Connect with us

Football

മരണയങ്കം; ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം പാദ സെമി ഇന്ന്‌

90 മിനുട്ടം കളി തീപ്പാറുമെന്നുറപ്പ്. ബ്ലാസ്റ്റേഴ്‌സിനുള്ള ഒരു ഗോള്‍ ലീഡ് ജംഷഡ്പ്പൂര്‍ തിരുത്തുന്ന പക്ഷം കളി അധികസമയത്തേക്കും ദീര്‍ഘിക്കാം.

Published

on

മഡ്ഗാവ്:ഇവാന്‍ വുകുമനോവിച്ച് ഒരു കാര്യം തുറന്ന് പറയുന്നു-ആദ്യ ലെഗിലെ 1-0 ലീഡ് ഞങ്ങള്‍ മറന്നിരിക്കുന്നു. ഇന്ന് പുതിയ മല്‍സരമാണ്. 0-0 ത്തിലാണ് തുടങ്ങുന്നത്. ഈ മല്‍സരം ജയിക്കണം. അത് എളുപ്പമല്ലെന്ന് വ്യക്തമായി അറിയാം. പക്ഷേ പുതിയ മല്‍സരമെന്ന രീതിയില്‍ ജയിക്കാന്‍ തന്നെ കളിക്കും. കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകന്റെ ഈ വാക്കുകള്‍ക്ക് ജംഷഡ്പ്പൂര്‍ എഫ്.സി പരിശീലകന്‍ ഓവന്‍ കോയ്‌ലെ പറയുന്നത് ഇപ്രകാരം :ഞങ്ങളുടെ സമീപനത്തില്‍ മാറ്റമില്ല. എല്ലാ മല്‍സരങ്ങളും ജയിക്കുക എന്നതാണ് വളരെ പ്രധാനം. അവസാന മല്‍സരത്തില്‍ ഞങ്ങള്‍ പരാജയപ്പെട്ടു. അത് വഴി ഞങ്ങളുടെ തുടര്‍ച്ചയായ വിജയയാത്ര അവസാനിച്ചു. ഇന്ന് പുതിയ മല്‍സരമാണ്. അത് ജയിക്കണം…

രണ്ട് പരിശീലകരുടെ വാക്കുകളില്‍ തന്നെയുണ്ട് ഇന്നത്തെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് രണ്ടാം പാദ സെമിയുടെ പ്രസക്തി. 90 മിനുട്ടം കളി തീപ്പാറുമെന്നുറപ്പ്. ബ്ലാസ്റ്റേഴ്‌സിനുള്ള ഒരു ഗോള്‍ ലീഡ് ജംഷഡ്പ്പൂര്‍ തിരുത്തുന്ന പക്ഷം കളി അധികസമയത്തേക്കും ദീര്‍ഘിക്കാം. സഹല്‍ അബ്ദുള്‍ സമദിന്റെ തകര്‍പ്പന്‍ ഗോളാണ് മഞ്ഞപ്പടക്ക് നല്‍കുന്ന ആത്മവിശ്വാസം. ഈ ലീഡ് നിലനിര്‍ത്തുക എന്നത് എളുപ്പമല്ല എന്ന സത്യവും അവര്‍ തിരിച്ചറിയുന്നു. ആദ്യ പാദത്തിന്റെ ആദ്യ പകുതിയില്‍ മൈതാനം നിറഞ്ഞത് ജംഷഡ്പ്പൂരായിരുന്നു. ഡാനിയല്‍ ചിമ ചുകുവ എന്ന നൈജീരിയക്കാരന് ലഭിച്ച രണ്ട് തുറന്ന അവസരങ്ങള്‍ പാഴായി. ഗ്രെഗ് സ്റ്റിയൂവര്‍ട്ട്് എന്ന ജംഷഡ്പ്പൂരിന്റെ സ്‌ക്കോട്ടിഷ് ഗോള്‍ മെഷിനാവട്ടെ ഫോമിലുമായിരുന്നില്ല. ഈ രണ്ട് പേരും ഇന്ന് തിരിച്ചടിക്ക് കോപ്പ് കൂട്ടുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധനിരയില്‍ മാര്‍കോ ലെസ്‌കോവിച്ച്, റുവ ഹോര്‍മിപാം എന്നിവര്‍ക്കും ഗോള്‍ വലയത്തിന് കീഴില്‍ ഗില്ലിനും പിടിപ്പത് പണിയാവും. വിജയം മാത്രമാണ് ജംഷഡ്പ്പൂരിന് ആവശ്യം. അതും മെച്ചപ്പെട്ട മാര്‍ജിനില്‍. ആദ്യം ഒരു ഗോള്‍ കമ്മി നികത്തണം. പിന്നെ ലീഡ് നേടണം. ഐ.എസ്.എല്ലില്‍ അതിവേഗ ആക്രമണത്തിന്റെ വക്താകളായാണ് അവര്‍ ലീഗ് കിരീടം സ്വന്തമാക്കിയത്. വേഗതക്കൊപ്പം ലക്ഷ്യബോധവുമാണ് സ്റ്റീല്‍ സിറ്റിക്കാരുടെ കരുത്ത്. ബ്ലാസ്‌റ്റേഴ്‌സും സമാന വേഗതയില്‍ ആക്രമിച്ച് കളിക്കുന്നവരാണ്. അല്‍വാരോ വാസ്‌ക്കസ്, അഡ്രിയാന്‍ ലൂന, ജോര്‍ജ് പെരേര എന്നിവര്‍ക്കൊപ്പം സഹലുമാവുമ്പോള്‍ ജംഷഡ്പ്പൂര്‍ ഗോള്‍വല കാക്കുന്ന കോഴിക്കോട്ടുകാരന്‍ ടി.പി രഹനേഷിനും കാര്യങ്ങള്‍ എളുപ്പമാവില്ല. ലൂനയുടെ മിന്നും ഫ്രീകിക്കില്‍ നിന്നും ആദ്യ പാദത്തില്‍ ജംഷഡ്പ്പൂര്‍ രക്ഷപ്പെട്ടത് ഭാഗ്യത്തിന് മാത്രമായിരുന്നു. രണ്ട്് വേഗ ടീമുകള്‍ പരസ്പരം മാറ്റുരക്കുമ്പോള്‍ ഇന്നത്തെ അങ്കം ഐ.എസ്.എല്‍ സീസണിലെ ഏറ്റവും മികച്ച പോരാട്ടമായിരിക്കും. സമനിലയാണ് ഫലമെങ്കില്‍ അധികസമയത്തേക്കും പിറകെ ഷൂട്ടൗട്ടിലേക്കും കാര്യങ്ങള്‍ പോവും. നോക്കൗട്ട് അങ്കമായതിനാല്‍ വിജയികള്‍ നിര്‍ബന്ധമാണ്. ഇന്ന് ഒരു ഗോളിന് ജംഷഡ്പ്പൂര്‍ ജയിച്ചാലാവും കളി അധികസമയത്തേക്ക് പോവുക. മല്‍സരം 7-30 മുതല്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

