Connect with us

Culture

നോട്ടു അസാധു: അമ്പതു ദിവസം, 74 പ്രഖ്യാപനങ്ങള്‍

Published

on

ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയതിനു പിന്നാലെ രൂക്ഷമായ കറന്‍സി പ്രതിസന്ധി പരിഹരിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളോട് ആവശ്യപ്പെട്ട അമ്പതു ദിവസത്തിനുള്ളില്‍ 74 പ്രഖ്യാപനങ്ങളാണ് പുറത്തുവന്നത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനങ്ങളില്‍ പ്രധാനപ്പെട്ടവ പരിശോധിക്കാം…

atm2

നവംബര്‍ എട്ട്

  • -നവംബര്‍ എട്ടിന് നോട്ടു അസാധു പ്രാബല്യത്തില്‍ വരുന്നു
    -നവംബര്‍ 9. ബാങ്കുകള്‍ക്ക് അവധി.
    -എല്ലാ എടിഎമ്മുകളും ക്യാഷ് ഡെപോസിറ്റ് മെഷീനുകളും നവംബര്‍ 9, 10 തിയതികളില്‍        അടച്ചിടാന്‍ നിര്‍ദേശം
    -എടിഎം വഴി പണം പിന്‍വലിക്കലിന് ദിവസത്തില്‍ രണ്ടായിരമായി നിജപ്പെടുത്തി.
    -അസാധു നോട്ടുകള്‍ മാറ്റിവാങ്ങാന്‍ സാധിക്കാത്തവര്‍ക്ക് ആര്‍ബിഐ ഓഫീസുകളില്‍ നിന്ന്     മാറ്റിവാങ്ങാം.
    -എടിഎമ്മുകളില്‍ 50, 100 രൂപാ നോട്ടുകള്‍ ലഭിക്കുന്നു.
    -ബാങ്ക് വഴി ഒരാള്‍ക്ക് 4000 രൂപയുടെ പഴയ നോട്ടുകള്‍ മാറ്റി നല്‍കാന്‍ തീരുമാനം

നവംബര്‍ ഒമ്പത്

  • – എടിഎം മെഷീനുകള്‍ മാറ്റി സ്ഥാപിക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം
    – ശനി, ഞായര്‍ (നവംബര്‍ 12, 13) ദിവസങ്ങളില്‍ ബാങ്ക് പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം
    – പഴയ 500, 1000 രൂപാ നോട്ടുകള്‍ നവംബര്‍ 11 വരെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും   വിദേശികള്‍ക്ക് ഫോറിന്‍ എക്‌സ്‌ചേഞ്ച്് വഴിയും നല്‍കാന്‍ അനുമതി. 5000 രൂപ വരെ         ഒരാള്‍ക്ക് ഇത്തരത്തില്‍ പഴയ നോട്ട് നല്‍കി മാറ്റാനായി.

നവംബര്‍ 10

  •  ബാങ്ക് വഴി പിന്‍വലിക്കാവുന്ന തുക ദിവസേന 10000 രൂപയും ആഴ്ചയില്‍ 20000  രൂപയുമാക്കി.

നവംബര്‍ 11

  •  എസ്ബിഎന്‍ എക്‌സ്‌ചേഞ്ചുകള്‍ക്ക് ദിവസവും റിപ്പോര്‍ട്ട് സൂക്ഷിക്കാന്‍ നിര്‍ദേശം

നവംബര്‍ 13

  • – ബാങ്കില്‍ പഴയ നോട്ട് നല്‍കി പുതിയത് വാങ്ങുന്ന പരിധി 4000 രൂപയില്‍ നിന്ന് 4500          രൂപയാക്കി.
    – ദിവസേന എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാവുന്ന തുക 2000ത്തില്‍ നിന്ന് 2500 രൂപയാക്കി.
    – ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുക 20000ത്തില്‍ നിന്ന് 24000 ആക്കി.
    – മുതിര്‍ന്ന പൗരന്മാര്‍ക്കും അംഗവൈകല്യമുള്ളവര്‍ക്കും ബാങ്കിനു മുന്നില്‍ പ്രത്യേക ക്യൂ   ഏര്‍പ്പെടുത്തി.

നവംബര്‍ 14

  • -സഹകരണ ബാങ്കുകള്‍ക്ക് ആഴ്ചയില്‍ 24000 രൂപ പിന്‍വലിക്കാന്‍ അനുമതി. എന്നാല്‍  പഴയ നോട്ട് വാങ്ങി പുതുക്കി നല്‍കാനാവില്ല.

