Connect with us

Football

മരണയങ്കം; ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം പാദ സെമി ഇന്ന്‌

90 മിനുട്ടം കളി തീപ്പാറുമെന്നുറപ്പ്. ബ്ലാസ്റ്റേഴ്‌സിനുള്ള ഒരു ഗോള്‍ ലീഡ് ജംഷഡ്പ്പൂര്‍ തിരുത്തുന്ന പക്ഷം കളി അധികസമയത്തേക്കും ദീര്‍ഘിക്കാം.

Published

on

മഡ്ഗാവ്:ഇവാന്‍ വുകുമനോവിച്ച് ഒരു കാര്യം തുറന്ന് പറയുന്നു-ആദ്യ ലെഗിലെ 1-0 ലീഡ് ഞങ്ങള്‍ മറന്നിരിക്കുന്നു. ഇന്ന് പുതിയ മല്‍സരമാണ്. 0-0 ത്തിലാണ് തുടങ്ങുന്നത്. ഈ മല്‍സരം ജയിക്കണം. അത് എളുപ്പമല്ലെന്ന് വ്യക്തമായി അറിയാം. പക്ഷേ പുതിയ മല്‍സരമെന്ന രീതിയില്‍ ജയിക്കാന്‍ തന്നെ കളിക്കും. കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകന്റെ ഈ വാക്കുകള്‍ക്ക് ജംഷഡ്പ്പൂര്‍ എഫ്.സി പരിശീലകന്‍ ഓവന്‍ കോയ്‌ലെ പറയുന്നത് ഇപ്രകാരം :ഞങ്ങളുടെ സമീപനത്തില്‍ മാറ്റമില്ല. എല്ലാ മല്‍സരങ്ങളും ജയിക്കുക എന്നതാണ് വളരെ പ്രധാനം. അവസാന മല്‍സരത്തില്‍ ഞങ്ങള്‍ പരാജയപ്പെട്ടു. അത് വഴി ഞങ്ങളുടെ തുടര്‍ച്ചയായ വിജയയാത്ര അവസാനിച്ചു. ഇന്ന് പുതിയ മല്‍സരമാണ്. അത് ജയിക്കണം…

രണ്ട് പരിശീലകരുടെ വാക്കുകളില്‍ തന്നെയുണ്ട് ഇന്നത്തെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് രണ്ടാം പാദ സെമിയുടെ പ്രസക്തി. 90 മിനുട്ടം കളി തീപ്പാറുമെന്നുറപ്പ്. ബ്ലാസ്റ്റേഴ്‌സിനുള്ള ഒരു ഗോള്‍ ലീഡ് ജംഷഡ്പ്പൂര്‍ തിരുത്തുന്ന പക്ഷം കളി അധികസമയത്തേക്കും ദീര്‍ഘിക്കാം. സഹല്‍ അബ്ദുള്‍ സമദിന്റെ തകര്‍പ്പന്‍ ഗോളാണ് മഞ്ഞപ്പടക്ക് നല്‍കുന്ന ആത്മവിശ്വാസം. ഈ ലീഡ് നിലനിര്‍ത്തുക എന്നത് എളുപ്പമല്ല എന്ന സത്യവും അവര്‍ തിരിച്ചറിയുന്നു. ആദ്യ പാദത്തിന്റെ ആദ്യ പകുതിയില്‍ മൈതാനം നിറഞ്ഞത് ജംഷഡ്പ്പൂരായിരുന്നു. ഡാനിയല്‍ ചിമ ചുകുവ എന്ന നൈജീരിയക്കാരന് ലഭിച്ച രണ്ട് തുറന്ന അവസരങ്ങള്‍ പാഴായി. ഗ്രെഗ് സ്റ്റിയൂവര്‍ട്ട്് എന്ന ജംഷഡ്പ്പൂരിന്റെ സ്‌ക്കോട്ടിഷ് ഗോള്‍ മെഷിനാവട്ടെ ഫോമിലുമായിരുന്നില്ല. ഈ രണ്ട് പേരും ഇന്ന് തിരിച്ചടിക്ക് കോപ്പ് കൂട്ടുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധനിരയില്‍ മാര്‍കോ ലെസ്‌കോവിച്ച്, റുവ ഹോര്‍മിപാം എന്നിവര്‍ക്കും ഗോള്‍ വലയത്തിന് കീഴില്‍ ഗില്ലിനും പിടിപ്പത് പണിയാവും. വിജയം മാത്രമാണ് ജംഷഡ്പ്പൂരിന് ആവശ്യം. അതും മെച്ചപ്പെട്ട മാര്‍ജിനില്‍. ആദ്യം ഒരു ഗോള്‍ കമ്മി നികത്തണം. പിന്നെ ലീഡ് നേടണം. ഐ.എസ്.എല്ലില്‍ അതിവേഗ ആക്രമണത്തിന്റെ വക്താകളായാണ് അവര്‍ ലീഗ് കിരീടം സ്വന്തമാക്കിയത്. വേഗതക്കൊപ്പം ലക്ഷ്യബോധവുമാണ് സ്റ്റീല്‍ സിറ്റിക്കാരുടെ കരുത്ത്. ബ്ലാസ്‌റ്റേഴ്‌സും സമാന വേഗതയില്‍ ആക്രമിച്ച് കളിക്കുന്നവരാണ്. അല്‍വാരോ വാസ്‌ക്കസ്, അഡ്രിയാന്‍ ലൂന, ജോര്‍ജ് പെരേര എന്നിവര്‍ക്കൊപ്പം സഹലുമാവുമ്പോള്‍ ജംഷഡ്പ്പൂര്‍ ഗോള്‍വല കാക്കുന്ന കോഴിക്കോട്ടുകാരന്‍ ടി.പി രഹനേഷിനും കാര്യങ്ങള്‍ എളുപ്പമാവില്ല. ലൂനയുടെ മിന്നും ഫ്രീകിക്കില്‍ നിന്നും ആദ്യ പാദത്തില്‍ ജംഷഡ്പ്പൂര്‍ രക്ഷപ്പെട്ടത് ഭാഗ്യത്തിന് മാത്രമായിരുന്നു. രണ്ട്് വേഗ ടീമുകള്‍ പരസ്പരം മാറ്റുരക്കുമ്പോള്‍ ഇന്നത്തെ അങ്കം ഐ.എസ്.എല്‍ സീസണിലെ ഏറ്റവും മികച്ച പോരാട്ടമായിരിക്കും. സമനിലയാണ് ഫലമെങ്കില്‍ അധികസമയത്തേക്കും പിറകെ ഷൂട്ടൗട്ടിലേക്കും കാര്യങ്ങള്‍ പോവും. നോക്കൗട്ട് അങ്കമായതിനാല്‍ വിജയികള്‍ നിര്‍ബന്ധമാണ്. ഇന്ന് ഒരു ഗോളിന് ജംഷഡ്പ്പൂര്‍ ജയിച്ചാലാവും കളി അധികസമയത്തേക്ക് പോവുക. മല്‍സരം 7-30 മുതല്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