യൂറോപ്യന്‍ ഗോള്‍ഡന്‍ ബൂട്ട്; ബയേണിന്റെ ഹാരി കെയ്ന്‍ ഏറെ മുന്നില്‍

36 ഗോളുകളാണ് താരം ഈ സീസണില്‍ അടിച്ചു കൂട്ടിയത്.

Published

on

യൂറോപ്യന്‍ ക്ലബ് ഫുട്ബോളില്‍ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരത്തിനുള്ള ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തില്‍ ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ ഹാരി കെയ്ന്‍ ഏറെ മുന്നില്‍. ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ ബയേണിനെ ചാമ്പ്യന്‍മാരാക്കാന്‍ പറ്റിയില്ലെങ്കിലും മികച്ച പ്രകടനമാണ് ഇംഗ്ലീഷ് മുന്നേറ്റ താരം നടത്തിയത്.

36 ഗോളുകളാണ് താരം ഈ സീസണില്‍ അടിച്ചു കൂട്ടിയത്. 72 പോയിന്റുകള്‍ക്ക് പട്ടികയില്‍ ഏറെ മുന്നിലാണ് താരം. ടോട്ടന്‍ഹാം താരമായിരുന്ന കെയ്ന്‍ ഈ സീസണിലാണ് ബയേണിനൊപ്പം ചേരുന്നത്. ഗോള്‍ഡന്‍ ബൂട്ട് നേടിയാല്‍ ഈ നേട്ടം നേടുന്ന മൂന്നാമത് ബുണ്ടസ് ലീഗ താരമാകും കെയ്ന്‍.