– കറന്റ് അക്കൗണ്ടുകളില്‍ നിന്ന് ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുക 50000 രൂപയാക്കി.             പഞ്ചായത്ത് ഓഫീസ്, പൊലീസ് സ്റ്റേഷന്‍, സൈനിക പോസ്റ്റ്, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍                 എന്നിവിടങ്ങളില്‍ മൈക്രോ എടിഎമ്മുകള്‍ സ്ഥാപിക്കാന്‍ നിര്‍ദേശം.
നവംബര്‍ 15

  •  പഴയ നോട്ടിനു പകരം പുതുക്കി വാങ്ങുന്നതിന് ബാങ്കുകളില്‍ നിന്ന് ആളുകള്‍ക്ക് മഷി  പുരട്ടല്‍.

നവംബര്‍ 16

  • – 50000 രൂപക്കോ അതിനു മുകളിലോ ഉള്ള തുകക്ക് പാന്‍ നമ്പര്‍ നല്‍കാന്‍ നിര്‍ദേശം

-എസ്ബിഎന്‍ വിവരങ്ങള്‍ ഉള്‍പ്പെടെ ഇടപാടുകളുടെ ദിവസ റിപ്പോര്‍ട്ട് ആര്‍ബിഐക്ക്                  അയക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം.

നവംബര്‍ 17

  • അസാധു നോട്ട് പുതുക്കുന്ന പരിധി 2000 രൂപയാക്കി.

നവംബര്‍ 21

  • – കല്യാണ ആവശ്യങ്ങള്‍ക്ക് ഡിസംബര്‍ 30 വരെ രണ്ടര ലക്ഷം രൂപ നല്‍കാന്‍ അനുമതി

– കര്‍ഷകര്‍ക്ക് ആഴ്ചയില്‍ 25000 രൂപ പിന്‍വലിക്കാം.
നവംബര്‍ 22

  • ഇ-പെയ്‌മെന്റ് പ്രോത്സാഹിപ്പിക്കാന്‍ തീരുമാനം.

നവംബര്‍ 23

  • സ്‌മോള്‍ സേവിങ് സ്‌കീമില്‍ ഉള്‍പ്പെട്ട അക്കൗണ്ടുകളിലെ നിക്ഷേപങ്ങളില്‍ പഴയ നോട്ട് സ്വീകരിക്കേണ്ടെന്ന് തീരുമാനം.

നവംബര്‍ 24

  • പെന്‍ഷന്‍കാര്‍ക്കും സൈനിക പോസ്റ്റുകളിലെ ഉദ്യോഗസ്ഥര്‍ക്കും പണം ഉറപ്പുവരുത്താന്‍ നിര്‍ദേശം

നവംബര്‍ 25

  • വിദേശികള്‍ക്ക് ഡിസംബര്‍ 15 വരെ 5000 രൂപയുടെ പഴയ ഇന്ത്യന്‍ കറന്‍സി മാറ്റി വാങ്ങാന്‍ അനുമതി.

നവംബര്‍ 30

  •  കെവൈസിയുള്ള ജന്‍ധന്‍ അക്കൗണ്ടുകളില്‍ നിന്ന് 10000 രൂപ പിന്‍വലിക്കാന്‍ അനുമതി. നോണ്‍ കെവൈസി ജന്‍ധന്‍ അക്കൗണ്ടുകളില്‍ നിന്ന് 5000 രൂപയും പിന്‍വലിക്കാം.

ഡിസംബര്‍ 13

  •  നവംബര്‍ എട്ടു മുതല്‍ ഡിസംബര്‍ 30 വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷിച്ചുവെക്കാന്‍ നിര്‍ദേശം.

ഡിസംബര്‍ 19

  •  ഡിസംബര്‍ 30 വരെ പഴയ നോട്ട് നിക്ഷേപിക്കാനുള്ള പരിധി 5000 രൂപയാക്കി വെട്ടിചുരുക്കി. ഇത്രയും ദിവസം നിക്ഷേപിക്കാത്തതിന്റെ കാരണം അക്കൗണ്ട് ഉടമകളോട് ചോദിക്കാനും ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം.

ഡിസംബര്‍ 21

  • – നിക്ഷേപ പരിധി 5000 രൂപയാക്കിയത് റദ്ദാക്കി.

ഡിസംബര്‍ 26

  • കാര്‍ഷിക ലോണ്‍ തിരിച്ചടക്കുന്നതിന് 60 ദിവസത്തെ ഇളവ് നല്‍കി.

