Culture
നോട്ടു അസാധു: അമ്പതു ദിവസം, 74 പ്രഖ്യാപനങ്ങള്‍

ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയതിനു പിന്നാലെ രൂക്ഷമായ കറന്‍സി പ്രതിസന്ധി പരിഹരിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളോട് ആവശ്യപ്പെട്ട അമ്പതു ദിവസത്തിനുള്ളില്‍ 74 പ്രഖ്യാപനങ്ങളാണ് പുറത്തുവന്നത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനങ്ങളില്‍ പ്രധാനപ്പെട്ടവ പരിശോധിക്കാം…
നവംബര്‍ എട്ട്
- -നവംബര്‍ എട്ടിന് നോട്ടു അസാധു പ്രാബല്യത്തില്‍ വരുന്നു
-നവംബര്‍ 9. ബാങ്കുകള്‍ക്ക് അവധി.
-എല്ലാ എടിഎമ്മുകളും ക്യാഷ് ഡെപോസിറ്റ് മെഷീനുകളും നവംബര്‍ 9, 10 തിയതികളില്‍ അടച്ചിടാന്‍ നിര്‍ദേശം
-എടിഎം വഴി പണം പിന്‍വലിക്കലിന് ദിവസത്തില്‍ രണ്ടായിരമായി നിജപ്പെടുത്തി.
-അസാധു നോട്ടുകള്‍ മാറ്റിവാങ്ങാന്‍ സാധിക്കാത്തവര്‍ക്ക് ആര്‍ബിഐ ഓഫീസുകളില്‍ നിന്ന് മാറ്റിവാങ്ങാം.
-എടിഎമ്മുകളില്‍ 50, 100 രൂപാ നോട്ടുകള്‍ ലഭിക്കുന്നു.
-ബാങ്ക് വഴി ഒരാള്‍ക്ക് 4000 രൂപയുടെ പഴയ നോട്ടുകള്‍ മാറ്റി നല്‍കാന്‍ തീരുമാനം
നവംബര്‍ ഒമ്പത്
- – എടിഎം മെഷീനുകള്‍ മാറ്റി സ്ഥാപിക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം
– ശനി, ഞായര്‍ (നവംബര്‍ 12, 13) ദിവസങ്ങളില്‍ ബാങ്ക് പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം
– പഴയ 500, 1000 രൂപാ നോട്ടുകള്‍ നവംബര്‍ 11 വരെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും വിദേശികള്‍ക്ക് ഫോറിന്‍ എക്‌സ്‌ചേഞ്ച്് വഴിയും നല്‍കാന്‍ അനുമതി. 5000 രൂപ വരെ ഒരാള്‍ക്ക് ഇത്തരത്തില്‍ പഴയ നോട്ട് നല്‍കി മാറ്റാനായി.
നവംബര്‍ 10
- ബാങ്ക് വഴി പിന്‍വലിക്കാവുന്ന തുക ദിവസേന 10000 രൂപയും ആഴ്ചയില്‍ 20000 രൂപയുമാക്കി.
നവംബര്‍ 11
- എസ്ബിഎന്‍ എക്‌സ്‌ചേഞ്ചുകള്‍ക്ക് ദിവസവും റിപ്പോര്‍ട്ട് സൂക്ഷിക്കാന്‍ നിര്‍ദേശം
നവംബര്‍ 13
- – ബാങ്കില്‍ പഴയ നോട്ട് നല്‍കി പുതിയത് വാങ്ങുന്ന പരിധി 4000 രൂപയില്‍ നിന്ന് 4500 രൂപയാക്കി.
– ദിവസേന എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാവുന്ന തുക 2000ത്തില്‍ നിന്ന് 2500 രൂപയാക്കി.
– ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുക 20000ത്തില്‍ നിന്ന് 24000 ആക്കി.
– മുതിര്‍ന്ന പൗരന്മാര്‍ക്കും അംഗവൈകല്യമുള്ളവര്‍ക്കും ബാങ്കിനു മുന്നില്‍ പ്രത്യേക ക്യൂ ഏര്‍പ്പെടുത്തി.