സൂപ്പര്‍ ലീഗ് കേരളയുടെ സെമി ഫൈനല്‍ മത്സരം മാറ്റിവെച്ചു

തൃശൂര്‍ മാജിക് എഫ്‌സിയും മലപ്പുറം എഫ്‌സിയും തമ്മിലുള്ള മത്സരമാണ് മാറ്റിവെച്ചത്

Published

on

തൃശൂര്‍: പൊലീസിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഇന്ന് നടക്കാനിരുന്ന സൂപ്പര്‍ ലീഗ് കേരളയുടെ സെമി ഫൈനല്‍ മത്സരം മാറ്റിവെച്ചു. ഇന്ന് രാത്രി 7:30ന് തൃശൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കേണ്ട തൃശൂര്‍ മാജിക് എഫ്‌സി – മലപ്പുറം എഫ്‌സി മത്സരം മാറ്റിവയ്ക്കാന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ നിര്‍ദേശം നല്‍കിയിരുന്നു.

മത്സരത്തില്‍ പങ്കാളികളാവരുതെന്ന് ടീമുകള്‍ക്ക് തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ കത്ത് നല്‍കി. തദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ കഴിഞ്ഞ് മറ്റൊരു ദിവസം മത്സരം സംഘടിപ്പിക്കണമെന്നും നിര്‍ദേശം. തദേശ തെരഞ്ഞെടുപ്പിന് ഒപ്പം ശബരിമല ഡ്യൂട്ടി കൂടി ഉള്ളതുകൊണ്ട് ആവശ്യത്തിന് സേനയെ വിന്യസിക്കാന്‍ കഴിയില്ലെന്ന് പൊലീസ് അറിയിച്ചു.

തുടര്‍ന്നാണ് മത്സരം മാറ്റിവെക്കാനുള്ള നിര്‍ദേശം പുറപ്പെടുവിച്ചത്. നിര്‍ദേശം മറികടന്ന് മത്സരം നടത്തിയാല്‍ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. സംഘാടകരായ സൂപ്പര്‍ ലീഗ് കേരള, തൃശൂര്‍ മാജിക് എഫ്‌സി, മലപ്പുറം എഫ് സി ടീമുകള്‍ക്ക് പൊലീസ് കത്തു നല്‍കിയിട്ടുണ്ട്.

അതേസമയം പത്താം തീയതി നടക്കാനിരുന്ന കാലിക്കറ്റ് എഫ്സി കണ്ണൂര്‍ വാരിയേഴ്‌സ് രണ്ടാം സെമി മത്സരവും മാറ്റി. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.

