Connect with us

india

മാലിന്യ സംസ്കരണത്തിന് മുൻഗണന : 78,800 കോടി രൂപയുടെ ഡൽഹി സർക്കാർ ബജറ്റ് അവതരിപ്പിച്ചു

നിയമസഭയിൽ അവതരിപ്പിച്ചു.കേന്ദ്രസർക്കാരും എ.എ.പി സർക്കാരും തമ്മിലുള്ള തർക്കത്തെ തുടർന്ന് ചൊവ്വാഴ്ച നടത്താനിരുന്ന ബജറ്റ് അവതരണം വൈകുകയായിരുന്നു.

Published

on

വൃത്തിയുള്ളതും മനോഹരവും ആധുനികവുമായ ഡൽഹി എന്ന ലക്ഷ്യത്തോടെയുള്ള ആം ആദ്മി പാർട്ടി സർക്കാറിന്റെ 78,800 കോടി രൂപയുടെ ബജറ്റ് ഇന്ന് നിയമസഭയിൽ അവതരിപ്പിച്ചു.കേന്ദ്രസർക്കാരും എ.എ.പി സർക്കാരും തമ്മിലുള്ള തർക്കത്തെ തുടർന്ന് ചൊവ്വാഴ്ച നടത്താനിരുന്ന ബജറ്റ് അവതരണം വൈകുകയായിരുന്നു.

റോഡുകളുടെ നവീകരണത്തിനായി 19,466 രൂപ അനുവദിച്ചു.സർക്കാർ റോഡുകളുടെ നവീകരണത്തിനായി 19,466 രൂപ അനുവദിച്ചു. ഈ പദ്ധതി പ്രകാരം അടുത്ത 10 വർഷത്തിനുള്ളിൽ 1,400 കിലോമീറ്റർ ഡൽഹി റോഡുകൾ നവീകരിക്കും.മറ്റ് അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി 2023-24 വർഷത്തേക്ക് 2,034 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്.

26 പുതിയ മേൽപ്പാലങ്ങൾ ഉടൻ സൃഷ്ടിക്കുമെന്ന് ധനമന്ത്രി കൈലാഷ് ഗഹ്‌ലോട്ട് പറഞ്ഞു. 26 പദ്ധതികളിൽ 10 എണ്ണം നിർമാണ ഘട്ടത്തിലും 11 പദ്ധതികൾ ക്ലിയറൻസിനായി അയച്ചിട്ടുണ്ട്. മൂന്ന് ലോകോത്തര അന്തർ സംസ്ഥാന ബസ് ടെർമിനലുകൾ സൃഷ്ടിക്കാനും 1,600 പുതിയ ഇലക്ട്രിക് ബസുകൾ വാങ്ങാനും എഎപി സർക്കാർ പദ്ധതിയിടുന്നു. ഗതാഗത മേഖലയ്ക്ക് 9,333 കോടി രൂപ അനുവദിച്ചു.

യമുനയും ദേശീയ തലസ്ഥാന മേഖലയിലെ 3 മാലിന്യക്കൂമ്പാരങ്ങളും വൃത്തിയാക്കുന്നതിന് പ്രത്യേക ഊന്നൽ നൽകുമെന്ന് ഗഹ്ലോട്ട് പറഞ്ഞു. യമുനയെ ശുചീകരിക്കാനുള്ള 6 ഇന കർമ്മ പദ്ധതിക്ക് അദ്ദേഹം ബജറ്റിൽ രൂപം നൽകി. ഡൽഹിയിലെ മൂന്ന് മാലിന്യക്കൂമ്പാരങ്ങൾ രണ്ട് വർഷത്തിനകം നീക്കം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഇതിനായി 2023-24 സാമ്പത്തിക വർഷത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് 8,241 കോടി രൂപയുടെ ധനസഹായം നൽകും.

ഡൽഹി ബജറ്റിൽ ആരോഗ്യ സംരക്ഷണത്തിനായി 9,742 കോടി രൂപ വകയിരുത്തി. 9 പുതിയ സർക്കാർ ആശുപത്രികൾ ഇതിനകം നിർമ്മാണത്തിലാണെന്നും ഇതിൽ നാലെണ്ണം ഈ വർഷം അവസാനത്തോടെ പ്രവർത്തനക്ഷമമാകുമെന്നും ഗഹ്‌ലോട്ട് പറഞ്ഞു.

ഡൽഹി സർക്കാർ നടത്തുന്ന മൊഹല്ല ക്ലിനിക്കുകളിൽ 450 ടെസ്റ്റുകൾ സൗജന്യമായിരിക്കും. നേരത്തെ ഇത് 250 ആയിരുന്നു. ഡൽഹി സർക്കാർ മെട്രോ സ്റ്റേഷനുകളിൽ മൊഹല്ല ക്ലിനിക്കുകളും ആരംഭിക്കും. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 200 കോടി രൂപ വർധിപ്പിച്ച് 16,500 കോടി രൂപയാണ് സർക്കാർ വിദ്യാഭ്യാസത്തിന് അനുവദിച്ചത്.