നവംബര്‍ 14
- -സഹകരണ ബാങ്കുകള്‍ക്ക് ആഴ്ചയില്‍ 24000 രൂപ പിന്‍വലിക്കാന്‍ അനുമതി. എന്നാല്‍ പഴയ നോട്ട് വാങ്ങി പുതുക്കി നല്‍കാനാവില്ല.
– കറന്റ് അക്കൗണ്ടുകളില്‍ നിന്ന് ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുക 50000 രൂപയാക്കി. പഞ്ചായത്ത് ഓഫീസ്, പൊലീസ് സ്റ്റേഷന്‍, സൈനിക പോസ്റ്റ്, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ മൈക്രോ എടിഎമ്മുകള്‍ സ്ഥാപിക്കാന്‍ നിര്‍ദേശം.
നവംബര്‍ 15
- പഴയ നോട്ടിനു പകരം പുതുക്കി വാങ്ങുന്നതിന് ബാങ്കുകളില്‍ നിന്ന് ആളുകള്‍ക്ക് മഷി പുരട്ടല്‍.
നവംബര്‍ 16
- – 50000 രൂപക്കോ അതിനു മുകളിലോ ഉള്ള തുകക്ക് പാന്‍ നമ്പര്‍ നല്‍കാന്‍ നിര്‍ദേശം
-എസ്ബിഎന്‍ വിവരങ്ങള്‍ ഉള്‍പ്പെടെ ഇടപാടുകളുടെ ദിവസ റിപ്പോര്‍ട്ട് ആര്‍ബിഐക്ക് അയക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം.
നവംബര്‍ 17
- അസാധു നോട്ട് പുതുക്കുന്ന പരിധി 2000 രൂപയാക്കി.
നവംബര്‍ 21
- – കല്യാണ ആവശ്യങ്ങള്‍ക്ക് ഡിസംബര്‍ 30 വരെ രണ്ടര ലക്ഷം രൂപ നല്‍കാന്‍ അനുമതി
– കര്‍ഷകര്‍ക്ക് ആഴ്ചയില്‍ 25000 രൂപ പിന്‍വലിക്കാം.
നവംബര്‍ 22
- ഇ-പെയ്‌മെന്റ് പ്രോത്സാഹിപ്പിക്കാന്‍ തീരുമാനം.
നവംബര്‍ 23
- സ്‌മോള്‍ സേവിങ് സ്‌കീമില്‍ ഉള്‍പ്പെട്ട അക്കൗണ്ടുകളിലെ നിക്ഷേപങ്ങളില്‍ പഴയ നോട്ട് സ്വീകരിക്കേണ്ടെന്ന് തീരുമാനം.
നവംബര്‍ 24
- പെന്‍ഷന്‍കാര്‍ക്കും സൈനിക പോസ്റ്റുകളിലെ ഉദ്യോഗസ്ഥര്‍ക്കും പണം ഉറപ്പുവരുത്താന്‍ നിര്‍ദേശം
നവംബര്‍ 25
- വിദേശികള്‍ക്ക് ഡിസംബര്‍ 15 വരെ 5000 രൂപയുടെ പഴയ ഇന്ത്യന്‍ കറന്‍സി മാറ്റി വാങ്ങാന്‍ അനുമതി.
നവംബര്‍ 30
- കെവൈസിയുള്ള ജന്‍ധന്‍ അക്കൗണ്ടുകളില്‍ നിന്ന് 10000 രൂപ പിന്‍വലിക്കാന്‍ അനുമതി. നോണ്‍ കെവൈസി ജന്‍ധന്‍ അക്കൗണ്ടുകളില്‍ നിന്ന് 5000 രൂപയും പിന്‍വലിക്കാം.
ഡിസംബര്‍ 13
- നവംബര്‍ എട്ടു മുതല്‍ ഡിസംബര്‍ 30 വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷിച്ചുവെക്കാന്‍ നിര്‍ദേശം.
