kerala
സംവരണ തോതിലെ അപാകത പരിഹരിക്കണം: മുസ്ലിംലീഗ്
അഖിലേന്ത്യാ സെൻസസിൽ
ജാതി വിവരങ്ങളും ഉൾപ്പെടുത്തണം
മലപ്പുറം: സംവരണ തോത് നിശ്ചയിക്കുന്നതിലെ അപാകതകൾ പരിപരിഹരിക്കണമെന്നും അഖിലേന്ത്യാ സെൻസസിൽ ജാതി വിവരങ്ങൾ ഉൾപ്പെടുത്തണമെന്നും മുസ്‌ലിംലീഗ്. മഞ്ചേരിയിൽ ചേർന്ന സംസ്ഥാന പ്രവർത്തക സമിതി യോഗം അംഗീകരിച്ച പ്രമേയങ്ങളിലാണ് ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടത്.
ഭിന്നശേഷിക്കാർക്കുള്ള സംവരണം നാല് ശതമാനമായി വർധിച്ചതോടെ മുസ്‌ലിംകൾ ഉൾപ്പെടെയുള്ള സംവരണ സമുദായങ്ങളുടെ സംവരണ തോത് ഗണ്യമായി കുറഞ്ഞ അവസ്ഥയുണ്ട്. ഇതിലെ അപാകത ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും അതുകൊണ്ടു തന്നെ പി.എസ്.സിയോട് ഇത് നടപ്പാക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും പറഞ്ഞ സർക്കാർ ഇത് തിരുത്താനുള്ള നടപടി സ്വീകരിച്ചിട്ടില്ല എന്നത് പ്രതിഷേധാർഹമാണ്.
ഈ സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് അപാകതകൾ പരിഹരക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
അഖിലേന്ത്യ സെൻസസിൽ ജാതി വിവരങ്ങളും ഉൾപ്പെടുത്തണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 1881 മുതൽ 1931 വരെ ഇത്തരം വിവരങ്ങൾ സെൻസസിന് ഒപ്പം ശേഖരിച്ചിരുന്നു. എന്നാൽ സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ നടന്ന സെൻസസുകളിൽ നിന്നും ജാതി വിവരങ്ങൾ ഒഴിവാക്കി. 2021ലെ സെൻസസിൽ ജാതി വിവരങ്ങൾ കൂടി സമാഹരിക്കും എന്ന് സർക്കാർ ഉറപ്പു നൽകിയിരുന്നെങ്കിലും അത് കഴിയില്ല എന്ന് പാർലമെന്റിലും ഇപ്പോൾ സുപ്രീം കോടതിയെയും സർക്കാർ അറിയിച്ചിരിക്കുകയാണ്. എന്നാൽ ഇതിന് ഭരണപരമായും പ്രായോഗികമായും യാതൊരു തടസ്സവും ഇല്ല. ഭരണഘടന ഉറപ്പുനൽകുന്ന പൗരൻമാരുടെ മൗലിക അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സാമൂഹ്യ നീതിയും അവസര സമത്വവും ഉറപ്പാക്കുന്നതിനും ജാതി തിരിച്ച് സെന്‌സസ് അനിവാര്യമാണെന്നും അത് ഭരണഘടനാപരമായ അവകാശമാണെന്നും മുസ്‌ലിംലീഗ് പ്രമേയം വ്യക്തമാക്കി.
കേരളത്തിൽ പെൺകുട്ടികൾക്കെതിരെ പ്രണയത്തിന്റെയും മറ്റും പേരിൽ നടക്കുന്ന അതി ക്രൂരമായ കൊലപാതകങ്ങൾ സാക്ഷര കേരളത്തിന് അപമാനമാണെന്നും സർക്കാർ ഇക്കാര്യത്തിൽ ക്രിയാത്മക നടപടകൾ സ്വീകരിക്കണമെന്നും യോഗം അഭ്യർത്ഥിച്ചു. പ്രണയാഭ്യർഥന നിരസിക്കുന്നതിന്റെ പേരിൽ പെൺകുട്ടികളെ ആസിഡ് ഒഴിച്ചും വെടിവെച്ചും തീ കൊളുത്തിയും കത്തി കൊണ്ട് കഴുത്ത് മുറിച്ചുമൊക്കെ കൊല്ലുന്നത് പരിഷ്‌കൃത സമൂഹത്തിന് അപമാനമാണ്. ഉത്തമമായ മാനസികാരോഗ്യത്തിന്റെ അഭാവവും അതിവൈകാരികതയുമാണ് ഇത്തരം സംഭവങ്ങളുടെ കാരണമെന്ന് മാനസികാരോഗ്യ വിദഗ്ധർ പറയുന്നു. നല്ല മാനസികാരോഗ്യവും സാമൂഹിക ബന്ധങ്ങളും ഉറപ്പാക്കാൻ കുട്ടികളെ ചെറുപ്പത്തിലേ പരിശീലിപ്പിക്കണം. പാഠ്യപദ്ധതിയിൽ ഇക്കാര്യം ഉൾപ്പെടുത്തുന്നതോടൊപ്പം കർശനമായ നിയമ നിർമാണങ്ങളും അനിവാര്യമാണെന്ന് യോഗം ചൂണ്ടിക്കാട്ടി.
kerala
മലയാറ്റൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍
സംഭവത്തില്‍ പെണ്‍കുട്ടിയുടെ ആണ്‍ സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തു.