350 ഡൽഹി സർക്കാർ സ്‌കൂളുകൾക്ക് 20 കമ്പ്യൂട്ടറുകൾ വീതവും എല്ലാ അധ്യാപകർക്കും പ്രിൻസിപ്പൽമാർക്കും വൈസ് പ്രിൻസിപ്പൽമാർക്കും ടാബ്‌ലെറ്റുകൾ ലഭിക്കുമെന്നും ഗഹ്‌ലോട്ട് തന്റെ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.

india

പരീക്ഷാഫലത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു

ചൊവ്വാഴ്ച ഹബ്‌സിഗുഡയിലെ കാരിയ സ്‌കൂളിലാണ് സംഭവം നടന്നത്.

Published

on

ഹൈദരാബാദ്: പരീക്ഷയില്‍ കുറഞ്ഞ മാര്‍ക്ക് നേടിയതിനെ തുടര്‍ന്ന് മാതാപിതാക്കളുടെ ശാസനയെ തുടര്‍ന്ന് അസ്വസ്ഥയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി സ്‌കൂള്‍ കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി. ചൊവ്വാഴ്ച ഹബ്‌സിഗുഡയിലെ കാരിയ സ്‌കൂളിലാണ് സംഭവം നടന്നത്.

പോലീസ് വിവരങ്ങള്‍ പ്രകാരം, സംഭവത്തിനുശേഷം സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ മൃതദേഹം സെക്കന്ത്രാബാദ് ഗാന്ധി ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

സംഭവത്തെക്കുറിച്ച് എഐഎംഐഎം പ്രസിഡന്റും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍ ഒവൈസി ടിഎംആര്‍ഇഎസ് വൈസ് ചെയര്‍മാന്‍ ഫഹീം ഖുറേഷിയുമായി സംസാരിച്ചു.സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുട്ടിയുടെ കുടുംബത്തിന് സര്‍ക്കാര്‍ സാമ്പത്തിക സഹായവും എല്ലാ പിന്തുണയും നല്‍കണമെന്നും എംപി ആവശ്യപ്പെട്ടു. കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് ഒവൈസി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

തെലങ്കാനയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യ ഇപ്പോള്‍ ആശങ്ക ഉയര്‍ത്തുന്ന സാഹചര്യമാണ്. തിങ്കളാഴ്ച നിസാമാബാദ് ജില്ലയിലെ തെലങ്കാന മൈനോറിറ്റി റെസിഡന്‍ഷ്യല്‍ സ്‌കൂളിലുണ്ടായ സമാന സംഭവത്തിന് പിന്നാലെയാണ് ഹൈദരാബാദ് കേസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

Continue Reading

india

സോഷ്യല്‍ മീഡിയയില്‍ വിജയിയെ വിമര്‍ശിച്ച് വീഡിയോ; ചെന്നൈയില്‍ യൂട്യൂബര്‍ക്ക് നേരെ ആക്രമണം; നാല് പേര്‍ അറസ്റ്റില്‍

മുഗളിവാക്കം സ്വദേശിയായ കിരണ്‍ ബ്രൂസ് എന്ന കണ്ടന്റ് ക്രിയേറ്ററെയാണ് പാര്‍ട്ടി അനുനായകര്‍ തിയേറ്ററില്‍ വെച്ച് തടഞ്ഞുനിര്‍ത്തിയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയും ആക്രമിച്ചത്.

Published

on

ചെന്നൈ: നടനും ടി.വി.കെ നേതാവുമായ വിജയിയെ വിമര്‍ശിച്ച വീഡിയോകള്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് യൂട്യൂബര്‍ക്ക് നേരെ ഉണ്ടായ ആക്രമണത്തില്‍ നാല് ടി.വി.കെ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. മുഗളിവാക്കം സ്വദേശിയായ കിരണ്‍ ബ്രൂസ് എന്ന കണ്ടന്റ് ക്രിയേറ്ററെയാണ് പാര്‍ട്ടി അനുനായകര്‍ തിയേറ്ററില്‍ വെച്ച് തടഞ്ഞുനിര്‍ത്തിയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയും ആക്രമിച്ചത്.

നവംബര്‍ 21ന് തിയേറ്ററില്‍ നിന്ന് പുറത്തുവന്നപ്പോള്‍ നാല് പേര്‍ വഴിയടച്ചു നിര്‍ത്തി തന്റെ വീഡിയോകള്‍ക്കുറിച്ച് ചോദ്യം ചെയ്തുവെന്നും ഭീഷണിപ്പെടുത്തിയുവെന്നും കിരണ്‍ ബ്രൂസ് വടപളനി പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തിന്റെ ദൗര്‍വൃത്ത്യം ചൂണ്ടിക്കാട്ടി അദ്ദേഹം കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് അന്വേഷണം തുടങ്ങി.

