Connect with us

kerala

സംവരണ തോതിലെ അപാകത പരിഹരിക്കണം: മുസ്ലിംലീഗ്

അഖിലേന്ത്യാ സെൻസസിൽ
ജാതി വിവരങ്ങളും ഉൾപ്പെടുത്തണം

Published

on



മലപ്പുറം: സംവരണ തോത് നിശ്ചയിക്കുന്നതിലെ അപാകതകൾ പരിപരിഹരിക്കണമെന്നും അഖിലേന്ത്യാ സെൻസസിൽ ജാതി വിവരങ്ങൾ ഉൾപ്പെടുത്തണമെന്നും മുസ്‌ലിംലീഗ്. മഞ്ചേരിയിൽ ചേർന്ന സംസ്ഥാന പ്രവർത്തക സമിതി യോഗം അംഗീകരിച്ച പ്രമേയങ്ങളിലാണ് ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടത്.

ഭിന്നശേഷിക്കാർക്കുള്ള സംവരണം നാല് ശതമാനമായി വർധിച്ചതോടെ മുസ്‌ലിംകൾ ഉൾപ്പെടെയുള്ള സംവരണ സമുദായങ്ങളുടെ സംവരണ തോത് ഗണ്യമായി കുറഞ്ഞ അവസ്ഥയുണ്ട്. ഇതിലെ അപാകത ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും അതുകൊണ്ടു തന്നെ പി.എസ്.സിയോട് ഇത് നടപ്പാക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും പറഞ്ഞ സർക്കാർ ഇത് തിരുത്താനുള്ള നടപടി സ്വീകരിച്ചിട്ടില്ല എന്നത് പ്രതിഷേധാർഹമാണ്.
ഈ സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് അപാകതകൾ പരിഹരക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.


അഖിലേന്ത്യ സെൻസസിൽ ജാതി വിവരങ്ങളും ഉൾപ്പെടുത്തണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 1881 മുതൽ 1931 വരെ ഇത്തരം വിവരങ്ങൾ സെൻസസിന് ഒപ്പം ശേഖരിച്ചിരുന്നു. എന്നാൽ സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ നടന്ന സെൻസസുകളിൽ നിന്നും ജാതി വിവരങ്ങൾ ഒഴിവാക്കി. 2021ലെ സെൻസസിൽ ജാതി വിവരങ്ങൾ കൂടി സമാഹരിക്കും എന്ന് സർക്കാർ ഉറപ്പു നൽകിയിരുന്നെങ്കിലും അത് കഴിയില്ല എന്ന് പാർലമെന്റിലും ഇപ്പോൾ സുപ്രീം കോടതിയെയും സർക്കാർ അറിയിച്ചിരിക്കുകയാണ്. എന്നാൽ ഇതിന് ഭരണപരമായും പ്രായോഗികമായും യാതൊരു തടസ്സവും ഇല്ല. ഭരണഘടന ഉറപ്പുനൽകുന്ന പൗരൻമാരുടെ മൗലിക അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സാമൂഹ്യ നീതിയും അവസര സമത്വവും ഉറപ്പാക്കുന്നതിനും ജാതി തിരിച്ച് സെന്‌സസ് അനിവാര്യമാണെന്നും അത് ഭരണഘടനാപരമായ അവകാശമാണെന്നും മുസ്‌ലിംലീഗ് പ്രമേയം വ്യക്തമാക്കി.

കേരളത്തിൽ പെൺകുട്ടികൾക്കെതിരെ പ്രണയത്തിന്റെയും മറ്റും പേരിൽ നടക്കുന്ന അതി ക്രൂരമായ കൊലപാതകങ്ങൾ സാക്ഷര കേരളത്തിന് അപമാനമാണെന്നും സർക്കാർ ഇക്കാര്യത്തിൽ ക്രിയാത്മക നടപടകൾ സ്വീകരിക്കണമെന്നും യോഗം അഭ്യർത്ഥിച്ചു. പ്രണയാഭ്യർഥന നിരസിക്കുന്നതിന്റെ പേരിൽ പെൺകുട്ടികളെ ആസിഡ് ഒഴിച്ചും വെടിവെച്ചും തീ കൊളുത്തിയും കത്തി കൊണ്ട് കഴുത്ത് മുറിച്ചുമൊക്കെ കൊല്ലുന്നത് പരിഷ്‌കൃത സമൂഹത്തിന് അപമാനമാണ്. ഉത്തമമായ മാനസികാരോഗ്യത്തിന്റെ അഭാവവും അതിവൈകാരികതയുമാണ് ഇത്തരം സംഭവങ്ങളുടെ കാരണമെന്ന് മാനസികാരോഗ്യ വിദഗ്ധർ പറയുന്നു. നല്ല മാനസികാരോഗ്യവും സാമൂഹിക ബന്ധങ്ങളും ഉറപ്പാക്കാൻ കുട്ടികളെ ചെറുപ്പത്തിലേ പരിശീലിപ്പിക്കണം. പാഠ്യപദ്ധതിയിൽ ഇക്കാര്യം ഉൾപ്പെടുത്തുന്നതോടൊപ്പം കർശനമായ നിയമ നിർമാണങ്ങളും അനിവാര്യമാണെന്ന് യോഗം ചൂണ്ടിക്കാട്ടി.





Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

GULF

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Published

on

മസ്‌കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി മരണപ്പെട്ടു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ് ഹൃദയാഘാതത്തെ തുടർന്ന്​​ ഒമാനിലെ ബര്‍ക്കയില്‍ മരണപ്പെട്ടത്.

നേരത്തെ തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല. മക്കൾ: ഹസീന, സജീർ ( ബര്‍ക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകന്‍: മഖ്സൂദ് (ബില്‍ഡിങ്​ മെറ്റീരിയല്‍, ബര്‍ക്ക)

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന്​ രാത്രി ബർക്കയിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

GULF

മസ്കറ്റ് -കോഴിക്കോട് വിമാനത്തിൽ മലയാളി മരണപെട്ടു

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്

Published

on

മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തിൽ മരണപ്പെട്ടു. വടകര സഹകരണ ഹോസ്പിറ്റിലിന്​ സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്. വിമാനം ലാൻഡ്​ ചെയ്യാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വിമാനം ലാൻഡ്​ ചെയ്തശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ്​ മരണം സ്ഥിരീകരിച്ചത്​. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ്​ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട്​ വർഷം മുമ്പാണ് ഒമാനിലെ സുഹാറിൽ ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ സൗദിയിലായിരുന്നു.

പിതാവ്​: സദാനന്ദൻ.
ഭാര്യ: ഷെർലി:
മകൻ: ആരോൺ സച്ചിൻ.

Continue Reading

Trending