ഡിസംബര്‍ 30

  •  പഴയ നോട്ട് മാറ്റി വാങ്ങാനുള്ള കാലാവധി അവസാനിച്ചു. എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാനുള്ള പരിധി 2500ല്‍ നിന്ന് 4500 ആക്കി ഉയര്‍ത്തി. ആഴ്ചയില്‍ ബാങ്കു വഴി പിന്‍വലിക്കാനുള്ള പരിധിയില്‍ മാറ്റമില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാന ബജറ്റിന്റെ ആമുഖം തന്നെ പച്ചക്കളളം: ഡോ. എം.കെ മുനീര്‍

മരുന്നില്ലാതെ രോഗികളും പെന്‍ഷനില്ലാതെ സാധാരണക്കാരും വലയുന്നു

Published

on

ധനഞെരുക്കത്തിൽനിന്ന് കേരളം അതിജീവിച്ചു എന്ന പച്ചക്കള്ളമാണ് ബജറ്റിന്റെ ആമുഖമെന്ന് മുസ്ലിംലീഗ് നിയമസഭാ പാർട്ടി ഉപനേതാവ് ഡോ. എം.കെ മുനീർ പറഞ്ഞു. പാവപ്പെട്ടവരുടെ സാമൂഹ്യ സുരക്ഷയുമായി ബന്ധപ്പെട്ട പെൻഷനുകൾ പോലും മുടങ്ങിക്കിടക്കുകയാണ്. രോഗികളുടെ കൂട്ടിരിപ്പുകാർക്ക് കൊടുക്കുന്ന ആശ്വാസകിരണം മാസങ്ങളായി മുടങ്ങിയിരിക്കുകയാണ്. അനാഥ മക്കൾക്ക് പഠിക്കാനുള്ള പണം കൊടുക്കുന്നില്ല.

കോക്ലിയാർ ഇംപ്ലാന്റേഷൻ നടത്തിയ കുട്ടികൾ തുടർന്നുള്ള പണം കിട്ടാത്തതിന്റെ പേരിൽ കേൾവി ശക്തി നഷ്ടമാകുന്ന അവസ്ഥയിലാണ്. എൽ.എസ്.എസ്-യു.എസ്.എസ് സ്‌കോളർഷിപ്പ് കുടിശ്ശികയാണ്. ആ പദ്ധതിയുടെ പേര് മാറ്റും എന്നാണ് ബജറ്റിൽ പറയുന്നത്. കാരുണ്യ വഴി കോഴിക്കോട് മെഡിക്കൽ കോളേജിന് മാത്രം 100 കോടിയാണ് കിട്ടാനുള്ളത്.

ആൻജിയോപ്ലാസ്റ്റി മുടങ്ങിയിരിക്കുകയാണ്. ഫ്‌ളൂയിഡ് ഇല്ലാത്തത് കൊണ്ട് ഡയാലിസിസ് മുടങ്ങിയിരിക്കുകയാണ്. സ്‌കോളർഷിപ്പുകളും മുടങ്ങിയിരിക്കുകയാണ്. ഈ വസ്തുതകളൊക്കെ അവഗണിച്ച് കൊണ്ടാണ് ബജറ്റ് അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

സംസ്ഥാന ബജറ്റ്: ഇലക്ട്രിക് വാഹനങ്ങളുടെ നികുതി വർധിപ്പിച്ചു

ഇതിലൂടെ 50 ശതമാനം അധിക വരുമാനം പ്രതീക്ഷിക്കുന്നുവെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു.

Published

on

സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ നികുതി വർധിപ്പിച്ചു. 15 വർഷം കഴിഞ്ഞ സ്വകാര്യ വാഹനങ്ങളുടെ നികുതിയും 50 ശതമാനം വർധിപ്പിച്ചു. ഇതിലൂടെ 50 ശതമാനം അധിക വരുമാനം പ്രതീക്ഷിക്കുന്നുവെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു.

നികുതി വെട്ടിക്കുന്ന ചരക്കുകൾ കൊണ്ടുപോകുന്ന വാഹനങ്ങൾ കണ്ടുകെട്ടാൻ നിയമം ഉൾപ്പെടുത്തും. കോടതി ഫീസ് വർധിപ്പിച്ചു. 150 കോടി അധിക വരുമാനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Continue Reading

kerala

കണ്ണൂരിനെയും കൊല്ലത്തെയും കേന്ദ്രീകരിച്ച് ബജറ്റ്: രാഷ്ട്രീയ വികസനമോ? നാടിനോടുള്ള കരുതലോ?

മറ്റ് ജില്ലകള്‍ കേരളത്തിന് ഉള്ളില്‍ തന്നെ അല്ലേ എന്നതാണ് ഇപ്പോള്‍ സംശയം. അതോ, ധനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും നാടായതിനാല്‍ കരുതല്‍ കൂടിയതാണോ എന്നും ചിന്തിക്കാം.