ബാലകൃഷ്ണന്‍, ധനുഷ്, അശോക്, പാര്‍ത്തസാരഥി എന്നീ നാല് ടി.വി.കെ പ്രവര്‍ത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭാരതീയ ന്യായസംഹിത പ്രകാരം ആക്രമണം, പരിക്കേല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍, അസഭ്യം പറയല്‍, ക്രമസമാധാനം ലംഘിക്കല്‍ എന്നിവയ്ക്കാണ് കേസെടുത്തിരിക്കുന്നത്.

Continue Reading

india

2500 കോടി രൂപയുടെ കൊക്കെയ്ന്‍ കേസ്: പ്രധാന പ്രതി പവന്‍ ഠാക്കൂര്‍ ദുബായില്‍ അറസ്റ്റില്‍

ഇയാളെ ഉടന്‍ ഇന്ത്യയിലേക്ക് നാടുകടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Published

on

ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെയുള്ള ഏറ്റവും വലിയ കൊക്കെയ്ന്‍ കടത്തിന്റെ പശ്ചാത്തലത്തില്‍ ഒളിവില്‍ നിന്നിരുന്ന കുപ്രസിദ്ധ മയക്കുമരുന്ന് കച്ചവടക്കാരന്‍ പവന്‍ ഠാക്കൂര്‍ ദുബായില്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ടുകള്‍. ഇയാളെ ഉടന്‍ ഇന്ത്യയിലേക്ക് നാടുകടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.

2024 നവംബറില്‍ ഡല്‍ഹിയില്‍ 2500 കോടി രൂപ വിലവരുന്ന 82 കിലോ കൊക്കെയ്ന്‍ പിടികൂടിയ കേസിലാണ് പവന്‍ ഠാക്കൂര്‍ മുഖ്യപ്രതിയായത്. കടല്‍മാര്‍ഗം ഇന്ത്യയിലെത്തിച്ച മയക്കുമരുന്ന് ട്രക്കില്‍ ഡല്‍ഹിയിലെ ഗോഡൗണിലെത്തിച്ച് സൂക്ഷിക്കുകയായിരുന്നു. ഈ കേസില്‍ അഞ്ചുപേരെ നേരത്തെ അറസ്റ്റ് ചെയ്തതോടെ പവന്‍ ഠാക്കൂരും കുടുംബവും വിദേശത്തേക്ക് ഒളിവിലായിരുന്നു.

ഒളിവിലായിരുന്നും കള്ളപ്പണം വെളുപ്പിക്കല്‍, ഹവാല ഇടപാടുകള്‍, രാജ്യത്തെ മയക്കുമരുന്ന് ശൃംഖലകള്‍ എന്നിവ പവന്‍ ഠാക്കൂര്‍ നിയന്ത്രിച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. ഇക്കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പിടികൂടിയ 282 കോടി രൂപയുടെ മെത്താഫെറ്റമിന്‍ കേസിലും ഇയാള്‍ തന്നെയാണ് മുഖ്യ സൂത്രധാരനെന്ന് പൊലീസ് വ്യക്തമാക്കി.

പവന്‍ ഠാക്കൂര്‍ ഡല്‍ഹിയിലെ കുച്ച മഹാജനി മാര്‍ക്കറ്റിലെ ഹവാല ഏജന്റായിരുന്നു. ഇന്ത്യ, ചൈന, ഹോങ്കോങ് തുടങ്ങിയ രാജ്യങ്ങളിലെ ഷെല്‍ കമ്പനികളിലൂടെ കോടികളുടെ കള്ളപ്പണം കൈമാറുകയും വെളുപ്പിക്കുകയും ചെയ്തതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കഴിഞ്ഞ സെപ്റ്റംബറില്‍ എന്‍സിബി പവന്‍ ഠാക്കൂറിനെതിരെ ഇന്റര്‍പോളിന്റെ സില്‍വര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രതിയുടെ സമ്പാദ്യങ്ങളും സാമ്പത്തിക ഇടപാടുകളും കണ്ടെത്തി പിടിച്ചെടുക്കാന്‍ അധികാരം നല്‍കുന്ന നോട്ടീസിന് പിന്നാലെ, ഇഡിയും 681 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചതിന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

ഒട്ടേറെ തവണ നോട്ടീസ് നല്‍കിയിട്ടും പവന്‍ ഹാജരാകാത്തതിനാല്‍ ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചിരുന്നു. ദുബായിലുണ്ടായ അറസ്റ്റോടെ കേസില്‍ നിര്‍ണായക മുന്നേറ്റമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Continue Reading

Trending