Connect with us

Culture

നോട്ടു അസാധു: അമ്പതു ദിവസം, 74 പ്രഖ്യാപനങ്ങള്‍

Published

on

ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയതിനു പിന്നാലെ രൂക്ഷമായ കറന്‍സി പ്രതിസന്ധി പരിഹരിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളോട് ആവശ്യപ്പെട്ട അമ്പതു ദിവസത്തിനുള്ളില്‍ 74 പ്രഖ്യാപനങ്ങളാണ് പുറത്തുവന്നത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനങ്ങളില്‍ പ്രധാനപ്പെട്ടവ പരിശോധിക്കാം…

atm2

നവംബര്‍ എട്ട്

  • -നവംബര്‍ എട്ടിന് നോട്ടു അസാധു പ്രാബല്യത്തില്‍ വരുന്നു
    -നവംബര്‍ 9. ബാങ്കുകള്‍ക്ക് അവധി.
    -എല്ലാ എടിഎമ്മുകളും ക്യാഷ് ഡെപോസിറ്റ് മെഷീനുകളും നവംബര്‍ 9, 10 തിയതികളില്‍        അടച്ചിടാന്‍ നിര്‍ദേശം
    -എടിഎം വഴി പണം പിന്‍വലിക്കലിന് ദിവസത്തില്‍ രണ്ടായിരമായി നിജപ്പെടുത്തി.
    -അസാധു നോട്ടുകള്‍ മാറ്റിവാങ്ങാന്‍ സാധിക്കാത്തവര്‍ക്ക് ആര്‍ബിഐ ഓഫീസുകളില്‍ നിന്ന്     മാറ്റിവാങ്ങാം.
    -എടിഎമ്മുകളില്‍ 50, 100 രൂപാ നോട്ടുകള്‍ ലഭിക്കുന്നു.
    -ബാങ്ക് വഴി ഒരാള്‍ക്ക് 4000 രൂപയുടെ പഴയ നോട്ടുകള്‍ മാറ്റി നല്‍കാന്‍ തീരുമാനം

നവംബര്‍ ഒമ്പത്

  • – എടിഎം മെഷീനുകള്‍ മാറ്റി സ്ഥാപിക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം
    – ശനി, ഞായര്‍ (നവംബര്‍ 12, 13) ദിവസങ്ങളില്‍ ബാങ്ക് പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം
    – പഴയ 500, 1000 രൂപാ നോട്ടുകള്‍ നവംബര്‍ 11 വരെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും   വിദേശികള്‍ക്ക് ഫോറിന്‍ എക്‌സ്‌ചേഞ്ച്് വഴിയും നല്‍കാന്‍ അനുമതി. 5000 രൂപ വരെ         ഒരാള്‍ക്ക് ഇത്തരത്തില്‍ പഴയ നോട്ട് നല്‍കി മാറ്റാനായി.

നവംബര്‍ 10

  •  ബാങ്ക് വഴി പിന്‍വലിക്കാവുന്ന തുക ദിവസേന 10000 രൂപയും ആഴ്ചയില്‍ 20000  രൂപയുമാക്കി.

നവംബര്‍ 11

  •  എസ്ബിഎന്‍ എക്‌സ്‌ചേഞ്ചുകള്‍ക്ക് ദിവസവും റിപ്പോര്‍ട്ട് സൂക്ഷിക്കാന്‍ നിര്‍ദേശം

നവംബര്‍ 13

  • – ബാങ്കില്‍ പഴയ നോട്ട് നല്‍കി പുതിയത് വാങ്ങുന്ന പരിധി 4000 രൂപയില്‍ നിന്ന് 4500          രൂപയാക്കി.
    – ദിവസേന എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാവുന്ന തുക 2000ത്തില്‍ നിന്ന് 2500 രൂപയാക്കി.
    – ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുക 20000ത്തില്‍ നിന്ന് 24000 ആക്കി.
    – മുതിര്‍ന്ന പൗരന്മാര്‍ക്കും അംഗവൈകല്യമുള്ളവര്‍ക്കും ബാങ്കിനു മുന്നില്‍ പ്രത്യേക ക്യൂ   ഏര്‍പ്പെടുത്തി.

നവംബര്‍ 14

  • -സഹകരണ ബാങ്കുകള്‍ക്ക് ആഴ്ചയില്‍ 24000 രൂപ പിന്‍വലിക്കാന്‍ അനുമതി. എന്നാല്‍  പഴയ നോട്ട് വാങ്ങി പുതുക്കി നല്‍കാനാവില്ല.