Published

on

ധനമന്ത്രി കെ.എൻ ബാലഗോപാലിന്‍റെ രണ്ടാം സമ്പൂർണ്ണ ബജറ്റ് പ്രഖ്യാപനം  നിയമസഭയിൽ പുരോഗമിക്കുകയാണ്. സാമ്പത്തികമായി പ്രതിസന്ധികളിൽ നിന്ന് കരകയറുകയാണ് കേരളം എന്നതാണ് ബജറ്റിന്‍റെ മുഖ്യ സന്ദേശം. എന്നാൽ, കൊല്ലത്തെയും കണ്ണൂരിനെയും മാത്രമായി പരിഗണിച്ചുകൊണ്ടാണ് കേരള ബജറ്റ് മുന്നേറുന്നത്. മറ്റ് ജില്ലകള്‍ കേരളത്തിന് ഉള്ളില്‍ തന്നെ അല്ലേ എന്നതാണ് ഇപ്പോള്‍ സംശയം. അതോ, ധനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും നാടായതിനാല്‍ കരുതല്‍ കൂടിയതാണോ എന്നും ചിന്തിക്കാം. പ്രത്യേകമായി, ഈ പ്രഖ്യാപനങ്ങള്‍ പരിശോധിക്കുന്നത് രാഷ്ട്രീയമായ സാഹചര്യത്തെയും വികസന പ്രവണതകളെയും കൂടി വ്യക്തമാക്കുന്നു.

ധനമന്ത്രി കെ.എൻ ബാലഗോപാലിന്‍റെ സ്വന്തം ജില്ലയായ കൊല്ലം, ബജറ്റിൽ പ്രത്യേക ശ്രദ്ധ നേടി മുന്നേറുകയാണ്.കൊല്ലത്ത് ഫുഡ് പാർക്കിന് 5 കോടി, ശാസ്താംകോട്ട ടൂറിസത്തിന് ഒരു കോടി, കൊല്ലത്തും കൊട്ടാരക്കരയിലും ഐ.ടി പാർക്കുകള്‍, വിഴിഞ്ഞം കൊല്ലം പുനലൂർ വികസന ത്രികോണ പദ്ധതി തുടങ്ങി പ്രത്യേക കരുതലാണ് ജന്മനാടിനോട്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ സ്വന്തം ജില്ലയായ കണ്ണൂരിനുള്ള ബജറ്റ് പ്രഖ്യാപനങ്ങൾ വികസന പ്രതീക്ഷകൾക്ക് പുതിയ ചൈതന്യം നൽകുന്നതായിരുന്നു. ധർമടത്ത് 133 കോടിയുടെ ഗ്ലോബൽ ഡയറി വില്ലേജാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മറ്റ് ജില്ലകള്‍ക്ക് മുഴുവനായി കൊടുത്തിരിക്കുന്ന വാഗ്ദാനങ്ങളില്‍ പോലും ഇത്രയും പ്രഖ്യാപനങ്ങള്‍ ഉണ്ടാകില്ല.

കൊല്ലത്തെയും കണ്ണൂരിനെയും ഒരു രാഷ്ട്രീയ കേന്ദ്രബിന്ദുവാക്കി ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ സർക്കാർ പിന്തുണ ഉറപ്പിക്കാൻ തയാറാക്കിയതെന്ന രാഷ്ട്രീയ വിമർശനങ്ങളുണ്ട്. കേരളത്തിന്‍റെ സമഗ്ര വികസനം എന്നതിലേക്കുള്ള കേന്ദ്ര വഞ്ചന കാണിക്കാൻ ബജറ്റ് പ്രസംഗം ഉപയോഗിച്ചുവെങ്കിലും, പ്രാദേശിക തലത്തിൽ കൂടുതൽ പദ്ധതികൾ പുനർപരിശോധിക്കേണ്ടത് അനിവാര്യമായിരിക്കുമെന്ന്  വിലയിരുത്തുന്നു. ഒപ്പം,  കിഫ്ബി പദ്ധതികളിലൂടെ നികുതി ചുമതലകൾ ജനങ്ങളിലേക്ക് തള്ളുകയാണ് സർക്കാരിന്‍റെ യഥാർത്ഥ ലക്ഷ്യമെന്നുമുള്ള ആക്ഷേപവും ഇതോടൊപ്പം  ഉയർന്നുവരുന്നു.

ധനമന്ത്രിയും മുഖ്യമന്ത്രിയും കൊല്ലത്തെയും കണ്ണൂരിനെയും പ്രതിനിധീകരിക്കുന്ന സാഹചര്യത്തിൽ, ബജറ്റിൽ ഈ ജില്ലകൾക്ക് ലഭിച്ച പ്രത്യേക പരിഗണന അവകാശവാദങ്ങളും വിമർശനങ്ങളും ഒരുപോലെ ഉണർത്തിയിരിക്കുന്നു. ബജറ്റിന്‍റെ വാസ്തവ പ്രഭാവം പൊതു ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ എത്രമാത്രം പ്രതിഫലിക്കും എന്നതാണ് ഇനി വാക്കുകൾക്കുപകരം പ്രവർത്തനങ്ങളുടെ വിലയിരുത്തലിന്‍റെ അടിത്തറ.

Continue Reading

Trending