ഡിസംബര്‍ 19
- ഡിസംബര്‍ 30 വരെ പഴയ നോട്ട് നിക്ഷേപിക്കാനുള്ള പരിധി 5000 രൂപയാക്കി വെട്ടിചുരുക്കി. ഇത്രയും ദിവസം നിക്ഷേപിക്കാത്തതിന്റെ കാരണം അക്കൗണ്ട് ഉടമകളോട് ചോദിക്കാനും ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം.
ഡിസംബര്‍ 21
- – നിക്ഷേപ പരിധി 5000 രൂപയാക്കിയത് റദ്ദാക്കി.
ഡിസംബര്‍ 26
- കാര്‍ഷിക ലോണ്‍ തിരിച്ചടക്കുന്നതിന് 60 ദിവസത്തെ ഇളവ് നല്‍കി.
ഡിസംബര്‍ 30
- പഴയ നോട്ട് മാറ്റി വാങ്ങാനുള്ള കാലാവധി അവസാനിച്ചു. എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാനുള്ള പരിധി 2500ല്‍ നിന്ന് 4500 ആക്കി ഉയര്‍ത്തി. ആഴ്ചയില്‍ ബാങ്കു വഴി പിന്‍വലിക്കാനുള്ള പരിധിയില്‍ മാറ്റമില്ല.
Film
വീണ്ടും ഇടി പടമോ ??; ‘ആലപ്പുഴ ജിംഖാന’ ശേഷം പുതിയ ചിത്രവുമായി ഖാലിദ് റഹ്മാൻ

യൂത്തിന് വേണ്ടി ഒരുക്കിയ ആലപ്പുഴ ജിംഖാന എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുന്നു. യൂണിവേഴ്സൽ സിനിമയുടെയും പ്ലാൻ ബി മോഷൻ പിക്ച്ചേഴ്സിന്റെയും ബാനറിൽ ബി. രാകേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭമായിരുന്നു ആലപ്പുഴ ജിംഖാന.
അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലൗവ്, തല്ലുമാല എന്നിങ്ങനെ വ്യത്യസ്ത ഴോണറുകളിലുളള മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച ഖാലിദ്റഹ്മാൻ മലയാളസിനിമയുടെ ഒരു ബ്രാൻഡ് ആയി മാറികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു പുതിയ സിനിമയുടെ അറിയിപ്പ് കൂടി വന്നിരിക്കുന്നത്. ബോക്സ് ഓഫീസിലെ തകർപ്പൻ പ്രകടനത്തിന് ശേഷം ഒറ്റിറ്റിയിൽ ഗംഭീര വരവേൽപ്പാണ് ആലപ്പുഴ ജിംഖാന എന്ന ഖാലിദ് റഹ്മാൻ ചിത്രത്തിന് ലഭിച്ചത്. മികച്ച കളക്ഷൻ റിപ്പോർട്ട്കൾ സ്വന്തമാക്കാറുള്ള ഖാലിദ് റഹ്മാന്റെ പുതിയ ചിത്രവും പ്രേക്ഷക സ്വീകാര്യത നേടുമെന്നാണ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്ന അഭിപ്രായം. സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Film
ജെഎസ്കെ വിവാദം തുടരുന്നു; ‘മാറ്റങ്ങൾ വരുത്താതെ സെൻസർ സർട്ടിഫിക്കറ്റില്ല’, സെൻസർ ബോർഡ് ഹൈക്കോടതിയിൽ
ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു

കൊച്ചി: ‘ജാനകി’ എന്ന പേര് സിനിമയുടെ ടൈറ്റിലിൽ നിന്നും സംഭാഷണങ്ങളിൽ നിന്നും മാറ്റിയില്ലെങ്കിൽ യു/എ സർട്ടിഫിക്കറ്റ് പ്രകാരമുള്ള പ്രദർശനാനുമതി നൽകില്ലെന്ന് സെൻസർ ബോർഡ് വ്യക്മാക്കിയതോടെ ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ – ജെഎസ്കെ– സിനിമ വീണ്ടും വിവാദത്തിൽ. ഇന്ന് ഹൈക്കോടതിയിലാണ് സെൻസർ ബോർഡ് തങ്ങളുടെ നിലപാട് അറിയിച്ചത്. ജാനകി എന്ന പേര് മത, ജാതി, വംശ കാര്യങ്ങളുമൊക്കെയായി ബന്ധപ്പെട്ടതാണ്. സിനിമയിലാകട്ടെ, പ്രായപൂർത്തിയായവര്‍ മാത്രം കാണേണ്ട രംഗങ്ങളും അനുബന്ധ സംഭാഷണങ്ങളുമുണ്ട്. ഈ സാഹചര്യത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയാലേ സെൻസർ സർട്ടിഫിക്കറ്റ് നൽകൂ എന്ന് സിനിമ നിർമാതാക്കൾക്ക് ഷോകോസ് നോട്ടിസ് നൽകിയിട്ടുണ്ടെന്നും സെൻസർ ബോർഡ് കോടതിയെ അറിയിച്ചു. സുരേഷ് ഗോപി നായകനായ സിനിമ ഇന്നു റിലീസ് ചെയ്യാനിരിക്കെയായിരുന്നു വിവാദങ്ങൾ തലപ്പൊക്കിയത്. സെൻസർ ബോർഡ് നടപടിക്കെതിരെ സിനിമ സംഘടനകൾ തിങ്കളാഴ്ച മാർച്ച് നടത്താനും തീരുമാനിച്ചു.
എന്നാൽ സെൻസർ ബോർഡിന്റെ നടപടി കോടതിയിൽനിന്നും ചോദ്യങ്ങളുയർത്തി. എന്തു സാഹചര്യത്തിലാണ് ഇത്തരം നിയമങ്ങൾ ഈ സിനിമയ്ക്കു ബാധകമാകുകയെന്ന് കോടതി ആരാഞ്ഞു. സീത, ഗീത എന്നൊക്കെ ഇവിടെ സിനിമകളുണ്ടായിട്ടുണ്ട്. ജാനകിയുടെ അർഥവും സീത എന്നാണ്. രാം ലഖൻ എന്ന പേരിൽ ഇവിടെ സിനിമയുണ്ടായിട്ടുണ്ട്. എന്നാൽ അന്നൊന്നും ഒരു പരാതിയും ഉയർന്നിട്ടില്ല. മതപരമായ വിഷയമാണെന്ന് സെൻസർ ബോർഡ് ആവർത്തിച്ചതോടെ, ജാനകി എന്ന പേരുമാറ്റി വേറെ ആരുടെയെങ്കിലും പേരു വച്ചാൽ പ്രശ്നമില്ല എന്നാണോ ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് എൻ.നഗരേഷ് ചോദിച്ചു. എന്തിനാണ് ഷോകോസ് നോട്ടിസ് അയയ്ക്കുന്നതെന്നും കോടതി ചോദ്യമുയർത്തി.
ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു. എന്തുകൊണ്ടാണ് സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകാത്തത് എന്ന് സെൻസർ ബോർഡ് ഇതുവരെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷോകോസ് നോട്ടിസ് അയയ്ക്കാൻ സെൻസർ ബോർഡിന്റെ റിവ്യൂ കമ്മിറ്റിക്ക് അധികാരമില്ലെന്നും നിർമാതാക്കൾ വാദിച്ചു. ഈ സാഹചര്യത്തിൽ നോട്ടിസിന് മറുപടി നൽകാനോ അല്ലെങ്കിൽ കോടതിയിൽ ചോദ്യം ചെയ്യാനോ ഹർജിക്കാർക്ക് മുന്നിൽ മാർഗങ്ങളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് ഹർജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. ടീസറിനും ട്രെയ്‍ലറിനും അനുമതി നൽകിയ അതേ സെൻസർ ബോർഡാണ് സിനിമയ്ക്ക് അനുമതി നൽകിയതെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല.