– കറന്റ് അക്കൗണ്ടുകളില്‍ നിന്ന് ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുക 50000 രൂപയാക്കി.             പഞ്ചായത്ത് ഓഫീസ്, പൊലീസ് സ്റ്റേഷന്‍, സൈനിക പോസ്റ്റ്, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍                 എന്നിവിടങ്ങളില്‍ മൈക്രോ എടിഎമ്മുകള്‍ സ്ഥാപിക്കാന്‍ നിര്‍ദേശം.
നവംബര്‍ 15

  •  പഴയ നോട്ടിനു പകരം പുതുക്കി വാങ്ങുന്നതിന് ബാങ്കുകളില്‍ നിന്ന് ആളുകള്‍ക്ക് മഷി  പുരട്ടല്‍.

നവംബര്‍ 16

  • – 50000 രൂപക്കോ അതിനു മുകളിലോ ഉള്ള തുകക്ക് പാന്‍ നമ്പര്‍ നല്‍കാന്‍ നിര്‍ദേശം

-എസ്ബിഎന്‍ വിവരങ്ങള്‍ ഉള്‍പ്പെടെ ഇടപാടുകളുടെ ദിവസ റിപ്പോര്‍ട്ട് ആര്‍ബിഐക്ക്                  അയക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം.

നവംബര്‍ 17

  • അസാധു നോട്ട് പുതുക്കുന്ന പരിധി 2000 രൂപയാക്കി.

നവംബര്‍ 21

  • – കല്യാണ ആവശ്യങ്ങള്‍ക്ക് ഡിസംബര്‍ 30 വരെ രണ്ടര ലക്ഷം രൂപ നല്‍കാന്‍ അനുമതി

– കര്‍ഷകര്‍ക്ക് ആഴ്ചയില്‍ 25000 രൂപ പിന്‍വലിക്കാം.
നവംബര്‍ 22

  • ഇ-പെയ്‌മെന്റ് പ്രോത്സാഹിപ്പിക്കാന്‍ തീരുമാനം.

നവംബര്‍ 23

  • സ്‌മോള്‍ സേവിങ് സ്‌കീമില്‍ ഉള്‍പ്പെട്ട അക്കൗണ്ടുകളിലെ നിക്ഷേപങ്ങളില്‍ പഴയ നോട്ട് സ്വീകരിക്കേണ്ടെന്ന് തീരുമാനം.

നവംബര്‍ 24

  • പെന്‍ഷന്‍കാര്‍ക്കും സൈനിക പോസ്റ്റുകളിലെ ഉദ്യോഗസ്ഥര്‍ക്കും പണം ഉറപ്പുവരുത്താന്‍ നിര്‍ദേശം

നവംബര്‍ 25

  • വിദേശികള്‍ക്ക് ഡിസംബര്‍ 15 വരെ 5000 രൂപയുടെ പഴയ ഇന്ത്യന്‍ കറന്‍സി മാറ്റി വാങ്ങാന്‍ അനുമതി.

നവംബര്‍ 30

  •  കെവൈസിയുള്ള ജന്‍ധന്‍ അക്കൗണ്ടുകളില്‍ നിന്ന് 10000 രൂപ പിന്‍വലിക്കാന്‍ അനുമതി. നോണ്‍ കെവൈസി ജന്‍ധന്‍ അക്കൗണ്ടുകളില്‍ നിന്ന് 5000 രൂപയും പിന്‍വലിക്കാം.

ഡിസംബര്‍ 13

  •  നവംബര്‍ എട്ടു മുതല്‍ ഡിസംബര്‍ 30 വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷിച്ചുവെക്കാന്‍ നിര്‍ദേശം.

ഡിസംബര്‍ 19

  •  ഡിസംബര്‍ 30 വരെ പഴയ നോട്ട് നിക്ഷേപിക്കാനുള്ള പരിധി 5000 രൂപയാക്കി വെട്ടിചുരുക്കി. ഇത്രയും ദിവസം നിക്ഷേപിക്കാത്തതിന്റെ കാരണം അക്കൗണ്ട് ഉടമകളോട് ചോദിക്കാനും ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം.

ഡിസംബര്‍ 21

  • – നിക്ഷേപ പരിധി 5000 രൂപയാക്കിയത് റദ്ദാക്കി.

ഡിസംബര്‍ 26

  • കാര്‍ഷിക ലോണ്‍ തിരിച്ചടക്കുന്നതിന് 60 ദിവസത്തെ ഇളവ് നല്‍കി.