മലയാറ്റൂരിലെ മുണ്ടങ്ങമറ്റത്ത് രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തി. കഴിഞ്ഞ ശനിയാഴ്ച മുതല്‍ കാണാതായ മുണ്ടങ്ങമറ്റം സ്വദേശി ചിത്രപ്രിയ(19)യാണ് മരിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ആണ്‍ സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തു.
ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് അന്വേഷണം നടന്നുവരികയാണെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്നും പൊലീസ് അറിയിച്ചു. വീടിന് ഒരു കിലോമീറ്റര്‍ അകലെ ഒഴിഞ്ഞ പറമ്പിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുരുത്തിപ്പറമ്പിലെ ഷൈജുവിന്റെയും ഷിനിയുടെയും മകളാണ് ചിത്രപ്രിയ.
പെണ്‍കുട്ടികളുടെ ശരീരത്തില്‍ മുറിവുകളും തലയില്‍ കല്ലുപയോഗിച്ച് ഇടിച്ച പാടുകളുമുണ്ട്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ബെംഗളൂരുവിലെ ഏവിയേഷന്‍ ബിരുദ വിദ്യാര്‍ഥിയായ ചിത്രപ്രിയയെ ശനിയാഴ്ച മുതലാണ് കാണാതായത്. ഇതേതുടര്‍ന്ന് കാലടി പൊലീസില്‍ വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തിലാണ് ഇന്ന് മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് പരിശോധിക്കും. ആണ്‍സുഹൃത്തിനെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.
kerala
വയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്
റോഡരികിലൂടെ കടന്നുപോകുകയായിരുന്ന ഇവരെ ആന തുമ്പിക്കൈ കൊണ്ട് റോഡിലേക്ക് തള്ളിയിടുകയായിരുന്നു.
വയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്. ചീയമ്പം ഉന്നതിയിലെ മാച്ചി(60)ക്കാണ് കാലിന് പരിക്കേറ്റത്. റോഡരികിലൂടെ കടന്നുപോകുകയായിരുന്ന ഇവരെ ആന തുമ്പിക്കൈ കൊണ്ട് റോഡിലേക്ക് തള്ളിയിടുകയായിരുന്നു. പശുവിനെ മേയ്ച്ച് മാച്ചിയും മകളും വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം.
പരിക്കേറ്റവരെ പുല്‍പ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. നേരത്തെ, പൊന്മുടിയില്‍ വോട്ട് ചെയ്യാന്‍ പോകുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന കാര്‍ കാട്ടാന നശിപ്പിച്ചിരുന്നു. കൊമ്പ് കൊണ്ട് കുത്തി നശിപ്പിക്കുകയായിരുന്നു. പൊന്മുടി സ്വദേശി രാഹുലിന്റെ കാറാണ് നശിപ്പിച്ചത്. വനംവകുപ്പും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് വാഹനം എടുത്തുമാറ്റി.
kerala
എറണാകുളത്ത് കള്ളവോട്ടിന് ശ്രമിച്ച സിപിഎം പ്രവര്‍ത്തകന്‍ പിടിയില്‍
ജിന്‍സന്‍ എന്നയാളാണ് പൊലീസിന്റെ പിടിയിലായത്.
എറണാകുളം പള്ളുരുത്തിയില്‍ കള്ളവോട്ടിന് ശ്രമിച്ച സിപിഎം പ്രവര്‍ത്തകന്‍ പിടിയില്‍. ജിന്‍സന്‍ എന്നയാളാണ് പൊലീസിന്റെ പിടിയിലായത്. ഇതിന് പിന്നാലെ നമ്പ്യാപുരത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.
ഇടുക്കിയിലെ വട്ടവട പഞ്ചായത്തിലെ കടവരി വാര്‍ഡിലും കള്ളവോട്ടിനെ ചൊല്ലി ബിജെപി സിപിഎം സംഘര്‍ഷം നടന്നിരുന്നു. നേരത്തെ, തിരുവനന്തപുരം വഞ്ചിയൂര്‍ വാര്‍ഡില്‍ സിപിഎം വ്യാപകമായി കള്ളവോട്ട് ചേര്‍ത്തെന്ന് ആരോപണമുന്നയിച്ചിരുന്നു.
-
india2 days agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
kerala15 hours ago‘ഒരു സ്ത്രീക്കും അനുഭവിക്കാനാകാത്ത ക്രൂരത ആ നടുക്കം ഇന്നും മനസില്‍’; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒയുടെ വെളിപ്പെടുത്തല്‍
-
india1 day ago‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി
-
kerala2 days agoകുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍
-
editorial3 days agoമുന്നാ ഭായ് ഫ്രം സി.പി.എം
-
kerala1 day agoഇലക്ഷൻ ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു
-
Sports2 days ago2026 ഫിഫ ലോകകപ്പ് ഫിക്സ്ച്ചര്‍; മത്സരങ്ങള്‍ 104
-
india1 day agoവന്ദേമാതര ഗാനം ബിജെപി പ്രചരണം ആത്മാര്‍ത്ഥത ഇല്ലാത്തത്: കെസി വേണുഗോപാല്‍ എംപി