Continue Reading

Football

2026 ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പുകള്‍ നറുക്കെടുത്തു

നിലവിലെ ചാമ്പ്യന്മാരായ ടീം അര്‍ജന്റീന ഗ്രൂപ്പ് ‘ജെ’യിലാണ്.

Published

on

2026 ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പുകള്‍ നറുക്കെടുത്തു. 42 ടീമുകളെ 12 ഗ്രൂപ്പുകളിലായി (A-L) നറുക്കെടുത്തു. നിലവിലെ ചാമ്പ്യന്മാരായ ടീം അര്‍ജന്റീന ഗ്രൂപ്പ് ‘ജെ’യിലാണ്. ഗ്രൂപ്പ് ‘ജെ’യില്‍ അള്‍ജീരിയ, ഓസ്ട്രിയ, ജോര്‍ദാന്‍ എന്നീ ടീമുകളും ഉള്‍പ്പെടുന്നു. അതേസമയം നിലവിലെ റണ്ണേഴ്സ് അപ്പായ ഫ്രാന്‍സ് ഗ്രൂപ്പ് ‘ഐ’ലാണ്. സെനഗല്‍, നോര്‍വേ എന്നീ ടീമുകളാണ് മറ്റംഗങ്ങള്‍.

ബ്രസീല്‍ ഗ്രൂപ്പ് ‘സി’യിലാണ്. മൊറോക്കോ, ഹൈതി, സ്‌കോട്ട്ലന്‍ഡ് എന്നിവരാണ് മറ്റ് ടീമംഗങ്ങള്‍. ഗ്രൂപ്പ് ‘എ’യിലെ ആദ്യ രണ്ട് ടീമുകളായ മെക്സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ആദ്യമത്സരം. സ്പെയിന്‍, യുറഗ്വായ് ടീമുകള്‍ ഗ്രൂപ്പ് എച്ചിലും ഇംഗ്ലണ്ട്, ക്രൊയേഷ്യ ടീമുകള്‍ ഗ്രൂപ്പ് ‘എല്ലി’ലും ഏറ്റുമുട്ടും.

വാഷിങ്ടണ്‍ ഡിസിയിലെ കെന്നഡി സെന്ററിലാണ് നറുക്കെടുപ്പ് നടന്നത്. ഫിഫ പ്രഖ്യാപിച്ച പ്രഥമ സമാധാനപുരസ്‌കാരം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ലഭിച്ചു.

അമേരിക്ക, കാനഡ, മെക്സിക്കൊ എന്നീ രാജ്യങ്ങളിലായി അടുത്തവര്‍ഷം ജൂണ്‍ 11 മുതല്‍ ജൂലായ് 19 വരെ നടക്കുന്ന ലോകകപ്പില്‍ 48 ടീമുകളാണ് മത്സരിക്കുന്നത്. ഇതിനകം 42 ടീമുകള്‍ യോഗ്യതനേടിക്കഴിഞ്ഞു. ബാക്കിയുള്ള ആറുടീമുകള്‍ക്കായി പ്ലേ ഓഫ് മത്സരങ്ങള്‍ നടക്കാനുണ്ട്. കഴിഞ്ഞ ലോകകപ്പില്‍ 32 ടീമുകളാണുണ്ടായിരുന്നത്.

മൂന്നു രാജ്യങ്ങളിലെ 16 വേദികളിലായാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നത്. യുഎസില്‍ ന്യൂയോര്‍ക്ക്, ഡാലസ്, കന്‍സാസ് സിറ്റി, ഹൂസ്റ്റണ്‍, അറ്റ്‌ലാന്റ, ലോസ് ആഞ്ജലിസ്, ഫിലാഡെല്‍ഫിയ, സിയാറ്റില്‍, സാന്‍ ഫ്രാന്‍സിസ്‌കോ, ബോസ്റ്റണ്‍, മിയാമി എന്നിവിടങ്ങളിലായി 11 സ്റ്റേഡിയങ്ങളില്‍ ലോകകപ്പ് മത്സരം നടക്കും.കാനഡയില്‍ രണ്ടും (വാന്‍കൂവര്‍, ടൊറന്റോ) മെക്സിക്കോയില്‍ മൂന്നും (മെക്സിക്കോ സിറ്റി, മോണ്ടെറി, ഗൗതലജാറ) വേദികളുണ്ട്.