ഫ്രഞ്ച് ലീഗ് വണ്ണിലെ ടോപ് സ്‌കോററായ എംബാപ്പയാണ് രണ്ടാമത്. 27 ഗോളുകളാണുള്ളത് എംബാപ്പക്കുള്ളത്. 54 പോയിന്റാണ് താരത്തിനുള്ളത്. ഈ സീസണോടെ ക്ലബ് വിടുമെന്ന് സൂചന നല്‍കിയ താരം റയല്‍ മാഡ്രിഡിലേക്ക് കൂടുമാറാന്‍ നില്‍ക്കുന്നു എന്ന് അഭ്യൂഹങ്ങളുണ്ട്

മൂന്നാം സ്ഥാനത്തുള്ളത് ജര്‍മന്‍ ക്ലബായ വി എഫ് ബി സ്റ്റുട്ട്ഗര്‍ട്ടിന്റെ ഗുയ്രാസിയാണ്. 52 പോയിന്റാണ് താരത്തിനുള്ളത്. ബുണ്ടസ് ലീഗയില്‍ ടീമിനെ മൂന്നാമതെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച താരമായിരുന്നു ഫ്രഞ്ച് താരം. 25 ഗോളും 50 പോയിന്റുമായി ഏര്‍ലിങ് ഹാലാണ്ടാണ് പട്ടികയില്‍ നാലാം സ്ഥാനത്തുള്ളത്.

നിലവില്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ സിറ്റി. ഒരു പോയിന്റ് മാത്രം വ്യത്യാസത്തില്‍ ആഴ്‌സണല്‍ ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ അവശേഷിക്കുന്ന രണ്ട് മത്സരങ്ങളും വിജയിച്ച് ലീഗ് കിരീടം നേടാമെന്ന പ്രതീക്ഷയിലാണ് ഹാലണ്ടും കൂട്ടരും.

 

Continue Reading

Football

കോപ അമേരിക്ക: ബ്രസീല്‍ ടീം പ്രഖ്യാപിച്ചു, നെയ്മര്‍ പുറത്ത്‌

അടുത്ത സീസണില്‍ റയല്‍ മാഡ്രഡില്‍ കളിക്കാനിരിക്കുന്ന 17കാരന്‍ എന്‍ഡ്രിക്കാണ് സ്‌ക്വാര്‍ഡിലെ ജൂനിയര്‍.

Published

on

ജൂണില്‍ അമേരിക്കയില്‍ നടക്കുന്ന കോപ അമേരിക്ക ടൂര്‍ണമെന്റിനുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു. മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് താരം കസമിറോയെ ഒഴിവാക്കിയപ്പോള്‍ വണ്ടര്‍കിഡ് എന്‍ഡ്രിക് ആദ്യമായി പ്രധാന ടൂര്‍ണമെന്റില്‍ ഇടംപിടിച്ചു. പരിക്കേറ്റ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയറിനെ ടീമില്‍ ഉള്‍പ്പെടുത്തിയില്ല. പുതിയ പരിശീലകന്‍ ഡൊറിവല്‍ ജൂനിയര്‍ പ്രഖ്യാപിച്ച സംഘത്തില്‍ ടോട്ടനം സ്ട്രൈക്കര്‍ റിച്ചാലിസന്‍, ആഴ്സനല്‍ ഫോര്‍വേര്‍ഡ് ഗബ്രിയേല്‍ ജീസസ്, യുണൈറ്റഡ് താരം ആന്റണി എന്നിവരും ഇടംപിടിച്ചില്ല. അടുത്ത സീസണില്‍ റയല്‍ മാഡ്രഡില്‍ കളിക്കാനിരിക്കുന്ന 17കാരന്‍ എന്‍ഡ്രിക്കാണ് സ്‌ക്വാര്‍ഡിലെ ജൂനിയര്‍.

ഇംഗ്ലണ്ടിനെ വെംബ്ലിയില്‍ തോല്‍പ്പിച്ചും സ്പെയിനെ സമനിലയില്‍ തളച്ചും മികച്ച ഫോമിലാണ് പുതിയ പരിശീലകന് കീഴില്‍ ഇറങ്ങിയ മഞ്ഞപ്പട കളിക്കുന്നത്. കഴിഞ്ഞ തവണ കലാശപോരാട്ടത്തില്‍ അര്‍ജന്റീനയോട് കീഴടങ്ങിയ ബ്രസീല്‍ കോപ തിരിച്ചു പിടിക്കാനാണ് കരുത്തില്‍ ഇറങ്ങുന്നത്.

ഗോള്‍കീപ്പര്‍: അലിസന്‍(ലിവര്‍പൂള്‍), ബെനറ്റോ(അത്ലറ്റികോ-പിആര്‍), എഡര്‍സന്‍(മാഞ്ചസ്റ്റര്‍ സിറ്റി)

ബെര്‍ണാള്‍ഡോ(പിഎസ്ജി), എഡര്‍ മിലിറ്റാവോ(റിയല്‍ മാഡ്രിഡ്), ഗബ്രിയേല്‍(ആഴ്സനല്‍), മാര്‍ക്കിഞോസ്(പിഎസ്ജി), ഡാനിലോ(യുവന്റസ്),യാന്‍ കൗട്ടോ(ജിറോണ), ഗില്ലെര്‍മെ അരാന(അത്ലറ്റിക്കോ-എംജി), വെന്‍ഡെല്‍(പോര്‍ട്ടോ) എന്നിവരാണ് പ്രതിരോധ നിരയില്‍ അണിനിരക്കുന്നത്.