നേരത്തെ, സിനിമ സംബന്ധിച്ച് കോടതിയുടെ അഭിപ്രായത്തിനു കാത്തിരിക്കുകയാണെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച തിരുവനന്തപുരത്ത് വിവിധ സിനിമാസംഘടനകൾക്കൊപ്പം ഫെഫ്കയും പ്രതിഷേധിക്കുമെന്ന് ഉണ്ണികൃഷ്ണൻ അറിയിച്ചു. ഫെഫ്ക, അമ്മ, നിര്‍മാതാക്കളുടെ സംഘടന, സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മ അടക്കം സിനിമ മേഖലയിലെ എല്ലാ സംഘടനകളും പ്രതിഷേധത്തിന് എത്തുമെന്നാണ് കരുതുന്നത്. സെൻസർ ബോർഡ് ഉൾപ്പടെ സ്വയം എഴുതിച്ചേർത്ത മാർഗനിർദേശങ്ങൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും സിനിമയുടെ മാത്രം പ്രശ്നമല്ല ഇതെന്നും രഞ്ജി പണിക്കർ അഭിപ്രായപ്പെട്ടു. സെൻസർ ബോർഡിന്റെ നടപടി സംബന്ധിച്ച് കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും സംസാരിച്ചെന്നും ഇത് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് എല്ലാവരും അറിയിക്കുകയും ചെയ്തെന്ന് ഫെഫ്ക ഭാരവാഹികൾ പറഞ്ഞു.
Film
ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി ലിജോ ജോസ് പെല്ലിശ്ശേരി; ചുരുളിക്ക് കൊടുത്ത കാശിന്റെ കണക്കുമായി സംവിധായകന്‍

കൊച്ചി: ചുരുളി സിനിമയുമായി ബന്ധപ്പെട്ട നടന്‍ ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയില്‍ അഭിനയിച്ചതിന് ജോജുവിന് പണം നല്‍കിയിട്ടുണ്ടെന്നും സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ചുരുളി സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ജോജു വിമര്‍ശനവുമായി രംഗത്തെത്തിയത്. ചുരുളി സിനിമയിലെ തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് തെറി പറഞ്ഞ് അഭിനയിച്ചത്. അതിപ്പോള്‍ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല. തനിക്ക് ചുരുളിയില്‍ അഭിനയച്ചതിന്റെ പ്രതിഫലം കിട്ടിയിട്ടില്ല എന്നിങ്ങനെയായിരുന്നു ജോജുവിന്റെ ആരോപണങ്ങള്‍.
എന്നാല്‍, എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും മൂന്ന് ദിവസത്തെ അതിഥി വേഷം ചെയ്ത ജോജുവിന് 5,90,000 രൂപ നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ സഹിതം ലിജോ ജോസ് പറയുന്നു. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം എന്ന് വ്യക്തമാക്കിയാണ് ലിജോയുടെ പ്രതികരണം.
-
kerala3 days ago
നാളെ മുതല്‍ വീണ്ടും ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
-
kerala2 days ago
‘ഹേമചന്ദ്രനെ കൊന്നതല്ല, ആത്മഹത്യയായിരുന്നു, ശേഷം കുഴിച്ചിട്ടു: സൗദിയില്‍ നിന്നും ഫേസ്ബുക്ക് വിഡിയോയുമായി മുഖ്യപ്രതി
-
kerala3 days ago
പരീക്ഷയില്‍ തോറ്റുപോകുമെന്ന് പേടി; എറണാകുളത്ത് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു
-
kerala3 days ago
വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു; പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്
-
india3 days ago
തെലങ്കാന കെമിക്കൽ ഫാക്ടറിയിലെ സ്ഫോടനം: മരണം 44 ആയി
-
kerala3 days ago
ബാലചന്ദ്രമേനോനെ അപകീര്‍ത്തിപ്പെടുത്തിയെന്ന് കേസ്; നടി മിനു മുനീര്‍ അറസ്റ്റില്‍
-
kerala3 days ago
കാട്ടാന ആക്രമണം: 8 വനംവകുപ്പ് ജീവനക്കാര്‍ക്ക് പരുക്ക്
-
india3 days ago
ടേക്ക് ഓഫിന് പിന്നാലെ 900 അടി താഴ്ചയിലേക്ക് താഴ്ന്ന് എയര്‍ ഇന്ത്യ വിമാനം; രക്ഷപ്പെട്ടത് തലനാരിഴക്ക്