48 ടീമുകള്‍ അണിനിരക്കുന്ന ലോകകപ്പിന് 42 ടീമുകള്‍ യോഗ്യതനേടിക്കഴിഞ്ഞു. ബാക്കി ആറു ടീമുകള്‍ പ്ലേ ഓഫിലൂടെ യോഗ്യതനേടും. യൂറോപ്പില്‍നിന്നാണ് നാലു ടീമുകള്‍. നാലു ഗ്രൂപ്പുകളിലായി 16 ടീമുകളാണ് മത്സരിക്കുന്നത്. ഇന്റര്‍ കോണ്ടിനെന്റല്‍ പ്ലേ ഓഫിലൂടെ രണ്ടു ടീമുകള്‍ക്കാണ് യോഗ്യത. ആറു ടീമുകള്‍ മത്സരിക്കുന്നു. മാര്‍ച്ച് 26-നും 31-നുമാണ് പ്ലേ ഓഫ് മത്സരങ്ങള്‍.

Continue Reading

Football

ഫിഫ ലോകകപ്പ് ഡ്രോ ഡിസംബര്‍ അഞ്ചിന്

ടോപ് ഫോര്‍ ഫൈറ്റ് ഒഴിവാക്കി നറുക്കെടുപ്പ്

Published

on

വാഷിങ്ടണ്‍: ഫിഫ ലോകകപ്പ് ഡ്രോ ഡിസംബര്‍ അഞ്ചിന്. ലോകകപ്പ് ആതിഥേയ രാജ്യങ്ങളിലൊന്നായ അമേരിക്കയിലെ വാഷിങ്ടണ്‍ ഡി.സിയിലാണ് 48 ടീമുകളുടെ ആദ്യ വിശ്വമേളയുടെ നറുക്കെടുപ്പ് നടക്കുന്നത്. ലോകകപ്പ് യോഗ്യതാ റൗണ്ടുകള്‍ പൂര്‍ത്തിയാവുകയും, 42 ടീമുകള്‍ ഇതിനകം യോഗ്യത ഉറപ്പാക്കുകയും ചെയ്തു. ശേഷിക്കുന്ന ആറ് സ്ഥാനങ്ങള്‍ക്കുള്ള പ്ലേ ഓഫ് മത്സരങ്ങള്‍ അടുത്ത വര്‍ഷം മാര്‍ച്ചില്‍ നടക്കാനിരിക്കെയാണ് ഈ മത്സരങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ഡിസംബര്‍ അഞ്ചിന് നറുക്കെടുപ്പ് നടക്കുന്നത്.

ടോപ് ഫോര്‍ ഫൈറ്റ് ഒഴിവാക്കി നറുക്കെടുപ്പ്

റാങ്കിങ്ങില്‍ മുന്‍നിരയിലുള്ള നാല് ടീമുകളായ സ്‌പെയിന്‍, അര്‍ജന്റീന, ഫ്രാന്‍സ്, ഇംഗ്ലണ്ട് എന്നിവര്‍ സെമി വരെ പരസ്പരം ഏറ്റുമുട്ടുന്നത് ഒഴിവാക്കിയാണ് ഫിഫ സീഡും ഫിക്‌സ്ചറും തയ്യാറാക്കിയത്. ലോകറാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരായ സ്‌പെയിനും രണ്ടാം സ്ഥാനക്കാരായ അര്‍ജന്റീനയും തമ്മില്‍ ഫൈനലിന് മുമ്പ് മുഖാമുഖമെത്തില്ല. മൂന്നാം സ്ഥാനക്കാരായ ഫ്രാന്‍സും-നാലാം സ്ഥാനക്കാരായ ഇംഗ്ലണ്ടും തമ്മിലും ഫൈനലിന് മുമ്പൊരു പോരാട്ടവുമുണ്ടാവില്ല.

ഗ്രൂപ്പ് റൗണ്ടിനു ശേഷം രണ്ട് ഭാഗങ്ങളായാവും നോക്കൗട്ട്, പ്രീക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍ ഫൈനല്‍, സെമി വരെ മത്സരങ്ങള്‍ നടക്കുന്നത്. മുന്‍നിര ടീമുകള്‍ ഗ്രൂപ്പിലെ മത്സരത്തിനു ശേഷം രണ്ടുവഴിക്കാവും മുന്നോട്ട് കുതിക്കുന്നത് എന്നതിനാല്‍ ഫൈനലിന് മുമ്പ് ഒരു ഏറ്റുമുട്ടല്‍ ഒഴിവാകും.
ലോകകപ്പ് നറുക്കെടുപ്പ് ക്രമം

Pot 1: Canada, Mexico, United States, Spain, Argentina, France, England, Brazil, Portugal, Netherlands, Belgium, Germany

Pot 2: Croatia, Morocco, Colombia, Uruguay, Switzerland, Japan, Senegal, Iran, South Korea, Ecuador, Austria, Australia

Pot 3: Norway, Panama, Egypt, Algeria, Scotland, Paraguay, Tunisia, Ivory Coast, Uzbekistan, Qatar, South Africa

Pot 4: Jordan, Cape Verde, Ghana, Curaçao, Haiti, New Zealand, European playoff winners A-D, Inter-confederation playoff winners 1-2

Continue Reading

Trending