ഡിസംബര്‍ 30

  •  പഴയ നോട്ട് മാറ്റി വാങ്ങാനുള്ള കാലാവധി അവസാനിച്ചു. എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാനുള്ള പരിധി 2500ല്‍ നിന്ന് 4500 ആക്കി ഉയര്‍ത്തി. ആഴ്ചയില്‍ ബാങ്കു വഴി പിന്‍വലിക്കാനുള്ള പരിധിയില്‍ മാറ്റമില്ല.
Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

മാല പാര്‍വതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പൊലീസ് കേസെടുത്തു

മനേഷ് എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്.

Published

on

നടി മാല പാര്‍വതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന പരാതിയില്‍ കൊച്ചി സൈബര്‍ പൊലീസ് കേസെടുത്തു. മനേഷ് എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് നടി പരാതി നല്‍കിയത്.

പതിനായിരത്തിലധികം അംഗങ്ങളുള്ള ഫെയ്‌സ്ബുക്ക് പേജിലാണ് നടിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. മാനേജറാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയതെന്ന് നടി പറയുന്നു.

സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ആരാണ് പേജിന്റെ അഡ്മിന്‍ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. സ്ത്രീത്വത്തെ അപമാനിച്ചതിന്റെ പേരിലും ഐടി ആക്ട് പ്രകാരവുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതിക്കായുള്ള അന്വേഷണം തുടരുകയാണ് പൊലീസ്.

Continue Reading

Film

എഎംഎംഎയുടെ അധ്യക്ഷസ്ഥാനത്തേയ്ക്കുള്ള മത്സരത്തില്‍ നിന്ന് നടന്‍ ജഗദീഷ് പിന്മാറും

നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിയായ ഇന്ന് ജഗദീഷ് പത്രിക പിന്‍വലിക്കും.

Published

on

താരസംഘടനയായ എഎംഎംഎയുടെ അധ്യക്ഷസ്ഥാനത്തേയ്ക്കുള്ള മത്സരത്തില്‍ നിന്ന് നടന്‍ ജഗദീഷ് പിന്മാറും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിയായ ഇന്ന് ജഗദീഷ് പത്രിക പിന്‍വലിക്കും. പ്രത്യേക ദൂതന്‍ വഴി കത്ത് കൈമാറാനാണ് തീരുമാനം.

വനിതകള്‍ നേതൃത്വത്തിലെത്തുമെന്ന ഉറപ്പിലാണ് ജഗദീഷിന്റെ തീരുമാനം. വനിതാ അധ്യക്ഷ ഉണ്ടാകണമെന്ന് ജഗദീഷ് നേരത്തെത്തന്നെ ആവശ്യപ്പെട്ടിരുന്നു.

അതേസമയം എഎംഎംഎയില്‍ ഇന്ന് മത്സര ചിത്രം തെളിയും. പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും ദേവനുമാണ് മത്സരിക്കുക. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജ്, കുക്കു പരമേശ്വരന്‍, രവീന്ദ്രന്‍ തുടങ്ങിയവര്‍ മത്സരിക്കുന്നുണ്ട്. ഓഗസ്റ്റ് 15നാണ് തെരഞ്ഞെടുപ്പ്.

എഎംഎംഎ അധ്യക്ഷസ്ഥാനത്തേക്ക് വനിതകള്‍ വരുന്നതിനെ നിരവധി പേര്‍ അനുകൂലിച്ചിരുന്നു.

Continue Reading

Film

ഫിലിം പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറെടുത്ത് സാന്ദ്ര തോമസ്

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്.

Published

on

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്. ഓഗസ്റ്റ് 14 നാണ് നിര്‍മ്മാതാക്കളുടെ സംഘടനയിലേക്കുള്ള തിരഞ്ഞടുപ്പ് നടക്കുക.

സംഘടന കയ്യടക്കിയ കുത്തകകളുടെ മാറ്റത്തിനായാണ് തന്റെ മത്സരമെന്നും നാമനിര്‍ദേശ പത്രിക ഇന്ന് സമപ്പിക്കുമെന്നും സാന്ദ്ര തോമസ് പറഞ്ഞു.

സിനിമകളുടെ ലാഭനഷ്ടക്കണക്ക് പുറുത്തുവിട്ട സംഘടനാനടപടി പരാജയമാണെന്നും താന്‍ പ്രസിഡന്റായാല്‍ നല്ല മാറ്റം കൊണ്ടുവരുമെന്നും സാന്ദ്ര പറഞ്ഞു.

സാന്ദ്ര തോമസ് തന്നെ നവമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ലിസ്റ്റിന്‍ സ്റ്റീഫന്‍ പരാതി നല്‍കിയിരുന്നു. സാന്ദ്രയ്‌ക്കെതിരെ രണ്ട് കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടക്കേസും നല്‍കിയിരുന്നു.

Continue Reading

Trending