മധ്യനിര:ആന്ദ്രെസ് പെരേര(ഫുള്‍ഹാം), ബ്രൂണോ ഗിമെറസ്(ന്യൂകാസില്‍ യുണൈറ്റഡ്), ഡഗ്ലസ് ലൂയിസ്(ആസ്റ്റണ്‍ വില്ല), ജോ ഗോമസ്(വോള്‍വെര്‍ഹാംപ്ടണ്‍), ലൂകാസ് പക്വറ്റ(വെസ്റ്റ്ഹാം യുണൈറ്റഡ്)

എന്‍ഡ്രിക്(പാല്‍മെറസ്), ഇവനില്‍സണ്‍(പോള്‍ട്ടോ), ഗബ്രിയേല്‍ മാര്‍ട്ടിനലി(ആഴ്സനല്‍), റഫിഞ്ഞ(ബാഴ്സലോണ), റോഡ്രിഗോ(റയല്‍മാഡ്രിഡ്), സാവിഞ്ഞോ(ജിറോണ), വിനീഷ്യസ് ജൂനിയര്‍(റിയല്‍ മാഡ്രിഡ്) എന്നിങ്ങനെയാണ് മുന്‍നിര കളിക്കാര്‍.

Continue Reading

Football

പിഎസ്ജിയില്‍ ഇനി എംബാപ്പെ ഇല്ല; സ്ഥിരീകരിച്ച് താരം

സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിലേക്കായിരിക്കും എംബാപ്പയുടെ കൂടുമാറ്റം.

Published

on

പാരീസ്: ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജി വിടുമെന്ന് പ്രഖ്യാപിച്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ. ഈ സീസണിനൊടുവില്‍ ക്ലബ്ബ് വിടുമെന്ന് താരം തെന്നെയാണ് ഒരു ഒണ്‍ലൈന്‍ വീഡിയോയിലൂടെ വ്യക്തമാക്കിയത്. 2017ല്‍ പിഎസ്ജിയില്‍ എത്തിയ എംബാപ്പെ ഏഴ് സീസണുകള്‍ക്ക് ശേഷമാണ് പാരീസ് വിടുന്നത്. പിഎസ്ജിയില്‍ തന്റെ അവസാനത്തെ വര്‍ഷമായിരിക്കുമെന്നും കരാര്‍ നീട്ടാന്‍ ആഗ്രഹിക്കുന്നില്ലെന്നും താരം വ്യക്തമാക്കി. സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിലേക്കായിരിക്കും എംബാപ്പയുടെ കൂടുമാറ്റം.

പിഎസ്ജി ടീം മാനേജ്‌മെന്റിനും സഹതാരങ്ങള്‍ക്കും സ്റ്റാഫുകള്‍ക്കും എംബാപ്പെ നന്ദി പറഞ്ഞു. ‘നിങ്ങള്‍ തന്ന സ്‌നേഹത്തിനോട് നീതിപുലര്‍ത്താന്‍ എനിക്ക് പലപ്പോഴും സാധിച്ചിട്ടില്ല’ എംബാപ്പെ വൈകാരികമായി തന്റെ ആരാധകരോട് നന്ദി പറഞ്ഞത് ഇങ്ങനെയാണ്.

‘ഒരുപാട് വൈകാരികത നിറഞ്ഞ നിമിഷമാണിത്. പിഎസ്ജിയിലെ എന്റെ ജീവിതം കുറച്ച് ആഴ്ചകള്‍ക്കുള്ളില്‍ അവസാനിക്കും. ഏറ്റവും വലിയ ഫ്രഞ്ച് ക്ലബ്ബില്‍ ഒരുപാട് വര്‍ഷങ്ങളായി അംഗമാവുക എന്നത് വലിയ ബഹുമതിയാണ്, എംബാപ്പെ പറഞ്ഞു.
പാരീസ് വിടുക എന്നത് ഏറ്റവും ബുദ്ധിമുട്ടുള്ള തീരുമാനമായിരുന്നു എന്നും പക്ഷെ തനിക്ക് ഇത് ആവശ്യമാണെന്നും,ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം പുതിയ വെല്ലുവിളി ഏറ്റെടുക്കാന്‍ താന്‍ തയ്യാറാണെന്നും ഫ്രഞ്ച് താരം എംബാപ്പെ വ്യക്തമാക്കി.

 

 

 

Continue Reading

Trending