരുതാനാവില്ല. കൃത്യം നടത്തിയത് ബബന്‍ സൈക്കിയ ആണെങ്കിലും മറ്റാരോ സഹായിക്കാനുണ്ടായിരുന്നു എന്നാണ് സൂചന. രാത്രി ഷിഫ്റ്റില്‍ രസിലയെ മാത്രം ഡ്യൂട്ടിക്ക് നിയോഗിച്ചതും സംശയാസ്പദമാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. സ്ഥാപനത്തിലെ സുരക്ഷാ പാളിച്ചയാണ് ഇത്തരം മൃഗീയ കൊലപാതകത്തിന് വഴിതെളിയിച്ചതെന്നും ബന്ധുക്കള്‍ കുറ്റപ്പെടുത്തി. ഏതായാലും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി.

Film

ധ്യാന്‍ ശ്രീനിവാസന്‍ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ വാഹനാപകടം

അപകടത്തില്‍ ആരുടെയും പരിക്കുകള്‍ ഗുരുതരമല്ല

Published

on

മലയാള സിനിമാ താരം ധ്യാന്‍ ശ്രീനിവാസന്‍ നായകനായെത്തുന്ന സ്വര്‍ഗത്തിലെ കട്ടുറുമ്പ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ വാഹനാപകടം.

നടന്‍ ചെമ്പില്‍ അശോകന്‍, ഗൗരി നന്ദ, ചാലി പാലാ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. ഷൂട്ടിങ്ങിനിടിയില്‍ ഇവര്‍ ഓടിച്ചിരുന്ന വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലുള്ള വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.

അപകടത്തില്‍ ആരുടെയും പരിക്കുകള്‍ ഗുരുതരമല്ല. വാഹനത്തിന്റെ വേഗത കുറവായതുകൊണ്ടാണ് വലിയ അപകടം ഒഴിവായത്.

Continue Reading

Culture

കാല്‍നടയായി മക്കയിലെത്തിയ മലപ്പുറം സ്വദേശി ശിബാഹ് ചോറ്റൂര്‍ ഉംറ നിര്‍വഹിച്ചു.

Published

on

എണ്ണായിരത്തിലധികം കി.മീ ദൂരം കാല്‍നടയായി  മക്കയിലെത്തിയ മലപ്പുറം സ്വദേശി ശിബാഹ് ചോറ്റൂര്‍ ഉംറ നിര്‍വഹിച്ചു. 372 ദിവസമെടുത്തായിരുന്നു യാത്ര. കഴിഞ്ഞവര്‍ഷം ജൂണ്‍ രണ്ടിനാണ് മലപ്പുറം എട
പ്പാളിനടുത്ത ചോറ്റൂരില്‍നിന്ന് ശിഹാബ് യാത്ര തിരിച്ചത്. നാലുമാസം ട്രാന്‍സിറ്റ് വിസ കിട്ടാതെ പാകിസ്താന്‍ അതിര്‍ത്തിയിലെ വാഗയില്‍ തങ്ങേണ്ടിവന്നതാണ് യാത്ര വൈകിച്ചത്. പാക് അധികാരികള്‍ നിര്‍ബന്ധിച്ചത് കാരണം ഏതാനും കിലോമീറ്റര്‍ പാക്കിസ്ഥാനില്‍നിന്ന് വിമാനത്തില്‍ യാത്ര ചെയ്യേണ്ടിവന്നു.
ഇറാന്‍, ഇറാഖ്, കുവൈത്ത് എന്നീ രാജ്യങ്ങളാണ് ശിഹാബ് പിന്നിട്ടത്. ഇറാനില്‍ കാട്ടിലൂടെ യാത്രയില്‍ നായ്ക്കളുടെ ആക്രമണത്തില്‍നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. സഊദി അതിര്‍ത്തിയില്‍ പട്ടാളക്കാര്‍ ചോദ്യംചെയ്ത് പിടിച്ചുനിര്‍ത്തിയത് ആശങ്ക സൃഷ്ടിച്ചെങ്കിലും പിന്നീട് യാത്ര തുടര്‍ന്നു. മദീനയില്‍നിന്ന് മക്കയിലേക്കുള്ള 440 കിലോമീറ്റര്‍ 9 ദിവസം കൊണ്ട് നടന്നാണെത്തിയത്. പലയിടത്തും വന്‍ജനക്കൂട്ടം ശിഹാബിനെ സ്വീകരിക്കാനും ആദരിക്കാനുമെത്തിയിരുന്നു.
ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ തുടങ്ങിയവരുടെ സഹായം ലഭിച്ചിരുന്നതായി ശിഹാബ് പറഞ്ഞു. മാതാവ് സൈനബയും ഹജ്ജിനായി എത്തിച്ചേരും. ഇത്തവണത്തെ ഹജ്ജിന് പങ്കെടുക്കാനാകുമോ എന്ന ആശങ്ക നീങ്ങിയതില്‍ ശിഹാബിനും അദ്ദേഹത്തിന്റെ ആരാധകര്‍ക്കും സന്തോഷമുണ്ട്. സോഷ്യല്‍മീഡിയയില്‍ വലിയ വിമര്‍ശനവും പരിഹാസവും നേരിട്ടതിനെ അതേ വേദിയിലൂടെ വിശദീകരിച്ചുകൊണ്ടാണ് ശിഹാബ് തന്റെ ലക്ഷ്യം പൂര്‍ത്തികരിച്ചിരിക്കുന്നത്.

Continue Reading

Film

ബിനു അടിമാലിയുടെ ആരോഗ്യനിലയിൽ പുരോഗതി; തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തില്‍ തുടരുന്നു

എല്ലിന് പൊട്ടേറ്റ ഉല്ലാസിനും ചികിത്സ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് തുടരുന്നത്

Published

on

കൊച്ചി: മിമിക്രി കലാകാരന്‍ കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ബിനു അടിമാലിയുടെയും ഡ്രൈവർ ഉല്ലാസിന്‍റെയും ആരോഗ്യനിലയിൽ പുരോഗതി. ബിനു അടിമാലി തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. എന്നാൽ അപകടനില തരണം ചെയ്തു. എല്ലിന് പൊട്ടേറ്റ ഉല്ലാസിനും ചികിത്സ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് തുടരുന്നത്. അപകടത്തിൽപ്പെട്ട മഹേഷിനും കൊച്ചി അമൃത ആശുപത്രിയിലാണ് ചികിത്സ തുടരുന്നത്. ഇവരുടെ പരിക്ക് ഗുരുതരമല്ലാത്തതാണ് ആശ്വാസം.

തിങ്കളാഴ്ച പുലർച്ചെ തൃശൂർ കയ്പമംഗലത്ത് വെച്ച് ഉണ്ടായ അപകടത്തിൽ നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധി മരിച്ചിരുന്നു. വടകരയിൽ നിന്നും പരിപാടി കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിച്ചായിരുന്നു അപകടം ഉണ്ടായത്. സുധിയുടെ സംസ്കാരം കഴിഞ്ഞു.

 

Continue Reading

Trending